വലിയ കെട്ടിടങ്ങളൊക്കെ പണിയുന്ന ഒരു ശിൽപ്പിയാകണമെന്നായിരുന്നു ഒമർ സയാഗ് എന്ന ഇസ്രയേൽ ബാലന്റെ സ്വപ്നം. എന്നാൽ വളരെ ചെറുപ്പത്തിൽത്തന്നെ കാൻസർ എന്ന മാരകരോഗം അവനെ പിടികൂടി. വേഗത്തിൽ രോഗങ്ങൾ പിടികൂടുമെന്നതിനാൽ വീടുനു പുറത്തിറങ്ങാനോ കൂട്ടുകാരോടൊത്ത് കളിക്കാനോ അവന് അനുവാദമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഒമർ ചെറിയ പ്ലാസ്റ്റിക് കെട്ടിടങ്ങളുണ്ടാക്കുന്ന കട്ടകളുമായി കൂട്ടുകൂടിത്തുടങ്ങിയത്. ഈ പ്ലാസ്റ്റിക് കട്ടകൾ കൂട്ടിയോചിപ്പിച്ച് കുഞ്ഞു ഒമർ വലിയ കെട്ടിടങ്ങൾ നിർമിച്ചു. ഒമറിന്റെ ഈ കലാവിരുത് അവന്റെ വീട്ടുകാരെയും സ്വകാര്യ അദ്ധ്യാപികയെയും ഏറെ അദ്ഭുതപ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് കട്ടകൾ ഉപയോഗിച്ച് ലോകത്തിലെ പ്രശസ്തമായ കെട്ടിടങ്ങളെല്ലാം അവൻ നിർമിച്ചു. 2008ൽ തന്റെ എട്ടാം വയസിൽ ഒമർ മരണത്തിന് കീഴടങ്ങി. മരിച്ച് എട്ടു വർഷത്തിന് ശേഷം ഒമറിന് ഒരു സ്മാരകമൊരുങ്ങുകയാണ് ഇസ്രയേലിലെ ടെൽ അവീവിൽ. ഒമറിന് ഏറെ പ്രിയപ്പെട്ട പല നിറങ്ങളിലുള്ള പ്ലാസ്റ്റിക് കട്ടകൾ ഉപയോഗിച്ച് നിർമിക്കുന്ന ഒരു ടവറാണ് ഈ…
Read MoreCategory: NRI
പണികിട്ടി..! പന്ത്രണ്ട് വര്‍ഷം ഊമയായി അഭിനയിച്ചു; ഒടുവില്‍ നഷ്ടമായത് സംസാരശേഷി
പന്ത്രണ്ട് വർഷം ഉൗമയായി അഭിനയിച്ച കൊലപാതക കേസിലെ പ്രതിയ്ക്ക് സംസാര ശേഷി നഷ്ടമായി. ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ഹാൻസോഹു സ്വദേശിയായ സെംഗ് എന്നയാൾക്കാണ് ഈ ദുരനുഭവമുണ്ടായത്. ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയന്നുള്ളതാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ള കേസ്. 2005ൽ 500 യുവാന്റെ പേരിൽ ഇവർ തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സെംഗ് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന സെഗ് പിന്നീട് ഹാൻസോഹുവിൽ നിന്നും എഴുനൂറ് കിലോമീറ്റർ അകലെയുള്ള അൻഹൂയി പ്രവശ്യയിലെത്തി അവിടെയൊരു വീടും നിർമിച്ച് നിർമാണതൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. മാത്രമല്ല ഉൗമയായി അദ്ദേഹം അഭിനയിക്കാനും ആരംഭിച്ചു. അവിടെ നിന്നും അദ്ദേഹം ഒരു വിവാഹം കഴിച്ചു മാത്രമല്ല ഒരു കുട്ടിയും ജനിച്ചു.വാംഗ് ഗുയി എന്ന പേരിലാണ് അദ്ദേഹം അവിടെ കഴിഞ്ഞത്. വർഷങ്ങൾ പലതു കൊഴിഞ്ഞു വീണു. നാടുവിട്ടെങ്കിലും ഉൗമായായി അഭിനയിച്ചിട്ടും നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷനേടാൻ സെംഗിനായില്ല. അടുത്തിടെ പോലീസ് ഇവിടെ…
Read Moreവെറുതെയല്ല ഭാര്യ! ഭര്‍ത്താവിന്റെ ഗെയിം ഭ്രാന്ത് അവസാനിപ്പിച്ചു; ഭാര്യയ്ക്ക് ലഭിച്ചത് വിവാഹമോചന നോട്ടീസ്
അമിതമായ മൊബൈൽ ഗെയിം ഉപയോഗം മൂലം താറുമാറായത് ഒരു കുടുംബം. മലേഷ്യയിലാണ് സംഭവം നടന്നത്. ഇരുപത്തിയഞ്ചുകാരനായ യുവാവ് “കിംഗ് ഓഫ് ഗ്ലോറി’ എന്ന ഗെയിമിന് അടിമപ്പെട്ട് സ്വന്തം ഭാര്യയെ പോലും വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഗെയിം അക്കൗണ്ട് ഇവർ ഓണ്‍ലൈനിൽ വിറ്റതാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ ദന്പതികൾ ആറുവർഷങ്ങൾക്കു മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ചൈനീസ് സ്വദേശിയായിരുന്ന വധു വിവാഹത്തെ തുടർന്ന് ഭർത്താവിനൊപ്പം മലേഷ്യയിൽ താമസം ആരംഭിക്കുകയായിരുന്നു. രണ്ടു വർഷങ്ങൾക്കു മുന്‍പാണ് ഇവരുടെ ജീവിതത്തിലേക്ക് കരിനിഴൽ പോലെ കിംഗ് ഓഫ് ഗ്ലോറി എന്ന ഗെയിം കടന്നു വന്നത്. ആദ്യമായി ഈ ഗെയിം അദ്ദേഹം പരീക്ഷിച്ചു നോക്കിയപ്പോൾ ഭാര്യയും അദ്ദേഹത്തിനൊപ്പം കൂടിയിരുന്നു. ഈ ഗെയിം കളിക്കുന്നതിനിടെ ഭാര്യ തെറ്റുകൾ വരുത്തുന്പോൾ അദ്ദേഹം വൈകാരികമായാണ് പ്രതികരിച്ചിരുന്നത്. പിന്നീടങ്ങോട്ട് ഭാര്യയെ ഒഴിവാക്കി സുഹൃത്തുക്കൾക്കൊപ്പമായി മാറി അദ്ദേഹത്തിന്റെ ഗെയിം…
Read Moreസുനാമിയെ അതിജീവിച്ച ആ അദ്ഭുത പൈൻമരം ഇനിയില്ല
2011ൽ ജപ്പാനെ തകർത്തെറിഞ്ഞ മഹാദുരന്തമായിരുന്നു സുനാമി. ജപ്പാന്റെ കിഴക്കൻ മേഖലകളെ പൂർണമായും സുനാമി വിഴുങ്ങിയപ്പോൾ അവശേഷിച്ചത് ഒന്നു മാത്രമായിരുന്നു, ഒരു പൈൻ മരം. തീരദേശത്തുള്ള 70,000 മരങ്ങൾ കടപുഴകിവീണപ്പോൾ പ്രതിബന്ധങ്ങൾ മറികടന്ന് പ്രതീക്ഷയുടെ ഒരു തിരിനാമ്പായി വേരുറപ്പിച്ചുനിന്നിരുന്ന ആ പൈൻ മരം ഇനിയില്ല. ദുരന്തശേഷം ആറു വർഷം പിന്നിടുന്പോൾ 25 മീറ്റർ ഉയരം വരുന്ന ആ പൈൻമരത്തിന്റെ കടയ്ക്കൽ മഴു വീണു! പ്രതീക്ഷയോടെ പ്രദേശവാസികൾ മരത്തെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഉപ്പുവെള്ളം മൂടിക്കിടന്നതിനാൽ മരത്തിന്റെ വേരുകൾക്ക് ബലക്ഷയം സംഭവിച്ചത് ചൂണ്ടിക്കാട്ടി അധികൃതർ മുറിക്കുകയായിരുന്നു. പൈൻ മരം നിന്നിരുന്ന ജപ്പാനിലെ തീരപ്രദേശമായ മിനാമിസോമയിൽ പ്രകൃതിക്ഷോഭത്തെ ചെറുക്കാനുതകുന്ന മരങ്ങൾക്കൊണ്ടുള്ള ഹരിത ബെൽറ്റ് നിർമിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. സുനാമി ദുരന്തത്തിന്റെ വേദനകളിലും പ്രതീക്ഷനല്കിയ പൈൻമരം മുറിച്ചുമാറ്റുന്നതു കാണാൻ നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടിയിരുന്നു. പൈൻമരത്തിന്റെ ഓർമകൾ എന്നും തങ്ങളുടെയുള്ളിൽ ഉണ്ടായിരിക്കുമെന്ന പ്രാർഥനയോടെ നിരവധി പേർ…
Read Moreപാലുകൊടുത്ത കൈക്കുതന്നെ കടിച്ചു..! വീട്ടിലെ രാജവെമ്പാലയുടെ കടിയേറ്റ് 14കാരനു ദാരുണാന്ത്യം
വളർത്തുപാമ്പിന്റെ കടിയേറ്റ് പതിനാലുകാരൻ മരിച്ചു. ഇന്തോനേഷ്യയിലെ ജാവയിലുള്ള ബന്തൂങ്ങ് സ്വദേശിയായ അറിൽ ആണ് മരിച്ചത്. നിരവധി വളർത്തുപാന്പുകളുള്ള വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് രാജവെന്പാലയെ കളിപ്പിക്കുന്നതിനിടെയാണ് അറിലിനു കടിയേറ്റത്. രാജവെന്പാല എന്താണ് ചിരിക്കാത്തതെന്ന അടിക്കുറിപ്പോടെയാണ് അറിൽ വാട്ട്സപ്പിൽ സ്റ്റാറ്റസായി ആദ്യത്തെ ചിത്രം പങ്കുവെച്ചത്. നാലു മിനിട്ടുകൾക്ക് ശേഷം അറിൽ രാജവെന്പാലയുടെ കടിയേറ്റ ചിത്രം പങ്കുവെച്ചു. മരണത്തിനും ജീവിതത്തിനും ഇടയിൽ എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കുവെച്ചത്. ഇതെല്ലാം തമാശയാണെന്നാണ് ചിത്രങ്ങൾ കണ്ട സുഹൃത്തുക്കൾ വിചാരിച്ചിരുന്നത്. പിന്നാലെ, “ആരെങ്കിലും എന്റെ യഥാർഥ സുഹൃത്തുക്കളാണെങ്കിൽ എന്നെ രക്ഷിക്കു..’ എന്ന സ്റ്റാറ്റസ് കണ്ടതോടെ സുഹൃത്തുക്കൾ പാഞ്ഞെത്തി. അവർ എത്തുമ്പോഴേക്കും അറിൽ അവശനായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അറിൽ മരണത്തിനു കീഴടങ്ങി.
Read Moreപെൺകുട്ടിയുടെ “തമാശ ഫോൺവിളി’; വട്ടംചുറ്റി പോലീസ്
ബെർലിൻ: ക്രിസ്മസ് സമ്മാനമായി ലഭിച്ച മൊബൈലിൽ നിന്നും ആറു വയസുകാരിയുടെ തുടരെയുള്ള ഫോണ്‍വിളി ജർമൻ പോലീസിനെ വട്ടം ചുറ്റിച്ചു. മനഃപാഠമാക്കിയ പോലീസ് നമ്പറിലേക്ക് 19 തവണയാണ് പെൺകുട്ടി വിളിച്ചത്. അത്യാഹിതമാണെന്ന് കരുതി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ കുസൃതിയാണെന്ന് കണ്ടെത്തിയത്. പടിഞ്ഞാറൻ ജർമൻ നഗരമായ സുൽസ്ബാഷിലെ പോലീസാണ് കുഴപ്പത്തിലായത്. ഫോൺ എടുക്കുമ്പോൾ എല്ലാം കൊച്ചു പെൺകുട്ടിയുടെ ശബ്ദമാണ് കേൾക്കുന്നത്. ഒടുവിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ ഉടമയായ പെൺകുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് ഫോൺവിളിച്ച് പറ്റിക്കുന്നത് ക്രിമിനൽ കുറ്റം വരെ ചുമത്താവുന്ന കുറ്റമാണ്. എന്നാൽ ഫോൺ എങ്ങനെ ഉപയോഗിക്കണമെന്ന് പെൺകുട്ടിയെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ഉപദേശിച്ച ശേഷം പോലീസ് മടങ്ങുകയായിരുന്നു.
Read Moreപോയിവരൂ അച്ഛാ..! കഴുമരത്തിലേക്കെന്ന് അറിയാതെ അച്ഛനെ സന്തോഷത്തോടെ യാത്രയാക്കി മകൾ
“ബൈ ബൈ ഡാഡീ..’ തന്റെ പ്രിയപ്പെട്ട ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ ആ കുഞ്ഞ് കൈവീശി യാത്രപറഞ്ഞപ്പോൾ ചുറ്റും നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴുമരത്തിലേക്ക് യാത്രയാരംഭിക്കുന്നതിനു മുന്‍പ് യുവാവ് തന്റെ കുടുംബാംഗങ്ങൾക്കൊപ്പം അവസാനനിമിഷം ചിലവഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായെ കണ്ണീരിലാഴ്ത്തുകയാണ്. വടക്കുകിഴക്കൻ ചൈനയിലെ ഹെയ്ലോംഗ്ജിയാംഗിലുള്ള ഡാക്വിംഗിലെ ജയിലിലാണ് സംഭവം അരങ്ങേറിയത്. രണ്ടുവർഷം മുമ്പ് മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ കാർഡ്രൈവറായ ലി ഷിയു എന്ന മുപ്പതുകാരനെതിരെ കുറ്റം തെളിയിക്കപ്പെട്ടതിനാലാണ് അദ്ദേഹത്തിന് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പിലാക്കാൻ ലീയെ പോലീസ് കൊണ്ടുപോകാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കുഞ്ഞും അവിടെ എത്തിയിരുന്നു. ഇവരെ കണ്ട ലി എനിക്ക് അവരുടെ അടുക്കൽ പോകണമെന്നും കുട്ടിയെ എടുക്കണമെന്നും പോലീസുകാരോട് ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ അഭ്യർഥന കേട്ട പോലീസുദ്യോസ്ഥർ കുടുംബാംഗങ്ങളുടെ അടുക്കൽ പോകാൻ അദ്ദേഹത്തിന് അനുമതി നൽകി. വികാരഭരിതരായ അമ്മയും ഭാര്യയും…
Read Moreഒരു പശു എന്നു പറഞ്ഞാൽ അരപ്പശു!
നായയുടെ വലുപ്പമുള്ള പശു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നാം. എന്നാൽ അയോവയിലുള്ള ഡസ്റ്റിൻ പില്ലാർഡ് എന്ന കർഷകന്റെ ഫാമിൽ ചെന്നാൽ ഇത്തരം കുഞ്ഞൻ പശുക്കൾ മേഞ്ഞു നടക്കുന്നതു കാണാം. ലോകത്താകമാനമുള്ള ചുരുക്കം ചില മൈക്രോ പശു ഉൽപാദകരിൽ ഒരാളാണ് ഡസ്റ്റിൻ പില്ലാർഡ്. 1995ൽ ഇത്തരം പശുക്കളുടെ പ്രജനനം ആരംഭിച്ച പില്ലാർഡിന്റെ ഫാമിൽ ഇപ്പോഴുള്ളത് ലോകത്തിലെ ഏറ്റവും ചെറിയ പശുക്കളാണ്. 1992ൽ കോളജ് പഠന കാലത്താണ് പില്ലാർഡ് ആദ്യമായി മൈക്രോ പശുക്കളെ കാണുന്നത്. കൗതുകം തോന്നിയ പില്ലാർഡ് മൂന്നു വർഷം കൊണ്ട് പത്തേക്കർ വിസ്തീർണമുള്ള ഒരു ഫാം വികസിപ്പിച്ചെടുത്തു. പിന്നീട് മൈക്രോ പശു ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പില്ലാർഡിന്റെ ഫാമിൽ നിന്ന് ഇപ്പോൾ വർഷത്തിൽ ഇരുപതിൽ കുറയാതെ കുഞ്ഞൻ പശുക്കൾ വില്ക്കപ്പെടുന്നുണ്ട്.
Read Moreജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായം! ജീവന് രക്ഷിച്ചയാളെ കാണാന്‍ എട്ടുവര്‍ഷമായി വീട്ടിലെത്തുന്ന അണ്ണാന്; ഒരു അപൂര്‍വ സൗഹൃദത്തിന്റെ കഥ
ജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായമുള്ള ഒരു അണ്ണാൻകുഞ്ഞിനെ ആക്രമിച്ച് അവശനാക്കി മരണത്തിന്റ പടിവാതിൽക്കൽ ഉപേക്ഷിച്ചിട്ട് ഒരു മൂങ്ങ പോകുന്പോൾ അവൻ തീർത്തും നിസഹായനായിരുന്നു. എന്നാൽ അപകടത്തിൽ പെട്ടിരിക്കുന്നവരുടെ മുന്പിൽ ദൈവം പല വിധത്തിലും എത്തുമെന്ന വാക്കിനെ സത്യമാക്കുന്ന വിധമാണ് പിന്നീട് നടന്ന ഓരോ സംഭവവും. 2009 ഒക്ടോബറിൽ അമേരിക്കയിലെ സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലാണ് സംഭവം നടന്നത്. മൂങ്ങയുടെ ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റു മരണത്തെ മുന്നിൽ കണ്ട അണ്ണാൻകുഞ്ഞിനെ ആദ്യം കണ്ടെത്തിയത് വനംവകുപ്പിലെ രക്ഷാപ്രവർത്തകരാണ്. അവർ അണ്ണാൻ കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളിൽ മരുന്നു വച്ചുകെട്ടി. തുടർന്ന് മൃഗസംരക്ഷകയായ ബ്രാൻഡ്ലിയുടെ പക്കൽ അണ്ണാനെ ഏൽപ്പിക്കുകയായിരുന്നു. സന്തോഷപൂർവം അണ്ണാൻകുഞ്ഞിന്റെ പരിചരണം സ്വീകരിച്ച അവർ അതിന് ബെല്ല എന്ന പേര് നൽകി. മുറിവുകൾ ഭേദമായെങ്കിലും വസന്തകാലം വരുന്നതു വരെ ബെല്ലയെ കൂടെക്കൂട്ടി. ഇത്തരത്തിൽ പരിക്കേറ്റ് കിടന്നിടത്തു നിന്നും രക്ഷപെടുത്തിയ മൂന്ന് അണ്ണാന്മാർ…
Read Moreരണ്ടര ടണ്‍ ഭാരം! ബാങ്കിലെത്തിയ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ ജീവനക്കാര്‍ എടുത്തത് ആറു മാസം
മുപ്പത് വർഷങ്ങൾക്കു മുന്‍പാണ് ജർമൻ സ്വദേശിയായ ഒരു ട്രക്ക് ഡ്രൈവർ ജർമൻ നാണയമായ ഫെന്നിഗിന്റെ ഒന്നും രണ്ടും രൂപ വിലമതിക്കുന്ന നാണയങ്ങൾ തന്റെ കുടുംബത്തിനു വേണ്ടി സൂക്ഷിക്കാൻ ആരംഭിച്ചത്. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും അദ്ദേഹം തന്റെ ശീലം തുടർന്നു പോന്നിരുന്നു. അവസാനം പ്രായാധിക്യം മൂലം അദ്ദേഹം മരിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ നാണയശേഖരം 12 ലക്ഷമായി മാറിയിരുന്നു. എല്ലാം തന്റെ കുടുംബത്തിനായാണ് അദ്ദേഹം സംരക്ഷിച്ചത്. പക്ഷെ 2002നു ശേഷം ഈ നാണയം രാജ്യത്തിൽ നിന്നും പിൻവലിച്ചിരുന്നു. രാജ്യത്ത് ഒരിടത്തും ഇത് ഉപയോഗിക്കാൻ പറ്റില്ല. പക്ഷെ ജർമനിയുടെ സെൻട്രൽ ബാങ്കായ ബുൻഡെസ് ബാങ്കിൽ ഇത് സ്വീകരിച്ച് പകരം പണം തിരികെ നൽകാറുണ്ട്. ഇത് മനസിലാക്കിയ ഇവർ കഴിഞ്ഞ മേയിൽ നാണയങ്ങളുമായി ബാങ്കിലെത്തി. നാണയത്തിനു മുഴുവനുമായി ഏകദേശം രണ്ടര ടണ്‍ ഭാരമാണുണ്ടായിരുന്നത്. സംഭവം കണ്ട് ഇവർ അന്തം വിട്ടെങ്കിലും നാണയം എണ്ണി തിട്ടപ്പെടുത്താൻ…
Read More