ടെഹ്റാന്: മൂന്ന് ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണു വിവരം പുറത്തുവിട്ടത്. മൂവരും ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്നും ഇവര്‍ ഇറാന് പൗരന്മാര് തന്നെയാണെന്നും സൂചനയുണ്ടെന്നും അറിയിപ്പിലുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനൊപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്നും ഇറാന് അവകാശപ്പെടുന്നു. ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പര്‍വത മേഖലകളില്‍നിന്നാണ് ചാരന്മാരെ പിടികൂടിയതെന്നും ഇറാന് വ്യക്തമാക്കി. ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദൊല്ലഹിയാനും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ താലിബാന് സര്‍ക്കാറിന്റെ പ്രതിനിധികള്‍ ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ച എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയ വാര്‍ത്തയും പുറത്തുവന്നത്.
Read MoreCategory: NRI
ഉടൻ വെടിനിർത്തണമെന്ന് അബ്ബാസ്; ഗാസയിൽ സഹായം എത്തിക്കുമെന്ന് ബ്ലിങ്കൻ
റമള്ള: ഹമാസ്-ഇസ്രയേൽ സംഘർഷത്തിനു പരിഹാരം തേടി പശ്ചിമേഷ്യയിൽ രണ്ടാമതു സന്ദർശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അപ്രതീക്ഷിതമായി വെസ്റ്റ് ബാങ്കിലെത്തി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും സഹായം എത്തിക്കണമെന്നും ബ്ലിങ്കനോട് അബ്ബാസ് ആവശ്യപ്പെട്ടു. എന്നാൽ, ഗാസയിൽ ജീവൻരക്ഷാ വസ്തുക്കൾ എത്തിക്കുന്നതിലും അവശ്യസേവനങ്ങൾ പുനരാരംഭിക്കുന്നതിലും അമേരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത മാത്രമാണ് ബ്ലിങ്കൻ വാഗ്ദാനം ചെയ്തത്. ഇസ്രേലിസേന അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നില്ലെന്നും പലസ്തീൻ ജനതയെ വംശീയ ഉന്മൂലനം ചെയ്യുകയാണെന്നും അബ്ബാസ് ആരോപിച്ചതായി അദ്ദേഹത്തിന്റെ വക്താവ് നബീൽ അബു റുദെയ്നെ അറിയിച്ചു. വെസ്റ്റ് ബാങ്കിൽ ശാന്തിയും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള മാർഗങ്ങൾ അബ്ബാസും ബ്ലിങ്കനും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ വാഷിംഗ്ടൺ ഡിസിയിൽ അറിയിച്ചു. പലസ്തീൻകാരെ അവരുടെ സ്ഥലത്തുനിന്ന് നിർബന്ധിച്ചു മാറ്റുന്നത് അവസാനിപ്പിക്കണം. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുന്നതിന്…
Read More18 മണിക്കൂർ നീണ്ട ബന്ദിനാടകം; വിമാനത്താവളത്തിൽ മകളെ ബന്ദിയാക്കിയ പിതാവ് പിടിയിൽ
ബെർലിൻ: ജർമനിയിലെ ഹാംബർഗിൽ നാലു വയസുള്ള മകളെ ബന്ദിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.18 മണിക്കൂർ നീണ്ട ബന്ദിനാടകം ഇതോടെ അവസാനിച്ചു. കുട്ടിയുടെ അവകാശം സംബന്ധിച്ച തർക്കമാണ് മകളെ ബന്ദിയാക്കാൻ മുപ്പത്തഞ്ചുകാരനെ പ്രേരിപ്പിച്ചതെന്ന സൂചനയുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ സർവീസുകൾ റദ്ദാക്കിയിരുന്നു. പ്രാദേശികസമയം ശനിയാഴ്ച രാത്രി എട്ടിന് മകളുമായി കാറിലെത്തിയ യുവാവ് സുരക്ഷാ തടസം മറികടന്ന് വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. കാറിൽനിന്ന് ആകാശത്തേക്ക് രണ്ടു തവണ വെടിയുതിർക്കുകയും തീകത്തുന്ന കുപ്പികൾ പുറത്തേക്കെറിയുകയുമുണ്ടായി. വൻ സുരക്ഷാസംഘം വിമാനത്താവളം വളഞ്ഞിരുന്നു. മനഃശാസ്ത്രജ്ഞർ അടക്കമുള്ളവർ കുട്ടിയെ മോചിപ്പിക്കാനുള്ള ശ്രമത്തിൽ പങ്കെടുത്തു. യുവാവ് അവസാനം പോലീസിനു കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുട്ടി ഉപദ്രവം നേരിട്ടിട്ടില്ല.
Read Moreകരയാക്രമണത്തിൽ ഗാസ മുനമ്പ് രണ്ടായി വിഭജിച്ചെന്ന് ഇസ്രയേല്‍ സൈന്യം
ടെല്‍ അവീവ്: ഗാസ മുനമ്പില്‍ തങ്ങള്‍ നടത്തുന്ന കരയാക്രമണം പ്രദേശത്തെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേല്‍ സൈന്യം. ഹമാസിനെതിരേയുള്ള യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇസ്രയേല്‍ സേനയുടെ ഈ പരാമര്‍ശം. ഇസ്രയേല്‍ സേന ഗാസ നഗരത്തെ വളഞ്ഞുവെന്നും ഇപ്പോള്‍ തെക്കന്‍ ഗാസ, വടക്കന്‍ ഗാസ എന്നിങ്ങനെ പ്രദേശം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ഇസ്രയേല്‍ സേനയുടെ വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. അതേസമയം, പലസ്തീനിയന്‍ അതോറിറ്റിക്കാണ് ഗാസയുടെ ഭാവി സംബന്ധിച്ച് നിര്‍ണായകമായ തീരുമാനമെടുക്കാനാവുകയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇറാഖി നേതാക്കളെ സന്ദർശിച്ച അദ്ദേഹം സംഘര്‍ഷ ബാധിത പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
Read Moreയുഎസ്എസ്ആർ പോലെ യുഎസ്എയും തകരും ; ഹമാസിന്റെ മുന്നറിയിപ്പ്
ബെയ്റൂട്ട്: സോവിയറ്റ് യൂണിയൻ പോലെ ഒരു ദിവസം യുഎസ്എയും തകരുമെന്ന മുന്നറിയിപ്പുമായി ഹമാസ് നേതാവ് അലി ബരാക്ക. നവംബർ രണ്ടിന് ഒരു ലെബനീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലി ബരാക ഇക്കാര്യം പറഞ്ഞത്. ബ്രിട്ടനും ഗ്ലോബൽ ഫ്രീമേസൺറിയും ചേർന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്ഥാപിച്ചത്. സോവിയറ്റ് യൂണിയനെപ്പോലെ അതും തകരും. അമേരിക്കയുടെ എല്ലാ ശത്രുക്കളും കൂടിയാലോചിക്കുകയും അവർ തമ്മിൽ അടുക്കുകയും ചെയ്യുകയാണ്. അവർ ഒരുമിച്ച് യുദ്ധത്തിൽ പങ്കുചേരുന്ന ഒരു ദിവസം വന്നേക്കാം. അത് അമേരിക്കയെ ഭൂതകാലമാക്കി മാറ്റും. അമേരിക്ക ശക്തരായി തുടരില്ല. അലി ബാരക്ക മുന്നറിയിപ്പ് നൽകി. ഉത്തരകൊറിയയെയും അലി ബരാക്കയും പ്രശംസിച്ചു. അമേരിക്കയെ ആക്രമിക്കാൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു വ്യക്തിയാണ് ഉത്തരകൊറിയയുടെ നേതാവെന്നും അലി ബരാക്ക പ്രതികരിച്ചു. ഹമാസ് പ്രതിനിധി സംഘം അടുത്തിടെ മോസ്കോയിലേക്ക് പോയതായും ഒരാൾ ബെയ്ജിംഗിലേക്കും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘റഷ്യ ദിവസവും…
Read Moreതാത്കാലിക വെടിനിർത്തലില്ല; ബന്ദികളെ മോചിപ്പിക്കുന്നതുവരെ യുദ്ധമെന്ന് നെതന്യാഹു
ടെൽ അവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ കുടുങ്ങിയ ഗാസാ നിവാസികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ഇസ്രയേൽ ചെയ്യണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആവശ്യപ്പെട്ടു. എന്നാൽ, ബന്ദികളെ മോചിപ്പിക്കാതെ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിനു സ്വയംപ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അമേരിക്ക ഒപ്പമുണ്ടെന്നും ടെൽ അവീവിൽ നെതന്യാഹു അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ബ്ലിങ്കൻ ഉറപ്പു നല്കി. എന്നാൽ താത്കാലിക വെടിനിർത്തലിനുള്ള സാധ്യത നെതന്യാഹു തള്ളിക്കളഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധമാരംഭിച്ചശേഷം ഇതു മൂന്നാം വട്ടമാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിൽ എത്തുന്നത്. ഗാസാ നിവാസികൾ നേരിടുന്ന ദുരന്തത്തിൽ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സന്ദർശനം. ബന്ദികളുടെ മോചനത്തിനായി യുദ്ധം നിർത്തിവയ്ക്കേണ്ടതിന്റെ ആവശ്യകത യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയൊരു ‘ഒക്ടോബർ ഏഴ്’ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനുള്ള…
Read Moreനേപ്പാൾ ഭൂചലനം: 125 പേർ മരിച്ചു; പ്രകമ്പനം ഇന്ത്യയിലും; സഹായ വാഗ്ദാനവുമായി ഇന്ത്യ
കാഠ്മണ്ഡു: നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 125 . നാനൂറിലേറെ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്. ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ. ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകൾ നേപ്പാളിലെത്തി. വെള്ളിയാഴ്ച രാത്രിയോടെ റെക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. രണ്ട് തവണയായി 40 സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഭൂചലനമായിരുന്നു ഇവിടെയുണ്ടായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയില്‍ പലഭാഗത്തും പ്രകമ്പനമുണ്ടായി. വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലെ യുപി, ഡൽഹി, ബിഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടിരുന്നു.
Read Moreഋഷി സുനകിനെ അഭിനന്ദിച്ച് മോദി; പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്തു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും. വെള്ളിയാഴ്ച ടെലിഫോണിലൂടെയായിരുന്നു ചർച്ച. സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ വികസനത്തെക്കുറിച്ചും ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതെക്കുറിച്ചും ചർച്ചയായി. ഭീകരവാദം, വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയിൽ ഇരു നേതാക്കളും അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ഔദ്യോഗികമായി ഒരു വർഷം പൂർത്തിയാക്കിയ സുനകിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ യുഎഇ പ്രസിഡന്റിനോടും മോദി സംസാരിച്ചിരുന്നു.
Read Moreകുവൈറ്റില്‍ സ്വദേശിവത്ക്കരണം; സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ നിന്ന് പ്രവാസികളെ മാറ്റും
കുവൈത്ത് സിറ്റി: കുവൈറ്റില്‍ സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാകുന്നു. ഡിസംബറോടെ രാജ്യത്തെ പത്ത് മേഖലകളില്‍ നൂറു ശതമാനം സ്വദേശിവത്ക്കരണം ശക്തമാക്കാനാണു നീക്കം. സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ നിയമിക്കും. സ്വദേശിവത്കരണത്തിനു കുറച്ചു കൂടി സമയം അനുവദിക്കണമെന്നുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ഥന ഇതിനകം തള്ളിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി, മീഡിയ, മറൈന്‍, പബ്ലിക്ക് റിലേഷന്‍സ്, തുടങ്ങിയ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 4,746,000 ആളുകളാണ് കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ നിലവിൽ ജോലി ചെയ്യുന്നത്. ഇതില്‍ 76.0 ശതമാനവും കുവൈറ്റികളാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Read Moreഹമാസിന്റേത് ഗറില്ല മോഡൽ പോരാട്ടം; തുരങ്കങ്ങളെല്ലാം തകർക്കുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഗറില്ല മാതൃകയിലുള്ള പോരാട്ടമാണ് ഹമാസ് ഗാസയിൽ നടത്തുന്നതെന്നും അവരുടെ ഭൂഗർഭ തുരങ്കങ്ങളെല്ലാം തകർക്കുമെന്നും ഇസ്രയേൽ. ഹമാസ് പ്രവർത്തകർ ഗാസയിലെ വീടുകളിൽ ഒളിച്ചിരുന്നും ആക്രമണം നടത്തുന്നുണ്ട്. ഗാസ നഗരം പൂർണമായും വളഞ്ഞു കഴിഞ്ഞെന്നും വെടിനിർത്തൽ അജണ്ടയിലേ ഇല്ലെന്നും ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് ഇസ്രയേൽ നടക്കുന്നത്. ഗാസയിലെ മിക്ക സ്കൂൾ കെട്ടിടങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. 32,000 പേർക്കാണ് പരിക്കേറ്റത്. ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണസംഖ്യ ഇനിയും ഉയരും. പലസ്തീൻ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ സ്ഥിരീകരിച്ചു. ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം…
Read More