സൈബർ ആക്രമണവുമായി ജർമനിയെ വിറപ്പിച്ച ഹാക്കറെ പിടികൂടി. ജർമനിയിലെ ഹെസ്സേ സ്വദേശിയായ 20 വയസുകാരനാണ് അറസ്റ്റിലായതെന്ന് ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ്(ബികെഎ) അറിയിച്ചു. വിദ്യാർഥിയായ ഇയാൾ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവ് ലഭിക്കാം. ജനുവരി നാലിനാണ് ജർമനിയിൽ വൻ ഡേറ്റാ ചോർച്ചയുണ്ടായതായി വെളിപ്പെടുത്തൽ വരുന്നത്. ചാൻസലർ ആംഗല മെർക്കൽ, പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയർ എന്നിവരടക്കം രാജ്യത്തെ ഭൂരിഭാഗം ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും രഹസ്യവിവരങ്ങൾ ചോർത്തി ഹാക്കർ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചു. ഫെഡറൽ പാർലമെന്റിലെയും സംസ്ഥാന പാർലമെന്റുകളിലെയും ഭൂരിഭാഗം അംഗങ്ങളും ഹാക്കിംഗിന് ഇരയായിരുന്നു. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സൈബർ പ്രതിരോധ കേന്ദ്രം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ എന്നിവരുടെ പരസ്യ നിലപാടുകളിലുള്ള അമർഷമാണ് സൈബർ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് യുവാവ് പറയുന്നത്. ഹാക്കിംഗിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ…
Read MoreCategory: NRI
ജെല്ലി ഫിഷുകൾ കൂട്ടത്തോടെ തീരത്തേക്ക്; ഓസ്ട്രേലിയയിൽ ബീച്ചുകൾ അടച്ചു
ബ്ലൂബോട്ടിൽ എന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ കൂട്ടത്തോടെ തീരത്തണഞ്ഞതോടെ ഓസ്ട്രേലിയയിലെ ബീച്ചുകൾ താത്കാലികമായി അടച്ചു. ശക്തമായ കാറ്റിനെ തുടർന്നാണ് ഇവ തീരത്തണഞ്ഞത്. 15 സെന്റീ മീറ്റർ നീളമുള്ള ഇവയുടെ സാന്നിധ്യം ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തന്നെ ബാധിച്ചു. ആളുകളുടെ ജീവന് ഭീഷണി അല്ലെങ്കിലും ക്വീൻസ്ലൻഡ് സംസ്ഥാനത്ത് ഇതുവരെ ജെല്ലിഫിഷുകളുടെ ആക്രമണത്തിൽ 2600 ഓളം പേർ ചികിത്സ തേടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളായ ഗോൾഡ് ഗോസ്റ്റ്, സൺഷൈൻ കോസ്റ്റ് എന്നിവിടങ്ങളിലാണ് ഇതു സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
Read Moreഗിന്നസ് റിക്കാർഡ് നേടി 122-ാം വയസിൽ മരണമടഞ്ഞ മുത്തശി പറഞ്ഞത് നുണയോ ?
ഏറ്റവും കൂടുതൽ ആയുസുള്ള വ്യക്തി എന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കി 1997ൽ, 122-ാം വയസിൽ മരണമടഞ്ഞ ഫ്രാൻസ് സ്വദേശിനി ജെയിൻ കാൾമറ്റ് പറഞ്ഞതെല്ലാം വ്യാജമായിരുന്നുവെന്ന് ആരോപണം. റഷ്യൻ ഗണിത ശാസ്ത്രഞ്ജനായ നിക്കോളെ സാക്കാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജയിൻ കാൾമറ്റ് എന്ന പേര് സ്വീകരിച്ചത് യുവോൻ കാൾമറ്റാണ്. അതായത് ശരിക്കുമുള്ള ജയിൻ കാൾമറ്റിന്റെ മകൾ. ഇവർ പാരമ്പര്യ സ്വത്തിന്റെ നികുതി വെട്ടിക്കുന്നതിനു വേണ്ടി ജയിൻ കാൾമറ്റ് എന്ന പേര് സ്വീകരിച്ച് ആൾമാറാട്ടം നടത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. 1930കളിൽ ഇവർ അമ്മ ജെയിൻ കാൾമെറ്റിന്റെ രേഖകൾ ഉപയോഗിക്കുകയായിരുന്നുവെന്നും മരിക്കുമ്പോൾ ഇവർക്ക് 99 വയസായിരുന്നുവെന്നും നിക്കോള പറയുന്നു. യുവോന് അമ്മയേക്കാളും ഉയരമുണ്ട്. പക്ഷെ നൂറാം വയസിലേക്ക് കടക്കുന്ന സമയം ഇവരുടെ ഉയരത്തിൽ വ്യത്യാസം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. 1930കളിലെ ജെയിനിന്റെ പാസ്പോർട്ടിൽ കാണുന്ന കണ്ണുകളുടെ നിറവും നിലവിലുള്ള ജയിനിന്റെ കണ്ണുകളുടെ നിറവും…
Read Moreജോണിലേക്കു മനുവിന്റെ ജീവശ്വാസം ; അയർലൻഡിൽ താരമായി മലയാളി യുവാവ്
സമയോചിത ഇടപെടലിൽ അയർലൻഡുകാരന്റെ ജീവൻ രക്ഷിച്ച് മലയാളി യുവാവ്. കിൽക്കെനി ബാലിറാഗേറ്റ് ബ്രൂക്ക് ഹെവൻ നഴ്സിംഗ് ഹോമിലെ ക്ലിനിക്കൽ നഴ്സ് മാനേജർ ആലക്കോട് സ്വദേശി മനു മാത്യുവാണ് ജാണ് മക്കെയ്സി എന്ന ഐറിഷ്കാരന്റെ ജീവൻ രക്ഷിച്ചത്. അയർലൻഡിലെ കാർലോയിൽ നടന്ന സൗത്ത് വെസ്റ്റ് ലിൻസ്റ്റെർ ബാഡ്മിന്റണ് ഫൈനലിൽ മറ്റു രണ്ടുപേർക്കൊപ്പം കിൽക്കെനിയെ പ്രതിനിധീകരിച്ച് ഡബിൾസ് കളിക്കാനെത്തിയതായിരുന്നു മനുവും ജോണ് മക്കെയ്സിയും. കളിക്കിടെ കോർട്ടിൽനിന്നു പുറത്തേക്കു പോയ ജോണ് മറിഞ്ഞുവീണു. വായിൽ നുരയും പതയും വരുന്നതു കണ്ടതോടെ ജോണിന് മനു പ്രഥമശുശ്രൂഷ തുടങ്ങി. പൾസ് റേറ്റ് നോക്കിയപ്പോൾ യാതൊരു മറുപടിയും ലഭിക്കുന്നില്ലെന്ന് മനസിലായതോടെ മനു ജോണിന് മൗത്ത് ടു മൗത്ത് റസ്ക്യൂ ബ്രീത്ത് കൊടുത്തു. ആദ്യതവണ തന്നെ പ്രതികരിച്ച ജോണിന്റെ ശ്വാസം വീണ്ടും നിന്നുപോകുന്നത് മനു അറിഞ്ഞു. തുടർച്ചയായി പത്തു മിനിറ്റ് മനു മൗത്ത് ടു മൗത്ത് റസ്ക്യൂ…
Read Moreമുസ്തഫ മുത്താണ്..! ലണ്ടൻ എയർ ആംബുലൻസും കാസർകോടും തമ്മിലെന്തു ബന്ധം ? അതൊരു കഥയാണ്
ലണ്ടൻ എയർ ആംബുലൻസും കാസർകോടും തമ്മിലെന്തു ബന്ധം എന്നു ചോദിച്ചാൽ അതൊരു കഥയാണ്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ എട്ടുവയസുകാരനാണ് കാസർകോടിനെയും ലണ്ടൻ എയർ ആംബുലൻസിനേയും കൂട്ടിയിണക്കുന്നത്. തൃക്കരിപ്പൂർ സ്വദേശി മുജീബ് റഹ്മാൻ – യാസ്്മിൻ ദന്പതികളുടെ മകനായ എട്ടുവയസുകാരൻ മുഹമ്മദ് മുസ്തഫ തന്റെ പിറന്നാൾ ആഘോഷത്തിനു കിട്ടിയ പോക്കറ്റ് മണിയും ബർത്ത്ഡേ വാലറ്റുമെല്ലാം ലണ്ടൻ എയർ ആംബുലൻസ് സർവീസിന് സംഭാവനയായി നൽകി. മിഠായിയും കേയ്ക്കും ജ്യൂസും കളിപ്പാട്ടങ്ങളുമെല്ലാം വാങ്ങി പിറന്നാൾ ആഘോഷിക്കുന്നതിന് പകരം നല്ലൊരു കാര്യത്തിനായാണ് മുഹമ്മദ് മുസ്തഫ തന്റെ കൊച്ചുസന്പാദ്യം ലണ്ടൻ എയർ ആംബുലൻസിന് നൽകിയത്. മലയാളി ബാലന്റെ മഹാമനസ്കത കണ്ട് അത്ഭുതപ്പെട്ട ലണ്ടൻ എയർ ആംബുലൻസ് അധികൃതർ മുസ്തഫയേയും സഹോദരൻമാരേയും തങ്ങളുടെ ഹെലിപാഡിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് എയർ ആംബുലൻസിൽ കയറ്റി അതിലെ സൗകര്യങ്ങളും മറ്റും ഇവർക്ക് പരിചയപ്പെടുത്തി. ഈ ചിത്രങ്ങൾ ലണ്ടൻ എയർ…
Read Moreഇവിടെ ഇങ്ങനെയാണ് ഭായ്! വിവാഹമോചനക്കേസ് കൊടുത്താൽ വിവരമറിയും
ഭാര്യാഭർത്താക്കൻമാർക്കിടയിൽ രഹസ്യങ്ങൾ പാടില്ലെന്നാണ് പറയാറുള്ളതെങ്കിലും സൗദിയിലെ ചില ഭർത്താക്കൻമാരുണ്ട്. അവർ വിവാഹമോചനം കോടതിയിൽ ഭാര്യ അറിയാതെ രജിസ്റ്റർ ചെയ്യും. വിവാഹമോചനം ചെയ്യപ്പെട്ട വിവരം ഭാര്യ അറിയാറില്ല. ഇത്തരത്തിൽ നിരവധി പരാതികൾ പല ഭാര്യമാരും ഉന്നയിച്ചതോടെ കോടതി രംഗത്തെത്തി. വിവാഹമോചനത്തിന് ഭർത്താവ് നോട്ടീസ് നൽകി രജിസ്റ്റർ ചെയ്താലുടൻ ആ വിവരം എസ്എംഎസ് വഴി ഭാര്യ അറിയുന്നതാണ് സംവിധാനം. വിവാഹമോചനം ചെയ്യപ്പെടുന്പോൾ വനിതകളുടെ അവകാശങ്ങൾ ഉറപ്പുവരുത്താനാണ് പുതിയ സംവിധാനമെന്ന് സൗദി നീതിന്യായകോടതികൾ പറയുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്ലൈൻ സേവനത്തിൽ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്കാണ് എസ്എംഎസ് കിട്ടുക. വിവാഹമോചന സർട്ടിഫിക്കറ്റ് നന്പർ, കോടതി വിവരങ്ങൾ എന്നിവയെല്ലാം അതിലുണ്ടായിരിക്കും. നീതിന്യായ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ പരിശോധിക്കാനും സ്ത്രീകൾക്ക് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സൗദിയിലെ ഭർത്താക്കൻമാരേ ഓർക്കുക..ഇനി മുതൽ ഭാര്യയറിയാതെ നിങ്ങൾക്ക് ഭാര്യയെ വിവാഹമോചനം ചെയ്യാൻ സാധിക്കില്ല. ഒരു നല്ല സുഹൃത്തായി…
Read Moreനാസ് എയർ ! എയർ ഹോസ്റ്റസുമാരാകാൻ ഇടിയോടിടി !
24 മണിക്കൂറിനുള്ളിൽ മൂവായിരത്തിലേറെ എയർഹോസ്റ്റസ് അപേക്ഷകൾ!! സംഗതി സൗദിയിലാണ്. സൗദി വനിതകളെ എയർഹോസ്റ്റസുമാരായും പൈലറ്റുമാരായും നിയമിക്കുന്ന ആദ്യ സൗദി വിമാനകന്പനിയാണ് ഫ്ളൈ നാസ്. നാസ് എയർ എന്നറിയപ്പെട്ടിരുന്ന വിമാനക്കന്പനിയാണിത്. ആഭ്യന്തരസർവീസുകളിൽ മാത്രമേ സൗദി വനിത എയർഹോസ്റ്റസുമാർ സേവനം അനുഷ്ഠിക്കേണ്ടതുള്ളു. താമസിക്കുന്ന പ്രവിശ്യക്ക് പുറത്ത് രാത്രി ചെലവഴിക്കേണ്ട സാഹചര്യം എയർ ഹോസ്റ്റസുമാർക്കുണ്ടാകില്ല. എയർഹോസ്റ്റസുമാർ ഹിജാബ് (തട്ടം പോലെയുള്ളത്) ധരിക്കേണ്ടി വരുമെന്നും രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയായിരിക്കും ജോലിസമയമെന്നും പറഞ്ഞിട്ടുണ്ട്. ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പ്രായം 22നും 30നുമിടയിലാണ്. വനിത എയർഹോസ്റ്റസുമാരെ തേടിക്കൊണ്ടുള്ള പരസ്യം വന്ന് 24 മണിക്കൂറിനകം മൂവായിരത്തിലേറെ സൗദി വനിതകളുടെ അപേക്ഷയാണ് ഫ്ളൈ നാസ് കന്പനിയിൽ ലഭിച്ചത്. ആകാശത്തോളം സ്വപ്നം കാണുന്ന സൗദി വനിതകൾ ധാരാളമായി എയർഹോസ്റ്റസുമാരാകാനും തയ്യാറാകുന്നുവെന്നത് ലോകത്തിന്റെ മുഴുവൻ അഭിനന്ദനവും ഏറ്റുവാങ്ങുന്നുണ്ട്.
Read Moreടാ തടിയാ…. പണി പോകുമെടാാ….
വിമാനത്തിൽ ഒരു യാത്രക്കാരന് കൊണ്ടുപോകാവുന്ന ലഗേജിന് തൂക്കം ഇത്രയേ പാടൂ എന്ന് ഓരോ എയർലൈൻ കന്പനികളും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാന്റെ ദേശീയ വിമാനക്കന്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് തൂക്കം നിശ്ചയിച്ചിരിക്കുന്നതിപ്പോൾ തങ്ങളുടെ ജീവനക്കാർക്കാണ്. പി.ഐ.എ എന്നറിയപ്പെടുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വെട്ടിലായിരിക്കുന്നത് തങ്ങളുടെ തടി കൂടിയ ജീവനക്കാരെക്കൊണ്ടാണ്. വണ്ണം കുറച്ച് സ്ലിം ആയി സ്മാർട്ടും ഫിറ്റും ആകാൻ പി.ഐ.ഐ തങ്ങളുടെ ഫാറ്റി സ്റ്റാഫിന് നിർദ്ദേശം നൽകിക്കഴിഞ്ഞു. ആറു മാസത്തിനകം തടിയെല്ലാം കുറച്ചിരിക്കണമെന്നാണ് കർശന നിർദ്ദേശം. തടി കുറച്ചില്ലെങ്കിൽ വീട്ടിലിരിക്കാമെന്നാണ് ഭീഷണി. പൊണ്ണത്തടിയുള്ള ജീവനക്കാരെക്കുറിച്ച് വിമാനയാത്രക്കാരിൽ നിന്ന് പരാതികൾ ലഭിക്കുന്നുണ്ടത്രെ. തടി കുറയ്ക്കാൻ നിർദ്ദേശിച്ചതോടൊപ്പം എങ്ങിനെ തടികുറയ്ക്കണമെന്നും മറ്റുമുള്ള ചാർട്ടും കൊടുത്തിട്ടുണ്ട്. ആറുമാസം സമയം കൊടുത്തിട്ടുണ്ടെങ്കിലും തടി കാരണം നിരീക്ഷണത്തിലുള്ളവർ ഓരോ മാസവും മെഡിക്കൽ റിപ്പോർട്ട് നൽകി ശരീരഭാരം അധികൃതരെ അറിയിക്കണം. 1800ഓളം തടിച്ച ജീവനക്കാർ കന്പനിയിലുണ്ടത്രെ.
Read Moreപെൺകുട്ടിയെ പിടിക്കാൻ കരാട്ടെസ്കൂളിൽ അതിക്രമിച്ചു കയറി; ഒടുവിൽ സ്ട്രച്ചറിൽ പുറത്തേക്ക്.!
കരാട്ടെ സ്കൂളിൽ കയറി പെണ്ണിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ ഒടുവിൽ സ്ട്രച്ചറിൽ പുറത്തേക്കെടുത്തു. യുഎസിലെ നോർത്ത് കരോളൈനയിലെ ഷാർലറ്റിലാണു സംഭവം. വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോകാനാണ് ഇയാൾ ശ്രമിച്ചത്. പെൺകുട്ടി കുതറിയോടി അടുത്തുള്ള ബുഷികെൻ കരാട്ടെ പരിശീലനകേന്ദ്രത്തിൽ കയറി. ഇവിടത്തെ പരിശീലകൻ റാണ്ടാൽ എഫ്രായിം അക്രമിയോടു സംസാരിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെൺകുട്ടിയാണെങ്കിൽ ഇയാളെ അറിയില്ലെന്നും കൂടെ പോകാൻ തയാറല്ലെന്നും അറിയിച്ചു. ഇതോടെ എഫ്രായിം അക്രമിയെ കരാട്ടെ കൊണ്ടു നേരിട്ടു. അധികം വൈകാതെ അക്രമി നിലംപരിശായി. തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിലാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
Read Moreവയ്യ, ഇനിയും വിശപ്പ് സഹിക്കാൻ..! കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ
ഇൻഡോർ: വിശപ്പ് മാറ്റാൻ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപ്പെട്ട കുഞ്ഞാണ് കീടനാശിനി കഴിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിന്റെ വയസ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷണം തുടങ്ങി.
Read More