ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് ലീച്ച് എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന നിർമിക്കുന്ന ചിത്രം 14 ന് തിയറ്ററുകളിലെത്തുന്നു. രചന സംവിധാനം എസ്എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വിപിൻ പി വി, സുനീത് പാറയിൽ, സുജോയ് പാറയിൽ, സോഫി കൊടിയത്തൂർ. പുതുമുഖം അനൂപ് രത്ന നായകനാകുന്ന ചിത്രത്തിൽ മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി എന്നിവർ അഭിനയിക്കുന്നു. ഡിഒപി അരുൺ ടി ശശി, മ്യൂസിക്ക് ആൻഡ് ബിജിഎം കിരൺ ജോസ്, എഡിറ്റർ ആൽവിൻ ടോമി, സൗണ്ട് ഡിസൈൻ ഷെഫിൻ മയൻ, ആർട്ട് രാജീവ് കോവിലകം, ഗാനരചന റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന, ഗായകർ ഹരിചരൻ, കീർത്തന സ്മിത, കൊറിയോഗ്രാഫി ഷെരീഫ് മാസ്റ്റർ, ഷിബു,…
Read MoreCategory: Movies
മോൾക്കൊപ്പം വേദന ഷെയർ ചെയ്യാൻ ഐക്യ ദാർഢ്യത്തിന് ഞാനും കാത് കുത്തി: നീരജ് മാധവ്
ഇരുപത്തിയെട്ടിന്റെ അന്നൊക്കെയാണ് കുട്ടികൾക്ക് കാത്കുത്ത് നടത്താറ്. ആ സമയത്ത് കുഞ്ഞുങ്ങൾ വളരെ ചെറുതാണല്ലോ. കാത് കുത്താൻ മോൾ ഇഷ്ടപ്പെടുന്നുണ്ടോയെന്ന് പോലും നമുക്ക് ആ സമയത്ത് അറിയില്ല. അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ചു ആ സമയത്ത് അവളുടെ കാത് കുത്തേണ്ടെന്ന്. മോള് വലുതായശേഷം അവളുടെ ഇഷ്ടത്തോടെ ചെയ്യാമെന്ന് കരുതിയെന്ന് നീരജ്. ഇതേക്കുറിച്ച് ഭാര്യ ദീപ്തിയോട് ഞാൻ സംസാരിച്ചിരുന്നു. വേണമെന്ന് തോന്നുമ്പോൾ അവൾ തന്നെ ചോദിക്കട്ടെയെന്ന്. ഭാര്യയ്ക്കും അത് സമ്മതമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ഷൂട്ടിലായിരിക്കുമ്പോൾ എനിക്ക് മകളുടെ ഒരു വീഡിയോ കോൾ വന്നു. ക്ലാസിൽ എല്ലാവർക്കും കമ്മലുണ്ട്. എനിക്ക് മാത്രം കമ്മലില്ലെന്ന് മകൾ അതിൽ പരാതി പറയുന്നുണ്ടായിരുന്നു. അവൾ ചോദിച്ചതുകൊണ്ട് കാത് കുത്ത് നടത്താമെന്ന് തീരുമാനിച്ചു. അവൾക്കും നേടിയെടുത്ത ഒരു ഫീലുണ്ടാകുമല്ലോ. മോൾക്ക് ഒരു നല്ല ഓർമയുമായിരിക്കും. കാത് കുത്തുമ്പോൾ മോൾക്ക് മൂന്ന് വയസായിരുന്നു. അതുകൊണ്ട് തന്നെ…
Read Moreഇടുക്കിയുടെ പശ്ചാത്തലത്തിൽ ‘ഔസേപ്പിന്റെ ഒസ്യത്ത്’
മലയോര ക്രൈസ്തവ കുടുംബങ്ങളുടെ ആത്മാവറിഞ്ഞൊരു സിനിമ. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ “ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തെ ചുരുക്കത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. ഇടുക്കി പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായ ഔസേപ്പിന്റേയും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളുടേയും ഒരു ഒസ്യത്തിന്റെയും സംഭവബഹുലമായ കഥയാണു സിനിമയ്ക്ക് ആധാരം. ഒരേസമയം ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ത്രില്ലറായുമാണു ചിത്രത്തിന്റെ സഞ്ചാരം. കുടുംബകഥകൾ സ്ക്രീനിലെത്തുമ്പോഴുള്ള ക്ലീഷേകൾ ഒഴിവാക്കിയാണു നവാഗത സംവിധായകനായ ശരത്ചന്ദ്രൻ ആർ.ജെ ചിത്രം ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്നു നോക്കുന്നവർക്ക് ശാന്തമായി ഒഴുകുന്നൊരു പുഴപോലെ തോന്നുമെങ്കിലും ഓരോ കുടുംബങ്ങളിലും എരിയുന്ന അഗ്നിപർവതം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും വൻ പ്രഹരശേഷിയോടെ അത് എല്ലാം ചാമ്പലാക്കാമെന്നും ചിത്രം പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു. ചിത്രത്തിൽ ഔസേപ്പായി എത്തിയിരിക്കുന്നത് പ്രിയ നടൻ വിജയരാഘവനാണ്. മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ…
Read Moreഎന്റെ ശരികൾ നിങ്ങൾക്ക് ശരിയാകണമെന്നില്ല: ഹണി റോസ്
ശരീരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിൽ വളരെയധികം സൈബർ അധിക്ഷേപങ്ങൾ നേരിടുന്ന താരമാണ് നടി ഹണി റോസ്. അടുത്തിടെ ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ വലിയൊരു നിയമപോരാട്ടം തന്നെ ഹണി നടത്തിയിരുന്നു. വ്യവസായിയായ ബോബി വച്ചുകെട്ടിയല്ലേ നടക്കുന്നത് പിന്നെന്തിനാണ് നടി ഇത്രയും ബഹളം വെയ്ക്കുന്നതെന്നായിരുന്നു നടിക്കെതിരേ ഉയർന്ന പ്രധാന ആക്ഷേപം. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ഹണി റോസ്. ഒരഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകൾ ഇങ്ങനെ… ഞാൻ വച്ചുകെട്ടിയാൽ എന്താണ് പ്രശ്നം, ഇനി ഞാൻ വച്ച് കെട്ടിയാണ് പോകുന്നതെങ്കിൽ അത് ആരെയാണ് ബാധിക്കുന്നത്? ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലേ, ഇതൊക്കെ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് എനിക്ക് മനസിലാകുന്നില്ല. എന്റെ ശരീരത്തിൽ നൂറ് ശതമാനം അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. വച്ച് കെട്ടാണെങ്കിൽ തന്നെ എന്റെ ശരീരത്തിലല്ലേ, മറ്റാരുടേയും ശരീരത്തിൽ അല്ലല്ലോ. ഇതൊന്നും നമ്മൾ ആരേയും ബോധിപ്പിക്കേണ്ട വിഷയങ്ങൾ അല്ല, എത്രത്തോളം വൃത്തികേടുകളാണ് വരുന്നത്.…
Read Moreഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല, അത്രയും ആത്മാർഥതയുള്ള നടിയാണ് തമന്ന: ലിംഗുസാമി
തനിക്ക് പ്രിയപ്പെട്ട നടിയാണ് തമന്നയെന്ന് ലിംഗുസാമി. പയ്യ എന്ന എന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ 19-20 വയസേ തമന്നയ്ക്കുള്ളൂ. നയൻതാരയായിരുന്നു സിനിമ ചെയ്യേണ്ടിയിരുന്നത്. അവസാന നിമിഷം എനിക്കും അവർക്കുമിടയിൽ ഒരു കാര്യത്തിൽ അഭിപ്രായം വ്യത്യാസം വന്നു. അങ്ങനെയാണ് തമന്ന വന്നത്. തമന്ന ഷൂട്ടിംഗുമായി നന്നായി സഹകരിച്ചു. കാർ യാത്രയാണ് സിനിമയിൽ. എല്ലായിടത്തും കാരവാൻ കൊണ്ട് വാരാനാകില്ല. കോസ്റ്റ്യൂം ചേഞ്ച് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകില്ല. ലൈറ്റ് പോകും ഉടനെ ഷൂട്ട് ചെയ്യണമെന്ന് കരുതിയാൽ മൂന്ന് പേർ സാരി മറച്ച് നിന്നാൽ മതി. തമന്ന ഡ്രസ് മാറി റെഡി സർ എന്ന് പറഞ്ഞ് വരും. കൃത്യനിഷ്ഠയുണ്ട്. നീ കരീന കപൂറിനെ പോലെ വളർന്ന് വരുമെന്ന് ഞാനന്ന് പറഞ്ഞു. ഒരു ദിവസം പോലും ഷൂട്ടിന് ലേറ്റായി വന്നിട്ടില്ല. തമന്ന അത്രയും ആത്മാർഥതയുള്ള നടിയാണ്. ഇന്നും തമന്ന ലൈം ലൈറ്റിലുണ്ട്. പയ്യയുടെ റീ റിലീസ് സമയത്ത്…
Read Moreകലാകാരി എന്ന നിലയിൽ എന്റെ തെരഞ്ഞെടുപ്പുകൾ പലപ്പോഴും തെറ്റി പോയിട്ടുണ്ട്: മഞ്ജു വാര്യർ
ഒരു സിനിമയുടെ കഥയും തിരക്കഥയും ഒക്കെയെഴുതുന്നത് വളരെ കഷ്ടപ്പെട്ടാണ്. അതുകൊണ്ടുതന്നെ എന്നിലേക്ക് വരുന്ന ചിത്രങ്ങൾക്ക് നോ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖമേറിയ കാര്യമാണെന്ന് മഞ്ജു വാര്യർ. പക്ഷേ ഒരു കലാകാരി എന്ന നിലയിൽ എന്റെ തിരഞ്ഞെടുപ്പുകൾ ഒക്കെ പലപ്പോഴും തെറ്റി പോയിട്ടുണ്ട്. ചിലത് ശരിയായിട്ടുണ്ട്. പ്രവചനാതീതമായ സർഗാത്മകത ഇഴുകി ചേരുന്നതാണ് സിനിമ. അദ്ഭുതകരമായ ഭംഗിയും ഭാഗ്യവും ആയിട്ടാണ് ഞാൻ സിനിമയെ കാണുന്നത്. ഡെന്നിസ് ജോസഫ് മെമ്മോറിയൽ വർഷോപ്പാണ് ഇവിടെ നടക്കുന്നത്. ഞാൻ എന്റെ സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് ലോഹി സാറിനോടാണ്. എങ്കിലും ഡെന്നിസ് ജോസഫ് സാറിനോട് എനിക്ക് കടപ്പാടുണ്ട്. ഒരുപാട് താരങ്ങളുടെ ഗതി മാറ്റിയ വ്യക്തിയാണ് അദ്ദേഹം എന്ന് മഞ്ജു വാര്യർ.
Read Moreകഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം: ഒരു പൊടിക്ക് അടങ്ങണമെന്ന് സോഷ്യല്‍ മീഡിയ
ബോളിവുഡിലെ മിന്നും താരമാണ് പരിനീതി ചോപ്ര. നടി പ്രിയങ്ക ചോപ്രയുടെ കസിന് കൂടിയാണ് പരിനീതി ചോപ്ര. എങ്കിലും തന്റേതായ പാതയുണ്ടാക്കിയാണ് പരിനീതി സിനിമയിലെത്തുന്നത്. സിനിമയിലെത്തും മുമ്പ് മറ്റ് ജോലികളും പരിനീതി ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് പരിനീതി ചോപ്ര. തന്റെ കുട്ടിക്കാലത്ത് കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയുണ്ടായിരുന്നില്ല. എങ്കിലും തന്റെ അച്ഛനും അമ്മയും നല്ല കാഴ്ചപ്പാടുകള്‍ എനിക്ക് പകര്‍ന്നു നല്‍കിയിരുന്നു. അതിനാലാണ് കഷ്ടപ്പാടുകളെ നേരിടാന്‍ എനിക്ക് സാധിച്ചത്. എന്റെ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പക്കല്‍ എനിക്കൊരു ബര്‍ത്ത് ഡേ കേക്ക് വാങ്ങിത്തരാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. അവര്‍ മാര്‍ക്കറ്റില്‍ പോയി രസഗുള വാങ്ങി വരും. അതും ഒരു കിലോയല്ല, ഒരു കഷണം. അതാണ് ബര്‍ത്ത് ഡേ കേക്കിന് പകരം ഞങ്ങള്‍ മുറിച്ചിരുന്നത്. എന്റെ കുടുംബം കഷ്ടപ്പെടുമ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും കെനിയയില്‍ സുഖജീവിതം…
Read Moreതെറ്റിദ്ധരിപ്പിക്കുന്ന പാൻ മസാല പരസ്യം: ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ്
മുംബൈ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള അവകാശവാദം വിമൽ പാൻ മസാലയുടെ പരസ്യത്തിൽ നൽകിയെന്ന ആരോണപത്തിൽ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗണ്, ടൈഗർ ഷെറോഫ്, ജെബി ഇൻഡസ്ട്രീസ് ചെയർമാൻ (വിമൽ ഗുഡ്ഖ ബ്രാൻഡ് നിർമാതാക്കൾ) എന്നിവർക്ക് ജയ്പുർ ആസ്ഥാനമായുള്ള ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം നോട്ടീസ് അയച്ചു. പാൻ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് പരസ്യത്തിൽ ഉന്നയിച്ച അവകാശവാദങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി മാർച്ച് 19ന് നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഫോറം ഇവർക്ക് സമൻസ് അയച്ചത്. ജയ്പുർ നിവാസിയായ യോഗേന്ദ്ര സിംഗ് ബദിയാലാണ് ഫോറത്തിൽ പരാതി നൽകിയത്. കുങ്കുമപ്പൂവിന്റെയും പാൻമസാലയുടെയും വിലയിൽ വലിയ അന്തരമാണുള്ളത്. പരസ്യത്തിൽ പാൻ മസാലയിൽ കുങ്കുമപ്പൂവിന്റെ അംശം ഉണ്ടെന്ന് അവകാശവാദം നടത്തി ഉത്്പന്നത്തെക്കുറിച്ചു ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലുള്ളത്. ഗ്യാർസിലാൽ മീണ അധ്യക്ഷയും ഹേമലത അഗർവാൾ അംഗവുമായ ഫോറം…
Read Moreഎന്റെ മൂക്കുത്തി അമ്മനൊപ്പം: നയൻതാരയ്ക്കും മീനയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു; മൂന്ന് പേരും മൂക്കുത്തി അമ്മനാവാൻ പെർഫെക്റ്റ് ആണെന്ന് ആരാധകർ
ആർ.ജെ. ബാലാജിയും എൻ.ജെ. ശരവണനും സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. കൂട്ടത്തിൽ നടി ഖുശ്ബു പങ്കുവച്ച ചിത്രവും ശ്രദ്ധ നേടി കഴിഞ്ഞു. നയൻതാരയ്ക്കും മീനയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഖുശ്ബു പങ്കുവച്ചത്. എന്റെ മൂക്കുത്തി അമ്മനൊപ്പം എന്നാണ് ഖുശ്ബു ചിത്രത്തിനു അടിക്കുറിപ്പ് നൽകിയത്. നയൻതാര മാത്രമല്ല, നിങ്ങൾ മൂന്നുപേരും മൂക്കുത്തി അമ്മനാവാൻ പെർഫെക്റ്റ് ആണെന്നാണ് ആരാധകരുടെ കമന്റ്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ ആയിരുന്നു ചിത്രത്തിന്റെ പൂജ. ഒരു കോടിയിൽ അധികം ചെലവിൽ ഒരുക്കിയ പ്രത്യേക സെറ്റിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. നൂറു കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടെയ്ൻമെന്റുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. സുന്ദർ സി ആണ്…
Read Moreഇത്രയും വൃത്തികെട്ട ഫാസിസ്റ്റ് രീതികൾ സിനിമയിൽ നടപ്പാക്കിയവരാണ് സിനിമാ നയരൂപീകരണ കമ്മിറ്റിയിൽ കയറാനും അവാർഡ് കമ്മിറ്റിയിൽ കയറാനും ഇന്നും കോട്ടും തയ്പ്പിച്ചു നടക്കുന്നത്: വിനയൻ
താൻ വിളക്കു കൊളുത്തിയ സിനിമയുടെ പേരുപോലും മാറ്റി വേറെ പൂജ നടത്തിയെന്നു കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി എന്ന് വിനയൻ. പിന്നെ കുറേ കഴിഞ്ഞപ്പോൾ ഈ മഹാൻമാരെ ഓർത്ത് ചിരിച്ചു. പക്ഷേ അപ്പോഴും മനസിൽ എവിടോ ഒരു വിങ്ങൽ തോന്നി. ഈ വിളക്കു കൊളുത്തിയ ശ്രീമാൻ ഞാൻ സംഘടനാ സെക്രട്ടറി അയിരുന്ന സമയത്ത് എന്റെ ജോയിൻ സെക്രട്ടറിയായി വിനയൻ ചേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആളാണ്. ഇത്രയ്ക്കു പക മനുഷ്യനുണ്ടാകാമോ? പലർക്കും ഇതു കേട്ടാൽ വിശ്വസിക്കാൻ കഴിയില്ല അല്ലേ?ഒരു പാവം മനുഷ്യനായ ശ്രീ സലിം ബാവ സാക്ഷി ആയുണ്ട്. വേദനയോടെ തന്റെ അവസ്ഥ ഇങ്ങനായിപ്പോയി എന്ന് എന്നെ വിളിച്ചു പറഞ്ഞ സംവിധായകൻ സലിംബാവ ഇന്നും ജീവിച്ചിപ്പുണ്ട് സുഹൃത്തുക്കളേ. ആരു വിളിച്ചാലും സത്യാവസ്ഥ അദ്ദഹം പറയും. അതുപോലെ ഇവരുടെ നിരവധി നീചമായ കാര്യങ്ങൾ എണ്ണിയെണ്ണി എനിക്കു പറയുവാൻ കഴിയും.…
Read More