പുരാവസ്തു വില്പനക്കാരനെന്ന് അവകാശപ്പെട്ടു കോടികള്‍ തട്ടിയെടുത്ത ചേര്‍ത്തല വല്ലയില്‍ വീട്ടില്‍ മോന്സന് മാവുങ്കലിനെ(25) സെപ്റ്റംബര്‍ 25നായിരുന്നു ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ്, സിദ്ദിഖ്, ഇ.എ. സലീം, എം.ടി. ബഷീര്‍, തൃശൂര്‍ സ്വദേശി അനൂപ് വി. അഹമ്മദ്, മഞ്ചേരി സ്വദേശി ഷാനിമോന്‍ എന്നിവര്‍ തട്ടിപ്പു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതുവഴി തന്റെ അക്കൗണ്ടിലേക്ക് 2,62,600 കോടി രൂപ വന്നിട്ടുണ്ടെന്ന് ഇയാള്‍ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ പണം വന്നിട്ടുള്ളതായി ബാങ്ക് രേഖകളും കാണിച്ചു. അക്കൗണ്ട് ഇല്ല ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ക്കു ഡല്‍ഹിയില്‍ ബാങ്ക് അക്കൗണ്ട് ഇല്ലെന്നു കണ്ടെത്തി. ഇയാളുടെ കൈവശമുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്നു സെപ്റ്റംബര്‍ 28ന് ക്രൈംബ്രാഞ്ച് എസ്പി കെ.ജെ. സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. പിന്നീടായിരുന്നു…
Read MoreCategory: RD Special
കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും എങ്ങനെ അപേക്ഷിക്കാം ? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുതേ…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐസിഎംആറിന്റെയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പിഎച്ച്സി വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍…
Read Moreകോവിഡ് മരണം സ്ഥിരീകരിക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ? അപേക്ഷ നൽകുന്നതിനായി ചെയ്യേണ്ടുന്ന കാര്യങ്ങൾ
കാസർഗോഡ്: ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾ കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപേക്ഷ, രേഖകകളിലെ തിരുത്തൽ, പരാതി എന്നിവക്കായി ഓൺലൈൻ മുഖേന എഡിഎം ചെയർപേഴ്സൺ ആയ സമിതിക്കാണ് സമർപ്പിക്കേണ്ടത് covid19.kerala.gov.in/ death info എന്ന ലിങ്കിലാണ് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അപേക്ഷ സമർപ്പിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടത്. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുകൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണത്തിന്റെ കണക്കിലുണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കളക്ടർക്ക് നൽകാം. ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പിന്റെ മാർഗ നിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ ലഭിച്ച ഡെത്ത് ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിനു പുറമേ ഒരു രേഖ കൂടി ആവശ്യം ഉണ്ടെങ്കിൽ…
Read Moreആ 10 മുറികൾ, 12 ജീവനക്കാർ ! ഒരു സുപ്രഭാതത്തില്‍ പൂട്ടി താക്കോല്‍ പോലും നല്‍കാതെ കടന്നു, വാടകയും നല്‍കിയില്ല…
നാട്ടുകാരുമായി ബന്ധമില്ലായിരുന്നെങ്കിലും സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പ്രയാണം. പ്രവാസി ജീവിതം (നാടുവിട്ടോടല്) കഴിഞ്ഞ് എത്തിയപ്പോള്‍ വടക്കേ അങ്ങാടി കവലയ്ക്കു സമീപത്തും പള്ളിപ്പുറത്തും സൗന്ദര്യ വര്‍ധക ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചു. പോലീസിന്റെ രഹസ്യാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നതങ്ങളിലെ പിടിപാട് ഇതിനെ മുക്കി. ഏതാനും വര്‍ഷം മുമ്പാണ് ചേര്‍ത്തല നഗരത്തിനടുത്തു വല്ലയില്‍ ക്ഷേത്രത്തിനു സമീപത്തെ പിതാവിന്റെ കുടുംബഭൂമിയില്‍ വീടു നിര്‍മിച്ചത്. അവിടെയും പ്രദേശവാസികളുമായി കാര്യമായ ബന്ധമൊന്നുമില്ലായിരുന്നു. ചേര്‍ത്തലയിലെ ചിലരുടെ കൂടി പങ്കാളിത്തത്തോടെയാണ് ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ 12 ജീവനക്കാർ കോസ്മോസ് എന്ന പേരില്‍ പള്ളിപ്പുറം എന്‍എസ്എസ് കോളജ് ജംഗ്ഷനു സമീപമാണ് സൗന്ദര്യ വര്‍ധക ചികിത്സാകേന്ദ്രം തുടങ്ങിയത്. 2009 ജനുവരിയിലായിരുന്നു ഇവിടെ കോസ്മോസ് പ്രവര്‍ത്തനം തുടങ്ങിയത്. പത്തു മുറികളാണ് വാടകയ്ക്ക് എടുത്തിരുന്നത്. മുന്തിയയിനം കാറുകളില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ…
Read Moreചെറിയൊരു ചെടി ചലഞ്ച്; ഇപ്പോൾ വീട് ഒരു പൂങ്കാവനം; ചെടികൾ പരിപാലിക്കുന്നതിലൂടെ ലഭിക്കുന്ന മാനസികോല്ലാസം ചെറുതല്ലെന്ന് ഗ്ലോസി ജോണ്‍
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് കാലത്തെ വിരസത മാറ്റാൻ ചെടി ചലഞ്ച് നടത്തി ഒരു വർഷം കൊണ്ട് വീടാകെ പൂന്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് സൈക്കോളജിസ്റ്റായ വരന്തരപ്പിള്ളി മുരിങ്ങത്തുപറന്പിൽ ഗ്ലോസി ജോണ്‍. ഒരു വർഷം മുന്‍പ് ഒരു പൂച്ചെടിപോലുമില്ലാതിരുന്ന വീടിപ്പോൾ പൂങ്കാവനം പോലെയാണ്. വെറുതേ ഒരു നേരംപോക്കായി തുടങ്ങിയതാണു പ്ലാന്റ് കളക്ഷൻ. കിട്ടുന്നിടത്തുനിന്നെല്ലാം പൂച്ചെടികൾ ശേഖരിച്ചു വീട്ടിലെത്തിക്കുകയായിരുന്നു ഗ്ലോസി. ഇന്നു മുപ്പതോളം ഇനം ഓർക്കിഡുകൾ അടക്കം മുന്നൂറോളം ഇനങ്ങളിൽപ്പെട്ട പൂച്ചെടികളുണ്ട് ഇവിടെ. ജല സസ്യങ്ങൾ, ഇൻഡോർ പ്ലാന്റുകൾ തുടങ്ങി നിറങ്ങളുടെയും മറ്റും വകഭേദമെടുത്താൽ പൂവിടാത്തതും പൂക്കുന്നതുമായ നൂറുകണക്കിനു ചെടികൾ മുറ്റത്തും അകത്തുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ടെറസിലും മതിലിലും തുടങ്ങി കിട്ടാവുന്ന സ്ഥലത്തെല്ലാം ഇത്തരം ചെടികൾകൊണ്ട് നിറച്ചിരിക്കുകയാണ്.തന്റെ കളക്ഷനിലെ ഓർക്കിഡുകൾ ആദ്യമായി പൂത്തതിന്റെ സന്തോഷത്തിൽകൂടിയാണ് ഈ യുവ വീട്ടമ്മ. പൂവിടാൻ പിശുക്കുകാണിക്കുന്ന ഓർക്കിഡുകളിൽ പതിനഞ്ചോളം ഇനങ്ങളാണ് ഇപ്പോൾ ഒന്നിച്ചു പൂത്തു നിൽക്കുന്നത്. ചെടികൾ…
Read Moreതട്ടിപ്പെല്ലാം ഒറിജിനലാ! ഒറ്റദിവസം എല്ലാം തീർന്നു; ഡോ. മോന്സന് മാവുങ്കലിന്റെ കാപട്യജീവിതത്തിലൂടെ…
ചേര്‍ത്തല നഗരത്തിനോടു ചേര്‍ന്നുള്ള വല്ലയില്ഭാഗത്തു ദീപാലംകൃതമായ വീട്ടില്‍ വിശേഷപ്പെട്ട ചടങ്ങ് നടക്കുകയായിരുന്നു അന്ന്. വിദേശ നിര്‍മിത കാറുകളടക്കം മതില്‍ക്കെട്ടിനകത്തും ചേര്‍ന്നും കിടന്നിരുന്നു. പൊടുന്നനെയാണ് പോലീസ് വേഷത്തിലും മഫ്തിയിലും ഒരുസംഘം ആഘോഷം നടക്കുന്ന വീടിനകത്തേക്കു കയറിയത്. നിമിഷ നേരംകൊണ്ടു ഗൃഹനാഥനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ സുരക്ഷാഭടന്മാർ അറസ്റ്റിനെ ആദ്യഘട്ടത്തിൽ ചെറുക്കാനായി ഒാടിയെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണു വന്നതെന്നറിഞ്ഞതോടെ പിന്‍വാങ്ങി. സമീപവാസികളില്‍ ചിലര്‍ ബഹളം കേട്ടു സംഭവം മൊബൈലില്‍ പകര്‍ത്തിയെങ്കിലും പോലീസ് അധികൃതര്‍തന്നെ അതും മായ്ച്ചുകളഞ്ഞതോടെ കാര്യമായ വിവരങ്ങൾ നാട്ടുകാർക്കു പിടികിട്ടിയില്ല. അടക്കം പറച്ചിലുകള്‍ ഉണ്ടായെങ്കിലും പിറ്റേന്നത്തെ പത്രങ്ങള്‍ വന്നപ്പോഴാണ് നാടും നാട്ടാരും ശരിക്കും ഞെട്ടിയത്. പുരാവസ്തു വില്പനക്കാരനും ഡോക്ടറുമൊക്കെയായി അറിയപ്പെട്ടിരുന്ന ആദരണീയനായ മോന്സന് മാവുങ്കൽ അറസ്റ്റിൽ!. ഒറ്റദിവസം എല്ലാം തീർന്നു കള്ളങ്ങള്‍ കൊണ്ടു കെട്ടിപ്പടുത്ത ചീട്ടുകൊട്ടാരവും അതിലെ രാജാവുമാണ് ആ ഒറ്റ ദിവസം കൊണ്ടുവീണത്. ഒപ്പം ഡോ. മോന്സന്…
Read Moreഎന്തൊരു ദുരൂഹത, അവിശ്വനീയം..! ആ ദ്വീപിലേക്ക് പോയവരാരും മടങ്ങി വന്നിട്ടില്ല; കെട്ടുകഥകളോ?
ലോകത്തിലെ ഏറ്റവും ദുരൂഹമായ ദ്വീപ് എന്ന വിശേഷണമാണ് കെനിയയിലെ എൻവൈറ്റനേറ്റ് ദ്വീപിനുള്ളത്. ഈ ദ്വീപിലേക്കു പോകുന്നവരാരും മടങ്ങി വരാറില്ലെന്നാണ് പറയുന്നത്. മാന്ത്രിക കഥകളിൽ മാത്രം ഇങ്ങനൊരു സ്ഥലത്തെക്കുറിച്ചു കേട്ടിട്ടുള്ളതെന്നു തോന്നിക്കുമെങ്കിലും സംഗതി സത്യമാണ്. എൻവൈറ്റനേറ്റിന്റെ അർഥം തന്നെ ഗോത്രഭാഷയിൽ “നോ റിട്ടേൺ’ എന്നാണ്. അതായത് ഈ ദ്വീപിൽ പോയവവരാരും തിരിച്ചു വരില്ലെന്നർഥം. കെനിയയിലെ ടെർക്കാന തടാകത്തിലെ ഒരുപാട് ദ്വീപുകളിൽ ഒന്നുമാത്രമാണ് എൻവൈറ്റനേറ്റെങ്കിലും ദുരൂഹതയുടെ കാര്യത്തിൽ ഒന്നാം സ്ഥാനമാണ് ഈ ദ്വീപിന്. എന്തൊരു ദുരൂഹത ഒരിക്കൽ, ബ്രിട്ടീഷ് പര്യവേഷകൻ വിവിയൻ ഫ്യൂക്സും അദ്ദേഹത്തിന്റെ സംഘവും എൻവൈറ്റനേറ്റ് സന്ദർശിക്കാൻ പോയി. എന്നാൽ ഇവരെ കാണാതായതോടെയാണ് ദ്വീപ് പുറം ലോകത്തു ചർച്ചയായി തീരുന്നത്. 1935ലാണ് ഫ്യൂക്സും സംഘവും ടെർക്കാന തടാകത്തിനു ചുറ്റുമുള്ള ദ്വീപുകളെക്കുറിച്ചു പഠിക്കാൻ തന്റെ സംഘമായി പോയത്. ഫ്യൂക്സിന്റെ സംഘത്തിൽനിന്നു മാർട്ടിൻ ഷെഫ്ലിസ്, ബിൽ ഡേസൺ എന്നീ രണ്ടുപേരെ അദ്ദേഹം…
Read Moreപ്രണയക്കൊല! ഭീതി പകർന്ന 2019; എല്ലാവരും തന്നെ മുപ്പതിനു താഴെ പ്രായമുള്ളവര്‍
കോട്ടയം: പ്രണയ നൈരാശ്യം എന്ന മാനസിക ദുർബലതയുടെ പേരിൽ പണ്ടും പെണ്‍കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ അരങ്ങേറിയിട്ടുണ്ടെങ്കിലും അതിന്റെ ഏറ്റവും ഭീകര രൂപം കണ്ടത് 2019ലാണ്. നാലു പെൺകുട്ടികളാണ് ആ വർഷം മാസങ്ങളുടെ ഇടവേളകളിൽ നിരാശാ കാമുകൻമാരുടെ കൊലക്കത്തിക്ക് ഇരയായി മാറിയത്. എല്ലാവരും തന്നെ മുപ്പതിനു താഴെ പ്രായമുള്ളവരാണ് റോഡരികിലും വീട്ടുമുറ്റത്തുമൊക്കെയായി പിടിഞ്ഞു വീണു മരിച്ചത്. 1. 2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. 2. 2019 ഏപ്രിൽ നാലിനു തൃശൂരിലെ ചിയ്യാരത്ത് നീതു എന്ന ഇരുപത്തുരണ്ടുകാരിയെ നിരാശാ കാമുകൻ വീട്ടിലെത്തി കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. 3. രണ്ടു ആഴ്ചകൾക്കുശേഷം 2019 ജൂണ്‍ 15ന് സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് പ്രണയ നിരാസത്തിന്റെ പേരിൽ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്തി. 4. 2019 ഒക്ടോബറിലാണ് മലയാളികളെ ഞെട്ടിച്ച അടുത്ത പ്രണയദുരന്തം. ഒക്ടോബർ ഒൻപതിന്…
Read Moreഇന്ന് ലോക ഹൃദയദിനം! സൗഹൃദമാകാം ഹൃദയവുമായി…
സീമ മോഹന്‍ലാല്‍ ഹൃദ്രോഗങ്ങളില്‍ ഏറ്റവും മാരകമായതാണ് ഹൃദയാഘാതം. ഒരു വ്യക്തിയെ മരണത്തിലേക്കു നയിക്കുന്ന രോഗങ്ങളിൽ കൂടിയപങ്കും ഹൃദയാഘാതമായി മാറിയിരിക്കുന്നു. ഹൃദയാഘാതം ഉണ്ടാകുന്ന രോഗികളിൽ കൂടുതൽ പേരിലും അതു തടഞ്ഞുനിര്‍ത്താന്‍ കഴിയുമായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ സമൂഹം വേണ്ടത്ര ശ്രദ്ധ ചെലുത്തിക്കാണുന്നില്ല. അസുഖം വന്നതിനുശേഷം ചികിത്സിക്കുന്നതിലാണ് നാം ശ്രദ്ധിക്കുന്നത്. അസുഖം എങ്ങനെ വരാതെ കാക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അതുകൊണ്ടുതന്നെ അസുഖം വന്നുകഴിഞ്ഞാല്‍ പിന്നെ ആശുപത്രിയും മരുന്നുമായി ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണുള്ളത്. അറിവില്ലായ്മയല്ല ഇതിന് കാരണം. മറിച്ച് സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള അശ്രദ്ധയും നിസാര മനോഭാവവുമാണ്. അല്പം ശ്രദ്ധിച്ചാല്‍ ഹൃദയാരോഗ്യം സംരക്ഷിച്ചു നിര്‍ത്താനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും കഴിയുമെന്നതാണ് വസ്തുത. തിരിച്ചറിയുക ഹൃദ്രോഗത്തെ പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുക എന്നതാണ്. കുടുംബപരമായി പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവയുള്ളവരും പുകവലി ശീലമുള്ളവരും ഹൃദ്രോഗ ഭീഷണി നേരിടുന്നവരാണ്. ഇന്ത്യന്‍…
Read Moreമയക്കാൻ വല! യൗവനവും കൗമാരവും കവർന്ന് അതിവേഗം ബഹുദൂരം മുന്നേറുകയാണ് രാജ്യത്തിന്റെ ലഹരി ആസക്തി! ആരു കൂച്ചുവിലങ്ങിടും?
യൗവനവും കൗമാരവും കവർന്ന് അതിവേഗം ബഹുദൂരം മുന്നേറുകയാണ് രാജ്യത്തിന്റെ ലഹരി ആസക്തി. ഈ വിപത്തിന്റെ ഏറ്റവും വലിയ ഇടത്താവളമായി കേരളവും മാറിയിരിക്കുന്നു. കൗമാരക്കാരികൾ മുതൽ കുടുംബിനികൾ വരെയുള്ള സ്ത്രീകളും ലഹരിയുടെ ഈ മായാ ലോകത്തു മതിമറക്കുന്നു. സ്കൂൾ കുട്ടികളും മാഫിയയുടെ ഇരകളായി മാറി. പ്രലോഭനത്തിനും ഭീഷണിക്കുമൊടുവില് ലഹരിയില്ലാത്ത ജീവിതത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം നരകയാതനയിലേക്കാണ് അവരെയെത്തിച്ചിരിക്കുന്നത്. ഇത്തരത്തിൽ കച്ചമുറുക്കുന്ന രാജ്യാന്തര ലഹരി മാഫിയ്ക്ക് ആരു കൂച്ചുവിലങ്ങിടും..? മയക്കാൻ വല ഭാവി തലമുറയെ വേരോടെ നശിപ്പിക്കുന്ന അതിമാരക മയക്കുമരുന്നുകളുടെ സംഭരണ ശക്തിയുമായി ലഹരി സംഘങ്ങള്‍ ചുറ്റും വലവിരിച്ചു കാത്തിരിക്കുന്നു. ഇത് ആലങ്കാരിക പ്രയോഗമായി തള്ളിക്കളയണ്ട. മറിച്ച് വർത്തമാനകാല യാഥാര്‍ഥ്യമാണ്. വിദ്യാലയങ്ങളിലെ ലഹരിയുടെ കടന്നുവരവ് അതികരിച്ചതോടെ കാമ്പസ് പോലീസ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ഒരു ചൂണ്ടുവിരലാണ്. കേരളത്തിലെ വിദ്യാര്‍ഥികളിലടക്കം ലഹരി ഉപയോഗം വ്യാപകമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.…
Read More