അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്കരന് എന്ന യുവതി ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോലി ചെയ്തിരുന്ന ബംഗുളൂരുവിലേക്ക് കല്ലട ബസില്‍ സഞ്ചരിക്കവെയായിരുന്നു ജീവനക്കാരന്റെ അപമര്യാദയോടുള്ള പെരുമാറ്റം. യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച ജീവനക്കാരനെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കായികമായി കൈകാര്യം ചെയ്തുവെന്ന് ഹണി കുറിപ്പില്‍ വ്യക്തമാക്കുന്നു. കല്ലട ജീവനക്കാരുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പഴയ സംഭവം സന്തോഷം തരുന്നുവെന്ന് ഹണി പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.ആറു വർഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂർ. നാട്ടിൽ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയിൽ ബാലൻസ് തെറ്റി വീഴാൻ പോണ പോലെ…
Read MoreCategory: RD Special
ഇതെന്താണ്, എല്ലാം എന്റെ പേജില്‍ തന്നെയിട്ടാല്‍ മതിയോ? അന്ന് ഫേസ്ബുക്കില്‍ ട്രെയിലര്‍ ഇടാമോയെന്ന് ചോദിച്ചപ്പോള്‍ മമ്മൂട്ടി ചൂടായി, പിന്നെ കൂളായി, അനുഭവം തുറന്നുപറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്
വിഷ്ണു ഉണ്ണികൃഷ്ണനും ബിപിന്‍ ജോര്‍ജും ഒന്നിച്ചാണ് സിനിമയിലെത്തിയത്. അമര്‍ അക്ബര്‍ ആന്റണിയിലൂടെ തിരക്കഥകൃത്തുക്കളായ ഇരുവര്‍ക്കും പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. വെച്ചടി വെച്ചടി മുന്നേറുന്ന ഇരുവരും അടുത്തകാലത്ത് നായകന്മാരായി അഭിനയിക്കുകയും ചെയ്തു. അടുത്തിടെ ഒരു ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് വഴി റിലീസ് ചെയ്യാന്‍ മമ്മൂട്ടിയെ കണ്ട സന്ദര്‍ഭം വിവരിക്കുകയാണ് വിഷ്ണു. മമ്മൂക്ക വളരെ കൂളായ മനുഷ്യനാണ്. എനിക്ക് പുള്ളിയെ കുറച്ചുകൂടി അടുത്തറിയാം. മമ്മൂക്ക പെട്ടെന്ന് ആരോടും കമ്പനി കാണിക്കാറില്ല. പക്ഷേ ഭയങ്കര പാവം മനുഷ്യനാണ്. ഒരു തവണ വികടകുമാരന് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മമ്മൂക്കയുടെ പേജില്‍ ഇടാമോ എന്ന് ചോദിക്കാന്‍ ബോബന് സാമുവലും ഞാനും പോയി. അവിടെ പോയി മമ്മൂട്ടിയോട് കാര്യം അവതരിപ്പിച്ചു. ‘ഇതെന്താണ്, എല്ലാം എന്റെ പേജില്‍ തന്നെയിട്ടാല്‍ മതിയോ? മുപ്പത് ലക്ഷത്തോളം പേര് ട്രെയിലര്‍ കാണുമ്പോഴേക്കും സിനിമ കാണാന്‍ വരുമെന്നാണോ നീ വിചാരിച്ചിരിക്കുന്നത്?’ മമ്മൂട്ടി…
Read Moreഅവന് ആ സമയത്ത് ബാംഗ്ലൂരില്‍ ജോലിയുണ്ട്, കോള്‍ സെന്ററിലാണ്, ചെറിയ പ്രായമാണ് നല്ല ശമ്പളമാണ്, അപ്പോള്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ് എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്, വിവാഹവും മോചനവും ലെന തുറന്നുപറയുന്നു
മലയാളത്തിന്റെ പ്രിയനടിയാണ് ലെന. സീരിയലിലൂടെ എത്തി സിനിമയില്‍ സജീവമായ ലെനയ്ക്ക് പക്ഷേ കുടുംബജീവിതത്തില്‍ വിജയിക്കാനായില്ല. ലിവിംഗ് ടുഗെതര്‍ ബന്ധം പിരിഞ്ഞതോടെ ഇപ്പോള്‍ യാത്രകളിലാണ് ലെന. തന്റെ പ്രണയത്തെപ്പറ്റി അവര്‍ മനസുതുറന്നത് ഇങ്ങനെ- എനിക്ക് കുട്ടികാലം മുതലുള്ള സുഹൃത്ത് ഉണ്ട്. അഭിലാഷ്. അവന് ആ സമയത്ത് ബാംഗ്ലൂരില്‍ ജോലിയുണ്ട്. കോള്‍ സെന്ററിലാണ്, ചെറിയ പ്രായമാണ് നല്ല ശമ്പളമാണ്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ് എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്‍ബന്ധം വച്ചു. കല്യാണം കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കാന്‍ പറ്റില്ല. അങ്ങനെ വീണ്ടും ഞാന്‍ സിനിമയില്‍ നിന്നും ഒളിച്ചോടി. ആദ്യം സൈക്കോളജിക്ക് വേണ്ടി വിട, ഇപ്പോള്‍ കല്യാണത്തിന് വേണ്ടിയും. കല്യാണം കഴിഞ്ഞ് ഒരു ആറേഴ് മാസം ഞാന്‍ വെറുതെ വീട്ടിലിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. ഇത് ശരിയാവില്ല, കാരണം അത് വരെ തുടര്‍ച്ചയായി ജോലി ചെയ്തിട്ട്…
Read Moreമണ്ണുമാഫിയയെ വെല്ലുവിളിച്ച് ഒരുനാട് കാവും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍ സംരക്ഷിച്ചത് വെളിപ്പടുത്തി ഗാനരചയിതാവ് റഫീഖ് അഹമ്മദ്, കേരളത്തിലെവിടെയോ ഉള്ള 30 പേര് ചേര്‍ന്ന് 36 സെന്റ് സ്ഥലംവാങ്ങിയപ്പോള്‍ ഒരുഗ്രാമം മാറിയ കഥയിങ്ങനെ
ഭൂമാഫിയ വളരെ ശക്തമാണ് കേരളത്തില്‍. സ്ഥലങ്ങള്‍ വാങ്ങി മണ്ണെടുത്ത് ആ നാടിനെ തന്നെ നശിപ്പിക്കുന്നവരാണ് മണ്ണ് മാഫിയയില്‍പ്പെട്ടവര്‍. നമ്മുടെ നാടിന്റെ പലഭാഗങ്ങളും ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരുകൂട്ടം പ്രകൃതി സ്നേഹികളും നന്മനിറഞ്ഞ മനുഷ്യരും ചേര്‍ന്ന് ഒരു ഗ്രാമത്തിലെ കാവിന് അടുത്തുള്ള 36 സെന്റ് സ്ഥലം സംരക്ഷിച്ച സംഭവം പറയുകയാണ് ഗാനരചയിതാവ് റഫീഖ് അഹമ്മദ്. റഫീഖ് പറയുന്നതിങ്ങനെ- ഞങ്ങള്‍ ഞങ്ങളുടെ കൊച്ചുഗ്രാമത്തില്‍ നടപ്പാക്കിയ എളിയ ഒരു സംഗതി ഉണ്ട്. ഭൂമിയെ സ്നേഹിക്കുന്നവര്‍ക്കായി പങ്കുവെയ്ക്കട്ടെ. അക്കിക്കാവിനടുത്ത് നോങ്ങല്ലൂര് എന്ന ഗ്രാമത്തില്‍ ഒരു ദരിദ്രകുടുംബത്തിന് അവരുടെ 36 സെന്റ് സ്ഥലം വില്ക്കേണ്ടതായ അത്യാവശ്യമുണ്ടായി. ഒരു കാവിനോട് ചേര്‍ന്നതായതിനാല്‍ ന്യായമായ വിലയ്ക്ക് അത് വാങ്ങാന്‍ ആരും തയാറായില്ല. അതിലേക്ക് മണ്ണ് മാഫിയ ഇടപെട്ടു. മണ്ണ് കച്ചവടമാക്കിക്കോളാം എന്ന വര് തയ്യാറായി ഈയൊരു ഘട്ടത്തില്‍ പ്രമോദ് എന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഞങ്ങള്‍…
Read Moreപെപ്സിയുടെ അഹങ്കാരം കര്‍ഷകരോട്!! ഞങ്ങള്‍ ലേയ്സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് നിങ്ങള്‍ എന്തിന് കൃഷി ചെയ്തെന്ന് പെപ്സി, കര്‍ഷകര്‍ക്കെതിരേ കേസും കൊടുത്തു, കുത്തകക്കമ്പനിയുടെ ദാര്‍ഷ്ട്യം മോദിയുടെ ഗുജറാത്തില്‍
ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ കര്‍ഷകര്‍. പ്രത്യേകതരം സങ്കരയിനം ഉരുളക്കിഴങ്ങ് കൃഷിചെയ്ത ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1.05 കോടി രൂപ നഷ്ടപരിഹാരം ആവയപ്പെട്ട് കമ്പനി കേസുകൊടുത്തിരിക്കുന്നത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. പെപ്സിയുടെ ഉൽപ്പന്നമായ ലെയ്സ് ചിപ്സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കര്‍ഷകര്‍ കൃഷിചെയ്തതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നും കമ്പനി പറയുന്നു. എഫ്.എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അത് നിയപ്രകാരം…
Read Moreഎരിവ് മാത്രമല്ല വിലയിലും കാന്താരിതന്നെ; പ്രാണിശല്യം ഒഴിവാക്കാൻ കൃഷിയിടത്തിൽ നട്ടിരുന്ന കാന്താരിയുടെ വളർച്ചയിങ്ങനെ
മൂവാറ്റുപുഴ: നാടൻ മുളകിനമായ കാന്താരിക്കു വിപണിയിൽ ആവശ്യക്കാർ ഏറുന്നു. പച്ചക്കറിയ്ക്കൊപ്പം കാന്താരി മുളകിന്റെ വിലയും കുതിച്ചുയരുകയാണ്. കിലോഗ്രാമിനു 630 മുതൽ 680 രൂപ വരെയാണു കാന്താരിയുടെ വില. കഴിഞ്ഞ വർഷം 350-380 വരെയായിരുന്നു മുളകിനു വില. ഗ്രാമ പ്രദേശങ്ങളിലെ കടകളിലും മറ്റും മുൻ വർഷങ്ങളിൽ വൻ തോതിൽ സ്ഥാനം പിടിച്ചിരുന്ന കാന്താരി നിലവിൽ വിരളമായിരിക്കുകയാണ്. നഗരങ്ങളിലെ മാർക്കറ്റിലും ഡിമാൻഡ് വർധിച്ചതാണ് കാന്താരിയുടെ ലഭ്യത കുറയാൻ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വില വർധിച്ചതോടെ പച്ചക്കറിയോടൊപ്പം കാന്താരി കൃഷിയാരംഭിച്ചെങ്കിലും വേനൽ രൂക്ഷമായതോടെ വിളവ് കുറഞ്ഞു. മുൻ കാലങ്ങളിൽ റബർ തോട്ടങ്ങളിലും മറ്റും തനിയെ മുളച്ചു വളർന്നിരുന്ന കാന്താരി വിളവിന്റെ കാര്യത്തിലും മുന്നിട്ടുനിന്നിരുന്നു. പറിച്ചെടുക്കുന്നതിനുള്ള പ്രയാസം മാറ്റി നിർത്തിയാൽ ഉത്പാദന ചെലവ് വളരെ കുറവാണ്. കാന്താരിക്കു ഡിമാൻഡ് വർധിച്ചതോടെ പച്ച നിറത്തിലുള്ള സാധാരണ കാന്താരിക്കു പകരം ആധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത വെള്ള, റോസ്,…
Read Moreവോട്ട് ചെയ്യാന്‍ പോയ ഭര്‍ത്താവ് ബന്ധുവിന്റെ ഭാര്യയ്ക്കൊപ്പം മദ്യപിക്കുന്നത് കണ്ടു, വീട്ടില്‍ വന്നപ്പോള്‍ രോഹിതും ഭാര്യയും തമ്മില്‍ വഴക്ക് മൂത്തു, നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ഭാര്യയുടെ മൊഴി പുറത്ത്
യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന് രോഹിത് ശേഖറിന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഭാര്യയും പ്രതിയുമായ അപൂര്‍വ ശുക്ല തിവാരി. രോഹിതിനെ കൊലപ്പെടുത്തിയത് ബന്ധുവായ യുവതിയുമായി മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്ന് അപൂര്‍വ പൊലീസ് മുമ്പാകെ വെളിപ്പെടുത്തി. ഉത്തരാഖണ്ഡില്‍ വോട്ട് ചെയ്യാന്‍പോയ രോഹിത് ദില്ലിയിലേക്കുള്ള മടക്കയാത്രയിലാണ് ബന്ധുവിന്റെ ഭാര്യയുമായി മദ്യപിച്ചത്. ഈ സമയം അപൂര്‍വ രോഹിതിനെ വീഡിയോ കോള്‍ ചെയ്യുകയും മദ്യം കഴിക്കുന്നത് കാണുകയും ചെയ്തു. ശേഷം രോഹിത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ അപൂര്‍വ രോഹിതിനെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് പ്രതിരോധിക്കാനും സാധിച്ചില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു രോഹിതിന്റെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ സംശയം ശക്തമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് രോഹിതിന്റെ മരണം കൊലപാതകം തന്നെയാണെന്ന്…
Read Moreനേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്തു തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ!! ഇതാണ് തീ തിന്ന് കഴിയുന്ന വീട്ടമ്മ; തീയുരുളകള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വിഴുങ്ങുന്ന വീട്ടമ്മയുടെ വീഡിയോ വൈറല്‍
വ്യത്യസ്തമായ കഴിവുകള്‍ ഉള്ളവരുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ആരും അറിയപ്പെടാതെ പോയ കഴിവുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കലാകാരന്മാര്ക്ക് സോഷ്യല്‍മീഡിയ ഒരു മാര്‍ഗം തന്നെയാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു വീട്ടമ്മയുടെ കഴിവ് കണ്ടാണ് സോഷ്യല്‍മീഡിയ അന്തം വിട്ടിരിക്കുന്നത്. തീ കൊണ്ടാണ് ഈ വീട്ടമ്മയുടെ കളി. ‘നേരമേറെ വൈകിയും ഭര്‍ത്താവിനെ കാണാതെ കുടുംബത്തു തീ തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ’ എന്ന തമാശരൂപേണയുള്ള തലക്കെട്ടോടെയാണ് വിഡിയോ വൈറലായത്. ഒരു പാത്രത്തില്‍ തീയുരുളകളുമായി വീട്ടമ്മ ഇരിക്കുന്നു. തുടര്‍ന്ന് ഓരോ തീയുരുളകളും ചോറു കഴിക്കുന്ന ലാഘവത്തോടെ എടുത്തു വിഴുങ്ങുകയാണ്. ഒന്നിനു പുറകേ ഒന്നായി തീയുരുളകള്‍ വിഴുങ്ങുന്ന വീട്ടമ്മയെ കണ്ടാല്‍ ആരും അന്തംവിട്ടു പോകും. എല്ലാ ഉരുളകളും വിഴുങ്ങിയ ശേഷം വീട്ടമ്മ കൂളായി ചിരിക്കുകയും ചെയ്യുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.
Read Moreമരണവീട്ടിൽ കരയുന്ന സ്ത്രീയെ സമാധാനിപ്പിച്ച് കുരങ്ങൻ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
മരണവീട്ടിൽ സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടുന്ന സ്ത്രീയെ കുരങ്ങൻ തലോടുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. കർണാടകയിലെ നർഗുണ്ടിലാണ് സംഭവം. മരണമടഞ്ഞ 80 വയസുകാരന്റെ മൃതദേഹത്തിനരികിൽ ഇരുന്ന് സ്ത്രീകൾ കരയുമ്പോൾ ഇവർക്കു നടുവിലേക്ക് എത്തിയ ഒരു കുരങ്ങൻ ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇവരുടെ കൈയിലും തോളിലും തട്ടുകയും തന്റെ മാറിലേക്ക് സ്ത്രീയുടെ തല ചായ്ക്കുകയുമാണ് ഈ കുരങ്ങൻ ചെയ്തത്. ഗ്രാമത്തിലെ മരണം നടക്കുന്ന വീടുകളിൽ നേരത്തെയും ഈ കുരങ്ങൻ എത്തിയിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സമീപമുണ്ടായിരുന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകാര് യാത്രക്കാരെ തല്ലി കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കര്‍ണാടക ആര് ടി സി ജീവനക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ വൈറല്‍ ആകുന്നു
ബെംഗളൂരുവിലെ മലയാളികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ച വിഷയം കല്ലട ട്രാവെല്സില് നിന്നും ഓരോരുത്തരം നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആണ്,മറ്റു സ്വകാര്യ ബസുകരും ഒട്ടും പിന്നില്‍ അല്ല.ഈ സമയത്ത് ആണ് ഒരു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നതു.കര്‍ണാടക ആര് ടി സി ക്കാരുടെ മാതൃകാപരമായ പെരുമാറ്റത്തിന്റെ കഥ പറയുകയാണ് അദ്ദേഹം. മൈസൂര്‍ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാല്‍ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാര്‍ അറിയിച്ചില്ല. വണ്ടി റോഡിന്റെ ഓരം ചേര്‍ന്ന് നിര്‍ത്തിയിട്ടും, ബസ് ഓഫ് ചെയ്തില്ല ചെയ്തില്ല. എസി പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ ഇതൊന്നും അറിഞ്ഞില്ല. പിന്നീട് മൈസൂരുവില്‍ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷമാണ് ജീവനക്കാര്‍ ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ അറിയുന്നത്. ഇരുട്ടത്ത് ജീവനക്കാര്‍ തന്നെ ടോര്‍ച്ച് അടിച്ചു എല്ലാവരേയും പുതിയ ബസിലേക്ക് മാറ്റുകയും,ലഗേജ് മാറ്റാന്‍ സഹായിക്കുകയും ചെയ്തു.…
Read More