മുൻ ചിലിയൻ പ്രസിഡന്‍റ് ഹെലികോപ്റ്റർ തകർന്നു മരിച്ചു

സാന്‍റിയോഗോ: ചിലിയുടെ മുൻ പ്രസിഡന്‍റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനേര (74) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സാന്‍റിയാഗോയുടെ തെക്ക്, പ്രശസ്തമായ അവധിക്കാല സ്ഥലമായ ലാഗോ റാങ്കോയിലായിരുന്നു അപകടം. അപകടസമയം സെബാസ്റ്റ്യൻ പിനേര ഉൾപ്പെടെ നാലുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരും രക്ഷപ്പെട്ടു. സെബാസ്റ്റ്യൻ പിനേരയുടെ മൃതദേഹം സൈന്യമാണു കണ്ടെടുത്തത്. 2010 മുതൽ 2014 വരെയും പിന്നീട് 2018 മുതൽ കഴിഞ്ഞ വർഷം വരെയും ചിലിയെ നയിച്ച യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായിരുന്നു പിനേര. ചിലിയിലെ അതിസമ്പന്നരിൽ ഒരാളാണ്.

Read More

ഭക്ഷണം വാങ്ങി മടങ്ങിയ വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു; അ­മേ­രി­ക്ക­യില്‍ ഇ­ന്ത്യന്‍ വി­ദ്യാര്‍­ഥി­ക്ക് ക്രൂ­രമര്‍­ദനം; വീഡിയോ കാണാം

വാ­ഷിം­ഗ്­ടണ്‍ ഡിസി: യുഎസിൽ ഇന്ത്യൻ വിദ്യാർഥിക്ക്‌ അക്രമികളിൽ നിന്ന് ക്രൂരമർദനം. ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിക്കാണ് അജ്ഞാതരായ മോഷ്ടാക്കളിൽ നിന്ന് മർദനമേറ്റത്. ഷിക്കാഗോയിലെ നോർത്ത് കാംപ്ബെല്ലിൽ ഇന്നലെ രാത്രി ആണ് സംഭവം. ഭക്ഷണം വാങ്ങി വീട്ടിലേക്ക് മടങ്ങവേ വഴിയരികിൽ പതുങ്ങിനിന്ന ഒരു സംഘം അക്രമികൾ സയ്യിദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ മൂക്കിന് സാരമായി പരിക്കേറ്റു. മോഷണശ്രമം എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ത്യാന വെസ്‌ലി സർവകലാശാലയിലെ മാസ്റ്റേഴ്‌സ് വിദ്യാർഥിയാണ് സയ്യിദ്. സം­ഭ­വ­ത്തില്‍ ഇ­ന്ത്യന്‍ കോണ്‍­സു­ലേ­റ്റി­ന് വി­ദ്യാര്‍­ഥി­യു­ടെ കു­ടും­ബം പ­രാ­തി നല്‍­കി­യി­രുന്നു. ഷിക്കാ­ഗോ­യി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലേ­റ്റ് എല്ലാ സ­ഹാ­യവും വാ­ഗ്­ദാ­നം ചെ­യ്­തി­ട്ടു­ണ്ടെന്നും കു­ടും­ബം പ്ര­തി­ക­രിച്ചു. വി­ദ്യാര്‍­ഥി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടെന്നും വി­ഷ­യ­ത്തില്‍ ഇ­ട­പെ­ടു­മെന്നും എല്ലാ സഹായവും ചെയ്യുമെന്ന് സയ്യിദിനും കുടുംബത്തിനും ഉറപ്പ് നൽകിയതായും കോൺസുലേറ്റ് വ്യക്തമാക്കി. .@DrSJaishankar Sir, One Syed Mazahir Ali…

Read More

ഗ്രാമി അവാർഡ് വേദിയിൽ തർക്കവും വഴക്കും; മൂന്ന് അവാർഡ് സ്വന്തമാക്കിയ റാപ്പർ അറസ്റ്റിൽ

ലോസ് ആഞ്ചലസ്: ഗ്രാമി പുരസ്കാരവിതരണ വേദിയിൽ കശപിശയും അറസ്റ്റും. മൂന്ന് അവാർഡുകൾ നേടിയ റാപ്പർ കില്ലർ മൈക്ക് (മൈക്കിൾ റെൻഡർ) ആണ് അറസ്റ്റിലായത്. അവാർഡ് വിതരണം നടന്ന ലോസ് ആഞ്ചലസിലെ ക്രിപ്റ്റോ ഡോട്ട് കോം അറീനയിലുണ്ടായ വഴക്കുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നു പോലീസ് പറഞ്ഞു. പോലീസ് കില്ലർ മൈക്കിനെ വിലങ്ങണിയിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നു. പിന്നീട് മോചിതനായ അദ്ദേഹത്തോട് മാസാവസാനം കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച റാപ് സോംഗ്, മികച്ച റാപ് പ്രകടനം, മികച്ച റാപ് ആൽബം എന്നിവയ്ക്കുള്ള അവാർഡാണ് മൈക്കിനു ലഭിച്ചത്.

Read More

ചാള്‍സ് രാജാവിന് കാന്‍സര്‍; ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് ഒഴിവാക്കി

ബ്രിട്ടൺ: ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ആശുപത്രി ചികില്‍സയ്ക്ക് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. ബക്കിങ്ഹാം കൊട്ടാരം വാര്‍ത്താക്കുറിപ്പിലൂടെ രോഗവിവരം പുറത്തുവിട്ടു. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ രാജാവിന്‍റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. A statement from Buckingham Palace: https://t.co/zmYuaWBKw6 📷 Samir Hussein pic.twitter.com/xypBLHHQJb — The Royal Family (@RoyalFamily) February 5, 2024 ചാള്‍സ് പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. അതേസമയം, ഓഫീസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ കഴിയുന്ന ഹാരി ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 75-കാരനായ ചാള്‍സ് ബ്രിട്ടന്‍റെ രാജാവായി അധികാരമേറ്റത്. അദ്ദേഹത്തിന് സുഖംപ്രാപിക്കാനായി എല്ലാ പ്രാർഥനയും നേരുന്നതായി വാർത്ത പുറത്ത് വന്നതിനു…

Read More

വി­മാ­ന­ത്തില്‍വ­ച്ച് ദേ­ഹാ­സ്വാസ്ഥ്യം; ബഹ്റൈനിൽ നിന്നെത്തിയ കോട്ട­യം സ്വ­ദേ­ശി മ­രി­ച്ചു

കൊച്ചി: വി­മാ­ന­ത്തില്‍വ­ച്ച് ദേ­ഹാ­സ്വാസ്ഥ്യം അ­നു­ഭ­വ­പ്പെ­ട്ട യാ­ത്ര­ക്കാ­രന്‍ മ­രിച്ചു. കോട്ട­യം സ്വ­ദേ­ശി സു­മേ­ഷ് ജോര്‍­ജ് ആ­ണ് മ­രി­ച്ചത്. ബഹ്‌­റൈ­നില്‍­നി­ന്ന് എ­യര്‍ അ­റേ­ബ്യ വി­മാ­ന­ത്തില്‍ കൊ­ച്ചി­യി­ലേ­ക്ക് വ­രു­മ്പോ­ഴാ­ണ് സം­ഭവം. വി­മാ­ന­ത്തി­ന് അ­ക­­ത്തുവ­ച്ച് ദേ­ഹാ­സ്വാസ്ഥ്യം അ­നു­ഭ­വ­പ്പെ­ടു­ക­യാ­യി­രു­ന്നു. വി­മാ­നം കൊ­ച്ചി­യില്‍ ലാന്‍­ഡ് ചെയ്­ത ഉട­നെ ആ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല. മൃ­ത­ദേ­ഹം അ­ങ്ക­മാ­ലി­യി­ലെ ലി­റ്റില്‍ ഫ്ലവര്‍ ആ­ശു­പ­ത്രി­യില്‍ സൂ­ക്ഷി­ച്ചി­രി­ക്കു­ക­യാണ്. വൈ­കാതെ ബ­ന്ധു­ക്ക­ളെ­ത്തി കോ­ട്ടയ­ത്തെ വീ­ട്ടി­ലേ­ക്ക് കൊണ്ടു­പോ­കും.

Read More

ബ്രിട്ടാനി ആൻഡേഴ്സണിന്‍റെ മരണം; കൊലപാതകമെന്ന് കുടുംബം

ഹൂസ്റ്റൺ: ഗാൽവെസ്റ്റൺ കൗണ്ടി ജയിലിൽ തടവിലാക്കപ്പെട്ട ബ്രിട്ടാനി ആൻഡേഴ്സണിന്‍റെ മരണം കൊലപാതകമെന്ന് കുടുംബം. സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 32 കാരിയായ ബ്രിട്ടാനി ആൻഡേഴ്സൺ പ്രൊബേഷൻ ലംഘനത്തിന് കസ്റ്റഡിയിലായിരുന്നു. ബുധനാഴ്ച അവർ ജയിൽ ഉദ്യോഗസ്ഥനുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ആൻഡേഴ്സണിനെ  ഏകാന്ത സെല്ലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പിറ്റേന്ന് പുലർച്ചെയാണ് അവർ മരിച്ചത്. പി.പി. ചെറിയാൻ

Read More

സൗത്ത് കരോളൈന പ്രൈമറിയിൽ ബൈഡന് സമ്പൂ ർണ ജയം

കൊളംബിയ: സൗത്ത് കരോളൈന സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് തകർപ്പൻ ജയം. അദ്ദേഹത്തിന് 96.2 ശതമാനം വോട്ടും സംസ്ഥനത്തെ 55 പ്രതിനിധികളുടെ മുഴുവൻ പിന്തുണയും ലഭിച്ചു. എതിരാളികളായ മരിയാനെ വില്യംസണിന് 2.1ഉം ഡീൻ ഫിലിപ്സിന് 1.7ഉം ശതമാനം വോട്ടുകളേ ലഭിച്ചുള്ളൂ.നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബൈഡൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം ഉറപ്പിച്ചമട്ടാണ്. പാർട്ടിയുടെ ആദ്യ പ്രൈമറിയാണു സൗത്ത് കരോളൈനയിൽ ശനിയാഴ്ച നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബൈഡന്‍റെ സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിൽ, ആഫ്രിക്കൻ വംശജർക്കു സ്വാധീനമുള്ള സൗത്ത് കരോളൈന വലിയ പങ്കുവഹിച്ചിരുന്നു. അതേസമയം, പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയിൽ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സ്ഥാനാർഥിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Read More

തിരക്കിൽ മുന്നിൽ ലണ്ടൻ; യാത്രക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് 148 മണിക്കൂർ

ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ വാഹനയാത്രക്കാർ പത്തു കിലോമീറ്റർ ദൂരം പിന്നിടാനെടുക്കുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കൻഡും. ഗതാഗതത്തിരക്കു മൂലം ലണ്ടൻ യാത്രക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് 148 മണിക്കൂറാണ്. 2023ലെ തിരക്കേറിയ നഗരം കണ്ടെത്താൻ ഡച്ച് സാങ്കേതികവിദഗ്ധൻ ടോം ടോം തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഐറിഷ് തലസ്ഥാനമായ ഡബ്ലിൻ ആണു തിരക്കേറിയ രണ്ടാമത്തെ നഗരം. പത്തു കിലോമീറ്റർ പിന്നിടാൻ 29 മിനിട്ടും 30 സെക്കൻഡും വേണം. കാനഡയിലെ ടൊറേന്‍റോ, ഇറ്റലിയിലെ മിലാൻ, പെറുവിലെ ലിമ എന്നീ നഗരങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ആറും ഏഴും സ്ഥാനങ്ങളിൽ ബംഗളൂരുവും പൂനയുമാണ്. ബംഗളൂരുവിൽ പത്തു കിലോമീറ്റർ പിന്നിടാൻ 28 മിനിറ്റ് പത്ത് സെക്കൻഡ് വേണം; പൂനയിൽ 27 മിനിറ്റും 50 സെക്കൻഡും.

Read More

വീണ്ടും വിവാഹം കഴിക്കാൻ മക്കളെ കൊന്നു; യുവാവിനും ‌‌കാമുകിക്കും വധശിക്ഷ

ബെയ്ജിംഗ്: കാമുകിയെ വിവാഹം ചെയ്യാൻ സ്വന്തം മക്കളെ എറിഞ്ഞുകൊന്ന യുവാവിനെയും അയാളുടെ കാമുകിയെയും വധശിക്ഷക്കു വിധേയരാക്കി. വിഷം കുത്തിവച്ചാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. 2020 നവംബറിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ചിംഗ് നഗരത്തിലാണു കേസിനാസ്പദമായ സംഭവം. ഭാര്യയുമായി പിണങ്ങി രണ്ടു വയസുള്ള മകളോടും ഒരു വയസുള്ള മകനോടുമൊപ്പമാണു യുവാവ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് യുവാവ് മറ്റൊരു യുവതിയുമായി അടുപ്പമാകുന്നത്. വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി അടുത്തത്. പിന്നീടു സത്യം തിരിച്ചറിഞ്ഞെങ്കിലും യുവതി അയാളെ വിട്ടുപോയില്ല. ആദ്യമൊന്നും കുട്ടികളോടു വെറുപ്പു പ്രകടിപ്പിക്കാതിരുന്ന യുവതി പിന്നീടു കുട്ടികളെ ഒഴിവാക്കണമെന്നു കാമുകനോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടികൾ തങ്ങളുടെ ഭാവിജീവിതത്തെ ബാധിക്കുമെന്നും യുവതി കാമുകനോടു പറഞ്ഞു. യുവതി തന്‍റെ നിലപാടിൽനിന്നു പിൻമാറാൻ‌ തയാറാകത്തതുകൊണ്ടു കാമുകൻ കുട്ടികളെ കൊലപ്പെടുത്താൻ തീരുമാനിച്ചു. തുടർ‌ന്ന് അയാൾ താമസിക്കുന്ന പതിനഞ്ചാം നിലയിലുള്ള അപ്പാർട്ട്മെന്‍റിൽനിന്ന് കുഞ്ഞുങ്ങളെ താഴോട്ടെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.…

Read More

പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പാക്ക് ഇലക്ഷൻ കമ്മീഷൻ ഓഫീസിനു സമീപം സ്ഫോടനം

കറാച്ചി: പാക്കിസ്ഥാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസ് പരിസരത്ത് സ്‌ഫോടനം. കറാച്ചിയിലെ ഓഫീസിനു സമീപത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന്‍റെ മതിലിനോടുചേര്‍ന്ന് ഉപേക്ഷിച്ചുപോയ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പു ഫെബ്രുവരി എട്ടിന് നടക്കാനിരിക്കെയാണു സ്ഫോടനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വർധിച്ചുവരുന്ന അക്രമങ്ങളും സുരക്ഷാവെല്ലുവിളികളും ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. സുരക്ഷാവെല്ലുവിളികൾക്കിടയിലും പൊതുതെരഞ്ഞെടുപ്പു കൃത്യമായി നടത്താൻ കമ്മീഷൻ പൂർണ സജ്ജമാണെന്നു യോഗത്തിനുശേഷം പാക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞിരുന്നു. 400 ഗ്രാം വരുന്ന സ്‌ഫോടക വസ്തു ഉപയോഗിച്ച് നിര്‍മിച്ച നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഓഫീസുകൾക്കു സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Read More