കിം ജോംഗ് ഉന്നിന് മരുന്ന് തേടി ഉത്തരകൊറിയ

സിയോള്‍: ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ ചികിത്സയ്ക്കു രാജ്യം പുതിയ മരുന്നുകൾ തേടുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയുടെ വെളിപ്പെടുത്തൽ. ഉത്തരകൊറിയയെ നയിക്കാനുള്ള കഴിവ് കിമ്മിനില്ലെന്ന വാർത്ത പരക്കുന്നതിനിടെയാണ് ദക്ഷിണകൊറിയയുടെ വെളിപ്പെടുത്തൽ. കിമ്മിന് അമിതവണ്ണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുണ്ട്.170 സെന്‍റീമീറ്റർ ഉയരവും ഏകദേശം 140 കിലോഗ്രാം ഭാരവുമാണു കിമ്മിനുള്ളത്. മുപ്പതു വയസുമുതൽ ഉയർന്ന രക്തസമ്മർദത്തിന്‍റെയും പ്രമേഹത്തിന്‍റെയും ലക്ഷണങ്ങൾ കിമ്മിനുണ്ടായിരുന്നു. അമിതവണ്ണമുള്ള കിമ്മിനു ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. മാത്രമല്ല, അമിതമായ മദ്യപാനം പുകവലി എന്നീ ശീലങ്ങളും കിമ്മിനുണ്ട്. കിമ്മിന്‍റെ അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖം മൂലമാണു മരിച്ചത്. ദക്ഷിണകൊറിയയിലെ നാഷണൽ ഇന്‍റലിജൻസ് സർവീസ് (എൻഐഎസ്) ഹൃദ്രോഗത്തിനുള്ള ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലാണ് കിമ്മിനെ പരിഗണിക്കുന്നത്.

Read More

വെനസ്വേലയിൽ മൂന്നാമതും മഡുറോ; വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം

കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിക്കോളസ് മഡുറോ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്‍റ്. തെരഞ്ഞെടുപ്പിൽ 51.2 ശതമാനം വോട്ടുനേടിയാണ് സോഷ്യലിസ്റ്റ് പിഎസ്‌യുവി പാർട്ടി നേതാവ് മഡുറോ വിജയിച്ചത്. സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി എഡ്മണ്ടോ ഗോൺസാല‌സിന് 44 ശതമാനം വോട്ടുലഭിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ, വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലം വിശ്വസിക്കാൻ പ്രയാസമാണെന്നു ചിലി ഇടത് നേതാവ് ഗബ്രിയേൽ ബോറിക് പറഞ്ഞു. വെനസ്വേലയിലെ ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതല്ല ഫലമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ടോക്കിയോയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടാനുള്ള കാലതാമസത്തെ ന്യായീകരിച്ച് മഡുറോ രംഗത്തെത്തി. രാജ്യത്തിന്‍റെ വിദേശ ശത്രുക്കൾ‌ വോട്ടിംഗ് സംവിധാനം ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി മഡുറോ ആരോപിച്ചു. രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നത് ഇതാദ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകൾ…

Read More

ലബനനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലബനനിൽ ഇസ്രേലി സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ടു. ഒരു കുട്ടിയടക്കം മൂന്നു പേർക്ക് പരിക്കേറ്റു. തെക്കൻ ലെബനൻ പട്ടണങ്ങളായ മെയ്‌സ് അൽ-ജബലിനും ഷഖ്‌റയ്ക്കും ഇടയിൽ തിങ്കളാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. ഒരു കാറിനെയും ബൈക്കിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ഇതോടെ 383 ആയി

Read More

ആധിപത്യം സ്ഥാപിക്കൽ വേണ്ട; ചൈനയെ താക്കീത് ചെയ്ത് ക്വാഡ്

ടോക്കിയോ: ഒരു രാജ്യവും മറ്റൊരു രാജ്യത്തിനു മേൽ ആധിപത്യം സ്ഥാപിക്കാത്ത മേഖലയ്ക്കായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ക്വാഡ്. സ്വതന്ത്രവും തുറന്നതുമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്‌ട്ര ക്രമം ഉയർത്തിപ്പിടിക്കാനും സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, ജനാധിപത്യ മൂല്യങ്ങൾ, പരമാധികാരം എന്നിവയെ മാനിക്കാനും ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ചൈനയെ പേരെടുത്ത് പരാമർശിക്കാതെ കിഴക്കൻ, ദക്ഷിണ ചൈനാ കടലിലെ സ്ഥിതിഗതികളിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഉത്കണ്ഠ രേഖപ്പെടുത്തി. ബലപ്രയോഗത്തിലൂടെ നിലവിലെ സ്ഥിതി മാറ്റാൻ ശ്രമിക്കുന്ന ഏകപക്ഷീയമായ നടപടികളോട് ക്വാഡിന്‍റെ എതിർപ്പ് ആവർത്തിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ് എന്നിവരാണ് ഉച്ചകോടിൽ പങ്കെടുത്തത്.

Read More

ഗോലാൻ ആക്രമണത്തിൽ 12 മരണം; ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധഭീതി

ടെൽ അവീവ്: അധിനിവേശ ഗോലാൻ കുന്നുകളിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന പത്തു കുട്ടികളടക്കം 12 പേർ ലബനനിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഇറാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലും തമ്മിൽ പൂർണയുദ്ധത്തിനു വഴിവച്ചേക്കുമെന്ന് ആശങ്ക. ശനിയാഴ്ചത്തെ ഗോലാൻ ആക്രമണത്തിനു മറുപടിയായി ഇസ്രേലി വ്യോമസേന ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ളാ കേന്ദ്രങ്ങളിൽ ബോംബിട്ടു. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് സന്ദർശനം നേരത്തേ അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. വടക്കൻ അതിർത്തിയിൽ ഇസ്രയേൽ കൈവശംവച്ചിരിക്കുന്ന ഗോലാൻ കുന്നുകളിൽ അറബി സംസാരിക്കുന്ന ഡ്രൂസ് വംശീയ ന്യൂനപക്ഷങ്ങൾ പാർക്കുന്ന മജ്ദാൽ ഷാംസ് പട്ടണത്തിലെ ഫുട്ബോൾ ഗ്രൗണ്ടിലാണ് ശനിയാഴ്ച റോക്കറ്റ് പതിച്ചത്. കൊല്ലപ്പെട്ടവരിൽ പത്തിനും 16നും ഇടയിൽ പ്രായമുള്ള പത്തു കുട്ടികളും ഉൾപ്പെടുന്നു. ഒക്‌ടോബർ ഏഴിലെ ഹമാസ് ഭീകരതയ്ക്കുശേഷം ഇസ്രയേൽ നേരിടുന്ന ഏറ്റവും മാരക ആക്രമണമാണിത്. മറുപടിയായി ഹിസ്ബുള്ളയുടെ ആയുധസംഭരണ കേന്ദ്രങ്ങളടക്കം ലക്ഷ്യമാക്കി…

Read More

ഗാസ യുദ്ധവും ബന്ദി മോചനവും:റോമിൽ ചർച്ച

ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ ചർച്ച. ഇസ്രേലി ചാരസംഘടനയായ മൊസാദിന്‍റെ തലവൻ ഡേവിഡ് ബർണിയയാണു ഇസ്രേലി സംഘത്തെ നയിച്ചത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷേക് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ ഡയറക്‌ടർ വില്യം ബേണ്‍സ്, ഈജിപ്ത് ഇന്‍റലിജൻസ് മേധാവി അബ്ബാസ് കമാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. റോമിലെ ചർച്ചയ്ക്കുശേഷം ഇസ്രേലി സംഘം മടങ്ങിയെത്തിയതായും വെടിനിർത്തൽ ചർച്ചകൾ വരുംദിവസങ്ങളിലും തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. ബന്ദിമോചനവും വെടിനിർത്തലും അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

Read More

വ്യാജ തിരിച്ചറിയൽ രേഖകളുമായി 23 ബംഗ്ലാദേശികൾ പിടിയിൽ

അഗർത്തല: ത്രിപുരയിൽനിന്നു വ്യാജ തിരിച്ചറിയൽ രേഖകളുമായി 23 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അഗർത്തലയിൽനിന്നു ട്രെയിൻ മാർഗം ചെന്നൈയിലേക്ക് വരാൻ തുടങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവയുടെ സംയുക്ത സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 21 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ജോലി തേടി ഇന്ത്യയിലെത്തിയതാണെന്ന് ഇവർ പോലീസിനോടു പറഞ്ഞു.

Read More

നാടിനെ വിറപ്പിച്ച കവർച്ചാ സംഘം കുടുങ്ങി; പ്രതികളെ കണ്ട് നാട്ടുകാർ ഞെട്ടി!

ടോക്കിയോ: ജപ്പാനിൽ വീട് കുത്തിപ്പൊളിച്ചു കവർച്ച നടത്തിയതിന് മൂന്നംഗ കവർച്ചാസംഘത്തെ പോലീസ് പിടികൂടി. തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതികളെ കണ്ട നാട്ടുകാർ അന്പരന്നുനിന്നു. പരസഹായമില്ലാതെ നടക്കാന്‍ പറ്റാത്ത മൂന്നു വയോധികർ. സംഘത്തലവനായ ഹിഡിയോ ഉമിനോയുടെ വയസ് എൺപത്തിയെട്ട്. എഴുപതുകാരനായ ഹിഡെമി മത്‌സുഡ, അറുപത്തിയൊന്പതുകാരനായ കെനിച്ചി വാടാനബെ എന്നിവർ കൂട്ടുപ്രതികൾ. “മുത്തച്ഛന്‍ ഗാംഗ്’ (Grandpa Gang) എന്ന പേരിൽ ജപ്പാനിൽ ഈ കവർച്ചാസംഘം വൈറലായിരിക്കുകയാണ്. മൂന്നുപേരും മുൻപ് പല കുറ്റങ്ങള്‍ക്കായി ജയിലിൽ ഒരുമിച്ചു കഴിഞ്ഞിരുന്നു. അതിനിടെ അവർ സുഹൃത്തുക്കളായി. അവിടെവച്ചു കവർച്ചാസംഘം രൂപീകരിച്ച മൂവരും, ജയിലിൽനിന്നിറങ്ങിയ ഉടൻ മോഷണവും തുടങ്ങി. ആളൊഴിഞ്ഞ വീടുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. കഴിഞ്ഞ മേയിൽ സപ്പോറോ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ വീട്ടിൽ കയറിയെങ്കിലും മെച്ചമൊന്നുമുണ്ടായില്ല. മൂന്നു കുപ്പി വിസ്കിയടക്കം 5,458 രൂപയുടെ സാധനങ്ങളാണ് ആകെ കിട്ടിയത്. ഇതിന്‍റെ നിരാശയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ മറ്റൊരു വീട്ടിൽ…

Read More

തയ്‌വാനിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; എട്ടു മരണം, എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി

തായ്പേയ് (തായ്‌വാൻ): തയ്‌വാനിലുണ്ടായ ഗേമി എന്ന പേരിലുള്ള അതിശക്തമായ ചുഴലിക്കാറ്റിൽ എട്ടുപേർ മരിച്ചു. എട്ടുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുംഗ് നഗരത്തിസെ പലഭാഗങ്ങളിലും പ്രളയമുണ്ടായി. ഏകദേശം 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തിൽ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്‌വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. തയ്‌വാനിലേക്കുള്ള നൂറുകണക്കിനു വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര ട്രെയിൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.

Read More

മോദി യുക്രെയിൻ സന്ദർശിക്കും; മോദി-പുടിൻ കൂടിക്കാഴ്ചയെ സെലൻസ്കി അപലപിച്ചിരുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 23ന് യുക്രെയ്ൻ സന്ദർശിക്കും. റഷ്യയുമായുള്ള യുദ്ധത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനമാണിത്. പ്രസിഡന്‍റ് വ്ളാഡമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. നേരത്തെ മോദി റഷ്യ സന്ദർശിച്ച് പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് യുക്രെയ്ൻ സന്ദർശനം. റഷ്യന്‍ സന്ദർശനത്തില്‍ ആണവോർജം, കപ്പൽ നിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. മോദി-പുടിൻ കൂടിക്കാഴ്ചയെ സെലൻസ്കി അപലപിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുമേലുള്ള വിനാശകരമായ പ്രഹരമാണെന്നായിരുന്നു സെലൻസ്കി പറഞ്ഞത്. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പുടിന്‍റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം നടത്തിയത്. ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More