ലണ്ടൻ: ബീഫ്, പോർക്ക് തുടങ്ങി റെഡ്മീറ്റ് വിഭാഗത്തിൽ വരുന്നവ ഒഴിവാക്കുന്നത് മനുഷ്യന്റെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും പ്രധാനപ്പെട്ടത്. മാട്ടിറച്ചി ഉപേക്ഷിച്ച് പയറുവർഗങ്ങൾ കഴിക്കുന്ന ശീലം തുടങ്ങിയാൽ മനുഷ്യന്റെ ആയുസ് കൂടും, ഹരിതവാതകങ്ങളുടെ ഉത്പാദനം കുറയുന്നതിനാൽ ഭൂമിയും രക്ഷപ്പെടും. ആരോഗ്യകരമായ ഭക്ഷണക്രമം സംബന്ധിച്ച് ദ ലാൻസെറ്റ് ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു ദിവസം വെറും 14 ഗ്രാം മാത്രം മാട്ടിറച്ചി(ഏകദേശം 30 കലോറി) മാത്രമേ മനുഷ്യന് ആവശ്യമുള്ളൂ. കോഴിയിറച്ചി 29ഉം മുട്ട 13ഉം ഗ്രാം മതിയാകും. പച്ചക്കറിയും പഴങ്ങളും കൂടുതൽ കഴിക്കാം. മാട്ടിറച്ചി ഉത്പാദനം വലിയ പരിസ്ഥിതി നാശം സൃഷ്ടിക്കും. അമിതവണ്ണം, പ്രമേഹം, ചിലയിനം കാൻസർ എന്നിവയ്ക്ക് ഭക്ഷണക്രമവുമായി ബന്ധമുണ്ട്. ഇറച്ചി ഉത്പാദനം കുറയ്ക്കുകയും കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്താൽ വർഷം 11 കോടി അകാലമരണങ്ങൾ ഒഴിവാക്കാനാകുമെന്ന് ലേഖനത്തിൽ പറയുന്നു.
Read MoreCategory: NRI
സൂപ്പർ ടെലിവിഷൻ താരത്തെ പിന്തള്ളി ഒരു കോഴിമുട്ട
അമേരിക്കയിലെ പ്രശസ്തയായ ടെലിവിഷൻ താരമാണ് കെയ്ൽ ജെന്നർ. രണ്ടാഴ്ച മുന്പുവരെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ നേടിയ ചിത്രം കെയ്ൽ പോസ്റ്റ് ചെയ്ത തന്റെ മകളുടെ ചിത്രമായിരുന്നു. എന്നാൽ കെയ്ലിന് ഇപ്പോൾ ഈ റിക്കാർഡ് നഷ്ടമായിരിക്കുകയാണ്. അതും വെറുമൊരു കോഴിമുട്ട കാരണം. വേൾഡ് റിക്കാർഡ് എന്ന അജ്ഞാത അക്കൗണ്ടിൽനിന്നാണ് ഈ കോഴി മുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വരൂ നമുക്ക് ഒരുമിച്ച് ഒരു ലോക റിക്കാർഡ് ഉണ്ടാക്കാം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടാം എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. കൂട്ടത്തിൽ ലോകത്തിൽ ഏറ്റവും വൈറലായിട്ടുളള കുറച്ച് വെബ്സൈറ്റുകളെ ടാഗ് ചെയ്യുകയും ചെയ്തു. അതോടെ കൂടുതൽ ആളുകളിലേക്ക് ഈ പോസ്റ്റ് എത്തി. 10 ദിവസത്തിനുള്ളിൽ മുട്ട പോസ്റ്റ് 230 ലക്ഷം ലൈക്കുകൾ നേടി. അതോടെ 180 ലക്ഷം ലൈക്കുകൾ എന്ന കെയ്ൽ ജെന്നറുടെ റിക്കാർഡ് ചരിത്രമായി. ഈ…
Read Moreവൈറൽ വീഡിയോയ്ക്കു വേണ്ടി കപ്പലിൽ നിന്നും കടലിലേക്കു ചാടി; യുവാവിനും സുഹൃത്തുക്കൾക്കും കപ്പലിൽ യാത്ര ചെയ്യാൻ ആജീവനാന്ത വിലക്ക്
യാത്രക്കപ്പലിന്റെ 11-)ം നിലയിൽ നിന്നും കടലിലേക്ക് ചാടിയ ഇരുപത്തിയേഴുകാരനും സുഹൃത്തുക്കൾക്കും ഈ കപ്പലിൽ യാത്ര ചെയ്യുന്നതിൽ നിന്നും ആജീവനാന്ത വിലക്ക്. വാഷിംഗ്ടണ് സ്വദേശിയായ നിക്കോളെ നയ്ദേവാണ് ബഹാമാസിലെ നസാവുവിൽ നങ്കൂരമിട്ട റോയൽ കരീബിയൻ ക്രൂയിസ് കപ്പലിൽ നിന്നും കടലിലേക്കു ചാടിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുവാനായിരുന്നു നിക്കോള ഈ സാഹസം ചെയ്തത്. നിക്കോളെയുടെ സുഹൃത്തുക്കളാണ് ഈ ദൃശ്യം പകർത്തിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട കപ്പലിന്റെ അധികൃതർ തുടർന്ന് യാത്ര ചെയ്യുന്നതിൽ നിന്നും നിക്കോളയെയും സുഹൃത്തുക്കളെയും വിലക്കുകയായിരുന്നു. കടലിലേക്കു ചാടിയതിനു ശേഷം കപ്പലിലേക്ക് തിരികെ കയറുവാൻ പോലും അധികൃതർ നിക്കോളയെ അനുവദിച്ചിരുന്നില്ല. മാത്രമല്ല തിരികെ വീട്ടിലേക്കു മടങ്ങുവാൻ നിങ്ങളുടേതായ മാർഗം സ്വീകരിച്ചുകൊള്ളാനും അധികൃതർ നിക്കോളയെയും സുഹൃത്തുക്കളെയും അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസം രാത്രി താൻ നന്നായി മദ്യപിച്ചിരുന്നുവെന്നും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ കപ്പലിൽ നിന്നും കടലിലേക്ക് ചാടുവാൻ തീരുമാനിക്കുകയുമായിരുന്നുവെന്നാണ് നിക്കോളെ നൽകിയ…
Read Moreടാർഗറ്റ് പൂർത്തിയാക്കിയില്ല; ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ച് തൊഴിലുടമയുടെ ക്രൂരത
ടാർഗറ്റ് പൂർത്തിയാക്കാതിരുന്ന ജീവനക്കാരെ റോഡിലൂടെ മുട്ടിലിഴയിച്ച് തൊഴിലുടമയുടെ ക്രൂരത. ചൈനയിലെ ഒരു കമ്പനിയിലെ ജീവനക്കാർക്കാണ് ഈ ദുരനുഭവമുണ്ടായത്. ഇവരെ ഏൽപ്പിച്ചിരുന്ന വാർഷിക ടാർഗറ്റ് പൂർത്തിയാക്കാതിരുന്നതിനാണ് ഇത്രെയും ക്രൂരമായ ശിക്ഷ നൽകിയത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിൽക്കൂടി ഇവർ മുട്ടിലിഴഞ്ഞ് പോകുന്നതിന്റെ ദയനീയമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. മുട്ടിലിഴഞ്ഞ് പോകുന്ന നിരവധി ജീവനക്കാരെ നയിച്ച് മുൻപിൽ രണ്ടു നടന്നു നീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. അതിലൊരാളുടെ കൈയിൽ ഒരു കൊടിയുമുണ്ട്. തുടർന്ന് പോലീസ് ഇടപെട്ടാണ് ഇവരെ ശിക്ഷയിൽ നിന്നും മോചിപ്പിച്ചത്. ഇവർ റോഡിൽ കൂടി ഇഴയുന്നത് കണ്ട് കാര്യമറിയാതെ യാത്രികരെല്ലാം സ്തംഭിച്ചു പോയിരുന്നു. ഈ സംഭവം ഏറെ ചർച്ചാവിഷയമായതിനെ തുടർന്ന് കമ്പനി താത്ക്കാലികമായി പൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചൈനയിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമല്ല നടക്കുന്നത്. ഇതിനു മുൻപ് ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാരുടെ മുഖത്ത് ഒരാൾ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ…
Read Moreകേക്കിലേക്ക് നിറയൊഴിച്ച് പിറന്നാൾ ആഘോഷം; അമ്പരന്ന് പോലീസ്
കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നത് ഒരു പുതിയ സംഭവമല്ല. എന്നാൽ കേക്കിലേക്ക് നിറയൊഴിച്ച് പിറന്നാൾ ആഘോഷിക്കുന്നത് അൽപ്പം അസാധാരണമാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. റോഡ് സൈഡിൽ വച്ചിരിക്കുന്ന കേക്കിനു സമീപം കുറച്ചാൾക്കാർ നിൽക്കുന്നതാണ് വീഡിയോയിലാദ്യം അൽപ്പ സമയത്തിനു ശേഷം കൂട്ടത്തിലൊരാൾ കൈയിലിരുന്ന തോക്കിൽ നിന്നും കേക്കിലേക്ക് നിറയൊഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന സംഭവമാണിതെന്ന രീതിയിലാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസുദ്യോഗസ്ഥർ ഇത് നിഷേധിച്ചിരിക്കുകയാണ്.
Read Moreഭീമൻ പഴുതാരയുടെ കൂട്ടുകാരൻ തായ്ലൻഡിൽ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയോട് കൂട്ടുകൂടി വ്യത്യസ്തനാകുകയാണ് നെയ്ൽ ചെങ്ങ് എന്ന തായ്വാൻ യുവാവ്. അഞ്ചു വർഷമായി ഒരു പഴുതാര ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം നെയിലിന്റെ കൂടെയാണ്. നെയ്ലിന്റെ ശരീരത്തിലൂടെ ഓടിക്കളിക്കുന്നതാണത്രെ ഈ പഴുതാരയുടെ ഇഷ്ട വിനോദം. നമ്മുടെ നാട്ടിൽ കാണുന്നതുപോലുള്ള ചെറിയ പഴുതാരയൊന്നുമല്ല നെയ്ലിന്റെ കൂട്ടുകാരൻ. 42 സെന്റീമീറ്ററാണ് ഈ പഴുതാരയുടെ നീളം. ലോകത്ത് ഇന്ന് കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും നീളം കൂടിയ പെറൂവിയൻ പഴുതാരയാണിത്. നെയ്ലിനെപ്പോലെ പെറൂവിയൻ പഴുതാരകളെ വളർത്തുന്ന നിരവധിയാളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ചെറിയ പ്രാണികളെയും ചിലന്തികളെയും പല്ലികളെയും വേണമെങ്കിൽ പാന്പിനെ വരെ ഇവ അകത്താക്കാറുണ്ട്. പഴുതാരകൾക്ക് കൊടുക്കാനുള്ള ഭക്ഷണമൊന്നും വിപണിയിൽ ലഭ്യമല്ലാത്തതിനാൽ പൂച്ചകൾക്കുള്ള ഭക്ഷണമാണ് നെയ്ൽ കൂട്ടുകാരന് വാങ്ങി നൽകുന്നത്. പഴുതാരകളുടെ ഉടലിന്റെ വലുപ്പം കൂടുംതോറും അവയുടെ ശരീരത്തിലെ വിഷത്തിന്റെ അളവും കൂടും. ഈ പഴുതാര കടിച്ചാൽ…
Read Moreപാന്റ്സിനുളളിലൊളിപ്പിച്ച പാമ്പുമായി വിമാനയാത്രക്കെത്തിയയാൾ പിടിയിൽ
പാന്റ്സിനുള്ളിലൊളിപ്പിച്ച പെരുമ്പാമ്പുമായി വിമാനയാത്രക്കെത്തിയ 43കാരൻ പിടിയിൽ. ബോവ കോണ്സ്ട്രിക്ടർ എന്നയിനത്തിൽപ്പെട്ട ഈ പാമ്പുമായി ജർമനിയിലെ ഒരു എയർപോർട്ടിലാണ് ഒരാൾ എത്തിയത്. ഇവിടെ നിന്നും ഇസ്രയേലിലേക്കു പോകുവാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. ഇയാളുടെ പാന്റ്സിൽ അസാധാരണമായ വലിപ്പം ശ്രദ്ധിച്ച അധികൃതർ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തുന്നത്. ഒരു ചെറിയ ബാഗിനുള്ളിൽ പാമ്പിനെ ഇട്ടതിനു ശേഷം ഈ ബാഗ് പാന്റ്സിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു ഇദ്ദേഹം. പാമ്പിന് ഏകദേശം 40 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. പാമ്പുമായി വിമാനത്തിൽ യാത്ര ചെയ്യാനുള്ള രേഖകൾ കൈവശമില്ലാതിരുന്ന ഇയാളുടെ പക്കൽ നിന്നും പാമ്പിനെ പിടിച്ചെടുത്ത അധികൃതർ അതിനെ ബ്രാൻഡ്ബർഗിലുള്ള ഒരു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. അനുമതിയില്ലാതെ പാമ്പുമായി യാത്രയ്ക്ക് മുതിർന്ന് ഇയാളിൽ നിന്നും അധികൃതർ പിഴ ഈടാക്കിയിട്ടുണ്ട്.
Read Moreട്യൂമറാണെന്ന് കരുതി ശസ്ത്രക്രീയ ചെയ്തു; കഴുത്തിൽ നിന്നും കണ്ടെത്തിയത് അട്ടയെ
കാൻസർ രോഗിയാണെന്ന് കരുതി ശസ്ത്രക്രീയയ്ക്ക് വിധേയായ സ്ത്രീയുടെ കഴുത്തിൽ നിന്നും നീക്കം ചെയ്തത് അട്ടയെ. വിയറ്റ്നാം സ്വദേശിനിയായ ഒരു സ്ത്രീക്കാണ് ഈ ദുരനുഭവമുണ്ടായത്. രക്തം കുടിക്കുന്ന ഈ അട്ട, 63 വയസുകാരിയായ ഇവരുടെ കഴുത്തിൽ കഴിഞ്ഞ മൂന്നു മാസങ്ങളായി ജീവിക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. ആറ് ഇഞ്ച് നീളമുള്ള അട്ടയായിരുന്നു ഇത്. വിയറ്റ്നാമിലെ ഹാ ജിയാംഗ് പ്രവശ്യയിൽ താമസിക്കുന്ന ഇവർക്ക് കുറച്ചു നാളുകളായി തലവേദനയും ശ്വാസതടസവും മറ്റും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിലെത്തി ചികിത്സതേടിയ ഇവർക്ക് ട്യൂമറാണെന്ന് കരുതി ഡോക്ടർമാർ ശസ്ത്രക്രീയ വേണമെന്ന് നിർദ്ദേശിച്ചിരുന്നു. പിന്നീട് നടത്തിയ ശസ്ത്രക്രീയയ്ക്കിടയിലാണ് ഡോക്ടർമാരെ പോലും അമ്പരപ്പിച്ച് അട്ടയെ കണ്ടെത്തുന്നത്. അട്ട എങ്ങനെയാണ് തൊണ്ടയിൽ എത്തിയതെന്ന് അറിയാതെ അമ്പരക്കുകയാണ് ഡോക്ടർമാരും ഈ സ്ത്രീയും.
Read Moreആണുങ്ങളുടെ ശബ്ദം കേൾക്കാൻ വയ്യ..! അപൂർവരോഗവുമായെത്തിയ യുവതിയെക്കണ്ട് അമ്പരന്ന് ഡോക്ടർമാർ
തലകറക്കവും ചെവിയിലെ അസ്വസ്ഥതകളും കാരണം കഴിഞ്ഞ ദിവസം ചെൻ എന്ന അമേരിക്കക്കാരി നേരത്തെ കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോൾ ചെന്നിന് തന്റെ ഒപ്പം താമസിക്കുന്ന കാമുകൻ പറയുന്നതൊന്നും കേൾക്കാൻ കഴിയുന്നില്ല. പുറത്തിറങ്ങിയപ്പോഴാണ് ഒരു കാര്യം ചെൻ മനസിലാക്കിയതി. കാമുകന്റെ മാത്രമല്ല ഒരു പുരുഷന്റെയും ശബ്ദം കേൾക്കാൻ ചെന്നിനു കഴിയുന്നില്ല. കുറേ സമയത്തെ പരിശോധനകൾക്ക് ശേഷം ഡോക്ടർ രോഗം നിർണയിച്ചു. റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്നാണ് അസുഖത്തിന്റെ പേര്. പിച്ച് കുറഞ്ഞ ശബ്ദങ്ങൾ കേൾക്കാൻ കഴിയാത്ത അവസ്ഥയാണിത്. പുരുഷൻമാരുടെ ശബ്ദത്തിന് പൊതുവെ പിച്ച് കുറവാണ്. ഇതാണ് അവരുടെ ശബ്ദം കേൾക്കാൻ കഴിയാതെ വരുന്നത്. സ്വരാക്ഷരങ്ങൾക്ക് പിച്ച് കുറവായതിനാൽ സ്ത്രീകൾ ഉച്ചരിക്കുന്ന സ്വരാക്ഷരങ്ങളും ഈ അവസ്ഥയുള്ളവർക്ക് കേൾക്കാൻ കഴിയാതെ വരും. ജനിതകമായ തകർച്ച കൊണ്ടോ, ചെവിക്കുണ്ടാകുന്ന ഇൻഫെക്ഷൻ കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം. കാനഡയിലും അമേരിക്കയിലുമായി 3,000 പേർക്ക് റിവേഴ്സ്…
Read Moreകാർ ഹാക്ക് ചെയ്യൂ… സമ്മാനം നേടൂ….
വാഹനപ്രേമികളെയും ടെക് വിദഗ്ധരെയും ആകർഷിക്കാനായി ഒരു ഹാക്കിംഗ് മത്സരം സംഘടിപ്പിച്ചിരിക്കുന്നു. ടെസ്ല മോഡൽ 3 കാറിന്റെ സാങ്കേതികവിദ്യ ഹാക്ക് ചെയ്ത് സുരക്ഷാപാളിച്ച കണ്ടെത്തുകയാണ് മത്സരാർഥികൾക്കു മുന്നിലുള്ള കടന്പ. സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഹാക്കർമാരെ ഉത്തേജിപ്പിക്കുന്നതിനായി ആകെ 10 ലക്ഷം ഡോളറിന്റെ (ഏകദേശം 7.10 കോടി രൂപ) ഇനാം ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പൊണ്2ഓണ് ഹാക്കിംഗ് മത്സരത്തിലൂടെ ഗവേഷകർക്ക് 35,000 ഡോളർ മുതൽ 2.5 ലക്ഷം ഡോളർ വരെ വ്യക്തിഗതമായി സ്വന്തമാക്കാൻ കഴിയും. കണ്ടെത്തേണ്ടത് ഒന്നുമാത്രം മോഡൽ 3 വാഹനത്തിലെ സോഫ്റ്റ്വേറിലുള്ള തകരാർ. ഒപ്പം ആദ്യ വിജയിക്ക് ടെസ്ല മോഡൽ 3 കാറും സമ്മാനമായി ലഭിക്കും. മാത്രമല്ല ടെസ്ലയുടെ വെബ്സൈറ്റിൽ ടെസ്ല സെക്യൂരിറ്റി റിസേർച്ചർ ഹാൾ ഓഫ് ഫെയിം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. സോഫ്റ്റ്വേറുകളിലെ സുരക്ഷാ പാളിച്ചകൾ കണ്ടെത്തുന്ന ഗവേഷണമേഖല…
Read More