ടെൽ അവീവ്: ഗാസയിലെ നൂറിലധികം ഭീകരകേന്ദ്രങ്ങളിൽ ഒറ്റരാത്രികൊണ്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഒക്ടോബർ ഏഴിന് ജൂത സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിൽ പങ്കെടുത്ത ഹമാസ് ഭീകരരിൽ ഒരു മുതിർന്ന നേതാവ് കൊല്ലപ്പെട്ടുവെന്നും പ്രതിരോധ സേന അറിയിച്ചു. കൂടാതെ, ഇസ്രയേൽ വ്യേമസേനയുടെ വിമാനത്തിന് നേരെ മിസൈൽ പ്രയോഗിക്കാൻ പദ്ധതിയിട്ടിരുന്ന ഭീകരരെ വകവരുത്തിയെന്നും ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ ടണൽ ഷാഫ്റ്റുകൾ, യുദ്ധോപകരണ വെയർഹൗസുകൾ, ഡസൻ കണക്കിനു പ്രവർത്തന ആസ്ഥാനങ്ങൾ എന്നിവ തകർന്നതായി ഐഡിഎഫ് വ്യക്തമാക്കി. ഗാസയിലെ ജബാലിയ പരിസരത്തുള്ള ഒരു പള്ളിക്കുള്ളിലെ ഭീകര കേന്ദ്രങ്ങളും ആയുധങ്ങളും നശിപ്പിച്ചു. ഇത് ഹമാസ് തലവന്മാരുടെ നിരീക്ഷണ പോസ്റ്റായും ഒത്തുചേരാനുള്ള സ്ഥലമായും ഉപയോഗിച്ചിരുന്നതായും സൈന്യം കൂട്ടിച്ചേർത്തു.
Read MoreCategory: NRI
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. ഇവര്‍ക്കുള്ള നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ഇവരെ പിന്‍വലിക്കുന്നതെന്നും ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കാനഡ പ്രതികരിച്ചു. ഇതിന് പിന്നാലെ മൂന്നിടങ്ങളില്നിന്നുള്ള കാനഡയുടെ വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി കാനഡ അറിയിച്ചു. മുംബൈ, ബംഗളൂരു, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ഡല്‍ഹിയിലെ കാനഡയുടെ ഹൈക്കമ്മീഷനില്‍നിന്ന് മാത്രമാണ് തത്ക്കാലം വിസ സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. ഇതിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇതോടെ ഇന്ത്യയും കനേഡിയന്‍ ഉദ്യോഗസ്ഥനെ പുറത്താക്കി.
Read Moreഇസ്രയേലിനെ തകർക്കാൻ ലക്ഷ്യമായെത്തിയ മിസൈലുകൾ തകർത്ത് യുഎസ് യുദ്ധക്കപ്പൽ
വാഷിംഗ്ടൺ: ഇസ്രയേൽ ലക്ഷ്യമാക്കിയെത്തിയ മിസൈലുകൾ തകർത്ത് യുഎസ് യുദ്ധക്കപ്പൽ. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈലുകളാണ് വടക്കൻ ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് കാർണി തകർത്തത്. പശ്ചിമേഷ്യയിൽ ഒരു യുഎസ് നേവി കപ്പൽ അതിനെ നേരിട്ട് ലക്ഷ്യമിടാത്ത മിസൈലുകൾക്കും ഡ്രോണുകൾക്കുമെതിരെ പ്രതിരോധ നടപടിയെടുക്കുന്നത് സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. നിലവിലെ പ്രതിസന്ധിയിൽ ഇസ്രയേലിനെ സംരക്ഷിക്കാൻ യുഎസ് സൈനിക ഇടപെടലിന്റെ ആദ്യ ഉദാഹരണം കൂടിയാണിത്. യെമനിൽ നിന്ന് ഹൂതികൾ വിക്ഷേപിച്ച മൂന്ന് ലാൻഡ് അറ്റാക്ക് മിസൈലുകളും ഒന്നിലധികം ഡ്രോണുകളും യുഎസ്എസ് കാർണി വിജയകരമായി തടഞ്ഞുവെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡ് ജനറൽ പാറ്റ് റൈഡർ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. പ്രാദേശിക പങ്കാളികളെയും രാജ്യതാത്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി പശ്ചിമേഷ്യയിൽസ്ഥാപിച്ചിട്ടുള്ള യുഎസിന്റെ സംയോജിത വ്യോമ, മിസൈൽ പ്രതിരോധ ശേഷി പ്രകടമാക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള…
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ചത് 16 പലസ്തീൻ മാധ്യമപ്രവർത്തകർ
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ 16 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പത്രപ്രവർത്തക യൂണിയൻ.ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനുശേഷം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റുവെന്നും പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 3,785 പലസ്തീനികൾ കൊല്ലപ്പെട്ടു. 12,493 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു. ഗാസയിൽ 44 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും നാല് ആശുപത്രികൾ പ്രവർത്തനരഹിതമാണെന്നും 14 അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനം നിർത്തിയതായും അൽ ഖുദ്ര പറഞ്ഞു.
Read Moreഅഭയാര്‍ഥികള്‍ കഴിഞ്ഞിരുന്ന ക്രൈസ്തവ ദേവാലയ പരിസരത്തും ബോംബാക്രമണം; നിരവധി മരണം
ടെല്‍ അവീവ്: ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഗാസ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടതിന് പിന്നാലെ യുദ്ധമുഖത്ത് നിന്നും മറ്റൊരു നടുക്കുന്ന റിപ്പോര്‍ട്ട് കൂടി. ഗാസയ്ക്കെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ക്രൈസ്തവ ദേവാലയ പരിസരത്ത് നടന്ന ബോംബ് ആക്രമണത്തില്‍ ഒട്ടേറെ പേര് മരിച്ചു. ഗാസയിലെ അല്സെയ്ടൂണിലുള്ള ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ പ്രദേശത്ത് തന്നെയുള്ള ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളും ഇസ്ലാം വിശ്വാസികളുമടക്കമുള്ള ഒട്ടേറെ അഭയാര്‍ഥികള്‍ ദേവാലയത്തിനകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ മേഖലയിലും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിനായി കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നും യെമനില്‍ നിന്ന് ഇസ്രയേലിന് ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്വീര്യമാക്കിയെന്നറിയിച്ച് യുഎസ് രംഗത്തെത്തി. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നു ഒക്ടോബര്‍ ഏഴ് മുതല്‍…
Read Moreഇറാഖിൽ അജ്ഞാത ഡ്രോണുകൾ; വെടിവച്ചിട്ട് യുഎസ് സൈന്യം
വാഷിംഗ്ടൺ ഡിസി: ഇറാഖിൽ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കുനേരേ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ സഖ്യസേന വെടിവച്ചിട്ടു. ഒരെണ്ണത്തിനു കേടുപാടുകൾ വരുത്തുകയും ചെയ്തു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം അറിയിച്ചത്. ഡ്രോൺ ആക്രമണത്തിൽ സേനാംഗങ്ങൾക്കു നിസാരപരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇസ്രായേലിന് യുഎസ് പിന്തുണ നൽകിയതിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനികരെ ആക്രമിക്കുമെന്ന് ഇറാൻ അനുകൂല ശക്തികൾ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് സൈനിക മേഖലയിൽ ഡ്രോണുകൾ എത്തിയത്. ഇറാഖിലെയും സമീപ മേഖലയിലെയും സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും യുഎസ് സേനയും സഖ്യസേനയും ഏത് ഭീഷണിയും നേരിടുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
Read Moreയുക്രെയ്നിൽ റഷ്യൻ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിലെ ഭക്ഷണശാലയ്ക്കുനേരേ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. തെക്കൻ മൈക്കോളൈവ് മേഖലയിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 8.30 ന് മൈക്കോളൈവ് നഗരത്തിനു വടക്കുപടിഞ്ഞാറായി 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റെപ്പോവ് എന്ന ചെറിയ ഗ്രാമത്തിലാണ് മിസൈൽ പതിച്ചത്. ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിനും വ്യാപാരസ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു.’കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. ഇവരുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണു രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. യുക്രെയ്നിലെ സപോരിജിയ, ഡിനിപ്രോപെട്രോവ്സ്ക് മേഖലകളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
Read Moreനിലപാട് മയപ്പെടുത്താനൊരുങ്ങി ഇസ്രയേൽ
ജറൂസലെം: ഇസ്രയേൽ-ഹമാസ് യുദ്ധക്കെടുതികളിൽ കഷ്ടപ്പെടുന്ന ഗാസയിലെ ജനങ്ങൾക്ക് അടിയന്തരസഹായം എത്തിക്കാനുള്ള രാജ്യാന്തരസമ്മർദം ശക്തമാകുന്നതിനിടെ, ഇസ്രയേൽ നിലപാട് മയപ്പെടുത്തുന്നു. റഫാ അതിർത്തി വഴി ഈജിപ്ത് മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് തടസം നിൽക്കില്ലെന്നും എന്നാൽ, ബന്ദികളെ ഹമാസ് മോചിപ്പിക്കുന്നതുവരെ ഉപരോധം നീക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു. ഈജിപ്ത് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, ഗാസയിലെ അല്‍ അഹ്ലി അറബി ആശുപത്രിക്കുനേരേ നടന്ന ആക്രമണം സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 471 പേര് കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. പലസ്തീൻ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്നു പറയുന്ന ഇസ്രേലി പ്രതിരോധ സേന, പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചാണ് വൻദുരന്തമായതെന്നും വിശദീകരിക്കുന്നു. യുഎന്നിലെ 22 അറബ് അംഗരാജ്യങ്ങൾ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടു. എന്നാൽ, ആക്രമണം നിർത്താൻ ബ്രസീൽ കൊണ്ടുവന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ യുഎസ് എതിർത്തതിനാൽ പരാജയപ്പെട്ടു. ഗാസയിൽ ഉടനടി…
Read Moreഹമാസ് ഐഎസിനേക്കാൾ ഭീകരം; തെക്കൻ ഇസ്രയേലിൽ നടത്തിയതു കശാപ്പാണെന്ന് ബൈഡൻ
ടെൽ അവീവ്: ഇസ്ലാമിക് സ്റ്റേറ്റിനേക്കാൾ കൊടും ഭീകരരാണ് ഹമാസിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് തെക്കൻ ഇസ്രയേലിൽ നടത്തിയതു കശാപ്പാണ്. ഹമാസിന്റെ ദുഷ്ചെയ്തികൾ വച്ചുനോക്കിയാൽ ഇസ്ലാമിക് സ്റ്റേറ്റിന് കുറച്ചെങ്കിലും ബോധമുണ്ടെന്നു തോന്നിപ്പോകുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇസ്രയേലിന് ഐക്യദാർഢ്യവുമായി ടെൽ അവീവിലെത്തിയ ബൈഡൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു. അൽ അഹ്ലി അറബ് ആശുപത്രിക്കു നേർക്കുണ്ടായ ആക്രമണത്തിനു പിന്നിൽ പലസ്തീൻ തീവ്രവാദികളാണെന്നും ബൈഡൻ സൂചിപ്പിച്ചു. ആശുപത്രിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദുഃഖിതനും രോഷാകുലനുമാണെന്ന് ബൈഡൻ പറഞ്ഞു. “പക്ഷേ, ഞാൻ കണ്ടതുവച്ച് ഇത് മറ്റേ ടീം ചെയ്ത പണിയാണ്. ഇസ്രയേലല്ല ഇതിനു പിന്നിൽ”. 1400നു മുകളിൽ ഇസ്രേലികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നെതന്യാഹു ബൈഡനോടു പറഞ്ഞു. അമേരിക്കയുടെ ഉറച്ച പിന്തുണയ്ക്കും സ്വയംപ്രതിരോധത്തിനായി നല്കുന്ന സഹായങ്ങൾക്കും ഇസ്രയേൽ നന്ദി പറയുന്നു. യുദ്ധകാലത്ത് ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡനെന്നും നെതന്യാഹു…
Read Moreഗാസ ആശുപത്രി ആക്രമണത്തിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ ഹമാസിനൊപ്പം; ജോ ബൈഡനുമായുള്ള ചർച്ചകളിൽനിന്നു പിന്മാറി അറബ് നേതാക്കൾ
ടെൽ അവീവ്/അമ്മാൻ: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കി ഗാസയിലെ അല്‍ അഹ്ലി അറബി ആശുപത്രി ആക്രമണം മാറുന്നു. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിലുണ്ടായ സ്ഫോടനത്തിൽ 471 പേര് കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. പലസ്തീൻ തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്നു പറയുന്ന ഇസ്രേലി പ്രതിരോധ സേന, പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ചാണ് വൻദുരന്തമായതെന്നും വിശദീകരിക്കുന്നു. മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നതിനിടെ ഇസ്രയേലിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു. ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ച ബൈഡൻ മറുപക്ഷമാണ് ഇതിനു പിന്നിലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആർക്കൊപ്പമാണ് യുഎസ് എന്ന് ഇസ്രേലി ജനതയെയും ലോകത്തെയും ബോധ്യപ്പെടുത്തുകയാണ് സന്ദർശനലക്ഷ്യമെന്ന് ബൈഡൻ പറഞ്ഞു. ഗാസയിലെ ആശുപത്രി ആക്രമണം ഏറെ സങ്കടകരമാണ്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ യുഎസ് പ്രസിഡന്റ്, 31…
Read More