പണം പോലീസ് പിടിച്ചാൽ ഭരത്ചന്ദ്രൻ എന്നും കുഴൽപണം കവർച്ച ചെയ്യുന്ന സംഘങ്ങൾ തട്ടിയെടുത്താൽ റോബിൻ ഹുഡ് എന്നുമാണ് വിവരം പണം തന്നവരെ വിളിച്ചറിയിക്കുന്പോൾ ഉപയോഗിക്കേണ്ട കോഡ്. ഈ കോഡു ഭാഷയിലാണ് ഫോണിലൂടെയുള്ള സംസാരമെന്നതിനാൽ പല ഫോണ്‍ കോൾ ഡീറ്റെയിൽസും പരിശോധിക്കുന്പോൾ ഏതാനും സെക്കൻഡുകൾ മാത്രം നീളുന്ന സംഭാഷണമാണ് പണം നഷ്ടപ്പെട്ടയുടൻ നടന്നിരിക്കുന്നതെന്ന് കാണാം. പണം നഷ്ടപ്പെട്ടുവെന്നു പറയാനുള്ള സമയം പോലും പലപ്പോഴും ഈ ഫോണ്‍ കോൾ ദൈർഘ്യത്തിനുണ്ടാവില്ല. തൃശൂർ കൊടകര കുഴൽപണ കവർച്ച കേസിൽ പണം നഷ്ടപ്പെട്ടയുടൻ വിളിച്ച ഫോണ്‍ കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 30 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിളികളാണ്. സംസ്ഥാനവും ഭാഷയും മാറുന്പോൾ കോഡും മാറും. തമിഴ്നാട്ടിൽ ഒരു കോടി ഒരു കൊണ്ടാട്ടമാണ്. ചങ്കൂറ്റമുണ്ടോ? അൽപം ചങ്കൂറ്റവും ഏറെ ഭാഗ്യവുമുണ്ടെങ്കിൽ ആർക്കും കാരിയറാകാം എന്നാണ് ഹവാല ഗ്യാംഗുകളിൽ പൊതുവേ പറയാറുള്ളത്. കാരിയർ പണി…
Read MoreCategory: RD Special
14 ഫേസ്ബുക്ക് അക്കൗണ്ടുള്ള രേഷ്മ! അമിതമായ ചാറ്റിംഗ്; വിചിത്രമായ പ്രണയകഥ കേട്ടു പോലീസ് മാത്രമല്ല നാട്ടുകാരും അത്ഭുതപ്പെട്ടു…
അനന്തു എന്നാണ് കാമുകന്റെ പേരെന്നും ബാങ്കിലാണ് ജോലി എന്നും മാത്രമാണ് കാമുകനെപ്പറ്റി രേഷ്മയ്ക്ക് ആകെ അറിയാവുന്നത്. കാമുകനെ ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലെന്നു മാത്രമല്ല ശബ്ദം പോലും കേട്ടിട്ടില്ല. ചാറ്റിംഗ് മാത്രമാണ് ആകെയുള്ള ബന്ധം. പലപ്പോഴും കാമുകനെ നേരിൽ കാണണമെന്നു രേഷ്മ ചാറ്റിംഗിൽ വാശി പിടിച്ചിരുന്നു. ഒരിക്കൽ വർക്കലയിൽ എത്താനും പിന്നീടൊരിക്കൽ പരവൂരിൽ എത്താനും കാമുകൻ നിർദേശിച്ചു. രണ്ടിടത്തും രേഷ്മ കൃത്യസമയത്ത് എത്തി മണിക്കൂറുകളോളം കാത്തു നിന്നെങ്കിലും കാമുകൻ എത്തിയില്ല. ഇതേപ്പറ്റി പിന്നീടു ചോദിച്ചപ്പോൾ ഒഴികഴിവുകൾ പറഞ്ഞു കാമുകൻ ആശ്വസിപ്പിച്ചു. വിചിത്രമായ പ്രണയകഥ കേട്ടു പോലീസ് മാത്രമല്ല നാട്ടുകാരും അത്ഭുതപ്പെട്ടു. കാമുകനാരെന്നറിയാതെയുള്ള രേഷ്മയുടെ പ്രണയകഥ കേട്ടവർ അതിശയിച്ചു. അമിതമായ ചാറ്റിംഗ് രേഷ്മ കാമുകനെത്തേടി വർക്കല പോയ ദിവസം വർക്കലയിൽ വച്ച് ഭർത്താവ് വിഷ്ണുവിന്റെ പാരിപ്പള്ളിയിലുള്ള ഒരു കൂട്ടുകാരൻ രേഷ്മയെ കണ്ടിരുന്നു. അയാൾ അപ്പോൾത്തന്നെ രേഷ്മയെ കണ്ട കാര്യം…
Read Moreഇത് ഇരിക്കൂർ പോലീസിന്റെ കോൾഡ് കേസ്! 22 നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീ; മരണപ്പെട്ടിട്ട് ആറ് മാസത്തോളം; തലയോട്ടിയിൽനിന്നു കൊലപാതകത്തിലേക്ക്…
എം.വി. അബ്ദുൾ റൗഫ് തലയോട്ടിൽനിന്ന് ഒരു കൊലപാതകം കണ്ടെത്തുന്നതാണ് അടുത്ത കാലത്ത് ഇറങ്ങിയ കോൾഡ് കേസ് എന്ന പൃഥ്വിരാജ് സിനിമയുടെ ഇതിവൃത്തം. ഇരിക്കൂർ പോലീസിനു സമാനമായ ഒരു കഥ പറയുവാനുണ്ട്. 2018 ഫെബ്രുവരി 24 ന് വൈകുന്നേരമാണ് കണ്ണൂർ ജില്ലയിലെ ഇരിക്കൂറിനടുത്തുള്ള ഊരത്തൂർ പിഎച്ച്സിക്ക് സമീപം മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ തലയോട്ടി കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ ഇരിക്കൂർ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ തലയോട്ടി ലഭിച്ച സ്ഥലത്ത് നിന്ന് 150 മീറ്ററോളം ദൂരെ നിന്ന് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ അടുത്ത ദിവസം നാട്ടുകാർക്ക് ഇവിടെ നിന്ന് ബനിയനും ലുങ്കിയും ലഭിച്ചു. വസ്ത്രങ്ങളിലെ രക്തക്കറ പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്തെ ചെങ്കൽപ്പണയിലെ മണ്ണ് നീക്കിയപ്പോൾ തലയോട്ടി ഉയർന്ന്…
Read Moreഎത്ര കരിക്കുണ്ട്? പണം തൃശൂർക്കുള്ളതാണെങ്കിൽ അതു ഗഡിക്കുള്ളതാ, തിരുവനന്തപുരത്തേക്കുള്ളതാണെങ്കിൽ അത് അപ്പിക്കുള്ളതാ..! ഓരോ ജില്ലയ്ക്കും ഓരോ കോഡുഭാഷ
കൈയിൽ പണമുണ്ടായിട്ടും അച്ഛന്റെ ഓപ്പറേഷനു പൈസ എത്തിക്കാൻ വഴി കാണാതെ വിഷമിച്ചിരുന്ന ആ പ്രവാസിയെ ഗൾഫിലെ കുഴൽപണ ഇടപാടുകാരുമായി കണക്ട് ചെയ്തു കൊടുത്തത് ഒരു സുഹൃത്താണ്. നാട്ടിലേക്കയയ്ക്കാനുള്ള ഒന്‍പതു ലക്ഷം രൂപയും പൈസ എത്തിക്കേണ്ട സ്ഥലവും തൃശൂർക്കാരൻ ഗൾഫിലെ ഹവാല സേഠിനു നൽകി. മിനിറ്റുകൾക്കുള്ളിൽ തൃശൂർ സ്വദേശിക്കു ഫോണ്‍ വന്നു, നാട്ടിൽനിന്നു പൈസ കിട്ടിയെന്നു പറഞ്ഞു വീട്ടുകാരുടെ ആശ്വാസ വിളി…. സേഠിനോടു നന്ദി പറഞ്ഞു ആ തൃശൂർക്കാരൻ ദുബായിലെ ഫ്ലാറ്റിനു പുറത്തിറങ്ങി. നിവൃത്തികേടുകൊണ്ട് കുഴൽപ്പണ ഇടപാടിൽ ചെന്നുപെടുകയായിരുന്നു ഇയാൾ. പക്ഷേ, അടുത്ത തവണയും ഇതുപോലൊരു ഘട്ടത്തിൽ അയാൾ പണം വേഗത്തിലെത്തിക്കാൻ ചെന്നെത്തിയത് ആ സേഠുവിന്റെ ഫ്ലാറ്റിൽ തന്നെയായിരുന്നു. അയാൾ വഴി പലരും സേഠിന്റെ കസ്റ്റമേഴ്സായി… അതാണ് ഹവാല അഡിക്ഷൻ! റോയൽ മെക്കുകാർ! കുഴൽപണ ലോബികൾ തങ്ങളുടെ സംഘത്തിലെപ്പോഴും മെക്കാനിക്കൽ എൻജിനിയറിംഗിൽ മിടുക്കൻമാരായവരെ കൂടെ കൂട്ടും. മംഗലാപുരത്തും ചെന്നൈയിലുമെല്ലാം…
Read Moreഅന്നേ ഡോക്ടർ പറഞ്ഞു… ഷീ ഈസ് ദ പ്രൈം സസ്പെക്ട്..! രേഷ്മയുടെ അമിതമായ വിളർച്ചയാണ് ഡോക്ടർ പ്രധാനമായും ശ്രദ്ധിച്ചു; ചുരുളഴിയുന്ന രഹസ്യങ്ങൾ…
പ്രദീപ് ചാത്തന്നൂർ നവജാത ശിശുവിനെ ഉപേക്ഷിച്ചതു രേഷ്മയാണെന്നു കണ്ടെത്തിയതോടെ അവർ പറയുന്ന കാര്യങ്ങൾ സത്യമാണോയെന്നറിയുക എന്നതായിരുന്നു അടുത്ത ഘട്ടം. രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ കണ്ടെത്താനുള്ള നീക്കം പോലീസ് ശക്തമാക്കി. ഫേസ്ബുക്കിലെ രേഷ്മയുടെ കാമുകനെ അജ്ഞാത കാമുകനെ കണ്ടെത്തുകയായിരുന്ന ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി പലരെയും ചോദ്യംചെയ്തു. അങ്ങനെയാണ് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഒരു ദിവസം ഉച്ചയ്ക്കു ശേഷം എത്തണമെന്ന് ആര്യയോട് ആവശ്യപ്പെട്ടത്. അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ രഞ്ജിത്തിന്റെ ഭാര്യയാണ് ആര്യ. സഹോദര ഭാര്യമാർ എന്നതിനേക്കാൾ അടുത്ത ആത്മബന്ധമായിരുന്നു ഇരുവരും തമ്മിൽ. വിഷ്ണുവിന്റെ സഹോദരി രജിതയുടെ മകൾ ഗ്രീഷ്മയും ഇവരുടെ ഉറ്റ ചങ്ങാതിയായിരുന്നു. ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾ എന്നതിനേക്കാൾ വലിയ അടുപ്പം. ആര്യയ്ക്കു നാലു വയസുള്ള ഒരു മകനുമുണ്ടായിരുന്നു. ആര്യയും ഗ്രീഷ്മയും സ്റ്റേഷനിലെത്താൻ പോലീസ് ആവശ്യപ്പെട്ട ശേഷം വീട്ടു സാധനങ്ങൾ വാങ്ങാനായി ആര്യയും ഗ്രീഷ്മയും കല്ലുവാതുക്കൽ…
Read Moreഅവര്‍ക്കെന്തുപറ്റി ? അന്നദാതവായ മുത്തശ്ശിയെ കാണാൻ എത്തിയ അതിഥി; വീഡിയോ വൈറൽ
അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന കുരങ്ങിന്റെ വീഡിയോ വൈറലാകുന്നു. ഈ മുത്തശ്ശി പതിവായി കുരങ്ങന് ആഹാരം കൊടുക്കാറുണ്ടായിരുന്നത്രേ. പക്ഷേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവർ രോഗബാധിതയാവുകയും കിടപ്പിലാവുകയും ചെയ്തു. അതുകൊണ്ടു തന്നെ കുരങ്ങന് ഭക്ഷണം കൊടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. തന്നെ പോറ്റിയിരുന്ന മുത്തശ്ശിയെ കാണാത്തതിനാൽ അവര്‍ക്കെന്തുപറ്റിയെന്ന് കുരങ്ങന് അന്വേഷിച്ചു വരുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. കട്ടിലിൽ കിടക്കുന്ന വയോധികയുടെ അരികിൽ കുരങ്ങന് ഇരിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്തു തന്നെ മറ്റൊരു സ്ത്രീയും നിൽക്കുന്നുമുണ്ട്. അവർ കൈകൾ കൂപ്പി പുഞ്ചിരിച്ചു നിൽക്കുകയാണ്. വയോധിക സ്നേഹപൂർവ്വം കുരങ്ങനെ തലോടുമ്പോൾ കുരങ്ങനാകട്ടെ ആ തലോടൽ ആസ്വദിച്ച് മുത്തശ്ശിയെ ആലിംഗനം ചെയ്യുന്നു. തുടർന്ന് കുരങ്ങൻ അവരുടെ ശരീരത്തിൽ കയറി ഇരിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. https://youtu.be/f61BU-PybNo
Read Moreഇതിഹാസ തുല്യമായ ജീവിതം; പുരസ്കാര നേട്ടങ്ങളുടെ ഗിന്നസ് റിക്കാർഡ്
ലിജിൻ കെ.ഈപ്പൻകോട്ടയം: ആറു പതിറ്റാണ്ടിന്റെ അഭിനയ ജീവിതം. 62 സിനിമകൾ മാത്രം. എന്നിട്ടും ഇന്ത്യൻ സിനിമയുടെ ഇതിഹാസമെന്ന വിശേഷണം ദിലീപ് കുമാറിനു നൽകിയതിനു പിന്നിൽ ഒരു കാലഘട്ടത്തിന്റെ ചരിത്രമുണ്ട്. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ, വിഷാദ നായകൻ എന്നിങ്ങനെ പല വിളിപ്പേരും അക്കാലത്തു ആരാധകരും സിനിമാ ലോകവും ദിലീപ് കുമാറിനു നൽകി. വെള്ളിത്തിരയിലേക്ക്മുഹമ്മദ് യൂസഫ് ഖാൻ എന്ന പഴക്കച്ചവടക്കാരൻ വെള്ളിത്തിരയിലെ താരപ്രതിഭയായ ദിലീപ് കുമാറായതിനു പിന്നിൽ ഇതിഹാസതുല്യമായ ഒരു ജീവിതമുണ്ട്. 1922 ഡിസംബർ 11 ന് പാക്കിസ്ഥാനിലെ പെഷവാറിൽ ലാല ഗുലാം സർവാർ ഖാന്റെ പന്ത്രണ്ടുമക്കളിലൊരാളായാണ് മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത്. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം എട്ടാം വയസിലാണ് ബോംബെ നഗരത്തിലെത്തുന്നത്. 1940 കാലഘട്ടങ്ങളിൽ പൂനെ മിലിട്ടറി ക്യാന്പിൽ ക്യാന്റീൻ നടത്തുന്ന സമയത്ത് മുഹമ്മദ് യൂസഫ് ഖാനെ സിനിമയിലേക്ക് കൊണ്ടുവന്നത് ബോംബെ ടാക്കീസ് ഉടമകളായിരുന്ന നടി ദേവികാ…
Read More50 എടിഎം കാർഡ്, എനി ടൈം മണി..! മുമ്പെല്ലാം വലിയ ബിസിനസ് ഇടപാടുകാരാണ് ഹവാല ഇടപാടുമായി പണം കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇന്ന് സാധാരണക്കാർ വരെ ഭാഗമാണ്
കുഴൽപ്പണക്കടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട് ഇന്നാട്ടിൽ. എന്നാൽ പണം കടത്തിന് ഇന്നു കുഴൽപ്പണ സംഘങ്ങൾ സുരക്ഷിതമായ ഏറ്റവും പുതിയ മാർഗങ്ങൾ തേടി അപ്ഡേറ്റായിക്കൊണ്ടാണ് കോടികളുമായി കളത്തിലിറങ്ങുന്നത്. പച്ചക്കറി വണ്ടികളിലും വാഹനങ്ങളിലെ രഹസ്യ അറകളിലുമൊക്കെ പണം ഒളിപ്പിച്ച് കടത്തുന്ന രീതി പഴഞ്ചനാണെങ്കിലും ഇന്നും ഇതു തുടരുന്ന സംഘങ്ങളുണ്ട്. അതേസമയം ഡിജിറ്റൽ പണമിടപാട് വഴി എങ്ങിനെ കോടികളുടെ കള്ളപ്പണം ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാമെന്നതിനെക്കുറിച്ചു ചിന്തിക്കുകയും അതു കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഹൈടെക് ഹവാല ഇടപാടുകാരും ഇവിടെയുണ്ട്. അതിനവർക്ക് മസിൽ പവറും മണിപവറും ഡിജിറ്റൽ പവറും നൽകാൻ വിദേശങ്ങളിൽനിന്നുപോലും സഹായവും. എ.ടി.എം എന്നാൽ ഓട്ടോമാറ്റിക് ടെല്ലർ മെഷിൻ എന്നത് സാധാരണക്കാർ എ.ടി.എമ്മിനെ പറയുന്ന പേര്. എനി ടൈം മണി എന്നാണ് എടിഎമ്മിനെ കുഴൽപണക്കാരുടെ സംഘങ്ങൾ വിശേഷിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തുനിന്നു മറ്റും അയക്കുന്ന കുഴൽപണം ( അയക്കുന്ന കുഴൽപണം എന്ന് പറയുന്നതിൽ അപാകതയുണ്ട് )…
Read Moreഎല്ലാം ഒറ്റയ്ക്ക് .. ആരുമറിയാതെ…! നിധിപോലെ സൂക്ഷിച്ച സോപ്പിന്റെ കവറിലെ രക്തക്കറയുടെയും കുഞ്ഞിന്റെയും സാമ്പിൾ തമ്മിൽ പൊരുത്തം; പത്തു മാസത്തോളം ഗർഭം എങ്ങനെ ഒളിപ്പിച്ചു ?
റബർ തോട്ടത്തിൽ തെരച്ചിൽ നടത്തിയപ്പോൾ സമീപവാസികളായ സ്ത്രീകളെ ഒപ്പം കൂട്ടിയത് പോലീസിന്റെ തന്ത്രമായിരുന്നു. കുഞ്ഞിനെ പ്രസവിച്ച സ്ത്രീ ആ കൂട്ടത്തിൽ ഉണ്ടെങ്കിൽ കണ്ടുപിടിക്കാനുള്ള തന്ത്രം. കുഞ്ഞിനെ പ്രസവിച്ച സ്ത്രീ ഒപ്പമുണ്ടെങ്കിൽ അവർ അധികം വൈകാതെ അവശയാകുമെന്നും അസ്വസ്ഥത പ്രകടിപ്പിക്കുമെന്നുമുള്ള വൈദ്യശാസ്ത്ര ധാരണപ്രകാരമാണ് പോലീസ് ഈ നീക്കം നടത്തിയത്. എന്നാൽ, പ്രത്യേകിച്ചു സൂചനകളൊന്നും പോലീസിനു ലഭിച്ചില്ല. പരിസരവാസികളായ സ്ത്രീകളെ ചോദ്യം ചെയ്യാനായി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴും പോലീസ് ബുദ്ധിപരമായ കാലതാമസം സൃഷ്ടിച്ചു. മണിക്കൂറുകൾ വൈകിപ്പിച്ചിട്ടും സ്ത്രീകളിലാരും അസ്വസ്ഥത പ്രകടിപ്പിച്ചു കണ്ടില്ല. അതേസമയം, പ്രത്യേകിച്ചു തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും സുദർശനൻ പിള്ളയുടെ പുരയിടത്തിലെ കുളിമുറിയിൽനിന്നു കിട്ടിയ ഒരു സോപ്പിന്റെ കവർ പോലീസ് നിധിപോലെ സൂക്ഷിച്ചു. ഗർഭിണികളുടെ ലിസ്റ്റ് ആശാ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും കുടുംബശ്രീ പ്രവർത്തകരെയും ഒക്കെ ഈ കുഞ്ഞിനെ ഉപേക്ഷിച്ച വരെ കണ്ടെത്താൻ പോലീസ് വിനിയോഗിച്ചു. ആ നാട്ടിൽ…
Read Moreകണ്ടെയ്നറിൽ സുഖം, പരീക്ഷണം വിജയം!! അതിര്‍ത്തികളില്‍ ലോറികള്‍ സസൂക്ഷ്മം പരിശോധിക്കാനുള്ള സാധ്യത വിരളം…
ഹവാല കടത്താൻ പെട്ടിയടിച്ച കാര്‍ യുവാക്കള്‍ക്കു വിട്ടുകൊടുക്കും. ബംഗളുരുവിലേക്കു നാലുപേരടങ്ങുന്ന യുവാക്കളുടെ സംഘത്തെ യാത്രയാക്കും. ഡ്രൈവിംഗ് ലൈസന്‍സും കാറിന്റെ മറ്റു രേഖകളുമെല്ലാം കൃത്യമാക്കിയാണ് യാത്ര . ചില യുവാക്കള്‍ വിനോദയാത്രയ്ക്കെന്ന രീതിയില്‍ പോയി പണം ശേഖരിച്ചായിരുന്നു തിരിച്ചെത്തിയത്. എന്നാല്‍, ലോക്ഡൗണും മറ്റും കാരണം ഇപ്പോള്‍ യുവാക്കള്‍ക്കു ഹവാലപ്പണം ശേഖരിക്കാന്‍ പോകുന്നതിനു തടസങ്ങള്‍ നേരിട്ടു. ഇതോടെ ഹവാല പണമിടപാടുകള്‍ കൊടുവള്ളിയില്‍നിന്ന് അപ്രത്യക്ഷമാവുമെന്നു പോലീസും മറ്റു രഹസ്യാന്വേഷ വിഭാഗവും കരുതി. എന്നാല്‍, പതിന്മടങ്ങ് ശക്തിയോടെയായിരുന്നു കൊടുവള്ളി ഹവാല സംഘം തിരിച്ചെത്തിയത്. പരീക്ഷണം വിജയം! കോവിഡ് ഭീതിയിലും ഇതരസംസ്ഥാനത്തുനിന്നു സുഗമമായി കേരളത്തിലേക്കും തിരിച്ചും ചരക്കുനീക്കം നടന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഹവാല സംഘം പുതിയ പദ്ധതി ആലോചിക്കുന്നത്. പെട്ടി അടി ചരക്ക് വാഹനങ്ങളിലാക്കിയാല് എന്താവും ? ആദ്യഘട്ട പരീക്ഷണം വിജയിച്ചതോടെ പിന്നീടു പുതിയ വഴിയിലൂടെ ഹവാല കൊടുവള്ളിയിലേക്കു കുതിച്ചൊഴുകിയെത്തി. പച്ചക്കറി ലോറികളിലും മത്സ്യം…
Read More