അബുദാബി: തട്ടിപ്പുകാർക്കെതിരേ പ്രവാസികൾക്കു മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി. എംബസിയുടെ പേരിൽ ചില തട്ടിപ്പുകാർ ഫോണ് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇതറിയിച്ചുകൊണ്ടുള്ള സന്ദേശം എംബസി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 02-4492700 എന്ന നന്പരിൽനിന്ന് ഇന്ത്യൻ എംബസിയുടേതെന്ന പേരിൽ ഫോണ് വിളിക്കുന്നതായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്നും പണം കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ ഇത്തരത്തിൽ എംബസി ഫോണ് ചെയ്യാറില്ലെന്നും പണം ആവശ്യപ്പെടാറില്ലെന്നും എംബസി വ്യക്തമാക്കി. ഇത്തരം ഫോണ് വിളികൾ പ്രോത്സാഹിപ്പിക്കരുതെന്നും വിളികൾ സംബന്ധിച്ച് എംബസിയെ അറിയിക്കണമെന്നും ട്വീറ്റിൽ പറയുന്നു. പരാതികൾ അറിയിക്കുന്നതിനുള്ള നിർദേശങ്ങളും എംബസി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
Read MoreCategory: NRI
പടക്കം വാങ്ങണമെങ്കിൽ ഐഡി കാർഡ് വേണം
ബെയ്ജിംഗ്: തിരിച്ചറിയൽ കാർഡ് കാണിക്കുന്നവർക്കു മാത്രമേ പടക്കം വിൽക്കാവൂ എന്നു ബെയ്ജിംഗ് അധികൃതർ കടയുടമകൾക്കു നിർദേശം നൽകി. ഫെബ്രുവരി ആദ്യം ചൈനീസ് പുതുവത്സരാഘോഷത്തിനായി പടക്കം വാങ്ങുന്നവർക്കു പുതിയ നിബന്ധന ബാധകമാണ്. ബെയ്ജിംഗിലെ പടക്കവില്പനശാലകളുടെ എണ്ണം 80ൽനിന്ന് 30 ആയി കുറച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി ഒന്പതുവരെ മാത്രമേ പടക്കം വിൽക്കാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. എന്തെങ്കിലും അപകടം ഉണ്ടായാൽ ഐഡി കാർഡിലെ വിവരങ്ങൾ വച്ച് വാങ്ങിയയാളെ അറസ്റ്റു ചെയ്ത് ശിക്ഷിക്കുമെന്നു ചൈനാ ഡെയിലി റിപ്പോർട്ടു ചെയ്തു. അന്തരീക്ഷ മലിനീകരണം ഉണ്ടാവുമെന്നതിനാൽ വസന്തോത്സവകാലത്ത് മിക്ക ചൈനീസ് നഗരങ്ങളും വെടിക്കെട്ട് നിരോധിച്ചിരിക്കുകയാണ്.
Read Moreഒരുമണിക്കൂര് കെട്ടിപ്പിക്കും; 6000 രൂപ നല്കണം
എന്താണോ നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടം അതു ചെയ്യുക-ഈ വാചകമാണ് മാരി എന്ന അമേരിക്കക്കാരിയുടെ ജീവിതംതന്നെ മാറ്റി മറിച്ചത്. ജീവിതത്തിൽ എന്തു പ്രഫഷൻ തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോൾ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം പ്രഫഷനായി തെരഞ്ഞെടുക്കാൻ മാരി തീരുമാനിച്ചു. ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ആളുകൾ പരസ്പരം കെട്ടിപ്പിടിക്കുന്പോൾ അവരുടെ ശരീരം ഓക്സിറ്റോസിൻ എന്ന ഹോർമോണ് ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവർക്ക് തന്റെ വക ആലിംഗനം മാരി വാഗ്ദാനം ചെയ്തു തുടങ്ങിയത്. ആലിംഗനം ആവശ്യമുള്ളവർക്ക് മാരിയെ സമീപിക്കാം. മണിക്കൂറിൽ 6000 രൂപയാണ് ഫീസ്. നിരവധിയാളുകളാണ് മാരിയുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ മാത്രം ഇവർ പ്രതിവർഷം 28 ലക്ഷത്തിലധികം രൂപ സന്പാദിക്കുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവർ പൂർണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ്…
Read Moreഅതിശൈത്യം പിടിമുറുക്കി; തണുത്തുവിറച്ച് യൂറോപ്പ്
ജർമനിയിൽ അതിശൈത്യം പിടിമുറുക്കുന്നു. ജർമനിയിലും സ്വീഡനിലും മഞ്ഞുവീഴ്ച മൂലം റോഡ്, റെയിൽ ഗതാതഗതം തടസപ്പെട്ടിരിക്കുകയാണ്. സ്കൂളുകൾ അടഞ്ഞു തന്നെ കിടക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്യൻ രാജ്യങ്ങൾ ആകമാനം അക്ഷരാർഥത്തിൽ തണുത്ത് വിറയ്ക്കുകയാണ്. മഞ്ഞ് വീഴ്ചയെ തുടർന്ന് പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ് ക്രോസും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്. ജർമനിയിലെ ബവേറിയയിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഓസ്ട്രിയയിൽ മൂന്ന് മീറ്റർ വരെ കനത്തിൽ മഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടർന്ന് ഏഴോളം പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. സ്വിറ്റ്സർലൻഡിലും അതിശൈത്യം കനത്ത നാശനഷ്ടം വിതയ്ക്കുകയാണ്. വടക്കൻ സ്വീഡനിലും മഞ്ഞ് വീഴ്ചയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുകയാണ്. സ്വീഡനിൽ ചുഴലി കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജോസ് കുന്പിളുവേലിൽ
Read Moreഷാംപെയ്ൻ ഉപയോഗിച്ച് മുടി കഴുകണോ? മോസ്കോയിലേക്ക് പോരേ..!
വില കൂടിയ മദ്യമായ ഷാംപെയ്ൻ ഉപയോഗിച്ച് തലമുടി കഴുകുന്ന ബാർബറാണ് വാർത്തകളിൽ താരമാകുന്നത്. മോസ്ക്കോയിൽ പ്രവർത്തിക്കുന്ന ഒരു സലൂണിന്റെ ഉടമയാണ് അദ്ദേഹം. സാധാരണ എല്ലാ സലൂണുകളിലും ഷാംപു ഉപയോഗിച്ച് മുടി കഴുകുമ്പോൾ ഷാംപെയ്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കുന്നത്. അതിനുമുണ്ട് ഒരു കാരണം. കുറച്ചു നാളുകൾക്കു മുൻപ് സഹപ്രവർത്തകയായ ഒരു സ്ത്രീ മറ്റൊരു സ്ഥലത്ത് ജോലി ലഭിച്ചതിനെ തുടർന്ന് അവർക്ക് യാത്രയയപ്പ് പാർട്ടി നൽകിയിരുന്നു. അന്ന് എല്ലാവരും ചേർന്ന് ഷാംപെയ്ൻ ഇവരുടെ മുടിയിൽ ഒഴിച്ച് കഴുകിയിരുന്നു. ഷാംപെയ്ൻ ഉപയോഗിച്ച് മുടി കഴുകിയത് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് ഇവർ പറഞ്ഞതാണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കികൂടായെന്ന് ഇദ്ദേഹത്തെക്കൊണ്ട് ചിന്തിപ്പിച്ചത്. തുടർന്ന് അദ്ദേഹം ഷാംപെയ്ൻ വിദ്യ പരീക്ഷിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്. മോസ്ക്കോയിൽ വളരെയധികം പ്രസിദ്ധി നേടിയിരിക്കുകയാണ് ഈ സലൂണ്. ആദ്യം ചെറു ചൂടുവെള്ളം മുടിയിൽ ഒഴിച്ചതിനു ശേഷമാണ്…
Read Moreതലയിൽ കൂടി ട്രക്ക് കയറിയിറങ്ങിയിട്ടും അത്ഭുതകരമായി രക്ഷപെട്ട ബൈക്ക് യാത്രികൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ബൈക്ക് യാത്രക്കിടയിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് എല്ലാവർക്കുമറിയാം. എന്നാൽ പേരിന് വെറുമൊരു ഹെൽമറ്റ് ധരിച്ചാൽ മാത്രം പോരെന്ന് തെളിവു നൽകുകയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ. വഴിയിൽ കൂടി പോകുന്ന ഒരു ട്രക്കിനെ ബൈക്ക് യാത്രികൻ മറികടക്കുവാൻ ശ്രമിക്കുമ്പോഴാണ് ഈ അപകടം സംഭവിച്ചത്. കുറച്ചു മുന്നിലേക്കു പോയ ബൈക്ക് റോഡിനു സമീപമുള്ള നടപ്പുവഴിയിൽ തട്ടി നിലത്തേക്കു വീണു. എന്നാൽ ഇദ്ദേഹം വീണത് ട്രക്കിന്റെ അടിയിലേക്കായിരുന്നു. ഇയാൾ നിലത്തു വീണയുടൻ തന്നെ ട്രക്കിന്റെ പിൻ ചക്രം തലയിൽ കൂടി കയറിയിറങ്ങി. എന്നാൽ ഇയാൾ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടുകയാണുണ്ടായത്. കാരണം അദ്ദേഹം ധരിച്ചിരുന്ന ഹെൽമറ്റ് മികച്ചതായിരുന്നു. തലയിൽ കൂടി ട്രക്ക് കയറിയിറങ്ങിയിട്ടും ഇദ്ദേഹത്തിന് യാതൊരു കുഴപ്പവുമുണ്ടായില്ലെന്നുള്ളതാണ് കാണികളെ ഏറെ അമ്പരപ്പിച്ചത്. പൊതുജന സുരക്ഷയുടെ ഭാഗമായി ഐപിഎസ് ഉദ്യോഗസ്ഥനായ രാജ് തിലക് റൗഷാനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ…
Read Moreവാഹനങ്ങൾക്കു മുന്നിൽ തലയുയർത്തി കാട്ടിലെ രാജാക്കന്മാർ
തിരക്കേറിയ റോഡിലൂടെ നാല് സിംഹങ്ങൾ നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. ലയണ്സ് ഓഫ് ക്രുഗർ ആൻഡ് സാംബി സാൻഡ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാഹനങ്ങൾ നിറഞ്ഞ റോഡിലൂടെ നാല് സിംഹങ്ങൾ ശാന്തരായി നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലാണ് ഏറെ അവിസ്മരണിയമായ ഈ സംഭവം സന്ദർശകർക്ക് ദൃശ്യാനുഭൂതി നൽകിയത്. സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുന്ന വീഡിയോ 2 മില്യണിലധികമാളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.
Read Moreഹിപ്പൊപ്പൊട്ടാമസിന്റെ ഭീമൻ വെങ്കല പ്രതിമ മോഷണം പോയി
ഹിപ്പൊപ്പൊട്ടാമസിന്റെ ഭീമൻ വെങ്കലപ്രതിമ മോഷണം പോയി. ഇംഗ്ലണ്ടിലെ ടണ്ബ്രിഡ്ജ് വെൽസിലുള്ള ചിൽസ്റ്റോണ് ഗാർഡനിൽ നിന്നുമാണ് ഏകദേശം 680 കിലോ ഭാരമുള്ള പ്രതിമ മോഷണം പോയത്. പ്രതിമ മോഷണം പോയതുമായി ബന്ധപ്പെട്ട് കെന്റ് പോലീസ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. വളരെയധികം ഭാരമുള്ള ഈ ഹിപ്പൊപ്പൊട്ടാമസിന്റെ പ്രതിമ ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ചേർന്നാണ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. ഏതെങ്കിലും ട്രക്കിനുള്ളിലായിരിക്കാം ഈ പ്രതിമ കയറ്റിയിരിക്കുന്നതെന്നും പ്രതിമ ഉയർത്താൻ യന്ത്ര സഹായം തേടിയിരിക്കാമെന്നും പോലീസ് പറഞ്ഞു. പ്രതിമയുടെ അസാധാരണമായ വലിപ്പം കാരണം ഇത് ആളുകളുടെ കണ്ണിൽപ്പെടാൻ സാധ്യതയുണ്ട്. ഇത് ശ്രദ്ധയിൽപ്പെടുന്നവർ ദയവായി പോലീസിൽ വിവരമറിയിക്കണമെന്നും കെന്റ് പോലീസ് അഭ്യർത്ഥിച്ചു.
Read Moreജാഗ്രതൈ!!! അബുദാബിയിൽ പാസ് പോർട്ട് പിടിച്ചുവയ്ക്കുന്നവർക്ക് തടവും പിഴയും
അബുദാബി: തൊഴിലാളികളുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്ന തൊഴിലുടമയ്ക്ക് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവോ 20,000 ദിർഹം പിഴയോ ആണ് ശിക്ഷ. വീസ സ്റ്റാംപ് ചെയ്യാൻ വേണ്ടി മാത്രം പാസ്പോർട്ട് കൈമാറാം. പാസ്പോർട്ട് ഇമിഗ്രേഷനിൽ സമർപ്പിച്ച് വീസ സ്റ്റാംപ് ചെയ്ത ശേഷം അതാതു വ്യക്തികൾക്ക് തിരിച്ചുനൽകണം. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിർബന്ധിച്ച് തൊഴിൽ ചെയ്യിക്കുന്നതു പോലെയാണെന്ന് രാജ്യാന്തര തൊഴിൽ നിയമത്തിലും വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു. തിരിച്ചറിയൽ രേഖയായ പാസ്പോർട്ട് സൂക്ഷിക്കേണ്ടത് അതത് വ്യക്തികൾ തന്നെയാണ്. പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നവർക്കെതിരെ കേസ് കൊടുക്കാൻ വ്യക്തിക്ക് അധികാരമുണ്ട്. വേഗത്തിൽ പരിഹരിക്കുന്ന കേസായി ഇത് ഫയൽ ചെയ്യാം. പാസ്പോർട്ട് തിരികെ നൽകാൻ ഉത്തരവിടുന്നതോടൊപ്പം കോടതി ചെലവും പാസ്പോർട്ട് പിടിച്ചുവച്ച ആളിൽനിന്നും ഈടാക്കും. പോലീസാണ് കമ്പനിയിൽനിന്ന് പാസ്പോർട്ട് വാങ്ങിനൽകുക.…
Read Moreദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് പുതിയ ഫെറി സർവീസ്
വിനോദ സഞ്ചാരികൾക്കായി ദുബായ് മാളിനേയും മറീന മാളിനേയും ബന്ധിപ്പിച്ച് പുതിയ ഫെറി സർവീസ് ആരംഭിച്ചു. ഡൗൺടൗൺ, ദുബായ് മറീന, എന്നിവിടങ്ങൾ സന്ദർശിക്കുന്നവർക്കും എമാറിലെ താമസക്കാർക്കും ഏറെ പ്രയോജന പ്രദമാണ് പുതിയ സർവീസ്. ഒരു മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം. പാം ഐലൻഡ്, ഷെയ്ഖ് സായിദ് റോഡ്, ദുബായ് കനാൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദുബായ് മറീന മാളിന് പിന്നിലുള്ള ഫെറി സ്റ്റേഷനിലാണ് യാത്ര അവസാനിക്കുക. അൽ വജേ, അൽ മേയ സ്റ്റേഷനുകളിൽ നിന്ന് ദുബായ് മാളിലേക്ക് ഷട്ടിൽ സർവീസും ഉണ്ടാകും. മുതിർന്നവർക്ക് 68.25 ദിർഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർക്ക് 52.5 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. ബുർജ് ഖലീഫ, അറ്റ് ദ് ടോപ്പ്, ദുബായ് മാൾ, മറീന മാൾ എന്നിവടങ്ങളിൽ നിന്നും www.burjkhalifa.ae എന്ന സൈറ്റിൽ നിന്നും ടിക്കറ്റ് വാങ്ങാം.
Read More