‘അച്ഛൻ പൊട്ടിയല്ലോ’; പരിഹാസ കമന്‍റിന് ഒറ്റവാക്കിൽ മറുപടി നൽകി അഹാന കൃഷ്ണ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനായി ഭാര്യയും മക്കളും പ്രചരണത്തിനിറങ്ങിയിരുന്നു. പൊതുവെ രാഷ്ട്രീയ രംഗത്തേക്ക് അഭിപ്രായങ്ങളുമായി കൃഷ്ണകുമാറിന്‍റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ എത്താറില്ല. എന്നാൽ ഇത്തവണ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം അഹാനയും അച്ഛന് വേണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം കൃഷ്ണകുമാറിന്‍റെ പരാജയത്തിന് ശേഷം മക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ധാരാളം പരിഹാസ കമന്‍റുകൾ എത്തുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ കൃഷ്ണ സിസ്റ്റേഴ്സിന്‍റെ ഓരോ പോസ്റ്റിനു താഴേയും ഇത്തരത്തിലുള്ള കമന്‍റുകൾ കാണാവുന്നതാണ്. തനിക്ക് വന്ന ഒരു കമന്‍റിന് അഹാന നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റേറിക്ക് ‘അച്ഛൻ പൊട്ടിയല്ലോ’ എന്നാണ് ഒരാൾ പരിഹസിച്ച് കമന്‍റിട്ടത്. തുടർന്ന് കമന്‍റിട്ടയാളുടെ പ്രൊഫൈൽ പിക്ച്ചർ മറച്ച് പിടിച്ച് അഹാന നൽകിയ മറുപടി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചു. പരിഹാസ കമന്‍റിന് ഒറ്റവാക്കിൽ അയിന് എന്നാണ് അഹാന ചോദിച്ചത്.   

Read More

നിറത്തിന്‍റെ പേരിൽ അകറ്റി നിർത്തിയെന്ന് ശോഭിതാ ധുലിപാല

മിസ് ഇന്ത്യ എന്‍റെ ആത്മാഭിമാനത്തെ തകര്‍ത്തു. എന്നെ എന്നില്‍നിന്നുതന്നെ അകറ്റി. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ആളായി ഞാൻ മാറി. നേരത്തെ ഞാന്‍ കാണാന്‍ എങ്ങനെയുണ്ടെന്നത് ശ്രദ്ധിച്ചിരുന്നില്ലന്ന് ശോഭിത ധുലിപാല. ഞാന്‍ ഓക്കെയാണെന്നാണ് കരുതിയിരുന്നത്. ഞാന്‍ എന്തു വായിക്കുന്നു എന്നത് ആശ്രയിച്ചായിരുന്നു എന്‍റെ വ്യക്തിത്വം. മിസ് ഇന്ത്യയില്‍ ലുക്കിനു വളരെയധികം പ്രാധാന്യമുണ്ട്. എന്നെയതു ചെറുതാക്കി. അതേസമയം സിനിമയില്‍ അവസരം കിട്ടുക എന്നത് എനിക്ക് പ്രയാസമായിരുന്നു. മിസ് ഇന്ത്യയുടെ പശ്ചാത്തലമുണ്ടായിരുന്നിട്ടും എനിക്കു നിരന്തരം അവഗണനകള്‍ നേരിടേണ്ടി വന്നു. ആദ്യ സിനിമ കിട്ടുന്നതിന് മുമ്പ് എനിക്ക് ആയിരത്തോളം ഓഡിഷനുകള്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. എന്‍റെ നിറത്തിന്‍റെ പേരിലായിരുന്നു പലരും ഒഴിവാക്കിയിരുന്നത്. മുഖത്തു നോക്കിതന്നെ പലരും നിനക്കു നിറമില്ലെന്നു പറയുമായിരുന്നു. തുടക്കകാലത്ത് എല്ലാം പോരാട്ടമായിരിക്കും. ഞാന്‍ സിനിമയില്‍ നിന്നല്ല വരുന്നത്. പരസ്യങ്ങള്‍ക്ക് ഓഡിഷന്‍ നല്‍കുമ്പോള്‍ പലപ്പോഴും എന്‍റെ മുഖത്ത് നോക്കി നിനക്കു വേണ്ടത്ര വെളുപ്പില്ലെന്നു പറഞ്ഞിട്ടുണ്ട്.…

Read More

തൃശൂർ സുരേഷേട്ടനിങ്ങെടുത്ത് ചേച്ചിപെണ്ണേ… നിമിഷ സജയനെ ‘പൊങ്കാല’യിട്ട് സൈബറിടം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചതോടെ നടി നിമിഷ സജയനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു. താരത്തിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിഹാസ കമന്‍റുകൾ കൊണ്ട് നിറയുകയാണ്. ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്‍റ് സെക്ഷനിലാണ് കടുത്ത സൈബറാക്രമണം നടക്കുന്നത്. ഇതോടെ താരം തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്‍റിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തില്ല പിന്നയല്ലേ ഇന്ത്യ ചോദിച്ചിട്ട് കൊടുക്കുന്നു എന്ന് നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയെയാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ വിജയത്തോടെ കുത്തിപ്പൊക്കി ട്രോളാക്കുന്നത്.

Read More

നാൽപത് വെടിയുണ്ടകളുമായി തമിഴ് നടൻ പിടിയിൽ; പെട്ടെന്നുള്ള യാത്രയായതിനാൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലന്ന് താരം

ചെന്നൈ: വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി തമിഴ്നടനും മുൻ എംഎൽഎയുമായ കരുണാസ് പിടിയിൽ. 40 വെടിയുണ്ടകളാണു നടന്‍റെ പക്കൽനിന്നു കണ്ടെടുത്തത്. ഇന്നലെ രാവിലെ ചെന്നൈയിൽനിന്നു തിരുച്ചിയിലേക്കു പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ബാഗ് സ്കാൻ പരിശോധനയ്ക്കു വിധേയമാക്കുന്നതിനിടെ അലാറമടിച്ചതോടെ തുറന്നുപരിശോധിക്കുകയായിരുന്നു. വളരെ പെട്ടെന്നുള്ള യാത്രയായതിനാൽ ബാഗിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് നടന്‍റെ വിശദീകരണം. തോക്ക് ഉപയോഗിക്കാൻ തനിക്ക് ലൈസൻസുള്ളതായി നടൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച രേഖകൾ ഉദ്യോഗസ്ഥർക്കു സമർപ്പിച്ചു. എന്നാൽ താരത്തിന്‍റെ വിമാനയാത്ര റദ്ദാക്കിയശേഷം വിശദമായ ചോദ്യംചെയ്തു വിട്ടയച്ചു. 2016-2021 വരെ തിരുവദനൈ മണ്ഡലത്തിലെ എഐഎഡിഎംകെ എംഎൽഎയായിരുന്നു.

Read More

കുണുവാവേ… നിനക്കെന്തെങ്കിലും കഴിവുണ്ടോടാ… പെൺപിള്ളേര് നോക്കുമോ നിന്നെ; പ്രേമലുവിൽ തന്‍റെ സമ്മതമില്ലാതെ ഡയലോഗുകൾ ഉപയോഗിച്ചതിനെതിരേ നാഗസൈരന്ധ്രി

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ‘പ്രേമലു’, മാസങ്ങൾ നീണ്ട തിയറ്റർ ഓട്ടത്തിന് ശേഷം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. അതിനു പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗസൈരന്ധ്രി. കുണുവാവ, നിനക്കെന്തെങ്കിലും കഴിവുണ്ടോടാ, പെൺപിള്ളേര് നോക്കുമോടാ നിന്നെ ഇങ്ങനെ ധാരളം വൈറൽ ഡയലോഗുകൾ സമ്മാനിച്ചത് നാഗസൈരന്ധ്രിയാണ്. സൈബറിടങ്ങളിൽ നിറഞ്ഞാടുന്ന നാഗസൈരന്ധ്രി ഗയലോഗുകൾ പ്രേമലുവിലും ഉപയോഗിച്ചിരുന്നു. ഇതി തീയറ്ററുകളിൽ വൻ കൈയടി നേടുകയും ചെയ്തു. ‌എന്നാൽ ഇപ്പോഴിതാ തന്‍റെ ഡയലോഗുകൾ സിനിമയിൽ ഉപയോഗിച്ചതിൽ പ്രതികരിക്കുകയാണ് നാഗസൈരന്ധ്രി. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡയലോഗുകൾ ഉപയോഗിച്ചത്. തന്നോട് ഒരു വാക്കെങ്കിലും ഇതേ കുറിച്ച് ചോദിക്കാമായിരുന്നു എന്നാണ് നാഗസൈരന്ധ്രി പറയുന്നത്.                

Read More

നെടുമുടി വേണു ഇല്ലാതെ അഭിനയിക്കേണ്ടി വന്ന സീനിൽ ശരിക്കും കരഞ്ഞു പോയി; ഇന്ത്യൻ 2ന്‍റെ വിശേഷങ്ങൾ പങ്കുവച്ച് കമൽഹാസൻ

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ പിറവിയെടുക്കുന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. നിരവധി പ്രമുഖർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു. ചടങ്ങിനിടെ കമൽഹാസന്‍റെ പ്രസംഗമാണ് ഇപ്പോൾ ഏറെ വൈറലാകുന്നത്. പ്രസംഗത്തിനിടെ താരം പഴയ ഇന്ത്യൻ സിനിമയെക്കുറിച്ചും നെടുമുടി വേണുവിനെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവച്ചു. നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണ സ്വാമി എന്ന കഥാപാത്രം ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ‘ഇന്ത്യൻ 2’-ലും അദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ സിനിമ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അതിനു മുൻപേ അദ്ദേഹം വിടവാങ്ങി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇടക്കാലത്ത് നിന്നു പോയ സമയത്താണ് നെടുമുടി വേണു വിടപറഞ്ഞത്. സിനിമയുടെ ബാക്കി ഭാഗങ്ങൾ അദ്ദേഹമില്ലാതെ ചിത്രീകരിച്ചപ്പോൾ തന്‍റെ കണ്ണ് നിറഞ്ഞ് പോയെന്ന് കമൽഹാസൻ പറഞ്ഞു. പിന്നീട് നെടുമുടി വേണുവിനെപ്പോലെയുള്ള മറ്റൊരു ആര്‍ട്ടിസ്റ്റിനെ വച്ച് അദ്ദേഹത്തിന്‍റെത സീനുകള്‍…

Read More

കുടുംബശ്രീയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രം; എക്സിറ്റ് പോൾ ഫലം വെച്ച് നോക്കിയാൽ ‘എന്തുകൊണ്ട് നമ്മൾ തോറ്റു’ എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും; ഹരീഷ് പേരടി

ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ കവര്‍ ചിത്രത്തില്‍ ഒരു അമ്മയുടെ ചിത്രം ഇല്ലെന്നു ചൂണ്ടിക്കാട്ടി നടന്‍ ഹരീഷ് പേരടി. സൂക്ഷ്മദർശിനി വച്ച് നോക്കിയിട്ടുപോലും ഒരു അമ്മയെ കാണാനില്ല. മുലപ്പാലിന്‍റെ മണം മാറാത്ത ഒരു കുട്ടിയുടെ പാഠപുസ്തകത്തിന്‍റെ കവർ ചിത്രമാണെന്ന് താരം പറഞ്ഞു. കുടുംബശ്രിയിലെ പുല്ല് വെട്ടുന്ന ഒരു അമ്മ പോലും ഇല്ലാത്ത മാതൃകാ കവർ ചിത്രമാണിത്. എക്സിറ്റ്പോൾ ഫലം വെച്ച് നോക്കിയാൽ “എന്തുകൊണ്ട് നമ്മൾ തോറ്റു” എന്ന ഉത്തമൻമാരുടെ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഒന്നാം ക്ലാസിലെ കേരള പാഠാവലിയുടെ മാറ്റത്തിന്‍റെ പേരിൽ ഏറെ ആഘോഷിക്കപ്പെടുന്ന കവർ ചിത്രമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായിവരുന്ന അച്ഛൻമാരുണ്ട്. അതിൽ സന്തോഷിക്കുന്ന ആൺ, പെൺകുട്ടികളുണ്ട്. കിളികളുണ്ട്, പൂക്കളുണ്ട്, പശുവുണ്ട്. പശുവിന്‍റെയപ്പുറം ചാണകം ഉണ്ടാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.…

Read More

അമര്‍ അക്ബര്‍ അന്തോണിയിൽ ആ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു; പൃഥ്വി പറഞ്ഞതുകൊണ്ട് അവനെ മാറ്റി; നാദിർഷ

അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് നാദിർഷ. കഥ സംബന്ധിച്ച് പൃഥ്വിരാജുമായി സംസാരിച്ചിരുന്നു. രാജുവിനോട് പറഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയാല്‍ നമുക്ക് അത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ എല്ലാം കഴിഞ്ഞ് അവര്‍ക്ക് സമയമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമോയെന്ന് പേടിയുണ്ടെന്ന് നാദിർഷ പറഞ്ഞു. അവരെയും കൂടെ ഓക്കെയാക്കുന്ന കഥ കിട്ടിയാല്‍ എന്തായാലും എഴുതി തുടങ്ങും. ആദ്യ ഭാഗത്തിലെ എല്ലാവരും ഇതിലും ഉണ്ടാകും. ആസിഫിന്‍റെ ഫൈസി എന്ന കഥാപാത്രത്തിനു കുറച്ച് കൂടി പ്രാധാന്യം ഉണ്ടാകും. കാരണം എനിക്ക് ആസിഫിനോട് വലിയൊരു കടപ്പാടുണ്ട്. അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതി കഴിഞ്ഞപ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു. പിന്നീടാണ് പൃഥ്വി ഈ പ്രൊജക്ടിലേക്ക് എത്തുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത് ആസിഫിനോട് എടാ പോടാ എന്നൊക്കെ വിളിക്കുമ്പോള്‍ ഒരു ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യും. ക്ലാസ്‌മേറ്റ്‌സിലെ ടീമിനെ കിട്ടിയാല്‍ കുറച്ചുകൂടെ കംഫര്‍ട്ടാകും എന്നാണ്.…

Read More

ആളുകൾ സംഘമായി സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നു; വിമർശിച്ചോളു, പക്ഷേ അത് മാന്യമായ ഭാഷയിലാവണം; മാളവികാ മേനോൻ

ധാരാളം ആരാധകരുള്ള താരമാണ് മാളവികാ മേനോൻ. മാളവിക എപ്പോഴും തന്‍റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും വസ്ത്രത്തിന്‍റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സൈബറിടങ്ങളിലൂടെ അഭിമുഖീകരിക്കേണ്ടി വന്ന താരം കൂടിയാണ് മാളവിക. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി സൈബറാക്രമണങ്ങൾക്ക് ശമനം വന്നിരുന്നു എന്നും ഇപ്പോൾ അത് വീണ്ടും തുടങ്ങിയെന്നും പറഞ്ഞിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങൾ ആദ്യമൊക്കെ കുറവായിരുന്നു. ഈയിടെ ചിലര്‍ സംഘമായി എന്നെ സമൂഹ മാധ്യമങ്ങളില്‍ ആക്രമിക്കുന്നു. തുടക്കത്തില്‍ ചില കമന്‍റുകള്‍ കണ്ടപ്പോള്‍ വേദന തോന്നി. ഇപ്പോഴത് ശീലമായി. അതുകൊണ്ട് അതിനെക്കുറിച്ച് ആലോചിക്കാറില്ല. കമന്‍റ് ചെയ്യുന്നവരില്‍ പലരും അവരവരുടെ ജീവിതത്തില്‍ നിരാശരാണ്. സൈബറിടത്തില്‍ പെണ്‍കുട്ടികളെ വേട്ടയാടുകയാണ് അവരുടെ ജോലി. വേട്ടക്കാര്‍ എല്ലായിപ്പോഴും ഒന്നു തന്നെ. ഇരകള്‍ മാറിക്കൊണ്ടിരിക്കും. ആളുകള്‍ക്ക് എന്നെ വിമര്‍ശിക്കാം. പക്ഷെ അത് മാന്യമായ ഭാഷയിലാവണമെന്ന് മാളവിക പറഞ്ഞു.

Read More

മെഗാസ്റ്റാര്‍ ടൈറ്റില്‍ വെക്കാന്‍ മമ്മൂക്ക സമ്മതിക്കില്ല, ഇപ്പുറത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ മമ്മൂട്ടി ഫാന്‍സ് ഞങ്ങള്‍ക്ക് മെഗാസ്റ്റാര്‍ ടൈറ്റില്‍ വേണമെന്ന് മെസേജ് അയയ്ക്കും; വൈശാഖ്

മെഗാസ്റ്റാര്‍ എന്ന ടൈറ്റില്‍ തന്‍റെ സിനിമകളില്‍ ഉപയോഗിക്കുന്നതിനോട് മമ്മൂട്ടിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. മെഗാസ്റ്റാര്‍ ടൈറ്റില്‍ വെക്കാന്‍ മമ്മൂക്ക സമ്മതിക്കില്ല. മമ്മൂട്ടി കമ്പനി സിനിമകളില്‍ മാത്രമല്ല, ഇതിനു മുമ്പും അങ്ങനെ തന്നെയാണ് അദ്ദേഹം. സിനിമകള്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ പേജില്‍ ആ സിനിമകളുടെ പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യുമല്ലോ. അതില്‍ പോലും മെഗാസ്റ്റാര്‍ എന്ന് ഉപയോഗിക്കില്ല. മെഗാസ്റ്റാര്‍ മാറ്റി മമ്മൂട്ടി എന്ന് മാറ്റിയ ശേഷമാണ് അദ്ദേഹത്തിന് പോസ്റ്റര്‍ കൊടുക്കാറുള്ളത്. ഇത്തവണയും അദ്ദേഹം മെഗാസ്റ്റാര്‍ ടൈറ്റില്‍ വയ്ക്കാന്‍ സമ്മതിച്ചില്ലന്ന് വൈശാഖ് പറഞ്ഞു. ഒരിടത്ത് മെഗാസ്റ്റാർ വയ്ക്കരുതെന്ന് മമ്മൂക്ക. ഇപ്പുറത്ത് മമ്മൂട്ടി ഫാന്‍സ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഞങ്ങള്‍ക്ക് മെഗാസ്റ്റാര്‍ ടൈറ്റില്‍ വേണമെന്ന് പറഞ്ഞ് മെസേജ് അയച്ചുകൊണ്ടിരിക്കും. ഞാന്‍ ആലോചിച്ചിട്ട് ഇത് രണ്ടും കൂടി പരിഹരിക്കാന്‍ പറ്റുന്ന ഏക മാര്‍ഗ്ഗം ആ മെഗാസ്റ്റാര്‍ ഷോ ആണ്. അത് മമ്മൂക്കയോട്…

Read More