ശരത് ഷെട്ടിയുടെ വധം ഡി കന്പനിക്കു കനത്ത തിരിച്ചടിയായിരുന്നു. ഡി-കന്പനിയുമായി ബന്ധപ്പെട്ടു ഷെട്ടിക്കു മാത്രം അറിയാവുന്ന ഒട്ടേറെ സാന്പത്തിക ഇടപാടുകളുണ്ടായിരുന്നു. ശരത് ഷെട്ടി ഇല്ലാതായതോടെ ഇങ്ങനെ വാതുവയ്പിലും ഹവാലയിലും വിവിധ രാജ്യങ്ങളിലായുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളിലുമൊക്കെ നിക്ഷേപിക്കപ്പെട്ട ശതകോടികൾ എവിടെയാണെന്നുപോലും അറിയാനാകാതെ ഒറ്റയടിക്കു നഷ്ടമായി. അടിത്തറ ഇളക്കിമുംബൈ സ്ഫോടനത്തെത്തുടർന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള വേട്ടയാടലിനൊപ്പം ശരത് ഷെട്ടിയുടെ മരണത്തോടെ കന്പനിയുടെ സാന്പത്തിക അടിത്തറകൂടി ഇളകിത്തുടങ്ങിയതു ഡി-കന്പനിയെ കാര്യമായിത്തന്നെ ഉലച്ചു. ഛോട്ടാ രാജനുമായി ബന്ധം പിരിഞ്ഞതിലും മുംബൈ സ്ഫോടനം സംഘടിപ്പിച്ചതിലും ഒരുപക്ഷേ ദാവൂദ് ഉള്ളുകൊണ്ടെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടാകണം.അധോലോക ഏറ്റുമുട്ടലുകളെയും അറസ്റ്റുകളെയും തുടർന്നു തന്റെ സംഘത്തിലെ ഒട്ടേറെ പേരെ ഇതിനകം ദാവൂദിനു നഷ്ടമായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ദുബായിലെ ആസ്ഥാനവും വിട്ടു കറാച്ചിയിോൽ പാക്കിസ്ഥാൻ ഒരുക്കിനൽകിയ ബംഗ്ലാവിലെ വിശ്രമജീവിതത്തിലേക്കു മാറാൻ ദാവൂദ് നിർബന്ധിതനായി. ഡി കന്പനി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു…
Read MoreCategory: RD Special
വെള്ളക്കെട്ടിൽ വീട്ടുപരിസരം മുങ്ങി; ഹിന്ദുമത വിശ്വാസിക്ക് സംസ്കാരത്തിന് ഇടം നൽകി എടത്വപള്ളി
ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച ഹിന്ദുമത വിശ്വാസിക്ക് സംസ്കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്കി എടത്വ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളി മാതൃകയായി. കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് കാരണം വീട്ടുവളപ്പിൽ സംസ്കരിക്കാന്‍ സാധിക്കാഞ്ഞത്. ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ ഇവരുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയും ഉടനെ തന്നെ കൈക്കാരന്മാരും പാരിഷ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് മൃതസംസ്ക്കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്, ജെഫിന്, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവരാണ് പിപിഇ കിറ്റ് അണിഞ്ഞ് മൃതദേഹം സംസ്കരിച്ചത്. വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന് കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്, ഹെല്‍ത്ത്…
Read Moreദാവൂദിന്റെ നഷ്ടങ്ങള്‍! ഏറെ നാളത്തെ ആസൂത്രണത്തിനും തയാറെടുപ്പുകൾക്കും കാത്തിരിപ്പിനും ശേഷം നടപ്പാക്കിയ ഓപ്പറേഷനും പാളി…
ഏറെ നാളത്തെ ആസൂത്രണത്തിനും തയാറെടുപ്പുകൾക്കും കാത്തിരിപ്പിനും ശേഷം നടപ്പാക്കിയ ഒാപ്പറേഷൻ ഛോട്ടാ രാജൻ അവിശ്വസനീയമായ രീതിയിൽ പാളിയതു ദാവൂദ് ഇബ്രഹാമിന്റെ ക്യാന്പിനെ ശരിക്കും ഞെട്ടിച്ചു. ഛോട്ടാ രാജൻ ഇതോടെ തീർന്നു എന്നു കരുതിയിടത്തുനിന്നുമാണ് അയാൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. അധോലോകത്തിന്റെ വിലയിരുത്തലിൽ തീർത്തും കുറ്റമറ്റൊരു വധശ്രമമാണ് ഛോട്ടാരാജനെതിരേ നടപ്പാക്കിയത്. എന്നാൽ, മിടുക്കുകൊണ്ടും അതിനേക്കാൾ ഭാഗ്യംകൊണ്ടും ഈ ആക്രമണത്തെ ഛോട്ടാ രാജൻഅതിജീവിച്ചതോടെ ദാവൂദ് ക്യാന്പിന്റെ നെഞ്ചിടിപ്പ് കൂടി എന്നതാണ് സത്യം. അയാൾ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മറഞ്ഞതോടെ ദാവൂദിനും ഡി-കന്പനിയുടെ തലപ്പത്തുള്ളവർക്കും അക്ഷരാർഥത്തിൽ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങുകയായിരുന്നു. പ്രതികാരദാഹി ഒരു വർഷത്തിനിപ്പുറം 2001ൽ വിനോദ് മിശ്ര മുംബൈയിൽ ഛോട്ടാ രാജൻ സംഘാംഗങ്ങളുടെ വെടിയേറ്റു മരിച്ചതു ദാവൂദ് സംഘത്തിനു ഞെട്ടൽ സമ്മാനിച്ചു. രാജൻ കൗണ്ട്ഡൗണ്‍ തുടങ്ങിയതായി അവർ തിരിച്ചറിഞ്ഞു. ബാങ്കോക്കിൽ കഴിഞ്ഞിരുന്ന രാജന്റെ വിവരങ്ങൾ എതിരാളികൾക്കു ചോർത്തിക്കൊടുത്തതായി കരുയിരുന്ന സുനിൽ സൊയൻസ് ആയിരുന്നു…
Read Moreപാളിപ്പോയ ഫ്ലൈറ്റ്! പുതിയ ലോകത്തിൽ സ്വയം ക്രമപ്പെടുത്തി ജീവിക്കാൻ വയോജനങ്ങൾ പരിശീലിച്ചേ മതിയാവൂ; സഹായം വച്ചുനീട്ടുന്ന നല്ല മക്കളും ശ്രദ്ധിക്കുക…
കഴിഞ്ഞ ദിവസം ഞാൻ തനിച്ച് പെർത്തിൽനിന്ന് സിഡ്നിയിലേക്കു യാത്രചെയ്യേണ്ടിവന്നു. അന്നു പതിവില്ലാതെ പെർത് എയർപോർട്ടിൽ ചെക്കിംഗ്. ജാക്കറ്റും ഷൂസും ചിലരുടെ സോക്സുംവരെ അഴിപ്പിച്ചു. ദേഹപരിശോധന. വല്ലായ്മ തോന്നി. മനുഷ്യനു മനുഷ്യനെ വിശ്വസിക്കാൻ പറ്റാതെ നമ്മുടെ ലോകം ഇത്ര അധഃപതിച്ചുപോയല്ലോ, ഇതെങ്ങനെയാണു തിരിച്ചുപിടിക്കുക തുടങ്ങിയ ദാർശനിക ചിന്തകളോടെ പ്ലെയിനിൽ കയറി. സീറ്റിനു മുകളിലുള്ള ലഗേജ് റാക്കിലേക്ക് എന്റെ ഹാൻഡ് ബാഗ് വയ്ക്കാൻ അടുത്തിരുന്നയാൾ സഹായിച്ചു. സുമുഖനായ ഒരു ചെറുപ്പക്കാരൻ. എവിടെയോ കോളജ് വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങിയ ഒരു സംസ്കാരസന്പന്നനായി തോന്നി. ഞാൻ പഠിപ്പിച്ചിട്ടില്ലാത്ത എന്റെ വിദ്യാർഥിയായി സങ്കൽപിച്ചു. രണ്ടുപേർക്കുമിടയിലുണ്ടായിരുന്ന കാലി സീറ്റിലേക്ക് എന്റെ ഫോണും വായിക്കാനുള്ള കമലാ ഹാരിസിന്റെ ആത്മകഥയും എടുത്തുവച്ചു. യാത്ര നന്നായി ആസ്വദിക്കണം. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെന്നു കണ്ട് മിക്കവരും ഫോണിൽ ഓരോന്നു ചെയ്യാൻ തുടങ്ങി. ഞാൻ ചില സംശയങ്ങൾ ചോദിച്ചത് എന്റെ സഹയാത്രികനോടാണ്. പലതും…
Read Moreശരിക്കുമൊരു ഗ്രേറ്റ് ഇന്ത്യൻ ഫയർ എസ്കേപ്; ഛോട്ടാ രാജൻ താമസിച്ച ഹോട്ടൽ മുറിയിലേക്ക് തുരുതുരാ നിറയൊഴിച്ചു; അത്ഭുതകരമായ ഒരു രക്ഷപെടൽ കഥ…
മുംബൈ സ്ഫോടനക്കേസിലെ പ്രതികളായ സലീം കുർള 1998 ഏപ്രിലിലും മുഹമ്മദ് ജിന്ദ്രാൻ 1998 ജൂണിലും മജീദ് ഖാൻ 1999 മാർച്ച് ഒന്നിനും ഛോട്ടാ രാജൻ സംഘത്തിന്റെ വെടിയേറ്റുവീണു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ തന്ത്രപരമായ പിന്തുണയും ഈ ഓപ്പറേഷനുകളിൽ ഛോട്ടാ രാജൻ സംഘം സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. മുംബൈ സ്ഫോടനക്കേസിലെ പത്തോളം പ്രതികളാണ് ഇതിനകം ഛോട്ടാ രാജൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഴയ സുഹൃത്ത്ദാവൂദുമായി വഴിപിരിഞ്ഞതിനു ശേഷം ദുബായ് വിട്ടു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഛോട്ടാ രാജന്റെ പ്രവർത്തനങ്ങൾ. തായ്ലൻഡും ഇന്തോനേഷ്യയുമായിരുന്നു പ്രധാന കേന്ദ്രങ്ങൾ. ഛോട്ടാ രാജൻ സംഘവുമായുള്ള ഏറ്റുമുട്ടലിൽ അനുയായികളെ ഓരോരുത്തരെയായി നഷ്ടപ്പെടാൻ തുടങ്ങിയതോടെ ഇനിയൊരവസരം കൊടുക്കാതെ പഴയ സുഹൃത്തിനെ ഉന്മൂലനം ചെയ്യാൻ ദാവൂദ് ഉത്തരവ് നൽകിക്കഴിഞ്ഞിരുന്നു. ഏറ്റവുമടുത്ത വിശ്വസ്തരായ ഛോട്ടാ ഷക്കീലിനും ശരത് ഷെട്ടിക്കും തന്നെയാണ് ഇതു നടപ്പാക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്. ശരത് ഷെട്ടി…
Read Moreഅധോലോകത്തു തുടരുമ്പോഴും രാഷ്ട്രീയം സ്വപ്നമായിരുന്നു! വലംകൈ ശരത് ഷെട്ടി; ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യമായ ഡി-കമ്പനിയുടെ സുവർണകാലം…
അശോക് ജോഷിക്കു ശേഷം ബൈക്കുള സംഘത്തിന്റെ നായകനായി എത്തി അരുണ്‍ ഗാവ്ലിയുടെ രീതികൾ പല അധോലോക നായകൻമാരിൽനിന്നും വേറിട്ടതായിരുന്നു. രാമ നായിക്കിനോ അശോക് ജോഷിക്കോ സാധിച്ചതുപോലെ അത്രകണ്ട് അപകടകാരിയായി വളരാൻ അയാൾക്കൊരിക്കലും സാധിച്ചില്ല. എന്തെങ്കിലും കുറ്റകൃത്യങ്ങൾ ചെയ്താലുടൻ തിരിച്ചടി ഭയന്നു പോലീസിൽ കീഴടങ്ങുകയായിരുന്നു അയാളുടെ ശൈലി. അധോലോകത്തു തുടരുന്പോൾ തന്നെ രാഷ്ട്രീയം അയാളുടെ സ്വപ്നമായിരുന്നു. അധോലോകത്തെ പല റിസ്കുകളും രാഷ്ട്രീയത്തിൽ ഇല്ല എന്നു തിരിച്ചറിഞ്ഞ ഗാവ്ലി പതുക്കെ അധോലോക പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയ ഗാവ്ലി പിന്നീടു സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. അഖില ഭാരതീയ സേന എന്ന ഈ രാഷ്ട്രീയ പാർട്ടിയുടെ ബാനറിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അരുണ്‍ ഗാവ്ലിയുടെ ഭാര്യ ആശയും ഇപ്പോൾ ഇതേ പാർട്ടിയുടെ എംഎൽഎയാണ്. മരുമകൻ സച്ചിൻ ആഹിർ എൻസിപിയുടെ എംഎൽഎയും മുൻ മഹാരാഷ്ട്ര മന്ത്രിയുമാണ്. വലംകൈ ശരത്…
Read Moreഒന്നുകിൽ തങ്ങളുടെ പക്ഷത്തേക്കു ചേർക്കും; അല്ലെങ്കിൽ ചുവടുറപ്പിക്കുംമുമ്പേ തട്ടിക്കളയും..!ഛോട്ടാ രാജന്റെ ബഡാ കഥകള്‍ തുടരുന്നു…
രാമ നായിക്കിന്റെ പോലീസ് ഇടപെടൽ വഴി ഇല്ലാതാക്കിയതുപോലെ തങ്ങൾക്കു ഭാവിയിൽ ഭീഷണിയാകാൻ സാധ്യതയുണ്ടെന്നു തോന്നുന്നവരെ നേരത്തെ നോട്ടമിടുന്ന രീതി ദാവൂദ്-ഛോട്ടാ രാജൻ സംഘത്തിനുണ്ടായിരുന്നു. ഒന്നുകിൽ തങ്ങളുടെ പക്ഷത്തേക്കു ചേർക്കും. അല്ലെങ്കിൽ ചുവടുറപ്പിക്കുംമുന്പേ തട്ടിക്കളയും. ഇതായിരുന്നു അവരുടെ രീതി. തങ്ങളുടെ ആധിപത്യത്തിനു ഭീഷണിയായി ഇതിനകം വളർന്നുവരികയായിരുന്ന ബൈക്കുള സംഘത്തെ വില കുറച്ചുകാണാൻ ദാവൂദിനും രാജനും കഴിയുമായിരുന്നില്ല. രാമനായിക്കിന്റെ മരണത്തിനു ശേഷം ബൈക്കുള സംഘത്തിന്റെ നേതൃത്വമേറ്റെടുത്തത് അശോക് ജോഷിയാണ്. ദാവൂദ്- രാജൻ സംഘത്തിന്റെ മുംബൈയിലുള്ള അനുയായികൾക്കെതിരേ ജോഷി പ്രതികാര നടപടി ആരംഭിച്ചുകഴിഞ്ഞിരുന്നു. മാസങ്ങൾക്കു ശേഷം 1988 ഒക്ടോബർ 25ന് കാഞ്ജുർമാർഗ് എന്ന സ്ഥലത്തുവച്ചു ജോഷിയും മൂന്ന് അനുയായികളും സഞ്ചരിച്ച കാറിനു നേരെ മാരുതി വാനിലെത്തിയ അജ്ഞാതസംഘം വെടിയുതിർത്തു. അനുയായികൾ വെടിയേറ്റു വീണെങ്കിലും ജോഷി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇതോടെ ദാവൂദ്- ഛോട്ടാ രാജൻ സംഘം കൂടുതൽ ജാഗരൂകരായി. മുറിവേറ്റ ശത്രു മുറിവേറ്റ…
Read Moreരാമ നായിക് ! ഒന്നിലേറെ കൊലപാതകക്കേസുകൾ ഉള്‍പ്പെടെ 13 കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒരു ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടായി; ഒടുവില്‍..
നേരത്തെ അബ്ദുൽ കുഞ്ഞുവിനെയും സമദ് ഖാനെയും ഇല്ലാതാക്കാൻ ദാവൂദും ഛോട്ടാ രാജനും ബൈക്കുള സംഘത്തിന്റെ സഹായം സ്വീകരിച്ചിരുന്നു. എന്നാൽ, വാടകക്കൊലയാളികളുടെ ദൗത്യം പൂർത്തിയാക്കി കൃത്യമായ പ്രതിഫലം പറ്റുന്നതിൽ മാത്രം ഒതുങ്ങിയതായിരുന്നു ഇവർ തമ്മിലുള്ള ബന്ധം. 1988ന്റെ തുടക്കത്തിൽ ദാവൂദിന്റെ അടുത്ത അനുയായിയായിരുന്ന ശരദ് ഷെട്ടിയും രാമനായിക്കും തമ്മിൽ ജോഗേശ്വരിയിലെ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുണ്ടായി. ഇത് ഇരുവരുടെയും സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നയിച്ചു. വർഷങ്ങൾക്കു മുന്‍പ് ദാവൂദ് സംഘവും സമദ് ഖാന്റെ പഠാൻ സംഘവും ഏറ്റുമുട്ടലിലേക്കു നീങ്ങിയപ്പോൾ വരദരാജ മുതലിയാരുടെ ആശീർവാദത്തോടെ ഹാജി മസ്താൻ ഇരു സംഘങ്ങളുടെയും പ്രതിനിധികളെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി അനുരഞ്ജന ചർച്ച നടത്തിയിരുന്നു. ആ ചർച്ച പരാജയപ്പെട്ട ശേഷമാണ് ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായതും സമദ് ഖാൻ ഉൾപ്പെടെയുള്ളവരെ ദാവൂദ് – ഛോട്ടാ രാജൻ സംഘം ഉന്മൂലനം ചെയ്തതും. സമാനമായ രീതിയിൽ രാമ…
Read Moreവീണാ ജോര്‍ജ് പറയും ബി പോസിറ്റീവ്..! പത്തനംതിട്ടയുടെ ആദ്യ വനിതാ മന്ത്രി, ആറന്മുളയില്നിന്ന് മൂന്നാമത്തെയാള്‍
പത്തനംതിട്ട: ജില്ലയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു പ്രതിനിധി മന്ത്രിയാകുന്നത് ഇതാദ്യം. വനിതയായ ഒരാള്‍ പത്തനംതിട്ടയില്‍ നിന്നും മന്ത്രിസഭയിലെത്തുന്നതും ഇതാദ്യം. ആറന്മുളയില് നിന്നുള്ള ജനപ്രതിനിധികള്‍ ഇതിനു മുമ്പും മന്ത്രിമാരായിരുന്നിട്ടുണ്ട്. എന്നാല്‍ പഴയ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചവരാരും മന്ത്രിസഭയിലേക്കെത്തിയിട്ടുമില്ല. രണ്ടു മണ്ഡലങ്ങളും സംയോജിപ്പിച്ചത് 2009ലാണ്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയെക്കൂടി ഉള്‍പ്പെടുത്തി ഒരു മന്ത്രി ഉണ്ടാകുന്നത് ഇതാദ്യം. വീണാ ജോര്‍ജ് പറയും; ബി പോസിറ്റീവ്എല്ലാറ്റിനെയും പോസിറ്റീവായി കാണുകയെന്ന നയസമീപനമാണ് വീണാ ജോര്‍ജിന്റേത്. വിമര്‍ശനങ്ങളുണ്ടാകുമ്പോള്‍ അസഹിഷ്ണുത തോന്നാമെങ്കിലും പിന്നീട് അതിനെ പോസിറ്റീവായി സ്വീകരിക്കാന്‍ ശ്രമിക്കാറുണ്ട്. നാല്പത്തിയഞ്ചുകാരിയായ എംഎല്‍എയ്ക്ക് രണ്ടാം അങ്കത്തിലെ വിജയത്തിളക്കത്തിന് അംഗീകാരമായി ലഭിക്കുന്നതാണ് മന്ത്രിസ്ഥാനം. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും കൈമുതലാക്കി പ്രവര്‍ത്തിച്ച വീണാ ജോര്‍ജിന് ഇത്തവണ ആറന്മുള നല്‍കിയത് അവിശ്വസനീയമായ അംഗീകാരമായിരുന്നു. ആഗ്രഹിച്ചതൊന്ന്, ലഭിച്ചത് മറ്റൊന്ന് എന്ന രീതിയില്‍ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് വീണയുടെ ജീവചരിത്രവും. പഠനത്തേ തുടര്‍ന്ന് അധ്യാപികയാകാന്‍ ആഗ്രഹിച്ച് പത്തനംതിട്ട കാതോലിക്കേറ്റ്…
Read Moreസിംഹാസനം ഉറപ്പിച്ച്! 1980കളുടെ അവസാനപാദമായപ്പോഴേക്കും പഴയ തലമുറക്കാർ മുഖ്യധാരയിൽനിന്നുമാറി; ഒരു ധാരണ ഇരുവർക്കും ഇടയിലുണ്ടായിരുന്നു…
വാടകക്കൊലയാളിയായ സഫാലികയെ കുരുക്കിൽപ്പെടുത്തിയ വിവരം ഇതിനകംതന്നെ സാധു ഛോട്ടാ രാജനെ അറിയിച്ചിരുന്നു. അടുത്ത ദിവസം പുലർച്ചെയോടെ രാജന്റെ സംഘാംഗങ്ങൾ സഫാലികയെ വിളിച്ചുണർത്തി കാറിൽ കയറ്റി. ദാവൂദ് ഇബ്രാഹിമിന്റെ അനുജൻ നൂറിന്റെ ഉടമസ്ഥതയിൽ നാഗ്പാഡ എന്ന സ്ഥലത്തുള്ള രഹസ്യകേന്ദ്രത്തിലേക്കാണ് അവർ സഫാലികയെ കൊണ്ടുപോയത്. അവിടെവച്ചു ക്രൂരമായ മർദനത്തിനും ചോദ്യംചെയ്യലിനും വിധേയമാക്കി. ബഡാ രാജന്റെ കൊലപാതകത്തിനു പ്രേരണയും സഹായവും നൽകിയ എല്ലാവരെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം കൊലപ്പെടുത്തി വഴിയിൽ തള്ളി. പ്രതികാര പരന്പര തന്റെ സഹോദരന്റെ കൊലയ്ക്കു നേതൃത്വം നൽകിയ പത്താൻ സംഘത്തലവൻ സമദ് ഖാനെ 1984ൽ രാമ നായ്ക് എന്ന മറ്റൊരു അധോലോകനായകന്റെ സഹായത്തോടെ ദാവൂദ് കൊലപ്പെടുത്തിയിരുന്നു. ആലം സേബ് ഗുജറാത്തിലെ വഡോദരയിൽവച്ചു പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതിനും കരുക്കൾ നീക്കിയതു ദാവൂദായിരുന്നുവെന്നു പറയപ്പെടുന്നു. കാലിയ ആന്റണി 1986ൽ മുംബൈ ചർച്ച് ഗേറ്റിൽ വച്ചു പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ…
Read More