വളഞ്ഞ വഴികളിലൂടെ പണം വാരിക്കൂട്ടിയെങ്കിലും അതിലൊരു ഭാഗം പാവങ്ങൾക്കായി ചെലവഴിച്ചതു വഴിയാണ് പലർക്കും വരദരാജ മുതലിയാർ എന്ന അധോലോക നായകൻ നല്ലവനായി മാറിയത്. സിഎസ്ടിഎമ്മിനു സമീപം സ്ഥിതി ചെയ്യുന്ന ബിസ്മില്ല ഷാ ബാബയിലെ ദർഗയിൽ വരദരാജ മുതലിയാർ ദരിദ്രർക്കു ഭക്ഷണം നൽകുക പതിവായിരുന്നു. ഇതു സാധാരണക്കാർക്കിടയിൽ വരദരാജനു വലിയ പ്രതിച്ഛായ സമ്മാനിച്ചു. ഇന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഈ ദർഗയിൽ ദരിദ്രർക്കു ഭക്ഷണം നൽകുന്നുണ്ട്. അക്കാലത്തു വളരെ പ്രസിദ്ധമായിരുന്ന ഗണേഷ് ചതുർഥി വേളയിൽ മാതുങ്ക സ്റ്റേഷനു സമീപമുള്ള ഗണേഷ് പന്തലുകൾക്ക് അദ്ദേഹം വഴിപാടുകൾ നൽകി. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരും സെലിബ്രിറ്റികളും ഈ പന്തൽ സന്ദർശിക്കുമായിരുന്നു. മുംബൈയെ വിറപ്പിച്ചു നിയമ വിരുദ്ധ മാർഗത്തിലൂടെ സഞ്ചരിച്ചും ഗുണ്ടാപ്പടയെ കൂടെക്കൂട്ടിയും ദക്ഷിണേന്ത്യക്കാരുടെ രക്ഷകനായും ഹാജി മസ്താന്റെയും കരിംലാലയുടെയും അടുത്ത സുഹൃത്തായും മുന്നോട്ടുപോയ വരദരാജൻ തന്റേതായ ഒരു ഇരിപ്പിടം മുംബൈ മഹാനഗരത്തിൽ സൃഷ്ടിച്ചെടുത്തു. ചെറിയ…
Read MoreCategory: RD Special
മുതലിയാരെ പിടിച്ച മസ്താൻ!ആദ്യത്തെ ധാരാവി
അക്കാലത്തു മസ്താൻ ഒരു ഡോൺ ആയി വളർന്നുക്കൊണ്ടിരിക്കുന്ന സമയമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായൊക്കെ മസ്താനു നല്ല ബന്ധം. ആന്റിന മോഷണക്കേസിൽ തമിഴ്നാട്ടുകാരൻ ഒരാൾ ദിവസങ്ങളായി കസ്റ്റംസ് കസ്റ്റഡിയിൽ മർദനമേറ്റു കഴിയുന്നു എന്നു കേട്ടതോടെ മസ്താന്റെ തമിഴ് സ്നേഹം ഉണർന്നു. അയാളെ കാണണമെന്നു തോന്നി.മസ്താൻ നേരെ വരദരാജയെ തേടിയെത്തി. ലോക്കപ്പിൽ വരദരാജനെ കണ്ടതും മസ്താൻ തമിഴിൽ ഒരു ചോദ്യം. ” വണക്കം തലൈവരെ.. സൗഖ്യമാ..’ മസ്താന്റെ ആ ചോദ്യത്തിനു മുന്നിൽ മുതലിയാർ വീണു. കസ്റ്റംസിന്റെ പിടിയിൽനിന്നും വരദരാജനെ മസ്താൻ രക്ഷിച്ചു. ഇത്രയും മർദനം കിട്ടിയിട്ടും ഒന്നും വെളിപ്പെടുത്താതെ നിൽക്കുന്ന വരദരാജയെ ഒപ്പംകൂട്ടാൻ പറ്റിയ ആളാണെന്നു മസ്താനു തോന്നി. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ തനിക്കു തുണയായ മസ്താനെ മുതലിയാർക്കും നന്നായി ബോധിച്ചു. ഇരുവരുടെയും തമിഴ് ബന്ധം ഈ സൗഹൃദം ഊട്ടിയുറപ്പിച്ചു. ലോക്കപ്പിൽനിന്ന് ഇറങ്ങിയ ആ നിമിഷം മുതൽ മസ്താനുവേണ്ടി മുതലിയാർ നിലകൊണ്ടു.…
Read Moreവരദരാജ മുതലിയാർ; ഹാജി മസ്താൻ എന്ന ഗോഡ് ഫാദറിന്റെ തണലിൽ വളർന്ന വരദ ഭായ്എന്ന ഡോൺ;സിനിമാക്കാരുടെ ഇഷ്ടകഥാപാത്രം
ഹാജി മസ്താന്റെ കാലത്തുതന്നെ മുംബൈ അധോലോകത്തിൽ വേരൂന്നിയ മറ്റൊരു തമിഴ്നാട്ടുകാരനാണ് വരദരാജ മുതലിയാർ. തമിഴ്നാട്ടുകാരനായ ഹാജി മസ്താന്റെ പരിഗണനയും സൗഹൃദവും സ്നേഹവും ആവോളം ലഭിച്ച മറ്റൊരു തമിഴ്നാട്ടുകാരൻ. ശരിക്കും മുതലിയാരെ വളർത്തിയതു ഹാജി മസ്താൻ ആണെന്നു പറയാം. മുംബൈ അധോലോകത്തിലെ രണ്ടാമത്തെ തമിഴ് ഡോൺ. ഹാജി മസ്താൻ എന്ന ഗോഡ് ഫാദറിന്റെ തണലിൽ വളർന്നു വലുതായ വരദരാജൻ പ്രത്യുപകാരമായി ഹാജി മസ്താന്റെ ചങ്കായി മാറി. വരദ ഭായ് എന്നു മുംബൈ അധോലോകം ബഹുമാനത്തോടെ വിളിച്ച നല്ലവനായ ഡോൺ എന്നു വിശേഷിപ്പിക്കാവുന്ന ക്രിമിനൽ. സിനിമകളിലെ താരം!വരദരാജന്റെ ജീവിതം പ്രമേയമാക്കി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ പിറന്നു. കമലഹാസന്റെ നായകൻ ഇതിനുദാഹരണം. ഏറ്റവും കൂടുതൽ സിനിമകൾക്കു പ്രമേയമായ അധോലോക നേതാവ് വരദരാജന് ആയിരുന്നെന്നു പറയാം. വരദരാജ മുതലിയാരുടെ കാലത്തു തന്നെയാണ് ഹാജി മസ്താനും കരിം ലാലയും അധോലോകം വാണത്. മുംബൈ…
Read Moreരാഷ്ട്രീയം പയറ്റിയ ബഡാ ഡോൺ! “രാഷ്ട്രീയമാണ് എല്ലാ തെമ്മാടികളുടെയും അന്തിമാശ്രയം’ – എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന മസ്താന്റെ രാഷ്ട്രീയ പ്രവേശം
1975ലെ അടിയന്തരാവസ്ഥ കാലത്തും ഇന്ദിരാ ഗാന്ധി മസ്താനെ അകത്താക്കി. അന്നു ജയിലിൽ ജയപ്രകാശ് നാരായണനെ മസ്താൻ പരിചയപ്പെട്ടു. അന്നാദ്യമായി താനൊരു രാഷ്ട്രീയക്കാരനല്ലാത്തതിൽ മസ്താനു നിരാശ തോന്നി. ജയിൽ ജീവിതം മസ്താനിൽ വലിയ മനം മാറ്റം വരുത്തി. 18 മാസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ മസ്താൻ താനിനി ഒരിക്കലും അധോലോകത്തിലേക്ക് ഇല്ലെന്നു തീരുമാനിച്ചു. അവിടെനിന്നു നേരെ ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലേക്കു പോയി. തിരിച്ചെത്തിയപ്പോൾ മസ്താനെ എല്ലാവരും ഹാജി മസ്താൻ എന്നു വിളിച്ചു തുടങ്ങി. അധോലോകം വിടുന്നു1980കൾ ആയതോടെ ദാവൂദ് ഇബ്രാഹിം മറ്റൊരു അധോലോക നായകനായി മുംബൈ അധോലോകത്തു ചുവടുറപ്പിച്ചു തുടങ്ങിയിരുന്നു. മസ്താനെപ്പോലെ ആയിരുന്നില്ല ദാവൂദിന്റെ രീതികൾ. ചോരയ്ക്കു ചോര എന്നതായിരുന്നു അദ്ദേഹത്തിന്റെ ലൈൻ. എല്ലാവരെയും കൂട്ടിപ്പിടിച്ചും യോജിപ്പിച്ചുമൊക്കെ മസ്താൻ നടത്തി വന്ന കള്ളക്കടത്തല്ല പിന്നീടു മുംബൈ കണ്ടത്. തോക്കുകൾ ഉപയോഗിച്ചും ചോര ചീന്തിയുമുള്ള കളികളിലേക്കു മുംബൈയിലെ അധോലോകം മാറാൻ…
Read Moreമധുബാലയുടെ ആരാധകൻ!നടി മധുബാലയെ വിവാഹം കഴിക്കണം എന്നായിരുന്നു ഹാജി മസ്താന്റെ മോഹം; പക്ഷേ…
കള്ളക്കടത്തിലൂടെ പണവും സ്വാധീനവും ആവോളം ഒഴുകിയെത്തിയതോടെ മസ്താന്റെ ജീവിതവും ആഡംബര പൂർണമായി. പണ്ടേ ആഡംബരപ്രിയനായിരുന്ന മസ്താൻ ഇതൊക്കെ ശരിക്കും ആസ്വദിക്കുകയായിരുന്നു. പ്രത്യേകം ഡിസൈൻ ചെയ്ത വെളുത്ത സ്യൂട്ടുകൾ ധരിക്കുന്നതു പതിവായി. മെഴ്സിഡസ് കാറിലായിരുന്നു സഞ്ചാരം. വിദേശ സിഗററ്റുകളായിരുന്നു വലിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽതന്നെ ആരും ഒന്നുനോക്കുന്ന രൂപവും ഭാവവും. ബോളിവുഡ് സിനിമയുടെ ആരാധകൻകൂടിയായ മസ്താന് അക്കാലത്തെ സൂപ്പർ സുന്ദരിയായിരുന്ന മധുബാലയോട് ആയിരുന്നു കടുത്ത ആരാധന. മധുബാലയുടെ എല്ലാ സിനിമയും അയാൾ കാണുമായിരുന്നു. മധുബാലയോടുള്ള ഭ്രാന്തമായ ആരാധന കാരണം അവളെ വിവാഹം കഴിക്കാനും അയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, ആ വിവരം തുറന്നു പറയുന്നതിനുമുന്പേ മധുബാല അകാല ചരമമടഞ്ഞു. മധുബാലയെപ്പോലെ മധുബാലയുടെ വേർപാട് എല്ലാ ആരാധകരെപ്പോലെ മസ്താനും വലിയ ഷോക്കായി മാറി. മധുബാലയെക്കുറിച്ചുള്ള ഒാർമകൾ അയാളിൽനിന്നു വിട്ടുപോയില്ല. അവളെ കല്യാണം കഴിക്കാൻ സാധിച്ചില്ലെങ്കിലും മധുബാലയെപ്പോലെ ഇരിക്കുന്ന മറ്റൊരു നടിയെ അയാൾ കല്യാണം…
Read Moreതോക്കിൽ തൊടില്ലാത്ത ഡോൺ! മസ്താൻ എന്ന അധോലോക നായകനിലേക്കുള്ള വളർച്ച ഇങ്ങനെ…
ജയിലിൽനിന്നെത്തിയ ഷേഖിനെ കണ്ടപാടെ മസ്താൻ സന്തോഷത്തോടെ സ്വീകരിച്ചു. സുരക്ഷിതമായി താൻ സൂക്ഷിച്ച ആ പെട്ടി ഷേഖിനെ ഏൽപ്പിച്ചു. പെട്ടി തുറന്നു ബിസ്കറ്റ് എണ്ണി നോക്കിയ ഷേഖ് അദ്ഭുതപ്പെട്ടു. ഒരൊറ്റ എണ്ണം പോലും കുറവില്ല. മസ്താന്റെ വിശ്വാസ്യത ഷേഖിനു നന്നായി ബോധിച്ചു. നീ എന്തുകൊണ്ടാണ് ഇത്രയും കാലം ഇതു സൂക്ഷിച്ചതെന്ന ഷേഖിന്റെ ചോദ്യത്തിനു എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിരിക്കുന്നത് അതാണെന്നായിരുന്നു മസ്താന്റെ മറുപടി. ഇതു കേട്ടു ഷേഖിന്റെ കണ്ണുനിറഞ്ഞു. താൻ ഈ പെട്ടി കൊണ്ടുപോകുകയാണെന്നും ഈ ബിസ്കറ്റുകൾ വിറ്റു കിട്ടുന്ന പണം തുല്യമായി നമ്മൾ വീതിക്കുമെന്നും ഇനിയങ്ങോട്ടുള്ള കച്ചവടത്തിൽ നീ എന്റെ പങ്കാളിയായിരിക്കുമെന്നും ഷേഖ് മസ്താനോടു പറഞ്ഞു. മസ്താൻ എന്ന അധോലോക നായകനിലേക്കുള്ള വളർച്ച അവിടെ തുടങ്ങുകയായിരുന്നു. പുതിയ കൂട്ടുകെട്ട് 1950കൾ മസ്താന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 1956ൽ കുപ്രസിദ്ധ കള്ളക്കടത്തുകാരനും ഗുജറാത്തുകാരനുമായ സുകുർ നാരായൺ ബഖിയ മസ്താനുമായി…
Read Moreസൈക്കിൾ പണിക്കു വന്ന മസ്താൻ! പിന്നെ എല്ലാവരേയും അസൂയപ്പെടുത്തുന്ന വളർച്ച; അറബ് ഷേഖിനെ പരിചയപ്പെട്ടതു മുതലുള്ള വളർച്ചയുടെ പടവുകൾ ഇങ്ങനെ…
1926 മാർച്ച് ഒന്നിന് തമിഴ്നാട്ടിലെ കടലൂരിലാണ് മസ്താൻ മിർസ എന്ന ഹാജി മസ്താന്റെ ജനനം. എട്ടാമത്തെ വയസിൽ ബോംബെയിൽ അച്ഛൻ ഹൈദർ മിർസയോടൊപ്പം ജോലി ചെയ്യാനായി വന്നതാണ് മസ്താൻ. അന്നു മസ്താന്റെ അച്ഛനു ബോംബെയിലെ ക്രാഫോർഡ് മാർക്കറ്റിൽ സൈക്കിൾ റിപ്പയർ ഷോപ്പുണ്ട്. ആദ്യത്തെ ഒരു പത്തു കൊല്ലം അച്ഛനെ സഹായിച്ചുകൊണ്ട് ആ കടയിൽ നിന്നു. അതിനിടെ, മസ്താൻ ഹിന്ദിയും മറാത്തിയും അടക്കം പല ഭാഷകളും പഠിച്ചെടുത്തു. മസ്താൻ രാവിലെ മുതൽ രാത്രിവരെ കടയിൽ കഴിച്ചുകൂട്ടുമായിരുന്നു. ചെറുപ്പം മുതൽ ആഡംബരത്തോടു വലിയ കന്പമായിരുന്നു മസ്താന്. നല്ല വൃത്തിയായി നടക്കാനും ആഷ്പുഷ് ജീവിതം നയിക്കാനും അതിയായ ആഗ്രഹം. കടയിലിരുന്നു ജോലി ചെയ്യുന്പോഴും കടയ്ക്കു മുന്നിലൂടെ പോകുന്ന ആഡംബര വാഹനങ്ങളിലും സന്പന്നരിലും മസ്താന്റെ കണ്ണുടക്കിയിരുന്നു. എന്നെങ്കിലുമൊരു നാൾ അവരെപ്പോലെ തനിക്കും ആകാൻ കഴിയുമെന്നു മസ്താൻ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ വെറുതെയായില്ല എന്നു…
Read Moreആരാണ് ഹാജി മസ്താൻ? അധോലോക നേതാക്കളുടെ ജീവിതം; അസാധാരണ സംഭവങ്ങൾ…
അധോലോകം… സാധാരണക്കാരൻ എന്നും വിസ്മയത്തോടെയാണ് അധോലോകത്തെക്കുറിച്ചു കേട്ടിട്ടുള്ളത്. ആ ഇരുണ്ട ലോകത്തു നടക്കുന്ന സംഭവങ്ങൾ അവനെന്നും ആകാംക്ഷയാണ്. അതുകൊണ്ടാണ് അധോലോക നേതാക്കളുടെ കഥകൾക്കു സിനിമകളിലും നോവലുകളിലുമൊക്കെ വലിയ ഇടംകിട്ടിയത്. അധോലോക നായകരെ വീരശൂരപരാക്രമികളായി അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. പോലീസ്- അധോലോക പോരാട്ടങ്ങളും അധോലോക സംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുമൊക്കെ നിറം പിടിപ്പിച്ച കഥകളായി ഇപ്പോഴും സമൂഹത്തിൽ പ്രചരിക്കാറുണ്ട്. രാജ്യത്തെ അധോലോകങ്ങളെ അടക്കിവാണ ചിലരുടെ ജീവിതം പരിശോധിക്കുകയാണ് ഈ പരന്പര. ഹാജി മസ്താൻ എന്ന ഡോൺ! ഇന്ത്യയിലെ അധോലോകം എന്നു പറഞ്ഞാൽ അതു മുംബൈ അധോലോകമാണ്. നാടിനു പേടി സ്വപ്നമായി മുംബൈ അധോലോകത്തെ മാറ്റിയതിനു നേതൃത്വം വഹിച്ചവർ പലരുണ്ട്. ഇവരെല്ലാം മഹാരാഷ്ട്രക്കാരനാണെന്നു കരുതരുത്. മറുനാട്ടിൽനിന്നു മുംബൈയിലെത്തി സാമ്രാജ്യം പടുത്തുയർത്തിയവരാണ് ഈ ഡോണുകളിൽ പലരും. ആദ്യത്തെ മുംബൈ അധോലോക ഡോൺ എന്നു വിളിക്കാവുന്നയാൾ ഹാജി മസ്താൻ ആണ്. തമിഴ്നാട്ടുകാരനായിരുന്നു ഹാജി…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടത്തിൽ; വോട്ടെണ്ണൽ ഡിസംബർ 16ന്; കോവിഡ് പോസിറ്റിവായവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം; പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിസംബർ എട്ട്, 10, 14 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കും. 16-നാണ് വോട്ടെണ്ണൽ. ഡിസംബർ എട്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 10ന് കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലും 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും പോളിംഗ് നടക്കും. രാവിലെ എഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കോവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാകും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നും കമ്മീഷൻ അറിയിച്ചു. ഡിസംബര്‍ 25ന് ക്രിസ്മസിനു മുന്‍പായി പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കണം. നവംബര്‍ 19വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. നവംബര്‍ 23 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ്…
Read Moreമെസഞ്ചറിൽ കുടുങ്ങി കണ്ണൂരിലെ രാഷ്ട്രീയ നേതാവ്! അയാൾ വെളിപ്പെടുത്തിയ കാര്യങ്ങളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ…
സമയം പുലർച്ചെ നാലായി കാണും… കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലേക്കു വിയർത്തു കുളിച്ച് ഒരു ഖദർധാരി എത്തി. ഒറ്റ നോട്ടത്തിൽ രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ആളെ മനസിലായി. സ്ഥലത്തെ പ്രാദേശിക നേതാവ്. ഇയാളെന്താ ഈ സമയത്ത്.. വല്ല ശിപാർശയുമായി വന്നിരിക്കുകയാണോ? ചുമതലയുള്ള ഗ്രേഡ് എസ്ഐയുടെ അടുത്തേക്കായിരുന്നു തിരിക്കിട്ട് അയാളുടെ പോക്ക്. അയാൾ വെളിപ്പെടുത്തിയ ചില കാര്യങ്ങളിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ: മെസേജിൽ കണ്ടത് മെസഞ്ചറിലൂടെയായിരുന്നു ഈ രാഷ്ട്രീയ നേതാവുമായുള്ള പരിചയപ്പെടലിന് അനു (പേര് യാഥാർഥമല്ല) തുടക്കമിട്ടത്. പകൽ മൊത്തം തിരക്കുള്ള രാഷ്ട്രീയ പ്രവർത്തനം ആയതിനാൽ മെസഞ്ചറിൽ വരുന്ന മെസേജുകൾക്കു മറുപടി ഇയാൾ നല്കിയുമില്ല. എന്നാൽ, തുടർച്ചയായി വന്ന മെസേജുകൾ ശ്രദ്ധയിൽപ്പെട്ട നേതാവ് പെൺകുട്ടിയുടെ പ്രൊഫൈലിൽ കയറി നോക്കി. കാണാൻ തരക്കേടില്ലാത്ത പെൺകുട്ടി. തുടർന്നു നേതാവും ചില മറുപടികൾ അയച്ചുതുടങ്ങി. പതിയെപ്പതിയെ മെസേജുകളുടെ എണ്ണം…
Read More