പുടിൻ അനുകൂല ദിനപ്പത്രത്തിലെ മാധ്യമപ്രവർത്തകയുടെ മരണത്തിൽ ദുരൂഹത

മോസ്‌കോ: റഷ്യയിലെ കോംസോമോല്‍സ്‌കയ പ്രവദ എന്ന ദിനപത്രത്തിന്‍റെ ഡെപ്യുട്ടി എഡിറ്റര്‍ ഇന്‍ ചീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. 35കാരിയായ അന്ന സരേവയെയാണ് മോസ്‌കോയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന് അനുകൂലമായി നിലപാടു സ്വീകരിക്കുന്ന പത്രമാണ് കോംസോമോല്‍സ്‌കയ പ്രവദ. ഡിസംബര്‍ പത്തു മുതല്‍ അന്നയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ഇതോടെ അന്വേഷിച്ചിറങ്ങിയ പിതാവാണ് മോസ്‌കോയിലെ വസതിയില്‍ മൃതദേഹം കണ്ടെത്തിയത്.ഒരു വര്‍ഷം മുന്പാണ് അന്നയുടെ മേലധികാരിയും കോംസോമോല്‍സ്‌കയ പ്രവദയുടെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന വ്‌ലാദിമിര്‍ സുംഗോര്‍ക്കിന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. സുംഗോര്‍ക്കിന്‍ റഷ്യന്‍ പ്രസിഡന്‍റിന്‍റെ അടുത്ത അനുയായിയുമായിരുന്നു. പത്രത്തിന്‍റെ ഓണ്‍ലൈന്‍ വിഭാഗത്തിലാണ് കഴിഞ്ഞ ആറ് വര്‍ഷമായി അന്ന ജോലി ചെയ്തിരുന്നത്. റഷ്യയിലെ ഏറ്റവും വലിയ ന്യൂസ് വെബ്‌സൈറ്റുകളിലൊന്നാണ് കോംസോമോല്‍ഡസ്‌കയുടേത്. അന്നയുടെ മരണത്തിനു പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

രാജകുടുംബത്തെ വിമർശിച്ച എംപിക്ക് ആറു വർഷം തടവ്

ബാങ്കോക്ക്: തായ്‌ലൻഡിൽ രാജകുടുംബത്തെ സോഷ്യൽ മീഡിയയിൽ വിമർശിച്ചുവെന്ന കേസിൽ വനിതാ എംപി റുക്ചാനോക് ഐസ് ശ്രിനോർക്കിന് (28) ബാങ്കോക്ക് കോടതി ആറു വർഷത്തെ തടവുശിക്ഷ വിധിച്ചു. ജയിലിൽ പോകുന്നതോടെ പാർലമെന്‍റ് അംഗത്വം നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ട്. രാജാവിനും രാജകുടുംബത്തിനും എതിരേ ശബ്ദിക്കുന്നതു പോലും വലിയ കുറ്റകൃത്യമാക്കുന്ന വിവാദ നിയമം സർക്കാർ ദുരുപയോഗിക്കുന്നതായി ആരോപണമുണ്ട്. റുക്ചാനോക്കിന്‍റെ മൂവ് ഫോർവേഡ് പാർട്ടി മേയിലെ പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ സ്വന്തമാക്കിയതാണ്. വിവാദനിയമം പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചതിന്‍റെ പേരിൽ പാർട്ടിയെ സർക്കാരുണ്ടാക്കാൻ അനുവദിച്ചില്ല.

Read More

ഫണ്ട് തേടിയുള്ള യുഎസ് സന്ദർശനം: നിരാശയോടെ സെലൻസ്കി

വാഷിംഗ്ടൺ ഡിസി: റഷ്യൻ അധിനിവേശം നേരിടുന്നതിന് കൂടുതൽ ഫണ്ട് തേടി യുഎസിലെത്തിയ യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കിക്കു നിരാശ. യുക്രെയ്നു ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങൾ സെലൻസ്കിയെ അറിയിച്ചു. യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നിവർക്കായി 11,000 കോടി ഡോളറിന്‍റെ സഹായപാക്കേജ് പ്രസിഡന്‍റ് ജോ ബൈഡൻ തയാറാക്കിയിട്ടുണ്ട്. എന്നാൽ കുടിയേറ്റ നിയന്ത്രണത്തിന് കൂടുതൽ നടപടികൾ പ്രഖ്യാപിക്കാതെ പാക്കേജ് പാസാക്കാൻ അനുവദിക്കില്ലെന്നാണ് റിപ്പബ്ലിക്കന്മാരുടെ നിലപാട്. ഇതോടൊപ്പം യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് വൈറ്റ് ഹൗസിന് വ്യക്തമായ പദ്ധതിയില്ലെന്നും റിപ്പബ്ലിക്കന്മാർ ആരോപിക്കുന്നു. ഹൗസ് സ്പീക്കർ കൂടിയായ മൈക് ജോൺസന്‌ അടക്കമുള്ള റിപ്പബ്ലിക്കൻ നേതാക്കന്മാരുമായി സെലൻസ്കി നേരിട്ടു ചർച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. ചർച്ചയ്ക്കുശേഷം സെലൻസിക്കൊപ്പം മാധ്യമപ്രവർത്തകരെ കാണാൻപോലും ജോൺസൻ കൂട്ടാക്കിയില്ല. യുക്രെയ്നു സഹായം നല്കുന്ന കാര്യത്തിൽ വ്യക്തമായ പദ്ധതിയും കോൺഗ്രസിന്‍റെ മേൽനോട്ടവും വേണമെന്ന് ജോൺസൻ പിന്നീട് പറഞ്ഞു. സെലസൻസി തുടർന്ന് പ്രസിഡന്‍റ്…

Read More

സമ്മർദങ്ങൾക്ക് വഴങ്ങില്ല; ഗാസയിൽ യുദ്ധം തുടരുമെന്ന് ഇസ്രയേൽ

ജറുസലേം: സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഗാസയിൽ യുദ്ധം തുടരുമെന്നും ഇസ്രയേൽ. യുഎൻ ജനറൽ അസംബ്ലിയിൽ വെ‌ടിനിർത്തൽ ചർച്ച ചെ‌യ്തതിനു പിന്നാലെ ഗാസ‌‌ ഉൾപ്പടെ‌യുള്ള പ്രദേശങ്ങളിൽ ആക്രമണം ശക്തമായതായും റിപ്പോർ‌ട്ടുകളുണ്ട്. 193 അംഗ യുഎൻ പൊതുസഭയിൽ വെടിനിർത്തൽ പ്രമേയത്തെ 153 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 10 രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വിട്ടുനിന്നു. അതേസമയം ഗാസയുടെ തെക്കുംവടക്കും ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ ഗാസ സിറ്റിയിലെ ഷേജയ്യ ജില്ലയിൽ ലഫ്. കേണൽ അടക്കം 10 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു. കര യുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം ഇതോടെ 114 ആയി.18 ലക്ഷത്തോളം പേർക്കു വീടു നഷ്ടമായ ഗാസയിൽ മഴക്കാലം തുടങ്ങിയതോ‌ടെ ജീവിതം കൂടുതൽ ദുരിതപൂർണമായിരിക്കുകയാണ്.

Read More

കറുപ്പ് ഉത്പാദനം; അഫ്ഗാനിസ്ഥാനെ മറികടന്ന് മ്യാൻമർ ഒന്നാമത്

യാങ്കോൺ: ലഹരിപദാർഥമായ കറുപ്പിന്‍റെ ഉത്പാദനത്തിൽ അഫ്ഗാനിസ്ഥാനെ മറികടന്ന് മ്യാൻമർ ഒന്നാമതെത്തി. ഈ വർഷം മ്യാൻമറിൽ 1,080 ടൺ കറുപ്പ് ഉത്പാദിപ്പിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഓഫീസ് (യുഎൻഒഡിസി) റിപ്പോർട്ടിൽ പറയുന്നു. താലിബാൻ ഭരണകൂടത്തിന്‍റെ കർശന നിലപാടുകളാണ് അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യവസായത്തെ തളർത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ വർഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനം 95 ശതമാനം ഇടിഞ്ഞ് 330 ടണ്ണിലെത്തി. മ്യാൻമറിലെ കറുപ്പ് വ്യവസായത്തിന്‍റെ മൊത്തം മൂല്യം നൂറു മുതൽ 240 വരെ കോടി ഡോളർ വരും. മ്യാൻമർ, ലാവോസ്, തായ്‌ലൻഡ് രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ‘സുവർണ ത്രികോണം’ എന്ന മേഖല കറുപ്പ്, മെത്താംഫിറ്റമൈൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉത്പാദന, കച്ചവട കേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടുന്നു. 2021 മുതൽ പട്ടാളം ഭരിക്കുന്ന മ്യാൻമറിൽ കറുപ്പു വ്യവസായം തഴച്ചുവളരുകയാണ്. കറുപ്പ് ശേഖരിക്കുന്ന പോപ്പി ചെടിയുടെ കൃഷിയിൽ വൻതോതിൽ നിക്ഷേപം നടക്കുന്നു. ആധുനിക…

Read More

ഫ്രാൻസിൽ കുടിയേറ്റ നിയന്ത്രണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തി

പാരീസ്: ഫ്രാൻസിൽ കുടിയേറ്റം നിയന്ത്രിക്കാൻ പാർലമെന്‍റിൽ അവതരിപ്പിച്ച ബിൽ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയതോടെ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ സർക്കാർ പ്രതിസന്ധിയിലായി. ബിൽ കൊണ്ടുവന്ന ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ രാജിസന്നദ്ധത അറിയിച്ചെങ്കിലും മക്രോൺ സ്വീകരിച്ചില്ല. ബിൽ പാസായിരുന്നെങ്കിൽ അഞ്ചു വർഷത്തിലധികം ജയിൽശിക്ഷ അനുഭവിച്ച കുടിയേറ്റക്കാരെ ഫ്രാൻസിൽനിന്നു പുറത്താക്കാൻ കഴിയുമായിരുന്നു. അതോടൊപ്പം കുടിയേറ്റക്കാർക്കു ബന്ധുക്കളെ ഫ്രാൻസിലേക്കു കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലാതാവുകയും ചെയ്യുമായിരുന്നു. 265നെതിരേ 270 വോട്ടുകൾക്കാണു ബിൽ പരാജയപ്പെട്ടത്. ബില്ലിനെതിരേ ഇടതുപക്ഷവും വലതുപക്ഷവും ചെറുകിട പാർട്ടികളും ഒരുമിച്ചു വോട്ട് ചെയ്യുകയായിരുന്നു. ബില്ലിലെ വ്യവസ്ഥകൾ വളരെ കർശനമെന്നു പറഞ്ഞാണ് ഇടതുപക്ഷം എതിർത്തത്. എന്നാൽ, ബില്ലിനു കടുപ്പം പോരെന്നാണ് വലതുപക്ഷത്തിന്‍റെ നിലപാട്. 2022ലെ തെരഞ്ഞെടുപ്പിൽ മാക്രോണിന്‍റെ റിനയ്സെൻസ് പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതുമൂലം പാർലമെന്‍റിൽ വലിയ പ്രതിസന്ധിയാണു സർക്കാർ നേരിടുന്നത്.

Read More

പാക് സൈനിക താവളത്തിൽ ഭീകരാക്രമണം; 25 മരണം

പെഷവാർ: പാക്കിസ്ഥാനിലെ സൈനികതാവളത്തിൽ ഭീകരർ നടത്തിയ ചാവേർ, കാർ ബോംബ് ആക്രമണങ്ങളിൽ 25 പട്ടാളക്കാർ കൊല്ലപ്പെട്ടു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ ദേരാ ഇസ്മയിൽഖാനിലുള്ള സൈന്യത്തിന്‍റെ ബേസ് ക്യാന്പിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പുതിയ ഭീകരസംഘടനയായ തെഹ്‌രിക് ഇ ജിഹാദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആറു ഭീകരാണ് ആക്രമണം നടത്തിയതെന്നു സൈന്യം അറിയിച്ചു. താവളത്തിൽ കയറാനുള്ള ശ്രമം സൈനികർ പരാജയപ്പെടുത്തിയപ്പോൾ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെയുണ്ടായ ചാവേർ സ്ഫോടനത്തിൽ താവളത്തിലെ കെട്ടിടം തകർന്നാണു സൈനികർ കൊല്ലപ്പെട്ടത്. എല്ലാ ഭീകരരെയും സൈന്യം വകവരുത്തിയെന്നും അറിയിപ്പിൽ പറയുന്നു. മേഖലയിൽ സൈന്യം നടത്തിയ ഓപ്പറേഷനിൽ 27 ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേരാ ഇസ്മയിൽ ഖാനിലെ സ്കൂളുകളും കോളജുകളും പൂട്ടി. ചാവേർ ദൗത്യമാണ് സൈനികതാവളത്തിൽ നടത്തിയതെന്ന് തെഹ്‌രിക് ഇ ജിഹാദ് വക്താവ് മുല്ലാ ഖ്വാസിം പറഞ്ഞു.…

Read More

റഷ്യൻ പ്രതിപക്ഷ നേതാവിനെ ജയിലിൽനിന്ന് കാണാതായി

മോസ്‌കോ: റഷ്യൻ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്‍റെ മുഖ്യ എതിരാളിയുമായ അലക്സി നവാൽനിയെ ജയിലിൽനിന്നു കാണാതായതായി റിപ്പോർട്ട്. മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയായിരുന്ന നവാല്‍നി ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകർ. ജയിലില്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചതായും ആറു ദിവസമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ‘അവർ അവനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറയാൻ വിസമ്മതിക്കുന്നു’. നവാൽനിയുടെ സഹപ്രവർത്തകൻ എക്സിൽ കുറിച്ചു. റഷ്യയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് നവൽനിയുടെ ഈ അപ്രതീക്ഷിത തിരോധാനം. നിലവിൽ 47 വയസുള്ള നവാൽനി തീവ്രവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്.

Read More

യുഎസിൽ വൈദികൻ കുത്തേറ്റു മരിച്ചു; അക്രമി പിടിയിൽ

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കത്തോലിക്കാ വൈദികൻ കുത്തേറ്റു മരിച്ചു. നെബ്രാസ്ക സംസ്ഥാനത്തെ ഫോർട്ട് കാൾഹോൺ സെന്‍റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി വികാരി ഫാ. സ്റ്റീഫൻ ഗട്ജ്സെൽ (65) ആണു കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ കിയർ വില്യംസ് (43) എന്നയാൾ അറസ്റ്റിലായി. ഫോൺ സന്ദേശത്തെത്തുടർന്ന് പള്ളിയിലെത്തിയ പോലീസ് അക്രമിയെയും കുത്തേറ്റ നിലയിൽ വൈദികനെയും പള്ളിമേടയിൽ കണ്ടെത്തുകയായിരുന്നു. വൈദികനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ഡിമാൻഡുകൾ അംഗീകരിച്ചില്ലെങ്കിൽ  ബന്ദികളെ ജീവനോടെ കിട്ടില്ലെന്ന് ഹമാസിന്‍റെ ഭീഷണി

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരണം 18,000 ആയി. തടവുകാരുടെ കൈമാറ്റമടക്കമുള്ള ഡിമാൻഡുകൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ബന്ദിയെപ്പോലും ജീവനോടെ ഇസ്രയേലിനു ലഭിക്കില്ലെന്ന് ഹമാസ് ഭീകരർ ഭീഷണി മുഴക്കി. ഇനിയൊരു വെടിനിർത്തലിനുള്ള സാധ്യത മങ്ങുന്നതായി ഖത്തർ മുന്നറിയിപ്പു നല്കിയതിനു പിന്നാലെ ഗാസയിലെ സൈനിക നടപടി മാസങ്ങൾ തുടരുമെന്ന സൂചന ഇസ്രയേൽ നല്കി. ഇസ്രേലി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 17,997 ആയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. 49,500 പേർക്കു പരിക്കേറ്റു. ഇസ്രേലി ജയിലിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നത് അടക്കമുള്ള നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ബന്ദികളെ ജീവനോടെ ഗാസയിൽനിന്നു ലഭിക്കില്ലെന്നാണു ഹമാസ് പറഞ്ഞത്. ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 240ഓളം പേരിൽ 137 ബന്ദികൾ ഹമാസിന്‍റെ കസ്റ്റഡിയിൽ തുടരുകയാണ്. ഒരാഴ്ച നീണ്ട വെടിനിർത്തലിൽ 110 പേരെ മോചിപ്പിച്ചിരുന്നു. ഹമാസിന്‍റെ ഭീഷണിക്കു ഖാൻ യൂനിസ് നഗരം ഉൾപ്പെടുന്ന തെക്കൻ ഗാസയിൽ കൂടുതൽ…

Read More