സാന്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ പ്രശസ്തമായ നിശാക്ലബിന്റെ മേൽക്കൂര തകർന്നുവീണ് മരിച്ചവരുടെ എണ്ണം 79 ആയി. 160 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച പുലർച്ചെ സംഗീത പരിപാടിക്കിടെയായിരുന്നു അപകടം. ക്ലബിന്റെ മേൽക്കൂര പെട്ടെന്നു തകർന്നുവീഴുകയായിരുന്നു. ഉന്നത രാഷ്ട്രീയക്കാരും കായികതാരങ്ങളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സംഭവസമയം ക്ലബിൽ ഉണ്ടായിരുന്നു. കനത്ത കോൺക്രീറ്റ് ബ്ലോക്കുകൾ ആളുകൾക്കുമേൽ പതിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും ആളുകൾ ഉണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ മോണ്ടെക്രിസ്റ്റി പ്രവിശ്യയുടെ ഗവർണറും എംഎൽബി കളിക്കാരനുമായ നെൽസൺ ക്രൂസിന്റെ സഹോദരി നെൽസി ക്രൂസ്, എംഎൽബി പിച്ചർ ഒക്ടാവിയോ ഡോട്ടൽ എന്നിവർ ഉൾപ്പെടുന്നു. മേൽക്കൂര തകർന്നതിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്.
Read MoreCategory: NRI
പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്കിയ വിദ്യാര്‍ഥിനി മരിച്ചു
കാലിഫോര്‍ണിയ(യുഎസ്): പല്ല് പറിക്കുന്നതിനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്‍പതുവയസുകാരി മരിച്ചു. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ സിൽവാന മൊറീനോ ആണു മരിച്ചത്. കാലിഫോര്‍ണിയയിലാണു സംഭവം. പല്ല് പറിക്കാനായി എത്തിയ കുട്ടിക്കു വിസ്റ്റയിലെ ഡ്രീംടൈം ഡെന്റിസ്ട്രിയിൽ വച്ചാണ് അനസ്തേഷ്യ നല്‍കിയത്. തുടർന്നു പല്ലെടുക്കുകയുംചെയ്തു. ആശുപത്രിയിലെ റിക്കവറി റൂമില്‍ വിശ്രമിച്ചശേഷം അമ്മയോടൊപ്പം കുട്ടി പിന്നീടു വീട്ടിലേക്കു പോയി. വീട്ടിലെത്തി കിടന്ന കുട്ടിക്കു മണിക്കൂറുകൾക്കുശേഷം അനക്കമില്ലെന്നു കണ്ട് വീട്ടുകാര്‍ ഉടൻതന്നെ സാന്‍ ഡിയാഗോയിലെ റാഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാല്‍ ഹോപിറ്റലില് എത്തുന്നതിന് മുൻപുതന്നെ കുട്ടി മരിച്ചിരുന്നു. മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും തങ്ങളുടെ ചൈല്‍ഡ് അബ്യൂസ് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നതെന്നും സാന്‍ ഡിയാഗോ പോലീസ് അറിയിച്ചു.
Read Moreതാരിഫ് യുദ്ധം കടുക്കുന്നു ; കളി അമേരിക്കയോടു വേണ്ട!
വാഷിംഗ്ടണ്‍: ചൈന പ്രഖ്യാപിച്ച പകരച്ചുങ്കം പിൻവലിച്ചില്ലെങ്കിൽ ഇറക്കുമതി തീരുവ 50 ശതമാനം കൂടി കൂട്ടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം നികുതി ട്രംപ് പ്രഖ്യാപിച്ചതിന് പകരമായി ചൈന യുഎസിനെതിരേ 34 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണു വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപിന്റെ തിരിച്ചടി. ഇത് നടപ്പായാൽ ചൈനീസ് ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ വരുന്ന തീരുവ 104 ശതമാനമാകും. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരേ തീരുവ ചുമത്തിയതിനെത്തുടര്‍ന്ന് യുഎസ് ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് യുഎസ് വിപണികളിലുണ്ടായത്. ആഗോള എണ്ണവിലയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ആറര ശതമാനം താഴ്ന്ന് ബാരലിന് 65 ഡോളറിലെത്തി. സ്വർണ വിലയിലും വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണി തകർന്നടിയുമ്പോഴും താരിഫ് യുദ്ധത്തിൽനിന്നു പിന്മാറില്ലെന്ന സൂചനയാണു ട്രംപ് നൽകുന്നത്.
Read Moreവിദേശപര്യടനത്തിനു തുടക്കം രാഷ്ട്രപതി പോർച്ചുഗലിൽ
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു പോർച്ചുഗലിലെത്തി. ഇന്നു പുലർച്ചെയാണ് തലസ്ഥാന നഗരിയായ ലിബ്സണിൽ രാഷ്ട്രപതി വിമാനമിറങ്ങിയത്. പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ ഡി സോസ, പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ, സ്പീക്കർ ജോസ് പെഡ്രോ അഗ്യുയാർ ബ്രാങ്കോ എന്നിവരുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. പോർച്ചുഗലിലെ ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രപതി കാണും. 27 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്. 1998ൽ കെ.ആർ. നാരായണനായിരുന്നു അവസാനമായി പോർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി. പോർച്ചുഗൽ പ്രസിഡന്റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണു സന്ദർശനം. ഒന്പതിനു രാഷ്ട്രപതി പോർച്ചുഗലിൽനിന്ന് സ്ളോവാക്കിയയിലേക്കു പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ളോവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു.
Read Moreകാനഡയിൽ ഹിന്ദു ക്ഷേത്രത്തിൽ അതിക്രമം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർക്കായി തിരച്ചിൽ
ഒട്ടാവ: കാനഡയിലെ ഗ്രേറ്റർ ടൊറണ്ടോ ഏരിയയിലുള്ള (ജിടിഎ) ശ്രീ കൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിൽ അതിക്രമം. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെയും ചിത്രങ്ങൾ ഹാൾട്ടൻ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പരിസരത്തെ ഒരു പബ്ബിൽനിന്ന് ഇറങ്ങിയശേഷം ഇവർ ക്ഷേത്രത്തിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലുണ്ടായിരുന്ന ബോർഡ് ഇവർ തകർത്തു. കാനഡയിൽ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ നേരത്തെയുണ്ടായിട്ടുള്ള ആക്രമണങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നും ഇത് ഹിന്ദുക്കൾക്കുനേരേയുള്ള വിദ്വേഷത്തിന്റെ ഭാഗമായി ഉണ്ടായതാണെന്നും ക്ഷേത്രം അധികൃതർ അഭിപ്രായപ്പെട്ടു.
Read Moreനേപ്പാളിൽ ഭൂചലനം; 5.0 തീവ്രത
കാഠ്മണ്ഡു: മ്യാൻമറിനും തായ് ലൻഡിനും പിന്നാലെ നേപ്പാളിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 7. 52 ന് ഉണ്ടായത്. ഡൽഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സൗദി അറേബ്യയിലെ ദമ്മാമിന് സമീപമുള്ള ജുബൈലിലും ഭൂചലനമുണ്ടായതായി റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് അവിടെ രേഖപ്പെടുത്തിയത്. ഏതാനും ദിവസംമുമ്പ് മ്യാൻമാറിലും തായ് ലൻഡിലുമുണ്ടായ ഭൂകമ്പത്തിൽ നൂറുകണക്കിനാളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Read Moreപകരത്തീരുവ പ്രഖ്യാപനം: യുഎസ് ഓഹരി വിപണിയിൽ ഇടിവ്, കുതിച്ചുയരുമെന്നു ട്രംപ്
ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള അറുപതോളം രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരത്തീരുവ ചുമത്തിയത് അമേരിക്കൻ വിപണിക്ക് തിരിച്ചടിയാകുന്നതായി റിപ്പോർട്ട്. തീരുവ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ് സൂചിക 1200 പോയിന്റ് താഴേക്കു പതിച്ചു. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തകർച്ച യുഎസ് ഓഹരി വിപണി നേരിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ വിപണി കുതിച്ചുയരാൻ പോകുന്നുവെന്നാണ് ട്രംപ് ഓഹരി തകർച്ചയ്ക്ക് മറുപടി പറഞ്ഞത്. ‘കാര്യങ്ങൾ വളരെ നന്നായി പോകുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ശസ്ത്രക്രിയ ആവശ്യമുള്ള ഒരു രോഗിയെ പോലെയായിരുന്നു യുഎസിന്റെ കാര്യങ്ങൾ. ഞങ്ങൾ ആ വലിയ…
Read Moreഷിനവത്രയുമായി മോദി കൂടിക്കാഴ്ച നടത്തി
ബാങ്കോക്ക്: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തായ് ലൻഡ് സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്താൻ ധാരണയായി. രണ്ടു രാജ്യങ്ങളും ഇന്തോ-പസിഫിക് മേഖലയിൽ തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും ചട്ടങ്ങളിൽ അധിഷ്ഠിതവുമായ വികസന ക്രമമാണ് ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു. മോദിയും തായ് ലാൻഡ് പ്രധാനമന്ത്രി പെയ്തോങ്താൻ ഷിനാവത്രയും ചേർന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തായ് ലൻഡും തമ്മിൽ വിനോദസഞ്ചാരം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സാധ്യമായേക്കാവുന്ന സഹകരണത്തെ സംബന്ധിച്ചും ചർച്ച ചെയ്തു. വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിൽ തായ് ലൻഡിനു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണവും പരിഗണയിലുണ്ട്. ആസിയാൻ രാജ്യങ്ങളുടെ ഒരുമയെ താൻ പിന്തുണയ്ക്കുന്നതായും മോദി പറഞ്ഞു. ഇന്ത്യയും തായ് ലൻഡും തമ്മിൽ മതപരമായും സാംസ്കാരികമായും ഭാഷാപരമായും…
Read Moreതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുളളവര്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ക്ലിയറന്‍സ് ലഭിച്ചാല്‍ 5 വര്‍ഷം സംവിധാനം പ്രയോജനപ്പെടുത്താം എന്നതാണ് രീതി. വിമാനത്താവളത്തിലെ ഇ-ഗേറ്റില്‍ ബോര്‍ഡിംഗ് പാസ് സ്കാന്‍ ചെയ്താല്‍ അടുത്ത ഗേറ്റിലേയ്ക്ക് പ്രവേശിക്കാം. ഇവിടെ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാല് വെരിഫിക്കേഷനു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കും. വിമാനത്താവളത്തിനുളളിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോര്‍ട്ടും വീസയും പരിശോധനയ്ക്കായി ക്യൂവില്‍ കാത്ത്നില്ക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് നേട്ടം. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ (എഫ്ടിഐടിടിപി) ഭാഗമായി www.ftittp.mha.gov.in വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്. രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും സംവിധാനം പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം…
Read Moreകരടി മനുഷ്യനെ കൊന്നു; സ്ലൊവാക്യയിൽ 350 കരടികളെ കൊല്ലാൻ തീരുമാനം
കരടിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനു പിന്നാലെ സ്ലൊവാക്യയിലെ കരടികളിൽ നാലിലൊന്നിനെയും വെടിവച്ചു കൊല്ലാൻ തീരുമാനം. 1300 കരടികൾ രാജ്യത്തുണ്ടെന്നും ഇതിൽ 350 എണ്ണത്തെ ഇല്ലാതാക്കാൻ മന്ത്രിസഭ തീരുമാനിച്ചെന്നും പ്രധാനമന്ത്രി റോബർട്ട് ഫിസോ അറിയിച്ചു. വനമേഖലയിൽ പോകാൻ ജനം ഭയക്കുന്ന രാജ്യത്ത് ജീവിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻട്രൽ സ്ലൊവാക്യയിലെ ഡെറ്റ്വ പട്ടണത്തിൽ അന്പത്തൊന്പതുകാരൻ മരിച്ച സംഭവമാണു സർക്കാരിന്റെ തീരുമാനത്തിനു കാരണം. ശനിയാഴ്ച വനമേഖലയിൽ നടക്കാൻ പോയ ഇദ്ദേഹത്തിന്റെ മൃതദേഹം പിറ്റേന്നു കണ്ടെത്തുകയായിരുന്നു. കരടിയാക്രമണത്തിലാണു മരണം സംഭവിച്ചതെന്നു ബുധനാഴ്ച സ്ഥിരീകരിച്ചു. നാട്ടിലിറങ്ങുന്ന കരടികളെ കൊല്ലാനുള്ള അനുമതി സ്ലൊവാക്യൻ സർക്കാർ നേരത്തേ നല്കിയിട്ടുള്ളതാണ്. ഇതു പ്രകാരം കഴിഞ്ഞവർഷം 93 കരടികളെ വെടിവച്ചുകൊന്നു. സംരക്ഷിത ഇനത്തിൽപ്പെട്ട തവിട്ടുകരടികളെ കൊന്ന് എണ്ണം കുറയ്ക്കാനുള്ള ഇപ്പോഴത്തെ തീരുമാനം നിയമവിരുദ്ധമാണെന്ന ആരോപണവുമായി പരിസ്ഥിതി സംരക്ഷണ സംഘടനകൾ രംഗത്തുണ്ട്.
Read More