മമ്മൂട്ടി നായകനായി എത്തിയ പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവച്ച ആളാണ് ജോഫിന്‍ ടി. ചാക്കോ. വീണ്ടുമിതാ ആസിഫ് അലിയെ നായകനാക്കി ഒരു സൂപ്പർ ഹിറ്റ് സിനിമ കൂടി മലയാളത്തിന് സമ്മാനിച്ചിരിക്കുകയാണ് ജോഫിൻ. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ജോഫിന്റെ രേഖാചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രദർശനം തുടരുന്നതിനിടെ അച്ഛനെ കുറിച്ച് ജോഫിൻ കുറിച്ച വാക്കുകളാണ് ഓരോ മക്കളുടെയും ഹൃദയം തൊടുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 14ന് ആയിരുന്നു ജോഫിന്റെ അച്ഛന് ചാക്കോയുടെ വിയോഗം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 2012 ,13 കാലം. പഠിത്തത്തിൽ ശ്രദ്ധിക്കാതെ സിനിമ എന്ന് പറഞ്ഞു നടന്നപ്പോൾ, അതിനെ അറിയുന്നവർ മുഴുവൻ എതിർത്തപ്പോൾ ,തിയേറ്ററിൽ പോയി സിനിമ പോലും കാണാത്ത നാട്ടിൽ എല്ലായിടത്തും കർക്കശക്കാരനായ അധ്യാപകൻ എന്നറിയപ്പെട്ടിരുന്ന ചാക്കോ മാഷ് എന്റെ ആച്ച. എന്നോട് ഒരു ദിവസം വന്നു പറഞ്ഞു, സിനിമ എന്താണെന്ന്…
Read MoreCategory: Movies
സിനിമ സംവിധായകന്റേതാണ്: പുതുവർഷ ചിത്രവുമായി ഇന്ദ്രന്‍സ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം, തമിഴ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ സെറ്റില്‍. പ്രധാന വേഷങ്ങളില്‍ ഇന്ദ്രന്‍സും മധുബാലയും. ‘പ്രായമുള്ള രണ്ടുപേര്‍ ഒരു തീര്‍ഥാടനത്തിനിടെ കണ്ടുമുട്ടുന്നതും അവരുടെ വിഷയങ്ങളുമാണ് ആ സിനിമ. ഒരുമ്പെട്ടവന്‍, രേഖാചിത്രം എന്നിവ പുതുവര്‍ഷ റിലീസുകള്‍. സൂര്യയ്ക്കൊപ്പമുള്ള തമിഴ് പടത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. ജോണ്‍പോള്‍ ജോര്‍ജിന്റെ പടമാണ് അടുത്തു ചെയ്യുന്നത്. കുറേ പടങ്ങള്‍ കമിറ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിലും ചെന്നുചേരുന്നതു പ്രതീക്ഷയിലാണ്’- ഇന്ദ്രന്‍സ് രാഷ്ട്ര ദീപികയോടു പറഞ്ഞു.2024ന്റെ അനുഭവം..?കുഴപ്പമില്ലെന്നേയുള്ളൂ. വലിയ നല്ല സിനിമകളൊന്നും ചെയ്തില്ലായിരുന്നു. അത്ര നല്ല സിനിമകളൊന്നും കിട്ടിയില്ല. ഇടയ്ക്കിടെ നല്ല വേഷങ്ങള്‍. അതിന്റെ തുടര്‍ച്ച വഴിമാറുന്നുണ്ടോ..?മാറിപ്പോയിട്ടുണ്ട്. വിളിക്കുന്നിടത്തൊക്കെ പോകുന്നുണ്ട്. പറയുംപോലെയൊക്കെ അഭിനയിക്കുന്നുണ്ട്. ചിലതൊക്കെ നല്ല സിനിമ അല്ലാത്തതുകൊണ്ടും ആവാം. ആരെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ എന്ന് നമുക്കറിയാനുമാവില്ലല്ലോ.സ്ക്രിപ്റ്റ് വായിച്ച ശേഷമാണോ അഭിനയം?എനിക്കു വേണമെന്നു തോന്നിയാല്‍ അവര്‍ തരും.…
Read More‘മാപ്പർഹിക്കുന്നില്ല, നിയമനടപടി കൈക്കൊള്ളുന്നു’; രാഹുൽ ഈശ്വറിനെതിരേ വീണ്ടും ഹണി റോസ്
കൊച്ചി: സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്കി നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ പകല്‍ പോലെ വ്യക്തമായ…
Read Moreസ്മൃതി തൻ ചിറകിലേറി ഞാനെൻ ശ്യാമ ഗ്രാമഭൂവിലമയുന്നു… ഭാവഗായകനു യാത്രാമൊഴി; സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി/പറവൂര്‍ : ആറര പതിറ്റാണ്ടു നീണ്ട സംഗീത സപര്യ ബാക്കിയാക്കി മറഞ്ഞ ഭാവഗായകന് പി. ജയചന്ദ്രന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പ്രണയവും വിരഹവും ഭക്തിയുമൊക്കെ നിറഞ്ഞ ഒരുപിടിഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സംസ്കാരം എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പില്‍ ഉച്ചയോടെ നടന്നു. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു സംസ്കാരം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ഭൗതികദേഹം ഇന്നു രാവിലെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അല്പസമയം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്നാണ് മന്ത്രി ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഭൗതികദേഹം രാവിലെ 10.45 ഓടെ പാലിയം തറവാട്ടിലേക്ക് എത്തിച്ചത്. ജയചന്ദ്രന് ജീവിതത്തിലും സംഗീതത്തിലും പിച്ചവച്ച ഈ തറവാട്ടില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. അഞ്ചു വയസുവരെ മാത്രമേ ജയചന്ദ്രന് തറവാട് വീട്ടില്‍ കഴിഞ്ഞിട്ടുള്ളു എങ്കിലും ഉത്സവം ഉള്‍പ്പെടെയുള്ള എല്ലാ വിശേഷങ്ങള്‍ക്കും അദ്ദേഹം ഇവിടെ എത്തുമായിരുന്നു. ചേന്ദമംഗലം പാലിയത്ത് അമ്മ…
Read Moreവല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്ന വിയോഗം: ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമെന്ന് ജി. വേണുഗോപാൽ
തിരുവനന്തപുരം: ഗായകന് പി. ജയചന്ദ്രന്റെ വിയോഗം വല്ലാത്തൊരു അനാഥത്വമുണ്ടാക്കുന്നുവെന്നും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. “”തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം “റഫി സാബ് ” ആയിരുന്നു സംസാരത്തിൽ. മകൾ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയിൽ നിന്ന് ഒരു ഡയറി എടുപ്പിച്ചു. മുഴുവൻ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും. പോകുവാൻ നേരം, ഒരിക്കലുമില്ലാത്ത പോൽ, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടിൽ ഒരൽപ്പനേരം കൂടുതൽ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വർഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോൽ!. നിത്യ ശ്രുതിലയവും ഗന്ധർവനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടൻ മൺമറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങൾ മാത്രം!- ജി.വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreമഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും… ജയേട്ടൻ എനിക്ക് ജ്യേഷ്ഠസഹോദരൻ: മോഹൻലാൽ
തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് വികാരനിർഭരമായ കുറിപ്പുമായി ചലച്ചിത്രതാരം മോഹൻലാൽ. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു”- മോഹൻലാൽ കുറിച്ചു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച ജയചന്ദ്രന് പ്രണാമമർപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Read Moreജയേട്ടനെന്നും ഞാന്‍ കുഞ്ഞനുജത്തിയായിരുന്നു; ഗായിക ജെന്‍സി
കൊച്ചി: ‘ജയേട്ടനൊപ്പം ഞാന്‍ ഗാനമേളകളില്‍ പാടുമ്പോള്‍ അന്നെനിക്ക് പ്രായം 12 മാത്രമായിരുന്നു. ഒരു കുഞ്ഞനുജത്തിയോടുള്ള കരുതലും സ്നേഹവുമായിരുന്നു അന്നു മുതല്‍ അദ്ദേഹം എനിക്ക് തന്നിരുന്നത്. എന്റെ ഗുരു സ്ഥാനീയനായ അര്ജുനന് മാഷിന്റെ വീട്ടില്‍ ജയേട്ടന് അന്നൊക്കെ നിത്യസന്ദര്‍ശകനായിരുന്നു. അന്നേയുള്ള ബന്ധമാണ്. ജയേട്ടന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്’; മലയാളികളുടെ മനസില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് കടന്നു പോയ പി. ജയചന്ദ്രന്റെ ഓര്‍മയില്‍ ഗായിക ജെന്‍സി ആന്റണി തേങ്ങി. 1978 ല്‍ പുറത്തിറങ്ങിയ അവള് കണ്ട ലോകം എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് എം.കെ. അര്‍ജുനന്റെ സംഗീതത്തിലുള്ള “ഇടവപ്പാതി കാറ്റടിച്ചാല്‍/ ഉടുക്കുകൊട്ടുമെന്‍ നെഞ്ചില്‍/ ഇടിമുഴക്കം പേടിച്ചോ കുളിരു തോന്നി നാണിച്ചോ’ എന്ന ഗാനമാണ് ജെന്‍സി ജയചന്ദ്രനോടൊപ്പം ആദ്യം പാടിയത്. തുടര്‍ന്ന് മറ്റു പല മലയാള ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പാടി. 1979 ല്‍ തമിഴില്‍ ഇളയരാജയുടെ അന്പേ സംഗീത…
Read Moreനിലച്ചു, ഭാവഗീതം: പി. ജയചന്ദ്രൻ വിട വാങ്ങി
തൃശൂർ: ദശാബ്ദങ്ങളോളം മലയാളികളുടെ മനസുകവർന്ന ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. കരൾരോഗബാധയെതുടർന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ അദ്ദേഹം ഇന്നലെ രാത്രി ഏഴോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. 7.54നായിരുന്നു അന്ത്യം. അമല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്നു രാവിലെ എട്ടിനു പൂങ്കുന്നം സീതാറാം മിൽ ലെയ്നിലെ ഗുൽമോഹർ ഫ്ലാറ്റിൽ എത്തിക്കും. തുടർന്നു പത്തോടെ സംഗീതനാടക അക്കാദമിയിൽ പൊതുദർശനത്തിനുശേഷം പന്ത്രണ്ടോടെ വീണ്ടും ഫ്ലാറ്റിലേക്കു കൊണ്ടുവരും. നാളെ രാവിലെ എട്ടിന് എറണാകുളം ചേന്ദമംഗലത്തെ പാലിയത്തു വീട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും. ഭാര്യ: ലളിത. മക്കൾ: ലക്ഷ്മി, ദിനനാഥ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്,ഹിന്ദി ഭാഷകളിൽ 15,000ത്തിലധികം ഗാനങ്ങൾ ആലപിച്ചു. അഞ്ചു പതിറ്റാണ്ടിലധികം സിനിമ, ലളിതഗാനം, ഭക്തിഗാനം, ടിവി, സ്റ്റേജ് ഷോകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. മികച്ച…
Read Moreഉണ്ണിയുടെ വിഷൻ എന്ത് എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ: ഇന്ന് കിട്ടുന്ന ഓരോ കൈയടികളും പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്’; മാര്‍ക്കോ വിജയം ആഘോഷിച്ച് സ്വാസിക
ഉണ്ണി മുകുന്ദൻ നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല. ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കൈയടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക വിജയ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷന്‍ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആള് ആയിരുന്നു ഞാന്‍. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പര്‍സ്റ്റാര്‍ ആയി ഉണ്ണി മാറിയതില്‍ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍സ്റ്റാര്‍ ഉണ്ണി മുകുന്ദന് എന്ന് സ്വാസിക പറഞ്ഞു.
Read Moreമനസ് അതിന് അനുവദിക്കുന്നില്ല: മോഡേൺ വസ്ത്രങ്ങൾ ധരിച്ചപ്പോഴും താലി ഊരി മാറ്റാൻ തയാറാകാതെ കീർത്തി
വിവാഹ ജീവിതത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് നടി കീർത്തി സുരേഷ്. 15 വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. ഇത്രയും കാലം പ്രണയം രഹസ്യമാക്കി വയ്ക്കാൻ കഴിഞ്ഞത് ആരാധകരെ അദ്ഭുതപ്പെടുത്തുന്നു. വിവാഹത്തിന് പിന്നാലെ കീർത്തി തന്റെ പുതിയ ചിത്രം ബേബി ജോണിന്റെ പ്രൊമോഷനെത്തി. ഏവരും ശ്രദ്ധിച്ചത് നടിയുടെ കഴുത്തിലെ താലിച്ചരടാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചപ്പോഴും താലി ഊരി മാറ്റാൻ കീർത്തി തയാറായില്ല. നടിയുടെ പുതിയ ഫോട്ടോകളിലും താലി കാണാം. താലിയുടെ പേരിൽ നേരത്തെ നടിക്ക് ട്രോളുകൾ വന്നിരുന്നു. പിന്നാലെ നടി ഇതിന് വിശദീകരണവും നൽകി. ആചാരപ്രകാരം വിവാഹ കഴിഞ്ഞയുടനെ താലി ഊരി മാറ്റാനാകില്ലെന്ന് കീർത്തി വ്യക്തമാക്കി. പരിശുദ്ധമായ ഒന്നാണ് മംഗൽസൂത്ര. ഈ മഞ്ഞച്ചരട് അഴിച്ച് മാറ്റുന്നതും പകരം സ്വർണ ചെയിൻ ധരിക്കുന്നതും പ്രത്യേക ദിവസങ്ങൾക്ക് ശേഷമാണ്. ജനുവരി മാസത്തിന് ശേഷമായിരിക്കും അതെന്ന് തോന്നുന്നെന്നും കീർത്തി സുരേഷ്…
Read More