2019 ഫെബ്രുവരി നാല്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ഒരുൾനാടൻ ഗ്രാമത്തിലെ വീട്ടിൽ അവർ സന്തോഷത്തോടെ ആ വൈകുന്നേരം ചെലവഴിക്കുകയായിരുന്നു. എന്നാൽ, അവരുടെ സന്തോഷത്തിനും കളിചിരികൾക്കും ആയുസ് അധികമുണ്ടായിരുന്നില്ല. പെട്ടെന്നാണ് ആറംഗസംഘം അവരുടെ വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. അവർ അച്ഛനെയും മകളെയും കടന്നാക്രമിച്ചു. നിലത്തുകൂടി വലിച്ചിഴച്ചു. പത്തൊന്‍പതുകാരിയായ പെൺകുട്ടിയെ വീടിനു മുറ്റത്തേക്കു വലിച്ചെറിഞ്ഞു. തുടർന്നു തല്ലിച്ചതച്ചു. മകളെ അക്രമികളിൽനിന്നു രക്ഷിക്കാൻ ആ അച്ഛൻ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തിന്റെ കൈകളിൽ ഗുണ്ടകൾ പിടിമുറുക്കിയിരുന്നു. തടയാൻ ശ്രമിച്ച വീട്ടകാർക്കു നേരെ അവർ കൊലവിളി നടത്തി. വീട്ടിൽ കയറി അതിക്രമം പെൺകുട്ടിയെയും അച്ഛനെയും അക്രമിസംഘം ബലമായി പിടിച്ചു വലിച്ചു വീട്ടിൽനിന്ന് അര കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടുപോയി. ആ അച്ഛനെ ഒരു മരത്തടിയിൽ കെട്ടിയിട്ട ശേഷം ആ പിശാചുക്കൾ പെൺകുട്ടിയെ അദ്ദേഹത്തിനു കൺമുന്നിൽ ഉപദ്രവിച്ചു. അതിക്രമത്തിനു ശേഷം സംഭവം പുറത്തു…
Read MoreCategory: RD Special
ആ മെസേജുകളിൽ എന്തായിരിക്കും! മിഷേലിന്റെ മരണത്തില്‍ ഷാജിയുടെ സംശയങ്ങൾ ഇങ്ങനെ…
ജോമോൻ പിറവം പിറവത്തുകാരനായ ഒരു യുവാവുമായി മിഷേൽ ദീർഘനാളായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇവർ തമ്മിൽ അകന്നിരുന്നു. യുവാവ് പലപ്പോഴും മിഷേലിനെ മാനസിക സമ്മർദത്തിലാക്കിക്കൊണ്ടിരുന്നു. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് അന്വേഷണ സംഘം പറയുന്നു. മിഷേൽ പള്ളിയിൽ നിന്നുമിറങ്ങിയശേഷം ഗോശ്രീ പാലത്തിലേക്കുപോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ വ്യക്തമാണ്. ഇവിടെയുള്ള അപ്പാർട്ട്മെന്റിലെ സിസി ടിവി ദൃശ്യങ്ങളാണ് പോലീസ് കണ്ടെത്തിയത്. നടന്നു മുന്നോട്ടു പോയ മിഷേൽ വൈപ്പിനിലേക്കു പോകുന്ന രണ്ടാമത്തെ ഗോശ്രീപാലത്തിൽ നിന്നും കായലിൽ ചാടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. ഇതുതന്നെ ക്രൈംബ്രാഞ്ചും ശരിവയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തി പിറവം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ദിവസം 57 മെസേജ് മിഷേലിന്റെ മൊബൈൽ ഫോണിൽ വന്നതായി പറയുന്നുണ്ട്. ഇതു വായിച്ചപ്പോഴുണ്ടായ സമ്മർദത്തിലായിരിക്കും ആത്മഹത്യയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ മെസേജുകളിൽ ഭൂരിഭാഗവും തുറുന്നു നോക്കിയിട്ടില്ലെന്നും, ഈ മെസേജിൽ എഴുതിയത് എന്താണെന്നുള്ളത് കണ്ടെത്താനായിട്ടില്ലെന്നും…
Read Moreതണൽ നഷ്ടമാകുന്നവർ! ഒരു ദിവസം പെണ്‍കുട്ടി അവിടെനിന്നു രക്ഷപ്പെട്ടു സമീപത്തെ പോലീസ് സ്റ്റേഷനില്‍ അഭയം തേടി; എന്നാല്‍…
ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അവളുടെ കരുത്തും തണലും ധൈര്യവും അവളുടെ കുടുംബമാണ്. എന്നാല്‍, ആ കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ല എന്നു വന്നാലോ?. ചുരുക്കമായി അങ്ങനെയും ചില അനുഭവങ്ങൾ നേരിടുന്ന പെൺകുട്ടികളുണ്ട്. വിറയ്ക്കുന്ന ശരീരത്തോടെയാണ് ആ അമ്മ ഗുരുഗ്രാം പോലീസ് സ്റ്റേഷനിലേക്കു കയറിച്ചെന്നത്. പതിമൂന്നു വയസുള്ള മകൾ അതിക്രൂരമായി അതിക്രമത്തിനു വിധേയയായിരിക്കുന്നു. പരാതി കൊടുക്കണം. പോലീസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ അവർ കുറച്ചു സമയം ഒന്നും പറയാനാകാതെ വിങ്ങിപ്പൊട്ടി. മറുപടിയില്ലാതെ അമ്മ ആരാണ് മകളെ ഉപദ്രവിച്ചതെന്നു ചോദിച്ചപ്പോൾ അവർ തലതല്ലി കരയാൻ തുടങ്ങി. കുറേ നേരത്തെ മൗനത്തിനൊടുവിൽ വിറയാർന്ന ശബ്ദത്തിൽ അവർ പറഞ്ഞു – ” വീട്ടിൽ അവളെ സംരക്ഷിക്കേണ്ടയാൾ’. പോലീസുകാർക്കു പോലും എന്തു പറഞ്ഞ് ആ അമ്മയെ സമാധാനിപ്പിക്കണം എന്നറിയില്ലായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രതി അറസ്റ്റിലായി. പോലീസ് പറയുന്നതിങ്ങനെ: പെൺകുട്ടിയുടെ വീട്ടിൽ കുടുംബകലഹം പതിവായിരുന്നു. അവളുടെ…
Read Moreഅത്ഭുതപ്പെടുത്തുന്ന ചാരന്മാർ! പുക വലിക്കുന്ന പൈപ്പിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന കത്തി, മേക്കപ്പ് ബ്രഷിൽ ദിക്ക് അറിയാനുള്ള കോന്പസ്… കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടോ? ഇത് വായിക്കുക…
പുക വലിക്കുന്ന പൈപ്പിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന കത്തി, മേക്കപ്പ് ബ്രഷിൽ ദിക്ക് അറിയാനുള്ള കോന്പസ്… കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടോ? രണ്ടാം ലോകമഹായുദ്ധകാലത്ത് ചാരന്മാർ ഉപയോഗിച്ചിരുന്ന വസ്തുക്കളാണിത്. ഇന്നത്തെ ആധുനിക സംവിധാനങ്ങളുടെ പ്രവർത്തനമികവിന് മുന്പിൽ അവയൊന്നുമല്ലായിരിക്കാം. ആധുനിക റഡാർ സംവിധാനവും ചിപ്പുകളും രാസായുധങ്ങളും ഇല്ലാതിരുന്ന, പത്തറുപത് വർഷങ്ങൾക്ക് മുന്‍പുള്ള ഈ ചാര ഉപകരണങ്ങൾ ഇന്ന് കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. ഈസ്റ്റ് ബ്രിസ്റ്റോളിൾ ലേലത്തിന് വച്ചിരിക്കുകയാണ് ഈ ആയുധങ്ങൾ. കണ്ടാൽ പേന പോലെയിരിക്കുന്ന എന്നാൽ ചെറിയ കത്തിയായി ഉപയോഗിക്കുന്ന ആയുധമാണ് കൂട്ടത്തിലെ ഏറ്റവും ഭംഗിയുള്ള കക്ഷി. ചെറിയ കാമറ, ആക്സോബ്ലേഡ് തുടങ്ങിയ ചാരന്മാർ ഉപയോഗിച്ചിരുന്ന സാധനങ്ങളും ലേലത്തിൽ വച്ചിട്ടുണ്ട്.
Read Moreദുരനുഭവങ്ങളുടെ നിര! മിഷേലിനെ കാണാനില്ലെന്നു പരാതി കൊടുത്തിട്ടും മൊബൈൽ ഫോണ്‍ ലൊക്കേഷൻ നോക്കാതിരുന്നത് എന്തുകൊണ്ടാവും ?
ജോമോൻ പിറവം മിഷേൽ ഷാജിയെ കാണാനില്ലെന്നുള്ള പരാതിയുമായി ആദ്യം സമീപിച്ചത് ഹോസ്റ്റലിന്റെ സമീപത്തുള്ള വനിതാ പോലീസ് സ്റ്റേഷനിലായിരുന്നു. ഇവിടെയെത്തിയപ്പോൾ ഈ കേസ് അന്വേഷിക്കേണ്ടത് കസബ പോലീസ് സ്റ്റേഷനിലാണ് അവിടേക്കു പോകണമെന്ന് നിർദേശിച്ചു. കസബയിലെത്തിയപ്പോൾ മിഷേലിന്റെ മാതാപിതാക്കളോട് കാര്യങ്ങളൊക്കെ ചോദിച്ച് മനസിലാക്കിയ ഉദ്യോഗസ്ഥർ ഏറെ നേരം കഴിഞ്ഞാണ് പറയുന്നത്, ഇത് തങ്ങളുടെ പരിധിയിലല്ല, സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് പോകണമെന്ന്. പിന്നീട് സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോഴും ദുരനുഭവങ്ങളായിരുന്നു. ഫോണിന്റെ ലൊക്കേഷൻ അന്വേഷിക്കണമെന്ന് പിതാവ് ഷാജി ആവശ്യപ്പെട്ടുവെങ്കിലും, ഇതറിയാവുന്ന സബ് ഇൻസ്പെക്ടർ ഇവിടെയില്ലെന്നും പിറ്റേദിവസം രാവിലെ 8.30ന് വരാനുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. പരാതി എഴുതി നൽകാനും നിർദേശിച്ചു. കുട്ടി പോയത് കലൂർ പള്ളിയിലേക്കാണന്നും ഇവിടെ പോയി അന്വേഷണം നടത്തുന്നതിന് രാത്രിയായതിനാൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ അയക്കാമോയെന്ന് മാതാപിതാക്കൾ കേണപേക്ഷിച്ചിട്ടും ഇവർ ഇതും ചെവിക്കൊള്ളാൻ തയാറായില്ലെന്ന് ഷാജി പറയുന്നു. ഷാജി കലൂർ പള്ളിയിലെത്തി വിവരം…
Read Moreകുപ്രശസ്ത വിമാനം; ആകാശത്തെ രഹസ്യ കിടപ്പറ; ഇവിടെയാണ് ആ ജീവിതങ്ങൾ തകർന്നു വീണത്
സമ്പന്നനും കുപ്രശസ്തനുമായ ജെഫേറി എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിന്റെ ചിത്രങ്ങൾ പുറത്ത്. ജെഫേറി എപ്സ്റ്റീനെ ഒാർമയില്ലേ? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ച ബിസിനസുകാരൻ. മുൻ അധ്യാപകനായ എപ്സ്റ്റീൻ പിന്നീട് നിക്ഷേപകനാകുകയും കുപ്രശസ്തനാകുകയുമായിരുന്നു. 1994 മുതൽ 97 വരെ എപ്സ്റ്റീന് കുട്ടികളെ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നത് ഗിസ്ലെയ്ൻ മാക്സ് വെൽ എന്ന അദേഹത്തിന്റെ കാമുകിയാണെന്നാണ് അന്വേഷക സംഘം പറയുന്നത്. ഇംഗ്ലംണ്ടിലെ ബ്രാഡ്ഫോഡ് എന്ന ചെറുപട്ടണത്തിലായിരുന്നു മാക്സ് വെല്ലിന്റെ ദുരൂഹമായ വീട്. ഇവിടെയായിരുന്നത്രേ പെൺകുട്ടികളെ എത്തിച്ചിരുന്നത്. 156 ഏക്കറിൽ വ്യാപിച്ചുകിടന്നിരുന്ന ആ കെട്ടിടത്തിൽ എന്താണ് നടക്കുന്നതെന്ന് പരിസരവാസികൾക്ക് പോലും അറിയില്ലായിരുന്നു. മനുഷ്യക്കടത്ത് നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായി കേസിൽ കോടതി വിചാരണ നേരിട്ടുകൊണ്ടിരിക്കെ കഴിഞ്ഞ ഓഗസ്റ്റിലാണ് എപ്സറ്റീൻ ജയിലിൽ ആത്മഹത്യ ചെയ്തത്. കോടതിയിൽ മാക്സ് വെൽ രഹസ്യമൊഴി നൽകിയതിന്റെ പിറ്റേദിവസമായിരുന്നു ആത്മഹത്യ. ബിസിനസ് വേറെ….മാക്സ് വെല്ലുമായി എവിടെ വച്ചാണ് ശാരീക ബന്ധത്തിൽ ഏർപ്പെട്ടതെന്ന അറ്റോണിയുടെ ചോദ്യത്തിനുള്ള…
Read Moreമധുരം പുരട്ടിയ കെണികൾ; മൂന്ന വയസുള്ള ആ പിഞ്ചുശരീരത്തെ കടന്നാക്രമിച്ചു; പാൽമണം മാറാത്ത അവളെ അയാൾ പിച്ചിച്ചീന്തി…
പുണ്യം നിറയുന്ന നോന്പുകാലങ്ങളിലൊന്നിലാണ് ആ കുരുന്നു ജീവൻ നിഷ്കരുണം ആക്രമിക്കപ്പെട്ടത്. 2019 മേയ് എട്ടിനു കാഷ്മീരിലെ സുന്പലിലായിരുന്നു മനസിനെ വേദനിപ്പിക്കുന്ന സംഭവം. ആ ദിവസം, നോന്പു തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ മൂന്നു വയസുകാരിയുടെ കുടുംബം. വീട്ടിൽ അങ്ങോട്ടുമിങ്ങോട്ടും കളിയും ചിരിയുമായി ഓടിനടന്ന ആ കുഞ്ഞിക്കാലിലെ കൊലുസിന്റെ കിലുക്കം പെട്ടെന്നു നിലച്ചു. എന്നാൽ, നോന്പുതുറക്കാനുള്ള ഒരുക്കത്തിനിടയിൽ കുഞ്ഞിന്റെ അസാന്നിധ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അല്ലെങ്കിലും ചില നേരങ്ങൾ അങ്ങനെയാണല്ലോ എതോ ഒരു ദുഷ്ടശക്തി കറുത്ത തുണിയുപയോഗിച്ചു നമ്മുടെ കാഴ്ചമറയ്ക്കും.ഉപേക്ഷിക്കപ്പെട്ട നിലയിൽമിഠായിയുടെ മധുരം കാണിച്ച് ആ പിശാച് കുട്ടിയെ അവളുടെ അച്ഛനമ്മമാരുടെ സ്നേഹലാളനകളുടെ ചൂടിൽനിന്നു തട്ടിയെടുത്തു. വീട്ടിൽനിന്നു കുഞ്ഞിനെയുമെടുത്ത് അയാൾ പോയതു സമീപത്തുള്ള സ്കൂളിന്റെ ശൗചാലയത്തിലേക്കായിരുന്നു. അവിടെ വച്ച് അയാൾ ആ പിഞ്ചുശരീരത്തെ കടന്നാക്രമിച്ചു. പാൽമണം മാറാത്ത അവളെ അയാൾ പിച്ചിച്ചീന്തി. അധികം വൈകിയില്ല. കുട്ടി വീട്ടിലില്ലെന്നറിഞ്ഞ കുടുംബം ഉടൻതന്നെ അന്വേഷിച്ചിറങ്ങി.…
Read Moreനിയമം ഒന്നല്ല, പതിനൊന്ന്; സ്ത്രീ സുരക്ഷയ്ക്കു നിയമങ്ങളുടെ കുറവില്ല; പക്ഷേ….
പോള്‍ മാത്യുസ്ത്രീ സുരക്ഷയ്ക്കു നിയമങ്ങളുടെ കുറവില്ല. നിരവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പ്രതികളില്‍ അധികവും ശിക്ഷിക്കപ്പെടുന്നില്ലെന്നതാണ് ദയനീയം. സ്ത്രീധന സമ്പ്രദായമെന്ന വലിയ സാമൂഹ്യ വിപത്തിന് അറുതിവരുത്താന്‍ 1961ല്‍ ”സ്ത്രീധന നിരോധന നിയമം” നിലവില്‍ വന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ഉദ്ദേശത്തോടെയാണ് നിയമങ്ങള്‍ക്കു രൂപം നല്‍കിയത്. 1985ല്‍ കേന്ദ്രസര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ അനുബന്ധചട്ടങ്ങളും നിര്‍മിച്ചു. 1990 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ”ദേശീയ വനിതാകമ്മീഷന് നിയമം” പാസാക്കി. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും ആക്രമണങ്ങളും തടഞ്ഞു പരമാവധി നീതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പാസാക്കിയത്. ഏറ്റവും ഒടുവിലായി ഗാര്ഹികാതിക്രമങ്ങളില്നിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന ”ഗാര്‍ഹിക പീഡന നിരോധന നിയമം” 2005ല്‍ പാസാക്കി. ഇതൊന്നും കൂടാതെ വിവിധ ഏജന്‍സികള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനു ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവ നടത്തുന്നുമുണ്ട്. എന്നിട്ടും പൂര്‍ണമായ…
Read Moreഓഗസ്റ്റ് 31 അതു സംഭവിക്കും മാർട്ടിൻ ഭീതിയിലാണ്! 35 വർഷം മുമ്പ് സഹോദരിക്കു സംഭവിച്ചത് ഇനിയും മറക്കാനാവുന്നില്ല
ഈ മാസം 31ന് അതു സംഭവിക്കും. ഏറെക്കാലമായി ഭയന്നിരുന്ന ഒരു യാഥാർഥ്യം. ക്രൂരതയുടെ ആൾരൂപമായ മനുഷ്യമൃഗം ഇരട്ടക്കൊലയാളി പോൾ ബോസ്റ്റോക്ക് പരോളിലിറങ്ങും. 35 വർഷം മുന്‍പ് നടന്ന ആ കൊടുംക്രൂരത മറ്റേതെങ്കിലും രീതിയിൽ ഇനിയും ആവർത്തിക്കപ്പെടുമോ?- ഈ ഭീതിയാണ് കുറെ ആഴ്ചകളായി മാർട്ടിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. വഴിയിൽ കാത്തിരുന്നത്1985ലെ ഏപ്രിൽ മാസം നൽകിയ നടുക്കം. പേടിപ്പെടുത്തുന്ന ആ കാഴ്ചകൾ മാർട്ടിന് ഇന്നും മറക്കാനായിട്ടില്ല. ഇംഗ്ലണ്ടിലെ ലീസെസ്റ്റർഷയർ എന്ന സ്ഥലത്തെ 21 വയസുകാരി അമാൻഡ വീഡൻ എന്ന നഴ്സ് ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്കു വരികയായിരുന്നു . മൂന്നു മാസം കഴിഞ്ഞാൽ അമാൻഡയുടെ കല്യാണമാണ്. അതിന്റെ സന്തോഷവും പ്രസരിപ്പും അവളിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ, അന്നത്തെ അവളുടെ വഴിയിൽ കാത്തിരുന്ന അപകടത്തെ അവൾ തിരിച്ചറിഞ്ഞില്ല. വിജനമായ പ്രദേശത്ത് എത്തിയതും ഒരു യുവാവ് മുന്നിലേക്കു ചാടിവീണു. പൈശാചിക ഭാവത്തോടെ നിൽക്കുന്ന അവനെ…
Read Moreഓടിമറയുന്ന വീട്ടമ്മമാർ;ഓട്ടത്തിന് വഴികളാകുന്ന വാട്സ് ആപ്പും ഫേസ് ബുക്കും മിസ് കോളും…
പോള്‍ മാത്യുഎറണാകുളത്തെ ഒരു നക്ഷത്ര ഹോട്ടലിലെ മുറിയില്‍നിന്നാണ് ഭര്‍ത്താവും പോലീസും ചേര്‍ന്നു വീട്ടമ്മയെ പിടികൂടിയത്. കാണാതായതിന്റെ മൂന്നാം ദിവസമാണ് വീട്ടമ്മ കുടുങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയും രണ്ടു കുട്ടികളുടെ മാതാവുമായ നാല്‍പ്പത്താറുകാരി ചാറ്റിംഗിലൂടെ പരിചയപ്പെട്ട മുപ്പത്തിയാറുകാരനായ യുവാവുമായാണ് ഒളിച്ചോട്ടം നടത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ കോഴിക്കോടുകാരനായ യുവാവിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. രണ്ടു മാസത്തെ ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളടക്കം കൈമാറിയിരുന്നു. ഒടുവില്‍ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ വീട്ടമ്മ എറണാകുളത്തേക്കു ക്ഷണിച്ചു. ജോലിയുടെ ഭാഗമായി ഒരാഴ്ച പ്രത്യേക പരിശീലനം തിരുവനന്തപുരത്തുണ്ടെന്നു ഭര്‍ത്താവിനോടു പറഞ്ഞായിരുന്നു വീട്ടമ്മയുടെ യാത്ര. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയുടെ ഓഫീസിലെ ജീവനക്കാരനെ കണ്ടു. രണ്ടു ദിവസമായി മാഡത്തിനെ കാണുന്നില്ലല്ലോ, എന്തെങ്കിലും അസുഖമാണോയെന്ന് ജീവനക്കാരന് അന്വേഷിച്ചു. അല്ല, അവള്‍ക്ക് തിരുവനന്തപുരത്തു പരിശീലനം ഉണ്ടെന്നാണല്ലോ പറഞ്ഞതെന്നു ഭര്‍ത്താവ് മറുപടി കൊടുത്തു. പിന്നീട് കൂടുതലൊന്നും സംസാരിക്കാന്‍ നിന്നില്ല. പല ദിവസങ്ങളിലും രാത്രിയില്‍…
Read More