കൂട്ടുകാരൻ ലൂക്കാസിനൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ പെൺകുട്ടിയിൽ എന്തോ ഒരു ആകർഷകത്വമുണ്ടെന്നു മെസി തിരിച്ചറിഞ്ഞു. മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത ഒരിഷ്ടം അവളോടു തോന്നി. എന്നാൽ, പൊതുവേ നാണക്കാരനായതിനാൽ മെസി ആദ്യമൊന്നും തന്റെ പ്രണയം അവളോടു തുറന്നു പറഞ്ഞില്ല. എങ്കിൽപ്പോലും ഇരുവർക്കും സൗഹൃദത്തിന് അപ്പുറമുള്ള എന്തോ ഒന്നു തങ്ങൾക്ക് ഇടയിലുണ്ടെന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പരസ്പരം കത്തെഴുതുന്നതിൽ മുടക്കം വരുത്തിയില്ല. കത്തുകളിലൂടെയാണ് ഇരുവരും പരസ്പരം കൂടുതൽ അറിഞ്ഞതും അടുത്തതും. വെളിപ്പെടുത്തൽഅങ്ങനെയിരിക്കെ മെസിയുടെ ഫുട്ബോൾ ഭാവിക്കു ബാഴ്സലോണയാണ് കൂടുതൽ ഉചിതമെന്നു പറഞ്ഞ് മെസിയുടെ അച്ഛൻ കുടുംബത്തെയും കൂട്ടി ബാഴ്സലോണയിലേക്കു പോയി. ഇതോടെ പരസ്പരം കാണാനുള്ള ഇടവേള കുറഞ്ഞെങ്കിലും കത്തെഴുത്തിൽ മുടക്കമുണ്ടായില്ല. ഏറെ നാൾ തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചിരുന്ന മെസിയും ആന്റൊനെല്ലയും 2009ൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നു വെളിപ്പെടുത്തി.2010ൽ ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും…
Read MoreCategory: RD Special
തിരക്കുകൾ പലതുണ്ടെങ്കിലും ഇടവേള വീണു കിട്ടിയാൽ മെസി ഓടിയെത്തുന്ന ഇടമുണ്ട്, അത് ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒന്നുമല്ല, പിന്നെയോ?
മത്സരങ്ങൾ, ടീമിനൊപ്പമുള്ള ടൂറുകൾ, പരിശീലനം, പരസ്യ ചിത്രങ്ങളിലെ അഭിനയം, സ്വന്തം ബിസിനസുകൾ ഇങ്ങനെ തിരക്കുകൾ പലതുണ്ടെങ്കിലും അല്പമെങ്കിലും ഇടവേള വീണു കിട്ടിയാൽ മെസി ഒാടിയെത്തുന്ന ഇടമുണ്ട്, അത് ഏതെങ്കിലും വന്പൻ ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദ കേന്ദ്രങ്ങളോ ഒന്നുമല്ല, പിന്നെയോ? സ്വന്തം കുടുംബം തന്നെ. ഇടവേള കിട്ടുന്പോഴൊക്കെ സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.ഇടവേളകൾ കിട്ടുന്പോഴൊക്കെ സകുടുംബം ടൂർ ആണ് പ്രധാന വിനോദം. അധികം ദൂരേയ്ക്ക് അല്ല ഇവരുടെ യാത്രകൾ. എന്നാൽ, കുട്ടികൾക്കു രസിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്ര സർവസന്നാഹങ്ങളോടുംകൂടെ തന്നെയായിരിക്കും. ഇഷ്ട ഇടങ്ങൾസ്പെയിനിലെ ഇബിസയാണ് മെസിക്കും കുടുംബത്തിനും ഏറെ പ്രിയപ്പെട്ട ഇടം. കോവിഡ് കാലത്തു പോലും മെസി ഇബിസ സന്ദർശിച്ചിരുന്നു. യാത്രയിൽ മെസിയുടെ കുടുംബവും സുഹൃത്ത് ലൂയിസ് സുവാരസുമുണ്ടായിരുന്നു. ഫോർമെൻട്ര എന്ന കൊച്ചു ദ്വീപാണ് കുടുംബത്തിനു പ്രിയപ്പെട്ട മറ്റൊരിടം. കാറ്റലോണിയയിലെ സിറ്റഗസ്, കരീബിയനിലെ ആന്റിഗ്വാ, അർജന്റീനയിലെ റൊസാരിയോ എന്നിങ്ങനെ…
Read Moreഹാളിലെ പരിപാടിക്ക് എഴുപത്തിയഞ്ച് പേർ മാത്രം, രാത്രി ബാറില്ല, തിയറ്ററുകളിൽ സെക്കൻഡ് ഷോയില്ല; കോവിഡ് നിയന്ത്രണങ്ങൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. നിയന്ത്രണങ്ങളും നിർദേശങ്ങളും ◙ഷോപ്പിംഗ് മാളുകളിലും മാർക്കറ്റിലും പ്രവേശനം ആർടിപിസിആർ ടെസ്റ്റിൽ നെഗറ്റീവായവർക്കും വാക്സീൻ രണ്ട് ഡോസും എടുത്തവർക്കും ◙സിനിമാ തീയറ്ററുകളും ബാർ ഹോട്ടലുകളും രാത്രി ഒൻപതു മണി വരെ ◙വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള ചടങ്ങുകൾ ജില്ലാ ഭരണകൂടത്തെ മുൻ കൂട്ടി അറിയിക്കണം ◙കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണം തുടരും ◙അടച്ചിട്ട ഹാളിനുള്ളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ച് ◙പുറത്തെ പരിപാടികളിൽ നൂറ്റിയന്പത് പേർക്ക് പങ്കെടുക്കാം ◙വിദ്യാർഥികൾക്ക് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തും ◙ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആൾക്കാർ കൂടാതെ ശ്രദ്ധിക്കണം ◙കളക്ടർമാർക്ക് പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാൻ അനുമതി ◙പോലിസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കും ◙സംസ്ഥാനത്തെ…
Read Moreബംഗ്ലാവ് എന്നോ കൊട്ടാരമെന്നോ വിളിക്കാവുന്ന 57 കോടി വില മതിക്കുന്ന വീട്; പറക്കാൻ 122 കോടിയുടെ ജെറ്റ്! മെസിയുടെ വീട്ടുകാഴ്ചകൾ
ബാഴ്സലോണയ്ക്കൊപ്പം പരിശീലനം തുടങ്ങിയ മെസി പതിനാറാം വയസിൽ ആദ്യ മത്സരത്തിനിറങ്ങി. അരങ്ങേറ്റം വെറുതെയായില്ല. പോർട്ടോക്കെതിരേ കപ്പടിക്കുകയും ചെയ്തു. 2003ലെ ഈ വിജയത്തിനു ശേഷമുള്ള കാലത്തെ മെസിയുഗം എന്നു വേണമെങ്കിൽ വിളിക്കാം. കാൽപ്പന്തിനൊപ്പം ഉരുണ്ട ഈ യാത്രയിൽ മെസി നേടിയതു നിരവധി അംഗീകാരങ്ങൾ. ലാലിഗയിൽ ഇരുന്നൂറ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ താരം, ആറ് ബാലൻഡി ഓർ അവാർഡ് ജേതാവ്, അഞ്ച് ഗോൾഡൻ ബൂട്ടി ജേതാവ് തുടങ്ങി നിരവധി റിക്കാർഡുകൾ താരത്തിനു സ്വന്തം. നേരത്തെ നമ്മൾ പറഞ്ഞിരുന്നു ആദ്യ കരാർ മെസി ഒപ്പുവച്ചതു വെറും നാപ്കിൻ പേപ്പറിലാണെന്ന്. എന്നാൽ, ഇന്ന് ആ ഒപ്പിന് ശതകോടികളുടെ മൂല്യമുണ്ട്. കഴിവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ മെസിയെ തേടിയെത്തിയത് അംഗീകാരങ്ങളും ബഹുമതികളും മാത്രമല്ല, വിസ്മയിപ്പിക്കുന്ന നിരവധി സൗഭാഗ്യങ്ങൾ കൂടിയാണ്. അതിൽ ആരുടെയും മനംകവരുന്ന സൗധങ്ങൾ മുതൽ സ്വകാര്യ ജെറ്റ് വിമാനം വരെയുണ്ട്.…
Read Moreകെ.ജെ. ചാക്കോ; ജനഹൃദയങ്ങളിലിടം നേടിയ “പെസഹാ മന്ത്രി’; മറയുന്നത് ചങ്ങനാശേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയയാൾ…
ബെന്നി ചിറയിൽ ചങ്ങനാശേരി: കെ.ജെ. ചാക്കോ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്നും മന്ത്രി സ്ഥാനത്തെത്തിയ ജനനേതാവാണ്. കേരള കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 1962ൽ നഗരസഭാ ചെയർമാൻ സ്ഥാനത്തെത്തുകയും ചെയ്തു. 1965ലാണ് കെ.ജെ. ചാക്കോ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1970, 1977 വർഷങ്ങളിലും ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ.ചാക്കോ ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകി. 1979 ൽ ചുരുങ്ങിയ ദിവസങ്ങളിൽ സി.എച്ച്. മുഹമ്മദ്കോയ മന്ത്രിസഭയിൽ എക്സൈസ്, ട്രാൻസ്പോർട്ട് മന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പെസഹാ വ്യാഴം പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത്. 1980ലും 1982ലും നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിൽ കെ.ജെ.ചാക്കോ മത്സരിച്ചെങ്കിലും സി.എഫ്. തോമസിനോട് പരാജയപ്പെടേണ്ടിവന്നു. ചങ്ങനാശേരിയുടെ സാമൂഹിക, സാംസ്കാരിക, വികസന രംഗങ്ങളിലെന്നതുപോലെ മതസൗഹാർദം സംരക്ഷിക്കുന്നതിലും കെ.ജെ. ചാക്കോ നൽകിയ പങ്ക് ശ്രദ്ധേയമാണ്. പ്രമുഖ സഹകാരിയായിരുന്ന കെ.ജെ.ചാക്കോ…
Read Moreലക്ഷണമില്ലാത്ത ലാസാ ഫീവർ! വൈറസുകൾ ബാധിക്കുന്നത് കരൾ, വൃക്ക, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളെ…
എബോള പോലെതന്നെ ഉപദ്രവകാരിയാണ് ലാസാ ഫീവർ. കൂടുതലായി കാണപ്പെടുന്നത് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. 1959ൽ നൈജീരിയയിലാണ് ആദ്യമായി ലാസാ ഫീവർ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പൊതുവായി ആഫ്രിക്കയിൽ കണ്ടുവരുന്ന മാസ്റ്റോമിസ് എന്ന ഇനത്തിൽപ്പെട്ട എലിയാണ് ലാസാ ഫീവർ പടർത്തുന്നത്. പനി, ഛർദിൽ, മനംപിരട്ടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങളെങ്കിലും പലപ്പോഴും ഇതു ലക്ഷണങ്ങളില്ലാതെയാണ് വരുന്നത്. അതായതു രോഗബാധിതരായ പത്തു പേരെയെടുത്താൽ അതിൽ ഏഴുപേരും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കില്ല. അതുതന്നെ സമയത്തു ചികിത്സ കിട്ടാതിരിക്കാൻ കാരണമാകും. ചില കേസുകളിൽ വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽ രക്തസ്രാവവും മുഖത്തു നീരും കണ്ടുവരാം. ചിലരിൽ കേൾവിക്കുറവും കണ്ടുവരുന്നുണ്ട്. കരൾ, വൃക്കകരൾ, വൃക്ക, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളെ ലാസാ ഫീവർ വൈറസുകൾ ബാധിക്കും. രോഗവാഹകനായ എലിയുടെ മൂത്രം, കാഷ്ഠം എന്നിവയിലൂടെയാണ് വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നത്. ഒരു ലക്ഷം മുതൽ മൂന്നു ലക്ഷംപേരെ വരെ ലാസാ ഫീവർ ബാധിക്കുന്നുവെന്നാണ്…
Read Moreമെരുങ്ങാതെ എബോള! മരുന്നുമില്ല, വാക്സിനുമില്ല… ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
കോംഗോയിലേക്കു വീണ്ടും എബോള വൈറസ് തിരിച്ചെത്തുന്നു എന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളെയാണ് എബോള എന്ന വിനാശകാരിയായ രോഗം ബാധിച്ചത്. കോവിഡ് മഹാമാരി താണ്ഡവമാടി നിന്നിരുന്ന വേളയിലാണ് ഈ വാർത്തയും പുറത്തുവന്നത്. 2014ല്‍ എബോളയുടെ വരവിൽ 11,300 ഓളം പേരാണ് മരിച്ചത്. ആ ഓഗസ്റ്റില്‍ ലോകാരോഗ്യസംഘടന എബോള ബാധയെ ആരോഗ്യഅടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. കൊലയാളി! 1976ൽ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ലോകത്ത് ആദ്യമായി എബോള റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രധാനമായി മാൻ, കുരങ്ങ്, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലാണ് എബോള വൈറസ് ബാധ കണ്ടുവരുന്നത്. രോഗബാധയുള്ള മൃഗങ്ങളുടെ സ്രവത്തിലൂടെയും അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നത്. നിപയുടെ കാര്യത്തിലെന്നപോലെതന്നെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകൾ രോഗവാഹകരാണ്. ഈ ജീവികൾ കടിച്ച പഴങ്ങൾ നമ്മൾ ഭക്ഷിക്കുന്നതിലൂടെ വൈറസ് നമ്മിലേക്കു പ്രവേശിക്കും. മൃഗങ്ങളിൽനിന്നു…
Read Moreസംസ്ഥാനത്തെ ചില ഇലക്ഷന് അഴിഞ്ഞാട്ടങ്ങള്‍…
എം.പി. ജോസഫിന്റെ കാർ ചെങ്കല്ലിട്ട് തകർത്തു ചെറുവത്തൂർ: യുഡിഎഫ് ബൂത്ത് ഏജൻറുമാർക്ക് വധഭീഷണി ഉണ്ടായത് അന്വേഷിക്കാനെത്തിയ സ്ഥാനാർഥി എം.പി.ജോസഫിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴോടെഅദ്ദേഹം സഞ്ചരിച്ച വാഹനം കാരിയിൽ എഎൽപി സ്കൂൾ പരിസരത്ത് ചെങ്കല്ലിട്ട് തകർത്തു. സ്ഥാനാർഥിയും കൂടെയുണ്ടായിരുന്നവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാരിയിൽ എഎൽപി സ്കൂൾ ബൂത്തിനടുത്തുവച്ചാണ് ആക്രമണം നടന്നത്. 300 ൽപ്പരം വരുന്ന സിപിഎം പ്രവർത്തകരാണ് തങ്ങളെ വധിക്കാൻ ശ്രമിച്ചതെന്ന് എം.പി.ജോസഫ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഡ്രൈവർ രഞ്ജിത്ത്, എബിൻ വിൻസെന്റ്, സോജു എന്നിവർ സ്ഥാനാർഥിയുടെ വാഹനത്തിലുണ്ടായിരുന്നു. ബൂത്ത് ഏജന്റുമാരായ 95 നമ്പറിലെ വിജയൻ, 96 ലെ ഷുഹൈബ് എന്നിവരെ സിപിഎം പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുമെന്ന വിവരത്തിൽ അവിടെ എത്തിയതായിരുന്നു സ്ഥാനാർഥി. പോളിംഗ് അവസാനിക്കും വരെ കാത്തു നിന്ന് അതിന്ശേഷം ബൂത്തിലെ ഏജന്റുമാരുമായി പ്രാധാന റോഡിലേക്ക് ഇറങ്ങവെ വാഹനത്തിനടുത്തേക്ക് 300 ൽപ്പരം…
Read Moreനിപ ഉറങ്ങുകയാണ്! പ്രതിരോധം പ്രധാനം; ആശുപത്രിയിലും വേണം കരുതൽ രോഗം സ്ഥിരീകരിക്കുന്നത് ഇങ്ങനെ…
എന്താണ് നിപ? പാരാമിക്സോ വൈറിഡേ ഇനത്തിലെ വൈറസാണ് ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്. സാധാരണയായി മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കാണ് നിപ പകരുന്നത്. പന്നികളോ വവ്വാലുകളോ ആകാം പ്രധാന വൈറസ് വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളില്‍നിന്നോ പന്നികളില്‍നിന്നോ ഇതു മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുമുണ്ട്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല് കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. മനുഷ്യശരീരത്തിലേക്ക് ഈ വൈറസ് പ്രവേശിച്ചാൽ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. വൈറസ് ബാധയുള്ളവരുമായി അടുത്തിടപഴകുന്നവർക്കും ഇവരെ പരിചരിക്കുന്നവർക്കും വൈറസ് ബാധയേൽക്കാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ രോഗിയുമായി അടുത്തിടപഴകുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണം. രോഗം ബാധിക്കുന്നവരിൽ മരണനിരക്കും കൂടുതൽ ആയതിനാൽ അപകടകാരിയായ രോഗങ്ങളുടെ നിരയിലാണ് നിപ്പയ്ക്ക് ഇടം. രോഗം ബാധിക്കുന്നവരിൽ 75 ശതമാനത്തോളം പേർ മരിക്കാൻ സാധ്യതയുണ്ട്. രോഗം എവിടെ എപ്പോൾ പ്രത്യക്ഷപ്പെടുമെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. ജാഗ്രത…
Read More