കഴിഞ്ഞ് നൂറ് വർഷങ്ങളായി ഭൂമിയിൽ ജീവിച്ചു വരികയായിരുന്നുവെന്ന് കരുതപ്പെടുന്ന ഭീമൻ ആമയെ കണ്ടെത്തി. ഗാലാപഗോസ് ദ്വീപ് സമൂഹത്തിലുള്ള ഫെർഡിനാൻഡിനാ ദ്വീപിൽ നിന്നുമാണ് ഈ ആമയെ കണ്ടെത്തിയത്. ചെലോനോയിഡിസ് ഫന്റാസ്റ്റിക്കസ് എന്നയിനത്തിൽപ്പെടുന്ന ആമയാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. ഈ വംശത്തിൽപ്പെട്ട ആമയെ അവസാനമായി കണ്ടത് 1906ലാണ്. ഗാലാപഗോസിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ ആമയിപ്പോൾ ഉള്ളത്. ആമയുടെ കൃത്യമായ പ്രായം കണ്ടെത്തുവാനുള്ള പഠനത്തിനൊരുങ്ങുകയാണ് ഗവേഷകരിപ്പോൾ. ഈ വർഗത്തിൽപ്പെട്ട മറ്റ് ആമകളെയും ഇവിടെ നിന്നും കണ്ടെത്തുവാൻ സാധിക്കുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു. അപൂർവങ്ങളായ സസ്യ-ജന്തു ജാലങ്ങൾ നിരവധിയുള്ള ദ്വീപാണ് ഗാലപ്പഗോസ്. പരിണാമത്തെക്കുറിച്ചുള്ള ചാൾസ് ഡാർവിന്റെ ഒറിജിനൽ ഓഫ് സ്പീഷിസിൽ ഈ ദ്വീപ് സമൂഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.
Read MoreCategory: NRI
കമ്പ്യൂട്ടർ ഗെയിമിന് അടിമയായ മകന് കമ്പ്യൂട്ടർ കഫേയിലെത്തി ഭക്ഷണം വാരി നൽകുന്ന അമ്മ
കമ്പ്യൂട്ടർ ഗെയിമിന് അടിമയായി വീട്ടിൽപോലും വരാതെ സദാസമയവും കമ്പ്യൂട്ടർ കഫേയിൽ സമയം ചിലവഴിക്കുന്ന മകന് അവിടെയെത്തി ഭക്ഷണം വാരി നൽകി ഒരമ്മ. ഫിലിപ്പിൻസ് സ്വദേശിയായ 37കാരി ലില്ലിബെത്ത് മാർവൽ എന്ന അമ്മയാണ് 13വയസുള്ള തന്റെ മകനെ ഭക്ഷണം കഴിപ്പിക്കാൻ അൽപ്പം പാടുപെടുന്നത്. വീടിനു സമീപത്തുള്ള ഒരു കമ്പ്യൂട്ടർ കഫേയിലാണ് ഇവരുടെ മകൻ മണിക്കൂറുകൾ ചെലവഴിക്കുന്നത്. വീട്ടിൽ പോലും വരാതെ ഭക്ഷണം പോലും കഴിക്കാതെയുള്ള മകന്റെ പെരുമാറ്റത്തിൽ ആശങ്കാകുലയായ അമ്മ, മകന് ഭക്ഷണം കമ്പ്യൂട്ടർ കഫേയിലെത്തി വാരി നൽകുകയായിരുന്നു. അമ്മ വാരി നൽകിയ ഭക്ഷണം കഴിച്ചു കൊണ്ടും മകൻ കമ്പ്യൂട്ടർ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. അമ്മ ഭക്ഷണം വാരി നൽകുമ്പോൾ ഗെയിമിലുള്ള തന്റെ ശ്രദ്ധമാറാതിരിക്കുവാൻ മകൻ ഭക്ഷണം കഴിക്കുവാൻ വിസമ്മതിക്കുന്നതും വീഡിയോയിൽ കാണാം. കുട്ടിയുടെ മാതാപിതാക്കളെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് കുട്ടിയെ…
Read Moreറൺവേയിലെത്തിയ വിരുന്നുകാരി ഉടമയ്ക്കൊപ്പം മടങ്ങി
പതിവ് സുരക്ഷാ പരിശോധനകൾക്കായി ഡ്യൂബിൾ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയിലൂടെ നടക്കുകയായിരുന്നു രണ്ട് ഉദ്യോഗസ്ഥർ. അപ്പോഴാണ് റണ്‍വേയിലൂടെ പാട്ടൊക്കെപ്പാടി ഒരു തത്തമ്മ നടക്കുന്നത് അവർ കണ്ടത്. അടുത്തു ചെന്നപ്പോൾ തത്തമ്മ സ്നേഹത്തോടെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തി. ദേഹമാകെ ചാരനിറമുള്ള ഒരു ആഫ്രിക്കൻ ഗ്രേ പാരറ്റ് ആയിരുന്നു അത്. ആയിരക്കണക്കിന് രൂപ വിലവരുന്ന ഈ പക്ഷി എവിടെനിന്നോ ചാടിപ്പോന്നതാണെന്ന് ഉദ്യോഗസ്ഥർക്ക് തോന്നി. അവർ തത്തമ്മയെയും കൂട്ടി ഓഫീസിലെത്തി. സമൂഹമാധ്യമങ്ങളിലും പിറ്റേദിവസത്തെ പത്രങ്ങളിലുമൊക്കെ അവർ തത്തയുടെ പരസ്യം നൽകി. ഉടമസ്ഥർ തെളിവു സഹിതം എത്തണമെന്നതായിരുന്നു നിബന്ധന. പരസ്യം വന്ന അന്നു വൈകുന്നേരം തന്നെ നാലു പേർ തത്തയ്ക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. എന്നാൽ അവർക്കാർക്കും തത്തയുടെ സെക്യൂരിറ്റി നന്പർ അറിയില്ലായിരുന്നു. തത്തയെ കൊണ്ടുപോകാൻ വന്നവരുടെ കൂട്ടത്തിൽ മിച്ചൽ എന്നൊരാളുണ്ടായിരുന്നു. താൻ സ്ലൊവേനിയയിൽ നിന്നുള്ളയാളാണെന്നും തന്റെ തത്തയാണെങ്കിൽ സ്ലൊവാക്യൻ ഭാഷ കേട്ടാൽ മനസിലാകുമെന്നും…
Read Moreബാഗിനുള്ളിലിരുന്ന പാമ്പുമായി സ്ത്രീ യാത്ര ചെയ്തത് 15,000 കിലോമീറ്റർ
അവധി ആഘോഷിക്കാനായി സ്കോട്ട്ലൻഡിൽ നിന്നും ഓസ്ട്രേലിയയിലെ ക്യൂൻസ്ലൻഡിലെത്തിയ സ്ത്രീ എയർപോർട്ടിലെത്തി ബാഗ് തുറന്നപ്പോൾ കണ്ടത് പെരുമ്പാമ്പിൻ കുഞ്ഞിനെ. മരിയ ബോക്സാൾ എന്ന സ്ത്രീക്കാണ് ഏറെ ഭയമുളവാക്കിയ അനുഭവമുണ്ടായത്. ഏകദേശം 14,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവർ ക്യൂൻസ്ലൻഡിലെത്തിയത്. അത്രെയും സമയം ഈ പാമ്പും ഇവർക്കൊപ്പമുണ്ടായിരുന്നു. ഭയന്ന് പോയ ഇവർ ഉടൻ തന്നെ ആനിമൽ പ്രൊട്ടക്ഷൻ ഏജൻസിയെ അറിയിക്കുകയായിരുന്നു. വീട്ടിലുള്ള ആരോ കളിപ്പാട്ടം പാമ്പിനെ ബാഗിനുള്ളിൽ വച്ച് തന്നെ പറ്റിക്കുകയാണെന്ന് കരുതിയ മരിയ പാമ്പിനെ തൊട്ടപ്പോഴാണ് ഇതിന് ജീവനുണ്ടെന്ന് മനസിലാക്കിയത്. പാമ്പിനെ ബാഗിനുള്ളിൽ നിന്നും മാറ്റിയതിനു ശേഷമാണ് ഇവരുടെ ശ്വാസം നേരെ വീണത്.
Read Moreസുരക്ഷിത യാത്രയ്ക്ക് വിമാനത്തിന്റെ എഞ്ചിനുള്ളിൽ നാണയത്തുട്ട് നിക്ഷേപിച്ചു; നഷ്ടം 20,000 ഡോളർ
സുരക്ഷിതയാത്രയ്ക്കായി വിമാനത്തിന്റെ എഞ്ചിനുള്ളിൽ നാണയത്തുട്ട് നിക്ഷേപിച്ച യാത്രികൻ അറസ്റ്റിൽ. ചൈനയിലെ അൻക്വിംഗ് ടിയാൻസ്ഹുഷാൻ വിമാനത്താവളത്തിലാണ് ഏറെ അമ്പരപ്പുളവാക്കിയ സംഭവം അരങ്ങേറിയത്. ലക്കി എയർഫ്ളൈറ്റ് 8L 9960 എന്നവിമാനത്തിൽ കയറുന്നതിനു മുമ്പാണ് യാത്രികൻ എഞ്ചിനുള്ളിലേക്ക് നാണയത്തുട്ട് നിക്ഷേപിച്ചത്. സംഭവമറിഞ്ഞ് ആശങ്കാകുലരായ വിമാനത്തിന്റെ അധികൃതർ കുണ്‍മിംഗിലേക്കുള്ള യാത്ര റദ്ദാക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് 20,000 ഡോളറിന്റെ നാശനഷ്ടമാണുണ്ടായത്. പിന്നീട് അറസ്റ്റിലായ യാത്രികനെ ചോദ്യം ചെയ്തപ്പോൾ സുരക്ഷിത യാത്രയ്ക്കാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ഇദ്ദേഹം പറഞ്ഞു. സുരക്ഷിതയാത്രയ്ക്കായി ഇദ്ദേഹം നാണയത്തുട്ട് നിക്ഷേപിച്ചപ്പോൾ 162പേരുടെ യാത്രയാണ് വെള്ളത്തിലായത്. പിന്നീട് മണിക്കൂറുകൾക്കു ശേഷം മറ്റ് വിമാനത്തിലാണ് യാത്രികരെ മുഴുവൻ ലക്ഷ്യ സ്ഥാനത്തെത്തിച്ചത്. ഇദ്ദേഹത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് വിമാനത്തിന്റെ അധികൃതരിപ്പോൾ.
Read Moreആമസോണ്‍ കാട്ടിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം
ആമസോണ്‍ കാടിനുള്ളിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം എത്തിയത് എങ്ങനയെന്ന് അറിയാതെ അമ്പരന്ന് ശാസ്ത്രലോകം. ബ്രസീലിലെ ദ്വീപായ മരാജോയിലാണ് 36 അടി നീളമുള്ള ഭീമൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ആമസോണ്‍ നദിയിൽ നിന്നും 15 മീറ്റർ മാറിയാണ് ഈ സ്ഥലം. ഏകദേശം ഒരു വയസ് മാത്രം പ്രായം തോന്നിക്കുന്ന തിമിംഗലം, വേലിയേറ്റ സമയത്ത് ഉയർന്ന് വലിയ തിരമാലയിൽപ്പെട്ട് ഇവിടെ എത്തിപ്പെട്ടതാകാമെന്നാണ് ശാസ്ത്രഞ്ജരുടെ നിഗമനം. തിമിംഗലത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ ഇപ്പോൾ.
Read More“ഞാനൊരു വിഡ്ഢിയായിരുന്നു’- പുകവലിക്കെതിരേ ഒരു 66കാരന്റെ ചരമക്കുറിപ്പ്
പുകവലി മൂലം ശ്വാസകോശത്തിന് അർബുദം ബാധിച്ച് മരിച്ച 66കാരൻ മരണത്തിനു മുന്‍പ് എഴുതിയ തന്റെ ചരമക്കുറിപ്പ് വൈറലാകുന്നു. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് തന്റെ കുടുംബത്തിന് പറഞ്ഞുകൊടുക്കാനാണ് ജെഫ്റി ട്യൂണർ ചരമക്കുറിപ്പ് എഴുതിവച്ചതിനുശേഷം മരണത്തിന് കീഴടങ്ങിയത്. തന്നെത്തന്നെ വിഡ്ഢി എന്നു വിളിച്ചാണ് ജെഫ്റി തന്റെ കുറിപ്പ് തുടങ്ങുന്നത്. “ഒരു ദിവസം പലതവണകളായി അനേക ദിവസങ്ങളിൽ തെറ്റായ തീരുമാനമെടുത്ത വിഡ്ഢിയാണ് ഞാൻ. പുകവലി എന്നെ കൊല്ലുമെന്ന് അറിയാമായിരുന്നെങ്കിലും ആ സത്യം അംഗീകരിക്കാതെ ഞാൻ പുകവലിച്ചു. പുകവലിയിൽനിന്ന് എനിക്ക് കിട്ടിയ സംത്യപ്തി എന്റെ വീട്ടുകാർ അനുഭവിച്ച വേദനയുമായി താരതമ്യം ചെയ്യുന്പോൾ ഒന്നുമല്ല. ആ സംത്യപ്തി മൂലം എനിക്ക് സംഭവിച്ചത് ധനനഷ്ടവും കുടുംബത്തിൽനിന്നുള്ള അകൽച്ചയും ശരീരത്തിന്റെ നാശവുമായിരുന്നു. ഞാൻ ഏറെ നല്ലകാര്യങ്ങൾ ചെയ്തിട്ടുണ്ട്. ധാരാളം ആളുകളെ സഹായിച്ചിട്ടുണ്ട്. 66-ാം വയസിലും മാന്യമായിത്തന്നെയാണ് ജീവിക്കുന്നത്. എന്നാൽ എന്റെ കുടുംബത്തിനും എന്നെ സ്നേഹിക്കുന്നവർക്കുമൊപ്പം എനിക്ക് ചെലവിടാൻ കഴിയുന്ന…
Read Moreആന്റിനയിൽ തൂങ്ങി കിടന്ന് പെരുമ്പാമ്പിന്റെ സാഹസിക ഇരപിടുത്തം
ടിവി ആന്റിനയിൽ തൂങ്ങി കിടന്ന് പെരുമ്പാമ്പിന്റെ സാഹസിക ഇരപിടുത്തം സോഷ്യൽമീഡിയയിൽ അമ്പരപ്പ് സമ്മാനിക്കുന്നു. ഓസ്ട്രേലിയയിലെ കിംഗ്സ്ക്ലിഫിലുള്ള ഒരു വീട്ടിലാണ് സംഭവം. പാമ്പ് ഏറെ സാഹസികമായി പിടികൂടിയത് ഒരു പക്ഷിയെ ആയിരുന്നു. ഏകദേശം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ പാമ്പിന് പക്ഷിയെ അകത്താക്കാനായത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരിക്കുകയാണ്. മാത്രമല്ല വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളിൽ മുഴുവൻ അമ്പരപ്പുമാണ്.
Read Moreഭർത്താവ് ബർഗർ വാങ്ങാൻ മറന്നു; വിവാഹമോചനത്തിനൊരുങ്ങി ഭാര്യ
ഭർത്താവ് ബർഗർ വാങ്ങുവാൻ മറന്നതിനെ തുടർന്ന് വിവാഹമോചനത്തിനൊരുങ്ങി ഭാര്യ. അബുദാബിയിലാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഭർത്താവ് കറങ്ങുവാൻ പോയപ്പോൾ വീട്ടിൽ ഭാര്യ തനിച്ചായിരുന്നു. രാത്രിയിൽ കഴിക്കുവാൻ ബർഗർ വാങ്ങി വരാം എന്ന് പറഞ്ഞാണ് ഭർത്താവ് പോയത്. എന്നാൽ പിറ്റേ ദിവസം പുലർച്ചെ മൂന്നിനാണ് ഭർത്താവ് എത്തിയത്. മാത്രമല്ല അദ്ദേഹം ബർഗർ വാങ്ങുവാൻ മറക്കുകയും ചെയ്തിരുന്നു. ഇതിൽ കുപിതയായ ഭാര്യ, ഭർത്താവുമായി വാക്കുതർക്കമുണ്ടാകുകയും വീട്ടിൽ നിന്നും ഇറങ്ങിപോകുകയുമായിരുന്നു. ഇവർ പിന്നീട് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. വിവാഹ ബന്ധത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം ദമ്പതികൾ മനസിലാക്കണമെന്നും ഇത് മനസിലായാൽ പ്രശ്നങ്ങൾ കുറയുമെന്നും ചെറിയ കാര്യങ്ങളെ തുടർന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നതിൽ മാറ്റം വരുമെന്നും അഭിഭാഷകൻ ഹസൻ അൽ മസ്രൂദി പറഞ്ഞു.
Read Moreഷി ചിന്‍പിംഗിനെ അടുത്തറിയാം; ചൈനീസ് സർക്കാരിന്റെ ആപ് വൻ ഹിറ്റ്
ചൈനീസ് സർക്കാരിന്റെ പ്രചരണാർഥം ഇറക്കിയ ആപ് വൻ ഹിറ്റ്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ പ്രസംഗങ്ങൾ, വീഡിയോകൾ എന്നിവ കാണാൻ വേണ്ടി ചൈനക്കാർ എത്ര സമയം ചെലവഴിക്കുന്നുവെന്നു കണ്ടെത്തുന്നതാണ് ആപ്. ആപ്പിൾ, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലായി ഏകദേശം 4.4 കോടി പേരാണ് ആപ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. “സ്റ്റഡി ടു മേക്ക് ചൈന സ്ട്രോംഗ്'(Xuexi Qiangguo) എന്ന പേരിലുള്ളതാണ് ആപ്പ്. ചെറിയ വീഡിയോ ക്ലിപ്പുകള്‍, സർക്കാർ വാര്‍ത്തകള്‍, ക്വിസുകള്‍ തുടങ്ങിയവയാണ് ആപ്പിന്റെ ഉള്ളടക്കം. കമ്യൂണിസ്റ്റ് നായകരെ കുറിച്ച് അടുത്തറിയുന്നതിനും ക്വിസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഇളവുകൾ നേടുന്നതിനും ആപ്ലിക്കേഷനിലൂടെ സാധിക്കും. പ്രമുഖ ചൈനീസ് ടെക് ഭീമനായ ആലിബാബയാണ് സർക്കാരിനു വേണ്ടി ആപ്പ് നിര്‍മിച്ചതെന്ന് റിപ്പോർട്ട്. പ്രഫഷനലുകൾക്കും ഉദ്യോഗസ്ഥർക്കും ഉദ്യോഗക്കയറ്റം നൽകുമ്പോൾ ആപ്പിലൂടെ ചിൻപിംഗിനെ എത്രത്തോളം മനസിലാക്കിയെന്നത് പ്രധാന ഘടകമാകും.
Read More