കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ബസ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. കാബൂളിലെ തലസ്ഥാനത്തെ ദഷ്-ഇ-ബർചി പരിസരത്താണ് സ്ഫോടനമുണ്ടായതെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read MoreCategory: NRI
കുട്ടികളുടെ ശവപ്പറമ്പായി ഗാസ മാറിയെന്ന് ഐക്യരാഷ്ട്ര സഭ
ഗാസ: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസ പ്രദേശം കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്നു ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വെടിനിർത്തൽ നിർദേശങ്ങൾ തള്ളി യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഗുട്ടെറസിന്റെ വിമർശനം. അതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നു. ഇതിൽ 4,237 പേരും കുട്ടികളാണ്. 2,719 സ്ത്രീകളും ഉൾപ്പെടുന്നു. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ യുദ്ധം ശക്തമാക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തിൽ നിരവധി ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. വടക്കൻ ഗാസയിൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീരുകയാണ്. വെടിനിർത്തൽ ചർച്ചചെയ്യാനായി ചേർന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടെ ഗാസയിൽ ഫീൽഡ് ആശുപത്രി സജ്ജമാക്കാൻ യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റിന്റെ നിർദ്ദേശം പ്രകാരം ആശുപത്രി സാമഗ്രികളുമായി അഞ്ച് വിമാനങ്ങൾ…
Read Moreഹമാസിന്റെ ഭീകരാക്രമണത്തിന് ഇരയായവരെ അനുസ്മരിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഹമാസ് ഭീകരാക്രമണം നടന്ന് ഒരു മാസം തികഞ്ഞ ഇന്നലെ ഇസ്രയേലിൽ ഉടനീളം അനുസ്മരണച്ചടങ്ങുകൾ നടന്നു. ആക്രമണത്തിനിരയായവരെ ഓർമിച്ച് രാവിലെ 11.00ന് രാജ്യത്തുടനീളം ഒരുമിനിറ്റ് മൗനം ആചരിച്ചു. ടെൽ അവീവിൽ ഹമാസിന്റെ കസ്റ്റഡയിലുള്ള 240 ബന്ദികളുടെ ചിത്രങ്ങൾ പതിച്ച ഡിസെൻഗോഫ് ചത്വരത്തിൽ ജനം ഒത്തുകൂടി. കോളജുകളിലും സ്കൂളുകളിലും അനുസ്മരണ പരിപാടികൾ നടന്നു. കഴിഞ്ഞദിവസം ജറൂസലെമിൽ ഓൾഡ് സിറ്റിയിലെ പടിഞ്ഞാറൻ മതിലിൽ 240 ബന്ദികളുടെ ചിത്രങ്ങൾ പ്രോജക്ട് ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ജനങ്ങൾ മതിലിനു സമീപം 1400 മെഴുകുതിരികൾ തെളിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ നഗരങ്ങളടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അനുസ്മരണ പരിപാടികളും ബന്ദികളുടെ മോചനം ആവശ്യപ്പെട്ടു റാലികളും നടന്നു.
Read Moreവാഹനം പഞ്ചറാക്കി ദക്ഷിണാഫ്രിക്കൻ മന്ത്രിയെ കൊള്ളയടിച്ചു
ജൊഹാനസ്ബെർഗ്: ദക്ഷിണാഫ്രിക്കയിലെ വനിതാ ഗതാഗത മന്ത്രി സിൻഡിസിവെ ചിഗുൻഗയെ വാഹനം തടഞ്ഞ് കൊള്ളയടിച്ചു. മന്ത്രിയുടെ ബോഡിഗാർഡുകളുടെ തോക്കുകളും കവർച്ചചെയ്യപ്പെട്ടു. തിങ്കളാഴ്ച ജൊഹാനസ്ബെർഗിലെ ഹൈവേയിലായിരുന്നു സംഭവം. അക്രമികൾ റോഡിൽ മുള്ളു വിതറി വാഹനം പഞ്ചറാക്കി. തുടർന്ന് മന്ത്രിയുടെ സാധനങ്ങളും രണ്ടു സുരക്ഷാ ഭടന്മാരുടെ പിസ്റ്റളുകളും തട്ടിയെടുത്തു. മന്ത്രിക്കും സുരക്ഷാഭടന്മാർക്കും പരിക്കില്ല. അപ്രതീക്ഷിത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നു പോലീസ് അറിയിച്ചു.
Read Moreഹമാസിന്റെ കുറ്റവാളികളെ നേരിടാനുള്ള ഏകമാര്‍ഗം സൈനിക നടപടിയെന്ന് നെതന്യാഹു
ടെല്‍ അവീവ്: ഇപ്പോള്‍ ഹമാസിനെതിരേ നടക്കുന്ന യുദ്ധം കഴിഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് ചാനലായ എബിസി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് യുദ്ധം കഴിഞ്ഞാല്‍ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഹമാസിനെ താല്‍പ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ ഏറ്റെടുക്കും. കാരണം, അത് ഞങ്ങള്‍ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മള് കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക. നെതന്യാഹു പറഞ്ഞു. ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവൻ ബന്ദികളെയും മോചിപ്പിക്കാതെ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ ഉണ്ടാകുമെന്നും ഇത് തങ്ങള്‍ നേരത്തേയും ചെയ്തിട്ടുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി…
Read Moreതെരഞ്ഞെടുപ്പിനുള്ള സമയമല്ല ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ്
കീവ്: തെരഞ്ഞെടുപ്പിനുള്ള ശരിയായ സമയമാണിതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സാധ്യതയെക്കുറിച്ച് രാജ്യത്തെ നേതാക്കൾക്കിടയിൽ ചർച്ച നടക്കുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രതികരണം. കഴിഞ്ഞ വർഷം റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതു മുതൽ പ്രാബല്യത്തിൽവന്ന പട്ടാളനിയമപ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും സാങ്കേതികമായി റദ്ദാക്കിയിരുന്നു. ഇപ്പോൾ പ്രതിരോധത്തിന്റെയും യുദ്ധത്തിന്റെയും സമയമാണെന്ന് നാം തീരുമാനിക്കണം. രാജ്യം വിഭജിക്കാതെ ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
Read Moreചർച്ചയാണ് സമാധാനത്തിനുള്ള മാർഗമെന്ന് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ഭീകരതയും ആയുധങ്ങളുമല്ല സംവാദം, നീതി, സഹാനുഭൂതി എന്നിവയാണ് സമാധാനനിർമിതിക്കുള്ള മാർഗങ്ങളെന്ന് ഫ്രാൻസിസ് മാർപാപ്പ. യഹൂദ റബ്ബിമാരുടെ യൂറോപ്യൻ കോൺഗ്രസ് പ്രതിനിധികളെ വത്തിക്കാനിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് യഹൂദവിരുദ്ധ പ്രകടനങ്ങൾ വർധിക്കുന്നതിൽ മാർപാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം സംഭവങ്ങളെ അപലപിക്കുന്നതായി വ്യക്തമാക്കി. യഹൂദരും ക്രൈസ്തവരും തമ്മിൽ സംവദിക്കേണ്ടതിന്റെ ആവശ്യകത മാർപാപ്പ എടുത്തു പറഞ്ഞു. ക്രൈസ്തവർ യഹൂദ വേരുകൾ പങ്കിടുന്നവരാണ്. ക്രൈസ്തവർക്കു തങ്ങളെതന്നെ മനസിലാക്കാൻ യഹൂദമതം ആവശ്യമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986ൽ റോമിലെ സിനഗോഗ് സന്ദർശിക്കവേ യഹൂദരെ “നമ്മുടെ ജേഷ്ഠസഹോദരർ” എന്നുവിളിച്ചത് ഫ്രാൻസിസ് മാർപാപ്പ ഓർത്തെടുത്തു. യഹൂദ-ക്രിസ്ത്യൻ സംവാദം മതപരമല്ലെന്നും കുടുംബവിഷയമാണെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
Read Moreയുഎസ് സൈനികമായി ഇടപെടും; ഇറാനും ഹിസ്ബുള്ളയ്ക്കും മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിയതായി റിപ്പോർട്ട്. അങ്ങനെവന്നാൽ അമേരിക്ക സൈനികഇടപെടൽ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ് നല്‍കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ആണവ മിസൈലുകൾ വഹിക്കുന്ന മുങ്ങിക്കപ്പൽ അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഒഹായോ ക്ലാസ് മുങ്ങിക്കപ്പൽ ഈജിപ്തിലെ സൂയസ് കനാലിലൂടെ നിങ്ങുന്നതിന്റെ ഫോട്ടോ പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കൻ നടപടിയെ ഇസ്രയേൽ സ്വാഗതം തെയ്തു. മുങ്ങിക്കപ്പലുകളുടെ സ്ഥാനം പരസ്യപ്പെടുത്തുന്നത് അപൂർവമാണ്. ഇറാനും ഹിസ്ബുള്ളയ്ക്കുമുള്ള വ്യക്തമായ സന്ദേശമാണിതെന്ന് വിലയിയിരുത്തപ്പെടുന്നു. ഏതെങ്കിലും രാജ്യമോ സംഘടനയോ സംഘർഷം വർധിപ്പിക്കാൻ മുതിർന്നാൽ അതിനെ പ്രതിരോധിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്ക നേരത്തേ രണ്ടു വിമാന വാഹിനികളുടെ നേതൃത്വത്തിലുള്ള കപ്പൽപ്പടയെ മെഡിറ്ററേനിയനിലേക്ക് അയച്ചിരുന്നു. അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളടക്കമാണ് ഇവ…
Read Moreആശങ്കയുണർത്തി ഭൂചലനങ്ങൾ;വരാൻ പോകുന്ന വലിയ ചലനത്തിന്റെ സൂചനയാകാമെന്ന് ശാസ്ത്രജ്ഞർ
കാഠ്മണ്ഡു: ഹിമാലയൻ മേഖലയിൽ മൂന്നു ദിവസത്തിനിടെ രണ്ടു ഭൂചലനങ്ങൾ ഉണ്ടായത് ആശങ്ക പരത്തുന്നു. ഈ മേഖലയിൽ ഉണ്ടാകാനിരിക്കുന്ന 8.5 തീവ്രതയോടെയുള്ള വൻ ഭൂകന്പത്തിന്റെ സൂചനയാണിതെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് 2018ൽ നടത്തിയ പഠനത്തിലാണ് ഉത്തരാഖണ്ഡ് മുതൽ പടിഞ്ഞാറൻ നേപ്പാൾ വരെ വ്യാപിച്ചുകിടക്കുന്ന മധ്യഹിമാലയത്തിൽ വൻ ഭൂകന്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ നാലിന് 5.8 തീവ്രതയോടെ ഉണ്ടായ ഭൂകന്പത്തിൽ നേപ്പാളിൽ 153 പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പടിഞ്ഞാറൻ നേപ്പാളിലെ ജാജാർകൊട്ട് മേഖലയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും പ്രകന്പനം അനുഭവപ്പെട്ടിരുന്നു. 2015ലുണ്ടായ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിൽ 90,000 പേരാണു മരിച്ചത്.
Read Moreഇസ്രയേലിലേക്ക് 30 വരെ എയർ ഇന്ത്യ പറക്കില്ല
ന്യൂഡൽഹി: ടെൽ അവീവിലേക്കു റദ്ദാക്കിയ വിമാന സർവീസുകൾ നവംബർ 30 വരെ എയർ ഇന്ത്യ നീട്ടി. ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും അവിടെനിന്ന് ഇങ്ങോട്ടേയ്ക്കും എയർ ഇന്ത്യ സർവീസുകൾ നടത്തിയിട്ടില്ല. നേരത്തെ, ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ എയർ ഇന്ത്യ നടത്തിയിരുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരുന്നു ഈ സർവീസ്. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽനിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെകൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ അജയ്യുടെ ഭാഗമായി കഴിഞ്ഞ മാസം എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു.
Read More