പാർലമെന്‍റ് വർഷകാല സമ്മേളനം: പ്രധാനമന്ത്രിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്‍റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ. സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.

Read More

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരേൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്‍റെ ലഗേജ് കോച്ചിൽ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് യാത്രക്കാർ തമ്മിൽ തർക്കമുണ്ടാകുകയും, ഇത് പിന്നീട് കടുത്ത അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്‍റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി. ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ…

Read More

മക്കളെ മിടുക്കരായി വളർത്തണോ? മാതാപിതാക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട; യൂറോപ്പിൽ നിന്നും ഇന്ത്യൻ ഡോക്ടർ പഠിച്ച പാരന്‍റിംഗ് രഹസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

കുട്ടികളെ വളർത്തുന്നതിൽ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. കുട്ടികളുടെ ഓരോ കാര്യങ്ങൾക്കും അമിതമായി ആകുലപ്പെടുന്ന ആധുനിക പാരന്‍റിംഗ് രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചില പാഠങ്ങൾ പങ്കുവെക്കുകയാണ് ഡോ. സുഖ്മണി ഗംഭീർ എന്ന ഇന്ത്യൻ വ്ലോഗർ. ഒരു മാസം നീണ്ട യൂറോപ്പ് യാത്രയിൽ നിന്നും താൻ കണ്ടറിഞ്ഞ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന 5 പ്രധാന പാരന്‍റിംഗ്ടിപ്പുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാതൃത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും സ്ഥിരമായി എഴുതാറുള്ള ഡോ. സുഖ്മണിയുടെ ഈ നിരീക്ഷണങ്ങൾ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കണ്ടത്.‌യൂറോപ്യൻ മാതാപിതാക്കളിൽ നിന്നും അവർ പകർത്തിയ ആ 5 പ്രധാന പാഠങ്ങൾ ഇവയാണ്: കുട്ടികൾ മാത്രമാകരുത് നിങ്ങളുടെ ലോകംമുതിർന്നവരുടെ ലോകത്തുനിന്നും കുട്ടികളെ മാറ്റിനിർത്തേണ്ടതില്ല. മാതാപിതാക്കളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തന്നെ കുട്ടികളെയും മാറ്റുക. അവരെ കഫേകളിൽ കൊണ്ടുപോകാനും യാത്രകളിൽ ഒപ്പം കൂട്ടാനും മടിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളുമായി…

Read More

വീട് വൃത്തിയാക്കിയപ്പോൾ കിട്ടിയത് ‘ലക്ഷങ്ങളുടെ നിധി’; 20 വർഷത്തിന് ശേഷം കണ്ടെത്തിയ എസ്ബിഐ പാസ്ബുക്ക്,പണം സ്വന്തമാക്കാൻ ചെയ്യേണ്ടത് എന്ത്?

വീട് വൃത്തിയാക്കുന്നതിനിടയിൽ അവിചാരിതമായി ലഭിച്ച 20 വർഷത്തിലധികം പഴക്കമുള്ള എസ്ബിഐ പാസ്‌ബുക്ക് കണ്ട് അന്തംവിട്ടിരിക്കുകയാണ് ഒരു കുടുംബം. മരിച്ചുപോയ തന്‍റെ മുത്തശ്ശന്‍റെ പേരിലുള്ള ഈ അക്കൗണ്ടിൽ ഒരു ലക്ഷത്തിലധികം രൂപയുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്. ഇത്രയും കാലം അക്കൗണ്ടിൽ കിടന്ന ഈ പണം ഇനി തിരികെ ലഭിക്കുമോ, അതോ എന്നെന്നേക്കുമായി നഷ്ടപ്പെട്ടോ എന്ന ആശങ്കയിലാണ് കുടുംബം. പൂജ എന്ന എക്സ് ഉപയോക്താവ് ഈ കീറിപ്പറിഞ്ഞ പാസ്‌ബുക്കിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വർഷങ്ങളായി കാണാതായെന്ന് കരുതിയിരുന്ന പാസ്‌ബുക്കാണ് വീട് വൃത്തിയാക്കുന്നതിനിടയിൽ യുവാവിന് ലഭിക്കുന്നത്. ഉടൻ തന്നെ ഇത് അച്ഛനെ കാണിച്ചപ്പോഴാണ്, ഇത് പരേതനായ മുത്തശ്ശന്‍റെ അക്കൗണ്ട് ആണെന്ന് തിരിച്ചറിഞ്ഞത്. അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് അതിൽ ലക്ഷത്തിലധികം രൂപയുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം അറിയുന്നത്. അക്കൗണ്ട് ഉടമ മരണപ്പെടുകയും വർഷങ്ങളോളം അക്കൗണ്ട് നിഷ്ക്രിയമായി തുടരുകയും ചെയ്ത സാഹചര്യത്തിൽ,…

Read More

മാതൃത്വം എന്‍റെ കാഴ്ചപ്പാട് മാറ്റി; മുംബൈയേക്കാൾ ബംഗളൂരു മികച്ചതെന്ന് ഡച്ച് വനിത, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് വൈറൽ

ഇന്ത്യയിലെ നഗരങ്ങളായ ഡൽഹി, മുംബൈ, ബംഗളൂരു എന്നിവയിൽ ഏതാണ് ജീവിക്കാൻ ഏറ്റവും അനുയോജ്യമെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ഇപ്പോഴിതാ, കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഒരു ഡച്ച് ട്രാവൽ ഇൻഫ്ലുവൻസർ മാതൃത്വത്തിലേക്ക് കടന്നതിന് ശേഷം മുംബൈയേക്കാൾ തനിക്ക് പ്രിയം ബംഗളൂരുവാണെന്ന് വ്യക്തമാക്കിയതാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇവാന എന്ന ഇൻഫ്ലുവൻസറാണ് ബംഗളൂരുവിലെ പച്ചപ്പും ശാന്തതയും നിറഞ്ഞ ജീവിതത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ച തന്‍റെ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വർഷങ്ങളായി മുംബൈയിൽ ജീവിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്ന് ഇവാന പറയുന്നു. തുടർന്ന് ബംഗളൂരുവിൽ നിന്നും അവർ മുംബൈയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാൽ, നഗരത്തിലെത്തിയതോടെയാണ് തന്‍റെ മുൻഗണനകൾ മാറിയതായും, താൻ ഉപേക്ഷിച്ചുപോന്ന ബംഗളൂരുവിലെ ശാന്തവും പച്ചപ്പുള്ളതുമായ ജീവിതത്തെ എത്രത്തോളം വിലമതിച്ചിരുന്നുവെന്നും അവർ തിരിച്ചറിഞ്ഞത്. മാതൃത്വം ഒരു നഗരത്തെ നോക്കിക്കാണുന്ന തന്‍റെ കാഴ്ചപ്പാടിനെ പൂർണമായും മാറ്റിയെന്ന്…

Read More