വാഴ്സോ: പോളണ്ടില്‍ അധികാരത്തില്‍ തിരിച്ചെത്തി മുന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക്. ബുധനാഴ്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേല്‍ക്കും. യൂറോപ്യന്‍ യൂണിയന് അതോറിറ്റിയുമായി നിരന്തരം കലഹിച്ചിരുന്ന, പോപ്പുലിസ്റ്റ് ലോ ആന്‍ഡ് ജസ്റ്റിസ് (പിഐഎസ്)പാര്‍ട്ടിയുടെ എട്ടു വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. ഡോണാള്‍ഡ് ടസ്ക്കിന്റെ പാര്‍ട്ടി ഉള്‍പ്പെട്ട സഖ്യം ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയംവരിച്ചിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നില്ല. മാത്യൂസ് മൊറാവിസ്കി നയിച്ച പിഐഎസ് ആയിരുന്നു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ മറ്റു കക്ഷികള്‍ പിഐഎസുമായി സഖ്യം ചേരാന്‍ വിസമ്മതിച്ചതോടെ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ പിഐഎസിന് കഴിയാതെ പോവുകയായിരുന്നു. പിഐഎസുമായി അടുപ്പം പുലര്‍ത്തുന്ന പ്രസിഡന്റ് ആന്‍ഡ്സീ ഡൂഡ മൊറാവിസ്കിയെ അല്ലാതെ മറ്റാരെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ തയ്യാറല്ലായിരുന്നു. അതോടെ സര്‍ക്കാര്‍ രൂപീകരണം ആഴ്ചകള്‍ നീളുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ മൊറാവിസ്കിയ്ക്ക് ഭൂരിപക്ഷം…
Read MoreCategory: NRI
ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട്; ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കും; ഹൂതികൾ
ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേൽ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികൾ രംഗത്തെത്തിയത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികൾ മുന്നോട്ട് വെക്കുന്ന ആവശ്യം. അതേസമയം, മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്കി. ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്പ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികൾ പിടികൂടിയത്. വിനോദ ആവശ്യങ്ങള്‍ക്കായി ആ കപ്പല്‍ ഉപയോഗിച്ചതിന്റെ വീഡിയോ പുറത്തുവന്നു. യമനിലെ വിമത സംഘമാണ് ഹൂതികള്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. എങ്കിലും ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹൂതികള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലസ്തീന് പിന്തുണ നല്‍കിയാണ്…
Read More‘രഹസ്യ മെമ്മോറാണ്ടം’ വ്യാജം; പാക്കിസ്ഥാന്റെ മാധ്യമസൃഷ്ടിയെന്ന് ഇന്ത്യ
ന്യൂഡൽഹി: ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഉള്‍പ്പെടെയുള്ള ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വടക്കേ അമേരിക്കയിലെ എംബസികള്‍ക്ക് രഹസ്യമെമ്മോറാണ്ടം അയച്ചെന്ന മാധ്യമവാർത്ത തള്ളി ഇന്ത്യ. കത്തയച്ചുവെന്നത് പാക്കിസ്ഥാന് ഇന്റലിജന്‍സ് പ്രചരിപ്പിച്ച വ്യാജവാർത്തയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയ്ക്കെതിരേയുള്ള കുപ്രചരണത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ട് എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കാനഡയിൽ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് വിദേശകാര്യമന്ത്രാലയം മെമ്മോറാണ്ടം അയച്ചെന്നാണ് പാക്കിസ്ഥാൻ പ്രചരിപ്പിച്ച വ്യാജവാർത്ത. ഏപ്രിലില്‍ അയച്ച മെമ്മോറാണ്ടത്തിൽ നിജ്ജാറിനെതിരേയും ഖാലിസ്ഥാൻ ഭീകരർക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പട്ടികയിൽപ്പെട്ട നിരവധി ഭീകരരുടെ പേരുകൾ ഇതിലുണ്ടെന്നുമാണ് റിപ്പോർട്ട്. വാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്. നിജ്ജാർ വധത്തിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.…
Read Moreകാർഗിൽയുദ്ധത്തെ എതിർത്തപ്പോൾ സൈന്യം പുറത്താക്കിയെന്ന് നവാസ് ഷരീഫ്
ലാഹോർ: കാർഗിൽ യുദ്ധപദ്ധതിയെ എതിർത്തതിന്റെ പേരിലാണ് 1999ൽ സൈന്യം തന്നെ പുറത്താക്കിയതെന്ന് പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ അടക്കമുള്ള അയൽക്കാരോട് നല്ല ബന്ധമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പിഎംഎൽ-എൻ പാർട്ടി പ്രവർത്തകരുടെ യോഗത്തിനിടെയാണ് ഷരീഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കാർഗിൽ പദ്ധതി നടക്കരുതെന്നാണ് താൻ പറഞ്ഞത്. അതിന്റെ പേരിൽ ജനറൽ പർവേസ് മുഷാറഫ് തന്റെ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു. തന്റെ ഭരണത്തിൽ ഇന്ത്യയുമായി ബന്ധം മെച്ചപ്പെട്ടിരുന്നുവെന്നും ഷരീഫ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ മോദി സാഹിബും വാജ്പേയ് സാഹിബും പാക്കിസ്ഥാൻ സന്ദർശിച്ചത് താൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ അയൽക്കാരുമായും ബന്ധം മെച്ചപ്പെടണമെന്നാണ് തന്റെ ആഗ്രഹം. സാന്പത്തികവളർച്ചയിൽ അയൽക്കാരേക്കാൾ വളരെ പിന്നിലാണ് പാക്കിസ്ഥാൻ. ഭരണത്തിൽ മുൻപരിചയമില്ലാത്ത ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകരുതായിരുന്നുവെന്നും ഷരീഫ് കൂട്ടിച്ചേർത്തു. അഴിമതിക്കേസിലെ ജയിൽശിക്ഷ ഒഴിവാക്കാനായി നാലു വർഷം ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ ഷരീഫ് കഴിഞ്ഞമാസമാണ്…
Read Moreവർധിതവീര്യത്തോടെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രേലി സേന; മരണം 17,700
ടെൽ അവീവ്: അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തതിനു പിന്നാലെ ഇസ്രേലി സേന വർധിതവീര്യത്തോടെ ഗാസയിൽ ആക്രമണം തുടരുന്നു. ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി വ്യോമസേന ഇന്നലെയും ബോംബിട്ടു. ഖാൻ യൂനിസിൽ കരയാക്രമണവും ശക്തമാണ്. ഖാൻ യൂനിസിലും അവിടെനിന്നു റാഫയിലേക്കുള്ള റോഡിലും ശക്തമായ ആക്രമണമാണ് ഇസ്രേലി സേന നടത്തുന്നതെന്നു ഹമാസ് അറിയിച്ചു. മൂന്നാം മാസത്തിലേക്കു കടന്ന യുദ്ധത്തിൽ 17,700 പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സുരക്ഷിത കേന്ദ്രങ്ങൾ ഇല്ലാതായതോടെ ജനങ്ങൾക്ക് എങ്ങോട്ടു പോകണമെന്നറിയില്ല. വടക്കൻ ഗാസയിൽ നേരത്തേ ഇസ്രേലി സേന പിടിച്ചെടുത്തതിനെത്തുടർന്നു പ്രവർത്തനം നിലച്ച അൽഷിഫ ആശുപത്രിയിലടക്കം ജനങ്ങൾ അഭയം തേടുന്നുണ്ട്. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു യുഎൻ സഹായ ഏജൻസികൾ ആവർത്തിച്ചു മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാതിജനത പട്ടിണി നേരിടുന്നതായി യുഎൻ ഭക്ഷ്യപദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടർ…
Read Moreപലസ്തീനികളെ പുറത്താക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി യുഎൻ സഹായ സംഘടന
വാഷിംഗ്ടൺ ഡിസി: ഗാസയിലെ പലസ്തീൻ ജനതയെ ഈജിപ്തിലേക്കു നിഷ്കാസനം ചെയ്യാനുള്ള മുന്നൊരുക്കങ്ങളാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) മേധാവി ഫിലിപ്പെ ലാസറീനി. അമേരിക്കയിലെ ലോസ് ആഞ്ചലസ് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലാണു ലാസറീനിയുടെ ആരോപണം. രണ്ടുമാസത്തിലധികമായി ഇസ്രേലി സേന നടത്തുന്ന ആക്രമണത്തിൽ സർവവും നഷ്ടപ്പെട്ട പലസ്തീൻ ജനത ഈജിപ്ത് അതിർത്തിയോടു ചേർന്ന റാഫായിലാണു തന്പടിക്കുന്നത്. പലസ്തീനികളെ ഈജിപ്തിലേക്കു മാറ്റാനാണ് ഇസ്രയേലിന്റെ നീക്കം. വടക്കൻ ഗാസയിൽ ഇസ്രേലി സേന വ്യാപകമായി നാശം വിതച്ചത് ഇതിന്റെ ആദ്യഘട്ടമായിരുന്നു. ഇപ്പോൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ളവരെ ഈജിപ്ഷ്യൻ അതിർത്തിയിലേക്കു തള്ളിവിടുകയാണ്. ഈ രീതി തുടർന്നാൽ രണ്ടാം നഖ്ബ സംഭവിക്കുകയും ഗാസ പലസ്തീനികളുടെ നാടല്ലാതായി മാറുകയും ചെയ്യും. 1948ലെ യുദ്ധത്തെത്തുടർന്നുണ്ടായ പലസ്തീൻ അഭയാർഥിപ്രവാഹത്തെയാണ് നഖ്ബ എന്നു വിളിക്കുന്നത്.
Read Moreദുബായിലെ 65 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം അടക്കുന്നു
ദുബായ്: ബര്‍ദുബൈയില്‍ പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തല ഉയർത്തി നിന്നിരുന്ന ശിവക്ഷേത്രം അടയ്ക്കുന്നു. ജനുവരി മൂന്ന് മുതല്‍ ജബല്‍അലിയിലെ പുതിയ ഹിന്ദുക്ഷേത്രത്തിലായിരിക്കും ഇനി ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം. സിന്ധി ഗുരുദര്‍ബാര്‍ ടെമ്പിള്‍ കോംപ്ലക്സിലാണ് ശിവക്ഷേത്രവും, ഗുരുദ്വാരയും ഉള്‍കൊള്ളുന്നത്. 1958 ലാണ് ഇവിടെ ശിവക്ഷേത്രം ഉള്‍കൊള്ളുന്ന കോംപ്ലക്സ് നിര്‍മിച്ചത്. ശിവക്ഷേത്രവും, ഗുരുദ്വാരയും ഉള്‍കൊള്ളുന്ന സിന്ധി ഗുരുദര്‍ബാര്‍ ടെമ്പിള്‍ കോംപ്ലക്സ് അടക്കുകയാണെന്ന് ക്ഷേത്ര നടത്തിപ്പ് സമിതി മേധാവി വസു ഷറോഫ് അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളില്‍ ജബല്‍ അലിയിലേക്ക് ബര്‍ദുബൈയിലെ ശിവക്ഷേത്രത്തിന്റെ സേവനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തേക്കാൾ പഴക്കമുള്ള ശ്രീകൃഷണക്ഷേത്രം ഇതിനോട് ചേർന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തുടരുമോ എന്നതിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞവര്‍ഷം ജബല്‍ അലിയില്‍ പുതിയ ഹിന്ദു ക്ഷേത്രം നിലവില്‍ വന്ന സാഹചര്യത്തില്‍ ബര്‍ദുര്‍ബൈയിലെ ക്ഷേത്രം ഉള്‍കൊള്ളുന്ന പ്രദേശം പരമ്പാരാഗത മേഖലയായി സംരക്ഷിച്ചേക്കുമെന്ന് സൂചനകൾ…
Read Moreഗാസ വെടിനിര്‍ത്തൽ; യുഎൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക
വാഷിംഗ്ടണ്‍: ഗാസയില്‍ നടക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് അമേരിക്ക. ഗാസയിലെ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറെസിന്റെയും അറബ് രാജ്യങ്ങളുടെയും നേതൃത്വത്തില്‍ മുറവിളി ഉയരുന്നതിനിടെയാണ് അമേരിക്കയുടെ ഈ ഇടപെടല്‍. ആഴ്ചകളായി നീണ്ടുനില്‍ക്കുന്ന പോരാട്ടങ്ങളുടെ ഫലമായി ഗാസയില്‍ 17,487 ആളുകള്‍ കൊല്ലപ്പെട്ടതോടെ അന്റോണിയോ ഗുട്ടറെസ് യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ ആവശ്യത്തെ വീറ്റോ ചെയ്ത അമേരിക്ക പ്രമേയത്തിന്റെ സ്പോണ്‍സര്‍മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. നിരുപാധികമായ വെടിനിര്‍ത്തല്‍ യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നാണ് യുഎസ്എയുടെ വാദം. സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്കയ്ക്ക് ഏതു പ്രമേയവും വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്. മറ്റൊരു സ്ഥിരാംഗമായ ബ്രിട്ടന് ഈ വിഷയത്തിൽ വോട്ടു ചെയ്യാതെ വിട്ടു നില്ക്കുകയാണു ചെയ്തത്. അമേരിക്കയുടെ നടപടിയില്‍ വളരെയധികം വ്യസനിക്കുന്നതായി വെടിനിര്‍ത്തലിനുള്ള പ്രമേയം സ്പോൺസർ ചെയ്ത യുഎഇയുടെ പ്രതിനിധി വ്യക്തമാക്കി.
Read Moreഇസ്രയേൽ- ഹമാസ് യുദ്ധം രണ്ടുമാസം പിന്നിട്ടു; ഗാസയിൽ ഉഗ്രപോരാട്ടം
ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം രണ്ടുമാസം പൂർത്തിയായ ഇന്നലെ ഗാസയിലുടനീളം രൂക്ഷമായ ഏറ്റുമുട്ടൽ തുടർന്നു. വിമാനങ്ങളുടെയും ടാങ്കുകളുടെയും പിന്തുണയോടെ മുന്നേറുന്ന ഇസ്രേലി സേന ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലും രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിലും വൻ ആക്രമണമാണു നടത്തിയത്. ഹമാസ് നേതാവ് യെഹ്യ സിൻവറുടെ ഖാൻ യൂനിസിലെ വസതിക്കു സമീപം സേന എത്തിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. സിൻവർ ഇവിടെനിന്നു രക്ഷപ്പെട്ടാലും വൈകാതെ ഇസ്രേലി സേന കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയുടെ തെക്കേ അറ്റത്ത് ഈജിപ്തിനോടു ചേർന്ന റാഫയിലും ഇന്നലെ വ്യോമാക്രമണമുണ്ടായി. ബുധനാഴ്ച രാത്രി എട്ടു തവണ റാഫയിൽ ബോംബാക്രമണം ഉണ്ടായിരുന്നു. ഇസ്രേലി ആക്രമണം മൂലം പലായനം ചെയ്ത 19 ലക്ഷത്തോളം പലസ്തീനികൾ റാഫയോടു ചേർന്ന പ്രദേശങ്ങളിലാണുള്ളത്. ഗാസയിലേക്കു പരിമിതമായ തോതിൽ ഇന്ധനം കടത്തിവിടാൻ ബുധനാഴ്ച ഇസ്രയേൽ സമ്മതിച്ചിരുന്നു.…
Read Moreവെടി നിർത്തണം; പ്രത്യേക അധികാരം പ്രയോഗിച്ച് യുഎൻ മേധാവി
ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തലുണ്ടാകാനായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് വിശേഷാധികാരം പ്രയോഗിച്ച് രക്ഷാസമിതിക്കു കത്തെഴുതി. യുഎൻ ചാർട്ടറിന്റെ 99-ാം ആർട്ടിക്കിൾ പ്രകാരം എഴുതിയ കത്തിൽ വെടിനിർത്തലിന്റെ ആവശ്യകത വിശദീകരിച്ചിരിക്കുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന ഏതു വിഷയത്തെക്കുറിച്ചും യുഎൻ രക്ഷാസമിതിക്കു മുന്നറിയിപ്പു നല്കാൻ സെക്രട്ടറി ജനറലിന് അധികാരം നല്കുന്ന വകുപ്പാണിത്. എട്ടാഴ്ച പിന്നിട്ട യുദ്ധം ഇസ്രയേലിലും പലസ്തീൻ പ്രദേശത്തും വലിയ മാനുഷികദുരന്തത്തിനു കാരണമായിരിക്കുന്നുവെന്നും ഇതൊഴിവാക്കാൻ ഏതുവിധേനയും സുരക്ഷാസമിതി ശ്രമിക്കണമെന്നും യുഎൻ മേധാവി ആവശ്യപ്പെട്ടു. ഡിസംബറിൽ രക്ഷാസമിതിയുടെ അധ്യക്ഷത വഹിക്കുന്ന ഇക്വഡോറിനാണു കത്ത് നല്‍കിയത്. ഗുട്ടെരസ് ആദ്യമായിട്ടാണ് ആർട്ടിക്കിൾ 99 പ്രകാരമുള്ള അധികാരം പ്രയോഗിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമികളായ ബാൻ കി മൂൺ, കോഫി അന്നൻ എന്നിവർ ഈ വകുപ്പ് പ്രയോഗിച്ചിട്ടില്ല. 1971ൽ ബംഗ്ലാദേശ് വിമോചനയുദ്ധത്തിനിടെയാണ് അവസാനമായി വകുപ്പ് പ്രയോഗിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, ഗുട്ടെരസിന്റെ നിർദേശം…
Read More