താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താനെന്നോടു ചോദിക്ക്…! മലയാളത്തിലെ ഒരു ഹിറ്റ് ചിത്രത്തിലെ പ്രശസ്തമായ ഡയലോഗാണിത്. അവനവനെപ്പറ്റി ഒരു തിരിച്ചറിവുണ്ടാകുന്നത് എല്ലാവർക്കും നല്ലതാണ്. നാം നമ്മോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഞാനാരാണ്? ഏതുതരത്തിലുള്ള ആളാണ്? എന്റെ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ്? പ്രധാനപ്പെട്ട വിഷയങ്ങളിൽ എന്റെ നിലപാടെന്താണ്? എന്റെ കഴിവുകളും കുറവുകളും എന്ത്? എനിക്ക് ലക്ഷ്യങ്ങൾ ഉണ്ടോ? എങ്കിൽ അതെന്തൊക്കെ? ഈ ചോദ്യങ്ങൾക്കൊക്കെ വ്യക്തമായ ഉത്തരങ്ങളും നമുക്കു വേണം. അവനവനെപ്പറ്റി വ്യക്തമായ ധാരണയുള്ളവർക്കേ അനുഭവങ്ങളിൽനിന്ന് പഠിക്കാൻ സാധിക്കൂ. അവർക്കേ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാകൂ. അവരവരുടെ കുറവുകൾ മനസിലാക്കുന്നവനേ അതിന്റെ പോരായ്മകളെ അതിജീവിക്കാൻ കഴിയൂ. നമുക്ക് ഗുണകരമല്ലാത്ത ജീവിതശൈലികളെ മാറ്റിയെടുക്കാൻ കഴിയൂ. തന്നെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാൾക്ക് മറ്റുള്ളവരെയും മനസിലാക്കാൻ കഴിയും. അവരെ ഉൾക്കൊള്ളാനും അവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും കഴിയും. ചുരുക്കിപ്പറഞ്ഞാൽ സന്തോഷകരമായ ജീവിതത്തിന്, ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ് അവനവനെപ്പറ്റിയുള്ള തിരിച്ചറിവ്. ഡോ. ജിറ്റി ജോർജ്കൺസൾട്ടന്റ്…
Read MoreCategory: RD Special
കലിപ്പന്റെ കാന്താരികൾ… ‘എനിക്കില്ലെങ്കിൽ ആർക്കും വേണ്ട’ ! സ്നേഹിച്ചു കൊല്ലുന്നവര്‍…
പി. ജയകൃഷ്ണന് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചയായ വീഡിയോകളായിരുന്നു ‘കലിപ്പന്റെ പെണ്ണ്’, ‘കലിപ്പന്റെ കാന്താരി’ തുടങ്ങിയ പേരുകളിലിറങ്ങിയ വീഡിയോകള്‍. മൂക്കത്ത് ശുണ്ഠിയുള്ള കാമുകനും അവന് വിധേയയായി കഴിയുന്ന കാമുകിയുമാണ് ഇവയിലെ പ്രധാന കഥാപാത്രങ്ങള്‍. തന്റെ ഇഷ്ടാനുസരണം വസ്ത്രമിട്ടില്ലെങ്കില്, തന്നോട് പറയാതെ പുറത്തുപോയാല്‍, മറ്റാര്‍ക്കെങ്കിലുമൊപ്പം ബൈക്കില്‍ യാത്ര ചെയ്താൽ…. സ്ഥലകാലബോധമില്ലാതെ കാമുകിയോട് തട്ടിക്കയറുന്ന കാമുകനാണ് കലിപ്പന്. കാമുകന് എന്ത് പറഞ്ഞാലും അതെല്ലാം അംഗീകരിച്ച്, അയാളുടെ ദേഷ്യവും ധാര്‍ഷ്ട്യവും സമ്മതിച്ചുകൊടുത്ത് വിനീതവിധേയയായ കാമുകിയാണ് വീഡിയോയിലെ നായിക. പുതുതലമുറയിലെ കമിതാക്കളുടെ പ്രതിനിധികളാണ് ഈ കഥാപാത്രങ്ങൾ. ‘എനിക്കില്ലെങ്കിൽ ആർക്കും വേണ്ട’ പരസ്പരം പ്രണയിച്ചവരില്‍ ഒരാള്‍ ഒഴിവായി പോകുകയോ, മറ്റൊരാളെ വിവാഹം കഴിക്കുകയോ ചെയ്താൽ അത് സഹിക്കാനോ ക്ഷമിക്കാനോ അപ്പുറത്തുള്ളയാള്‍ തയാറാകുന്നില്ല. പകരം ഒരുപാടുനാൾ ജീവനു തുല്യമായി കണ്ടിരുന്ന പാതിയെ അരുംകൊല ചെയ്യുന്നു. ‘അവള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട’ എന്ന പക്വതയുള്ള ചിന്തയ്ക്ക്…
Read Moreഅടൂർഭാസിയുടെ രൂപസാദൃശ്യത്താൽ വലഞ്ഞ ഹരികുമാർ…
എസ്. മഞ്ജുളാദേവി “”എന്റെ അമ്മാവന്റെ (അടൂർ ഭാസി) രൂപവും ഭാവവുമെല്ലാം എന്റെ രക്തത്തിലൂടെ എനിക്കു ലഭിച്ചതാണ്. അഭിനയജീവിതത്തിൽ ബോധപൂർവം ഞാനൊരിക്കലും ഭാസി മാമനെ അനുകരിച്ചിട്ടില്ല. മാത്രമല്ല ആ അഭിനയശൈലിയിൽനിന്ന് പരമാവധി മാറിനില്ക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഏതോ ഘടകങ്ങൾ ആണ് എന്നെ ഇങ്ങനെ ആക്കി തീർക്കുന്നത്.”- മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് അടൂർ ഭാസിയുടെ രൂപവും അഭിനയവും അനന്തരവനായ ബി. ഹരികുമാറിന് അതേപടി കിട്ടിയതിനെക്കുറിച്ചുള്ള ചോദ്യത്തിനു ഇങ്ങനെയാണ് ബി. ഹരികുമാർ മറുപടി നല്‍കിയത്. മലയാളസാഹിത്യത്തിലെ കുലപതിയായ സി.വി. രാമൻ പിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യ ചക്രവർത്തി ഇ.വി. കൃഷ്ണപിള്ളയുടെയും ചെറുമകൻ ആയിട്ട് ജനിക്കുവാൻ കഴിയുക. അതൊരു ഭാഗ്യം തന്നെയായിരുന്നു. പോരാത്തതിനു അമ്മ ഓമനക്കുട്ടി അമ്മയുടെ സഹോദരനായിരുന്നു അടൂർ ഭാസി. അമ്മാവനായ അടൂർഭാസിയുമായുള്ള അത്ഭുതകരമായ സാദൃശ്യത്തെക്കുറിച്ച് പലതവണ ഹരികുമാർ പറഞ്ഞിട്ടുണ്ട്. അതീവ രസകരമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഈ പൈതൃക സന്പത്ത്…
Read Moreമാറ്റിവയ്ക്കേണ്ടിവന്ന വലിയൊരാഗ്രഹം! പ്രശസ്ത ന്യൂറോ വിദഗ്ധൻ ഡോ. ബി. ഇക്ബാൽ എംഎ മലയാളം കോഴ്സിനു ചേർന്നശേഷം ഫേസ്ബുക്കിൽ കുറിച്ചത്
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ പരിപാടിയിൽ എംഎ മലയാളം കോഴ്സ് പഠിക്കാൻ രജിസ്റ്റർ ചെയ്ത വിവരം അറിയിക്കാൻ സന്തോഷമുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റും മറ്റും പരിശോധന നടത്തി രേഖകൾ പ്രോ വൈസ്ചാൻസലർ ഡോ. എസ്.വി. സുധീറിനെ ഏല്പിച്ചു. ഇതേ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നതിന് എന്റെ അടുത്ത സുഹൃത്തും ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻകാല പ്രവർത്തകനും നാടകകൃത്തും പ്രസാധകനുമായ കെ. ഭാസ്കരനും യാദൃച്ഛികമായി അതേസമയം ഇവിടെ എത്തിയിരുന്നത് ആഹ്ളാദകരമായ അനുഭവമായി. പ്രധാന പഠന-പ്രവർത്തന മേഖല മെഡിക്കൽ-ഉന്നതവിദ്യാഭ്യാസ രംഗങ്ങളായിരുന്നെങ്കിലും ചെറുപ്പം മുതൽ മലയാളഭാഷയും സാഹിത്യവും ഔപചാരികമായി വിദൂരവിദ്യാഭ്യാസ രീതിയിലെങ്കിലും പഠിക്കണമെന്നത് എന്റെ വലിയൊരാഗ്രമായിരുന്നു. മലയാളം എംഎ ചങ്ങനാശേരി എസ്ബി കോളജിൽനിന്നു പാസായ എന്റെ ജ്യേഷ്ഠൻ കെ.ബി.എം. ഹുസൈൻ കേരള സർവകലാശാലയിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകനായിരുന്നു. എന്റെ ജ്യേഷ്ഠൻ കെ.ബി.എം. ഷാഫിയുടെ മകൾ വിനീത എംഎ മലയാളം ബിരുദധാരിണിയാണ്. ഇപ്പോൾ സെക്കൻഡറി സ്കൂൾ…
Read Moreഹൊറര്‍ സിനിമകളുടെ ഇഷ്ടക്കാരി! ചോദ്യംചെയ്യല്‍ എങ്ങനെ? ഗൂഗിളിൽ പരതി ഗ്രീഷ്മ; സ്നേഹിച്ചു കൊല്ലുന്നവര്‍-2
പി. ജയകൃഷ്ണന് കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകൻ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ കൊലപാതകം സംബന്ധിച്ച് ഗൂഗിളില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. എങ്ങനെ കൊലപാതകം നടത്താം എന്നത് സംബന്ധിച്ചായിരുന്നില്ല ഗ്രീഷ്മ ഗൂഗിളില്‍ തെരഞ്ഞത്. പോലീസിന്റെ ചോദ്യംചെയ്യല്‍ എങ്ങനെയൊക്കെയായിരിക്കുമെന്ന് ഗൂഗിള്‍ നോക്കി മനസിലാക്കുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തെങ്കിലും ഒരു പതര്‍ച്ചയും ഗ്രീഷ്മ പ്രകടിപ്പിച്ചില്ല. പക്ഷേ, മാതാപിതാക്കള്‍ക്കൊപ്പവും തനിച്ചുമുള്ള മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പതറി. ഒടുവിൽ എല്ലാം ഏറ്റുപറഞ്ഞു. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഷാരോണിന്റെ കൈവശമുണ്ടായിരുന്നു. പലതവണ ആവശ്യപ്പെട്ടുവെങ്കിലും ഇവ ഡിലീറ്റ് ചെയ്യുന്നതിനോ ഗ്രീഷ്മയ്ക്ക് നല്‍കുന്നതിനോ ഷാരോണ്‍ തയാറായില്ല. മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ ഗ്രീഷ്മ, ഈ ദൃശ്യങ്ങള്‍ പ്രതിശ്രുതവരന് ഷാരോണ്‍ കൈമാറുമോ എന്നും ഭയന്നു. ഷാരോൺ ജീവിച്ചിരുന്നാൽ തന്റെ ജീവിതം ശുഭകരമാകില്ലെന്ന കുടിലചിന്തയിൽ, ഏറെനാൾ ഹൃദയത്തിനുള്ളിൽ വച്ചാരാധിച്ച ചെറുപ്പക്കാരനെ…
Read Moreശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സ്ത്രീ ആയാലും പുരുഷന് ആയാലും ഈ അഞ്ച് സത്യങ്ങൾ അറിയൂ… ശാന്തി ഉറപ്പ് !
ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന സ്ത്രീ ആയാലും പുരുഷന് ആയാലും അഞ്ച് സത്യങ്ങള്‍ അറിയണം. 1. വാര്‍ദ്ധക്യം വരും – അത് ഒഴിവാക്കാന്‍ ആവില്ല 2. രോഗങ്ങള്‍ വരും – ഒഴിവാക്കാന്‍ ആവില്ല 3. മരണം -ഒഴിവാക്കാന്‍ ആവില്ല 4. എന്റെ ബന്ധുക്കൾ, പ്രിയപ്പെട്ടവർ പിരിഞ്ഞു പോകും -ബന്ധങ്ങള്‍ ശാശ്വതം അല്ല. 5. ഞാന്‍ അനുഭവിക്കുന്നത് എന്റെ കര്‍മഫലങ്ങള്‍ ആണ്. അതിനു ഞാന്‍ മാത്രം ആണ് ഉത്തരവാദി… ഈ അഞ്ചു കാര്യങ്ങള്‍ മനനം ചെയ്തു പൂര്‍ണമായും മനസിലാകുമ്പോള്‍ നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുന്നു… വാര്‍ദ്ധക്യം അനിവാര്യം എന്ന് അറിയുമ്പോള്‍ യൗവ്വനത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു, അല്ലെങ്കില്‍ കുറയുന്നു.രോഗങ്ങള്‍ വരാം എന്ന് അറിയുമ്പോള്‍ ആരോഗ്യത്തിന്റെ അഹങ്കാരം ഇല്ലാതെ ആകുന്നു. മരണം ഒഴിവാക്കാന്‍ പറ്റില്ല എന്ന് അറിയുമ്പോള്‍ സുഖജീവിതം എന്ന അഹങ്കാരം കുറയുന്നു.ബന്ധങ്ങള്‍ സ്ഥിരം അല്ല എന്ന് അറിയുമ്പോള്‍ മരണശോകം മാറുന്നു. പ്രിയരുടെ വിയോഗം…
Read More‘തേപ്പ് ’ കിട്ടിയാൽ തട്ടും! സ്നേഹിച്ചു കൊല്ലുന്നവര്‍ -1
പ്രണയങ്ങൾ വലിയ ദുരന്തങ്ങളായി മാറുന്ന അസാധാരണ കാഴ്ചകളിലൂടെയാണ് വർത്തമാനകാല കൗമാരവും യൗവനവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഗ്രീഷ്മമാരും ശ്യാംജിത്തുമാരും ഒരറപ്പും കൂടാതെ പ്രണയക്കൊലവിളി നടത്തുന്നു. പ്രണയനൈരാശ്യത്തിൽ കാമുകിയെ (കാമുകനെ) വകവരുത്താൻ തീരുമാനിക്കുകയും അതിക്രൂരമായി അത് നടപ്പാക്കുകയും ചെയ്യുന്നു. സ്നേഹിച്ചു കൊന്നുവെന്നു പറഞ്ഞാല്‍ ഇന്ന് പഴയകാലത്തെ തമാശയ ല്ല. പ്രണയം പൊളിഞ്ഞാല്‍ പഴയപോലെ പ്രണയനൈരാശ്യമല്ല, പ്രണയപ്പകയാണ്. ആലപ്പുഴയിലെ പോലീസുകാരി സൗമ്യ, തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിനി നീതു, കെവിന്, ആതിര, മാനസ, ദൃശ്യ, കാക്കനാട് സ്വദേശിനി ദേവിക, പാനൂര്‍ സ്വദേശി വിഷ്ണുപ്രിയ… ഏറ്റവുമൊടുവില്‍ പ്രണയക്കൊലകളുടെ ഇരകളുടെ പട്ടികയിൽ പാറശാലയിലെ ഷാരോണ്‍ രാജ് എന്ന ഒരു ആ ഹതഭാഗ്യന്റെ പേര് കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഗ്രീഷ്മ കൂട്ടുകാരനെ തീർത്തത് ‘ഭാവി’ സുരക്ഷിതമാക്കാന്‍ തമിഴ്നാട് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയില്‍ താമസിക്കുന്ന ഗ്രീഷ്മയ്ക്ക് ബിരുദത്തിൽ റാങ്ക് ഉണ്ടായിരുന്നു. തക്കല മുസ് ലിം ആര്‍ട്സ്…
Read Moreആധാർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? പാസ്വേഡ് എന്തായിരിക്കും ? അറിയേണ്ട കാര്യങ്ങള്‍…
നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെടുകയോ പെട്ടെന്ന് ആവശ്യം വരികയോ ചെയ്താൽ നിങ്ങൾക്ക് എളുപ്പംതന്നെ അത് നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് എടുക്കാനാകും. എങ്ങനെ ഡൗൺലോഡ് ചെയ്യാം? * മൊബൈലിൽ uidai എന്ന് ഗൂഗിൾ സെർച്ച് ചെയ്യുക.* അപ്പോൾ കാണുന്ന ആദ്യത്തെ സൈറ്റിൽ ക്ലിക്ക് ചെയ്യുക. * അവിടെ Get Aadhaar എന്ന ഓപ്ഷനു കീഴിൽ ഉള്ള Download Aadhaar ക്ലിക്ക് ചെയ്യുക.* അവിടെ വീണ്ടും ഡൗൺലോഡ് ആധാർ ക്ലിക്ക് ചെയ്യുക. * തുടർന്ന് ആധാർ നമ്പറും സുരക്ഷാകോഡും നൽകുക.* sent otp യിൽ ക്ലിക്ക് ചെയ്യുക. * ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകുക.* verify and download ക്ലിക്ക് ചെയ്യുക. * ഈസമയം ആധാർ മൊബൈൽ ഫോണിൽ ഡൗൺലോഡ് ആയിട്ടുണ്ടാവും. * ഫോണിൽ അത് തുറക്കാൻ പാസ്വേഡ് ആവശ്യമാണ്. നിങ്ങളുടെ പേരിന്റെ…
Read Moreഗ്രേസ് മാർക്കിനായി തുടങ്ങി, പ്രചോദനമായത് കൂട്ടുകാരൻ! കാക്കിക്കുള്ളിലെ മസിൽമാനെക്കുറിച്ച്…
സീമ മോഹൻലാൽ കള്ളനെ പിടിക്കലും കേസ് അന്വേഷണവും മാത്രമല്ല, ശരീരസൗന്ദര്യത്തിലും ഏറെ ശ്രദ്ധിക്കുന്നവരാണ് തങ്ങളെന്നു തെളിയിച്ചിരിക്കുകയാണ് കെഎപി ഒന്നാം ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനായ ബി.റ്റി. ശ്രീജിത്ത്. തിരുവനന്തപുരം ഗാന്ധിപാർക്കിൽ നടന്ന ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ കേരള പോലീസായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് തൃപ്പൂണിത്തുറ എരൂർ ബംഗ്ലാവുംപറന്പിൽ ശ്രീജിത്ത്. 2020 ൽ പോലീസ് സേനയിൽ ചേർന്ന ശ്രീജിത്തിനെ ഇത് രണ്ടാം തവണയാണ് മിസ്റ്റർ കേരള പോലീസ് പട്ടം തേടിയെത്തുന്നത്. മിസ്റ്റർ കേരള 2021 എന്ന പട്ടവും ശ്രീജിത്തിന് സ്വന്തമാണ്. ഗ്രേസ് മാർക്കിനായി തുടങ്ങിയത് എറണാകുളം മഹാരാജാസ് കോളജിൽ ബിരുദ പഠനകാലത്ത് ഗ്രേസ് മാർക്ക് കിട്ടാനായാണ് ശ്രീജിത്ത് ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്തു തുടങ്ങിയത്. 2012 ൽ ഗോൾഡ് മെഡലോടെ ചാന്പ്യനായി. തുടർന്നുള്ള അഞ്ചു വർഷവും ബോഡി ബിൽഡിംഗ് ഗോൾഡ് മെഡലോടെയാണ് ശ്രീജിത്ത് വിജയിച്ചത്. 2015-ൽ മിസ്റ്റർ എംജി യൂണിവേഴ്സിറ്റി, 2016 ൽ…
Read More‘നോ’ പറഞ്ഞാൽ എന്താ കുഴപ്പം? വേർപിരിയലുകൾ തീർച്ചയായും വേദനാജനകമാണ്, പക്ഷേ…! ഡോ. ജിറ്റി ജോർജ് പറയുന്നു…
‘നോ’ പറയാൻ മടിയുള്ളവർ ഉണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല. നോ പറയുന്പോൾ അത് ഉൾക്കൊള്ളാൻ എത്രപേർക്കു കഴിയും? ഒരു പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറയുന്പോൾ അവളത് നിരസിച്ചാൽ എങ്ങനെയായിരിക്കും പ്രതികരണമുണ്ടാകുക? ആ വ്യക്തിയുടെ സ്വത്വം മാനിച്ച് വേറൊരു വഴിയിലേക്ക് നടക്കാൻ കഴിയുമോ? ഇങ്ങനെയുള്ള സന്ദർഭങ്ങൾ പലതും അരുംകൊലയിലേക്ക് എത്തുന്നു. ജീവിതം ഉയർച്ചതാഴ്ചകളുടേതാണ്. പരാജയങ്ങളെ, പരിഹാസങ്ങളെ, എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളാൻ നാം പഠിക്കേണ്ടിയിരിക്കുന്നു, അതാരിൽനിന്ന് ആയാലും. ഇതിനായി ആദ്യം ചെയ്യേണ്ടത് മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാൻ പഠിക്കുകയാണ്. ഇതുവഴി വ്യക്തികളെ, അവരുടെ സാഹചര്യങ്ങളെ കൂടുതൽ മനസിലാക്കാൻ സാധിക്കും. അവരുടെ ചിന്തകളെ ബഹുമാനിക്കാനും നിലപാടുകൾ അംഗീകരിക്കാനുമുള്ള മനസ് നമുക്കുണ്ടാകും. പ്രണയം നിരസിക്കപ്പെടുന്പോൾ, സൗഹൃദം മുറിപ്പെടുന്പോൾ വളരെ ലാഘവത്തോടെ വേറൊരു ജീവിതത്തിലേക്ക് പോകാൻ സാധിക്കും എന്നല്ല. തീർച്ചയായും വേർപിരിയലുകൾ വേദനാജനകമാണ്. എന്നാൽ മറ്റേയാളുടെ തീരുമാനത്തെ മാനിക്കുന്പോൾ വേറൊരു വഴിയിലേക്ക് നടക്കാൻ അത് നമ്മെ പ്രേരിപ്പിക്കും.…
Read More