എർദോഗന്‍റെ രാഷ്‌ട്രീയ ശത്രു അറസ്റ്റിൽ

അങ്കാറ: തുർക്കിയിൽ പ്രസിഡന്‍റ് എർദോഗന്‍റെ രാഷ്‌ട്രീയ എതിരാളിയും ഇസ്താംബൂൾ മേയറുമായ ഇക്രം ഇമാമൊഗ്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മതേതര റിപബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) നേതാവായ ഇമാമൊഗ്ലു ക്രിമിനൽ സംഘടനയ്ക്കു നേതൃത്വം നല്കിയെന്നാണ് ആരോപണം. സിഎച്ച്പിയുടെ പ്രസിഡൻഷൽ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ ഞായറാഴ്ച തെരഞ്ഞെടുക്കാനിരിക്കേയാണ് എർദോഗൻ സർക്കാരിൽനിന്ന് അപ്രതീക്ഷിത നീക്കങ്ങളുണ്ടായത്. നേരത്തേ അദ്ദേഹത്തിന്‍റെ ബിരുദത്തിന് സാധുതയില്ലെന്ന് ഇസ്താംബൂൾ യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. തുർക്കിയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം നിർബന്ധമാണ്. 22 വർഷമായി തുർക്കി ഭരിക്കുന്ന എർദോഗൻ രാഷ്‌ട്രീയ എതിരാളികളെ അടിച്ചമർത്തുകയാണെന്ന ആരോപണം ശക്തമാണ്. രാഷ്‌ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും അടക്കം നൂറിലധികം പേരാണ് അടുത്തിടെ അറസ്റ്റിലായിരിക്കുന്നത്.

Read More

ഗാസയിൽ ഇസ്രേലി ആക്രമണം തുടരുന്നു: മരിച്ചവരിൽ കുട്ടികളും സ്ത്രീകളും

കയ്റോ: ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുന്നു. ഇന്നലെ ആറു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണ മേഖലകളിൽനിന്ന് പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ഉത്തരവിട്ടു. ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിലുടനീളം നടത്തിയ ഉഗ്ര ബോംബിംഗിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സേന അവകാശപ്പെട്ടത്. അതേസമയം, മരിച്ചവരിൽ ധാരാളം കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ഈമാസമാദ്യം അവസാനിച്ച ഒന്നാം ഘട്ട വെടിനിർത്തൽ നീട്ടാൻ യുഎസ് മുന്നോട്ടുവച്ച നിർദേശം ഹമാസ് അംഗീകരിക്കാത്തതിന്‍റെ പേരിലാണ് ഗാസയിൽ ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചിരുന്നു. ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങൾ ആക്രമണം നേരിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. വടക്കൻ ഗാസയിലെ ഖാൻ യൂനിസ്, ബെയ്ത് ഹാനൂൺ പ്രദേശങ്ങളിലുള്ള പലസ്തീനികൾ ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്ന ലഘുലേഖകൾ ഇസ്രേലി സേന ഇന്നലെ വിതറി. യൂറോപ്യൻ യൂണിയൻ വിദേശ നയമേധാവി കായാ കല്ലാസ്…

Read More

ചാൾസ് രാജാവ് വത്തിക്കാനിലേക്ക്

വത്തിക്കാൻ സിറ്റി: ബ്രിട്ടനിലെ ചാൾസ് രാജാവും ഭാര്യ കാമില രാജ്ഞിയും ഏപ്രിൽ എട്ടിന് വത്തിക്കാനിലെത്തും. വത്തിക്കാനിലെ ബ്രിട്ടീഷ് എംബസി ഇന്നലെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫ്രാൻസിസ് മാർപാപ്പ നിലവിൽ ആശുപത്രിയിലാണെങ്കിലും ഏപ്രിൽ എട്ടിന് അദ്ദേഹവുമായി നേരിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് രാജദന്പതികളുടെ സന്ദർശനം തീരുമാനിച്ചിട്ടുള്ളത്. ചാൾസിനും കാമിലയ്ക്കും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണു പ്രതീക്ഷയെന്നും ഇതിനായി പ്രാർഥിക്കുന്നുവെന്നും ബക്കിംഗ്‌ഹാം കൊട്ടാരവൃത്തങ്ങൾ ലണ്ടനിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് റോമിലെത്തുന്ന ചാൾസ് രാജാവും ഭാര്യയും പത്തിനായിരിക്കും മടങ്ങുക. ഏപ്രിൽ എട്ടിന് വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ‘സൃഷ്‌ടിയെ പരിപാലിക്കുക’ എന്ന വിഷയത്തിൽ നടക്കുന്ന ചടങ്ങിൽ ചാൾസ് രാജാവ് പങ്കെടുക്കും. 2017ലും 2019ലും വെയിൽസ് രാജകുമാരനെന്ന നിലയിൽ ചാൾസ് ഇറ്റലിയിലും വത്തിക്കാനിലും സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും രണ്ടര വർഷം മുന്പ് രാജാവായി ചുമതലയേറ്റശേഷമുള്ള ആദ്യ സന്ദർശനമാണിത്.

Read More

ഗാസ മരണക്കളം; ഇസ്രേലി ആക്രമണത്തിൽ 413 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തകർത്ത് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ജനുവരി മുതൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്‍റെ അപ്രതീക്ഷിത ബോംബാക്രമണം. വെടിനിർത്തൽ കരാറിൽ മാറ്റം വേണമെന്ന ഇസ്രയേലിന്‍റെ ആവശ്യം ഹമാസ് നിരസിച്ചതിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിന് ഉത്തരവിടുകയായിരുന്നു.ഹമാസിനെതിരേ കൂടുതൽ ശക്തമായി ആക്രമണം നടത്തുമെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. തെക്കൻ നഗരമായ റാഫയിലെ വീടിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 17 പേർ കൊല്ലപ്പെട്ടു. അതിൽ 12 പേർ സ്ത്രീകളും കുട്ടികളുമാണ്.

Read More

താത്കാലിക വെടിനിർത്തലിനു റഷ്യ വഴങ്ങി

വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധത്തിൽ താത്കാ‌ലിക വെടിനിർത്തലിനു വഴങ്ങി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുക്രെന്‍റെ ഊർജോത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താത്കാലികമായി നിർത്തിവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിൽ ധാരണയായി. രണ്ടു മണിക്കൂർ നീണ്ടുനിന്നു ഇരുവരുടെയും ഫോൺ സംഭാഷണം. മുപ്പതു ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്‍റെ ആവശ്യം പുടിൻ നിരാകരിച്ചു. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യരാജ്യങ്ങൾ പൂർണമായി നിർത്തിയശേഷം മാത്രം ട്രംപിന്‍റെ പദ്ധതി അംഗീകരിക്കാമെന്നാണ് പുടിന്‍റെ നിലപാട്. ട്രംപിന്‍റെ പദ്ധതി കഴിഞ്ഞയാഴ്ച യുക്രെയ്ൻ അംഗീകരിച്ചിരുന്നു. അതേസമയം, സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്ന് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചു. മൂന്നു വർഷമായി നീളുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം പൂർണ വെടിനിർത്തലിലേക്കും സമാധാനകരാറിലേക്കും നീങ്ങുമെന്നും വൈറ്റ് ഹൗസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More

ഹൂതികളുടെ ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദി, തിരിച്ചടിക്കും: ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര കപ്പൽപ്പാ‌തയിൽ യെമനിലെ ഹൂതികൾ ആക്രമണം തുടർന്നാൽ ഇറാൻ കനത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൂതികൾ ചരക്കുകപ്പലുകൾക്കുനേരേ ഉതിർക്കുന്ന ഓരോ വെടിയുണ്ടയ്ക്കും ഇറാൻ ഉത്തരവാദിയായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഹൂതികള്‍ക്കെതിരേ ശക്തമായ നടപടികള്‍ ആരംഭിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം, യെമനിൽ വ്യോമസേനാ മുപ്പതു ഹൂതി കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തതായി അമേരിക്ക അറിയിച്ചു. ഇതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരേ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ്എസ് ഹാരി എസ്. ട്രൂമാൻ കപ്പലിനെ ആക്രമിച്ചു എന്നാണ് ഹൂതികളുടെ അവകാശവാദം.

Read More

വെടിനിർത്തൽ കരാർ കാറ്റിൽ പറന്നു; ഗാസയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ജനുവരി 19ന് നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണം നടത്തി. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേർ മരിച്ചതായാണു റിപ്പോർട്ട്. മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നത്. വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. ജനുവരിയിൽ യുഎസിന്‍റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെയാണ് ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ആറാഴ്ച നീണ്ടുനിന്ന ആദ്യ ഘട്ട വെടിനിർത്തലിനു ശേഷം ആരംഭിക്കേണ്ടിയിരുന്ന രണ്ടാം ഘട്ട വെടിനിർത്തൽ കരാറിനായി ഇസ്രയേലും ഹമാസും മധ്യസ്ഥ…

Read More

ട്രംപിന്‍റെ ട്രൂത്ത് സോഷ്യലില്‍ അക്കൗണ്ട് എടുത്ത് മോദി

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കൗണ്ട് എടുത്തു. ട്രംപിന്‍റെ കൂടെയുള്ള ഒരു പഴയഫോട്ടോ ആണ് മോദിയുടെ ആദ്യ പോസ്റ്റ്. 2019 ലെ ഹൗഡി മോദി പരിപാടിയില്‍ ട്രംപിനൊപ്പം അദ്ദേഹത്തിന്‍റെ കൈ ഉയര്‍ത്തി പിടിച്ച് എടുത്ത ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. “ട്രൂത്ത് സോഷ്യലില്‍ വന്നതില്‍ സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെ അര്‍ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു’ -ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ മോദി കുറിച്ചു. ലെസ്ക് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്‍റെ ലിങ്കാണ് മോദിയുടെ രണ്ടാമത്തെ പോസ്റ്റ്. മൂന്ന് മണിക്കൂറുള്ള ഈ പോഡ്കാസ്റ്റിന്‍റെ ലിങ്ക് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. “എന്‍റെ സുഹൃത്ത് പ്രസിഡന്‍റ് ട്രംപിന് നന്ദി’ എന്ന കുറിപ്പോടെയാണ് മോദി അതിനോട് പ്രതികരിച്ചത്.

Read More

അമേരിക്കയിൽ ചുഴലിക്കാറ്റ്; മരണം 42 ആയി,ഇനിയും വീശുമെന്നു മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ മരിച്ചവരുടെ എണ്ണം 42 ആയി. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു വീടുകളും വാഹനങ്ങളും നശിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റ് വൻ നാശംവിതച്ചത്. മിസൗറിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും നാശനഷ്ടമുണ്ടായതും. 13 പേരാണ് ഇവിടെ മരിച്ചത്. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.

Read More

‘വരാനിരിക്കുന്നത് ഹൂതികളുടെ സർവനാശം’: യെമനിൽ നടത്തിയ ആക്രമണങ്ങളിൽ 31ലേറെ മരണം; ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അമേരിക്ക യെമനിൽ നടത്തിയ കനത്ത ആക്രമണങ്ങളിൽ കുറഞ്ഞത് 31 ലേറെ പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു. ഹൂതികൾക്ക് പിന്തുണ നൽകുന്ന ഇറാന് യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. ഹൂതികളുടെ സർവനാശമാണു സംഭവിക്കാൻപോകുന്നതെന്നും ട്രംപ്. ട്രംപ് അധികാരമേറ്റതിനുശേഷം നടന്ന ആദ്യത്തെ ആക്രമണമാണിത്. യെമന്‍റെ തലസ്ഥാനമായ സന , സാദ, ഹൂതി ശക്തികേന്ദ്രമായ അൽ ബെയ്ദ, റാഡ എന്നിവിടങ്ങളിലായിരുന്നു യുഎസ് ആക്രമണം. ചെങ്കടലിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ ശക്തമായ ആക്രമണം തുടരുമെന്ന് ട്രംപ്. ഹൂതികൾ ആക്രമണങ്ങൾ അവസാനിപ്പിക്കണം. അല്ലെങ്കിൽ കനത്തനാശം അനുഭവിക്കേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു. യെമനിലെ ഹൂതികൾ കപ്പലുകൾക്കുനേരേയുള്ള ആക്രമണം അവസാനിപ്പിക്കുന്നതുവരെ അമേരിക്ക ആക്രമണം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത് പറഞ്ഞു. അതേസമയം, യെമനിൽ ആക്രമണം തുടരുന്നിടത്തോളം കാലം, ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതി…

Read More