മരണത്തെ മുഖാമുഖം കണ്ടു, ദൈവത്തിന്‍റെ അനുഗ്രഹം എന്നെ രക്ഷിച്ചെന്ന് ഋഷഭ് ഷെട്ടി

ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും കാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്‍റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമാതാക്കളും സെറ്റിൽ ചായ കൊണ്ടുവരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിനുശേഷം നാലഞ്ചു തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷേ ദൈവത്തിന്‍റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു. -ഋഷഭ് ഷെട്ടി

Read More

തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞ കടൽപോലെയായിരുന്നു മാധവിക്കുട്ടിയമ്മയുടെ ജീവിതമെന്ന് മഞ്ജുവാര്യർ

മാധവിക്കുട്ടി എന്ന പേര് എന്‍റെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ കടന്നുവന്നിട്ടുണ്ട്. മാധവിക്കുട്ടി എന്നു പറയുന്നതിൽ എനിക്കെപ്പോഴും ഒരു മടിയുണ്ട്. മാധവിക്കുട്ടിയമ്മ എന്ന് അറിയാതെ തന്നെ വരും. മാധവിക്കുട്ടി എന്ന എഴുത്തുകാരിയെക്കാളുപരി മാധവിക്കുട്ടി എന്ന വ്യക്തിയെക്കുറിച്ച് അദ്‌ഭുതത്തോടെ ഒരുപാട് കാര്യങ്ങൾ കേട്ടറിഞ്ഞിട്ടുണ്ട്. എന്തോ ഒരു അടുപ്പവും ഒരുപാടു സ്നേഹവും ആരാധനയുമൊക്കെ തോന്നിയിട്ടുണ്ട്. അവരെക്കുറിച്ചുള്ള കഥ സിനിമയായപ്പോൾ മാധവിക്കുട്ടിയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഇന്നും കണക്കാക്കുന്നു. കടലിന്‍റെ നിറങ്ങൾ എന്ന പേര് ഈ പുസ്തകത്തിന് ഉചിതമാണ്. തിരകളും ചുഴികളും കൊടുങ്കാറ്റുമെല്ലാം നിറഞ്ഞതാണ് കടൽ. മാധവിക്കുട്ടിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ചേരുന്ന പേരാണിത്. -മഞ്ജു വാര്യർ  

Read More

പാൻ-ഇന്ത്യൻ ആക്ഷൻ താരം ഉണ്ണിമുകുന്ദന്‍റെ അഭിനയ ജീവിതത്തിൽ പുതിയ വഴിത്തിരിവ്

പ്രിയ നടൻ ഉണ്ണി മുകുന്ദന്‍റെ ജന്മ ദിനത്തിൽ സിനിമാ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു വാർത്ത റിലയൻസ് പുറത്തുവിട്ടു.റിലയൻസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ രണ്ട് ബിഗ് ബജറ്റ് സിനിമകളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കാൻ കരാർ ചെയ്യപ്പെട്ടു. മാർക്കോയ്ക്കുശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണിമുകുന്ദന്‍റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്. മലയാള സിനിമാ നടന്മാരുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നത്. ഉണ്ണി മുകുന്ദൻ അടുത്തിടെ പ്രഖ്യാപിച്ച ‘മാ വന്ദേ’ എന്ന ചിത്രത്തിൽ ഭാരതത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്നു. ഇത് പാൻ-വേൾഡ് റിലീസ് ചിത്രമാണ്. സംവിധായകൻ ജോഷിയുടെ ജന്മദിനത്തിൽ പ്രഖ്യാപിച്ച ഉടൻ ആരംഭിക്കുന്ന പാൻ ഇന്ത്യൻ സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണിമുകുന്ദൻ. പിആർഒ- എഎസ് ദിനേശ്.

Read More

അഭിമാന നിമിഷം; ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

ന്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നടൻ മോഹൻലാൽ ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങിലെ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാൽ പുരസ്കാരം സ്വീകരിച്ചത്. 2023 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് വിതരണം ചെയ്തത്. അഞ്ച് പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. നേക്കൽ എന്ന ഡോക്യുമെന്‍ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം എം.കെ.രാമദാസ് ഏറ്റുവാങ്ങി. സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരവും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുന്‍ മുരളിയും ഏറ്റുവാങ്ങി. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. സംവിധായകൻ ക്രിസ്റ്റോ ടോമി പുരസ്കാരം ഏറ്റുവാങ്ങി. ക്രിസ്റ്റോയുടെ മൂന്നാമത്തെ ദേശീയ പുരസ്കാരമാണിത്. അവാര്‍ഡ് വിതരണത്തിന്…

Read More

ശ്രീലീലയുടെ തമിഴ് ചിത്രം 26-ന്

പുഷ്പ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീലീല നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം കിസ് മീ ഇഡിയറ്റ് 26 – ന് നാഗൻ പിക്ചേഴ്സ് തിയറ്ററുകളിലെത്തിക്കും. വ്യത്യസ്തമായൊരു കോളജ് ലൗസ്റ്റോറി അവതരിപ്പിക്കുന്ന ഈ ചിത്രം, 2001 മുതൽ നിർമാണ-വിതരണ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന, നാഗൻ പിള്ളയുടെ നാഗൻ പിക്‌ചേഴ്സാണ് നിർമിക്കുന്നത്. എ.പി. അർജുൻ ചിത്രം സംവിധാനം ചെയ്യുന്നു. പുതിയ തലമുറയിലെ ശ്രദ്ധേയനായ നടൻ വീരത് നായകനായി അഭിനയിക്കുന്നു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മനോഹരമായ ഗാന രംഗങ്ങളും സംഘട്ടന രംഗങ്ങളും ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. കാമറ- ജയ് ശങ്കർ രാമലിംഗം, ഗാന രചന- മണിമാരൻ, സംഗീതം- പ്രകാശ് നിക്കി, കോ. ഡയറക്ടേഴ്സ്- നാഗൻ പിള്ള, എലിസബത്ത്, പിആർഒ- അയ്മനം സാജൻ. ശ്രീലീല, വീരത് എന്നിവർക്കൊപ്പം റോബോ ശങ്കർ, നഞ്ചിൽ വിജയൻ, അശ്വതി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പിആർഒ-…

Read More

ശക്തിമാന്‍’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം പാഴാക്കി: അനുരാഗ് കശ്യപ്

‘ശക്തിമാന്‍’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിനുവേണ്ടി ബേസില്‍ ജോസഫ് ബോളിവുഡില്‍ രണ്ടുവര്‍ഷം കളഞ്ഞതായി സംവിധായകന്‍ അനുരാഗ് കശ്യപ്. വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്രയധികം വൈവിധ്യമുള്ള വേഷങ്ങൾ ചെയ്‌ത ബേസിലിനോട്, ഇത് എങ്ങനെ സാധിക്കുന്നു എന്നാണു താൻ ചോദിച്ചതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ശക്തിമാനുവേണ്ടി ജീവിതത്തിലെ രണ്ടുവർഷം പാഴായെന്ന് അദ്ദേഹം എന്നോടുപറഞ്ഞു. ഈ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെയാണു പിടിച്ചുനിന്നത് എന്നും ബേസിൽ എന്നോട് ചോദിച്ചു. എനിക്ക് തോന്നിയ അതേ കാര്യമാണ് ബേസിലും പറഞ്ഞത്. എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല, അതുകൊണ്ടാണ് ഞാൻ മാറിനിന്നതെന്നു ഞാൻ മറുപടി നൽകി. ആ മനുഷ്യൻ രണ്ടുവർഷം പാഴാക്കി എന്ന് അനുരാഗ് കശ്യപ്. അതേസമയം, രണ്‍വീര്‍ സിംഗിനെ നായകനാക്കി സോണി പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ‘ശക്തിമാന്‍’ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍, പിന്നീട് ചിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പുറത്തുവന്നില്ല.

Read More

‘അന്നും ഇന്നും സൈലൻസാണ് മറുപടി, എനിക്ക് എന്‍റേതായ കാരണങ്ങളുണ്ട്. ആരുടേയും പേരു പറഞ്ഞ് കരിവാരി തേയ്ക്കണമെന്നില്ല’: പ്രിയ വാര്യർ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന സിനിമയാണ് പ്രിയ പ്രകാശ് വാര്യരെ സോഷ്യൽമീഡിയ സെൻസേഷനും വൈറൽ ഗേളുമാക്കി മാറ്റിയത്. സിനിമയിലെ കണ്ണിറുക്കൽ സീൻ വൻ ഹിറ്റായതോടെ പ്രിയയും ഹിറ്റായി. പിന്നീട് മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്തിന് ബോളിവുഡിൽ നിന്നു പോലും അവസരങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ തന്‍റെ ആദ്യ സിനിമയുടെ സംവിധായകൻ ഒമറുമായി നടി സ്വരച്ചേർച്ചയിലല്ല. അഡാർ ലൗ എന്ന സിനിമയ്ക്കുശേഷം ഇരുവരും എവിടേയും ഒരുമിച്ച് പ്രത്യക്ഷപ്പെടുകയോ പ്രോജക്ടുകളിൽ വർക്ക് ചെയ്യുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. മാത്രമല്ല നടിയെ പരിഹസിക്കുന്ന രീതിയിലും വന്ന വഴി മറക്കുന്നയാളെന്ന രീതിയിൽ മുദ്ര കുത്തുന്ന തരത്തിലും സോഷ്യൽമീഡിയ പോസ്റ്റുകൾ ഒമറിന്‍റെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആദ്യമായി അവസരം തന്നവരുമായുള്ള പിണക്കം മാറ്റാൻ ശ്രമിക്കാത്തതെന്താണെന്ന ചോദ്യത്തിന് പ്രിയ വാര്യർ മറുപടി പറയുകയാണിപ്പോൾ. പുറത്തുള്ള ആളുകൾക്ക് കാര്യങ്ങൾ എന്താണെന്ന്…

Read More

മുന്‍ മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദന് കോടതി സമന്‍സ്

കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കോടതി സമന്‍സ്. കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സമന്‍സ് അയച്ചത്. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ നേരത്തെ ഇന്‍ഫോപാര്‍ക്ക് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിന്റെ വിചാരണ നടപടികള്‍ക്ക് മുന്നോടിയായാണ് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നാണ് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്‍റെ പരാതി. കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസിലെ പ്രതി കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. ഉണ്ണി മുകുന്ദന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇക്കഴിഞ്ഞ മേയ് 31ന് എറണാകുളം ജില്ല കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.…

Read More

പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല ഇപ്പോൾ: ഷെയ്ൻ നിഗം

പഴയത് പോലെ പെട്ടെന്ന് പ്രതികരിക്കുന്ന ആളല്ല താനിപ്പോഴെന്ന് ഷെയ്ൻ നിഗം. ‘വളരെ കൺസിസ്റ്റന്‍റ് ആയ ജീവിതമാണെനിക്കെന്ന് ഞാൻ പറയില്ല. ഞാൻ ഇവോൾവ് ചെയ്യുന്നുണ്ട്. ആറ് മാസം മുമ്പ് എന്നെ കണ്ടിരുന്നെങ്കിൽ നിങ്ങൾക്കെന്നോട് മറ്റൊരു സമീപനമായിരിക്കും. ഇതാണ് ഞാൻ, ഞാനിങ്ങനെയായിരിക്കും എന്ന ആക്ടിംഗ് എനിക്കില്ല.  സാഹചര്യത്തിന്‍റെ പ്രതിഫലനമാണ് ഞാൻ. എല്ലാവർ‌ക്കും അങ്ങനെയേ സാധിക്കൂ. എന്നെക്കുറിച്ചുള്ള വിവാദങ്ങൾ ഞാൻ ഒരുപാട് ചിന്തിക്കാത്തത് കൊണ്ട് വന്നതാണ്. എന്നെ മുതലെടുക്കുകയാണെന്ന് ഞാൻ കരുതി. അതെനിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. എന്നെ ചീറ്റ് ചെയ്താൽ ഡിപ്ലോമാറ്റിക്കായിരിക്കാനും മറ്റെന്തെങ്കിലും ചെയ്യാനും എനിക്ക് പറ്റില്ലായിരുന്നു. ചില കാര്യങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ ഞാനങ്ങനെ ചെയ്യാറില്ല. കാരണം അത് ബാലിശമാണെന്ന് എനിക്കറിയാം’ എന്ന് ഷെയ്ൻ നിഗം പറഞ്ഞു.

Read More

‘അവൻ മരിക്കുന്നതിന് മുൻപ് അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു, അതിനു മറുപടി നല്‍കാനായില്ല, ഇന്നും അതൊരു വിങ്ങലാണ്’: അനുപമ പരമേശ്വരൻ

പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ തന്‍റെ പുതിയ ചിത്രമായ കിഷ്കിന്ധാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് താരം. സുഹൃത്തിന്‍റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്നാണ് അനുപമ തുറന്ന് പറഞ്ഞിരിക്കുന്നത്. വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ടു ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു. അവനു കാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിനു മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി…

Read More