നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകളെ മനുഷ്യർക്ക് പൊതുവെ ഭയമാണ്. തക്കം കിട്ടിയാൽ മനുഷ്യരെ ഉപദ്രവിക്കാൻ മടിയില്ലാത്ത മുതലകളുമുണ്ട്. എന്നാൽ മനുഷ്യരും മുതലകളും ഒരുമിച്ച് വസിക്കുന്ന ഒരു പ്രദേശം ഗുജറാത്തിലുണ്ട്. സബർമതി നദിക്കും മഹി നദിക്കുമിടയിലായി 4,000 ചതുരശ്രകിലോമീറ്റർ പടർന്നുകിടക്കുന്ന ചരോറ്റരാണ് ആ സ്ഥലം. ആന്പലും താമരയും വിടർന്നുനിൽക്കുന്ന നിരവധി കുളങ്ങൾ നിറഞ്ഞ 30 ചെറു ഗ്രാമങ്ങൾ ഇവിടെയുണ്ട്. മഗർ ഇനത്തിൽപ്പെട്ട ഇരുനൂറിലധികം മുതലകളാണ് ഈ കുളങ്ങളിൽ അധിവസിക്കുന്നത്. ഈ മുതലകൾക്കൊപ്പംതന്നെ ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 600 ആളുകൾ വീതവും തിങ്ങിപ്പാർക്കുന്നു. ഇവിടത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഈ കുളങ്ങൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കുടിക്കാനും കുളിക്കാനും വസ്ത്രം കഴുകാനും പശുക്കളെ കുളിപ്പിക്കാനുമൊക്കെ അവർ ഈ കുളങ്ങളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കുളങ്ങൾക്കടുത്തായി അധികൃതർ സ്ഥാപിച്ചിരിക്കുന്ന മുതലയുണ്ട് സൂക്ഷിക്കുക എന്ന…
Read MoreCategory: NRI
പ്രായം വെറും കോമഡിയല്ലേ..! അമ്പതാം വിവാഹവാർഷികത്തിൽ ആടിത്തകർത്ത് ദമ്പതികൾ
പ്രായം മുൻപോട്ടു പോകുമ്പോൾ ശരീരത്തിന് മാത്രമേ മാറ്റം സംഭവിക്കുകയുള്ളുവെന്നും അത് മനസിന് യാതൊരു കോട്ടവും വരുത്തുകയുമില്ലെന്നും വ്യക്തമാക്കുകയാണ് ഒരു സിഖ് ദമ്പതികൾ. കാരണം തങ്ങളുടെ അമ്പതാം വിവാഹവാർഷികാഘോഷത്തിൽ പങ്കെടുക്കുവാനെത്തിയ കാണികൾക്കു മുൻപിൽ വച്ച് ഇവർ അതിമനോഹരമായ് ഡാൻസ് കളിച്ചു. ചെറുപ്പക്കാരെ വെല്ലും വിധത്തിൽ പഞ്ചാബി ഗാനത്തിനൊപ്പം ഇവർ ചുവടുകളനക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഇവർക്ക് അഭിനന്ദനം നൽകി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreമാരത്തണിനിടെ വഴിയരികിൽ കണ്ട നായക്കുട്ടിയെ കൈയിലെടുത്ത് യുവതി ഓടിയത് 30 കിലോമീറ്റർ
മാരത്തണ് ഓട്ടത്തിനിടയിൽ വഴിയരികിൽ കണ്ട നായക്കുട്ടിയെ കൈയിലെടുത്ത് യുവതി ഓടിയത് 30 കിലോമീറ്റർ. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്ത സംഭവം അരങ്ങേറിയത് തായ്ലൻഡിലാണ്. 42 കിലോമീറ്റർ ദൂരം മാരത്തണ് ഓട്ടമായിരുന്നു ഇവിടെയുള്ള ഒരു സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഓട്ടം ആരംഭിച്ച ഒരു യുവതി ഏകദേശം 12 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് വഴിയരികിൽ ഒരു നായക്കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചത്. ഇവർക്കൊപ്പം ഓടിക്കൊണ്ടിരുന്നവർ ഈ പട്ടിക്കുഞ്ഞിനെ കണ്ടിട്ടും അതിനെ അവഗണിച്ച് ഓട്ടം തുടരുകയായിരുന്നു. എന്നാൽ അതിനെ ഉപേക്ഷിച്ചു പോകുവാൻ ഈ യുവതിയുടെ മനസ് അനുവദിച്ചില്ല. തന്റെ ഓട്ടം നിർത്തിയ യുവതി ഈ നായക്കുട്ടി അനാഥമായി കിടക്കുന്നതാണെന്ന് മനസിലാക്കി. മാത്രമല്ല തനിക്കൊപ്പം ഈ നായക്കുട്ടിയെ കൊണ്ടുപോകുവാൻ തീരുമാനിച്ചു. അതിനെ കൈയിലെടുത്ത ഇവർ തന്റെ ഓട്ടം പുനരാരംഭിച്ചു. തുടർന്ന് നായക്കുട്ടിയുമായി 30 കിലോമീറ്റർ ഓടി യുവതി മാരത്തണ് പൂർത്തിയാക്കുകയുമായിരുന്നു. നായ്ക്കുട്ടിയെ കൈയിലെടുത്ത്…
Read Moreപൂവൻ കോഴി മകളെ നിരന്തരം ആക്രമിക്കുന്നു; പരാതിയുമായി ദമ്പതികൾ പോലീസ് സ്റ്റേഷനിൽ
അഞ്ച് വയസുകാരിയായ മകളെ അയൽവാസിയുടെ പൂവൻ കോഴി ആക്രമിച്ചതിൽ കലിപൂണ്ട മാതാപിതാക്കൾ നിയമനടപടി തേടി പോലീസ് സ്റ്റേഷനിലെത്തി. ഭോപ്പാലിലെ ശിവപുരി സ്വദേശികളായ ദമ്പതികളാണ് പൂവൻ കോഴിയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പോലീസ് സഹായം തേടിയത്. കഴിഞ്ഞ 5 മാസത്തിനിടെ ഈ പൂവൻ കോഴി തങ്ങളുടെ മകളെ 4 പ്രാവശ്യം ആക്രമിച്ചെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കുന്നു. അയൽവാസിക്ക് നിരവധി പ്രാവശ്യം താക്കീത് നൽകിയിരുന്നുവെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഗത്യന്തരമില്ലാതെയാണ് ഈ മാതാപിതാക്കൾ പോലീസിന്റെ സേവനം തേടിയത്. തുടർന്ന് പൂവൻ കോഴിയുടെ ഉടമസ്ഥരായ പപ്പു ജാദവിനെയും ലക്ഷ്മിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ അവരുടെ മറുപടിയാണ് പോലീസിനെ ഏറെ കുഴപ്പിച്ചത്. മക്കളില്ലാത്ത തങ്ങൾക്ക് ഈ പൂവൻ കോഴി മകനെ പോലെയാണെന്നും കോഴിക്കു പകരം തങ്ങൾ ഇരുവരെയും ശിക്ഷിച്ചു കൊള്ളു എന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. കൂടിനുള്ളിൽ നിന്നും കോഴിയെ…
Read Moreസന്ദർശകരെ ആകർഷിച്ച് ലവ്റേ അബുദാബി മ്യൂസിയം
യുഎഇയിലെ സാദിയാത്ത് ദ്വീപിലുള്ള വിഖ്യാതമായ ലവ്റേ അബുദാബി മ്യൂസിയത്തിൽ ഇന്ത്യയിൽനിന്നും യൂറോപ്പിൽ നിന്നുമുള്ള പൗരാണിക ക്രൈസ്തവ, ഹൈന്ദവ വിഗ്രഹങ്ങളും ചിത്രങ്ങളും കാണികളുടെ ശ്രദ്ധ നേടുന്നു. ഇസ്ലാമിക പാരന്പര്യത്തി നൊപ്പമോ, അതിലേറെയോ ആണ് ഈ മ്യൂസിയത്തിലെ ക്രൈസ്തവ, ഹിന്ദു, ഗ്രീക്ക്, ചൈനീസ് പൗരാണികതകളുടെ പ്രദർശനമെന്നതാണു പ്രത്യേകത. യേശുക്രിസ്തുവിന്റെയും കന്യകാമാതാവിന്റെയും ഉണ്ണിയേശുവിനെ കൈകളിലേന്തി നിൽക്കുന്ന മാതാവിന്റെയും പഴക്കം ചെന്ന നിരവധി മാതൃകകളും ചിത്രങ്ങളും കുരിശുകളും പെയിന്റിംഗുകളും ശേഖരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉണ്ണിയും കന്യകയുമെന്ന 1500ലേറെ വർഷം പഴക്കമുള്ള ശില്പം ഫ്രാൻസിലെ നോർമണ്ടിയിൽനിന്നെത്തിച്ചതാണ്. ഫ്രാൻസിലെ തന്നെ ലിമോസിനിൽനിന്നു കൊണ്ടുവന്ന അമൂല്യ രത്നങ്ങൾ പതിച്ച വർണക്കുരിശിന് 1250-ാം ആണ്ടിലേതാണെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. 1300 കാലഘട്ടത്തിലെ കുരിശു പതിച്ച കല്ലിൽ തീർത്ത ശവക്കല്ലറയും കൂട്ടത്തിലുണ്ട്. വലിയ ആനക്കൊന്പിൽ കൊത്തിയെടുത്ത, യേശുക്രിസ്തുവിന്റെ ജീവിത കഥകളുടെ 1350-1400 കാലഘട്ടത്തിലെ ശേഖരവും അമൂല്യമാണ്. ജർമനിയിൽനിന്നു കിട്ടിയതാണിത്. ക്രൂശിതനായ യേശുവിന്റെ…
Read Moreഎനിക്ക് ജന്മം നൽകുമ്പോൾ ആദ്യം എന്റെ അനുവാദം വാങ്ങേണ്ടേ..?- മാതാപിതാക്കൾക്കെതിരെ നിയമനടപടിക്കൊരുങ്ങി മകൻ
തന്റെ അനുവാദമില്ലാതെ തനിക്ക് ജന്മം നൽകിയ മാതാപിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി 27കാരനായ മകൻ. ഡൽഹി സ്വദേശിയായ ഇയാളുടെ പേര് റാഫേൽ സാമുവൽ എന്നാണ്. ഒരു വ്യക്തിക്ക് അയാളുടെ അനുവാദമില്ലാതെ ജന്മം നൽകുന്നത് തെറ്റാണെന്നാണ് സാമുവലിന്റെ വാദം. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ ഈ ലോകത്തേക്കു കൊണ്ടുവരാൻ പാടില്ലെന്നും. അങ്ങനെ ചെയ്താൽ ഈ ജീവിതത്തിലെ വിഷമതകൾ അവർ അനുഭവിക്കേണ്ടി വരുമെന്നും റാഫേൽ വിശ്വസിക്കുന്നു. ഒരു കാര്യത്തിനും നിങ്ങൾ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ലെന്നാണ് ഇന്ത്യയിലെ ഓരോ കുട്ടികളോടും എനിക്ക് പറയാനുള്ളതെന്ന് റാഫേൽ വ്യക്തമാക്കുന്നു. എനിക്ക് എന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. ഞങ്ങൾ തമ്മിൽ വളരെ മികച്ച ബന്ധമാണുള്ളത്. എന്നാൽ അവർ അവരുടെ സന്തോഷം നിറവേറ്റാൻ മാത്രമാണ് എനിക്ക് ജന്മം നൽകിയത്. റാഫേൽ കൂട്ടിച്ചേർത്തു. പഠനത്തിനും മറ്റ് കാര്യങ്ങൾക്കും മാതാപിതാക്കൾ കുട്ടികളെ നിർബന്ധിക്കുന്നതും അവരെ ശകാരിക്കുന്നതും റാഫേൽ നിശിതമായി വിമർശിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read Moreവിസ്കി കുപ്പിയുടെ അടപ്പിൽ “ദൈവത്തിന്റെ കണ്ണ്’; കൊലക്കേസ് ചുരുളഴിച്ച് പോലീസ്
മദ്യക്കുപ്പിയുടെ അടപ്പിൽ പതിപ്പിച്ചിരുന്ന ബാർകോഡിൽനിന്നു കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്. ഹൈദരാബാദിലെ രചകൊണ്ട പോലീസാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മാസം 29-ന് കീസര പോലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങൾ പഴക്കമുള്ളതായിരുന്നു മൃതദേഹം. ബി.ശ്രീനിവാസ് എന്ന യുവാവിന്റെയാണു മൃതദേഹമെന്നു പിന്നീട് തിരിച്ചറിഞ്ഞു. ഡിസംബർ 27-ന് രാത്രിയാണ് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. മൃതദേഹം കണ്ടെത്തുന്നത് ഒരു മാസത്തിനുശേഷവും. മൃതദേഹം കണ്ടെത്തിയതിന് അടുത്തുനിന്നു പോലീസ് ഒരു വിസ്കി കുപ്പിയുടെ അടപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ രേഖപ്പെടുത്തിയിരുന്ന ബാർ കോഡിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പോലീസിനെ പുദുർ എക്സ് റോഡിലെ മദ്യ വിതരണശാലയിൽ എത്തിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ശ്രീനിവാസ് മറ്റു രണ്ടു പേർക്കൊപ്പം മദ്യം വാങ്ങി മടങ്ങുന്നതായി കണ്ടെത്തി. ബൈക്കിലാണ് ഇവർ മടങ്ങിയത്. ഇതോടെ ബൈക്കിൽ ശ്രീനിവാസിന് ഒപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസിന്റെ ഭാര്യയുടെ അമ്മാവനും സുഹൃത്തുമായിരുന്നു ഒപ്പമുണ്ടായിരുന്നത്.…
Read Moreഅമേരിക്കയിൽ മരണത്തണുപ്പ്..! യൂണിവേഴ്സിറ്റി വിദ്യാർഥി മരിച്ചു
ചിക്കാഗോ: മധ്യപശ്ചിമ അമേരിക്കയിലെ കൊടും ശൈത്യത്തിൽ യൂണിവേഴ്സിറ്റി വിദ്യാർഥി മരിച്ചു. ലോവ യൂണിവേഴ്സിറ്റി ഒന്നാം വർഷ വിദ്യാർഥി ജെറാൾഡ് ബെൽസ് (18) ആണ് മരിച്ചത്. യൂണിവേഴ്സിറ്റി കാമ്പസിനു പുറത്ത് അവശനിലയിൽ കണ്ടെത്തിയ ബെൽസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെഡാർ റാപിഡ്സിലെ വീട്ടിലേക്ക് പോകുന്നവഴി ബെൽസ് കുഴഞ്ഞു വീഴുകയായിരുന്നെന്നാണ് കരുതുന്നത്. യൂണിവേഴ്സിറ്റിയിൽനിന്നും സെഡാർ റാപിഡ്സിലേക്ക് അരമണിക്കൂർ ദൂരം മാത്രമാണുള്ളത്. ലോവയിൽ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. മൈനസ് 55 ഡിഗ്രിയിലുള്ള ശൈത്യകാറ്റും പ്രദേശത്ത് വീശിയടിച്ചിരുന്നു. ഇതുവരെ അതിശൈത്യത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 21 പേരാണ് മരിച്ചത്. ശരീരോഷ്മാവ് കുറയുന്ന അവസ്ഥയായ ഹൗപോതെർമിയ ബാധിച്ച് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്. അതി ശൈത്യത്തെ തുടർന്ന് നിരവധി വിദ്യാലയങ്ങൾക്കും സർവകലാശാലകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. തപാൽ ഇപാടുകൾ, വിമാന-തീവണ്ടി…
Read Moreമരണത്തെ കൈയിലെടുത്ത വിനോദ സഞ്ചാരി
അതീവ വിഷകാരിയായ നീരാളിയെ ഒരു വിനോദ സഞ്ചാരി തന്റെ കൈക്കുള്ളിൽ വച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. ഓസ്ട്രേലിയയിലെ ഒരു കടൽത്തീരത്തു നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങൾ. ഈ നീരാളിയുടെ ശരീരത്തിൽ മാരകമായ വിഷമുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. നീരാളിയുടെ വിഷം ശരീരത്തിലെത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കും. ഈ നീരാളിയുടെ അടുക്കൽ നിൽക്കുന്നതു പോലും മരണം വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിഷത്തെ പ്രതിരോധിക്കാനുള്ള മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല. നീരാളിയെ കൈയിൽ വച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഈ പ്രവർത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. മരണത്തെയാണ് നിങ്ങൾ കൈയിലെടുത്തിരിക്കുന്നതെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.
Read Moreകൂട്ടുകാരനായാൽ ഇങ്ങനെ വേണം..! മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്ന യുവാവിനൊപ്പം സുഹൃത്തിന്റെ സെൽഫി
മദ്യപിച്ച് ബോധമില്ലാതെ നിലത്തു കിടക്കുന്ന യുവാവിന്റെ അടുക്കൽ നിന്ന് സുഹൃത്ത് സെൽഫി എടുക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചിരിയുണർത്തുന്നു. ചൈനയിലെ ഹുബേയ് പ്രവശ്യയിലെ ഒരു റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ബോധമില്ലാതെ നിലത്തു കിടക്കുകയായിരുന്ന ഇയാളുടെ സമീപം ആദ്യം രണ്ടു മൂന്നു പേരുണ്ടായിരുന്നു. അൽപ്പ സമയത്തിനു ശേഷം ഫോണുമായി എത്തിയ ഒരു സുഹൃത്ത് നിലത്തു കിടക്കുകയായിരുന്ന ആളുടെ അടുക്കൽ ഇരുന്ന് പല രീതിയിൽ സെൽഫി എടുത്തു. ആവശ്യത്തിനു സെൽഫി എടുത്തതിനു ശേഷം തന്റെ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ചു പോകാതെ അദ്ദേഹവുമായാണ് ഇയാൾ സ്ഥലത്തു നിന്നും മടങ്ങിയത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെയുള്ളവരെ കൈവെടിയാത്തവരാണ് യഥാർത്ഥ സുഹൃത്തെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
Read More