വ്യാപാരയുദ്ധം രൂക്ഷം; യുഎസ് നിർമിത വിമാനങ്ങൾ  വാങ്ങുന്നത് ചൈന നിർത്തി

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ താരിഫ് യുദ്ധം തുടരുന്നതിനിടെ യുഎസ് നിർമിത ബോയിംഗ് ജെറ്റ് വിമാനങ്ങളും വിമാനയന്ത്രങ്ങളടക്കമുള്ള ഉപകരണങ്ങളും വാങ്ങുന്നത് നിർത്തിവയ്ക്കാൻ ചൈന ഉത്തരവിട്ടു. താരിഫ് യുദ്ധത്തിൽ അമേരിക്കയുമായി ഒത്തുതീർപ്പിനില്ലെന്നു വ്യക്തമാക്കിയാണ് യുഎസിലെ ബോയിംഗ് കമ്പനിയിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നു ചൈനയിലെ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്. ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി എല്ലാ യുഎസ് ഉത്പന്നങ്ങൾക്കും ചൈന 125 ശതമാനം തീരുവ നേരത്തെ ഏർപ്പെടുത്തിയിരുന്നു.

Read More

രണ്ടു തെലങ്കാന യുവാക്കളെ പാക് പൗരൻ ദുബായിയിൽ വെട്ടിക്കൊന്നു

ഹൈദരാബാദ്: ദുബായിൽ പാക്കിസ്ഥാൻ പൗരൻ രണ്ടു തെലങ്കാന യുവാക്കളെ വാളിനു വെട്ടിക്കൊന്നു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇവർ ജോലി ചെയ്തിരുന്ന ദുബായിലെ മോഡേൺ ബേക്കറിയിൽ ഈമാസം 11നാണ് സംഭവം. മതമുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. തെലങ്കാന നിർമൽ ജില്ലയിലെ സോൻ ഗ്രാമത്തിലെ അഷ്ടപു പ്രേംസാഗർ (35), നിസാമാബാദ് ജില്ലയിൽ നിന്നുള്ള ശ്രീനിവാസ് എന്നിവരാണു മരിച്ചത്. നിസാമാബാദിലെ സാഗറിനാണ് പരിക്കേറ്റത്. സാഗർ ചികിത്സയിലാണ്. സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയങ്കറുമായി സംസാരിച്ചതായി റെഡ്ഡി പറഞ്ഞു.

Read More

യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 20 മരണം

കീവ്: യുക്രെയ്നിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. വടക്കുകിഴക്കൻ നഗരമായ സുമിയിൽ ആണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 പേർ മരിച്ചതായി യുക്രെയ്ൻ അറിയിച്ചു. 83 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. റഷ്യ ഭീകരത ആഗ്രഹിക്കുന്നുവെന്നാണ് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാദിമർ സെലൻസ്കി പ്രതികരിച്ചത്. സുമിയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് റഷ്യ നടത്തിയത്.

Read More

യുഎസിലെ 6000 കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിലാക്കി: ഇവരെയെല്ലാം നാടുകടത്തും

വാഷിംഗ്ടൺ: അമേരിക്കയിലെ ആറായിരത്തിലധികം ജീവിച്ചിരിക്കുന്ന അനധികൃത കുടിയേറ്റക്കാരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെ നിർബന്ധിതമായി നാടുകടത്തുമെന്നും അമേരിക്കൻ ഭരണകൂടം അറിയിച്ചു. അനധികൃത കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ റദ്ദാക്കും. അവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. ഇവർക്കു മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാൻ കഴിയാത്ത സാഹചര്യവും ഒരുക്കിയിട്ടുണ്ട്. ഈ കുടിയേറ്റക്കാരെ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാൻ പ്രോത്സാഹിപ്പിക്കുകയാണ് ഡോണൾഡ് ട്രംപിന്‍റെ സർക്കാർ ലക്ഷ്യമാക്കുന്നത്. സിബിപി വൺ ആപ്പ് ഉപയോഗിച്ച് രാജ്യത്തെത്തിയ കുടിയേറ്റക്കാരുടെ നിയമപരമായ പദവി ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഒന്പത് ലക്ഷത്തോളം കുടിയേറ്റക്കാരാണ് സിബിപി വൺ ആപ്പ് ഉപയോഗിച്ച് യുഎസിലേക്ക് എത്തിയത്. ഇവരെ പുറത്താക്കുന്നതിന്‍റെ ഭാഗമായാണ് 6,000ഓളം പേരെ മരിച്ചതായി പ്രഖ്യാപിക്കുന്ന പുതിയ നടപടി. ജോ ബൈഡൻ സർക്കാരിന്‍റെ കാലത്തെ പദ്ധതികൾ പ്രകാരം കുടിയേറ്റക്കാർക്ക് യുഎസിലേക്കു പ്രവേശിക്കാനും താൽകാലികമായി താമസിക്കാനും അനുവാദമുണ്ടായിരുന്നു.

Read More

പകരച്ചുങ്കം യുദ്ധത്തിൽ പിന്തുണ തേടി ചൈനീസ് പ്രസിഡന്‍റ്

ബെയ്ജിംഗ്: ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്ക അമിതമായ തീരുവ ചുമത്തിയതിനെ ചെറുക്കുന്നതിന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് യൂറോപ്യൻ യൂണിയന്‍റെ പിന്തുണ തേടി. അമേരിക്കയുടേത് ഏകപക്ഷീയമായ ഭീഷണി ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, ചൈനയും യൂറോപ്പും അവരുടെ അന്താരാഷ്ട്ര ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ രീതികളെ സംയുക്തമായി ചെറുക്കണമെന്നും പറഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്‍റ് ഇക്കാര്യങ്ങൾ പറഞ്ഞത്. അതിനിടെ ചൈനീസ് ഇറക്കുമതികളുടെ തീരുവ യുഎസ് ‌പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 145 ശതമാനമായി വർധിപ്പിച്ചതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനത്തിൽനിന്ന് 125 ശതമാനമായി ചൈന ഉയർത്തി.

Read More

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിൽ അക്രമം

കാൻബർ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരേ ആക്രമണം. കോൺസുലേറ്റിന്‍റെ പ്രവേശന കവാടത്തിൽ ചുവപ്പ് പെയിന്‍റ് ഒഴിച്ചും ചുവരെഴുത്തുകൾ നടത്തിയും വികൃതമാക്കി. സംഭവത്തിൽ ഓസ്‌ട്രേലിയൻ അധികൃതരെ ഇന്ത്യ ആശങ്ക അറിയിച്ചു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ആക്രമണത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ വിക്ടോറിയ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കോടതിയിൽ കേസ് വാദിക്കാന്‍ “എഐ അഭിഭാഷകൻ!’;രോഷാകുലയായി വനിതാ ജഡ്ജി

ന്യൂയോർക്ക്: കോടതിയിൽ കേസ് വാദിക്കാൻ എഴുപത്തിനാലുകാരനായ ജെറോം ഡെവാൾഡിനായി ഹാജരായത് എഐ അഭിഭാഷകൻ. വാദം തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ സംശയം തോന്നിയ വനിതാ ജഡ്ജി ഇതാരെന്നു തിരക്കിപ്പോഴാണ്‌ വക്കീൽ മനുഷ്യനല്ലെന്നു വ്യക്തമായത്. ഇതോടെ ദേഷ്യം കയറിയ ജഡ്ജി കേസ് നിർത്തിവച്ചു. ന്യൂയോർക്കിലെ സ്റ്റേറ്റ് സുപ്രീം കോടതി അപ്പലേറ്റ് ഡിവിഷന്‍റെ ഫസ്റ്റ് ജുഡീഷൽ കോടതിയിലാണു രസകരമായ സംഭവം അരങ്ങേറിയത്.ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ വേളയിലാണ് വാദിയായ ജെറോം ഡെവാൾഡ് നിർമിത ബുദ്ധി ഉപയോഗിച്ച് താൻ സൃഷ്ടിച്ച എഐ അവതാറുമായി എത്തിയത്. ജെറോമിന്‍റെ രൂപത്തോട് സാദൃശ്യമുള്ളതായിരുന്നു എഐ അഭിഭാഷകന്‍റെയും രൂപം. സംഭവം വിവാദമായതോടെ തന്‍റെ ഭാഗത്താണു തെറ്റെന്നു പറഞ്ഞ ജെറോം, കോടതിയോടും ജഡ്ജിമാരോടും ക്ഷമാപണം നടത്തിയതായും അറിയിച്ചു. തന്‍റെ വാദങ്ങൾ കൃത്യതയോടും വ്യക്തതയോടും കൂടി അവതരിപ്പിക്കുന്നതിനാണ് അങ്ങനെയൊരു സൃഷ്ടി നടത്തിയതെന്നും കോടതിയെ വഞ്ചിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജെറോം കൂട്ടിച്ചേർത്തു. കോടതിയിൽ…

Read More

വിവാഹമോചനം തള്ളി മിഷേൽ ഒബാമ

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബറാക് ഒബാമയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി മിഷേൽ ഒബാമ. വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ 61 കാരിയായ മിഷേൽ തള്ളിക്കളഞ്ഞു. ഉന്നത രാഷ്ട്രീയ പരിപാടികളിൽനിന്ന് അടുത്തിടെ വിട്ടുനിന്നത് ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ കാരണമായിരുന്നില്ലെന്നും തന്‍റെ വ്യക്തിപരമായ അതിരുകൾ നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിച്ചു. “നമ്മൾ എന്ത് ചെയ്യണമെന്ന് ആളുകൾ കരുതുന്നു. അതുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ അവർ വേറെരീതിയിൽ മുദ്രകുത്തും’ മിഷേൽ പറഞ്ഞു. 63 കാരനായ ബറാക് ഒബാമയുമായുള്ള ദാമ്പത്യ വെല്ലുവിളികളെക്കുറിച്ച് മുൻപ് മിഷേൽ പറഞ്ഞിരുന്നു. ബറാക്കിന്‍റെ രാഷ്ട്രീയ ജീവിതം അവരുടെ ദാമ്പത്യത്തെ ഏകാന്തതയുടെയും നിരാശയുടെയും കാലഘട്ടങ്ങളിലേക്കു നയിച്ചെന്നാണു മിഷേൽ ഓർമക്കുറിപ്പിൽ എഴുതിയത്.

Read More

ന്യൂയോർക്കിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ നദിയിൽ തകർന്നു വീണു;  മൂന്നു കുട്ടികളടക്കം ആറു മരണം

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ഹഡ്‌സൺ നദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു വീണ് ആറു പേർ മരിച്ചു. പൈലറ്റ്, രണ്ടു മുതിർന്നവർ, മൂന്നു കുട്ടികൾ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. സ്പെയിനിലെ സീമെൻസിന്‍റെ പ്രസിഡന്‍റും സിഇഒയുമായ അഗസ്റ്റിൻ എസ്കോബാറും അദ്ദേഹത്തിന്‍റെ കുടുംബവുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്നു ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ന്യൂയോർക്ക് ഹെലികോപ്റ്റർ ടൂർസ് പ്രവർത്തിപ്പിക്കുന്ന ബെൽ 206 വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ഹെലികോപ്റ്റർ യാത്ര പുറപ്പെട്ടത്. ഹെലികോപ്റ്റർ ആകാശത്തു വച്ച് തകർന്നു വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറയുന്നു. ആറു മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് അറിയിച്ചു. ഹഡ്‌സൺ നദിയിൽ നടന്നത് ഭയാനകമായ ഹെലികോപ്റ്റർ അപകടമാണെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 2009ൽ ഹഡ്‌സൺ നദിക്ക് മുകളിൽ വച്ച്…

Read More

അമേരിക്കയുടെ പകരച്ചുങ്കം പ്രാബല്യത്തിൽ: ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി; ഇന്ത്യക്ക് 29

വാഷിംഗ്ടൺ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്നുമുതൽ പ്രാബല്യത്തിലായി. ഇന്ത്യൻ സമയം രാവിലെ ഒമ്പതര മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. പകരച്ചുങ്കപ്പോരിൽ യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ കൂടി ചുമത്താൻ ചൈന തീരുമാനിച്ചതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ അമേരിക്ക 104 ശതമാനമാക്കി ഉയര്‍ത്തി. ചില ചൈനീസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും. കാനഡ അമേരിക്കൻ വാഹനങ്ങൾക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതിനിടെ അമേരിക്കൻ ഓഹരി വിപണി വീണ്ടും ഇടിഞ്ഞു. ഡൗ ജോൺസ്‌ സൂചിക 320 പോയിന്‍റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിന്‍റെ ആഗോള തീരുവ നടപടികളിൽ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ…

Read More