ലാഹോർ: പാക്കിസ്ഥാനിൽ മറ്റൊരു വനിതാ ടിക് ടോക്കറുടെ കൂടി സ്വകാര്യവീഡിയോ ചോർന്നതായി റിപ്പോർട്ട്. പ്രശസ്ത ടിക് ടോക്കർ കൻവാൾ അഫ്താബിന്റെ നഗ്നചിത്രങ്ങളാണു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ താരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നേരത്തെ മതിര ഖാൻ, മിനാഹിൽ മാലിക്, ഇംഷ റഹ്മാൻ എന്നിവരുടെ സ്വകാര്യ വീഡിയോകൾ ചോർന്നിരുന്നു. പാക്കിസ്ഥാനിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻഫ്ലുവൻസർമാരിൽ ഒരാളായ കൻവാളിന് ഇൻസ്റ്റഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്. അടുത്തിടെ ഇവർ മോഡലിംഗിലേക്കും കടന്നിരുന്നു. ഭർത്താവും ടിക് ടോക്ക് താരമാണ്.
Read MoreCategory: NRI
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഓസ്ട്രേലിയ
കാൻബറ: 16 വയസിനു താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയയിൽനിന്നു നിരോധിക്കുന്ന ബിൽ ഓസ്ട്രേലിയയിലെ ജനപ്രതിനിധിസഭ പാസാക്കി. ലോകത്തുതന്നെ ആദ്യമാണ് ഇത്തരമൊരു നിയമം. ഇതിന് അന്തിമരൂപം നൽകാൻ ബിൽ സെനറ്റിന് വിട്ടു. ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകൾ ചെറിയ കുട്ടികൾക്കു ലഭ്യമാക്കിയാൽ 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ചുമത്തും. പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ പ്ലാറ്റ്ഫോമുകൾക്ക് ഒരു വർഷം സമയം അനുവദിക്കും. നിരോധനം കുട്ടികളെ ഒറ്റപ്പെടുത്തുമെന്നും സ കുട്ടികളെ ഡാർക്ക് വെബിലേക്ക് നയിക്കുമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്
Read Moreഇസ്രയേൽ-ലബനൻ വെടിനിർത്തൽ: യുദ്ധഭീതി ഒഴിയുന്നു
ഇസ്രയേൽ: ലബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള ഇസ്രയേലിന്റെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. വെടിനിർത്തലിനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും നിർദേശം ഇരുരാജ്യങ്ങളും അംഗീകരിച്ചതോടെ പ്രാദേശിക സമയം ഇന്നു പുലർച്ചെ നാലു മുതൽ കരാർ നിലവിൽവന്നെന്നാണു റിപ്പോർട്ടുകൾ. 3,800 പേർ കൊല്ലപ്പെടുകയും 16,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലബനനിലെ യുദ്ധം അവസാനിപ്പിക്കാൻ വഴിയൊരുക്കുന്നതാണ് ഈ തീരുമാനം. ലിറ്റനി നദിയുടെ കരയിൽനിന്ന് ഹിസ്ബുള്ള പിന്മാറണമെന്നതടക്കമുള്ള നിർദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യം ലബനൻ അതിർത്തിയിൽനിന്നു പിന്മാറുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ തീരുമാനം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആണു പ്രഖ്യാപിച്ചത്. കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാസയിലും വെടിനിർത്തലിന് തന്റെ സർക്കാർ ശ്രമമാരംഭിക്കുമെന്നും ബൈഡൻ പറഞ്ഞു. വെടിനിർത്തൽ കരാറിനുശേഷം നെതന്യാഹുവുമായും ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുമായും ബൈഡൻ സംസാരിച്ചു. അതേസമയം, ബൈഡന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനെ…
Read Moreനെതന്യാഹുവിന് വധശിക്ഷ നൽകണം: ഖമേനി
ടെഹ്റാൻ: ഗാസയിലെ സാധാരണ ജനങ്ങൾക്കെതിരേ നടത്തിയ വ്യാപക ആക്രമണങ്ങൾ നടത്തിയതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കൾക്ക് വധശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കൾക്കെതിരേ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുച്ച സാഹചര്യത്തിലാണ് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ഖമേനി രംഗത്തെത്തിയത്. അതേസമയം, ഗാസയിലെ യുദ്ധക്കുറ്റങ്ങൾ ഇസ്രയേൽ നിരസിച്ചു.
Read Moreബംഗ്ലാദേശിൽ ഹിന്ദു നേതാവ്: അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു പുരോഹിതനും മത ന്യൂനപക്ഷ നേതാവുമായ ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരി അറസ്റ്റിൽ. ധാക്കയിൽനിന്ന് 300 കിലോമീറ്റർ അകലെ രംഗ്പുർ നഗരത്തിൽ ഹിന്ദു സമൂഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് അറസ്റ്റ്. കൃഷ്ണ ദാസ് ബ്രഹ്മചാരിയെ ധാക്ക പോലീസ് അറസ്റ്റുചെയ്ത് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോയെന്ന് ഇസ്കോൺ വക്താവ് രാധാരാമൻ ദാസ് പറഞ്ഞു. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾക്കെതിരേ രംഗത്തെത്തിയതിന് ഈ മാസം ആദ്യം കൃഷ്ണദാസിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ ഏകദേശം എട്ടു ശതമാനം ഹിന്ദുക്കളാണ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയശേഷം അധികാരത്തിലെത്തിയ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പരാജയമാണെന്നു വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണു മത ന്യൂനപക്ഷ നേതാവിന്റെ അറസ്റ്റ്.
Read Moreബഹിരാകാശനിലയത്തില് ദുർഗന്ധം: പരാതിയുമായി സുനിത വില്യംസ്
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് മാസങ്ങളായി തുടരുന്ന ഇന്ത്യന് വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പരാതിയുമായി രംഗത്ത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് അസാധാരണമായി ദുർഗന്ധം വമിക്കുന്നുവെന്നാണ് ഇവർ അധികൃതരെ അറിയിച്ചത്. റഷ്യ പുതുതായി വിക്ഷേപിച്ച പ്രോഗ്രസ് എംഎസ് 29 സ്പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയശേഷമാണ് ദുർഗന്ധം പുറത്തേക്കു വരുന്നതെന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടു. സ്പേസ്ക്രാഫ്റ്റിന്റെ വാതില് ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നത്രെ. ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയിൽ ദുർഗന്ധം പുറത്തേക്കു വന്നതെന്നാണ് സുനിത പറയുന്നത്.
Read Moreഫിലിപ്പീൻസിൽ വൻ തീപിടിത്തം: 1,000ലേറെ വീടുകൾ കത്തിനശിച്ചു
മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ വൻ തീപിടിത്തം. ആയിരത്തിലേറെ വീടുകൾ കത്തിനശിച്ചു. മൂവായിരത്തോളം പേർക്കു വീടുകൾ നഷ്ടപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപ്പേർക്കു പൊള്ളലേറ്റു. കുടിയേറ്റക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ദുരന്തബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ പ്രദേശത്താണു തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ എട്ടാടെയാണു സംഭവമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയെ സഹായിക്കാൻ വ്യോമസേന രണ്ടു വിമാനങ്ങൾ വിന്യസിച്ചു. ഫയർ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവൻ ഫയർ എഞ്ചിനുകളും തീ അണയ്ക്കാൻ എത്തി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Read Moreഇമ്രാൻഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പാർലമെന്റിനു സമീപം ഒത്തുകൂടാനാണ് ആഹ്വാനം. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഷിപ്പിംഗ് കണ്ടെയ്നറുകൾ ഉപയോഗിച്ച് പോലീസ് തടഞ്ഞു. മൊബൈൽ ഫോൺ സേവനങ്ങളും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എല്ലാ തരത്തിലുള്ള ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു. കൂടാതെ വൻ പോലീസ് സംഘത്തെയും അർധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പിടിഐയുടെ പ്രതിഷേധം നിയമ വിരുദ്ധമാണെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. പൊതുജീവിതം തടസപ്പെടുത്താതെ ഇസ്ലാമാബാദിലെ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു.
Read Moreമദ്യവും ലഹരിവസ്തുക്കളും നൽകി വിദ്യാർഥിയുമായി ലൈംഗികബന്ധം: യുഎസ് അധ്യാപികയ്ക്ക് 30 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുഎസ് അധ്യാപികയ്ക്ക് 30 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. മദ്യവും ലഹരിവസ്തുക്കളും നൽകിയാണ് മേരിലാൻഡിൽനിന്നുള്ള മെലിസ കർട്ടിസ് (32) വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും 25 വർഷത്തേക്കു ലൈംഗിക കുറ്റവാളിയായി മെലിസയെ കണക്കാക്കും. അവരുടെ കുട്ടികളെ ഒഴികെ, പ്രായപൂർത്തിയാകാത്തവരുമായി മേൽനോട്ടമില്ലാതെ കാണാൻപോലും ശിക്ഷാകാലത്ത് അനുവദിക്കില്ല. 2023 ഒക്ടോബറിലാണു പീഡനാരോപണവുമായി വിദ്യാർഥി രംഗത്തെത്തിയത്. തുടർന്ന്, കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെലിസയുടെ മേൽനോട്ടത്തിലുള്ള ആഫ്റ്റർ-സ്കൂൾ പ്രോഗ്രാമിൽ കൗമാരക്കാരൻ ചേർന്നിരുന്നു. തുടർന്നാണ് മെലിസയുമായി കൗമാരക്കാരൻ പരിചയത്തിലാകുന്നത്. 2015 ജനുവരി മുതൽ മേയ് വരെ മെലിസയുടെ വാഹനത്തിലും വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി കൗമാരക്കാരനെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിനെത്തുടർന്ന് ഇവരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.
Read Moreബിഷ്ണോയിയുടെ സഹോദരൻ അമേരിക്കയിൽ ജയിലിൽ
വാഷിംഗ്ടൺ: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി അമേരിക്കയിൽ ജയിലിൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ അൻമോലിനെ ലോവ ജയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അൻമോലിനെ കൈമാറണമെന്ന് ഇന്ത്യ അടുത്തിടെ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
Read More