മഞ്ഞിൽ വിരിഞ്ഞ വിവാഹാഭ്യർഥന

പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർഥന നടത്തുവാൻ ഒരു യുവാവ് സ്വീകരിച്ച മാർഗമാണ് നവമാധ്യമങ്ങളിൽ ഏറെ ആശ്ചര്യവും അമ്പരപ്പുമുളവാക്കുന്നത്. ചിക്കാഗോ സ്വദേശിയായ ബോബ് ലംബാ എന്ന യുവാവാണ് ഈ സാഹസത്തിനു പിന്നിൽ. തന്‍റെ പെണ്‍സുഹൃത്തായ പെഗ്ഗി ബേക്കറിനോടാണ് ബോബ് വിവാഹാഭ്യർഥന നടത്തിയത്. ഇവിടെയുള്ള പ്രശസ്തമായ മാഗി ഡാലെ പാർക്കിനു സമീപമാണ് പെഗ്ഗി ജോലി ചെയ്യുന്ന ഓഫീസ്. കെട്ടിടത്തിലെ 37-)മത്തെ നിലയിലാണ് മാഗിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്നും നോക്കിയാൽ മഞ്ഞ് മൂടിക്കിടക്കുന്ന പാർക്കിന്‍റെ വിശാലമായ ദൃശ്യം വളരെ വ്യക്തമായി കാണുവാൻ സാധിക്കും. ഈ മഞ്ഞിലാണ് ബോബ് അത്ഭുതം സൃഷ്ടിച്ചത്. “മാരി മീ’ എന്ന് മഞ്ഞിൽ വലിയ അക്ഷരത്തിൽ എഴുതിയാണ് ബോബ് പെഗ്ഗിയോട് വിവാഹാഭ്യർഥന നടത്തിയത്. 45 അടി നീളത്തിലും 31 അടി വീതിയിലുമായി ഈ വാക്ക് എഴുതാൻ ആറ് മണിക്കൂറാണ് ബോബ് ചെലവഴിച്ചത്. പാർക്കിൽ ആരോ ഒരാൾ ദീർഘനേരമായി എന്തോ ചെയ്യുന്നുണ്ടെന്ന്…

Read More

കുട്ടിയെ ടയറിൽ ഇരുത്തി നടുറോഡിൽ പിതാവിന്‍റെ സാഹസികയാത്ര

കാറുമായി ബന്ധിപ്പിച്ച ടയറിൽ മകനെ ഇരുത്തി റോഡിൽ കൂടി പിതാവ് കാർ ഓടിച്ചു പോകുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഞെട്ടലുളവാക്കുന്നു. ചൈനയിലെ ഹൻഡാൻ സിറ്റിയിൽ നടന്ന സംഭവം ചൈനീസ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിലാണ് പ്രചരിച്ചത്. വീഡിയോ വൈറലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കുട്ടിയുമായി പിതാവ് സാഹസിക യാത്ര നടത്തിയപ്പോൾ റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലായിരുന്നത് വലിയ അപകടമൊഴിവാക്കാനായി. ഇയാൾക്കെതിരെ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

Read More

ഷോപ്പിംഗ് മാളിൽ പുലി; സിസിടിവി ദൃശ്യം കണ്ട് നടുങ്ങി ജീവനക്കാർ

മുംബൈ താനെയിൽ ഷോപ്പിംഗ് മാളിൽ പുലിയിറങ്ങി. താനെയിലെ കോറം മാളിലാണ് പുലി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങി. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളിൽ കടന്നതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. മാളിൽ പുലി കയറിയെന്ന വാർത്ത പരന്നതോടെ ആളുകൾ ഇവിടേക്കു വരാതായിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.

Read More

എന്തിനീ ക്രൂരത..ഒരു വയസുകാരനായ മകനെ ബിയർ കുടിപ്പിച്ച പിതാവ് അറസ്റ്റിൽ

ഒരു വയസുകാരനായ മകനെ ബിയർ കുടിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ അനുരാധപുര ജില്ലയിലുള്ള മീഗാലാവയിലാണ് സംഭവം നടന്നത്. പിതാവിന്‍റെ മൂന്നു സുഹൃത്തുക്കളും സമീപമുണ്ടായിരുന്നു. അവരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുട്ടിയോടുള്ള ഈ ക്രൂരതയുടെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പിതാവിന്‍റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവിന്‍റെ പ്രവൃത്തിയെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

Read More

പെരുമ്പാമ്പും മുതലയും തമ്മിൽ ഉഗ്ര പോരാട്ടം; അവസാനം…

പെരുമ്പാമ്പും ഭീമൻ മുതലയും തമ്മിൽ നടന്ന ഭീകരപോരാട്ടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഫ്ളോറിഡയിലെ എവർഗ്ലേഡ്സ് നാഷണൽ പാർക്കിലുള്ള ഷാർക്ക് വാലി സെന്‍ററിലാണ് സന്ദർശകരെ ഏറെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. ഏകദേശം 10 അടി നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്. ദീർഘ നേരത്തെ പോരാട്ടത്തിനൊടുവിൽ പെരുമ്പാമ്പിനെ മുതല കടിച്ചു കുടഞ്ഞു. ഫ്ളോറിഡ സ്വദേശിയായ റിച്ചു ക്രുഗെറാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.

Read More

80 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ക്യാച്ചെടുത്തു; ഓസീസ് വനിതാ കീപ്പറിന് ഗിന്നസ് റിക്കാർഡ്

ഏറ്റവും ഉയരത്തില്‍ നിന്നുള്ള ക്യാച്ചെടുത്തതിനുള്ള ഗിന്നസ് റിക്കാർഡിൽ പേരെഴുതി ഓസീസ് വനിതാ ടീം വിക്കറ്റ് കീപ്പർ ആലിസ ഹീലി. ഡ്രോണ്‍ ഉപയോഗിച്ച് 80 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട പന്ത് താരം കൈകളിലൊതുക്കി. കീപ്പിംഗ് ഗ്ലൗസ് ഉപയോഗിച്ചാണ് താരം ക്യാച്ചെടുത്തത്. മെൽബൺ ക്രിക്കറ്റ് മൈതാനത്തുവച്ചായിരുന്നു ഹീലിയുടെ വിസ്മയപ്രകടനം. മൂന്നാമത്തെ ശ്രമത്തിലാണ് താരം ക്യാച്ചെടുത്തത്. ഇതോടെ ക്രിസ്റ്റ്യന്‍ ബൗഗാര്‍ട്ട്‌നർ സ്ഥാപിച്ച 62 മീറ്ററിന്‍റെ റിക്കാർഡാണ് പഴങ്കഥയായത്. 1 year to go to the @ICC Women’s #T20WorldCup in Australia! To celebrate, @ahealy77 faces up to a ball dropped from above the MCG lights in a @GWR title attempt for the highest catch of a cricket ball! See it in full @ https://t.co/9BFoVKDlzL…

Read More

ഒറ്റ പ്രസവത്തിൽ യുവതി ജന്മം നൽകിയത് ഏഴ് കുഞ്ഞുങ്ങൾക്ക്

ഒറ്റ പ്രസവത്തിൽ യുവതി ജന്മം നൽകിയത് ഏഴ് കുഞ്ഞുങ്ങൾക്ക്. ഇറാഖിലെ ദിയാലി പ്രവശ്യയിലുള്ള ആശുപത്രിയിലാണ് ഇരുപത്തിയഞ്ച് വയസുകാരി ഏഴ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആറ് പെണ്‍കുഞ്ഞുങ്ങളും ഒരു ആണ്‍ കുഞ്ഞുമാണ് ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഒറ്റ പ്രസവത്തിൽ ഏഴ് കുട്ടികൾ ജനിക്കുന്ന സംഭവം ഇറാഖിൽ ഇതാദ്യമായാണ്. ലോകത്ത് ആദ്യമായി ഒറ്റപ്രസവത്തിൽ ഏഴ് കുട്ടികൾ ജനിച്ചത് 1997ലാണ്.

Read More

മെയ്ദും പിരമിഡിൽ കൗമാരക്കാരിയുടെ മമ്മി

നൂറ്റാണ്ടുകൾക്കു മുമ്പ് മരണമടഞ്ഞ കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി. ഏകദേശം 4,600 വർഷങ്ങൾ പഴക്കമുള്ള മെയ്ദും പിരമിഡിൽ നിന്നുമാണ് പുരാവസ്തു ഗവേഷകർ 13 വയസുള്ളപ്പോൾ മരണമടഞ്ഞ കുട്ടിയുടെ മമ്മി കണ്ടെത്തിയത്. ഈജിപ്തിലെ കെയ്റോയിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് മെയ്ദും പിരമിഡ് സ്ഥിതി ചെയ്യുന്നത്. ഈ പിരമിഡിന്‍റെ ഏറ്റവും താഴെയുള്ള കല്ലറയ്ക്കുള്ളിൽ നിന്നുമാണ് മമ്മി കണ്ടെത്തിയത്. ഇതിനൊപ്പം മൂന്ന് മണ്‍ കലങ്ങളും രണ്ട് കാളകളുടെ തലയോട്ടിയും രാജകീയ മുദ്രയിൽ കുറിച്ച സന്ദേശങ്ങളും എഴുതിയിട്ടുണ്ട്. ഈ സന്ദേശത്തിന്‍റെ അർത്ഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകർ.

Read More

പ്രണയദിനത്തിൽ ഭാര്യയ്ക്ക് സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റിന് ഒരു മില്യണ്‍ ഡോളർ സമ്മാനം

പ്രണയദിനത്തിൽ ഭർത്താവ് ഭാര്യയ്ക്ക് സമ്മാനമായി നൽകിയ ഭാഗ്യക്കുറിക്ക് ഒരു മില്യണ്‍ ഡോളർ. അമേരിക്കയിലെ വിർജീനിയ സ്വദേശികളായ ദമ്പതികളെ തേടിയാണ് ഈ അപൂർവ ഭാഗ്യമെത്തിയത്. പ്രണയദിനത്തിൽ ഭാര്യ മഡോണയ്ക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് ഭർത്താവ് ടെറി മഡ്ഡ് തീരുമാനിച്ചിരുന്നു. എന്നാൽ ജോലി തിരക്ക് കാരണം അദ്ദേഹം സമ്മാനത്തിന്‍റെ കാര്യം മറന്നു പോയി. വൈകുന്നേരമായപ്പോഴേക്കും ഇതേക്കുറിച്ച് ഓർമ വന്ന അദ്ദേഹം സമ്മാനം വാങ്ങുവാനായി അടുത്തുള്ള കടയിൽ പോയി. ഈ യാത്രയിലാണ് വെറുതെ ഒരു ലോട്ടറി അദ്ദേഹം എടുത്തത്. തിരികെ വീട്ടിലെത്തിയപ്പോൾ വാങ്ങിയ സമ്മാനത്തോടൊപ്പം ഈ ലോട്ടറി ടിക്കറ്റും അദ്ദേഹം ഭാര്യയ്ക്ക് നൽകി. പിന്നീടാണ് ഈ ലോട്ടറിക്ക് സമ്മാനം ലഭിച്ചെന്ന് ഇരുവരും അറിയുന്നത്. ആദ്യം അമ്പരപ്പും പിന്നീട് വളരെ സന്തോഷവും തോന്നിയ ഇരുവരും ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ഈ പണം ഉപയോഗിച്ച് രാജ്യം മുഴവൻ സഞ്ചരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read More

കാൾ ലാഗെർഫെൽഡിന്‍റെ മരണത്തോടെ കോടീശ്വരിയായത് വളർത്തുപൂച്ച

വിഖ്യാത ഫാഷൻ ഡിസൈനർ കാൾ ലാഗെർഫെൽഡിന്‍റെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് ഫാഷൻ ലോകം കേട്ടിട്ടുള്ളത്. ഫാഷൻ വിസ്മയങ്ങളിലൂടെ ഏറെ തവണ വാർത്തകളിൽ നിറഞ്ഞിട്ടുള്ളയാളാണ് ലാഗെർഫെൽഡ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്‍റെ മരണശേഷം വാർത്താ താരമായിരിക്കുന്നത് അദ്ദേഹത്തിന്‍റെ പൊന്നോമനയായിരുന്ന വളർത്തു പൂച്ച ചൗപെറ്റേയാണ്. ലാഗെർഫെൽഡിന്‍റെ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുക്കളുടെ അവകാശികളിൽ ഒരാളാണ് ഈ എട്ടുവയസുകാരി വെള്ളപ്പൂച്ച. 2011 ലെ ക്രിസ്മസ് ദിനത്തിലാണ് കാൾ ചൗപെറ്റെയെ വാങ്ങുന്നത്. അന്നുമുതൽ പിരിക്കാനാകാത്ത വിധം അടുപ്പത്തിലായിരുന്നു ഇരുവരും. ചൗപെറ്റെയെ വിവാഹം കഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ താൻ വിവാഹം കഴിച്ചേനെയെന്ന് ലാഗെർഫെൽഡ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചൗപെറ്റെ ആള് നിസാരക്കാരിയല്ല. ഇൻസ്റ്റഗ്രാമിൽ ഈ പൂച്ച സുന്ദരിക്ക് 1,31,000 ഫോളോവേഴ്സുണ്ട്. മനുഷ്യർക്ക് പോലും സ്വപ്നം കാണാവുന്നതിലപ്പുറമുള്ള ആഢംബര ജീവിതമാണ് ഈ പൂച്ചയുടേത്. എപ്പോഴും കൂടെ രണ്ടു പരിചാരികമാർ, ഒരു അംഗരക്ഷൻ പിന്നെ ഒരു സ്വകാര്യ ഡോക്ടറും- ഇങ്ങനെ പോകുന്നു…

Read More