ലിബിയയിലെ യുദ്ധത്തില്‍ ഐഎസ് തോറ്റെങ്കിലും രാജ്യത്തെ പല പ്രധാന നഗരങ്ങള്‍ക്കും പുറത്തു രഹസ്യ സെല്ലുകള്‍ ഇപ്പോഴും സജീവം. എന്നിരുന്നാലും, ലിബിയയിലെ തീവ്രവാദികളുടെ സൈന്യബലം ഇപ്പോള്‍ ആയിരങ്ങളില്‍നിന്നു നൂറിലേക്കു കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. ലിബിയയെ യൂറോപ്പിനെ ആക്രമിക്കാനുള്ള ഒരു ലോഞ്ച്പാഡായിട്ടാണ് അവര്‍ കാണുന്നത് എന്നതുകൊണ്ടു തന്നെ ഈ രാജ്യത്തു സ്വാധീനം നിലനിർത്തുക ഇവര്‍ക്കു നിര്‍ണായകമാണ് . തീവ്രവാദ സംഘം ഒരു നിരന്തര ഭീഷണിയായി രാജ്യത്തു തുടരുകയാണെന്നും അവര്‍ ഏതു നിമിഷവും പൂർവാധികം ശക്തിയോടെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. മറയില്ലാതെ യെമനില്‍ മധ്യ, തെക്കന്‍ യെമനില്‍ ഐഎസ് ഇപ്പോഴും സജീവമാണ്. അധികാരികള്‍ക്കു നേരെയുള്ള ഭീകരാക്രമണം ഇവിടെ പതിവാണ്. യമനിലെ ആഭ്യന്തര യുദ്ധമാണ് ഐഎസിന്റെ ഇവിടുത്തെ വളര്‍ച്ചയ്ക്കു പാതയൊരുക്കിയത്. പക്ഷേ, യെമനിലെ അല്‍-ക്വയ്ദ സാന്നിധ്യം ഭീകരസംഘടനകള്‍ തമ്മിലുള്ള പോരാട്ടം ശക്തമാകാനും ഇടയാക്കി. ലോകത്തിനാകെ യമനിലെ ഐഎസ് ഭീകരർ ഉയർത്തുന്ന…
Read MoreCategory: RD Special
ടുണീഷ്യയുടെ കറുത്ത ദിനങ്ങള്‍; 17 ഐഎസ് ഭീകരരെ അന്ന് പിടിക്കാനായില്ലായിരുന്നെങ്കിൽ ജോർഡൻ തകർന്നേനെ….
2015 ജൂണില്‍ സ്യൂസ് ബീച്ചിനു സമീപം എല്‍ കണ്ടൂയ് എന്ന തുറമുഖത്തു ഭീകരര്‍ നടത്തിയ നരനായാട്ട് ആ രാജ്യത്തെ വിറപ്പിച്ചിരുന്നു. 30 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ ജീവന് നഷ്ടമായി. ഇന്നും ആ കറുത്ത ദിനങ്ങളുടെ ഓര്‍മകള്‍ ഇവരെ വേട്ടയാടുന്നുണ്ട്. അന്ന് അരങ്ങേറിയ ആക്രമണങ്ങള്‍ ഭീകരസംഘടനകള്‍ക്ക് ഒരു പ്രചോദനമാകുകയായിരുന്നു. പിന്നീടു ബോംബാക്രമണവും വെടുവയ്പ്പും ടുണീഷ്യന്‍ നഗരങ്ങളില്‍ പതിവ് കാഴ്ചയായി മാറി. കഴിഞ്ഞ ഓഗസ്റ്റില്‍ ഐഎസിന്റെ നേതൃത്വത്തില്‍ ടുണീഷ്യന്‍ തീരത്തു നടന്ന കത്തിക്കുത്തില്‍ ഒരു സെക്യുരിറ്റി ഗാര്‍ഡ് കെല്ലപ്പെട്ടത് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. ജോര്‍ഡനിലെ ആശങ്ക2018ല്‍ രാജ്യത്തിന്റെ പല പ്രധാന മേഖലകളിലും അക്രമം അഴിച്ചുവിടാന്‍ കച്ചകെട്ടിയിറിങ്ങിയ 17 ഐഎസ് ഭീകരരെയാണ് ജോര്ഡന് സര്‍ക്കാര്‍ നേതൃത്വം പിടികൂടിയത്. അന്നു സര്‍ക്കാരിന്റെ സമയത്തുള്ള ഇടപെടല്‍കൊണ്ട് ഇല്ലാതാക്കിയതു രാജ്യത്ത് ഉണ്ടാകുമായിരുന്ന വലിയ ഒരു വിപത്താണ്.…
Read Moreനൈജീരിയ വിറയ്ക്കുന്നു! പിഞ്ചു കുഞ്ഞുങ്ങൾ പോലും ചാവേറുക ളാകാൻ നിയോഗി ക്കപ്പെടുന്നു; നൈജീരിയയിലെ തേര്‍വാഴ്ച
സിറിയന്‍ നഗരമായ റക്കയിലെയും ഇറാക്കിലെ മൊസൂളിലെയും ഐഎസ് കോട്ടകളുടെ പതനത്തിനു ശേഷം ആയിരക്കണക്കിനു തീവ്രവാദികൾ പലായനം ചെയ്തു. ഇവർ അഭയം തേടി എത്തിയതു തുർക്കിയിലാണ്. യഥാർഥത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നില്ല. ശക്തിവീണ്ടെടുത്തു തിരിച്ചുവരാനുള്ള പോക്കായിരുന്നു. ഇന്നും ഭീകരസംഘടയില്പ്പെട്ടവര് ധാരാളമായി ഇവിടെ ഒളിവില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. 2016ലെ പുതുവത്സരാഘോഷത്തില്‍ ഒരു അക്രമി നിശാക്ലബിലെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന 39 പേരെ വെടിവച്ചു കൊലപ്പെടുത്തിയത് ഇവർ അണിയറയിൽ സജീവമാണെന്നതിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്നു കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നു. 69ൽ ഏറെ പേർക്കു പരിക്കേറ്റു. 2020 നവംബറില്‍ ഇസ്താംബൂളിലെ 11 ജില്ലകളിലെ 17 വീടുകള്‍ അവര്‍ ആക്രമിച്ചിരുന്നു. ഇതേത്തുടർന്ന് ഐഎസുമായി ബന്ധമുള്ള 17 ഭീകരരെ അറസ്റ്റ് ചെയ്തു. സിറിയയില്‍ വീണ്ടും സിറിയയില്‍നിന്നു തുരത്തിയെങ്കിലും ആയിരക്കണക്കിന് ഐഎസ് തീവ്രവാദികൾ ഒളിഞ്ഞും തെളിഞ്ഞും ഈ മേഖലയിൽ സജീവമാണെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങളുടെ എണ്ണം വീണ്ടും പെരുകിത്തുടങ്ങിയിട്ടുണ്ടെന്നും യുഎന്‍…
Read Moreഇരുണ്ട താവളങ്ങൾ..! പാക്കിസ്ഥാന്റെ വടക്ക് ഭാഗം ഐഎസിന്റെ പ്രധാന വിഹാരകേന്ദ്രം
പാക്കിസ്ഥാന്റെ വടക്ക് ഭാഗമാണ് ഐഎസിന്റെ പ്രധാന വിഹാരകേന്ദ്രം. 2017ല്‍ രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പിന്നിൽ ഈ സംഘമായിരുന്നു. 2019 മേയ് മാസത്തില്‍ ബലൂചിസ്ഥാനിലും കാഷ്മീരിലും ആക്രമണം നടത്തിയെന്ന് ഐഎസ് അവകാശപ്പെട്ടു. പാകിസ്ഥാന് പ്രവിശ്യ, ഇന്ത്യ പ്രവിശ്യ എന്നിങ്ങനെ പുതിയ ശാഖകളും പ്രഖ്യാപിക്കപ്പെട്ടു. ചോര ചിന്തി ലങ്കകഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ ഈസ്റ്റര്‍ ഞായറാഴ്ച നടന്ന ആക്രമണം ആ രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. ഏപ്രിൽ 21ന് കൊളംബിയയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സയൺ പള്ളി എന്നീ മൂന്ന് ക്രിസ്ത്യൻ പള്ളികളിലായിരുന്നു പ്രധാന ആക്രമണം. തലസ്ഥാനത്തെ മൂന്ന് ആഡംബര ഹോട്ടലുകളിലും ബോംബാക്രമണം നടന്നു. ശ്രീലങ്കൻ ജനത കറുത്ത ദിനങ്ങളായി അടയാളപ്പെടുത്തിയ ഈ ആക്രമണങ്ങളില്‍ 321 പേരാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികളാണെന്ന് ഐഎസുമായി ബന്ധപ്പെട്ട വാര്‍ത്താ…
Read Moreമണ്ണിൽ പതിച്ച കഴുത്തുകൾ!ചോരയിൽ കുതിർന്ന മണ്ണില്‍ കൂടപ്പിറപ്പുകളുടെ പിടയ്ക്കുന്ന കഴുത്തുകൾ; പ്രാർഥനയോടെ ഗ്രാമവാസികൾ
വടക്കൻ മൊസാംബിക്കിൽ അരങ്ങേറിയ ഐഎസ് തേർവാഴ്ചയിൽ നിരവധി വീടുകള്‍ അഗ്നിക്ക് ഇരയാക്കി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഗ്രാമീണരെയെല്ലാം പിടികൂടി സമീപത്തെ കാല്‍പ്പന്ത് മൈതാനത്തിലേക്കു കൊണ്ടുപോയി. അവിടെ വച്ച് ഓരോരുത്തരെയായി കഴുത്തറത്ത് ഇല്ലാതാക്കി. കൂടപ്പിറപ്പുകളുടെ പിടയ്ക്കുന്ന കഴുത്തുകള്‍ ചോരയിൽ കുതിർന്ന മണ്ണില്‍ പതിക്കുന്ന ഓരോ നിമിഷവും ആ നിസഹായരായ ഗ്രാമീണര്‍ പ്രാര്ഥിക്കുകയായിരുന്നു, ഇതെല്ലാം ഒരു ദുസ്വപ്നമാകണമേയെന്ന്. പക്ഷേ, ആ “സ്വപ്നത്തില്‍”നിന്ന് അവര്‍ക്കു ഉണരാനായില്ല. മൃതദേഹങ്ങളോടുംചേതനയറ്റു വീഴുന്ന ശരീരങ്ങളോടു പോലും ദയവു കാണിക്കാന്‍ ഭീകരര്‍ തയാറായില്ല. മൃതദേഹങ്ങള്‍ അവര്‍ അവിടെ വച്ചുതന്നെ പൈശാചികമായി വെട്ടിമുറിച്ചു. 2017 മുതല്‍ ഈ മേഖലയില്‍ ഇതിനകം തീവ്രവാദികള്‍ രണ്ടായിരത്തിലധികം ആളുകളെ കൊലപ്പെടുത്തിക്കഴിഞ്ഞു. ഭീകര സംഘടനകൾക്കെതിരേ പോരാടുന്ന ലോകരാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് കൂടിയായി ഈ ആക്രമണം. 26 രാജ്യങ്ങളിൽ ഐഎസ് ശക്തമായ സ്വാധീനം ഉറപ്പിച്ചുകഴിഞ്ഞു എന്നതാണ് പുതിയ കണക്കുകൾ. ഇതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു എന്നതാണ് ആശങ്കാജനകം. ഇന്ത്യയില്‍…
Read Moreഭീകരതയുടെ കാവലാള്‍! ആറു വര്‍ഷത്തിനിപ്പുറം ഐഎസിന്റെ സ്വാധീനം നമ്മുടെ നാട്ടിലും പതിന്മടങ്ങ് വര്‍ധിച്ചു; ലോകത്തിന്റെ പാതി ഐഎസ് ഭീതിയില്‍
ഇറാക്കിൽനിന്നും സിറിയയിൽനിന്നും തുരത്തിയപ്പോൾ ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകരപ്രസ്ഥാനത്തിന്റെ വേരറ്റു എന്നു കരുതുന്നവരാണ് ഏറെയും. എന്നാൽ, അടുത്ത നാളിൽ പുറത്തുവന്ന ഒരു കണക്ക് ഇതിനു ഘടകവിരുദ്ധമാണെന്നു മാത്രമല്ല ലോകത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. ഐഎസ് കൂടുതൽ രാജ്യങ്ങളിലേക്കു വേരുതാഴ്ത്തുന്നു എന്നുള്ളതാണ് ആ കണക്ക്. ആ പട്ടികയിൽ നമ്മുടെ ഇന്ത്യയും കേരളവും പോലുമുണ്ട് എന്നതാണ് ആശങ്കാജനകമായ കാര്യം. ഭീകരതയുടെ കാവലാള്‍…..ലോകത്തിനു മുന്നില്‍ ഇതാണ് ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസിനുള്ള പരിവേഷം . വികസിത, വികസ്വര, അവികസിത രാജ്യങ്ങളില്ലെല്ലാം ആശങ്കവിതയ്ക്കുന്ന ഈ സംഘത്തിന് നമ്മുടെ കൊച്ചുകേരളത്തിലും നിശബ്ദമായ വേരോട്ടമുണ്ടെന്നതു ജാഗ്രതയുടെ കാലമാണ് നമുക്കു മുന്നിലുള്ളതെന്ന് ഒാർമിപ്പിക്കുന്നു. 2014 ഒക്ടോബറില്‍ തിരുവനന്തപുരത്തു കാണപ്പെട്ട ഐഎസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഒരു തുടക്കം മാത്രമായിരുന്നു. യുഎൻ പറയുന്പോൾ ആറു വര്‍ഷത്തിനിപ്പുറം ഐഎസിന്റെ സ്വാധീനം നമ്മുടെ നാട്ടിലും പതിന്മടങ്ങ് വര്‍ധിച്ചു എന്നതിനു തെളിവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഎന്‍ പുറത്തുവിട്ട…
Read Moreലയങ്ങളുടെ അവസ്ഥ കഷ്ടം തന്നെ; ഉള്ളിൽ ആധിയുമായി അവരെങ്ങനെ ജോലിക്ക് പോകും ? ‘മുതിർന്ന പെൺകുട്ടികൾ വീട്ടിൽ തനിച്ചാണ് ’
കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ അധ്യയനം ഓണ്‍ലൈൻ ക്ലാസിലേക്ക് മാറി. തോട്ടം മേഖലയിലെ കുട്ടികളുടെ പഠനവും വീട്ടിലിരുന്നായി. എസ്റ്റേറ്റുകളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്പോൾ കുട്ടികളെ ആര് നോക്കും എന്ന പ്രശ്നം ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികളെ തനിയെ വീട്ടിലിരുത്തി പോകാൻ പല മാതാപിതാക്കൾക്കും ഭയമാണ്. സ്കൂൾ ഉണ്ടായിരുന്നപ്പോൾ മക്കളുടെ സുരക്ഷ ഇവർക്ക് പ്രശ്നമായിരുന്നില്ല. സ്റ്റഡി ലീവ് ആയാലും കുട്ടികൾ സ്കൂളിൽ വന്നോട്ടെയെന്ന് അധ്യാപകരോട് അമ്മമാർ വിളിച്ചു ചോദിക്കുമായിരുന്നുവെന്ന് അധ്യാപകനായ ഫൈസൽ മുഹമ്മദിന്റെ വാക്കുകൾ. മദ്യപിച്ച് അസഭ്യം പറയുന്ന പല സംഭവങ്ങളും ഈയിടെ തോട്ടം മേഖലയിൽ ഉണ്ടായിട്ടുണ്ട്. മേഖലയിലെ എസ്റ്റേറ്റ് ലയത്തിൽ നിന്ന് ഫൈസൽ മുഹമ്മദ് അടക്കമുള്ള അധ്യാപകരെ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ വിളിച്ച അവസ്ഥയും ഉണ്ടായിട്ടുണ്ട്. സ്കൂൾ ഉണ്ടായിരുന്നെങ്കിൽ സമാധാനമായി പണിക്ക് പോകാമായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. ലയങ്ങളുടെ അവസ്ഥ കഷ്ടം തന്നെ പശു തൊഴുത്തിനേക്കാൾ കഷ്ടമാണ് ചില ലയങ്ങളുടെ അവസ്ഥ.…
Read Moreകൊലയും കൊള്ളയടിയും ! വലിയ സമ്പന്നരില്‍ നിന്നും അനധികൃതമായി പണം സമ്പാദിക്കുന്നവരില്‍ നിന്നുമായിരുന്നു അവര്‍ പണം തട്ടിയിരുന്നത്;കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു…
അലി ബുദേഷും സംഘവും പ്രശസ്തരായ പലരെയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയിരുന്നു. വലിയ സന്പന്നരെയും അനധികൃതമായ മാര്‍ഗത്തിലൂടെ പണം സന്പാദിക്കുന്നവരെയും കണ്ടുപിടിച്ചാണ് അവര്‍ കോടികള്‍ ഹഫ്തയായി ആവശ്യപ്പെട്ടിരുന്നത്. ചിലരൊക്കെ ഭയപ്പെട്ടു പണം നല്‍കുമായിരുന്നു. ഹഫ്ത നല്കാത്തവരെ കൊലപ്പെടുത്തുന്നതിലോ ആക്രമിക്കുന്നതിലോ ഇയാള്‍ മടി കാണിച്ചിരുന്നില്ല. ഇതു മറ്റുള്ളവരില്‍ ഭീതി വിതയ്ക്കാനുള്ള തന്ത്രം കൂടിയായിരുന്നു.ബോളിവുഡ് നിര്‍മാതാക്കള്‍, വജ്ര വ്യാപാരികള്‍, വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ബുദേഷ് പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കൊള്ളയടിക്കല്‍ റാക്കറ്റിന് ഏറ്റവും കൂടുതല്‍ ‘സംഭാവന” നല്‍കിയത് എല്ലായ്പ്പോഴും ബോളിവുഡ് സിനിമാ പ്രവര്‍ത്തകരായിരുന്നു. സംവിധായകനെയും വെടിവച്ചു 2000 ജനുവരി 21ന് സാന്താക്രൂസ് വെസ്റ്റിലെ തിലക് റോഡിലുള്ള ഓഫീസിനു സമീപം ബോളിവുഡ് സംവിധായകനും സൂപ്പര്‍ താരം ഹൃത്വിക് റോഷന്റെ അച്ഛനുമായ രാകേഷ് റോഷനെ ബുദേഷ് സംഘം വെടിവച്ചു. അക്രമികള്‍ ഉതിര്‍ത്ത രണ്ടു വെടിയുണ്ടകളില്‍ ഒന്ന് രാകേഷിന്റെ ഇടതുകൈയില്‍…
Read Moreദാവൂദിനെയും വിറപ്പിച്ചു! ദാവൂദ് വിലക്കിയ കൊലപാതകം നടപ്പാക്കിയതോടെ അയാളുമായി കൊടിയ ശത്രുതയിലായ അലിബാബ അടങ്ങിയിരുന്നില്ല…
ദാവൂദ് വിലക്കിയ കൊലപാതകം നടപ്പാക്കിയതോടെ അയാളുമായി കൊടിയ ശത്രുതയിലായ അലി ബാബ ബുദേഷ് അടങ്ങിയിരുന്നില്ല. തന്നെ ഭീഷണിപ്പെടുത്തിയ ഡി കന്പനിയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അയാൾ തീരുമാനിച്ചിരുന്നു. ബഹ്റൈനിൽ താവളമടിച്ച് അലി ബാബ ഇതിനുള്ള കരുക്കൾ നീക്കി. അന്താരാഷ്ട്ര ബന്ധങ്ങളും വൻ നെറ്റ്വർക്കും ഉള്ള ദാവൂദിനെ താൻ ഒറ്റയ്ക്കു മാത്രം വിചാരിച്ചാൽ വീഴ്ത്താൻ ആവില്ലെന്നു അലി മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമാനമനസ്കരായ മറ്റ് അധോലോക നായകന്മാരുമായി ചേർന്നുള്ള ഒരു ഒാപ്പറേഷനാണ് ഇയാൾ പ്ലാൻ ചെയ്തിരുന്നത്. ദാവൂദിന്റെ സംഘത്തെ നശിപ്പിക്കാൻ ദാവൂദിന്റെ ശത്രുക്കളുമായിട്ടെല്ലാം കൈകോർത്തു. അങ്ങനെയാണ് ശ്രീവാസ്തവയുമായും അലി അടുക്കുന്നത്. കൊലപാതകങ്ങൾ ഇന്ത്യയിലെ ദാവൂദിന്റെ വ്യാജ കറൻസി റാക്കറ്റിനു പിന്നിൽ പ്രവർത്തിച്ച ഡി കമ്പനിയുടെ ഏറ്റവും വലിയ ഏജന്റ് ജാമിം ഷായെ കാഠ്മണ്ഡുവിൽവച്ച് ഇവർ വെടിവച്ചു കൊലപ്പെടുത്തി. ശ്രീവാസ്തവയായിരുന്നു കൊലപാതകത്തിനു പിന്നിൽ. ഡി കമ്പനിയിലെ മറ്റു പ്രധാന പ്രവർത്തകരായ…
Read Moreഎസ്റ്റേറ്റ് ലയങ്ങളിലെ നാല് ചുവരുകൾക്കുള്ളിലെ സ്വപ്നങ്ങൾ; സാറേ… വീട്ടിൽ അരി തീർന്നു, എങ്ങനെയെങ്കിലും സഹായിക്കാമോ ?
ഏലപ്പാറയിലെ എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള യാത്രയിൽ, താഴെ ഏലപ്പാറ ടൗണും അവിടെ നിരനിരയായുള്ള ചായം പൂശിയ ചെറിയ വീടുകളും കാണാം. എസ്റ്റേറ്റിൽ മുന്‍പ് ജോലി ചെയ്തിരുന്നവരുടേതാണ് ഇപ്പോൾ ആ ചായം പൂശിയ വീടുകളിൽ ഏറെയും. അതായത് ലയത്തിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടവരുടേത്. ആ വീടുകൾ കാണുന്പോൾ അതു പോലെ ചായം പൂശിയ വീടുകൾ തങ്ങൾക്കും ഒരുനാൾ സ്വന്തമാകും എന്ന് വിശ്വസിക്കുകയാണ് എസ്റ്റേറ്റിലെ പാവപ്പെട്ട തൊഴിലാളികൾ. നാല് ചുവരുകൾക്കുള്ളിലെ സ്വപ്നങ്ങൾടാർപോളിൻ ഷീറ്റുകൾ മേൽക്കൂരയിൽ വലിച്ചു കെട്ടിയിരിക്കുന്നു. എന്നിട്ടും ഉൗർന്നിറങ്ങുന്ന മഴത്തുള്ളികളെ തടുക്കാൻ വീടിനുള്ളിൽ നിരത്തിയ പാത്രങ്ങൾ, പൊട്ടി പൊളിഞ്ഞ ഷീറ്റുകൾ, ജീർണിച്ച വാതിലുകൾ. ഇതാണ് മിക്ക തൊഴിലാളി ലയങ്ങളുടെയും അവസ്ഥ. ലയത്തിലെ ഒന്നോ രണ്ടോ കുടുസ്സു മുറിയിലും, അടുക്കളയിലും അന്തിയുറങ്ങുന്നവരുടെ എണ്ണം ചിലപ്പോൾ പത്തോ പന്ത്രണ്ടോ വരെയാകാം. കൊളുന്ത് നുള്ളുക, കഞ്ഞി കുടിക്കുക, ഉറങ്ങുക, അതിനിടയിൽ ഇപ്പോഴത്തെ ദുരിത ജീവിതം…
Read More