ഇരുളിന്റെ മറവിൽ അവർ ആ ദ്വീപ് വളഞ്ഞു.’ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോളൂ…..’ ഭീകരർ ആക്രോശിച്ചു. പ്രകൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞ നിന്നിരുന്ന ആ സ്വർഗ ദ്വീപുകളെ അവർ നാമാവശേഷമാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ തീരത്തുള്ള ആഡംബര ദ്വീപുകളാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടക്കി ശരിയത്ത് നിയമം കൊണ്ടുവന്നത്. ജെയിംസ് ബോണ്ട് മുതൽ നെൽസണ്‍ മണ്ഡേല വരെജെയിംസ് ബോണ്ട് താരം ഡാനിയൽ ക്രെയ്ഗ്, ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി രാഷ്ട്രീയ നേതാവായ നെൽസണ്‍ മണ്ഡേല വരെ അവധി കാലം ആഘോഷിച്ചിരുന്ന ദ്വീപുകളാണ് ഐഎസ് ഭീകരർ ഇന്നു ശവപ്പറന്പാക്കിയിരിക്കുന്നത്. മൊസാംബിക്കിലെ വാമിസി, മെകുങ്കോ ദ്വീപുകൾ ഉപേക്ഷിക്കാനും ഐഎസ് ദ്വീപുനിവാസികളോട് ഉത്തരവിട്ടു. ആഡംബര ഹോട്ടലുകളും വന്യജീവികളും നിരവധി വീടുകളും ആക്രമണത്തിൽ ഇല്ലാതായി. കത്തിക്കരിഞ്ഞ ബീച്ച് കുടിലുകളും സഫാരി കാറുകളുമാണ് വാമിസി ദ്വീപിൽ ഇന്നു കാണാൻ സാധിക്കുന്നത്. ചത്തുകിടക്കുന്ന മൃഗങ്ങളും…
Read MoreCategory: RD Special
വെളുത്ത വിധവ അപകടകാരി! ചെറുപ്പത്തില്‍ വളരെ നാണംകുണുങ്ങി; ലോകത്തിലെ ഏറ്റവും അപകടകാരിയായ വനിതയായി രാഷ്ട്രങ്ങള്‍ കരുതുന്ന സാമന്തയുടെ ജീവിതത്തിലൂടെ…
ലോകം കണ്ട ഏറ്റവും അപകടകാരികളായ സ്ത്രീകളിലൊരാളായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് സാമന്ത ലൂത്ത് വെയ്റ്റ് എന്ന ബ്രിട്ടീഷുകാരി. ഇങ്ങനെ പറഞ്ഞാൽ ഏറെപ്പേർക്കും അവളെ അറിയാനാകുമെന്നു തോന്നുന്നില്ല. എന്നാൽ, വെളുത്ത വിധവ (വൈറ്റ് വിഡോ) എന്ന പേരുകേട്ടാൽ ആഗോള തലത്തിൽത്തന്നെ കുപ്രസിദ്ധയാണവൾ. ഭീകരവാദത്തിനെതിരേ പോരടിക്കുന്ന എല്ലാ അന്വേഷണ ഏജൻസികളും തെരയുന്ന പേരുകളിലൊന്നാണ് വെളുത്ത വിധവ എന്നത്. തീവ്രവാദവഴിയിൽ ഭർത്താവിനൊപ്പം നടക്കുക മാത്രമല്ല നിരവധിപേരെ കൊലപ്പെടുത്താൻ ചുക്കാൻ പിടിക്കുകയും ചെയ്തതിലൂടെയാണ് സാമന്ത ലോകമെന്പാടും ഭീതിപരത്തുന്ന വനിത എന്ന കുപ്രസിദ്ധി പേരിനൊപ്പം എഴുതിച്ചേർത്തത്. രക്ഷപ്പെടൽ ഏറെ തെരച്ചിൽ നടത്തിയിട്ടും അന്വേഷണ ഏജൻസികൾക്ക് പിടകൂടാനാവാത്ത അപകടകാരി കൂടിയാണ് സാമന്ത ലൂത്ത് വെയ്റ്റ്. ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ഭീകര ആക്രമണങ്ങൾക്കു പിന്നിൽ ഇവർ പ്രവർത്തിച്ചെന്ന വിവരം അന്വേഷണ ഏജൻസികൾക്കുണ്ട്. എന്നാൽ, ഇതുവരെ ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. രണ്ടു മക്കളെയുമായി ഇവർ ബ്രിട്ടനിൽനിന്ന് എങ്ങനെ സുരക്ഷിതമായി…
Read Moreസ്വന്തം ഭൂമിയിൽ അഭയാർഥിജീവിതം! സ്കൂളിന്റെ പടിവാതിൽ കാണാതെ കുട്ടികൾ
റെജി ജോസഫ്ആസാമിലെ ഡെറാംഗ് ജില്ലയിൽനിന്നുമാത്രം ആറായിരം തൊഴിലാളികൾ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ തോട്ടങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. ഇവർക്ക് നിശ്ചിത വേതനം ഒരു തോട്ടത്തിലുമില്ല. വിളവെടുക്കുന്ന കൊളുന്തിന്റെയും കാപ്പിക്കുരുവിന്റെയും ഏലക്കായുടെയും അളവനുസരിച്ചാണ് കൂലി. എത്ര അധ്വാനിച്ചാലും ദിവസം 350 രൂപയിൽ താഴെ മാത്രമേ വേതനം ലഭിക്കൂ. ഇടിഞ്ഞു വീഴാറായ പാർപ്പിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ആസ്ബറ്റോസ് മേൽക്കൂരകളും അതിനുള്ളിൽ എലിമാളങ്ങളും മാത്രമെ കാണാനുള്ളു. ഒരു കുടുസുമുറിയും ചെറിയൊരു അടുക്കളയുമാണ് ഓരോ കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. അരകല്ലോ ഉരലോ ഇല്ലാത്തതിനാൽ കല്ലിൽ ചതച്ചാണ് പലവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് പാകപ്പെടുത്തുന്നത്. എല്ലാം സഹിച്ച് കിടക്കാൻ കിടക്കയും കട്ടിലുമില്ല. ഇരുൾ മൂടിയ മണ്‍തറയിലാണ് കുടുംബമൊന്നാകെ ഉറക്കം. തൊഴിലാളികൾ ജോലിക്ക് പോകുന്പോൾ കൊച്ചുകുട്ടികളെ നോക്കാൻ പിള്ളപ്പുര സംവിധാനം ഉണ്ടെങ്കിലും ആസാം കുടുംബങ്ങൾക്ക് ഇതു നിഷേധിച്ചിരിക്കുന്നു. പലപ്പോഴും മുതിർന്ന ഒരംഗമാണ് കുട്ടികളെ പകൽ നോക്കുക. റേഷൻ കാർഡും ആധാർ കാർഡും ഉള്ളവരല്ലാത്തതിനാൽ…
Read Moreസേനയിലെ പെൺകുട്ടികൾ! സുന്ദരികളായ പെൺകുട്ടികളെ ഗദ്ദാഫിസേനയിൽ ചേർത്തതിനു പിന്നിലെ ഗൂഢലക്ഷ്യം…
ഗദ്ദാഫിയുടെ വനിതാ സൈനിക സേനയിൽ അംഗമായിരുന്നു നിസ്റീൻ. ആയിരക്കണക്കിനു പെൺകുട്ടികൾ ഗദ്ദാഫിയുടെ സുരക്ഷാസേനയിൽ ഉണ്ടായിരുന്നു. ലിബിയയിൽ വിമതരും ഗദ്ദാഫിയുടെ സൈന്യവും തമ്മിൽ ഏറെക്കാലം രക്തരൂഷിതമായ ആഭ്യന്തര യുദ്ധം അരങ്ങേറി. ഗദ്ദാഫിയിൽനിന്നു രാജ്യത്തെ മോചിപ്പിക്കുകയായിരുന്നു വിമതരുടെ പ്രധാന ആവശ്യം. അക്കാലത്ത് സൈനികരുടെ പിടിയിൽ അകപ്പെട്ട വിമതരെ കൊലപ്പെടുത്തിയ വിവരണമാണു നിസ്റീൻ മുകളിൽ പറയുന്നത്. എന്നാൽ, പിന്നീട് വിമതരുടെ പിടിയിൽ നിസ്റീൻ അകപ്പെട്ടപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് മുകളിൽ വിവരിച്ചത്. പട്ടാളത്തിലേക്ക് പട്ടാളത്തിൽ ചേരണമെന്ന് ഒരിക്കൽപോലും നിസ്റീൻ ആഗ്രഹിച്ചിരുന്നില്ല. ഗദ്ദാഫിയെ പിന്തുണയ്ക്കുന്ന കുടുംബവും ആയിരുന്നില്ല നിസ്റീന്റേത്. എന്നിട്ടും അവൾ സൈന്യത്തിൽ ചേർന്നു. കുട്ടിക്കാലത്ത് അവളുടെ മാതാപിതാക്കൾ പിരിഞ്ഞു. പിതാവിന്റെ പുതിയ ഭാര്യയെ അവൾക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ പിതാവിനോടൊപ്പം നിൽക്കാൻ അവൾ ആഗ്രഹിച്ചില്ല. അമ്മയോടൊപ്പം താമസം മാറ്റി. കാൻസർ രോഗിയായിരുന്നു അമ്മ. അമ്മയെ പരിചരിക്കാൻ പഠനംവരെ ഉപേക്ഷിച്ചു. അമ്മയുടെ സുഹൃത്ത് ഫാത്മ…
Read Moreഅണഞ്ഞുപോയ പെണ്‍പിളൈ ഒരുമൈ
റെജി ജോസഫ്പണിയെടുക്കത് നാങ്കള്, കൊള്ളയടിപ്പതു നീങ്കള് തേയിലക്കൊട്ട ഞാങ്കള്ക്ക്, പണകൊട്ട നീങ്കൾക്ക്പൊട്ട ലായങ്ങൾ ഞാങ്കള്ക്ക്, എസി ബംഗ്ലാവ് നീങ്കൾക്ക്കുപ്പത്തൊട്ടി ഞങ്ങള്‍ക്ക്, കൊട്ടും സൂട്ടും നീങ്കൾക്ക്കാടി കഞ്ഞി ഞാങ്കള്ക്ക്, ചിക്കൻ ദോശ നീങ്കൾക്ക് ചൂഷണവും അനീതിയും അടിവരയിടുന്ന മുദ്രാവാക്യങ്ങളിലൂടെ മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ തീജ്വാലപോലെ കത്തിക്കയറി.ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമുദായ സംഘടനയുടെയും പ്രകടമായ സാന്നിധ്യമില്ലാതെ അതിവേഗം കത്തിപ്പടർന്ന പ്രക്ഷോഭം. ഗോമതി അഗസ്റ്റിൻ, ലിസി സണ്ണി, ഇന്ദ്രാണി മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ രോഷവും രോദനവും അണപൊട്ടി ഒഴുകിയപ്പോൾ, കേരളം കണ്ടിട്ടില്ലാത്ത അതിജീവന പ്രക്ഷോഭം രൂപം കൊള്ളുകയായിരുന്നു. ഗോമതിയുടെ വാക്ക് കടമെടുത്താൽ തോട്ടത്തിലെ ഓരോ സ്ത്രീയും ഈ സമരത്തിലൂടെ നേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു.പത്രത്തലക്കെട്ടിലും ചാനലുകളിലും മാത്രമല്ല വിദേശ മാധ്യമങ്ങളിലും മൂന്നാർ സ്ത്രീസമരം മുന്തിയ പ്രാധാന്യത്തോടെ ഇടം പിടിച്ചു. വാർഷിക ബോണസ് യാതൊരു നീതീകരണവുമില്ലാതെ വെട്ടിക്കുറച്ച സാഹചര്യത്തിലും തൊഴിലാളി യൂണിയനുകൾ പുലർത്തിയ ബോധപൂർമായ…
Read Moreസ്വന്തം പേരിൽ ഒന്നുമില്ലാത്തവർ…
റെജി ജോസഫ് മേലാളൻമാരുടെ കഠിനശിക്ഷയിൽ പുളഞ്ഞകാലങ്ങളിൽ തൊഴിലാളികൾ ഒളിച്ചോടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. അടച്ചു പൂട്ടിയ തോട്ടങ്ങളുടെ വാതിലിനു മുന്നിൽ കാവൽക്കാർ അവരെ തടഞ്ഞു വെച്ച് തല്ലി ലയങ്ങളിലേക്ക് തിരികെയെത്തിച്ചതാണ് പൂർവികരുടെ അനുഭവം. എക്കാലവും തോട്ടങ്ങൾ വിവേചനങ്ങളുടെ തൊഴിലിടമാണ്. കറുത്ത കോട്ടിട്ട കങ്കാണിക്കും അയ്യാ എന്ന കണക്കപ്പിള്ളക്കും മുന്നിൽ തൊഴിലാളി ചെരിപ്പിട്ട് നടക്കാൻ പാടില്ലെന്നതായിരുന്നു നാലു പതിറ്റാണ്ടു മുന്‍പുവരെ പല തോട്ടങ്ങളിലെയും അലിഖിത നിയമം. വീഴ്ച വരുത്തിയാൽ കുറുവടിയും ചാട്ടവാറും കൊണ്ട് മേലാളൻമാർ പണിയാളൻമാരുടെ മുട്ടുകാലിനു താഴെ പൊതിരെ തല്ലിയിരുന്നു. ഓരോ തോട്ടത്തിലും സംഘടിത തൊഴിലാളി യൂണിയനുകളുടെ കൊടിയടയാളവും പോസ്റ്ററുകളും നിറയെ കാണാനുണ്ടെങ്കിലും തൊഴിലാളികളുടെ ജീവിതം എക്കാലവും നരകതുല്യം. ഇപ്പോൾ ജോലി ചെയ്യുന്നതാവട്ടെ തമിഴരുടെ ആറാം തലമുറയാണ്. ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല എൻഡോസൾഫാനു സമാനമായ കീടനാശിനികളാണ് തേയിലയിൽ ഈച്ചയും പ്രാണിയും കീടങ്ങളും ആക്രമിക്കാതിരിക്കാൻ പ്രയോഗിക്കുന്നത്. കിളിന്ത് നുള്ളുന്ന സ്ത്രീകളും ലായങ്ങളിൽ…
Read Moreപോലീസ് കാമുകൻ പെട്ടു! മരുന്നുറാണിക്ക് കുരുക്ക്…
എതിരാളികളുടെ രഹസ്യനീക്കങ്ങൾ പോലീസിന് അവൾ ചോർത്തിക്കൊടുത്തു. ഇതുവഴി എതിരാളികളുടെ ബിസിനസ് മേഖലകളിൽ പോലീസ് റെയ്ഡും മറ്റും ശക്തമായി. പോലീസ് കാമുകൻ ഇതിനെല്ലാം ശശികലയെ സഹായിച്ചു. ഇതോടെ ശശികല കൂടുതൽ കരുത്തയായി മാറി. എന്നാൽ, ഇവരുടെ മുന്നേറ്റത്തിൽ തകർന്നുപോയവരെല്ലാം പക മനസിൽ സൂക്ഷിച്ച് അവസരം കാത്തിരിക്കുകയായിരുന്നു. ശശികലയുടെ വീരകഥകൾ മുംബൈ നഗരത്തിനു പുറത്തേക്കും പ്രചരിച്ചുതുടങ്ങി. ശശികലയുടെ അനധികൃത മാർഗത്തിലുള്ള മിന്നൽ വളർച്ച ഇതിനോടകം സർക്കാർ തലത്തിലും ചർച്ചയായി. മയക്കുമരുന്നു ലോബിയെ അടിച്ചമർത്തണമെന്ന ആവശ്യം പല കോണുകളിൽനിന്നും ഉയർന്നുതുടങ്ങി. റെയ്ഡും തിരിച്ചടിയും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ശശികല ദ്രോഹിച്ചവരെല്ലാം ശശികലയ്ക്കെതിരേ രംഗത്തു വന്നു തുടങ്ങി. ശശികലയെ പൂട്ടാനുള്ള തന്ത്രങ്ങൾ അവർ ആവിഷ്കരിച്ചു. സർക്കാരിനു മേൽ പല രൂപത്തിൽ അവർ സമ്മർദം ചെലുത്തി. ഒടുവിൽ മുംബൈ നഗരത്തെ അടക്കിവാണ മയക്കുമരുന്ന് മാഫിയകൾക്കെതിരേ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ നിർബന്ധിതമായി. സർക്കാർ…
Read Moreതൊഴുത്തിനേക്കാൾ കഷ്ടം ലയങ്ങൾ
റെജി ജോസഫ്ബ്രിട്ടീഷുകാർ വാണിജ്യ സാധ്യത മുന്നിൽ കണ്ട് നട്ടുവളർത്തിയ തേയില അക്കാലത്തു സന്പന്നർക്കുമാത്രം നുകരാവുന്ന പാനീയമായിരുന്നു. ഇന്ന് ലോകമെന്പാടും ചായ സാധാരണക്കാരുടെ പാനീയമായി. കേരളത്തിൽ 36,762 ഹെക്ടറിൽ തേയിലകൃഷിയുള്ളതിൽ 26,615 ഹെക്ടറും ഇടുക്കി ജില്ലയിലാണ്. 1877ൽ ജോണ്‍ ഡാനിയേൽ മണ്‍റോ സായിപ്പ് അക്കാലത്ത് മൂന്നാറിന്റെ കൈവശക്കാരനായിരുന്ന പൂഞ്ഞാർ കോയിക്കൽ കേരളവർമ വലിയരാജയ്ക്ക് 3,000 രൂപ പാട്ടവും 5,000 രൂപ അടങ്കലും നൽകിയാണ് 1,36,300 ഏക്കർ മൂന്നാർ കുന്നുകളിൽ തേയില നടാൻ പാട്ടത്തിനെടുത്തത്. മൂന്നാറിൽ മണ്‍റോ സായിപ്പിന് വഴി കാണിച്ചു കൊടുത്തത് കണ്ണൻ, തേവൻ എന്നീ മുതുവാൻ ഗോത്രക്കാരായിരുന്നു. അങ്ങനെ അവരുടെ പേര് ആ കുന്നുകൾക്കും തേയിലക്കന്പനിക്കും ജോണ്‍ മണ്‍റോ സായിപ്പ് പിൽക്കാലത്ത് നൽകിയെന്നതാണ് ചരിത്രം. കുടിയിറക്കിവെള്ളക്കാർ കൈവശപ്പെടുത്തുന്പോൾ അവിടെ ആനയും കടുവയും പുലിയുമുള്ള വനമായിരുന്നു. 12 മാസവും കോടമഞ്ഞും കൊടുംതണുപ്പും. താമസക്കാർ ഏറുമാടങ്ങളിലും ഗുഹകളിലും കൂരകളിലും പാർത്തിരുന്ന…
Read Moreഅറുതിയില്ലാത്ത അടിമജീവിതം! തോട്ടം തൊഴിലാളികളുടെ ജീവിതത്തിലൂടെ…
റെജി ജോസഫ് ഒരിക്കലും മോചനമില്ലാത്ത തടവറപോലെയാണ് തോട്ടം തൊഴിലാളികളുടെ ജീവിതം. ദുരിതങ്ങൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട തലമുറകൾ. കേരളത്തിലെ തേയില, റബർ, കാപ്പി, ഏലം തോട്ടങ്ങളിൽ കഠിനാധ്വാനം ചെയ്തു കുടുംബം പോറ്റുന്ന സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികൾക്ക് പറയാനുള്ളത് ഇല്ലായ്മകളുടെയും കഷ്ടതകളുടെയും അനുഭവങ്ങൾ മാത്രം. കണ്ണെത്താ ദൂരം വിസ്തൃതമായ തോട്ടങ്ങളിലെ കാലഹരണപ്പെട്ട ലയങ്ങളിൽ ജീവിതം ഹോമിച്ചുതീർക്കുന്ന ഇവർക്ക് സ്വന്തമായി മണ്ണില്ല, വീടില്ല, പ്രതീക്ഷകളുമില്ല. ബ്രിട്ടീഷുകാരുടെയും പിൽക്കാലത്ത് കോർപറേറ്റ് കന്പനികളുടെയും നുകത്തിനു കീഴിൽ അടിമകളെപ്പോലെ ഇവർ കഴിയുന്നു. എക്കാലത്തും ഒരേ ജോലി, ഒരേ ജീവിതം. അറിയുന്നില്ല ഈ ദുരവസ്ഥ പെണ്‍പിളൈ ഒരുമൈ പ്രക്ഷോഭത്തിനും പെട്ടിമുടി ഉരുൾദുരന്തത്തിനും സാക്ഷ്യം വഹിച്ച കേരളസമൂഹം അറിയുന്നില്ല തോട്ടം തൊഴിലാളികളുടെ ജീവിത ദുരവസ്ഥ. കേരളത്തിൽ ഇത്രയേറെ അധ്വാനവും പരിമിതമായ കൂലിയും നാമമാത്ര ആനുകൂല്യങ്ങളുമുള്ള തൊഴിൽ സമൂഹം വേറെയുണ്ടാവില്ല. പെട്ടിമുടി കണ്ണൻ ദേവൻ തോട്ടത്തിലെ ലയങ്ങളെ ഉരുൾ…
Read Moreശശികല രമേശ് പതങ്കർ! മുംബൈ പോലീസിന്റെ ഫയലുകളിൽ മായാതെ കിടക്കുന്ന പേര്; കിരീടം വയ്ക്കാത്ത റാണി…
ശശികല രമേശ് പതങ്കർ.. മുംബൈ പോലീസിന്റെ ഫയലുകളിൽ മായാതെ കിടക്കുന്ന പേര്. പോലീസ് ചർച്ചകളിൽ പലവട്ടം മുഴങ്ങിയിട്ടുള്ള പേര്. രാഷ്ട്രീയക്കാരുടെ ചർച്ചകളിൽ കയറി വന്നിട്ടുള്ള പേര്. മുംബൈയിലെ വ്യവസായികളും സാധാരണക്കാരുമൊക്കെ പേടിയോടെ ഒാർമിച്ചിരുന്ന പേര്. അതാണ് ശശികല പതങ്കർ… മുംബൈ മയക്കുമരുന്നു വിപണിയിലെ കിരീടം വയ്ക്കാത്ത റാണി. അത്രയും പറയുന്പോൾ തന്നെ ഇവൾ മോശക്കാരിയല്ലെന്നു വ്യക്തം. ശശികലയെപ്പോലെ അതിവേഗത്തിൽ അതിസന്പന്നയായി മാറിയ സ്ത്രീകൾ ഇന്ത്യയിൽ അധികം ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. വളരെ ചെറിയ കാലംകൊണ്ടു നൂറു കോടിയോളം രൂപയുടെ സ്വത്താണ് അവൾ വാരിക്കൂട്ടിയത്. മയക്കുമരുന്നു വിറ്റാണ് ശശികല മുംബൈയിൽ തന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. ലക്ഷക്കണക്കിന് ആളുകൾ തന്പടിക്കുന്ന നഗരത്തിൽ മയക്കുമരുന്ന് എത്തിക്കാത്ത കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. ഈ സാധ്യത ഇവർ പരമാവധി പ്രയോജനപ്പെടുത്തി. മെഫെഡ്രോമിൻ എന്ന ഇനം മയക്കുമരുന്നു വിതരണത്തിന്റെ കുത്തക സ്വന്തമാക്കിയാണ് ശശികല വളർന്നത്. മ്യാവൂ എന്ന ഇരട്ടപ്പേരിലാണ്…
Read More