വെള്ളത്തിലും കരയിലും ജീവിക്കുന്ന പ്ലാറ്റിപസിനെ കണ്ടാൽ ആരും ഒന്നു നോക്കി നിൽക്കും. ചടുലമായ വേഗത്തിൽ വെള്ളത്തിനു മുകളിലൂടെ നീന്തുന്നു, കരയിലൂടെ സഞ്ചരിക്കുന്നു. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് നിമിഷനേരം കൊണ്ട് പൊങ്ങിവരുന്നു. അങ്ങനെ ആരെയും ആകർഷിക്കുന്ന കുറേ നന്പറുകൾ പ്ലാറ്റിപസിന്റെ കയ്യിലുണ്ട്. ഒറ്റ നോട്ടത്തിൽ ഇതിന്റെ കൊക്കാണ് ആകർഷകമായി കാണുന്നത്. ഒരു പക്ഷിയുടെ കൊക്കുമായും ഇതിന്റെ കൊക്കിന് സാമ്യമില്ല. കാണില്ല കേൾക്കില്ല പക്ഷേ,.. മൃഗങ്ങളുടേതിനു സമാനമായ താടിയെല്ലുകൾ പ്ലാറ്റപസിന് ഉണ്ട്. എന്നാൽ പ്ലാറ്റിപസുകൾക്ക് പല്ലും ചെവിയും ഇല്ല. സസ്തനി വിഭാഗത്തിൽപ്പെട്ട ഈ മൃഗത്തിന്റെ ശരീരം അല്പം നീളമേറിയതും വൃത്താകൃതിയിലുള്ളതുമാണ്. കണ്ണുകൾ ചെറുതാണ്. പ്ലാറ്റിപസ് ഒന്നും നന്നായി കേൾക്കുന്നില്ല, കാണുന്നുമില്ല. പക്ഷേ അതിനു മണം പിടിക്കാനുള്ള നല്ല കഴിവുണ്ട്. പ്ലാറ്റിപസിന്റെ വാൽ പരന്നതും വീതിയുള്ളതുമാണ്. കൈകാലുകൾ ചെറുതാണ്. മുട്ടയിടും പാലൂട്ടും പ്ലാറ്റിപസ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നു. എന്നാൽ അതേസമയം, കുഞ്ഞുങ്ങൾക്ക് പാൽ…
Read MoreCategory: RD Special
വാര്‍ത്തകളുടെ ലോകത്തു ചടുലതാളത്തില്‍ ജീവിച്ചൊരാള്‍; അപ്രതീക്ഷിതമായ മടങ്ങിപ്പോക്കും അതേവേഗത്തില്‍
സ്വന്തം ലേഖകന്‍തിരുവനന്തപുരം: അന്തരിച്ച എം.ജെ. ശ്രീജിത്ത് എന്ന മാധ്യമപ്രവര്ത്തകന്, സഹപ്രവര്‍ത്തകര്‍ക്കിടയിലെ വേഗക്കാരനായിരുന്നു. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങളിലും വിവരശേഖരണത്തിലും വാര്ത്തയെഴുത്തിലുമെല്ലാം ചടുലതാളം സൂക്ഷിച്ചിരുന്നൊരാള്. വാര്‍ത്തയില്‍ മാത്രമല്ല പത്രപ്രവര്‍ത്തകരുടെ അവകാശപ്പോരാട്ടങ്ങളിലും ആഘോഷക്കൂട്ടായ്മകളിലുമെല്ലാം അതേ വേഗത്തില്‍ ശ്രീജിത്ത് ഓടിനടന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ തീപാറുന്ന സമരപരമ്പരകള്‍ അരങ്ങേറുമ്പോള്‍ അവിടെ ശ്രീജിത്തിനെ കാണാം. അല്പനേരം കഴിഞ്ഞാല്‍ ഓഫീസില്‍ ഇരുന്നു അതിവേഗത്തില്‍ വാര്‍ത്ത ടെപ്പു ചെയ്യുകയാവും. പത്രത്തിന്റെ അവസാനത്തെ പേജും പ്രസിലേക്ക് പോയിക്കഴിഞ്ഞാല്‍ പ്രസ്ക്ലബ്ബിനു മുന്നില്‍ “അണ്ണാ’എന്നും “ഡേയ് ‘എന്നുമുള്ള വിളിയോടെ പത്രസുഹൃത്തുക്കളോട് കൂട്ടുകൂടി നില്‍പ്പുണ്ടാവും. ആര്‍ക്കും കിട്ടാത്ത വാര്‍ത്തകള്‍ കണ്ടെത്തണം, ലോകത്തെ അറിയിക്കണം അത് ഒരാവേശമായി ശ്രീജിത്ത് കൊണ്ടു നടന്നിരുന്നു. പതിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ദീപിക തിരുവനന്തപുരം യൂണിറ്റില്‍ റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ച നാള് മുതല്‍ കൂടെക്കൊണ്ടു നടന്ന ഈ ശീലം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് രോഗക്കിടക്കയിലും വിട്ടു പോകാതെ കൂടെയുണ്ടായിരുന്നു. ആശുപത്രി കിടക്കയിലായിരിക്കുമ്പോഴും…
Read Moreബാല്യകാല ജീവിതം മണ്ണിനടിയില്‍..! ഈ പല്ലികളിലെ വിഷത്തിലെ ചില സംയുക്തങ്ങൾക്ക് പറഞ്ഞാല്‍ തീരാത്ത ഗുണങ്ങള്‍ ഏറെയുണ്ട്…
ഈ പല്ലിയുടെ വിഷഗ്രന്ഥികൾ ഉരഗങ്ങളുടെ താഴത്തെ താടിയെല്ലിൽ സ്ഥിതിചെയ്യുന്ന പരിഷ്കരിച്ച ഉമിനീർ ഗ്രന്ഥികളാണ്. ഇവയുടെ വിഷം ദുർബലമായ ഹെമോട്ടോക്സിൻ ആണ്. മനുഷ്യമരണം അപൂർവമാണെങ്കിലും ഇത് ശ്വാസകോശ സംബന്ധമായ തകരാറിന് കാരണമാകും. ഈ പല്ലികളിലെ വിഷത്തിലെ ചില സംയുക്തങ്ങൾക്ക് പ്രമേഹം, അൽഷിമേഴ്സ് രോഗം, എച്ച്ഐവി, അർബുദം എന്നിവയ്ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട ഫാർമക്കോളജിക്കൽ ഗുണങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പല്ലികൾ ആറിനും എട്ടിനും ഇടയിൽ പ്രായമാകുന്പോൾ ലൈംഗിക പക്വത നേടും. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് ഇണചേരൽ. പുരുഷന്മാർ ഇണകളെ സ്വന്തമാക്കാൻ മറ്റു പുരുഷ പല്ലികളുമായി ആചാരപരമായ പോരാട്ടത്തിൽ ഏർപ്പെടണം. അത് പലപ്പോഴും മണിക്കൂറുകളോളം നീണ്ടുനിൽക്കും. വിജയി പെണ്ണുമായി ഇണചേരുന്നു. ബാല്യകാലം മണ്ണിനടിയിൽ ഒക്ടോബർ മുതൽ ഡിസംബർ വരെ പെൺ പല്ലികൾ രണ്ട് മുതൽ 30 വരെ മുട്ടകൾ ഇടുന്നു. ജൂൺ അല്ലെങ്കിൽ ജൂലൈ മാസങ്ങളിൽ ഇവകൾ വിരിയും. കുഞ്ഞൻ പല്ലികളെ…
Read Moreനമ്മൾ ഇതുവരെ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ പല്ലിയല്ല ഇനി നമ്മൾ പരിചയപ്പെടാൻ പോകുന്നത് ! വാലാണ് പ്രശ്നം; ഇവന് നിസരാക്കാരനല്ല…
വീട്ടിൽ പല്ലിയെ കണ്ടാൽ ചിലർക്ക് അറപ്പാണ്, ചിലർ തല്ലിക്കൊല്ലും, ചിലര്‍ ഗൗനിക്കില്ല… അങ്ങനെ പല തരത്തിലാണ് ആളുകൾ പല്ലികളോട് പെരുമാറുന്നത്. എന്നാൽ മെക്സിക്കോയിലും ഗ്വാട്ടിമാലയിലും കാണപ്പെടുന്ന ഒരുതരം പല്ലിയുണ്ട്. അവകളോട് കൂടുതൽ അടുക്കാനോ അവകളെ ആക്രമിക്കാനോ തുനിയേണ്ട കേട്ടോ. കാരണം നമ്മൾ ഇതുവരെ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ പല്ലിയല്ല ഇനി നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഈ പല്ലിയൊരു വിഷ ജീവിയാണത്രേ. സൂക്ഷിക്കണം മനുഷ്യരെ അങ്ങനെ കാര്യമായി ആക്രമിക്കാറില്ലെങ്കിലും ചില പ്രത്യേക ഘട്ടത്തിൽ തരത്തിനു കിട്ടിയാൽ ഇവ മനുഷ്യനെയും ആക്രമിക്കും. ഇവയുടെ കടി വിരലിലെണ്ണാവുന്ന കുറച്ചുപേർക്കു മാത്രമേ കിട്ടിയിട്ടുള്ളൂവെന്നതാണ് ഏറെ ആശ്വാസകരം. ഈ പല്ലികളിൽ പുരുഷ വർഗം സ്ത്രീ വർഗത്തേക്കാൾ അല്പം വലുതാണ്. പുരുഷന്മാരും സ്ത്രീകളും വിശാലമായ തലകളുള്ളവരാണ്. ഇവയുടെ അടിസ്ഥാന നിറം കറുപ്പാണ്. എങ്കിലും മഞ്ഞപ്പാടുകൾ പോലുള്ള ചില അടയാളങ്ങളൊക്കെ ഇവയുടെ ശരീരത്ത് കാണാം. വാലാണ് പ്രശ്നം കൊഴുപ്പ്…
Read Moreപ്രകൃതിയോടുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുക..! പയ്യന്നൂരിൽ കൗതുക കാഴ്ചയായി മണ്ണുവീട് നിർമാണം
പീറ്റർ ഏഴിമലപയ്യന്നൂർ: പ്രകൃതിയോടുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂരിൽ പൂർത്തീകരിച്ചുവരുന്ന മണ്ണുവീടു നിർമാണം കൗതുക കാഴ്ചയാകുന്നു. പയ്യന്നൂരിലെ പരിസ്ഥിതി പ്രവർത്തകൻ പി.എം. ബാലകൃഷ്ണന്റെ മകൾ താനിയ കെ.ലീലക്ക് വേണ്ടി അന്നൂരിൽ നിർമിക്കുന്ന മണ്ണുവീടാണ് കൗതുക കാഴ്ചയാകുന്നത്. പ്രകൃതിയോടിണങ്ങുന്ന ഏറ്റവും ചെലവുകുറഞ്ഞ വീടുവേണമെന്ന താനിയയുടെ ആഗ്രഹമാണ് അന്നൂരിൽ പൂവണിയുന്നത്. താനിയയുടെ ഭർത്താവ് മെക്കാനിക്കൽ എൻജിനിയറായ അജി ആനന്ദാണ് മണ്ണുവീടിന്റെ പിന്നിലെ സൂത്രധാരൻ. വീടുനിർമാണത്തിന്റെ ചുമതലയേൽപ്പിച്ചത് സഹോദരനും ഭോപ്പാൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ യൂണിവേഴ്സിറ്റി അവസാന വർഷ വിദ്യാർഥിയുമായ ആകാശിനെയാണ്. ആകാശാണ് ആഫ്രിക്കയിലും നേപ്പാളിലും ഹിമാചൽ പ്രദേശിലും കാണാറുള്ള മണ്ണുവീടിന്റെ രീതിയിൽ നിർമ്മാണം തുടങ്ങിയത്. ഭൂമികുലുക്കത്തെ പോലും അതിജീവിക്കാൻ കഴിയുന്നതും ഏറ്റവും ചെലവുകുറഞ്ഞതുമായ രീതിയിലാണ് ഈ വീടിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. എക്കോ റസിസ്റ്റൻസ് ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ഈ നിർമാണരീതിയുടെ ആദ്യഘട്ടമായി ചെങ്കല്ലുകൊണ്ട് രണ്ടുവരി അടിത്തറയുണ്ടാക്കി അതിനുമുകളിൽ…
Read Moreകണ്ടാൽ നോക്കി നിന്നു പോകും! ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പാവം മത്സ്യം എന്നു പറയാം, പക്ഷേ ഇവൻ ആളൊരു പുലിയാണ്, ഭീകരജീവിയും…
കടലിന്റെ ഒാളങ്ങളിൽ ഊളിയിട്ട് ജെല്ലി ഫിഷുകൾ ഒരു പാവത്താനെപ്പോലെ കഴിയുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു പാവം മത്സ്യം എന്നു പറയാം. പക്ഷേ ഇവൻ ആളൊരു പുലിയാണ്, ഭീകരജീവിയും. ഇവനെക്കുറിച്ച് കൂടുതൽ പഠിച്ചാൽ ആരും നെഞ്ചത്ത് കൈവച്ചുപോകും. ഇവനിത്രയും ക്രൂരനാണോയെന്ന് ഒാർത്ത്. ജെല്ലിഫിഷുകളിൽ ബോക്സ് ജെല്ലിഫിഷ് എന്നൊരു വർഗമുണ്ട്. ഇവൻമാരാണ് ഏറ്റവും വലിയ അപകടകാരികൾ. കണ്ടാൽ നോക്കി നിന്നു പോകും പ്രധാനമായും ഇന്തോ-പസഫിക് സമുദ്രങ്ങളുടെ മുകൾത്തട്ടിലാണ് ഇവറ്റകളെ കാണുന്നത്. ലോകത്തിലെ ഏറ്റവും വിഷമേറിയ സമുദ്രജീവികളിലൊന്നായാണ് ബോക്സ് ജെല്ലിഫിഷുകളെ കണക്കാക്കപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ഇവകളെ കണ്ടാൽ നല്ല സൗന്ദര്യമാണ്. നോക്കി നിന്നും പോകും. പക്ഷേ ഇവനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിഷത്തിന് ഒരു മനുഷ്യനെ കൂളായി കൊല്ലാം. ഒരു ബോക്സിനോട് രൂപസാദൃശ്യമുള്ള ഉടലും അതിൽ നിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന ടെൻഡക്കിളുകളും ഉൾപ്പെടുന്നതാണ് ഇവയുടെ രൂപം. 15 സെന്റിമീറ്ററോളം നീളമുള്ള ഓരോ ടെൻഡക്കിളുകളിലും കൂർത്ത…
Read Moreആന്റിവെനം കുത്തിവച്ചില്ലെങ്കില്‍..! ഈ ഫണൽ എട്ടുകാലികളുടെ വിഷം എങ്ങനെയാണ് മനുഷ്യന് ഹാനികരമാകുന്നത് ? ശാസ്ത്രജ്ഞൻമാരെ ഇപ്പോഴും കുഴയ്ക്കുന്ന മറ്റൊരു ചോദ്യം…
ശാസ്ത്രജ്ഞൻമാരെ ഇപ്പോഴും കുഴയ്ക്കുന്ന മറ്റൊരു ചോദ്യം ഉണ്ട്. ഈ ഫണൽ എട്ടുകാലികളുടെ വിഷം എങ്ങനെയാണ് മനുഷ്യന് ഹാനികരമാകുന്നത് എന്നത്. ഇതോടൊപ്പം പെൺ എട്ടുകാലികൾക്ക് വിഷം കുറവും ആൺ എട്ടുകാലികൾക്ക് വിഷം കൂടുതലും സംഭവിക്കുന്നത് എങ്ങനെയെന്നതും. ഇതിനായി അവർ വ്യത്യസ്ത വിഭാഗത്തിലുള്ള പലതരം എട്ടുകാലി വർഗങ്ങളിൽ അവർ പഠനം നടത്തി. എങ്ങനെ ഇത്രയും വിഷം? പരിണാമ ദിശയിലുണ്ടായ മാറ്റമാണ് പെണ് എട്ടുകാലികളേക്കാൾ വിഷം കൂടുതല്‍ ആണ് എട്ടുകാലികള്ക്കുണ്ടാകാന് കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി. പാറ്റകളെയും ചെറു പ്രാണികളെയും മറ്റും ഇരതേടി കൊല്ലുന്നതിനായാണ് എട്ടുകാലികളിൽ പൊതുവേ വിഷം രൂപപ്പെട്ടു വരുന്നത്. എന്നാല്‍ പിന്നീട് ആണ് എട്ടുകാലികൾ ഇണചേരുന്നതിനും മറ്റുമായി അലയേണ്ടി വരുമ്പോള്‍ എലി വര്‍ഗത്തില്‍പ്പെട്ട ജീവികളുമായും ഇവയ്ക്ക് ഏറ്റുമുട്ടേണ്ടി വന്നു. ഈ ഘട്ടത്തിലായിരിക്കും സസ്തനികള്‍ക്ക് കൂടി മാരകമാകുന്ന രീതിയിലുള്ള ഡെല്‍റ്റാ ഹെക്സാ ടോക്സിനുകള്‍ അടങ്ങിയ വിഷം ഇവയില്‍ രൂപപ്പെട്ടതെന്നാണ് ഗവേഷകർ ഏറെക്കുറെ…
Read Moreസൂര്യയുടെ ചിത്രങ്ങള്‍ വരച്ച് അമല്‍ നേടിയത് റിക്കാർഡ്
പയ്യന്നൂര്‍: സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ചിത്രങ്ങള്‍ വരച്ച് അമല്‍ നടന്നുകയറിയത് റിക്കാര്‍ഡ് നേട്ടങ്ങളിലേക്ക്.സൂര്യയുടെ വിവിധ ഭാവങ്ങളിലുള്ള 30 ചിത്രങ്ങള്‍ വരച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ് നേടിയത്. തൃശൂര്‍ ഗവ. എൻജിനിയറിംഗ് കോളജിൽ ആര്‍ക്കിടെക്ചര്‍ വിദ്യാർഥിയാണ് പയ്യന്നുര്‍ സ്വദേശിയായ അമല്‍ കക്കാട്ട്. തന്റെ ആരാധ്യ താരമായതിനാലാണ് സൂര്യയുടെ ചിത്രങ്ങള്‍ വരച്ചതെന്ന് അമല്‍ പറയുന്നു. എ-ഫോർ സൈസിലുള്ള പേപ്പറുകളിൽ പെൻസിൽ കൊണ്ടായിരുന്നു രചന. ഒരുദിവസം ഒരു ചിത്രം എന്ന രീതിയിലായിരുന്ന വരച്ചത്. ഗ്രാഫൈറ്റ് പെന്‍സില്‍ കൊണ്ട് 25 ചിത്രങ്ങളും കളര്‍ പെന്‍സില്‍കൊണ്ട് അഞ്ച് ചിത്രങ്ങളുമാണ് അമല്‍ വരച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെയാണ് ചിത്രങ്ങളും ബന്ധപ്പെട്ട വിവരങ്ങളും കൈമാറിയത്. സൃഷ്ടികളുടെ പരിശോധനയ്ക്ക് ശേഷമാണ് രണ്ടു റിക്കാര്‍ഡുകളും അമല്‍ നേടിയതായുള്ള അറിയിപ്പ് ലഭിച്ചത്. പുരസ്കാരം നേടിയതില്‍ സന്തോഷമുണ്ടെന്നും തന്റെ മനസിലെ സൂപ്പര്‍ ഹീറോയായ സൂര്യക്ക് ഈ…
Read Moreഇനിയും ആടാൻ അനേകം കഥാപാത്രങ്ങൾ ബാക്കി..! ഒടുവിൽ ഓർമയായിട്ട് 15 വർഷം; വിസ്മൃതിയിലായി പേരിലുള്ള അവാർഡ് പ്രഖ്യാപനവും…
ഒറ്റപ്പാലം: അനന്യസാധാരണമായ അഭിനയ മികവുകൊണ്ട് ജീവിതഗന്ധികളായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ പതിനഞ്ചാം ചരമവാർഷികമായിരുന്നു ഇന്നലെ. മലയാള സിനിമാലോകവും ആസ്വാദകവൃന്ദങ്ങളാരാലും ഓർമ്മിക്കാതെയാണ് ഒടുവിൽ ഉണ്ണികൃഷ്ണനെന്ന അതുല്യ നടന്റെ ചരമവാർഷികം കടന്നുപോയത്. ഒടുവിലിന്റെ പേരിൽ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച അവാർഡും ചരമവാർഷികം പോലെ വിസ്മൃതിയിലാണ്. ഇനിയും ആടാൻ അനേകം കഥാപാത്രങ്ങൾ ബാക്കി വച്ചായിരുന്നു ‘പെരിങ്ങോടൻ’ സിനിമയില്ലാത്ത ലോകത്തേക്ക് മറഞ്ഞുപോയത്. സത്യൻ അന്തിക്കാടിന്റെ രസതന്ത്രത്തിലൂടെ അവസാന ഭാവ രസവും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ആവാഹിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ചായങ്ങൾ ഇല്ലാത്ത ഫ്രെയിമിലേക്ക് യാത്രയായിട്ട് പതിനഞ്ച് വർഷങ്ങൾ പിന്നിട്ടുവെന്ന് പ്രേക്ഷകർക്ക് ഇപ്പോഴും വിശ്വസിക്കുക പ്രയാസമാണ്. നായക കേന്ദ്രീകൃതമായ മലയാള സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് നായകനൊപ്പമോ അതിനും മുകളിലോ നാലുപതിറ്റാണ്ടിന്റെ അഭിനയ മികവുകൊണ്ട് നടന്ന് കയറിയിട്ടുണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ. പിന്നിട്ട കാലങ്ങൾ അത്രയും ഒടുവിൽ എന്ന മഹാനടനെ ദൈനംദിന ജീവിതത്തിൽ പലരായും അഭ്രപാളികളിൽ…
Read Moreഅങ്ങനെ എന്തെല്ലാം പേരുകള്‍, എത്ര പാസ്പോര്ട്ടുകള്, എന്തെല്ലാം വേഷങ്ങള്‍..! കുടുംബ നാഥൻ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ ഗുണദോഷങ്ങളിലൊന്നും ഇടപെടാതെ ഭാര്യയും മക്കളും തിലക്നഗറിലെ വീട്ടിലും കഴിയുന്നു…
ചുറ്റും ശത്രുക്കൾ നിറഞ്ഞതോടെ ഇനി ഏറെക്കാലം സുരക്ഷിതമായി ഇരിക്കാൻ കഴിയില്ലെന്നു ഛോട്ടാ രാജനും ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു. ഏതു മാളത്തിൽ പോയി ഒളിച്ചാലും ശത്രുക്കൾ പിന്നാലെയുണ്ടെന്നും ഒരിക്കൽ ബാങ്കോക്കിൽ വച്ച് നടന്നതു വീണ്ടും അരങ്ങേറാനുള്ള സാധ്യതയുണ്ടെന്നുമുള്ള ബോധ്യം അയാൾക്കുണ്ടായിരുന്നു. അന്തരീക്ഷം മാറിവരുന്പോൾ എക്കാലവും പോരടിച്ചു നിൽക്കാനാവില്ലെന്നു മുൻകൂട്ടി കണ്ട അയാൾ വളരെ തന്ത്രപരമായ ഒരു നിലപാട് എടുത്തു. തന്റെ ജീവന്റെ സംരക്ഷണം ഇന്ത്യൻ സർക്കാരിന്റെ ഏല്പിക്കുക! അതിനുള്ള ഏറ്റവും വലിയ എളുപ്പവഴി നിയമത്തിനു കീഴടങ്ങുക എന്നതാണെന്ന് അയാൾ ഉറപ്പിച്ചിരുന്നു. പിടികൊടുക്കുന്നു 2015 ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിൽവച്ചു ഛോട്ടാ രാജൻ അന്വേഷണ ഏജൻസികളുടെ പിടിയിലായി. ഓസ്ട്രേലിയയിൽനിന്നു ബാലിയിൽ വിമാനമിറങ്ങിയതായിരുന്നു രാജൻ. ബാലി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പേരു ചോദിച്ചപ്പോൾ രാജൻ മടിയില്ലാതെ പറഞ്ഞു: രാജേന്ദ്ര സദാശിവ് നിഖൽജെ. ലോഗ് മുഝെ ഛോട്ടാ രാജൻ ബുലാതേ ഹേ എന്നു മനസിലും പറഞ്ഞു…
Read More