അബുദാബി: ഇന്ത്യൻ സമൂഹത്തെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തുന്ന “അഹ്ലൻ മോദി’ പരിപാടിക്കായി ഒരുക്കങ്ങൾ സജീവം. ഫെബ്രുവരി 13നാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ യുഎഇയിൽ അഭിസംബോധന ചെയ്യുക. അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടത്തുന്ന പരിപാടിയുടെ രജിസ്ട്രേഷൻ ഇപ്പോൾ തന്നെ 65,000 കടന്നു. യുഎഇയിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ നേതൃത്വത്തിലാണ് രജിസ്ട്രേഷൻ ഉൾപ്പടെ ഒരുക്കങ്ങൾ നടക്കുന്നത്. മോദിയുടെ സന്ദർശനത്തിനിടയിൽ ഇന്ത്യയും യുഎയും തമ്മിലുള്ള വ്യാപാര – ബാങ്കിംഗ് രംഗത്തെ സഹകരണത്തിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
Read MoreCategory: NRI
ഫ്ളോറിഡയില്‍ സ്വകാര്യ വിമാനം അപടത്തില്‍പ്പെട്ടു; രണ്ട് മരണം
മയാമി: എൻജീൻ തകരാറിലായ സ്വകാര്യ ജറ്റ് ഹൈവേയിലേയ്ക്ക് തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. വെള്ളിയാഴ്ച ഫ്ളോറിഡയിലാണ് സംഭവം. ബോംബര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് തകര്‍ന്നുവീണത്. അഞ്ചു പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര് അപകടത്തില്‍ മരിച്ചു. മൂന്നുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. നേപ്പിള്‍സ് മുനിസിപ്പല്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതിന് രണ്ട് മിനിറ്റ് മുമ്പാണ് അപകടം സംഭവിച്ചത്. രണ്ട് എൻജീനുകളും തകരാറിലായതിനാല്‍ അടിയന്തരമായി വിമാനം താഴെയിറക്കണമെന്ന് പൈലറ്റ് അറിയിച്ചിരുന്നു. എന്നാല്‍ വിമാനം റണ്‍വേയില്‍ എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹൈവേയില്‍ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് അധികൃതര്‍ അറിയിച്ചു.
Read Moreപാക്കിസ്ഥാൻ തൂക്കുസഭയിലേക്ക്; ഇമ്രാന് ഖാന്റെ പാർട്ടിക്ക് മുന്നേറ്റം
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തൂക്കു മന്ത്രിസഭ. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 97 സീറ്റുകളുമായി ഇമ്രാന് ഖാന്റെ പിടിഐ സ്വതന്ത്രർ ഏറ്റവും വലിയ ഒറ്റക്കക്ഷി. വിജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ 72 സീറ്റുകളില്‍ വിജയിച്ചു. ബിലാവല്‍ ഭൂട്ടോയുടെ പിപിപിയ്ക്ക് 52 സീറ്റുകളും ലഭിച്ചു. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. സര്‍ക്കാരുണ്ടാക്കാന്‍ ആരുമായും സഖ്യത്തിന് തയാറെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. എന്നാല്‍, ഇമ്രാന്റെ സ്വതന്ത്രരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി. നവാസിനെ പ്രധാനമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാന്‍ തയാറല്ലെന്ന് പിപിപി അറിയിച്ചു.
Read Moreപാക്കിസ്ഥാൻ തെരഞ്ഞെടുപ്പ്; ഇമ്രാൻ ഖാന് അനുകൂലമെന്നു സൂചന
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ (തെഹ്രിക് ഇ ഇൻസാഫ്) 266 സീറ്റിൽ 154 സീറ്റിൽ ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്. ഫലപ്രഖ്യാപനം വന്നതിൽ പിടിഐ അഞ്ച് സീറ്റിലും പിഎംഎൽ-എൻ (പാക്കിസ്ഥാൻ മുസ് ലിം ലീഗ്-നവാസ്) നാലിടത്തും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) മൂന്നിടത്തും വിജയിച്ചു. പാക് ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പ്രതീക്ഷകളെല്ലാം കാറ്റില്‍പ്പറത്തി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാർട്ടിയെ (പിഎംഎല്‍-എന്‍) ഏറെ പിന്നിലാക്കിയാണ് പിടിഐയുടെ മുന്നേറ്റം. സാമ്പത്തികത്തട്ടിപ്പ് അടക്കമുള്ള കേസുമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാന്റെ പാര്‍ട്ടി അപ്രതീക്ഷിത മുന്നേറ്റമാണു നടത്തുന്നത്. “പിടിഐ വൻ വിജയം നേടും. രാജ്യത്തു വീണ്ടും പിടിഐ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് ഇമ്രാന് ഖാൻ’ പിടിഐയിലെ മുതിര്‍ന്ന നേതാവ് ബാരിസ്റ്റർ…
Read Moreഅജ്ഞാത സംഘത്തിന്റെ ആക്രമണമല്ല; യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടെ മരണം ആത്മഹത്യ
ന്യൂയോർക്ക്: യുഎസിലെ ഇന്ത്യൻ വിദ്യാർഥിയുടേത് ആത്മഹത്യയെന്ന് കണ്ടെത്തി. ഇൻഡ്യാനയിൽ പർഡ്യൂ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിംഗ് ഡോക്ടറൽ വിദ്യാർഥി സമീർ കാമത്തിനെ(23) യാണ് വാറൻ കൗണ്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ തലയ്ക്ക് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാസച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിയിനറിംഗിൽ ബിരുദം നേടിയശേഷം 2021ലാണ് കാമത്ത് ബിരുദാനന്തര ബിരുദ പഠനത്തിനായി പർഡ്യൂ യൂണിവേഴ്സിറ്റിയിലെത്തിയത്. കാമത്തിന്റെ മൃതദേഹം ക്രോസ് ഗ്രോവിലുള്ള പ്രകൃതി സംരക്ഷണ മേഖലയിൽ കണ്ടെത്തുകയായിരുന്നു. യുഎസിൽ ഈവർഷം മാത്രം ആറ് ഇന്ത്യൻ വിദ്യാർഥികളാണ് ആക്രമണത്തിന് വിധേയരായത്. ഷിക്കാഗോ ഇൻഡ്യാന വെസ്ലിയൻ യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ ഐടി വിദ്യാർഥി സയ്യദ് മസാഹിർ അലിയെ അജ്ഞാതസംഘം പിന്തുടർന്ന് അതിക്രൂരമായി ആക്രമിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്.
Read Moreഐസ്ലൻഡിൽ വീണ്ടും അഗ്നിപർവത സ്ഫോടനം; മൂന്നു കിലോമീറ്റർ ചുറ്റളവിൽ പുകപടലങ്ങൾ
റെയ്ക്ജാനസ്: യൂറോപ്യൻ രാജ്യമായ ഐസ്ലൻഡിൽ ഈ വർഷത്തെ രണ്ടാം അഗ്നിപർവത സ്ഫോടനം. തെക്കുപടിഞ്ഞാറൻ ഐസ്ലൻഡിലെ അഗ്നിപർവതം മൂന്നുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പൊട്ടിത്തെറിക്കുന്നത്. 2021ന് ശേഷം ഇത് ആറാമത്തേതുമാണ്. ഇന്ന ലെയുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ വലിയ ലാവാ പ്രവാഹമാണ് ഉണ്ടായതെന്ന് ഐസ്ലൻഡ് ഔദ്യോഗിക വാർത്താ ഏജൻസിയും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ ഒന്നിനാണ് സ്ഫോടനം ആരംഭിച്ചത്. തീരദേശ പട്ടണമായ ഗ്രിൻദാവിക്കിൽനിന്ന് വടക്കുകിഴക്കായി നാലു കിലോമീറ്റർ മാറിയാണ് പൊട്ടിത്തെറിയുണ്ടായ പ്രദേശം. ഇവിടെനിന്ന് ആളുകളെ നേരത്തേതന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. ലാവ പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുകുന്നതിനാൽ ഗ്രിൻദാവിക്കിലെ ഊർജനിലയത്തിനു ഭീഷണിയില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സ്ഫോടന സമയത്ത് ആരുംതന്നെ ഗ്രിൻദാവിക്കിൽ ഉണ്ടായിരുന്നില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. ഈ ആഴ്ച ആദ്യംതന്നെ പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നൂറുകണക്കിന് ചെറിയ…
Read Moreചാള്‍സ് രാജാവിന്റെ ആരോഗ്യനില തൃപ്തികരം; ജനങ്ങളുടെ പ്രാർഥനയിൽ രാജാവ് സന്തോഷവാനാണെന്ന് കമീല രാജ്ഞി
ലണ്ടന്‍: ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഭാര്യ കമീല രാജ്ഞി. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് അടുത്ത വൃത്തങ്ങളോട് രാജ്ഞി വിവരങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ട്. രാജാവിന്റെ ആരോഗ്യവിവരം സംബന്ധിച്ച് ജനങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ അദ്ദേഹം സന്തോഷവാനാണെന്നും രാജ്ഞി പറഞ്ഞു. അടുത്തിടെയാണ് ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് രാജാവിന്റെ രോഗവിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടത്.
Read Moreതെരഞ്ഞെടുപ്പ്; പാക്കിസ്ഥാനിൽ മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തിവച്ചു. ക്രമസമാധാനം പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തുടനീളമുള്ള മൊബൈൽ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാനിലെ സമീപകാല ആക്രമണങ്ങളിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിർത്തുന്നതിനും ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികൾ അനിവാര്യമാണെന്നും വക്താവ് വ്യക്തമാക്കി. ബുധനാഴ്ച തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ സ്ഥാനാർഥികളുടെ ഓഫീസിന് പുറത്ത് നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
Read Moreസഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; ഇറാനിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട
ടെഹറാൻ: ഇറാന് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി വിസ വേണ്ട. ഇറാന്റെ വിസ നയത്തില്‍ മാറ്റം വരുത്തിയാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ മാറ്റം. ഈ മാസം നാലു മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നു. വിസാരഹിത പ്രവേശനത്തിനായി ചില മാര്‍ഗനിര്‍ദേശങ്ങളും ഇറാന് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ പാസ്പോര്ട്ടുകള് കൈവശമുള്ള വ്യക്തികള്‍ക്ക് ആറു മാസത്തിലൊരിക്കല്‍ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. പരമാവധി 15 ദിവസം വരെ ഇവര്‍ക്ക് ഇറാനില്‍ തുടരാം. ടൂറിസം ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ.
Read Moreപാക്കിസ്ഥാനിൽ ആരുമാകാം… പൊതുതെരഞ്ഞെടുപ്പ് വ്യാഴാഴ്ച
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കും. അക്രമസംഭവങ്ങൾ നടക്കുന്നതിനാൽ സുരക്ഷാസേന കടുത്ത ജാഗ്രതയിലാണ്. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ സർദാരി ഭൂട്ടോയുടെ പാക്കിസ്ഥാൻ പിപ്പീൾസ് പാർട്ടി (പിപിപി)യുടെയും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയുടെയും സ്ഥാനാർഥികളും പ്രവർത്തകരും ആക്രമണത്തിനിരയായി. അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫിനെതിരേ മത്സരിക്കുന്ന പിടിഐ സ്വതന്ത്ര ഡോ. യാസ്മിൻ റഷീദിനെതിരേ ഇന്നലെ തീവ്രവാദക്കുറ്റം ചുമത്തി. ലാഹോറിലെ എൻഎ-130 മണ്ഡലത്തിൽ മത്സരിക്കുന്ന ഷരീഫ് പരാജയപ്പെടാനുള്ള സാഹചര്യത്തിലാണു നടപടിയെന്ന് പിടിഐ ആരോപിച്ചു.
Read More