വയനാട്ടെ പ്രകൃതിദുരന്തം; ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് മാർപാപ്പ

വത്തിക്കാൻ: പ്രകൃതിദുരന്തത്തിനിരയായ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഉച്ചയ്ക്ക് വത്തിക്കാൻ ചത്വരത്തിൽ നടന്ന ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസ‌ംബോധന ചെയ്യവെയാണ് കേരളത്തിലെ പ്രകൃതിദുരന്ത ബാധിതരെ മാർപാപ്പ അനുസ്മരിച്ചത്. “”പേമാരിമൂലം നിരവധി ഉരുൾപൊട്ടലുകളും അങ്ങനെ ജീവനാശവും കനത്ത നാശനഷ്‌ടവും അനുഭവിക്കേണ്ടിവന്ന ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനതയ് ക്കൊപ്പം ഞാനുണ്ട്. അനേകം പേർ ഭവനരഹിതരായിട്ടുണ്ട്. ഈ ദുരന്തത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കുംവേണ്ടി എന്നോടൊപ്പം പ്രാർഥിക്കാൻ ഞാൻ അഭ്യർഥിക്കുന്നു’’-മാർപാപ്പ പറഞ്ഞു.

Read More

യുദ്ധഭീതി; വിദേശരാജ്യങ്ങൾ ലബനനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നു

ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കുമെന്ന ഭീതിയിൽ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർ ഉടൻ ലബനൻ വിടണമെന്നു നിർദേശിച്ചു. ഇറാനും ഇറാന്‍റെ പിന്തുണയോടെ ലബനനിൽ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ഭീകരരും ഇസ്രയേലിൽ ആക്രമണത്തിനു കോപ്പുകൂട്ടുന്നതായിട്ടാണു റിപ്പോർട്ടുകൾ. ഇതിനു മറുപടിയായി ഇസ്രയേൽ ലബനനിൽ വൻ ആക്രമണം അഴിച്ചുവിട്ടേക്കും. ഈ സാഹചര്യത്തിലാണ് യുഎസ്, ബ്രിട്ടൻ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദാൻ രാജ്യങ്ങൾ പൗരന്മാരോടു ലബനൻ വിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കിട്ടുന്ന വിമാനത്തിൽ കയറിപ്പോകാനാണു യുഎസ് നിർദേശിച്ചിരിക്കുന്നത്. ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ടെഹ്റാനിൽ വധിക്കപ്പെട്ടതിലും ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ ഫവാദ് ഷുക്കൂർ ബെയ്റൂട്ടിൽ കൊല്ലപ്പെട്ടതിലും ഇസ്രയേലിനു നേർക്കു വൈകാതെ പ്രതികാരമുണ്ടാകുമെന്നാണ് അനുമാനം. ഇറാനും ഹിസ്ബുള്ളയും ആസൂത്രണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും ഉന്നതതല അനുമതി ലഭിച്ചാലുടൻ ആക്രമണം ഉണ്ടാകുമെന്നും സൂചനയുണ്ട്. ഏപ്രിലിൽ ഇറാൻ ഇസ്രയേലിനു നേർക്കു നടത്തിയതിനു സമാനമായ ആക്രമണമായിരിക്കും ഉണ്ടാകുകയെന്നും പറയുന്നു. അന്ന്…

Read More

ഇന്ത്യനോ കറുത്തവർഗക്കാരിയോ; കമല ഹാരിസിനെതിരേ വംശീയാധിക്ഷേപം നടത്തി ട്രംപ്

വാഷിംഗ്ടൺ: യുഎസ് വൈസ് പ്രസിഡന്‍റും പ്രസിഡന്‍റ് സ്ഥാനാർഥിയുമായ കമല ഹാരിസിനെതിരേ വംശീയാധിക്ഷേപം നടത്തി എതിർസ്ഥാനാർ‌ഥിയും മുൻ പ്രസിഡന്‍റുമായ ഡോണാൾഡ് ട്രംപ്. കമല ഇന്ത്യനോ കറുത്തവർഗക്കാരിയോ എന്നായിരുന്നു ട്രംപിന്‍റെ ചോദ്യം. വിഭജനത്തിന്‍റെയും അനാദരവിന്‍റെയും പഴയ പ്രദർശനം തന്നെയാണ് ട്രംപിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് കമല തിരിച്ചടിച്ചു. കമല ഹാരിസ് കറുത്തവർഗക്കാരിയാണെന്ന് തനിക്കറിയില്ലായിരുന്നെന്ന് ട്രംപ് പറഞ്ഞു. “താൻ കറുത്തവർഗക്കാരിയാണെന്ന് അവർ അവകാശപ്പെടുന്നതുവരെ എനിക്കതറിയില്ലായിരുന്നു. അവരുടെ ഏഷ്യൻ-അമേരിക്കൻ പൈതൃകമാണ് അവർ എടുത്തുകാട്ടിയിരുന്നത്. വളരെ നാളുകളായി കമല ഇന്ത്യൻ‌ വംശജയാണെന്നാണു ഞാൻ ധരിച്ചിരുന്നത്. കറുത്തവർഗക്കാരിയെന്ന് അടുത്തിടെ അവർ പറയുന്നതുവരെ എനിക്കതറിയില്ലായിരുന്നു. ഇപ്പോൾ അവർ കറുത്ത വംശജയായി അറിയപ്പെടാൻ താത്പര്യപ്പെടുന്നു. അതുകൊണ്ട് എനിക്കറിയില്ല. അവർ ഇന്ത്യക്കാരിയോ അതോ കറുത്ത വംശജയോ?”– ട്രംപ് ചോദിച്ചു. ഷിക്കാഗോയിൽ കറുത്ത വംശജരായ മാധ്യമപ്രവർത്തകരുടെ കൺവൻഷനിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്‍റെ വിവാദ പരാമർശം. ട്രംപിന്‍റെ പരാമർശത്തിനു ഹൂസ്റ്റണിൽ നടന്ന പരിപാടിയിലാണ് കമല ഹാരിസ് മറുപടി…

Read More

ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമനെയ്

ടെഹ്‌റാൻ: ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്‍റെ അടിയന്തര യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമനെയ് ഉത്തരവിട്ടതെന്നാണു റിപ്പോർട്ട്. പരമോന്ന നേതാവിന്‍റെ നിർദേശം തീർച്ചയായും യുക്തമായ സമയത്ത്, യുക്തമായ സ്ഥലത്ത് നടപ്പാക്കുമെന്ന് ഇന്നലെ ടെഹ്റാനിൽ ഹനിയയുടെ വിലാപയാത്രയിൽ സംസാരിക്കവേ ഇറേനിയൻ പാർലമെന്‍ററി സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ് പറഞ്ഞു. അതേസമയം, അടുത്ത ദിവസങ്ങളിൽ തന്‍റെ രാജ്യം ശത്രുക്കൾക്ക് ‘തകർപ്പൻ പ്രഹരങ്ങൾ’ നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണു മുന്നിലെന്നും അദ്ദേഹം ഇസ്രേലികൾക്ക് മുന്നറിയിപ്പ് നൽകി. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണം മുതൽ എല്ലാ ഭാഗത്തുനിന്നും ഭീഷണികൾ വരുന്നുണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും നെതന്യാഹു…

Read More

വയനാടിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു; ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും; അനുശോചനം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിംഗ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനമറിയിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. വയനാട്ടിലെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്. 240 ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

Read More

ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു

ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ ദെയ്ഫ് ഉൾപ്പെടെ 90 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, ദെയ്ഫിന്‍റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് ദെയ്ഫ്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ഭീകരർ ബന്ദിയാക്കുകയും ചെയ്തു. ദെയ്ഫിന്‍റെ മരണം ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ നിർണായകമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവാവ് ഗാലന്‍റ് പറഞ്ഞു. “ഹമാസ് ശിഥിലമാകുകയാണ്. കീഴടങ്ങുകയാണ് ഹമാസ് തീവ്രവാദികൾക്കുള്ള ഏക മാർഗം. അല്ലെങ്കിൽ അവരെ തുടച്ചുനീക്കും”-ഗാലന്‍റ് കൂട്ടിച്ചേർത്തു. ഹമാസിന്‍റെ സൈനികവിഭാഗമായ ഇസെദിൻ അൽ-ഖാസം ബ്രിഗേഡ്സിന്‍റെ തലവനായിരുന്നു മുഹമ്മദ് ദെയ്ഫ്. ഇസ്രയേലിന്‍റെ ഏഴ്…

Read More

ഹനിയയുടെ കൊല്ലപ്പെടൽ ഇറാനുള്ള താക്കീതും; ഹമാസ് നേതൃനിരയിൽ ഇനി സിൻവർ മാത്രം

ടെൽ അവീവ്: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടതിനു പിന്നിൽ ആര് എന്ന ചോദ്യത്തിനു വിരൽ നീളുന്നത് ഇസ്രയേലിനു നേർക്കാണ്. വിദേശരാജ്യങ്ങളിലെ ഓപ്പറേഷനുകളിൽ പ്രതികരിക്കാതിരിക്കലാണ് ഇസ്രയേലിന്‍റെ രീതി. ഇസ്രയേലിന്‍റെ ഏറ്റവും വലിയ ശത്രുവായ ഇറാന്‍റെ മൂക്കിനു കീഴിലാണ് ഹനിയ കൊല്ലപ്പെട്ടത്. ശത്രുവിനെ അവന്‍റെ സുരക്ഷിത മാളത്തിൽ ഉന്മൂലനം ചെയ്യുക എന്ന രീതിയാണ് ഹനിയവധത്തിൽ അവലംബിച്ചിരിക്കുന്നത്. ഹമാസിന് ആയുധവും പണവും നല്കുന്ന ഇറാനുള്ള ശക്തമായ താക്കീതുകൂടിയാണിത്. കഴിഞ്ഞമാസം ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി 1600 കിലോമീറ്റർ അകലെയുള്ള യെമനിൽ ആക്രമണം നടത്തിയശേഷം ഇസ്രേലി പ്രധാനമന്ത്രി പറഞ്ഞത്, ഇസ്രയേലിന്‍റെ നീളമുള്ള കരങ്ങളിൽനിന്ന് ഒരു ശത്രുവിനും രക്ഷപ്പെടാനാവില്ലെന്നാണ്. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ, ഹമാസ് നേതൃത്വത്തെ എവിടെവച്ചും വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനുള്ള ഉത്തരവ് ഇസ്രേലി ചാരസംഘടനയായ മൊസാദിനു നല്കിയെന്നും നെതന്യാഹു മുന്പ് അറിയിച്ചിട്ടുണ്ട്. ഹമാസിന്‍റെ പൊളിറ്റിക്കൽ വിഭാഗം മേധാവിയായി 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഹനിയ…

Read More

വയനാട് ദുരന്തം; ഒമാന്‍ സുല്‍ത്താന്‍ അനുശോചിച്ചു

മസ്കറ്റ്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അനുശോചനം രേഖപ്പെടുത്തി. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിലാണ് ഒമാൻ സുൽത്താൻ വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

Read More

ഹമാസ് തലവന്‍റെ വധം; ഇസ്രയേലിനെ ആക്രമിക്കാൻ ഉത്തരവിട്ട്  ഇറാൻ പരമോന്നത നേതാവ്

ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്‍റെ അടിയന്തരയോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമേനി ഉത്തരവിട്ടതെന്നാണു റിപ്പോർട്ട്. ഹനിയ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാൻ നേരിട്ടു തിരിച്ചടിക്കുമെന്ന് ഖമേനി പരസ്യപ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹനിയയുടെ രക്തത്തിനു പ്രതികാരം ചെയ്യുന്നത് തങ്ങളുടെ കടമയാണെന്നും ഖമേനി പറഞ്ഞിരുന്നു. ഹനിയയെ വധിച്ചത് ഇസ്രയേൽ ആണെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ഉന്നതരെ വധിച്ചതിന്‍റെ നീണ്ട ചരിത്രമാണ് ഇസ്രയേലിനുള്ളതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Read More

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു

കയ്റോ: ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ വച്ച് ഹനിയെ കൊല്ലപ്പെട്ടെന്ന് ഇറാന്‍റെ ഔദ്യോഗിക മാധ്യമമാണ് അറിയിച്ചത്. ഹമാസും ഇക്കാര്യം സ്ഥിരീകരിച്ചു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന്, ഇസ്രേയലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെയെ വധിക്കുമെന്ന് ഇസ്രേയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രേയലിൽ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read More