അമ്മ ഏറ്റവും നല്ല ഒരു കാര്യമായിരുന്നു. അതൊരു സിനിമാ സംഘടന ആയതുകൊണ്ടു മാത്രമാണ് ഇങ്ങനെ നോക്കിക്കാണുന്നതെന്ന് മോഹൻലാൽ. ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യുന്നൊരു സംഘടന കൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല സംഘടന തന്നെയാണ്. കൈനീട്ടവും മരുന്നും ഒക്കെയായാലും. അതിൽ ചില സ്വരക്കേടുകൾ ഉണ്ടാവും അത്ര തന്നെ. അതിനെ ഒരിക്കലും ഒരു ഭാരമായി കണ്ടിട്ടില്ല. സമയം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ആ സംഘടന ഏറ്റവും നല്ല ഒന്നാണ്. രാഷ്ട്രത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം. കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. അത്തരത്തിൽ ആരോടും ചേർന്ന് നിൽക്കുന്നില്ല. പിന്നെ ഇതിനൊക്കെ ഒരു സമയം ഉണ്ട്, അത് കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. അതിനെക്കുറിച്ച് നല്ല ധാരണ വേണം, പഠിക്കണം. അല്ലാതെ ഇറങ്ങിയിട്ട് കാര്യമില്ല. തത്കാലം രാഷ്ട്രീയത്തിലേക്കില്ല, സിനിമ തന്നെയാണ് എന്റെ ജീവിതമാർഗം എന്ന് മോഹൻലാൽ പറഞ്ഞു.
Read MoreCategory: Movies
‘വന്ന വഴി മറക്കാത്ത ആളാണ് ഞാൻ, എന്റെ അപ്പൻ സാധാരണക്കാരനായിരുന്നു’: ചെറുപ്പകാലത്തെ കുറിച്ച് മനസ് തുറന്ന് ഷീലു ഏബ്രഹാം
നടി, നിർമാതാവ് എന്ന നിലയിൽ മലായാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഷീലു എബ്രഹാം. ഭർത്താവ് അബാം മൂവീസിന്റെ കീഴിൽ നിർമ്മിക്കുന്ന സിനിമകളിലാണ് ഷീലു ഏറെയും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ താരം തന്റെ ചെറുപ്പ കാലത്തെ കുറിച്ച് പറഞ്ഞവാക്കുകളാണ് വൈറലാകുന്നത്. ഞാൻ വളരെ ലിമിറ്റഡായി നിന്ന് മുന്നോട്ട് പോകുന്നയാളാണ്. അത് എന്റെ ഭർത്താവിനും അറിയാം. ചെറുപ്പം മുതൽ ഒരുപാടു പൈസയുള്ള ആളല്ല ഞാൻ. എന്റെ അപ്പൻ സാധാരണക്കാരനായിരുന്നു. സാധാരണക്കാരന്റെ മകളായിട്ടാണ് ജനിച്ചു ജീവിച്ചത്. കല്യാണം കഴിച്ച വ്യക്തി പൈസക്കാരനായതുകൊണ്ട് എന്റെ സ്വഭാവം മാറുന്നില്ല. പത്ത് പൈസയുടെ പോലും വില അറിഞ്ഞു തന്നെ ജീവിച്ചിട്ടുള്ളയാളാണ്. ബസിൽ പോകാൻ ടിക്കറ്റിന് ഒരു രൂപ കൊടുക്കണം. അത് കൊടുക്കാതെ ആ പൈസ ഞാൻ കൈയിൽ വയ്ക്കും. എന്നിട്ട് നടന്നു പോകും. ശേഷം ആ ഒരു രൂപ എന്റെ കുടുക്കയിൽ ഇടും. അങ്ങനെയുള്ളൊരു…
Read Moreപൊട്ടിച്ചിരിയുടെ അന്വേഷണവുമായി ഷറഫുദീൻ-അനുപമ ചിത്രം
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമിക്കുന്ന ചിത്രം പെറ്റ് ഡിറ്റക്ടീവ് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തീം സോംഗ് പുറത്ത് വന്നിരിക്കുകയാണ്. ലാ… ലാ…ലാ… എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂർ മുസ്തഫയാണ്. സംഗീത സംവിധായകനായ രാജേഷ് മുരുകേശനും ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ഒരു പക്കാ ഫൺ ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ ഗാനവും ഇതുവരെ പുറത്തുവന്ന ചിത്രത്തിലെ ഓരോ പ്രമോ കണ്ടന്റുകളും സൂചിപ്പിക്കുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിന്റെ…
Read Moreപൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ… സന്തോഷ് ട്രോഫി ഷൂട്ടിംഗ് ഉടൻ ആരംഭിക്കും
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. സന്തോഷ് ട്രോഫി എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ നടന്ന പ്രാഥമിക ഓഡിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു നടത്തിയ ഫൈനൽ ഒഡിഷനിൽ തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ കഥകളിലൂടെ, അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കൈയിലെടുക്കുന്ന വിപിൻ ദാസ് ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രമാണിത്. ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവും. ഇന്ത്യൻ സിനിമയിലെ ഏറ്റവും ആദരണീയ വ്യക്തിത്വങ്ങളിൽ ഒരാളായ പൃഥ്വിരാജുമായി സ്ക്രീൻ പങ്കിടാൻ പുതുമുഖങ്ങൾക്ക് അവസരമൊരുക്കുന്ന, സിനിമാ വ്യവസായത്തിനു പുതിയ ഊർജവും കഴിവും കൊണ്ടുവരാനുള്ള ധീരമായ ശ്രമമാണ് നിർമാതാക്കളുടെ ഈ ഉദ്യമം പ്രതിഫലിപ്പിക്കുന്നത്. നിർമാണത്തിൽ…
Read Moreദീപികയുടെ ആദരം വലിയ അംഗീകാരമെന്ന് മോഹൻലാൽ
കുമരകം: 140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു. ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ…
Read Moreഎല്ലാവരോടും ഫ്രണ്ട്ലിയാണ്, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും ഒരു വിഭാഗത്തെ ഒഴിച്ച്: ജീത്തു ജോസഫ്
എല്ലാവരോടും ഫ്രണ്ട്ലിയാണ്. പക്ഷേ, ജോലിയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ വഴക്കു പറയും. ഒരു വിഭാഗത്തിനോടു മാത്രം ഞാൻ പൊതുവെ വഴക്ക് ഉണ്ടാക്കാറില്ല, അത് അഭിനേതാക്കളോടു മാത്രമാണെന്ന് ജീത്തു ജോസഫ്. എന്നാലും ചില കേസുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഞാൻ പറഞ്ഞിട്ടുണ്ട്. അതിപ്പോൾ സീനിയർ നടന്മാർ ആയാൽ പോലും. അത് ചെയ്തതു ശരിയായില്ലെന്നു ഞാൻ മുഖത്തുനോക്കി പറയുകയും ചെയ്തിട്ടുണ്ട്. ഒരു സിനിമയിൽ ഒരു നടൻ രാവിലെ വരുമെന്ന് പറഞ്ഞിട്ട് ഞങ്ങൾ കാത്തിരുന്നു, നോക്കുമ്പോൾ പുള്ളി വേറെയൊരു സിനിമയുടെ പോഷൻസ് തീർക്കുകയായിരുന്നു. ഞങ്ങളോടു പറയാതെ പോയി. ഉച്ചകഴിഞ്ഞിട്ട് എത്തുമെന്നാണ് വിളിച്ചപ്പോൾ പറഞ്ഞത്. ഞാൻ പറഞ്ഞു ഭയങ്കര മോശമായിപ്പോയി, താങ്കളിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞു. പുള്ളി പിന്നെ കൊറേ സോറിയൊക്കെ പറഞ്ഞു, ഞാൻ പറഞ്ഞു നിങ്ങൾ അത് കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. പറയാനുള്ളതു ഞാൻ പറയും എന്ന് ജീത്തു…
Read Moreസംസ്കൃത ഭാഷയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ധീ
അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമിക്കുന്ന സിനിമയാണ് ധീ. പൂർണമായും സംസ്കൃത ഭാഷയിൽ നിർമിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നതു ശ്രദ്ധേയമാണ്. ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു. പിആർഒ- അജയ് തുണ്ടത്തിൽ.
Read Moreസർഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ: പ്രേംകുമാർ
സർഗധനനായ സംവിധായകന്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടമെന്ന് പ്രേംകുമാർ. ഒരു നടൻ ആകാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടന്റേത്. അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏതു നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം. ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ… എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ… ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ…സംസ്ഥാന പുരസ്കാരം നിരവധി…പദ്മശ്രീ, പദ്മ ഭൂഷൺ… ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്…അഭിനന്ദനങ്ങൾ…ആശംസകൾ….പ്രിയപ്പെട്ട ലാലേട്ടാ…ഹൃദയപൂർവം എന്ന് പ്രേംകുമാർ കുറിച്ചു.
Read Moreകത്രീന അമ്മയാകുന്നു: സന്തോഷ വാർത്ത പങ്കുവച്ച് താരദമ്പതികൾ
ബോളിവുഡ് താരദന്പതികളായ കത്രീന കെയ്ഫും വിക്കി കൗശലും അച്ഛനും അമ്മയുമാകുന്നു. കത്രീന ഗർഭിണിയാണെന്ന വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ നമ്മുടെ ജീവിതത്തിൽ ഏറ്റവും മികച്ച അധ്യായം തുടങ്ങാനുള്ള യാത്രയിൽ എന്നാണ് കത്രീന സോഷ്യൽ മീഡിയയിൽ കുറിച്ചത്. കത്രീനയുടെ വയറിൽ തൊട്ട് നിൽക്കുന്ന വിക്കി കൗശലിനെയും ഫോട്ടോയിൽ കാണാം. നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി കത്രീന ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഇക്കാര്യം കത്രീന തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. 42 കാരിയാണ് കത്രീന കെയ്ഫ്. ഭർത്താവ് വിക്കി കൗശലിന്റെ പ്രായം 37. 2021 ഡിസംബറിൽ രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. അതീവ സുരക്ഷയിലായിരുന്നു വിവാഹം. പാപ്പരാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിലും നിയന്ത്രണമുണ്ടായിരുന്നു. വിവാഹശേഷം രണ്ടുപേരും കരിയറിലെ തിരക്കുകളിലായിരുന്നു. കരിയറിൽ വിക്കി കൗശലിനേക്കാൾ…
Read More18 വർഷം മുമ്പ് ഷാറൂഖ് പഠിപ്പിച്ച പാഠം പിൻതുടരുന്നു; വൈകാരികമായ കുറിപ്പ് പങ്കുവച്ച് ദീപിക പദുക്കോൺ
കൽക്കി 2989 AD സീക്വലിൽനിന്നു നീക്കം ചെയ്തെന്നും പിൻമാറിയെന്നുമുള്ള ചർച്ചകൾക്കിടെ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി ദീപിക പദുക്കോൺ. ഷാറൂഖ് ഖാനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ദീപികയുടെ കുറിപ്പ്. സിനിമയുടെ വിജയത്തേക്കാൾ ആരുമായി സഹകരിക്കുന്നു എന്നതാണ് പ്രധാനമെന്നും 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാറൂഖ് പഠിപ്പിച്ച ഈ പാഠം പിന്നീടിങ്ങോട്ട് പിന്തുടർന്നിട്ടുണ്ടെന്നും നടി കുറിച്ചു. ഇതുകൊണ്ടാവാം നമ്മൾ ഒന്നിച്ച് ആറാമത്തെ ചിത്രം ചെയ്യുന്നതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 18 വർഷങ്ങൾക്ക് മുമ്പ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ നിർമിക്കുന്നതിന്റെ അനുഭവവും അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം പ്രയോഗിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും…
Read More