ഹമാസ് ആക്രമണം: ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ

ജറൂസലെം: ഹമാസ് തീവ്രവാദി ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സുരക്ഷാ ഉദ്യോഗ സ്ഥരും. ലഫ്. ഒർ മോസസ് (22), ഇൻസ്പെക്ടർ കിം ദൊക്രാകെർ എന്നിവരാണു കൊല്ലപ്പെട്ട ഇന്ത്യൻ വംശജർ. ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തവേ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഹോം ഫ്രണ്ട് കമാൻഡറാണ് ഒർ മോസസ്.സെൻട്രൽ ഡിസ്ട്രിക്‌ടിലെ ബോർഡർ പോലീസ് ഓഫീസറാണ് കിം ദൊക്രാകെർ. ഹമാസ് ആക്രമണത്തിൽ 286 ഇസ്രയേൽ സൈനികരും 51 പോലീസ് ഓഫീസർമാരും കൊല്ലപ്പെട്ടു. ബന്ദികളിൽ നേപ്പാളി വിദ്യാർഥിയും ഹമാസ് ബന്ദികളാക്കിയവരിൽ നേപ്പാളി വിദ്യാർഥിയായ ബിപിൻ ജോഷിയും. ഇയാളെ മോചിപ്പിക്കാൻ അന്താരാഷ്‌ട്ര സംഘടനകളുടെ സഹായം തേടിയെന്ന് നേപ്പാൾ ഗവൺമെന്‍റ് അറിയിച്ചു. ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ആറു പേർ രക്ഷപ്പെട്ടു. ബിപിൻ ജോഷിയെ കാണാതായിരുന്നു. തായ്‌ലൻഡ് പൗരന്മാർക്കൊപ്പമാണ് ജോഷിയെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.

Read More

കാഴ്ചക്കാരാകി കൈയുംകെട്ടി നോക്കിയിരിക്കില്ല: ഇസ്രയേലിന് ഇറാന്‍റെ മുന്നറിയിപ്പ്

ടെഹ്‌റാൻ: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ചക്കാരാകില്ലെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. ഗാസയിൽ പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിന് ഇറാന്‍റെ മുന്നറിയിപ്പ്. ഹമാസിനെതിരേ ശക്തമായ കരയാക്രമണത്തിന് ഇസ്രയേൽ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍റെ മുന്നറിയിപ്പ്. നാസികൾ ചെയ്തത് ഇസ്രയേൽ ആവർത്തിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ചൈന ഇടപെടണമെന്നും ആവശ്യപ്പെട്ടു. സയണിസ്റ്റ് ആക്രമണങ്ങൾ അവസാനിച്ചില്ലെങ്കിൽ മേഖലയിലെ എല്ലാ പാർട്ടികളുടെയും കൈകൾ ട്രിഗറിലാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാഹചര്യം നിയന്ത്രിക്കാനും സംഘർഷങ്ങൾ വഷളാകാതിരിക്കാനും ആർക്കും ഉറപ്പ് നൽകാൻ കഴിയില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുദ്ധത്തിന്‍റെയും പ്രതിസന്ധിയുടെയും വ്യാപ്തി വികസിക്കുന്നത് തടയാൻ താത്പര്യമുള്ളവർ, ഗാസയിലെ പൗരന്മാർക്കും സാധാരണക്കാർക്കും എതിരായ നിലവിലെ പ്രാകൃത ആക്രമണങ്ങൾ തടയേണ്ടതുണ്ടെന്നും ഇറാൻ അറിയിച്ചു. ഗാസയിൽ തുടർച്ചയായി ഇസ്രയേൽ നടത്തിയ…

Read More

190ലധികം ആൺ‌കുട്ടികളെ കൊന്ന “സീരിയൽ കില്ലർ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ മരിച്ചു

ബൊഗോട്ട: “ദി ബീസ്റ്റ്’ എന്നറിയപ്പെടുന്ന, ലോകം കണ്ടതിൽ ഏറ്റവും ക്രൂരനായ കൊളംബിയൻ സീരിയൽ കില്ലർ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ ക്യൂബിലോസ് (66) മരിച്ചു. 190 ലധികം കുട്ടികളെ കൊന്ന കേസിലെ പ്രതി‍യാണ് ഗ്രാവിറ്റൊ. തടവിൽ തുടരവേ വ്യാഴാഴ്‌ച വടക്കൻ കൊളംബിയയിലെ വല്ലെദുപാറിലെ ആശുപത്രിയിലായിരുന്നു മരണം. 1992 ലാണ് ഗ്രാവിറ്റൊ കൊലപാതകങ്ങൾ തുടങ്ങുന്നത്. ആറിനും 16നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികളെ ക്രൂരമായ ലൈംഗികപീഡനത്തിനുശേഷം കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി. 1992ൽ നിരവധി കുട്ടികൾ കൊളംബിയയിൽനിന്നു കാണാതായിരുന്നു. 1994 മുതൽ രാജ്യത്തെ 59 പട്ടണങ്ങളിൽനിന്ന് 114 കുട്ടികളുടെ മൃതദേഹങ്ങൾ പോലീസിന് ലഭിച്ചു. ഒരേ രീതിയിലായിരുന്നു കുട്ടികൾ കൊല്ലപ്പെട്ടിരുന്നത്. 22 വർഷത്തേക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 2021 ൽ ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയിരുന്നു. എന്നാൽ അന്നത്തെ സർക്കാർ ജയിൽമോചനം തടയുകയായിരുന്നു.

Read More

പലായനം ചെയ്യുന്നവരുടെ നേർക്കും ഇസ്രയേലിന്‍റെ ആക്രമണമെന്ന് ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ നിന്നും പലായനം ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 കടന്നിരിക്കുകയാണ്. ഇസ്രയേലിന്‍റെ മുന്നറിയിപ്പിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയില്‍ നിന്നും പലായനം ചെയ്യുന്നത്. ഒഴിഞ്ഞ് പോകുന്നവര്‍ക്ക് മേലും ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇതിനിടയില്‍ തെക്കന്‍ ലബാനോനില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ലബാനോനില്‍ ജോലി ചെയ്യുകയായിരുന്ന ന്യൂസ് വീഡിയോഗ്രാഫര്‍ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഈ പ്രദേശത്ത് ലൈവ് ന്യൂസ് കവറേജിനായി പോയ റോയിട്ടേഴ്‌സ് സംഘത്തിലെ അംഗമായിരുന്നു ഇസ്സാം.

Read More

പലസ്തീന്‍ അനുകൂല റാലികള്‍ വിലക്കി ഫ്രാന്‍സ്; തെരുവുകളില്‍ അക്രമം അഴിച്ചുവിട്ട് പ്രതിഷേധക്കാര്‍

പാരീസ്: സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് രാജ്യത്ത് പലസ്തീന്‍ അനുകൂല റാലികള്‍ നിരോധിച്ച് ഫ്രാന്‍സ്. എന്നാല്‍ റാലികള്‍ നിരോധിച്ചതിനു പിന്നാലെ പ്രതിഷേധക്കാര്‍ തെരുവില്‍ പോലീസുമായി ഏറ്റുമുട്ടി. തുടര്‍ന്ന് ഇവരെ പിരിച്ചുവിടാനായി പോലീസിനു കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ടി വന്നു. പലസ്തീന്‍ അനുകൂല റാലിയ്ക്കുള്ള വിലക്ക് മറികടന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഫ്രാന്‍സിന്‍റെ തെരുവുകളില്‍ ഇറങ്ങിയത്. പാരീസിനെക്കൂടാതെ ലില്ലി, ബോര്‍ഡോ എന്നിവ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രതിഷേധക്കാര്‍ തെരുവു കൈയടക്കുന്ന കാഴ്ചയാണ് കണ്ടത്. ഫ്രഞ്ച് ജനത ഐക്യത്തോടെ തുടരണമെന്നും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രാജ്യത്തേക്ക് കൊണ്ടു വരുന്നതില്‍ നിന്ന് ഏവരും വിട്ടു നില്‍ക്കണമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ അഭ്യര്‍ഥിച്ചു. പൊതുസമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ഷെറാള്‍ഡ് ഡാര്‍മനിന്‍ പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്ത് നിരോധിച്ചത്. യൂറോപ്പില്‍ മുസ്ലീങ്ങളും ജൂതന്മാരും ഏറ്റവുമധികമുള്ള രാജ്യമാണ് ഫ്രാന്‍സ്. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ മുമ്പ്…

Read More

ഇസ്രയേലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സൗദി അറേബ്യ

റിയാദ്: ഇസ്രയേലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സൗദി അറേബ്യ. ഗാസയിൽനിന്നു പലസ്തീനികളെ കുടിയിറക്കുന്നതിനെയും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തെയും സൗദി അപലപിച്ചു. ഗാസയിൽനിന്നു പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങൾ നിരസിക്കുന്നതായും സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കവേ വടക്കൻ ഗാസയിൽനിന്ന് 11 ലക്ഷം പേർ തെക്കൻ ഭാഗത്തേക്കു മാറണമെന്ന് ഇസ്രയേൽ ഉത്തരവിട്ടിരുന്നു. ഉപരോധം മൂലം ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ നരകിക്കുന്ന ജനം കാൽനടയായും കാറുകളിലും ട്രക്കുകളിലും തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുതുടങ്ങി. ഒരേയൊരു പ്രധാന റോഡാണ് തെക്കോട്ടുള്ളത്. ജനം ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് ഇസ്രയേൽ പിൻവലിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു. 24 മണിക്കൂറിനകം ഇത്രയധികം ജനം പലായനം ചെയ്യുന്നത് അപകടകരമാണെന്ന് യുഎൻ മുന്നറിയിപ്പു നല്കി. ഇസ്രയേലിന്‍റേത് സംഭ്രാന്തി സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ജനങ്ങൾ വീടുകളിൽത്തന്നെ തുടരണമെന്നുമാണു ഹമാസിന്‍റെ നിലപാട്.

Read More

ഇസ്രയേലിന് പിന്തുണ നൽകി യുദ്ധവിമാനവും കപ്പലുകളും അയയ്ക്കുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനവും ഹെലികോപ്റ്ററുകളും കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് അയയ്ക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇന്നു മുതൽ ഈ മേഖലയിലൂടെ പട്രോളിംഗ് ആരംഭിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ഒരു പി8 എയർക്രാഫ്റ്റ്, യുദ്ധക്കപ്പലുകളായ ആർഎഫ്എ ലൈം ബേ, ആർഎഫ്എ ആർഗസ്, മൂന്ന് മെർലിൻ ഹെലികോപ്റ്ററുകൾ എന്നിവയെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. മേഖലയിലുടനീളമുള്ള തങ്ങളുടെ സൈനിക, നയതന്ത്ര ടീമുകൾ, സുരക്ഷ പുനഃസ്ഥാപിക്കുന്നതിനും ഹമാസ് ഭീകരരുടെ ക്രൂരമായ ആക്രമണത്തിന്‍റെ ഇരകളായ ആയിരക്കണക്കിനു നിരപരാധികളിലേക്ക് മാനുഷികസഹായം എത്തിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളെ പിന്തുണയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

Read More

ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഡൽഹിയിലെത്തി;212 അംഗത്തിൽ മലയാളികളും

ന്യൂഡൽഹി:  ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികൾ ഉൾപ്പടെ 212 പേരാണ് ഇസ്രയേലിൽ നിന്നും രാജ്യത്ത് മടങ്ങി എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇസ്രയേലിൽ നിന്നുമെത്തുന്ന മലയാളികളെ സഹായിക്കാനായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ. 01123747079. അതേസമയം, ഇസ്രായേലിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഉടനെ അടയ്ക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഓപ്പറേഷൻ അജയ് ഒരാഴ്ചയെങ്കിലും തുടരുമെന്നും അതിനാലാണ് നയതന്ത്രകാര്യാലയങ്ങൾ അടയ്ക്കാത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.  

Read More

ഇസ്രയേല്‍ ആക്രമണം; സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടി

ഡമാസ്‌ക്കസ്: ഇസ്രയേലിന്‍റെ ആക്രമണത്തെത്തുടര്‍ന്ന് അയല്‍രാജ്യമായ സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. സിറിയയിലെ പ്രധാന നഗരങ്ങളായ ഡമാസ്‌ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഹമാസിനെതിരേയായ ഇസ്രായേലിന്‍റെ പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഈ വിമാനത്താവളങ്ങളില്‍ ഫ്‌ളൈറ്റുകള്‍ പതിവായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. രണ്ട് വിമാനത്താവളങ്ങളും സിറിയന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇസ്രയേലിന്‍റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Read More

ഗാസ താവളത്തിലേക്ക് ഇസ്രേലി സൈന്യത്തിന്‍റെ മിന്നലാക്രമണം; 250 ബന്ദികളെ രക്ഷപെടുത്തി; വീഡിയോ കാണാം

  ടെൽ അവീവ്: ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ദികളാക്കിയ 250 ഓളം പേരെ എലൈറ്റ് യൂണിറ്റ് രക്ഷപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടു. സൈന്യത്തിന്‍റെ “ഷായെറ്റെറ്റ് 13′ യൂണിറ്റ് സൂഫ ഔട്ട്‌പോസ്റ്റിലേക്ക് ഇരച്ചുകയറി മിന്നലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്‍റെ ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് അബു ആലി ഉൾപ്പെടെ അറുപതിലധികം ഹമാസ് ഭീകരരെ വധിക്കുകയും 26 പേരെ പിടികൂടുകയും ചെയ്തതായി ഐഡിഎഫ് അറിയിച്ചു. പുറത്തുവന്ന വീഡിയോയിൽ ഇസ്രയേൽ സൈനികർ കെട്ടിടത്തിനുള്ളിൽ പോകുന്നത് കാണുന്നതും വെടിയൊച്ചകൾ മുഴങ്ങുന്നതകാണാം. ഒരു സൈനികൻ മറവിൽ നിന്ന് വെടിയുതിർക്കുന്നതും മറ്റൊരാൾ ഔട്ട്‌പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നതും കാണാം. തുടർന്ന് ബങ്കറിനുള്ളിൽ പ്രവേശിച്ച സൈനികർ ബന്ദികളെ രക്ഷിക്കുന്നതും പരിക്കേറ്റവരെ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.  ഒക്‌ടോബർ ഏഴിന് സൂഫ സൈനിക പോസ്റ്റിന്‍റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള സംയുക്ത ശ്രമത്തിന്‍റെ ഭാഗമായി…

Read More