ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. സാധാരണ ഇഡ്ഡലികളില്നിന്ന് വ്യത്യസ്തമായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുണ്ടാക്കുന്ന ഇഡ്ഡലിക്ക് മയവും മിനുസവും കൂടുതലായിരിക്കും. ഇഡ്ഡലിത്തട്ടുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ച് അതിനുമുകളിലാണ് മാവ് ഒഴിക്കുന്നത്. ഇതുവഴി സാധാരണ ഇഡ്ഡലി പാകമാകാന്‍ എടുക്കുന്നതിലും വേഗം തയ്യറാക്കാന്‍ സാധിക്കും. കൂടാതെ മാവ് തട്ടില്‍ ഒട്ടിപ്പിടിക്കാത്തതിനാല് പാഴാവുകയുമില്ല. ഭക്ഷണസാധങ്ങള്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ സാന്നിധ്യത്തില്‍ പാചകം ചെയ്യുന്നതും ചൂടോടെ പൊതിയുന്നതും പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ഭക്ഷണത്തിലേക്ക് കലരുന്നതിന് ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന സ്റ്റെറീന്‍, ബൈഫെനോള്‍ എന്നിവ കാന്‍സറിനും ഹൃദ്രോഗങ്ങള്‍ക്കും പ്രത്യുത്പാദന ശേഷിക്കുറവിനുംവരെ കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കൊല്ലത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്ലാസ്റ്റിക് ഇഡ്ഡലിയുടെ ഭീകരത വെളിച്ചത്തു കൊണ്ടുവരുന്നതാണ്. ഷിബു കെ എന്‍ എന്ന വ്യക്തിയാണ് പ്ലാസ്റ്റിക്ക് ഇഡ്ലിയുടെ വിവരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സാധാരണയായി അരിയും…
Read MoreCategory: RD Special
വി.കെ. ശ്രീകണ്ഠന് പാലക്കാട്ട് വൈഎസ് രാജശേഖര റെഡ്ഡി സ്റ്റൈലില്‍ നടത്തുന്ന പദയാത്ര കണ്ട് രാഹുല്‍ ഗാന്ധി പോലും ഞെട്ടി, ജയ്ഹോ യാത്രയില്‍ കാല്‍നടയായി പിന്നിടുന്നത് 361 കിലോമീറ്റര്‍ ദൂരം!! രാജ്യവ്യാപക മാതൃകയാക്കാന്‍ കോണ്‍ഗ്രസും
പണ്ട് ഒരുവര്‍ഷം നീണ്ട പദയാത്ര നടത്തിയാണ് ആന്ധ്രപ്രദേശില്‍ വൈഎസ് രാജശേഖരറെഡ്ഡി ഭരണം പിടിച്ചത്. സ്വന്തം നാടായ കടപ്പയില്‍ തുടങ്ങിയ ആന്ധ്ര മുഴുവന്‍ ചുറ്റി തലസ്ഥാനമായ ഹൈദരാബാദില്‍ യാത്രയെത്തിയപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ കസേരയിളകി. പിന്നീടുള്ള ഒരു പതിറ്റാണ്ട് ആന്ധ്ര രാഷ്ട്രീയത്തില്‍ നിറഞ്ഞു നിലക്കാനും ജനങ്ങളെ അടുത്തറിയാനും വൈഎസ്ആറിനെ സഹായിച്ചത് ഈ യാത്രയായിരുന്നു. വൈഎസ്ആറിന്റെ യാത്രയ്ക്ക് കേരള രാഷ്ട്രീയത്തില്‍ എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന് പാലക്കാട്ടേക്ക് ഒന്നു കണ്ണെറിഞ്ഞാല്‍ മതി. സിപിഎമ്മിന്റെ കോട്ടകളിലൊന്നായ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് കൊടുംചൂടും അവഗണിച്ച് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന് നടത്തുന്ന പദയാത്രയാണ് ഇപ്പോള്‍ എങ്ങും സംസാരവിഷയം. ജയ്ഹോ എന്നുപേരിട്ടിരിക്കുന്ന യാത്ര അക്ഷരാര്‍ഥത്തില്‍ ഉറങ്ങിക്കിടന്ന കോണ്‍ഗ്രസിന് പാലക്കാട്ട് യൗവനം നല്‍കിയെന്ന് എതിരാളികള്‍ പോലും പറയുന്നു. പാലക്കാട് ജില്ലയില്‍ 25 ദിവസങ്ങള്‍ കൊണ്ട് കാല്‍നടയായി 361 കിലോമീറ്ററുകള്‍ സഞ്ചരിച്ച് 100 പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടുള്ളതാണ് ജില്ല…
Read Moreഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന് ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര് എന്നു വിളിച്ച് തുടങ്ങും, ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്, ഭാവിയില്‍ അത് ഉപയോഗിക്കും; പൃഥ്വിരാജ് പറയുന്നു
ലൂസിഫറിന്റെ ചിത്രീകരണ വേളയില്‍ മോഹന്‍ലാലില്‍ നിന്ന് ഒരുപാട് കാര്യങ്ങല്‍ പഠിച്ചെന്നു പറയുകയാണ് പൃഥ്വിരാജ്. അത് ഭാവിയില്‍ താന്‍ ഉപയോഗിക്കുമെന്നും പൃഥ്വി പറയുന്നു. ലാലേട്ടന്റെ വലിയ ഫാനാണ് ഞാന്‍.അതിനാല്‍ തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിച്ച കാര്യമാണ്. ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന് ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര് എന്നു വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കും- ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍…
Read Moreഇന്ത്യ എനിക്ക് അമ്മയെപോലെ, പാര്‍ലമെന്റ് ആക്രമിച്ചത് തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ മകന് ഗാലിബ് അഫ്സലിന് സ്വന്തം രാജ്യത്തെപ്പറ്റി തികഞ്ഞ അഭിമാനം, ആധാര്‍ കിട്ടിയ എന്റെ അടുത്തലക്ഷ്യം പാസ്പോര്‍ട്ട്, പതിനെട്ടുകാരന് രാജ്യത്തിന് പ്രചോദനമാകുന്നതിങ്ങനെ
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല് ഗുരുവിന്റെ മകന് പലവട്ടം വാര്‍ത്തകളില്‍ വന്നുപോയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ വിജയം നേടിയ അവസരമായിരുന്നു അവസാനം. ഇപ്പോള്‍ വീണ്ടും ഗാലിബ് ഗുരു വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ഈ രാജ്യത്തിനായി എന്തെങ്കിലുമൊക്കെ നല്ലകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അദേഹം ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാഷ്മീരിലെ ഗുല്ഷനാബാദ് താഴ്വരയിലെ വീട്ടില്‍ മുത്തച്ഛന് ഗുലാം മുഹമ്മദിന്റെയും അമ്മ തബസുമിന്റെയും ഒപ്പമാണ് ഈ പതിനെട്ടുകാരന് താമസിക്കുന്നത്. അടുത്തിടെയാണ് ആധാര്‍ കാര്‍ഡ് കിട്ടിയത്. മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ ആധാര്‍കാര്‍ഡ് എടുത്തുകാട്ടി തികഞ്ഞ ഇന്ത്യക്കാരനാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഗാലിബ് പറയുന്നു. ഒരിക്കലും പിതാവ് നടന്നുതീര്‍ത്ത തീവ്രവാദത്തിന്റെ വഴിയേ പോകില്ലെന്നും അമ്മയുടെ ഉപദേശം തന്റെ ജീവിതത്തിന് കരുത്തായെന്നും പതിനെട്ടുകാരനായ ഗാലിബ് പറയുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുന്ന ഈ കൗമാരക്കാരന് പറയുന്നു.…
Read Moreസന്ദർശകയായെത്തി, താനയുടെ മടക്കം താന്ത്രികയായി
കേരളം സന്ദർശിക്കാനെത്തിയ ജപ്പാൻ സ്വദേശിനി ജന്മനാട്ടിലേക്ക് മടങ്ങുന്നത് സംസ്കൃതഭാഷാ പാണ്ഡിത്യമുള്ള താന്ത്രികയായി. ഇരുപത്തിയെട്ടുകാരി താനയാണ് താന്ത്രികവിദ്യകൾ അഭ്യസിച്ച് ഗുരുവിന് ദക്ഷിണയും നൽകി നാട്ടിലേക്ക് തിരിക്കുന്നത്. ചെറായി ദേവസ്വം ക്ഷേത്രത്തിനു തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ശ്രീദേവ വിദ്യാപീഠത്തിലെ തന്ത്രി ഷാജിയുടെ ശിക്ഷണത്തിലാണ് ഇവർ താന്ത്രികവിദ്യകൾ സ്വായത്തമാക്കിയത്. താത്രികവിദ്യയിൽ കന്പമായതോടെ താന കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ആറു തവണയോളം സന്ദർശക വിസയിൽ ചെറായിയിലെത്തി. ഓരോ വരവിലും രണ്ടുമാസം വീതം ഇവിടെ താമസിച്ചാണ് പഠനം പൂർത്തിയാക്കിയത്. പഠനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇന്നലെ വിദ്യാപീഠത്തിൽ ഗുരുദക്ഷിണ നൽകുന്ന ചടങ്ങായിരുന്നു. കളംവരച്ച് വിളക്കുകൾ കൊളുത്തി ഗുരുവിന്റെ അനുഗ്രവും അനുവാദവും വാങ്ങി ദേഹശുദ്ധിവരുത്തി ശങ്കപൂരണം, ആത്മാരാധന എന്നിവയ്ക്കുശേഷം ഭദ്രകാളി പൂജമുതൽ പ്രസന്ന പൂജവരെ നടത്തിയാണ് ഗുരുദക്ഷിണ നൽകിയത്. ഇംഗ്ലീഷും ജാപ്പനീസ് ഭാഷയും മാത്രം അറിയാവുന്ന ഇവർ പൂർണമായും സംസ്കൃതഭാഷയിലുള്ള ഭദ്രകാളി ധ്യാനവും മൂലമന്ത്രങ്ങളും വളരെ പെട്ടെന്ന് പഠിച്ചതായി…
Read Moreഇറച്ചി വച്ചത് ഡ്രൈവറുടെ കാല്ചുവട്ടില്, ഓട്ടത്തില്‍ ഇറച്ചിപൊതി നിരങ്ങി ആക്സിലേറ്ററില്‍, ഡ്രൈവറുടെ നിയന്ത്രണത്തില്‍ നില്‍ക്കാതെ ബസ് പാഞ്ഞപ്പോള്‍ റോഡിലൂടെ പോയവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു, കോട്ടയത്ത് നടന്നത് നാടകീയ സംഭവങ്ങള്‍
നിസാരമായ ഒരു അശ്രദ്ധ എത്ര വലിയ ദുരന്തത്തിന് കാരണമാകുമെന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ് കോട്ടയം എരുമേലിയില്‍ നടന്ന സംഭവം. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എരുമേലിക്ക് പോയ ആലിപ്പഴം ബസാണ് വലിയ ദുരന്തത്തിലേക്ക് നയിക്കാവുന്ന സംഭവ പരമ്പരകള്‍ക്ക് വഴിമരുന്നിട്ടത്. തിങ്കളാഴ്ച്ച രാവിലെ എട്ടര കഴിഞ്ഞപ്പോഴാണ് സംഭവങ്ങള്‍ നടക്കുന്നത്. ബസ് യാത്രയ്ക്കിടെ വഴിയരികില്‍ വച്ച് ഒരാള്‍ ഡ്രൈവര്‍ക്ക് ഒരു പൊതി നല്കി. എരുമേലിയില്‍ കൊടുക്കാനുള്ള ഇറച്ചിപ്പൊതിയായിരുന്നു അത്. പത്തുകിലോ വീതമുള്ള രണ്ടു പൊതികള്‍. ഡ്രൈവര്‍ ഇതുവാങ്ങി തന്റെ ഇരിപ്പിടത്തിനു താഴെ തന്നെ വച്ചു. ബസ് ഓടുന്നതിനിടെ ഇറച്ചിപ്പൊതി നിരങ്ങിനീങ്ങി ആക്സിലേറ്ററിന് മുകളില്‍ വീണു. ഇതോടെ ബസ് കുതിച്ചുപാഞ്ഞു. നിയന്ത്രണം തെറ്റിയതോടെ ഡ്രൈവര്‍ പരിഭ്രാന്തിയിലായി. സ്റ്റിയറിങ്ങില്‍ ഒരു കൈ വെച്ച് മറ്റേ കൈ കൊണ്ട് പൊതി എടുക്കാന്‍ ഡ്രൈവര്‍ കുനിഞ്ഞപ്പോള്‍ ബസിന്റെ ബാക്കി നിയന്ത്രണം കൂടി നഷ്ടമായി. ഭാരമേറിയ പൊതി ഒരു കയ്യില്‍ ഉയര്‍ത്താന്‍…
Read Moreഞങ്ങള്‍ ഡിവോഴ്സ്ഡ് ആണ്, പക്ഷേ സെല്വരാഘവന് നല്ല അധ്യാപകനായിരുന്നു; സെല്വരാഘവന് നന്നായി വഴക്കുപറയുമായിരുന്നു: വിവാഹമോചനത്തിന് കാരണം വിവാഹ ജീവിതത്തിലുണ്ടായ അസ്വാരസ്യം, നടി സോണിയ അഗര്‍വാള്‍ പറയുന്നു
കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്വരാഘവന് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രത്തിലെ അഭിനയത്തിലൂടെ സോണിയ അഗര്‍വാള്‍ ജനപ്രീതി നേടുകയും ചെയ്തു. സെല്‍വരാഘവന്റെ സഹോദരന് കൂടിയായ ധനുഷാണ് ചിത്രത്തില്‍ സോണിയക്ക് ഒപ്പം അഭിനയിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വേര്‍പിരിഞ്ഞു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന് എന്ന നിലയിലാണെന്ന് പറയുകയാണ് സോണിയ. ഒരു തമിഴ്മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സോണിയ മനസ്സു തുറന്നത്. തമിഴ്സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ…
Read Moreപട്ടാളക്കാരുടെ കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ അവിടെ നിന്ന് കരയാറില്ല, ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും, മൃതശരീരം വലിച്ച് ഒരു ഭാഗത്തേക്ക് ഇടുന്നവരെ, മേജര്‍ രവി പറയുന്നത് കേള്‍ക്കാതെ പോകരുത്
സഹപ്രവര്‍ത്തകര്‍ മരിക്കുന്ന അവസ്ഥയിലും ഞങ്ങള്‍ പട്ടാളക്കാര്‍ക്ക് കരയാന്‍ തോന്നാറില്ലെന്ന് സംവിധായകന് മേജര്‍ രവി. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്തെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. താന്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ചിട്ട് പതിനെട്ടു വര്‍ഷമായെന്നും പട്ടാളക്കാര്‍ മരിക്കുമ്പോള്‍ രാജ്യം വളരെ വിഷമത്തോടെ കാണുമെങ്കിലും പട്ടാളക്കാരുടെ അവസ്ഥ അങ്ങനെയല്ലെന്നും മേജര്‍ രവി പറയുന്നു. കൂട്ടത്തില്‍ ഒരാള്‍ മരിച്ചാല്‍ ഞങ്ങള്‍ അവിടെ നിന്ന് കരയാറില്ല. ചിലപ്പോള്‍ ആ മൃതശരീരം മിനിറ്റുകളോളം അവിടെ കിടക്കുമായിരിക്കും. മൃതശരീരം വലിച്ച് ഒരു ഭാഗത്തേക്ക് ഇടുന്നവരെ. അപ്പുറത്ത് നിന്ന് നമുക്ക് നേരേ വെടിവെപ്പു നടക്കുകയാണ്. ജനങ്ങളെ സംബന്ധിച്ച ഭീകരമായ അവസ്ഥയാണ്. ദേശ സ്നേഹിയായ ഒരു പട്ടാളക്കാരന് മരിച്ചു കിടക്കുന്നു. ഓടുന്ന സമയത്ത് നമ്മള് ചിലപ്പോള്‍ ആ ശരീരത്തില്‍ അറിയാതെ ചവിട്ടുമായിരിക്കും. എല്ലാം ശാന്തമായതിന് ശേഷമാണ് മരിച്ചുവെന്ന് നോക്കുന്നതും മരിച്ചില്ലെങ്കില്‍ പ്രാഥമിക ചികിത്സ നല്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും. ഒരാള്‍ വീണാല്‍…
Read More“ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്’; കാൻസറിനെ തോൽപ്പിച്ച വൈഷ്ണവി വധുവായി അണിഞ്ഞൊരുങ്ങി
നിറഞ്ഞ പുഞ്ചിരിയും മനക്കരുത്തും മാത്രം ആയുധമാക്കി കാൻസർ എന്ന ശത്രുവിനെ തുരത്തിയോടിച്ചവർ നമ്മൾക്കു ചുറ്റുമുണ്ട്. എന്നാൽ കാൻസർ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നിരാശയുടെ പടു കുഴിയിലേക്കു വീണിട്ടുള്ളവരും കുറവല്ല. കാൻസർ രോഗം സമ്മാനിച്ച കടുത്ത വേദനയിലും വധുവായി അണിഞ്ഞൊരുങ്ങി ഫോട്ടോഷൂട്ട് നടത്തിയ വൈഷ്ണവി ഭുവനേന്ദ്രൻ എന്ന യുവതി നൽകുന്ന ആത്മവിശ്വാസമാണ് സോഷ്യൽമീഡിയയിലാകെ തരംഗമാകുന്നത്. “ദ് ബോൾഡ് ഇന്ത്യൻ ബ്രൈഡ്’ എന്ന പേരിൽ നടത്തിയ ഫോട്ടോഷൂട്ടിലൂടെയാണ് വൈഷ്ണവി താരമായത്. രണ്ടു പ്രാവശ്യമാണ് വൈഷ്ണവിയിൽ കാൻസർ പിടിമുറുക്കിയത്. ആദ്യം സ്തനാർബുദത്തിന്റെ രൂപത്തിലാണ് കാൻസർ വന്നത്. അതിമനോഹരമായ ഒരു ജീവിതം സ്വപ്നം കണ്ട വൈഷ്ണവിയിൽ ഈ രോഗം വരുത്തിയ മാറ്റം ചെറുതൊന്നുമായിരുന്നില്ല.
Read Moreഇത് ധീരതയുടെ അടയാളം; സോഷ്യൽമീഡിയയിൽ ട്രെൻഡായി അഭിനന്ദന്റെ മീശ
ഇന്ത്യയുടെ പേര് വാനോളമുയർത്തിയ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മീശയാണ് സോഷ്യൽമീഡിയയിൽ താരമാകുന്നത്. ധീരതയുടെ പര്യായമായാണ് അദ്ദേഹത്തിന്റെ മീശയെ സോഷ്യൽമീഡിയയിലെങ്ങും പ്രകീർത്തിക്കുന്നത്. ഇന്ത്യയിലും പുറത്തും ഈ ട്രെൻഡിംഗ് കത്തിപ്പടരുകയാണ്. കവിളുകളുടെ ഇരുവശത്തേക്കും അറ്റം നീട്ടിയാണ് അദ്ദേഹം തന്റെ മീശയൊരുക്കിയിരിക്കുന്നത്. തമിഴ് ചിത്രങ്ങളായ സിങ്കത്തിലും പേട്ടയിലും സൂര്യയും രജനികാന്തും ഈ സ്റ്റൈൽ പരീക്ഷിച്ചിട്ടുണ്ട്. ഗണ്‍സ്ലിഞ്ചർ എന്നാണ് ഈ സ്റ്റെലിന്റെ പേര്. കൊച്ചു കുട്ടികൾ മുതൽ പെണ്‍കുട്ടികൾ വരെ മുഖത്ത് മീശ വരച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ധാരാളമായി പ്രചരിക്കുകയാണ്. കൂടാതെ രാജസ്ഥാനിലെ ദമ്പതികൾ തങ്ങൾക്കുണ്ടായ കുഞ്ഞിന് അഭിനന്ദൻ എന്ന പേര് നൽകി. ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദൻ എന്ന പേരാണ് ഇന്നെങ്ങും മുഴങ്ങുന്നത്. നിരവധി ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും പലവിധത്തിൽ താടിയും മീശയും വെട്ടിയൊരുക്കി സോഷ്യൽമീഡിയയുടെ കൈയടി നേടിയിട്ടുണ്ട്. എന്നാൽ ഇവർക്കെല്ലാം ലഭിച്ചതിലും കൂടുതൽ വീരപരിവേഷമാണ് അഭിനന്ദൻ കൈവരിക്കുന്നത്.…
Read More