ലാൻഡ് ചെയ്യുന്നതിനിടെ കാറ്റിൽപ്പെട്ട് വിമാനം ആടിയുലഞ്ഞു; പൈലറ്റ് സാഹസികമായി രക്ഷിച്ചു

ലാൻഡ് ചെയ്യുന്നതിനിടെ കാറ്റിൽപ്പെട്ട് ആടിയുലഞ്ഞ വിമാനം മനസാന്നിധ്യം നഷ്ടപ്പെടുത്താതെ പൈലറ്റ് വീണ്ടും പറത്തുന്നതിന്‍റെ ഭീതിജനകമായ ദൃശ്യങ്ങൾ വൈറലാകുന്നു. ഹൈദരാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്സ് വിമാനം ഹീത്രു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ വിമാനം ആടിയുലഞ്ഞു. മാത്രമല്ല വിമാനത്തിന്‍റെ പിൻ ചക്രങ്ങൾ റണ്‍വെയിൽ കുത്തുകയും ചെയ്തു. എന്നാൽ മുന്നിൽ അപകടം കണ്ട പൈലറ്റ് വിമാനം വീണ്ടും പറത്തുകയായിരുന്നു. പൈലറ്റിന്‍റെ സമയോചിതമായ ഇടപെടൽകൊണ്ട് നൂറുകണക്കിന് യാത്രക്കാരുടെ ജീവനാണ് രക്ഷപെട്ടത്.

Read More

മൃഗശാലയിലെത്തിയ സന്ദർശകൻ കരടികൾക്ക് ഭക്ഷണം എറിഞ്ഞു നൽകി; ഒപ്പം ഐഫോണും

മൃഗശാലയിലെത്തിയ സന്ദർശകൻ കരടികൾക്ക് ഭക്ഷണം എറിഞ്ഞു നൽകുന്നതിനിടെ അബദ്ധത്തിൽ കൈവശമിരുന്ന വിലയേറിയ ഐഫോണും അവയ്ക്ക് നേരെ എറിഞ്ഞു നൽകുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ജിയാംഗ്സു പ്രവശ്യയിലുള്ള യാൻചെൻഗ് വൈൽഡ്ലൈഫ് പാർക്കിലാണ് സംഭവം. കൂട്ടിൽ കിടക്കുന്ന കരടികൾക്ക് ഈ സന്ദർശകൻ തന്‍റെ കൈവശമിരുന്ന ആപ്പിളും കാരറ്റും എറിഞ്ഞു നൽകിയിരുന്നു. അതിനിടെയിലാണ് അബദ്ധത്തിൽ തന്‍റെ കൈവശമിരുന്ന ഐഫോണും അദ്ദേഹം കരടികൾക്കു നേരെ എറിഞ്ഞു നൽകിയത്. ഇതുവരെ കാണാത്തതെന്തോ തന്‍റെ മുമ്പിൽ കിടക്കുന്നത് കണ്ട കരടി കൗതുകത്തോടെ ഫോണിൽ കുറച്ചു നേരം നോക്കി നിന്നു. മാത്രമല്ല ഫോണ്‍ കടിച്ച് അവിടെ നിന്നും നടന്നു നീങ്ങുകയും ചെയ്തു. സന്ദർശകൻ പരാതിപ്പെട്ടതിനെ തുടർന്ന് മൃഗശാലയിലെ ജീവനക്കാരിലൊരാൾ കൂട്ടിലിറങ്ങി ചെന്ന് ഫോണ്‍ തിരികെ എടുത്ത് ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ അത് മുഴുവൻ പൊട്ടി പോയിരുന്നു. പിന്നീട് മൃഗശാലയിലെത്തുന്ന സന്ദർശകർ മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് അധികൃതർ…

Read More

കുറ്റസമ്മതത്തിന് പോലീസിന്‍റെ പാമ്പ് വിദ്യ; ഒടുവിൽ മാപ്പ്

മോഷണകുറ്റത്തിന് കസ്റ്റഡിയിലെടുത്തയാളുടെ കഴുത്തിൽ പാമ്പിനെ അണിയിച്ച് പോലീസിന്‍റെ ക്രൂരത. ഇന്തോനേഷ്യയിലെ പാപുവയിലാണ് സംഭവം. ലോക്കപ്പിലിട്ടിരിക്കുന്ന യുവാവിന്‍റെ കൈകൾ രണ്ടും പിന്നിലേക്ക് കെട്ടിയിട്ടതിനു ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ കഴുത്തിൽ ഏകദേശം രണ്ടര മീറ്റർ നീളമുള്ള പാമ്പിനെ അണിയിച്ചത്. ഇയാൾ ഭയന്ന് കരയുമ്പോൾ പോലീസുദ്യോഗസ്ഥർ ചോദ്യം ചോദിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ ഇത് കണ്ട് പോലീസുകാരൻ ചിരിക്കുകയും ചെയ്തു. വീഡിയോ വൈറലായതിനെ തുടർന്ന് മനുഷ്യത്വരഹിതമായ പ്രവർത്തനം ചെയ്ത പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പാമ്പിന് വിഷമില്ലായിരുന്നുവെന്നാണ് പോലീസിന്‍റെ വാദം.

Read More

925 രൂപയ്ക്ക് വാങ്ങിയത് വജ്ര മോതിരം; തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്കു ശേഷം

വെറും 925 രൂപയ്ക്ക് വാങ്ങിയ മോതിരം കോടികൾ വിലമതിക്കുന്ന വജ്രമാണെന്ന് തിരിച്ചറിഞ്ഞത് 33 വർഷങ്ങൾക്കു ശേഷം. ലണ്ടൻ സ്വദേശിനിയായ ഡെബ്ര ഗൊദാർദ് എന്ന 55 വയസുകാരിയാണ് വർഷങ്ങൾ മുമ്പ് താൻ ആഗ്രഹിച്ചു വാങ്ങിയ പളുങ്ക് മോതിരം കോടികൾ വിലമതിക്കുമെന്ന് വജ്രമായിരുന്നുവെന്ന് അടുത്തിടെ തിരിച്ചറിഞ്ഞത്. ഡെബ്രയ്ക്ക് 22 വയസുള്ളപ്പോൾ വാങ്ങിയതാണ് ഈ മോതിരം. മാത്രമല്ല ഇവർ കഴിഞ്ഞ 15 വർഷങ്ങളായി ഈ മോതിരം അണിയുന്നുമില്ല. അടുത്തിടെ ഡെബ്രയുടെ മാതാവ് സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ഈ മോതിരം വിൽക്കുവാൻ ഡെബ്ര തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി മാറ്റുവാനായിരുന്നു ഡെബ്ര ഈ തീരുമാനം സ്വീകരിച്ചത്. മോതിരം വിൽക്കുവാനായി ഡെബ്ര ഒരു ജൂവല്ലറിയിൽ എത്തി. തുടർന്ന് ജൂവല്ലറിയിലെ ജീവനക്കാരൻ നടത്തിയ പരിശോധനയിലാണ് ഈ മോതിരത്തിൽ 25.27 കാരറ്റ് രത്നം പതിപ്പിച്ചിട്ടുണ്ടെന്നും ഇതിന് 6 കോടി 82 ലക്ഷം രൂപ വിലമതിക്കുമെന്നും ഇവർ അറിഞ്ഞത്.…

Read More

ആകാശത്ത് പറക്കാം; ദുബായിൽ ഇനി സ്കൈ പോ‍ഡ്സും

പൊതുഗതാഗതരംഗത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോ‍ഡ്സ്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്‌കൈ പോഡ്‌സ് പരിശോധിച്ചു. സ്കൈവേ ഗ്രീൻടെക് കമ്പനിയുടെ രണ്ടു മോഡലുകളാണ് പരിശോധിച്ചത്. ഭാവി വാഹനങ്ങളെ കുറിച്ചുള്ള റോഡ്സ് ആൻ‍ഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ പഠനങ്ങളാണ് സ്കൈ പോ‍ഡ്സിന്‍റെ സാധ്യതകളിലേക്ക് എത്തിയത്. ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തയെര്‍ സ്‌കൈ പോഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കുറവ് പവര്‍ മാത്രമേ സ്‌കൈ പോഡ് ഉപയോഗിക്കുന്നുള്ളൂ.

Read More

നാസയുടെ “ഓപ്പർച്യൂണിറ്റി റോവർ’ ഇനിയില്ല

ചൊവ്വയിൽ പര്യവേഷണം നടത്തുന്നതിനിടെ നിലച്ചുപോയ ഓപ്പർച്യൂണിറ്റി റോവറിനെ പുനരുജ്ജീവിപ്പിക്കാനുള്ള അന്തിമശ്രമം പരാജയപ്പെട്ടതായി നാസ അറിയിച്ചു. എട്ടുമാസം മുന്പ് ചൊവ്വാഗ്രഹത്തിൽ ആഞ്ഞടിച്ച പൊടിക്കാറ്റിൽ റോവറിന്‍റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. റോവറിനെ ഉണർത്താനുള്ള അവസാന ശ്രമത്തിലായിരുന്നു നാസ. ഇതിന്‍റെ ഭാഗമായി റോവറിന് പുനരുജ്ജീവന കമാൻഡുകൾ അയച്ചിരുന്നു. ഒരു ദിവസം കാത്തിരുന്നിട്ടും ഫലം കണ്ടില്ലെങ്കിൽ റോവർ മരിച്ചുവെന്ന് നാസ വിധിയെഴുതുമെന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ശ്രമങ്ങൾ പരാജയപ്പെട്ടതായി നാസ ഒൗദ്യോഗീകമായി അറിയിച്ചു. 2003ൽ വിക്ഷേപിച്ച റോവർ 2004ലാണ് ചൊവ്വയിലിറങ്ങിയത്. 90 ദിവസം പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിച്ചതെങ്കിലും 14 വർഷം സേവനം തുടർന്നു.

Read More

മിസൈൽ മേൽക്കൂര, റോക്കറ്റ് ഭിത്തികൾ..! വരൂ… പൊട്ടിത്തെറിക്കാൻ വെമ്പുന്ന വീടുകളിലെ ജീവിതം കാണാം

കാബൂൾ: മേൽക്കൂരയിൽ മിസൈലുകൾ പാകിയ ഭിത്തികൾ റോക്കറ്റുകൾ കൊണ്ടുണ്ടാക്കിയ വീട്ടിൽ ഒരു പകൽ തികച്ച് ജീവിക്കാൻ കഴിയുമോ? പേടിച്ചരണ്ട് മണിക്കൂറുകൾക്കുള്ളിൽ മരിച്ചുപോകുമെന്നാണ് നമ്മുടെ ഉത്തരമെങ്കിൽ അഫ്ഗാനിസ്ഥാന് മറ്റൊരു ഉത്തരമാണ് പറയാനുള്ളത്. ചെറു ആയുധപ്പുരയെന്നു വിശേഷിപ്പിക്കാവുന്ന വീടുകളിൽ അടുപ്പുകൂട്ടി ഭക്ഷണം വെച്ചുണ്ടാക്കി കഴിയുന്ന ഇവർ പറയും, “ഇതൊക്കെ എന്ത്..! ഇത് യുദ്ധം തകർത്ത അഫാഗാനിസ്ഥാനിലെ ക്വെസീലാബാദിൽനിന്നുള്ള കാഴ്ച. ആകെ നനഞ്ഞാൽ കുളിരില്ലെന്നു പറഞ്ഞപോലൊരു അവസ്ഥയാണ് ഇവിടുത്തുകാർക്ക്. യുദ്ധം ഇവരെ ജീവനിൽ പേടിയില്ലാത്തവരാക്കിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മരണത്തിനും വേണ്ടാത്തവരാണവർ. അവരോട് ചോദിച്ചാൽ പറയും ജീവിച്ചിരിക്കുന്നതുകൊണ്ട് അതിജീവിക്കുന്നു. യുദ്ധം എല്ലാം നശിപ്പിച്ചതിനാൽ വീടുവയ്ക്കാൻ സാധനസാമഗ്രികൾ ഒന്നും കിട്ടാനില്ല. അപ്പോൾ പിന്നെ ഏറ്റവും കൂടുൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് അവർ വീടുപണിതു. അത് മിസൈലുകളും റോക്കറ്റുകളുമാണ്. മൂന്നു പതിറ്റാണ്ടുകളായി റഷ്യൻ, യുഎസ് സൈന്യം തങ്ങൾക്ക് സംഭാവന ചെയ്ത വസ്തുക്കളാണവ. ഇതുവരെപൊട്ടാത്ത ഏതു…

Read More

ശസ്ത്രക്രിയ വിജയിച്ചു; പക്ഷെ കത്രിക യുവതിയുടെ വയറ്റില്‍ വച്ചു മറന്നു

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചു. ഹൈദരാബാദിലെ നൈസാം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലാണ് സംഭവം. ഒക്ടോബർ 31ന് ഹെർണിയയെ തുടർന്ന് വയറ്റുവേദനയുമായി എത്തിയ മുപ്പത്തിമൂന്നുകാരിയായ മഹേശ്വരി ചൗധരിക്കു നവംബർ രണ്ടിനു ശസ്ത്രക്രിയ നടത്തുകയും ‌12ന് ഡിസാചാർജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, വീട്ടിലെത്തി ആഴ്ചകൾക്കകം കഠിനമായ വയറ്റുവേദന വീണ്ടും അനുഭവപ്പെട്ടു. ചികിത്സകൾ ഫലിക്കാതെ വന്നതോടെയാണ് മൂന്നു മാസത്തിനു ശേഷം ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽതന്നെ മഹേശ്വരി ചികിത്സയ്ക്കെത്തിയത്. പരിശോധനയുടെ ഭാഗമായി എടുത്ത എക്സ് റേയിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ(ഫോർസെപ്സ്) രോഗിയുടെ വയറ്റിനുള്ളിൽ മറന്നുവച്ചതു കണ്ടെത്തിയത്. പ്രഥമപരിഗണന നൽകുന്നതു രോഗിക്കാണെന്നും അതുകൊണ്ടു പിഴവ് കണ്ടെത്തിയ ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതായും നിംസ് ഡയറക്ടർ ഡോ. കെ. മനോഹർ അറിയിച്ചു. രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കു പുറത്തു പ്രതിഷേധിച്ചു. അന്വേഷിക്കാൻ സമിതിയെ നിയമിച്ചതായി ഡോ. കെ. മനോഹർ അറിയിച്ചു. ഡോ.…

Read More

പ്രയോഗിച്ചിട്ടും പൊട്ടാത്ത അവസ്ഥ! ഉരുളക്കിഴങ്ങിനൊപ്പം രണ്ടാം ലോകമഹായുദ്ധത്തിലെ ഗ്രനേഡ്

ഫ്രാൻസിൽനിന്നു ഹോങ്കോംഗിലേക്ക് ഇറക്കുമതി ചെയ്ത ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ഗ്രനേഡും. കാൽബീ എന്ന ഭക്ഷ്യഫാക്ടറിയിലേക്കു വന്ന പെട്ടികളിൽ ശനിയാഴ്ചയാണ് ഇതു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. പ്രയോഗിച്ചിട്ടും പൊട്ടാത്ത അവസ്ഥയിലായിരുന്നു ഗ്രനേഡ്. ഫ്രാൻസിലെ യുദ്ധഭൂമിയിൽ പ്രയോഗിക്കപ്പെട്ടതാണെന്നു കരുതുന്നു. ഇവിടം പിന്നീട് കൃഷിഭൂമിയായി മാറിയിരിക്കാം. വിളവെടുപ്പുകാലത്ത് അബദ്ധത്തിൽ ഉരുളക്കിഴങ്ങുകളുടെ കൂട്ടത്തിൽ പെട്ടതാകാമെന്നും അനുമാനിക്കുന്നു.

Read More

ഈജിപ്തിലെ പ്രാചീന ശവകുടീരത്തിൽ 50 മമ്മികൾ കണ്ടെത്തി

മധ്യ ഈജിപ്തിലെ മിന്‍യ പ്രവിശ്യയിലെ പുരാതന ശവകുടീരത്തിൽനിന്ന് 50 മമ്മികൾ കണ്ടെത്തി. ബിസി 305-30 കാലത്തെ മമ്മികളാണ് കണ്ടെത്തിയത്. സുരക്ഷിതമായി അടക്കം ചെയ്ത നിലയിലുള്ള മമ്മികള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മിന്‍യയിൽ ടുണ എൽ ഗെബെലിൽ മാസങ്ങൾ നീണ്ട ഗവേഷണത്തിന് ഒടുവിലാണ് മമ്മികൾ കണ്ടെത്തിയത്. ഒമ്പതു മീറ്ററോളം മണ്ണ് നീക്കം ചെയ്താണ് മമ്മികള്‍ പുറത്തെടുത്തത്. കണ്ടെത്തിയ മമ്മികളിൽ 12 എണ്ണം കുട്ടികളുടെയാണ്. ഈജിപ്ഷ്യന്‍ രാജവംശങ്ങളുടെ കാലത്ത് ഉന്നത പദവികൾ വഹിച്ചിരുന്നവരുടെ മമ്മികളാണ് ഇതെന്ന് കരുതുന്നു. മമ്മികളിൽ ചിലത് ലിനൻ തുണി ഉപയോഗിച്ചാണ് പൊതിഞ്ഞിരിക്കുന്നത്. ഇവ വിശദമായി പരിശോധിക്കാനും ഗവേഷകർ ഒരുങ്ങുകയാണ്.

Read More