ടെൽ അവീവ്: ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ആഭ്യന്തര സുരക്ഷാ ഏജൻസി (ഐഎസ്എ) തലവൻ റോണൻ ബാർ. ഒക്ടോബർ ഏഴിന് 1,300-ലധികം പേർ കൊല്ലപ്പെട്ട ഹമാസിന്റെ ക്രൂരമായ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും നിർണായക വിജയത്തിനായി അവസാനം വരെ പോരാടുമെന്നും ബാർ പറഞ്ഞു. നിർഭാഗ്യവശാൽ, കഴിഞ്ഞ ശനിയാഴ്ച ഞങ്ങൾ നിരവധി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും, ആക്രമണത്തെ തടയാനുള്ള മുന്നറിയിപ്പുകൾ സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. തട്ടിക്കൊണ്ടു പോയവരെയും കാണാതായവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി പ്രതിരോധ സേനയുമായി ചേർന്ന് ഒരു പ്രത്യേക സംവിധാനം തയറാക്കിയതായും റോണൻ ബാർ പറഞ്ഞു.
Read MoreCategory: NRI
ഇസ്രയേൽ-ഹമാസ് യുദ്ധം; ബൈഡൻ നാളെ ഇസ്രയേലിൽ, കരയുദ്ധം വൈകുന്നു
ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ടെൽ അവീവിലെത്തുന്ന ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഗാസ പിടിച്ചെടുക്കുന്നതിലെ എതിർപ്പ് ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ വീണ്ടും ഗാസയിൽ അധിനിവേശം നടത്തുന്നത് വലിയ പിഴവായി മാറാമെന്നായിരുന്നു ബൈഡൻ വ്യക്തമാക്കിയത്. ഹമാസും അതിന്റെ ഭീകരതയും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പക്ഷേ, തെക്കൻ ഇസ്രയേലിൽ ഹമാസിനെയും വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയെയും അമർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യണം. പക്ഷേ, പലസ്തീൻ അഥോറിറ്റിയും പലസ്തീൻ രാഷ്ട്രവും വേണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. അതിനുപിന്നാലെ ഗാസ പിടിച്ചടക്കാൻ താത്പര്യമില്ലെന്നും എന്നാൽ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. ഇതിനിടെയാണ് ബൈഡൻ ഇസ്രയേലിലെത്തുന്നത്.…
Read Moreഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കുന്നു;ഗാസയിൽനിന്നു പലായനം ചെയ്തത് പത്തു ലക്ഷം പേർ
ജറൂസലെം: ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കവേ ഗാസയിൽനിന്നു പലായനം ചെയ്തത് പത്തു ലക്ഷം പേർ. യുദ്ധം പത്തു ദിവസം പിന്നിട്ടിട്ടും വെടിനിർത്തലിനു തയാറാകാൻ ഇസ്രയേലും ഹമാസും വിസമ്മതിച്ചു. ഗാസയിൽനിന്നുള്ളവർക്ക് ഈജിപ്തിലേക്കു കടക്കുന്നതിനായി വെടിനിർത്തലിനു സമ്മതിച്ചുവെന്ന അഭ്യൂഹം ഇസ്രയേൽ തള്ളി. വെടിനിർത്തലിനോ ഗാസയിൽ സഹായമെത്തിക്കുന്നതിനോ ധാരണയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അര മണിക്കൂറിനകം പ്രസ്താവന ഇറക്കി. ഹമാസിന്റെ മാധ്യമവിഭാഗം മേധാവി സലാമ മറൗഫും വെടിനിർത്തൽ ധാരണയെക്കുറിച്ച് അറിയില്ലെന്നു പ്രതികരിച്ചു. ഗാസയിൽ 199 പേരെ ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേൽ അറിയിച്ചു. 155 പേരെ ബന്ദികളാക്കിയെന്നായിരുന്നു ഇസ്രയേൽ നേരത്തേ അറിയിച്ചിരുന്നത്. ബന്ദികളാക്കപ്പെട്ടവരിൽ വിദേശികളുണ്ടോയെന്ന് ഇസ്രയേൽ വ്യക്തമാക്കിയില്ല. ഗാസയിൽ കരയുദ്ധത്തിന് ഒരുക്കങ്ങൾ നടത്തുന്ന ഇസ്രയേൽ കൂടുതൽ സൈനികരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. കരയുദ്ധത്തിന് സമയക്രമപട്ടിക തയാറാക്കിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രേലി ബോംബിംഗ് തുടരുന്നു. ഗാസയിൽ ഇതുവരെ 2,750 പേരാണു കൊല്ലപ്പെട്ടത്. പതിനായിരത്തോളം…
Read Moreലെബനീസ് അതിർത്തിക്കടുത്തുള്ള 28 ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ ഇസ്രയേൽ
ജറുസലം: ലെബനീസ് അതിർത്തിക്കടുത്തുള്ള ജനങ്ങളെ ഒഴിപ്പിക്കാനുള്ള പദ്ധതിയൊരുക്കിയതായി ഇസ്രയേൽ സൈന്യം. അതിർത്തിയിൽ നിന്ന് രണ്ടുകിലോമീറ്റർ പരിധിയിലുള്ള 28 ഗ്രാമങ്ങളിലെ താമസക്കാരെയാണ് ഒഴിപ്പിക്കുന്നത്. ഹമാസുമായുള്ള ഏറ്റുമുട്ടലിനു പിന്നാലെ ലെബനീസ് അതിർത്തിയിൽ നിന്നുള്ള ഹിസ്ബുള്ള ആക്രമണവും രൂക്ഷമായ സാഹചര്യത്തിലാണ് സൈന്യത്തിന്റെ നീക്കം. അതിർത്തിഗ്രാമങ്ങളിലൊന്നായ ഷ്തുലയിലേക്ക് ഞായറാഴ്ച ഹിസ്ബുള്ള നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഇസ്രേലികൾക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുള്ളയ്ക്കു മറുപടിയായി ഇസ്രേലി സേന പീരങ്കിയാക്രമണം നടത്തി. അതിർത്തിയിലെ നാലു കിലോമീറ്റർ മേഖല അടയ്ക്കുന്നതായും അറിയിച്ചു. ഹമാസ്-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം വടക്കൻ ഇസ്രയേലിലുണ്ടാകുന്ന ആദ്യമരണമാണിത്. ഇസ്രേലി സേനയും ഹിസ്ബുള്ളയും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലും ചെറിയതോതിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. യുദ്ധം അവസാനിച്ചതിന് ശേഷം ഗാസ പിടിച്ചെടുക്കാനോ അവിടുത്തെ പലസ്തീനികളെ ഭരിക്കാനോ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസിലെ ഇസ്രയേൽ അംബാസഡറായ മൈക്കൽ ഹെർസോഗും പറഞ്ഞു. ഗാസ പൂർണമായും ഇസ്രയേൽ കൈയടക്കുന്നത് വലിയ…
Read More“ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ തുടച്ചുനീക്കും; പക്ഷേ ഗാസ പിടിച്ചെടുക്കാൻ താത്പര്യമില്ല’
വാഷിംഗ്ടൺ: ഗാസ പിടിച്ചടക്കാൻ താത്പര്യമില്ലെന്നും എന്നാൽ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ. ഗാസ അധിനിവേശത്തിനെതിരെ ഇസ്രയേലിന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. “ഞങ്ങൾക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയിൽ തുടരാനോ താത്പര്യമില്ല, പക്ഷേ ഞങ്ങളുടെ നിലനിൽപ്പിനായാണ് ഞങ്ങൾ പോരാടുന്നത്. അതിനാൽ ബൈഡൻ പറഞ്ഞതുപോലെ ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാർഗം. അവരെ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യും.’- എർദാൻ സിഎൻഎന്നിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേൽ ഹമാസിനെ ഉന്മൂലനം ചെയ്താൽ ഗാസ മുനമ്പിൽ ആരാണ് ഭരിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ, യുദ്ധത്തിന് ശേഷം ഒരു ദിവസം എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നില്ലെന്നാണ് എർദാൻ പറഞ്ഞത്.
Read Moreഅബുദാബി വിമാനത്താവളം; പുതിയ ടെര്‍മിനല്‍ അടുത്ത മാസം ഒന്ന് മുതൽ
രാജ്യാന്തര വിമാനത്താവളം പുതിയ ടെര്‍മിനൽ നവംബര്‍ ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളില്‍ ഒന്നാണിത്. പുതിയ ടെര്‍മിനല്‍ മണിക്കൂറില്‍ 11,000 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ് .ആദ്യ ദിനം വിസ് എയര്‍ അടക്കം 15 എയര്‍ലൈനുകളായിരിക്കും ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. പ്രതിവര്‍ഷം 45 ദശലക്ഷം ആളുകള്‍ ഇത് വഴി യാത്ര ചെയ്യും. ചരക്ക് നീക്കം വേഗത്തില്‍ സാധ്യമാക്കുന്നതിനും ആവശ്യമായ നവീനക്രമീകരണങ്ങളും പുതിയ ടെര്‍മിനലില്‍ ഉണ്ട്. പുതിയ ടെർമിനൽ ആളുകൾക്ക് തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി ഇത്തിഹാദ് എയര്‍വെയ്സ് പുതിയ ടെര്‍മിനലില്‍ നിന്നും ഈ മാസം 31ന് ഉദ്ഘാടന പറക്കല്‍ നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നവംബര്‍ 10 മുതല്‍ ഇത്തിഹാദ് എയര്‍വെയ്സിന്റെ മുഴുവന്‍ സര്‍വീസുകളും പുതിയ ടെര്‍മിനലിലേക്ക് മാറ്റും. എയർലെെനുകൾ രണ്ടാഴ്ച കാലയളവിലായി മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനൽ എയർലെെനിലേക്ക് മാറും.
Read Moreഗാസയിൽ കര-നാവിക-വ്യോമ യുദ്ധത്തിന് ഇസ്രയേൽ; വടക്കൻ ഗാസായിൽനിന്നു പലായനം ചെയ്തത് നാലു ലക്ഷംപേർ
ടെൽഅവീവ്: കര-നാവിക-വ്യോമ യുദ്ധത്തിന് തയാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരവേ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസായിൽനിന്നു നാല് ലക്ഷംപേർ പലായനം ചെയ്തു. ഇപ്പോഴും പലായനം തുടുകയാണ്. അതേസമയം, ഗാസയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 2,450 ആയി. ഇസ്രയേൽ ആക്രമണത്തില്‍ 9,200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേര് കൊല്ലപ്പെട്ടതായാണ് വിവരം. ഏഴാം തീയതിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 279 ആണെന്നും ഇസ്രയേൽ അറിയിച്ചു. അതേസമയം ഗാസയിൽ കര-നാവിക-വ്യോമ യുദ്ധത്തിന് ഇസ്രയേൽ സന്നാഹം ഊർജിതമാക്കി. പതിനായിരക്കണക്കിന് ഇസ്രേലി സൈനികർ ഞായറാഴ്ചയും ഗാസ അതിർത്തിയിലേക്കു നീങ്ങി. കരയാക്രമണത്തിനു വേണ്ട ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും എത്തിച്ചിട്ടുണ്ട്. പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. തെക്കന്‍ ഗാസയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേല്‍ ഊര്‍ജ…
Read Moreയാത്രക്കാരന് ആരോഗ്യപ്രശ്നം: എയർ ഇന്ത്യ വിമാനം കറാച്ചിയിൽ ഇറക്കി
കറാച്ചി: ദുബായില്‍നിന്ന് അമൃത്സറിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനില്‍ അടിയന്തരമായി ഇറക്കി. കറാച്ചിയിലാണു വിമാനം ഇറക്കിയത്. യാത്രക്കാരനു പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായതിനാൽ വൈദ്യസഹായം നൽകാനായിരുന്നു അടിയന്തര ലാൻഡിംഗ്. യാത്രക്കാരന് വൈദ്യസഹായം ലഭ്യമാക്കിയശേഷം വിമാനം അമൃത്സറിലേക്കു യാത്ര തുടർന്നുവെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. കറാച്ചി വിമാനത്താവള അധികൃതരുടെ അടിയന്തര പ്രതികരണത്തിനും സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
Read Moreഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കവേ യുവതി ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായ്: ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ദുബായില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി നേഹ പത്മയാണ് (42) ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത്. അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിംഗിന് എത്തിയതായിരുന്നു. റോഡില്‍ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കുംമുൻപായിരുന്നു സംഭവം. യുവതി റോഡിൽ വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാല്‍ നിരവധി മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
Read Moreഇസ്രേലി സേനയിൽ കുക്കി വംശജരും; യഹൂദ ഗോത്രമായ മനാസ്സെയുടെ പിന്മുറക്കാർ
ടെൽ അവീവ്: കുക്കി ഗോത്രവിഭാഗക്കാരുടെ പോരാട്ടവീര്യം യഹൂദരാജ്യത്തും. ഇന്ത്യയിൽനിന്നു കുടിയേറിയവരുടെ മക്കളായ 206 കുക്കി വംശജരാണ് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായുള്ളത്. ഇവരിൽ സ്ഥിരം സൈനികരും റിസർവ് സൈനികരുമുൾപ്പെടുന്നു. ഹമാസിനെതിരേ കരയുദ്ധം പ്രഖ്യാപിച്ചിരിക്കെ ഇവരെല്ലാം യുദ്ധമുന്നണിയിലുണ്ട്. മണിപ്പുരിൽനിന്നും മിസോറമിൽനിന്നും 30 വർഷം മുന്‍പ് ഇസ്രയേലിലേക്ക് കുടിയേറിയ കുക്കികളിലെ യഹൂദ ഗോത്രവിഭാഗമായ ബെനെയ് മെനാഷെ വിഭാഗത്തിൽപ്പെട്ടവരാണിവർ. ഈ ഗോത്രവിഭാഗത്തിലെ ഏതാണ്ട് 5000 പേരാണ് ഇസ്രയേലിലുള്ളത്. ഹമാസിന്റെ കടുത്ത ആക്രമണം നടന്ന ഗാസ അതിർത്തിയോടു ചേർന്ന സ്ദെരോത്ത് ടൗണിലാണ് ഭൂരിഭാഗവും താമസിക്കുന്നത്. ഭീകരാക്രമണത്തിൽ ഇവർക്കാർക്കും ആളപായം സംഭവിക്കുകയോ ബന്ദികളാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാൽ, ഭീകരർ ഒരു കുക്കിഭവനം അഗ്നിക്കിരയാക്കി. സംഭവം നടക്കുന്പോൾ ആ വീട്ടിലെ കുടുംബാംഗങ്ങളെല്ലാവരും പുറത്തു പോയിരിക്കുകയായിരുന്നു. നഷ്ടപ്പെട്ട യഹൂദ ഗോത്രമായ മനാസ്സെയുടെ പിന്മുറക്കാരാണെന്ന് ഇസ്രയേൽ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്തിന്റെ ഓപ്പൺ ഡോർ നയപ്രകാരമാണ് കുക്കി വിഭാഗക്കാർ ഇന്ത്യയിൽനിന്ന് ഇസ്രയേലിലേക്കു കുടിയേറിയത്. അതിസമർഥരായ…
Read More