പാക് സൈന്യത്തിന് പിടിയില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ കൊമ്പന്മീശ ഫാഷന്‍ ലോകത്ത് ട്രെന്‍ഡാകുന്നു. ഇന്ത്യയില്‍ മാത്രമല്ല പ്രവാസ ലോകത്തും മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും ഇപ്പോള്‍ ട്രെന്‍ഡ് അഭിനന്ദന് മീശയാണ്. രണ്ടു കൃതാവിന്റെയും സമീപത്ത് മുനയോടെ അവസാനിക്കുന്ന വിധത്തിലുള്ള മീശയാണ് അഭിനന്ദന് വര്‍ധമാന്റേത്. ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യതയാണ് അഭിനന്ദന് മീശയ്ക്കു ലഭിക്കുന്നത്. അഭിനന്ദന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ മീശ. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയില്‍ അല്ല ആ മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കുക. അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശ പരീക്ഷിക്കുന്നവരാണ്. അഭിനന്ദന്റെ ധീരതയും ആത്മവിശ്വസവും പ്രകടമാവുന്നതാണ് അദ്ദേഹത്തിന്റെ…
Read MoreCategory: RD Special
കുത്തിവയ്പിലോ ഭക്ഷണത്തിലോ കൂടി എന്തെങ്കിലും മറ്റു രാസവസ്തുക്കള്‍ ശരീരത്തിലേക്കു കടത്തിവിട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധന, ശത്രുക്കള്‍ തലച്ചോര്‍ വിലയ്ക്കു വാങ്ങിയോ എന്നറിയാനും ടെസ്റ്റുകള്‍, അഭിനന്ദന് കടന്നുപോകുന്ന വഴികള്‍
പാക്കിസ്ഥാനിൽനിന്നു തിരിച്ചുവന്ന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് ഇനി ചോദ്യംചെയ്യലിന്റെ നാളുകൾ. വിവിധ ഏജൻസികളുടെ ചോദ്യം ചെയ്യലും “കൗൺസലിംഗും’’ കഴിഞ്ഞിട്ടേ അദ്ദേഹം മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാൻ അനുവദിക്കൂ. ശത്രുരാജ്യത്തിന്റെ പിടിയിലായി മടങ്ങിവരുന്ന സൈനികർക്കു നിർബന്ധമായുള്ളതാണു ഡീബ്രീഫിംഗ് എന്നറിയപ്പെടുന്ന ചോദ്യം ചെയ്യൽ. ഏതു പദവിയിലുള്ള ആളായാലും അതു വേണം. ശത്രുവിന്റെ പിടിയിലായ ആൾ ഇതു കഴിഞ്ഞിട്ടേ മറ്റുള്ളവരോടു സംസാരിക്കാവൂ. അതുകൊണ്ടാണ് അട്ടാരിയിൽ അഭിനന്ദനെ ഏറ്റുവാങ്ങിയശേഷം മാധ്യമങ്ങൾക്കു മുന്പിൽ അവതരിപ്പിക്കാത്തത്. മാതാപിതാക്കളെപ്പോലും ഡൽഹിയിൽ എത്തിച്ചശേഷമേ കാണിച്ചുള്ളൂ. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിംഗ് അഭിനന്ദനെ സ്വീകരിക്കാൻ താത്പര്യം പ്രകടിപ്പിച്ചപ്പോൾ കേന്ദ്രം അതു വേണ്ടെന്നു പറഞ്ഞത് അക്കാരണത്താലാണ്. രാഷ്ട്രീയ – ഭരണതലങ്ങളിലെ ആരെയും അട്ടാരിയിലേക്കു പ്രവേശിപ്പിച്ചതുമില്ല. ശത്രുവിന്റെ പിടിയിലായപ്പോൾ എന്തെല്ലാം നടന്നു എന്നറിയുകയാണു പ്രധാന കാര്യം. എന്തെല്ലാം വിവരങ്ങൾ അവർക്കു കൊടുത്തു, രഹസ്യങ്ങൾ വെളിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചറിയണം. അവർ സ്വാധീനം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ…
Read More‘ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’; പട്ടണപ്രവേശത്തിലെ ആ ഹിറ്റ് ഡയലോഗ് പറഞ്ഞ നടിയെ നമ്മള് മറന്നോ, ആളൂര്‍ എല്‍സി ഇപ്പോഴും ഇവിടെയുണ്ട്, സിനിമയുടെ പിന്നാപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നടി വീണ്ടും വെള്ളിവെളിച്ചത്തിലേക്ക്
പട്ടണപ്രവേശം എന്ന ഹിറ്റ് ചിത്രം കണ്ട ആരും മറക്കാത്തതാണ് സിനിമയില്‍ ശ്രീനിവാസനോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന നടി ആളൂര്‍ എല്‍സിയെ. ‘ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ’ എന്ന ഹിറ്റ് ഡയലോഗ് പിന്നീട് മലയാളികള്‍ ട്രോളുകളിലൂടെയും സംസാരങ്ങളിലും നര്‍മ്മത്തില്‍ ചാലിച്ച് ചോദിക്കാറുള്ളതാണ്. മലയാളി ഓര്‍ത്തോര്‍ത്ത് ചിരിച്ച നടിയുടെ ഡയലോഗ് ഓര്‍മ്മയുള്ളവര്‍ക്കാര്‍ക്കും അന്ന് ആ വേഷം ഭംഗിയോടെ സ്ക്രീനിലെത്തിച്ച നടിയുടെ പേരറിയില്ലെന്നത് സത്യമാണ്. അപ്രതീക്ഷിതമായി ‘ക’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അന്ന് ആ ഹിറ്റ് ഡയലോഗിന് പിന്നിലെ നായികയെ കണ്ട് മുട്ടിയ കഥ പറയുകയാണ് സിനിമയുടെ അണിയറ പ്രവര്ത്തകന്. ഒരു കാലത്ത് നിരവധി ചിത്രങ്ങളില്‍ ഓര്‍ത്തെടുക്കാവുന്ന വേഷങ്ങള്‍ ചെയ്ത നടിയെ ഇന്ന് ആരും സിനിമയില്‍ വേഷങ്ങള്‍ ചെയ്യാന്‍ വിളിക്കുന്നില്ലെന്ന് ആളൂർ എൽസി പരിഭവം പറയുന്നു. പുതിയതായി സിനിമകള്‍ ചെയ്യുന്നവര്‍ തന്നെ കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് നടി എല്‍സി. ഇവരെ നല്ല വേഷം…
Read Moreപതിനെട്ടാം വയസില്‍ പ്രണയം തലയ്ക്കു പിടിച്ചതോടെ രഹസ്യവിവാഹം, ഭര്‍ത്താവുമൊത്തുള്ള ജീവിതം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചാംനിലയില്‍ നിന്ന് വീണ് മരണം, പത്തൊമ്പതാം വയസില്‍ വിടപറഞ്ഞ നടി ദിവ്യയുടെ മരണം ഇന്നും ദുരൂഹം
പ്രശസ്തിയുടെ കൊടുമുടിയിയില്‍ നിന്ന് ഓര്‍മകള്‍ മാത്രം ബാക്കിയാക്കി ദിവ്യാ ഭാരതി മരണത്തിന്റെ ദൂരൂഹതയില്‍ മറഞ്ഞിട്ട് വര്‍ഷങ്ങളേറെയാകുന്നു. ജീവിതം ഇനിയും ജീവിച്ചു തുടങ്ങാത്ത 19 വയസിലാണ് ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. അന്നും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സമസ്യയാണ് ഈ നടിയുടെ മരണം. ചുരുങ്ങിയ കാലം കൊണ്ട് ബോല്ുഡിലെ മിന്നുന്ന നക്ഷ്ത്രമായി വളര്‍ന്ന നടിയിയാരുന്നു ദിവ്യ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയില്‍ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെര്‍സോവയിലെ അഞ്ചു നില അപാര്‍ട്മന്റിന്‍ നിന്ന് ദുരൂഹതകള്‍ ബാക്കിയാക്കി ദിവ്യതാഴോട്ട് പതിക്കുന്നത്. 1974 ഫെബ്രുവരി 15 ന് ബോംബെയിലാണ് ദിവ്യ ജനിക്കുന്നത്. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു വിദ്യയുടെ യഥാര്‍ത്ഥ പേര്. പല നടിമാരേയും പോലെ സംഘര്ഷങ്ങല് മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛന് ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു…
Read Moreസൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! പുലര്‍ച്ചെ തണുപ്പും പകല്‍ സമയത്ത് കത്തുന്ന വെയിലും; ഇക്കാര്യങ്ങള്‍ക്ക് ശ്രദ്ധനല്‍കിയാല്‍ പല രോഗങ്ങളില്‍ നിന്നും ഒഴിവാകാം
റോബിൻ ജോർജ് കൊടും ചൂടിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നത്. ഇപ്പോഴാകട്ടെ പുലർച്ചെ തണുപ്പും പകൽ സമയത്ത് കത്തുന്ന വെയിലുമാണ് അനുഭവപ്പെടുന്നത്. പത്തുമണി കഴിഞ്ഞാൽ പുറത്തിറങ്ങാനാവാത്ത അത്ര ചൂടാണ് പല മേഖലകളിലും. വരും ആഴ്ചകളിൽ വേനൽ കനക്കുന്നതോടെ പല രോഗങ്ങളും മുളച്ചുപൊന്താൻ സാധ്യതയേറെയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ കുറെ വർഷങ്ങളായി സൂര്യാഘാതം മൂലമുള്ള മരണങ്ങളും കണ്ടുവരുന്നു. ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഉണ്ടാവുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. പകൽ സമയത്തെ ഉയർന്ന താപനിലയും രാത്രിയിലെ തണുപ്പും രോഗസാധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, വൈറൽപനി, ടൈഫോയ്ഡ്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലമുണ്ടാകുന്ന നിർജലീകരണം, മൂത്രത്തിലെ അണുബാധ, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങൾ പടരാനുള്ള സാധ്യതയും ഏറെ. പകൽസമയത്ത് 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള സമയത്തു വെയിലേൽക്കുന്നതു കഴിവതും ഒഴിവാക്കുകയാണു പ്രാഥമികമായി ചെയ്യാവുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യകാര്യത്തിൽ…
Read Moreനാണമില്ലേ ഇരട്ടത്താപ്പുകാരേ, മഹാരാഷ്ട്രയില്‍ ലോംഗ് മാര്‍ച്ചെന്ന് വിപ്ലവവീര്യം കൊള്ളുന്നവര്‍ കേരളത്തില്‍ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുന്നത് കണ്ടില്ലെന്ന് നടിക്കുന്നു, കേരളത്തില്‍ ഇതുവരെ ജീവനൊടുക്കിയത് പതിനഞ്ചിലേറെ കര്‍ഷകര്‍
എന്തൊരു ഇരട്ടത്താപ്പാണിത്. പറയുന്നത് കേരളത്തിലെ കര്‍ഷകരാണ്. പ്രളയാനന്തര കേരളത്തില്‍ കാര്‍ഷികവിളകളില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതും കൂടിയായതോടെ കേരളത്തിലെ കര്‍ഷകരുടെ ജീവിതം വറചട്ടിയിലാണ്. ഇടുക്കിയില്‍ മാത്രം ഇതുവരെ എട്ടുപേരാണ് ജീവനൊടുക്കിയത്. സ്വന്തം നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും ഒരുവിരല്‍ പോലും അനക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ തുനിയുന്നില്ലെന്നതാണ് ദു:ഖകരമായ സത്യം. എന്നാല്‍ മറ്റൊരു വിരോധാഭാസം എന്തെന്നാല്‍ മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ചിന് കേരളത്തിലെ ഇടത് അനുഭാവികളും സാംസ്കാരിക നായകരും നല്കുന്ന പിന്തുണയാണ്. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചും കര്‍ഷകമാര്‍ച്ചിനെ പുകഴ്ത്തിയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നവര്‍ കേരളത്തിലെ കര്‍ഷകരുടെ അവസ്ഥയെപ്പറ്റി മിണ്ടുന്നില്ല. അല്ലെങ്കില്‍ അവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അപ്രീതി പിടിച്ചു പറ്റേണ്ടി വരുമോയെന്ന് ഭയക്കുന്നു. ബാങ്കുകള്‍ ജപ്തിഭീഷണിയുമായി രംഗത്തിറങ്ങിയതാണ് കര്‍ഷകരെ ഒരു കയറിന്മേല് ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.…
Read Moreക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, ഇങ്ങനെയും ഒരു മുഖ്യമന്ത്രി!! പാക് ഒളിയാക്രമണം കനത്തപ്പോള്‍ അതിര്‍ത്തിയിലേക്ക് ഓടിയെത്തി സൈനികര്‍ക്ക് ആത്മവിശ്വാസമേകി, രാഷ്ട്രീയമല്ല രാജ്യമാണ് വലുതെന്ന് പ്രഖ്യാപിച്ച പഞ്ചാബിന്റെ മുഖ്യന് ഹീറോയാകുന്നത് ഇങ്ങനെ
അടിമുടി സൈനികനാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പാക്കിസ്ഥാന് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരെ പുല്‍വാമയില്‍ വധിച്ചപ്പോള്‍ രോക്ഷത്തോടെ അദേഹം പാക്കിസ്ഥാനോട് വിളിച്ചുപറഞ്ഞു, നിങ്ങള്‍ക്ക് വയ്യെങ്കില്‍ മറയൂ ഞങ്ങള്‍ വന്ന് മസൂദ് അസറിനെ വധിച്ചുകൊള്ളാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തിലേറിയത് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി ആയിരുന്നില്ല, ക്യാപ്റ്റനെന്ന് ഏവരും വിളിക്കുന്ന ഈ മുന്‍ സൈനികന്റെ തോളിലേറിയായിരുന്നു. ഇന്ത്യ-പാക് യുദ്ധം ആസന്നമാണെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയസമയത്ത് തലസ്ഥാനത്ത് എസിയുടെ കുളിര്മയിലായിരുന്നില്ല ക്യാപ്റ്റന്‍. പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ആവേശം പകര്‍ന്നും നാട്ടുകാരുടെ ഭയം അകറ്റിയും ദേശസ്നേഹത്തിന്റെ പുതിയ പാത തീര്‍ക്കുകയായിരുന്നു അമരീന്ദര്‍. രാജ്യസ്നേഹം ഈ സൈനികന് വെറും വാചകകസര്‍ത്തല്ല. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ നിന്നും ബിരുദമെടുത്ത അമരീന്ദര്‍ 1963 ജൂണില്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1965 ന്റ…
Read Moreനാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്കൂളുകള്‍, ഒരിക്കല്‍ പഠിക്കാന്‍ അവസരം ലഭിക്കാതിരുന്നതിന്റെ വിഷമം മാറ്റാന്‍ ഭാവിതലമുറയ്ക്കായി നല്ലകാര്യങ്ങള്‍ ചെയ്ത അലിയുടെ കഥ
അസമിലെ കരിംഗഞ്ച് ജില്ലയിലുള്ള മധുര്‍ബോണ്ട് ഗ്രാമത്തിലുള്ള അഹമ്മദ് അലി നമ്മുക്കെല്ലാം ഒരു മാതൃകയാണ്. മനസുണ്ടെങ്കില്‍ സമൂഹത്തിന് നന്മചെയ്യാന് സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം. വെറും സാധാരണക്കാരനായ വിദ്യാഭ്യാസമില്ലാത്ത സൈക്കിള്‍ റിക്ഷാവലിക്കാരനാണ് അദേഹം. എന്നാല്‍ അദ്ദേഹം തന്റെ 82-മത്തെ വയസ്സില്‍ എത്തി നില്ക്കുമ്പോള് ചെയ്ത കാര്യങ്ങള്‍ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. നാലു ദശാബ്ദക്കാലം കൊണ്ട് അഹമ്മദ് അലി ഉണ്ടാക്കിയെടുത്തത് ഒന്‍പത് സ്കൂളുകളാണ്. തന്റെ വീട്ടിലെ ദാരിദ്ര്യം കൊണ്ടാണ് അഹമ്മദ് അലിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സാധിക്കാതെ പോയത്. പട്ടിണി കിടന്നും പോകാന്‍ തയാറായാലും അടുത്തെങ്ങും അത്തരത്തില്‍ ഒരു സ്കൂള്‍ ഇല്ലാതിരുന്നതും മറ്റൊരു കാരണമായി. തന്റെ മക്കളും തന്നെ പോലെ വിദ്യാഭ്യാസമില്ലാത്തവരായി പോകുമോ എന്ന ചിന്ത അലിയെ വല്ലാതെ വിഷമിപ്പിച്ചു. ആദ്യ മകനുണ്ടായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് അദ്ദേഹം തീരുമാനിച്ചു. അന്ന് അലി താമസിച്ചിരുന്ന സ്ഥലത്ത് ഒരു സ്കൂള്‍…
Read Moreസമാധാനത്തിനായി രണ്ടു രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ ലാഹോറില്‍ ഒന്നിച്ചിരുന്ന് കരാര്‍ ഉണ്ടാക്കുമ്പോള്‍ മുഷറഫിന്റെ പട്ടാളം ഒരു ‘ പ്ലാന്‍ ബി’ ഉണ്ടാക്കുകയായിരുന്നു, പാക്കിസ്ഥാന്റെ പൊയ്മുഖത്തെ വിശ്വസിക്കരുതെന്ന് കണക്കുകള്‍ നിരത്തി അബ്ദുള്‍ റഷീദ് എഴുതുന്നു
ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധന് പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. അഭിനന്ദനെ വിട്ടയയ്ക്കാന് പാക്കിസ്ഥാന് ഒടുവില്‍ നിര്‍ബന്ധിതരായത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മഹാമനസ്കതയാണെന്ന തരത്തില്‍ ഒരുകൂട്ടര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ പാക്കിസ്ഥാന് എന്നും മുന്നില്‍ ചിരിച്ച് പിന്നില്‍ ഇന്ത്യയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളുടെ കൂടാരമാണെന്ന് മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ റഷീദ് ഫേസ്ബുക്കില്‍ കുറിക്കുന്നു. റഷീദിന്റെ വാക്കുകള്‍ – ഇമ്രാന് ഖാനെ അഭിനന്ദിക്കുന്ന ഒരുപാട് കുറിപ്പുകള്‍ കണ്ടു. നല്ലത്. ‘യുദ്ധം, യുദ്ധം’ എന്ന് എല്ലാവരും അലമുറയിടുമ്പോള്‍ ‘ശാന്തി, സമാധാനം’ എന്ന് പറയാനും ആളുണ്ടാവണം. ഇല്ലെങ്കില്‍ ലോകം ഇരുണ്ടുപോകും. പക്ഷേ, ഓര്‍ക്കണം. ഇമ്രാന് ഖാനെക്കാള്‍ മധുരമായി ഇന്ത്യയോട് സംസാരിച്ച പാക് പ്രധാനമന്ത്രിമാര്‍ ഉണ്ടായിരുന്നു. 72ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഇന്ദിരയും സിംലയില്‍ ഒപ്പിട്ടത് സുസ്ഥിര സമാധാനത്തിനുള്ള കരാറായിരുന്നു. ഇതുവരെയുള്ള സംഘര്‍ഷങ്ങള്‍ മറക്കാം…
Read Moreഅവരുടെ മനസിൽ ഒരു ചോദ്യം ബാക്കി! അവൾ ഒരിക്കൽക്കൂടി ഇതുവഴി വരുമോ? ഓട്ടോഗ്രാഫിലെ അവസാന താൾ ജെസ്നക്കായി മാറ്റിവച്ച് സഹപാഠികൾ
കാന്പസിലെ വാകമരങ്ങളുടെ തണലിൽ എല്ലാ കണ്ണുകളും ആകാംക്ഷയോടെ ഒരു വട്ടംകൂടി തെരയുകയാണ് ജെസ്നയെ. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിലെ ബികോം ഫൈനൽ ബാച്ച് അടുത്ത ദിവസം പിരിയുന്പോൾ 55 സഹപാഠികളുടെയും മനസിൽ ഒരു ചോദ്യം ബാക്കി- അവൾ ഒരിക്കൽക്കൂടി ഇതുവഴി വരുമോ?. ഓർമയുടെ ഓട്ടോഗ്രാഫിൽ അവസാന താൾ മാറ്റിവച്ചിരിക്കുകയാണ് അവർ കാണാമറയത്തെ കൂട്ടുകാരിക്കായി. ആദ്യ മൂന്നു സെമസ്റ്റർ യൂണിവേഴ്സിറ്റി പരീക്ഷകളിലും ജെസ്ന മരിയ ജെയിംസ് നേടിയ 80 ശതമാനം മാർക്കിന്റെ കുറിപ്പും നാലാം സെമസ്റ്റർ പരീക്ഷയ്ക്കു വന്ന ഹാൾ ടിക്കറ്റും നോക്കി ആകാംക്ഷയോടെ അധ്യാപകരും ചോദിക്കുന്നു, മാർച്ചിലെ ഫൈനൽ എഴുതാനെങ്കിലും ജെസ്ന വന്നിരുന്നെങ്കിൽ. കന്പി കെട്ടിയ പല്ലുകളും കറുത്ത കണ്ണടയും നേർത്ത ചിരിയും വർത്തമാനങ്ങളുമായി ജെസ്ന എന്ന വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. അവൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നെങ്കിലും മടങ്ങിവരുമെന്നും സഹപാഠികളും അധ്യാപകരും കരുതുന്നു. രണ്ടാം സെമസ്റ്റർ കഴിഞ്ഞപ്പോഴായിരുന്നു ജെസ്നയുടെ…
Read More