അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽനിന്നും 147 മൈൽ അകലെ സ്ഥിതിചെയ്യുന്ന നഗരമാണ് നെവാഡ. 19-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട തടികൊണ്ടുള്ള വീടുകൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. പുൽമേടുകളോടും വനത്തിനോടും അതിർത്തി പങ്കിടുന്ന ഈ നഗരത്തിന്റെ ഏറ്റവും വലിയ പേടിസ്വപ്നമാണ് കാട്ടുതീ. 31,00 ആളുകൾ താമസിക്കുന്ന ഇവിടെ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ 15 പ്രധാന തീപിടിത്തങ്ങളുണ്ടായി. നൂറുകണക്കിന് ആളുകൾക്ക് ഇതിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ആഗോളതാപനം നിമിത്തം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കാട്ടുതീയ്ക്കുള്ള സാധ്യത ഇനിയും വർധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരത്തിൽ കാട്ടുതീ ഉണ്ടാകാതിരിക്കാൻ പുതിയൊരു മാർഗവുമായി എത്തിയിരിക്കുകയാണ് നെവാഡക്കാർ- ആടിനെ വളർത്തൽ. ഇവിടത്തെ മുനിസിപ്പാലിറ്റിക്കാണ് ആടുകളുടെ ചുമതല. നഗരത്തോട് ചേർന്നുകിടക്കുന്ന വനപ്രദേശങ്ങളിലും പുൽമേട്ടുകളിലുമൊക്കെ ഈ ആടുകളെ മേയാൻ വിടും. ഇവ ഈ പ്രദേശങ്ങളിലെ പുല്ലെല്ലാം തിന്നു തീർക്കും. കാട്ടുതീ പടരാനുള്ള പ്രധാന ഇന്ധനമെന്ന് വിശേഷിപ്പിക്കുന്നത് നിലംപറ്റി വളരുന്ന പുല്ലുകളും ചെടികളുമൊക്കെയാണ്. ഇവ…
Read MoreCategory: NRI
സുഷോയിലെ അപൂര്‍വ പെൺആമ വിടവാങ്ങി; ഭൂമിയിൽ അവശേഷിക്കുന്നത് മൂന്നെണ്ണം മാത്രം
ബെയ്ജിംഗ്: ഭൂമിയിൽ നിന്ന് ഒരു ജീവിവർഗം കൂടി യാത്രപറയാനൊരുങ്ങുന്നു. ലോകത്തിലെ അത്യപൂര്‍വ ഇനത്തില്‍പെട്ട ഭീമന് ആമ ചൈനയില്‍ ചത്തു. യാംഗ്സേ ഭീമൻ ആമ വർഗത്തിൽപ്പെടുന്ന പെൺആമയാണ് ചത്തത്. ഈ ഇനത്തിൽ മൂന്നു ആമകള്‍ കൂടി മാത്രമാണ് ഭൂമിയിൽ അവശേഷിക്കുന്നത്. ദക്ഷിണ ചൈനയിലെ സുഷോ മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു അവസാനകാലത്ത് ആമയുടെ താമസം. അപൂർവ ഇനത്തിൽപ്പെട്ട ആമ തൊണ്ണൂറാം വയസിലാണ് വിടവാങ്ങുന്നത്. മരിക്കുന്നതിനു 24 മണിക്കൂർ മുമ്പ് ആമയില്‍ കൃത്രിമബീജസങ്കലനത്തിനു ഗവേഷകർ ശ്രമിച്ചിരുന്നു. എന്നാൽ അഞ്ചു തവണ ശ്രമിച്ചിട്ടും നിരാശയായിരുന്നു ഫലം. യാംഗ്സേ ഇനത്തിൽപ്പെട്ട നൂറു വയസുള്ള ആൺ ആമയെ സുഷോ മൃഗശാലയിൽ തനിച്ചാക്കിയാണ് പെൺആമ വിടവാങ്ങിയത്. ഇവയുടെ വംശം നിലനിർത്താൻ ശക്തമായ ശ്രമങ്ങൾ നടന്നുവരികയായിരുന്നു. എന്നാൽ തലമുറ സൃഷ്ടിക്കാൻ സാധിച്ചില്ല. അവശേഷിക്കുന്ന മറ്റു രണ്ടു ആമകൾ വിയറ്റ്നാമിലാണുള്ളത്. അമിതമായ വേട്ടയും മത്സ്യബന്ധനവുമാണ് ഈ ജീവികളെ ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു…
Read Moreടോൾ പ്ലാസയിൽ നിർത്താതെ പോയ വാഹനം തൊഴിലാളിയെ ഇടിച്ചു തെറുപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ടോൾ പ്ലാസയിലെ തൊഴിലാളിയെ കാർ ഇടിച്ചു തെറുപ്പിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗുരുഗ്രാമിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. ഇവിടെ എത്തിയ ഇന്നോവ കാർ നിർത്താതെ മുമ്പോട്ടു പോയപ്പോൾ തടഞ്ഞുകൊണ്ട് ഒരു തൊഴിലാളി വാഹനത്തിന്റെ മുമ്പിൽ വന്ന് നിന്നു. എന്നാൽ ഡ്രൈവർ കാർ നിർത്താൻ കൂട്ടാക്കിയില്ല. മാത്രമല്ല ഇദ്ദേഹത്തെ ഇടിച്ചു തെറുപ്പിച്ച് കാർ മുമ്പോട്ട് പോകുകയും ചെയ്തു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ യാത്രികർ തട്ടിക്കൊണ്ടു പോയെന്നും ക്രൂരമായി മർദ്ദിച്ചുവെന്നും തൊഴിലാളി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. 4 men in an Innova tried to run over a Kherki Dhaula toll plaza employee in Gurgaon today when he tried to stop them from passing without…
Read Moreഒരു നിമിഷത്തെ അശ്രദ്ധയിൽ വാഹനാപകടം; രക്ഷപെട്ടത് തലനാരിഴയ്ക്ക്
അശ്രദ്ധമായി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രകരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബംഗളൂരുവിലാണ് സംഭവം. ബൈക്ക് യാത്രികർ റോഡിന്റെ വലത് വശത്തേക്ക് തിരിയുവാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ വേഗതയിൽ എത്തിയ കാർ ഇവരെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രികരിൽ ഒരാളായ യുവതി കാറിന്റെ അടിയിൽ കുടുങ്ങി. കാറിൽ നിന്നും ഇറങ്ങി വന്നവരാണ് ഇവരെ പുറത്തേക്ക് വലിച്ചെടുത്തത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തെ സിസിടിവിയിലാണ് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
Read Moreരാജ്യത്തെ ആദ്യത്തെ നിശാമൃഗശാലയുടെ വാർഷിക വരുമാനം മൂന്ന് കോടി രൂപ
അഹമ്മദാബാദിലെ കങ്കാരിയയിൽ പ്രവർത്തിക്കുന്ന നിശാമൃഗശാലയ്ക്ക് പ്രതിവർഷ വരുമാനമായി ലഭിക്കുന്നത് മൂന്ന് കോടി രൂപ. രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഈ മൃഗശാലയിൽ 24 മണിക്കൂറും രാത്രിയിലുള്ള അനുഭവമാണ് സമ്മാനിക്കുന്നത്. 2017ൽ 17 കോടി മുടക്കി നിർമിച്ച ഈ മൃഗശാലയ്ക്ക് പ്രതിവർഷം വരുമാനമായി ലഭിക്കുന്നത് 3.6 കോടി രൂപയാണ്. ദിനംപ്രതി നിരവധിയാളുകളാണ് സന്ദർശനത്തിനായി ഇവിടെ എത്തുന്നത്. മുള്ളൻപന്നി, കാട്ടുപൂച്ചയുടെ ഇനത്തിൽപ്പെട്ട പുലി, കഴുതപ്പുലി തുടങ്ങിയ മൃഗങ്ങളാണ് ആദ്യകാലത്ത് ഇവിടെയുണ്ടായിരുന്നത്. പ്രത്യേകമായ ലൈറ്റിംഗ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ രാത്രിയുടെ പ്രതീതി ഒരുക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് മികച്ച അഭിപ്രായമാണുള്ളതെന്നാണ് മൃഗശാലയുടെ അധികൃതർ പറയുന്നു.
Read Moreജിപിഎസ് ചിത്ര രചന ഉപയോഗിച്ച് വിവാഹാഭ്യർത്ഥന; യുവാവിനെ തേടിയെത്തിയത് ഗിന്നസ് വേൾഡ് റിക്കാർഡ്
ഗൂഗിൾ എർത്തിന്റെയും ജിപിഎസിന്റെയും സഹായത്താൽ പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവിന് ഗിന്നസ് വേൾഡ് റിക്കാർഡ്. ടോക്കിയൊ സ്വദേശിയായ യാസുഷി യസൻ എന്നായാളാണ് വിവാഹാഭ്യർത്ഥന നടത്തുവാൻ അൽപ്പം വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്. ഏകദേശം ആറു മാസങ്ങൾ കൊണ്ട് ജപ്പാനിലെ ഹൊക്കായ്ഡോയിൽ നിന്നും കാഗോഷിമയിലേക്ക് 7,000 കിലോമീറ്റർ സഞ്ചരിച്ച് യാസുഷി “മാരി മീ’ എന്ന് എഴുതി. കാമുകിക്കു വേണ്ടി ഒരു ഹാർട്ടും യസൻ വരച്ചു. ഏറ്റവും വലിയ ജിപിഎസ് ചിത്ര രചന എന്ന വിഭാഗത്തിലാണ് യസന് ഗിന്നസ് റിക്കാർഡ് ലഭിച്ചത്. ഗൂഗിൾ എർത്തും ഗൂഗിൾ സ്ട്രീറ്റ് വ്യൂവും ഉപയോഗിച്ച് കഴിഞ്ഞ പത്ത് വർഷങ്ങളായി ജിപിഎസ് ആർട്ട് നിർമിക്കുന്നയാളാണ് യസൻ. പ്രണയിനിയോടുള്ള സ്നേഹം വെളിപ്പെടുത്തുവാൻ ഇത്രയധികം പരിശ്രമം നടത്തിയ യസന് സോഷ്യൽമീഡിയയിൽ വലിയ അംഗീകാരമാണ് ലഭിക്കുന്നത്.
Read Moreപച്ചക്കറി പൊതിയാൻ പ്ലാസ്റ്റിക്കിന് പകരം വാഴയില
വിൽപ്പനയ്ക്കു വച്ചിരിക്കുന്ന സാധനങ്ങൾ പൊതിയാൻ പ്ലാസ്റ്റിക്ക് കൂടിനു പകരം വാഴയില ഉപയോഗിക്കുന്ന സൂപ്പർമാർക്കറ്റ് അധികൃതരെ തേടി അഭിനന്ദനപ്രവാഹം. തായ്ലൻഡിലെ ചിയാംഗ് മായിലുള്ള റിംപിംഗ് എന്നു പേരുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയിലാണ് സാധനങ്ങൾ വാങ്ങുവാൻ എത്തുന്നവർക്ക് ഏറെ കൗതുകകരമായ അനുഭവം നൽകുന്നത്. പ്രകൃതിയോട് ഏറെ അടുത്ത് നിന്ന് പരിസ്ഥിതി മലിനീകരണം തടയുവാനാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പറയുന്നു. ബീൻസ്, കോവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് വാഴയില ഉപയോഗിച്ച് പൊതിയുന്നത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രകൃതിക്ക് കോട്ടം സംഭവിക്കാത്ത വിധത്തിലുള്ള ഇത്തരം സംരംഭം ഏറെ ഉപകാരപ്രദമാണെന്നാണ് ഏറെ ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.
Read Moreവിനോദസഞ്ചാരികൾ കയറിയ തൂക്കുപാലം തകർന്നു; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ
തൂക്കുപാലം തകർന്നതിനെ തുടർന്ന് വിനോദസഞ്ചാരികൾ വെള്ളത്തിലേക്ക് വീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ജിയാംഗ്സുവിലെ സുയിനിംഗ് കൗണ്ടിയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. അനുവദനീയമായതിലും കൂടുതൽ ആളുകൾ പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read Moreസിംഹത്തിന്റെ പിടിയിൽ നിന്നും കാട്ടുപോത്ത് രക്ഷപെട്ടു ചെന്നത് മുതലയുടെ വായിലേക്ക്; തുണയായി കാട്ടുപോത്തിൻ കൂട്ടം
സിംഹത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വെള്ളക്കെട്ടിലേക്ക് ചാടിയ കാട്ട് പോത്തിനെ മുതല ആക്രമിച്ചു. മുതലയിൽ നിന്നും രക്ഷപെട്ട് കരയിൽ കയറിയ പോത്തിനെ വീണ്ടും സിംഹങ്ങൾ വളഞ്ഞപ്പോൾ രക്ഷയ്ക്കെത്തിയത് കാട്ടുപോത്തിൻ കൂട്ടം. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലാണ് സംഭവം. സിംഹങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാനാണ് കാട്ട് പോത്ത് സമീപമുള്ള വെള്ളക്കെട്ടിലേക്ക് ഓടി ഇറങ്ങിയത്. എന്നാൽ ഇവിടെയും ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന് മുതല അറിഞ്ഞില്ല. വെള്ളത്തിലിറങ്ങിയപ്പോൾ പോത്തിനെ ഒരു മുതല ആക്രമിച്ചു. മുതലയുടെ പിടിയിൽ നിന്നും ഒരു വിധത്തിൽ കര കയറിയപ്പോൾ ആദ്യത്തെ ശത്രുക്കൾ പോത്തിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സിംഹ കൂട്ടം പോത്തിനെ വളഞ്ഞപ്പോൾ കുറച്ചു സമയം ആക്രമണം പ്രതിരോധിച്ച് നിൽക്കുവാൻ പോത്തിനായി. എന്നാൽ ആക്രമണം രൂക്ഷമായപ്പോൾ സഹായത്തിനായി ഒരു കൂട്ടം കാട്ടു പോത്തുകൾ എത്തുകയായിരുന്നു. തുടർന്ന് സിംഹങ്ങളെ തുരത്തിയോടിക്കുകയും ചെയ്തു. ക്രൂഗർ നാഷണൽ പാർക്കിൽ സന്ദർശനത്തിനെത്തിയ ഒരു സഞ്ചാരിയാണ്…
Read Moreവളർത്ത് മൃഗങ്ങളുമായി യുവതി ഹോട്ടലിൽ; പ്രശ്നം പരിഹരിച്ചത് പോലീസ്
അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ യുവതി കൂടെ കൊണ്ടു വന്നത് നിരവധി വളർത്തു മൃഗങ്ങളെ. എന്നാൽ മൃഗങ്ങളുമായി ഹോട്ടലിൽ താമസിക്കുവാനെത്തിയപ്പോൾ അധികൃതർ ഇവരെ തടഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ആറ് പൂച്ചകൾ, ഏഴ് വളർത്തുനായ്ക്കൾ, ഒരു ആട് എന്നിവയ്ക്കൊപ്പമാണ് ഇവർ ഗുജറാത്തിലെ ആഡംബര ഹോട്ടലിൽ താമസത്തിനെത്തിയത്. എന്നാൽ ഇവിടെ താമസിക്കുവാൻ അധികൃതർ ഈ യുവതിയെ അനുവദിച്ചില്ല. മൂന്ന് ദിവസത്തേക്ക് ബുക്ക് ചെയ്ത റൂമാണിതെന്നും ഇവിടെ തന്നെ താമസിക്കണമെന്നും വാശി പിടിച്ച യുവതി പോലീസുമായി ബന്ധപ്പെടുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ടപ്പോൾ ഹോട്ടലിൽ താമസിക്കുവാനുള്ള അനുമതി ഇവർക്ക് ലഭിക്കുകയായിരുന്നു.
Read More