തീപിടിത്തം 12.5 ലക്ഷം വീതം നൽകുമെന്ന് കുവൈറ്റ് സര്‌ക്കാർ

കുവൈറ്റ്: തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 12.5 ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് കുവൈറ്റ് സർക്കാർ. മരിച്ചവരുടെ രാജ്യങ്ങളിലെ എംബസികൾ മുഖേനയായിരിക്കും ധനസഹായം കൈമാറുക. ദുരന്തത്തിൽ 24 മലയാളികളുൾപ്പെടെ 49 പേരാണു മരിച്ചത്. മരിച്ചവരിൽ 45 പേരും ഇന്ത്യക്കാരാണ്.

Read More

ഇരിങ്ങാലക്കുട സ്വദേശിയെ അര്‍മേനിയയില്‍ ബന്ദിയാക്കി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അര്‍മേനിയയില്‍ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം ചെമ്പില്‍ മുകുന്ദന്‍റെയും ഗീതയുടെയും മകന്‍ വിഷ്ണു (31)വിനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അര്‍മേനിയയില്‍ ബന്ദിയാക്കിയിരിക്കുകയാണെന്നു കാണിച്ച് അമ്മ ഗീത നോര്‍ക്ക ഓഫീസിലും, മുഖ്യമന്ത്രിക്കും മന്ത്രി ആര്‍. ബിന്ദുവിനും പരാതിനല്‍കി. ഇരിങ്ങാലക്കുട സ്വദേശിയും മകന്‍റെ സുഹൃത്തുമായ ഷാരൂഖ് വഴിയാണ് വിഷ്ണു അര്‍മേനിയയിലെത്തിയതെന്നും ആറു ലക്ഷത്തോളം രൂപയാണ് ഷാരൂഖ് വിസയ്ക്കായി ആവശ്യപ്പെട്ടതെന്നും അമ്മ ഗീത പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു. പിന്നീട് ഈ ഹോസ്റ്റലിന്‍റെ നടത്തിപ്പ് വിഷ്ണുവിന്‍റെ പേരിലാക്കിയുള്ള സമ്മതപത്രത്തില്‍ ഒപ്പിടിച്ച് കൂടെയുള്ളവര്‍ സ്ഥലംവിട്ടതായും പരാതിയില്‍ പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിട ഉടമ വിഷ്ണുവിനെ പണം ആവശ്യപ്പെട്ട് ബന്ദിയാക്കുകയായിരുന്നുവെന്നു പറയുന്നു. നാട്ടില്‍നിന്നു കുടുംബം ഒന്നരലക്ഷം…

Read More

എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നത് വരെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേൽ

ജറുസലേം: ഗാസയിൽ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകൾ തീർച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥൻ. പത്ത് പേർ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തിൽ പരസ്യമായി സംസാരിക്കാൻ തനിക്ക് അധികാരമില്ലാത്തതിനാൽ തന്‍റെ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് അവരെ അവിടെ ഉപേക്ഷിക്കാൻ കഴിയില്ല, അവർ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ഹമാസ് 251 ആളുകളെയാണ് ബന്ദികളാക്കിയത്. അവരിൽ 116 പേർ ഗാസയിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. 41 പേർ മരിച്ചുവെന്ന് സൈന്യം പറഞ്ഞിരുന്നു. നേരത്തെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു, അതിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതും ഉൾപ്പെടുന്നു. ആദ്യ ഘട്ടത്തിൽ ആറാഴ്ച നീണ്ടുനിൽക്കുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ ആണ് ഉൾപ്പെടുന്നത്.…

Read More

യുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, യുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍റെ ഇന്ത്യ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം കൂടുതൽ ഉറപ്പാക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ ഓൻ കിർബി വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വന്നതിന് പിന്നാലെയാണ് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ത്യ സന്ദർശിക്കുന്നത്. സള്ളിവൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഖാലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിംഗ് പന്നുവിന്‍റെ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയറായില്ല. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ നിഖിൽ ഗുപ്ത കുറ്റം നിഷേധിച്ചു.

Read More

റഷ്യൻ ആസ്തി ഉപയോഗിച്ച് യുക്രെയ്ന് സാന്പത്തികസഹായം

റോം: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് റഷ്യയുടെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിച്ചുതന്നെ 5,000 കോടി ഡോളറിന്‍റെ സാന്പത്തികസഹായം നല്കാനുള്ള പദ്ധതി ജി-7 ഉച്ചകോടി അംഗീകരിച്ചു. 2022 ഫെബ്രുവരിയിൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ റഷ്യയുടെ 32,500 കോടി ഡോളർ വരുന്ന ആസ്തികൾ ജി-7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും മരവിപ്പിച്ചിരുന്നു. ഇതിൽനിന്നു വർഷം 300 കോടി ഡോളർ പലിശ ലഭിക്കുന്നുണ്ട്. യുക്രെയ്നു നല്കുന്ന 5000 കോടി ഡോളർ വായ്പയുടെ പലിശ അടയ്ക്കാനായി ഈ തുക വിനിയോഗിക്കുന്ന പദ്ധതിയാണ് അംഗീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം യുഎസും യുക്രെയ്നും തമ്മിൽ പത്തുവർഷത്തെ സുരക്ഷാ ധാരണയ്ക്കുള്ള കരാറും യാഥാർഥ്യമായി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമാണ് ഇതിൽ ഒപ്പുവച്ചത്. ഇതു പ്രകാരം യുക്രെയ്ന് യുഎസിന്‍റെ സൈനികസഹായവും പരിശീലനവും ലഭിക്കും. എന്നാൽ, യുഎസ് സൈനികർ യുക്രെയ്നിൽ കാലുകുത്തില്ല. യുക്രെയ്നുള്ള പിന്തുണയിൽ പാശ്ചാത്യശക്തികൾ പിന്നോട്ടില്ലെന്ന്…

Read More

അപൂർവം ഈ കാഴ്ച; തായ്‌ലൻ‌ഡിൽ ആനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ

ബാങ്കോക്ക്: തായ്‌ലൻഡിൽ ഇരട്ട കുട്ടിയാനകൾ പിറന്നു. അയുതായ എലിഫെന്‍റ് പാലസിലെ 36 വയസുള്ള ചാംചുരി എന്ന പിടിയാനയാണ് ആൺ, പെൺ കുഞ്ഞുങ്ങൾക്കു ജന്മം നല്കിയത്. ആൺകുഞ്ഞാണ് ആദ്യം പുറത്തുവന്നത്. ഇതിനെ പരിചരിച്ചുകൊണ്ടിരിക്കുന്പോഴാണ് എന്തോ വീഴുന്ന വലിയ ശബ്ദം പാപ്പാന്മാർ കേട്ടത്. തുടർന്ന് ഒരു പെൺകുഞ്ഞുകൂടി ജനിച്ചതായി കണ്ടെത്തി. ആൺകുഞ്ഞിന് 60ഉം പെണ്ണിന് 55ഉം കിലോ ഭാരമുണ്ട്. രണ്ടാമത്തെ പ്രസവത്തോടെ പിടിയാന പരിഭ്രാന്തിയിലായി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരു പാപ്പാന്‍റെ കാലൊടിഞ്ഞു. ആനകളിൽ ഇരട്ട പ്രസവിക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നും ഇതിൽ ആണും പെണ്ണും ജനിക്കാനുള്ള സാധ്യത അതിലും വിരളമാണെന്നും സേവ് ദ എലിഫെന്‍റ് ഗവേഷണ സംഘടന ചൂണ്ടിക്കാട്ടി. തായ്‌ലൻഡിൽ ആനയെ വിശുദ്ധ മൃഗമായാണ് പരിഗണിക്കുന്നത്.

Read More

മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് മോദി

റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെക്കൻ ഇറ്റലിയിലെ അപുലിയ ജില്ലയിൽപെട്ട സാവെല്ലത്രി പട്ടണത്തിലെ ബോർഗോ എഗ്‌നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിലാണു മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിനു മോദി ക്ഷണിച്ചത്. ജി 7 ഉച്ചകോടിയുടെ ഭാഗമായി മാർപാപ്പയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതൽ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായും, ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മാർപാപ്പയെ ആശ്ലേഷിച്ചാണു പ്രധാനമന്ത്രി മോദി സൗഹൃദം പങ്കുവച്ചത്. ഉച്ചകോടിയിൽ, നിർമിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു സംസാരിച്ചു. നയതന്ത്രബന്ധം തുടങ്ങിയ 1948 മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ വിശ്വാസസമൂഹമായ…

Read More

കുവൈറ്റ് ദുരന്തം; അല്‍ അഹ്‌മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തീപിടിത്തമുണ്ടായ അൽ അഹ്‌മദി ഗവര്‍ണറേറ്റിന് പുതിയ ഗവര്‍ണര്‍. ഷെയ്ഖ് ഹുമൂദ് ജാബര്‍ അല്‍ അഹ്‌മദ് അല്‍സബായെ ആണ് പുതിയ ഗവണറായി നിയമിച്ചത്. കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം കുവൈറ്റിലെ ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ ഒരു ഇന്ത്യക്കാരൻകൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അന്പതായി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 31 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി പുറപ്പെട്ട വിമാനം 10.30ന് കൊച്ചിയിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് വിമാനത്തിലുള്ളത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

Read More

മിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ: അർജന്‍റീനയിൽ തെരുവുയുദ്ധം

ബുവേനോസ് ആരിസ്: അർജന്‍റീനയെ യുദ്ധക്കളമാക്കി പ്രസിഡന്‍റ് ഹാവിയർ മിലേയുടെ സാന്പത്തിക പരിഷ്കാരങ്ങൾ. ഈ പരിഷ്കാരങ്ങൾക്കെതിരേ തലസ്ഥാനമായ ബുവേനോസ് ആരീസിൽ തെരുവുയുദ്ധമാണു നടന്നത്. സാന്പത്തിക പരിഷ്കാര പാക്കേജ് കോൺഗ്രസിലെ സെനറ്റ് പരിഗണിക്കുന്നതിനിടെ, ഇതിനെ എതിർക്കുന്നവർ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. കോൺഗ്രസിനു പുറത്ത് പ്രതിഷേധക്കാർ പോലീസിനു നേർക്ക് പെട്രോൾ ബോംബും കല്ലും എറിയുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനിടെ സെനറ്റിൽ നേരിയ ഭൂരിപക്ഷത്തിനു പാക്കേജ് പാസായി. വലതുപക്ഷ സാന്പത്തിക വിദഗ്ധനായ മിലേ അധികാരത്തിലേറി ആറുമാസമായിട്ടും അർജന്‍റീനയുടെ സാന്പത്തികസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. രാജ്യത്തെ വാർഷിക പണപ്പെരുപ്പം മുന്നൂറു ശതമാനത്തിനടുത്താണ്. ജനസംഖ്യയുടെ പാതിയും ദാരിദ്ര്യരേഖയ്ക്കു താഴെയായി. സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, പെൻഷൻ കുറയ്ക്കൽ, തൊഴിലവകാശങ്ങൾ എടുത്തുകളയുക എന്നിവ ഉൾപ്പെടുന്ന പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാനാണു മിലേ ശ്രമിക്കുന്നത്. ഇടതു പാർട്ടികളും ലേബർ യൂണിയനുകളും ഇതിനെ ശക്തമായി എതിർക്കുന്നു.സംഘർഷത്തിൽ 20 പോലീസുകാർക്കു പരിക്കേറ്റു. 15…

Read More

ജി7 ഉച്ചകോടി; മാര്‍പാപ്പയുമായി മോദി കൂടിക്കാഴ്ച നടത്തും; ജോ ബൈഡനെയും കാണും

ന്യൂഡൽഹി: ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പ, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമികതയെക്കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. 2021 ഒക്ടോബറിലാണു പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. അമേരിക്ക, യുക്രെയ്ൻ, ഫ്രാൻസ് രാജ്യതലവന്മാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോദിയും ബൈഡനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനാണ് അറിയിച്ചത്. മൂന്നാംതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് അഭിനന്ദനങ്ങൾ അറിയിക്കാൻ ബൈഡൻ മോദിയുമായി ഫോണിൽ സംസാരിച്ചതായും സള്ളിവൻ പറഞ്ഞു.  

Read More