ഡമാസ്കസ്: സിറിയയിലെ വിമത ശക്തികേന്ദ്രമായ ഇദ്ലിബിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇദ്ലിബ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹയാത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതർ ആലെപ്പോ നഗരം പിടിച്ചെടുത്തതിനു പിന്നാലെ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കുകയായിരുന്നു. നവംബർ 27 മുതൽ ഇദ്ലിബിൽ നടക്കുന്ന വ്യോമാക്രമണങ്ങളിൽ മരണം 56 ആയി. ഇതിൽ 20 കുട്ടികൾ ഉൾപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതായി ഇദ്ലിബ് വാസികൾ പറഞ്ഞു. എച്ച്ടിഎസും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ആലെപ്പോ നഗരത്തിൽനിന്നു ഹമാ പ്രവിശ്യ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആലെപ്പോയിൽനിന്നു പിന്മാറിയ സിറിയൻ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ചില പട്ടണങ്ങൾ വിമതരിൽനിന്നു തിരിച്ചുപിടിച്ചതായി സിറിയൻ സേന അറിയിച്ചു.
Read MoreCategory: NRI
താഴെയിറങ്ങും മുമ്പ്… മകൻ ഹണ്ടറിനെ കുറ്റവിമുക്തനാക്കി ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ, ക്രിമിനൽ കേസുകൾ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു പൊതുമാപ്പു നല്കി. മകനെതിരായ കേസുകൾ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് ഹണ്ടറിനു മാപ്പു നല്കില്ലെന്ന് ബൈഡൻ ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. മാപ്പു സ്വീകരിക്കില്ലെന്നു ഹണ്ടറും പറഞ്ഞിട്ടുണ്ട്. നികുതിവെട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങൽ എന്നീ രണ്ടു കേസുകളാണു ഹണ്ടറിനെതിരേയുള്ളത്. 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന തോക്കുകേസിൽ കോടതി ജൂണിൽ ഹണ്ടർ കുറ്റക്കാരനെന്നു വിധിച്ചിരുന്നു. ശിക്ഷാപ്രഖ്യാപനത്തിന് വരുന്നയാഴ്ച കോടതി ചേരാനിരിക്കേയാണു ബൈഡൻ മകന് ഉപാധികളില്ലാതെ മാപ്പുനല്കിയത്. 17 വർഷം വരെ തടവു ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസിൽ ഹണ്ടർ സെപ്റ്റംബറിൽ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെങ്കിലും രാഷ്ട്രീയം നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പ്രസിഡന്റിനു പുറമേ പിതാവുകൂടിയായ ഒരാൾ എടുത്ത തീരുമാനത്തെ അമേരിക്കൻ ജനത അംഗീകരിക്കുമെന്നും…
Read Moreഎഫ്ബിഐ തലപ്പത്ത് ഇന്ത്യൻ വംശജൻ ; കാഷ് പട്ടേലിന് ഡയറക്ടർ പദവി
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ, ഇന്റലിജൻസ് സംഘടനകളിലൊന്നായ എഫ്ബിഐയെ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നയിക്കാൻ ഇന്ത്യൻ വംശജായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുത്തു. എഫ്ബിഐയുടെ ഇന്റലിജൻസ് വിഭാഗത്തെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കാഷ് പട്ടേലിന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. ആഫ്രിക്കയിൽനിന്നു കുടിയേറിയ ഗുജറാത്തി കുടുംബത്തിൽ ജനിച്ച പട്ടേൽ ഒന്നാം ട്രംപ് ഭരണകൂടത്തിൽ ദേശീയ സുരക്ഷാസമിതി അംഗമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ, അന്താരാഷ്ട്ര നിയമങ്ങളിൽ വിദഗ്ധനാണ്. ഫെഡറൽ പ്രോസിക്യൂട്ടറുമായിരുന്നു. 44 വയസുള്ള പട്ടേൽ ട്രംപിന്റെ വിശ്വസ്തനാണ്. ട്രംപിന്റെ അജൻഡ നടപ്പാക്കാൻ വിസമ്മതിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നു പറഞ്ഞിട്ടുണ്ട്. പട്ടേലിന്റെ നിയമനത്തെ ഡെമോക്രാറ്റിക് പാർട്ടിക്കു പുറമേ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളും സെനറ്റിൽ എതിർത്തേക്കുമെന്നാണു സൂചന. പത്തു വർഷത്തേക്കാണ് എഫ്ബിഐ ഡയറക്ടറുടെ നിയമനം.…
Read Moreസിറിയ: വിമത തീവ്രവാദികൾ ആലെപ്പോയിൽനിന്ന് ഹമായിലേക്ക്
ഡമാസ്കസ്: സിറിയയിൽ ആലെപ്പോ നഗരം പിടിച്ചെടുത്ത വിമത തീവ്രവാദികൾ അയൽപ്രദേശമായ ഹമായിലേക്കു നീങ്ങി. ഹമാ പ്രവിശ്യയിലെ ചില പട്ടണങ്ങളും ഗ്രാമങ്ങളും വിമത നിയന്ത്രണത്തിലായി. ഇതിനിടെ, സഖ്യകക്ഷികളുടെ സഹായത്തോടെ തീവ്രവാദികളെ പരാജയപ്പെടുത്താൻ സിറിയയ്ക്കു കഴിയുമെന്നു പ്രസിഡന്റ് ബഷാർ അൽ അസാദ് പറഞ്ഞു. ഹയാത് തഹ്രീർ അൽ ഷാം എന്ന തീവ്രവാദ സംഘടനയും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ബുധനാഴ്ച ആരംഭിച്ച മിന്നലാക്രമണത്തിൽ സിറിയൻ സേന പകച്ചുപോയെന്നാണു റിപ്പോർട്ട്. ആലെപ്പോ നഗരത്തിൽനിന്നു പിൻവാങ്ങിയ സിറിയൻ സേന, പ്രത്യാക്രമണത്തിന് ഒരുങ്ങുകയാണെന്ന് അറിയിച്ചു. ആലെപ്പോ നഗരത്തിലെ വിമാനത്താവളവും സൈനിക താവളങ്ങളും വിമത നിയന്ത്രണത്തിലാണ്. വിമാനത്തവാളത്തിൽ നിലയുറപ്പിച്ച ചിത്രങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടു. സിറിയൻ സേന വിമത കേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു ആലെപ്പോയിലെ ആക്രമണമെന്നു തുർക്കി വൃത്തങ്ങൾ പറഞ്ഞു. ചെറിയ തോതിലുള്ള ആക്രമണമാണ് ആലെപ്പോയിൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ, സിറിയൻ സേന ചെറുത്തുനിൽപ്പില്ലാതെ പിൻവാങ്ങിയതോടെ…
Read Moreലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് ഉദ്ഘാടനം ചെയ്തു. അഗസ്റ്റീനിയാനും സർവകലാശാല ഹാളിൽ നടന്ന സെമിനാറിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. ലോകസമാധാനത്തിനാവശ്യം മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിനാറിൽ നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടക സമിതി സെക്രട്ടറി സ്വാമി…
Read Moreസിറിയയിൽ വിമതർ അലപ്പോ നഗരം വളഞ്ഞു,4 പേർ കൊല്ലപ്പെട്ടു ; വിമാനങ്ങൾ റദ്ദാക്കി
ഡമാസ്കസ്: സിറിയയിലെ തീവ്രവാദി സംഘടനയായ ഹയാത്ത് തഹ്രീർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികൾ വടക്കൻ പ്രവിശ്യയായ അലപ്പോ നഗരം വളഞ്ഞു. പ്രസിഡന്റ് ബഷാർ അൽ-അസാദിനെ എതിർക്കുന്ന ഈ വിമതർ എട്ടു വർഷത്തിനുശേഷമാണ് അലപ്പോയിൽ പ്രവേശിക്കുന്നത്.വിമത ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. സംഘർഷാവസ്ഥയെ തുടർന്ന് അലപ്പോ വിമാനത്താവളം അടച്ചിട്ടു. ഇന്നലെ രണ്ടു കാർ ബോംബുകൾ പൊട്ടിത്തെറിച്ചശേഷമാണ് വിമതർ അലപ്പോ നഗരത്തിനുനേരേ കരയാക്രമണം നടത്തിയത്. നഗരത്തിന്റെ പടിഞ്ഞാറൻ അരികിൽ സർക്കാർ സേനയുമായി ഏറ്റുമുട്ടലും നടന്നു.
Read Moreവത്തിക്കാനിലെ സർവമത സമ്മേളനത്തിൽ മാർപാപ്പ
വത്തിക്കാൻ സിറ്റി: ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ പ്രഭാഷണം. വൈദികർക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്, ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ പ്രസംഗിക്കും.
Read Moreഇസ്കോണിനെ നിരോധിക്കാതെ ബംഗ്ലാദേശ് ഹൈക്കോടതി
ധാക്ക: ബംഗ്ലാദേശിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസിന്റെ (ഇസ്കോൺ) പ്രവർത്തനം നിരോധിക്കാന് ധാക്ക ഹൈക്കോടതി വിസമ്മതിച്ചു. ഒരു പ്രാദേശിക പത്രമാണ് ഇതു റിപ്പോർട്ട് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ഹിന്ദുസംഘടനയായ ഇസ്കോണിന്റെ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഈയാഴ്ച ആദ്യം അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രാജ്യത്ത് സുരക്ഷാ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഹിന്ദു നേതാവിന്റെ അനുയായികളും സുരക്ഷാ സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം അഭിഭാഷകൻ മരിച്ചിരുന്നു. ഇസ്കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട്, മരിച്ച അഭിഭാഷകനായ സൈഫുൾ ഇസ്ലാം കോടതിയെ സമീപിച്ചിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. ഇസ്കോണിനെതിരേ അദ്ദേഹം ചില പത്രറിപ്പോർട്ടുകൾ കോടതിക്കു കൈമാറിയിരുന്നു. ഇതേത്തുടർന്നായിരുന്നു കൊലപാതകം. ഇസ്കോണിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചു സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ കോടതി സമ്മേളിച്ചയുടൻ ജസ്റ്റീസ് ഫാറാ മഹബൂബ്, ജസ്റ്റീസ് ദേബാശിഷ് റോയ് ചൗധരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്പാകെ അറ്റോർണി…
Read Moreപരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരൻ, പക്ഷേ ട്രംപ് സുരക്ഷിതനല്ലെന്ന് പുടിൻ
മോസ്കോ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്നും എന്നാൽ വധശ്രമത്തിനുശേഷം അദ്ദേഹം സുരക്ഷിതനാണെന്നു താൻ കരുതുന്നില്ലെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികൾ വിമർശിച്ച രീതി എന്നെ ഞെട്ടിച്ചു. റഷ്യയിൽ കൊള്ളക്കാർപോലും അത്തരം രീതികൾ അവലംബിക്കില്ലെന്നും പുടിൻ പറഞ്ഞു. പ്രചാരണവേളയിൽ പെൻസിൽവാനിയയിൽ നടന്ന വധശ്രമത്തിൽ ഡോണാൾഡ് ട്രംപിനു പരിക്കേറ്റിരുന്നു. അതേസമയം, അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ നിയുക്ത കാബിനറ്റ് അംഗങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിവിധ വകുപ്പുകളെ നയിക്കാൻ ട്രംപ് തെരഞ്ഞെടുത്ത ഒമ്പത് പേർക്ക് ഭീഷണി സന്ദേശം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും എല്ലാവരുടെയും സുരക്ഷ വർധിപ്പിച്ചെന്നും എഫ്ബിഐ അറിയിച്ചു.
Read Moreഎയർഇന്ത്യ പൈലറ്റ് ജീവനൊടുക്കി; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കാമുകൻ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിൽ എയർഇന്ത്യ പൈലറ്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. യുപി സ്വദേശിയായ സൃഷ്ടി തുലി (25) ആണ് മരിച്ചത്. അന്ധേരിയിലെ മാറോൾ മേഖലയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് തൂങ്ങിമരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സൃഷ്ടിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ (27) പോലീസ് അറസ്റ്റ് ചെയ്തു.ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു. സൃഷ്ടിയെ ആദിത്യ പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കാത്ത ഭക്ഷണ ശീലം മാറ്റാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി അമ്മാവൻ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആദിത്യ ഡൽഹിയിലേക്ക് പോകുമ്പോൾ താൻ ജീവനൊടുക്കാൻ പോവുകയാണെന്നു സൃഷ്ടി ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ആദിത്യ ഉടൻതന്നെ മുംബൈയിലെ ഫ്ളാറ്റിൽ തിരിച്ചെത്തി. അകത്തുനിന്നു പൂട്ടിയ ഫ്ളാറ്റ് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോൾ കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിൽ സൃഷ്ടിയെ കണ്ടെത്തുകയായിരുന്നു. രണ്ട് വർഷം…
Read More