സിനിമയിൽ സുരക്ഷിതത്വമില്ല: അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകൾ മറികടക്കപ്പെടും; സുഹാസിനി

സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റ് സിനിമാ ഇൻഡസ്ട്രികളെ വച്ചുനോക്കുമ്പോൾ സുരക്ഷിതത്വമില്ല. മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖല. മറ്റു മേഖലകളിൽ ജോലി കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാം. എന്നാൽ സിനിമയിൽ അങ്ങനെയല്ല കാര്യങ്ങൾ. ഇരുന്നൂറോ മുന്നൂറോ പേർ ഒരു സ്ഥലത്തേക്ക് പോവുകയും കുടുംബം പോലെ അവിടെ താമസിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെയുള്ളിടത്ത് ചിലപ്പോൾ അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകൾ മറികടക്കപ്പെടും. സെറ്റിൽ അതിരുവിടുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഞാൻ ഭർത്താവ് മണിരത്നത്തോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചെയ്ത ഒരാളെ സെറ്റിൽനിന്നുതന്നെ പുറത്താക്കിയ സംഭവമാണ് അതിന് മറുപടിയായി അദ്ദേഹം പറഞ്ഞുതന്നത്. ഭൂരിഭാഗം പേരെയും പുറത്തേക്കെറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഒരു ഗ്രാമത്തിൽ യാതൊരു നിയമങ്ങൾക്കും വിധേയരാകാതെ 200 പേരുണ്ടെങ്കിൽ അതിരുകൾ മറികടക്കാൻ സാധ്യതയുണ്ട്. അവിടെയാണ് യഥാർഥ പ്രശ്നം എന്ന് സുഹാസിനി പറഞ്ഞു.

Read More

വിജയ് ദേവ്‌രകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലോ: അതൊന്ന് തുറന്നു പറഞ്ഞുകൂടെയെന്ന് ആരാധകർ

വിജയ് ദേവ്‌രകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ടു കുറെക്കാലമായി. എന്നാൽ വിജയ് ദേവ്‌രകൊണ്ടയോ രശ്മികയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല. പലപ്പോഴും ഇരുവരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ നിന്ന് ഇരുവരും ഒരുമിച്ചാണെന്ന കാര്യം വ്യക്തമാവാറുണ്ട്. ഇപ്പോൾ വിജയ് ദേവരകൊണ്ടയും രശ്മികയും ലഞ്ച് ഡേറ്റിൽ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇതിൽ വിജയ്‌യുടെ മുഖം വ്യക്തമാകുന്നുണ്ടെങ്കിലും കൂടെയുള്ള ആളുടെ മുഖം ഫോട്ടോയിൽ കാണുന്നില്ല. ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. കൂടെയുള്ളത് രശ്മിക തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല താൻ സിംഗിൾ അല്ലെന്ന് വിജയ് ദേവ്‌രകൊണ്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആരാണു തന്‍റെ പങ്കാളിയെന്ന് താരം പറ‍ഞ്ഞില്ല. ഈ ചിത്രം പുറത്തുവന്നതോടെ അത് രശ്മികയാണെന്ന് പറയുകയാണ് ആരാധകർ. ഫോട്ടോയിൽ വിജയ്‌യും രശ്മികയും ഒരുമിച്ച്…

Read More

ആ വിളി എനിക്ക് ഇഷ്ടമാണ്

എന്‍റെ ഭര്‍ത്താവിന്‍റെ ശരിക്കും പേര് അശ്വിന്‍ ഫിലിപ്പ് എന്നാണ്. വീട്ടുകാര്‍ അശ്വിന്‍ എന്ന പേരിട്ടത് അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം ഫിലിപ്പെന്നു വിളിക്കാനാണ് ഇഷ്ടം. ഈ രണ്ടുപേരിന്‍റെയും ആദ്യത്തെ അക്ഷരം കൂട്ടിച്ചേര്‍ത്ത് അപ്പു എന്നാണ് അദ്ദേഹത്തെ വീട്ടില്‍ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതില്‍ പുള്ളിക്ക് എതിര്‍പ്പില്ല. അതുപോലെ അദ്ദേഹം എനിക്കൊരു ചെല്ലപ്പേരിട്ടിട്ടുണ്ട്. എന്നെ വാവേ എന്നാണ് ഭര്‍ത്താവ് സ്‌നേഹത്തോടെ വിളിക്കുന്നത്. ആ വിളി എനിക്ക് ഇഷ്ടമാണ്. മുന്‍പ് വീട്ടില്‍ മമ്മി വാവേ എന്ന് വിളിച്ചിരുന്നത് എന്നെയാണ്. ചേച്ചിക്ക് മൂന്ന് കുട്ടികള്‍ ജനിച്ചതോടെ ആ വിളി തീര്‍ന്നു. ഇപ്പോള്‍ മകന്‍ ലൂക്കയും കൂടെ വന്നതോടെ മമ്മി എന്നെ അങ്ങനെ വിളിക്കാറില്ല. ആ സ്ഥാനം നമുക്ക് പോയി. അതേസമയം ഭര്‍ത്താവ് അങ്ങനെ വിളിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. -മിയ ജോർജ്

Read More

ആ നടന്‍ അങ്ങനെ ചെയ്തപ്പോൾ ഞെട്ടിപ്പോയി

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മെറീന മൈക്കിള്‍ കുരിശിങ്കൾ. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് മെറീന കടന്നു വരുന്നതും ശ്രദ്ധ നേടുന്നതുമെല്ലാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ മെറീന ഇന്ന് മലയാളത്തിലെ സജീവ സാന്നിധ്യമാണ്. നായികയായും സഹനടിയായുമെല്ലാം മെറീന അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മെറീന. ഇപ്പോഴിതാ അഭിനയത്തിനിടെ തന്നെ ഒരു നടന്‍ ചുംബിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മെറീന. ഒരു അഭിമുഖത്തിലാണ് അതേക്കുറിച്ച് മെറീന സംസാരിക്കുന്നത്. ഏറ്റവും എംബാരസിംഗ് (ലജ്ജാകരമായ) ആയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മെറീന. സഹതാരത്തില്‍ നിന്നുമുണ്ടായ അപ്രതീക്ഷിതമായ ചുംബനം. സീനിന് ഇടയില്‍ വച്ചായിരുന്നു. ഏതാണ് സിനിമയെന്ന് പറയില്ല. ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നില്ല, പക്ഷെ അപ്രതീക്ഷിതമായിരുന്നു. സീന്‍ കംപോസ് ചെയ്ത് വന്നപ്പോള്‍ സംഭവിച്ചതാണ്- മെറീന പറഞ്ഞു.തന്‍റെ സ്‌കൂള്‍ കാലത്തെക്കുറിച്ചും മെറീന അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സ്‌കൂളില്‍ വളരെ മോശം ഓര്‍മകളാണുള്ളത്. സ്‌കൂള്‍ കാലത്തും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. കൂടെയുള്ള കുട്ടികളും ടീച്ചേഴ്‌സും…

Read More

രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്; ദുൽഖർ ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്; തമന്ന ഭാട്ടിയ

മലയാളത്തിൽ പെർഫോമൻസിന്‍റെ കാര്യം എടുത്താൽ തനിക്ക് ഫഹദിനെയാണ് ഇഷ്ടം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് എന്ന് തമന്ന ഭാട്ടിയ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം ഉണ്ട്. ഒരു നല്ല പെർഫോമർ ആണ് അദ്ദേഹം.അതുപോലെ തന്നെ എനിക്ക് ഇഷ്ടമുള്ള മറ്റൊരു മലയാള നടനാണ് ദുൽഖർ. ഇന്നത്തെ തലമുറയ്ക്ക് മലയാളത്തിലെ അഭിനേതാക്കളെ പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. അത് തിരുത്തിയത് ദുൽഖർ ആണ്. അദ്ദേഹം ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്. എല്ലാവർക്കും ദുൽഖറിനെ അറിയാം. എനിക്ക് ദുൽഖറിന്‍റെ കൂടെ അഭിനയിക്കാൻ ഇഷ്ടമാണ് എന്ന് തമന്ന പറഞ്ഞു.

Read More

ആരിത് ദേവതയോ… സാരിയില്‍ ഗ്ലാമര്‍ ലുക്കില്‍ സാക്ഷി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

തെന്നിന്ത്യയുടെ പ്രമുഖ നടിയും മോഡലുമാണ് സാക്ഷി അഗര്‍വാള്‍. അഭിനയത്തിനൊപ്പം മോഡലിംഗിലും സജീവമായ താരത്തിന്‍റെ ഫോട്ടോഷൂട്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. സാരിയിലുളള സാക്ഷിയുടെ ഏറ്റവും പുതിയ ഗ്ലാമര്‍ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തലമുടി അഴിച്ചിട്ട് വളരെ സിംപിളായിട്ടുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. പര്‍പ്പിള്‍ നിറത്തിലുളള സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമാണ് വേഷം. വളരെ റഫ് ആയി അഴിഞ്ഞ് വീണ രീതിയിലാണ് സാക്ഷി സാരി ഉടുത്തിരിക്കുന്നത്. മാത്രവുമല്ല ആരെയും ആകര്‍ഷിക്കുന്ന തരത്തിലൊരു ഹിപ്പ് ചെയിനും നടി ധരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് ആരാധകരുടെ കമന്‍റുകള്‍.

Read More

സൗബിനും നവ്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പാതിരാത്രി ചിത്രീകരണം പൂർത്തിയായി

‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു. മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാമറ- ഷഹനാദ് ജലാൽ. രചന – ഷാജി മാറാട്, എഡിറ്റർ – ശ്രീജിത്ത് സാരംഗ്, മ്യൂസിക്ക് – ജേക്സ് ബിജോയ്, ആർട്ട് ഡയറക്ടർ – ദിലീപ് നാഥ് പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം –…

Read More

കൊറിയന്‍ സിനിമകള്‍ പലതും ബോളിവുഡില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയതാണ്: ദിഷ പഠാനി

കൊറിയന്‍ സിനിമകള്‍ കാണുമ്പോള്‍ അവയില്‍ പലതും ബോളിവുഡില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയതാണെന്ന് തോന്നാറുണ്ടെന്ന് ചലച്ചിത്രതാരം ദിഷ പഠാണി. അനിമേഷൻ ചിത്രങ്ങളോടും കൊറിയന്‍ സിനിമകളോടുമുള്ള തന്‍റെ ഇഷ്ടത്തേക്കുറിച്ച് ഒരു വാർത്താ ഏജൻസിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിഷ. കൊറിയന്‍ ഫിലിം മേക്കിംഗും സീരീസുകളും അതിലെ റൊമാന്‍സുമെല്ലാം ഗംഭീരമാണ്. കൊറിയന്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ അവയില്‍ ഒരുപാടെണ്ണം ബോളിവുഡില്‍ നിന്നെടുത്തതാണെന്ന് തോന്നാറുണ്ട്. അവരുടെ മ്യൂസിക്കും ഫാഷനും സംസ്‌കാരവുമെല്ലാം വളരെ ഇഷ്ടമാണ്, താരം പറയുന്നു. കുട്ടിയായിരിക്കെ അനിമേഷൻ ചിത്രങ്ങളില്‍ ആകൃഷ്ടയായി അവ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിലെ കഥകളും അവതരണരീതിയും എല്ലാം ആകര്‍ഷണീയമാണെന്നും ദിഷ അഭിപ്രായപ്പെട്ടു.ഒരുപാട് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു സിനിമ ചെയ്യാറുള്ളൂവെന്നും പറഞ്ഞ ദിഷ, ഏറ്റവും പുതിയ ചിത്രമായ കങ്കുവയില്‍ ജോലിചെയ്യാനായത് മനോഹരമായ അനുഭവമായിരുന്നെന്നും അഭിപ്രായപ്പെട്ടു. നവംബര്‍ 14-നാണ് സൂര്യനായകനായ കങ്കുവ റിലീസ് ചെയ്തത്. അക്ഷയ്കുമാറിന്റെ വെല്‍കം ടു…

Read More

വിവാഹമെന്ന ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല; കല്യാണം കഴിക്കാൻ താൽപര്യമില്ല; ഐശ്വര്യ ലക്ഷ്മി

ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യലക്ഷ്മി. മായാനദി, വിജയ് സൂപ്പറും പൗർണമിയും, വരത്തൻ തുടങ്ങിയ സിനിമകൾ ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായി. തമിഴകത്തേക്കും തെലുങ്കിലേക്കും ഐശ്വര്യ കടന്നു. മണിരത്നത്തിന്‍റെ പൊന്നിയിന്‌ സെൽവനിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇന്ന് തെന്നിന്ത്യൻ സിനിമാ രംഗത്ത് തന്‍റേതായ സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കുണ്ട്. ഹലോ മമ്മി ആണ് ഐശ്വര്യയുടെ പുതിയ മലയാള സിനിമ. ഇപ്പോഴിതാ തന്‍റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ. വിവാഹിതയാകാൻ തനിക്ക് താൽപര്യമില്ലെന്നും ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഐശ്വര്യ പറയുന്നു. ഒരു അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വീട്ടുകാരുടെ സമ്മർദം കാരണം ഒരു ഘട്ടത്തിൽ വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചിരുന്നു. എനിക്ക് വിവാഹം ചെയ്യേണ്ടെന്ന് ഞാനെപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ആ ഇൻസിസ്റ്റിറ്റ്യൂഷനിൽ വിശ്വസിക്കുന്നില്ല. വെറുതെ പറഞ്ഞതല്ല. ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണ്. എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25 വയസിലും എന്നോട് ചോദിച്ചാൽ…

Read More

ബട്ടൺസിലും പൊട്ടുകളിലുമടക്കം ഇപ്പോൾ കാമറ വച്ച് നടക്കുന്ന കാലമാണ്: ധൈര്യവും തന്‍റേടവും മാത്രം മതി സിനിമയിൽ പിടിച്ചുനിൽക്കാൻ

പ്രൊഡ്യൂസറോട് കഷ്ടപ്പെട്ട് സംസാരിച്ചാണ് സാരി മാറാനും അത്യാവശ്യ കാര്യങ്ങൾക്കുമായി ഒരു കാരവാൻ വാങ്ങിയത്. അപ്പോൾ പറയും മുട്ട്, തുറക്കും. ഒന്ന്, രണ്ട് അങ്ങനെ പല മുട്ടലുകളുമുള്ള സാഹചര്യത്തിൽ ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണെന്ന് നടി പ്രിയങ്ക. ബട്ടൺസിലും പൊട്ടുകളിലുമടക്കം ഇപ്പോൾ കാമറ വച്ച് നടക്കുന്ന കാലമാണ്. അപ്പോൾ എങ്ങനെ സുരക്ഷിതമായിട്ട് ഞങ്ങൾക്ക് ഇരിക്കാൻ കഴിയും. കാരവാനിൽ പോലും ഞങ്ങൾ ലൈറ്റ് ഓഫ് ചെയ്തിട്ടാണ് വസ്ത്രം മാറുന്നത്. അതിനകത്ത് കാമറയുണ്ടോ എന്ന് പറയാൻ പറ്റില്ല. ‌‌ വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല, അത് നിങ്ങൾ മനസിലാക്കണം. ആര് എന്ത് കണ്ടാലും എന്ത് ചെയ്യാൻ പറ്റും. ഇതിൽ കൂടുതൽ സൂക്ഷിച്ചു നടക്കാൻ ഞങ്ങൾക്ക് പറ്റില്ല. അങ്ങനെ ഒരു അവസ്ഥ ആയിക്കൊണ്ടിരിക്കുകയാണ്. ധൈര്യവും തന്‍റേടവും മാത്രം മതി ഈ ഫീൽഡിൽ പിടിച്ചുനിൽക്കാൻ. ഒരാളുടെ കൂടെ പോയിക്കഴിഞ്ഞ് കുറേനാള് കഴിഞ്ഞ് വിളിച്ചു പറയേണ്ട ആവശ്യമൊന്നുമില്ല. അപ്പോൾ…

Read More