വാഷിംഗ്ടൺ ഡിസി: താനൊരു മിടുക്കൻ മാത്രമല്ല, ജീനിയസ് കൂടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൈക്കിൾ വുൾഫിന്റെ പുസ്തകത്തിലെ ആരോപണങ്ങൾക്കാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്. അമേരിക്കൻ പ്രസിഡന്റുപദവിക്ക് താനേറ്റവും യോഗ്യനാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്പാദ്യം സ്ഥിരബുദ്ധിയും സാമർഥ്യവുമാണ്. ബിസിനസുകാരൻ, ടിവി താരം, അമേരിക്കൻ പ്രസിഡന്റ് എന്നിങ്ങനെ കൈവച്ച എല്ലായിടത്തും ആദ്യ അവസരത്തിൽതന്നെ വിജയിച്ചു. എന്റെ സാമർഥ്യത്തിനും ജീനിയസിനും ഇതുതന്നെ തെളിവ്. പുസ്തകം എഴുതിയ മൈക്കിൾ വുൾഫ് എല്ലാ അർഥത്തിലും പരാജിതനാണ്. താൻ പുറത്താക്കിയപ്പോൾ കിടന്നു മോങ്ങിയ സ്റ്റീവ് ബാനനെ(ട്രംപ് പിരിച്ചു വിട്ട മുൻ തന്ത്രോപദേഷ്ടാവ്)യാണ് മൈക്കിൾ വുൾഫ് ഉപയോഗിച്ചത്. ഒരു പറ്റം ട്വീറ്റുകളിലാണ് ട്രംപിന്റെ പ്രതികരണം.
Read MoreCategory: NRI
ഫേസ്ബുക്ക് രക്ഷിച്ചു; കഴുകൻ റാഞ്ചിയ വളർത്തുനായയെ മോണിക്കയ്ക്ക് തിരിച്ചുകിട്ടി
കഴുകൻ റാഞ്ചിയ വളർത്തുനായയെ ഒരു ദിവസത്തിനു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലെ മോണിക്ക ന്യൂഹാർഡ് എന്ന യുവതിയുടെ വളർത്തുനായയായ സോയെയാണ് പുതുവർഷരാവിന്റെ പിറ്റേ ദിവസം കഴുകൻ റാഞ്ചിക്കൊണ്ടുപോയത്. എങ്ങനെയെങ്കിലും സോയെ രക്ഷിക്കാനും മനസിലെ ദുഃഖം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനുമായി ഈ സംഭവം മോണിക്ക ഫേസ്ബുക്കിൽ പങ്കുവെച്ചു. സത്യത്തിൽ ഈ ഫേസ്ബുക്ക് പോസ്റ്റ് സോയെ തിരികെ ലഭിക്കുവാൻ മോണിക്കയെ സഹായിക്കുകയായിരുന്നു. കാരണം കിലോമീറ്ററുകളുകൾക്ക് അപ്പുറം മറ്റൊരാൾക്ക് സോയെ നിലത്തു വീണ നിലയിൽ ലഭിച്ചിരുന്നു. ഇവർ വീട്ടിൽ കൊണ്ടുപോയ സോയെയ്ക്ക് ഭക്ഷണവും മറ്റും നൽകി സംരക്ഷിച്ചിരിക്കുന്പോഴാണ് മോണിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇവർ കാണുന്നത്. ഉടൻ തന്നെ മോണിക്കയുമായി ബന്ധപ്പെട്ട ഇവർ സോയെ കൈമാറുകയും ചെയ്തു. പതിനഞ്ച് മണിക്കൂറികൾക്ക് ശേഷം സോയയെ തിരികെ ലഭിച്ച സന്തോഷവാർത്ത അവർ ഫേസ്ബുക്കിൽ പങ്കുവെയ്ക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ മോണിക്കയുടെ സന്തോഷത്തിൽ പങ്കുചേർന്ന് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Moreവിമാനത്തിൽ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ യുഎസിൽ അറസ്റ്റിൽ
മിഷിഗണ്‍: വിമാനത്തിൽ സമീപത്ത് യാത്ര ചെയ്ത യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ. യുഎസിൽ താത്കാലിക വീസയിൽ താമസിക്കുന്ന പ്രഭു രാമമൂർത്തിയാണ് അറസ്റ്റിലായത്. ബുധനാഴ്ച ലാസ് വേഗസിൽനിന്നു ഡിട്രോയിറ്റിലേക്കുള്ള സ്പിരിറ്റ് എയർലൈൻസ് യാത്രയിലാണ് പ്രഭു സഹയാത്രികയായ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. യുവതി ഉറങ്ങിയ സമയം യുവാവ് തന്റെ വസ്ത്രത്തിൽ കൈകടത്തുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്. ഞെട്ടിയുണർന്ന യുവതി വിമാന ജീവനക്കാരോടു പരാതിപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മിഷിഗണ്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് മിഷിഗണ്‍ കോടതിയിൽ ഹാജരാക്കി. സംഭവസമയത്ത് പ്രഭുവിന്റെ ഭാര്യയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇവരും യുഎസിൽ താത്കാലിക വീസയിലാണ് താമസിക്കുന്നത്.
Read Moreഅതിരുതർക്കം അതിരുകടന്നു; പെൺകടുവകൾ തമ്മിൽ ഘോരയുദ്ധം
കാടിനുള്ളിൽ നിശ്ചിത ദൂരപരിധിയിൽ വാസസ്ഥലം കൈയടക്കി വയ്ക്കുന്ന സ്വഭാവക്കാരാണ് സിംഹവും കടുവയുമെല്ലാം. ഇരയല്ലാതെ മറ്റാരെങ്കിലും ഈ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഉഗ്രേപോരാട്ടമാണ് പിന്നെ നടക്കുക. ജയിക്കുന്നയാളാകും പിന്നെ സ്ഥലത്തെ രാജാവ്. അത്തരമൊരു പോരാട്ടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറലായി മാറുകയാണ്. ദക്ഷിണാഫ്രിക്കയിലെ ഫിലിപ്പോളിസിലെ വനത്തിൽ നിന്നുമാണ് ഈ ദൃശ്യങ്ങൾ. രണ്ട് പെണ്‍കടുവകൾ തമ്മിലാണ് ഈ ഉഗ്രപോരാട്ടം നടന്നത്. ഒരാളുടെ പ്രദേശത്ത് മറ്റേ കടുവ വന്നതാണ് പോരാട്ടത്തിന്റെ കാരണം. ഫോട്ടോഗ്രാഫറായാ മരിയോണ്‍ വോൽബോണ് ആണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഏകദേശം അഞ്ചു മിനിട്ടോളം ഈ പോരാട്ടം നീണ്ടു നിന്നതായാണ് അദ്ദേഹം പറയുന്നത്. പോരാട്ടത്തിൽ പരാജയപ്പെട്ടു പോയ കടുവ സ്ഥലത്തു നിന്നും മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
Read Moreവണ്‍, ടു, ത്രീ…! പരിശീലനത്തിനിടെ യുവസൈനികന്റെ കൈയില്‍നിന്നും ഗ്രനേഡ് നിലത്തുവീണു പൊട്ടി
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ ചേർന്ന യുവസൈനികന് ഗ്രനേഡ് കൈകാര്യം ചെയ്യാൻ പരിശീലനം നൽകവേ കൈയിൽ നിന്നും വഴുതി വീണ് പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചൈനയിലെ ഷാൻസി പ്രവശ്യയിലുള്ള സിയാനിലെ എയർ ഫോഴ്സ് കേഡറ്റ് സ്കൂളിലെ പരിശീലനത്തിനിടെയാണ് ഹാംഗ് എന്നു പേരുള്ള യുവസൈനികന്റെ കൈയിൽ നിന്നും അബദ്ധത്തിൽ ഗ്രനേഡ് നിലത്തു വീണ് പൊട്ടിയത്. 2016ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത് മാധ്യമമായ ചൈനീസ് സിൻഹുവാ ന്യൂസാണ്. പരിശീലകനോപ്പം നിന്ന് ഡ്രനേഡ് എറിയാൻ പരിശീലിക്കുകയായിരുന്നു ഹാംഗ്. എന്നാൽ അബദ്ധം പറ്റി ഹാംഗിന്റെ കൈയിൽ നിന്നും ഗ്രനേഡ് നിലത്തു വീണു. സംഭവം കണ്ട പരിശീലകൻ ഹാംഗുമായി സ്ഥലത്തുനിന്നും ഞൊടിയിടയിൽ മാറുകയായിരുന്നു ഉടൻ തന്നെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ അവിടം പുക കൊണ്ടു മൂടുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ ആർക്കും പരിക്കുപറ്റിയില്ല.
Read Moreലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ ബാറിൽനിന്ന് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. 1.3 മില്യണ്‍ യുഎസ് ഡോളർ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കൾ അടിച്ചു മാറ്റിയത്. കോപ്പൻഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വർണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിർമിച്ചതാണ് ഇതിന്റെ കുപ്പി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസൗദിയിലും യുഎഇയിലും “വാറ്റ്’ വരുന്നു
റിയാദ്: സൗദി അറേബ്യയിലും യുഎയിലും “വാറ്റ്’ ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം മുതൽ ടാക്സ് ഏർപ്പെടുത്തും. ഗൾഫ് നാടുകളിൽ ഇതുവരെ നികുതി ഇത്തരത്തിൽ നികുതിയേർപ്പെടുത്തിയിരുന്നില്ല. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് “വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതൽ വാറ്റ് നിലവിൽ വരുമെന്നാണ് വിവരം. ആദ്യവർഷത്തിൽ 12 ബില്യൺ ദിർഹം വരുമാനം ഇത്തരത്തിൽ ടാക്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുമെന്നാണ് യുഎഇ സർക്കാരിന്റെ കണക്കുകൂട്ടൽ.
Read Moreയാത്രകളുടെ മനോഹാരിത നശിപ്പിച്ചു! ഭാര്യയുടെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി യുവാവ്
ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്. നമ്മൾക്കൊപ്പം യാത്ര ചെയ്യുന്നവരും അത് മനസറിഞ്ഞ ആസ്വദിക്കുകയാണെങ്കിൽ യാത്രകൾ എന്നും മനോഹരമാണ്. പക്ഷെ ഇതെല്ലാം നശിപ്പിക്കാൻ ഒരേ ഒരാൾ വിചാരിച്ചാലും നടക്കും. അത്തരമൊരു ദുരനുഭവത്തിലൂടെയാണ് മാഗു എന്ന യുവാവ് കടന്നു പോയത്. കാരണം അദ്ദേഹത്തിന്റെ യാത്രകളുടെ മനോഹാരിത നശിപ്പിച്ചത് മറ്റാരുമല്ല, സ്വന്തം ഭാര്യയാണ്. ഓരോ യാത്രക്കിടയിലുമുള്ള ഇവരുടെ ഉറക്കമാണ് അദ്ദേഹത്തെ മടുപ്പിക്കുന്നത്. മാഗു തന്നെയാണ് ഭാര്യയ്ക്കൊപ്പമുള്ള 21 യാത്രകൾക്കിടയിലുള്ള ഉറക്കചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പല രീതിയിൽ കിടന്നാണ് ഇവർ ഉറങ്ങുന്നത്. യാത്രകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉറങ്ങാൻ മാതാപിതാക്കൾ അവളെ പരിശീലിപ്പിച്ചിരുന്നു. അത് ഇപ്പോൾ ഭാര്യയ്ക്ക് ശീലമായി മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ഇവരുടെ ഉറക്കം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്.
Read Moreമക്കൾ വഴിയിൽ പ്രാവിന് തീറ്റകൊടുത്തു; അമ്മയ്ക്ക് പിഴ 7,000 രൂപ!
നഗരത്തിലെ നിരത്തുകളിൽ കൊത്തിപ്പെറുക്കി നടന്ന പ്രാവുകൾക്ക് മക്കൾ തീറ്റകൊടുത്തതിന് നഗരസഭ അമ്മയ്ക്ക് 7000 രൂപ പിഴയിട്ടു. ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് എന്ന സ്ഥലത്തായിരുന്നു സംഭവം. ഷോപ്പിംഗിനിറങ്ങിയതായിരുന്നു കാറ്റി ട്രൂഡിഗിൽ എന്ന അമ്മയും അവരുടെ അഞ്ചും മൂന്നും വയസുള്ള രണ്ടു മക്കളും. ഷോപ്പിംഗ് നടത്തി ക്ഷീണിച്ച മക്കൾക്ക് അമ്മ സാൻവിച്ച് വാങ്ങി നൽകി. നഗരത്തിലെ റോഡിന്റെ വശങ്ങളിൽ ഇട്ടിരുന്ന ബഞ്ചിലിരുന്ന് സാൻവിച്ച് കഴിക്കുകയായിരുന്നു മക്കൾ. അപ്പോൾ കുറേ പ്രാവുകൾ അവർക്കു ചുറ്റും കൂടി. പ്രാവുകളെ കണ്ട കുഞ്ഞുങ്ങൾ തങ്ങളുടെ സാൻവിച്ചിന്റെ കഷണങ്ങൾ മുറിച്ച് പ്രാവുകൾക്കും നൽകുകയായിരുന്നു. പ്രവുകൾ അത് കഴിച്ചുകൊണ്ടിരിക്കുന്പോഴാണ് നഗരസഭ ശുചീകരണ തൊഴിലാളികളെത്തി കുട്ടികളുടെ അമ്മയുടെ പേരിൽ പിഴയടിച്ചത്. നിരത്തിൽ മാലിന്യം നിക്ഷേപിച്ചു എന്നാണ് അമ്മയ്ക്കുമേൽ ചുമത്തിയിരിക്കുന്ന കുറ്റം.
Read Moreഈ ചിലന്തിക്ക് ബോബ് മാർലിയുമായി എന്താണ് ബന്ധം..?
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയുടെ തീരപ്രദേശത്തുനിന്ന് കണ്ടെത്തിയ അപൂർവ ഇനം ചിലന്തിക്ക് സംഗീത ഇതിഹാസം ബോബ് മാർലിയുടെ പേര് നൽകി. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് മ്യൂസിയത്തിലെ ഡോക്ടർ ബാർബറ ബേറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടലിൽ കഴിയുന്ന അപൂർവ ഇനം ചിലന്തിയെ കണ്ടെത്തിയത്. ബോബ് മാർലിയുടെ പ്രശസ്തഗാനമായ ഹൈ ടൈഡ് ലോ ടൈഡ് എന്ന ഗാനത്തിന്റെ സ്മാരകമായാണ് ചിലന്തിക്ക് ഈ പേര് നൽകിയത്. കടലിനടിയിൽ താമസിക്കുന്ന ചിലന്തികൾ അപൂർവമായി മാത്രമേ ലോകത്തുള്ളു. ശരീരത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന നേർത്തനൂലുകൾക്കൊണ്ടുണ്ടാക്കിയ കവചത്തിനുള്ളിലാണ് ഈ ചിലന്തികൾ വെള്ളത്തിനടിയിൽ കഴിയുന്നത്. തീരപ്രദേശത്തോട് ചേർന്നുള്ള പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന ചെറുപ്രാണികളാണ് ഇവയുടെ ഭക്ഷണം. ഈ വർഗത്തിൽപ്പെട്ട പെണ് ചിലന്തികൾക്ക് ആണ് ചിലന്തികളേക്കാൾ വലുപ്പം കൂടുതലാണ്. ചുവപ്പും ബ്രൗണും ചേർന്ന ഒരു നിറമാണ് ഇവയ്ക്ക്.
Read More