ഭാര്യയോടു പകതോന്നിയാൽ ഒരാൾക്ക് ഇത്രയും ക്രൂരനാകാൻ കഴിയുമോ? അതും സമൂഹത്തിൽ വിലയും നിലയും ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവിന്.. കോളിളക്കം സൃഷ്ടിച്ച തന്തൂരി കൊലക്കേസ് പുറത്തുവന്നപ്പോൾ ജനങ്ങളുടെ മനസിൽ ആദ്യം ഉയർന്ന ചോദ്യം ഇതാണ്. 1995ൽ നടന്ന അരുംകൊല ഇന്നും ജനങ്ങളുടെ മനസിലുണ്ട്. ഇതിനു കാരണം ഈ കൊലക്കേസ് അത്രത്തോളം ചർച്ചാവിഷയം ആയിരുന്നു എന്നതു തന്നെ. 1995 ജൂലൈ രണ്ട് ന്യൂഡൽഹിയിലെ ശർമ മന്ദിർ മാർഗിലാണ് സുശീൽകുമാറിന്റെ താമസം. യൂത്ത് കോൺഗ്രസ് നേതാവാണ്. അന്നു രാത്രി സുശീൽ കുമാർ വീട്ടിലേക്കു കയറി വരികയാണ്. അപ്പോഴാണ് ഭാര്യ നൈന സാഹ്നി(25) ആരോടോ ഫോണിൽ സംസാരിക്കുന്നതു സുശീൽ കുമാർ കാണുന്നത്. ഭർത്താവിനെ കണ്ടതും എന്തോ ഒളിപ്പിക്കാനുള്ളതുപോലെ നൈന തത്രപ്പെടുന്നതായി അയാൾക്കു തോന്നി. ഭാര്യ മദ്യം കഴിക്കുന്നുമുണ്ട്. ഇതോടെ കുറെനാളായി അടക്കിപ്പിടിച്ചിരുന്ന ചില സംശയങ്ങൾ സുശീലിന്റെ മനസിൽ നുരപൊട്ടി. അവൾ മറ്റാരുമായോ…
Read MoreCategory: RD Special
ഇന്ന് ലോക സൗഹൃദദിനം; ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്ത, തമ്മിൽ കലഹിക്കുന്ന ഒരു പാടു ജീവിതങ്ങൾക്ക് മുന്നിൽ വ്യത്യസ്തരായി അയ്യപ്പനും സുരേഷും..!
കാട്ടാക്കട : ഇഴപിരിയാത്ത സൗഹൃദച്ചരടിൽ കോർത്തെടുത്ത അയ്യപ്പനും സുരേഷും ലോക സൗഹൃദ ദിനത്തിന്റെ വിശേഷമായി മാറുകയാണ്. ഈ കോവിഡ് കാലത്തും ഇവരുടെ സൗഹ്യദത്തിന് ഏറെ തിളക്കം. രണ്ടു കുടുംബങ്ങളിൽ നിന്ന് തൊഴിൽ തേടി ഒരിടത്തെിയവരാണ് സുരേഷും( 38) അയ്യപ്പനും(38). ഇന്നവർ തമ്മിൽ പിരിയാനാകാത്ത ചങ്ങാതിമാരാണ്. വേഷത്തിൽ മാത്രമല്ല, ഭക്ഷണകാര്യത്തിലും അഭിപ്രായങ്ങളിലും ഭിന്നതയില്ല. ഇവർ വിവാഹം കഴിച്ചതും ഒരേ ദിവസം. ഭാര്യമാരും മക്കളുമായും കഴിയുന്നതും ഒരു കൂരയിൽ. വേഷം, വാച്ച്, ചെരുപ്പ് എന്നിവയെല്ലാം കഴിഞ്ഞ 25 വർഷമായി അയ്യപ്പനും സുരേഷും ഒരേ നിറത്തിലും തരത്തിലുമുള്ളതാണ് ഉപയോഗിക്കാറ്. ഭർത്താക്കന്മാർ പുലർത്തുന്ന ജീവിതത്തിലെ ഐക്യം ഭാര്യമാർക്കുമുണ്ട്. അയ്യപ്പന്റെ ഭാര്യ സിനിയും സുരേഷിന്റെ ഭാര്യ ശരണ്യയും എവിടെയും ഒരുമിച്ചേ പോകാറുള്ളൂ. ഒരേ നിറത്തിലുള്ള വേഷത്തിലും. കാൽ നൂറ്റാണ്ടിന് മുൻപ് കണ്ടല കരിങ്ങൽ കമലാവിവാസത്തിൽ അയ്യപ്പനും വീരണകാവ് മൈലോട്ടൂമൂഴി കടയറ പുത്തൻ വീട്ടിൽ സുരേഷും…
Read Moreഓടിയില്ലെങ്കിലും കോടി ക്ലബിൽ! ഒരു സുപ്രഭാതത്തിൽ സിനിമ നിർമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന കാഴ്ചയ്ക്കു പിന്നിലെ രഹസ്യമെന്താണ്?
ഋഷി ആലപ്പുഴയിലെ ആഡംബര സന്പന്നമായ ഹൗസ്ബോട്ടിലിരുന്ന സംവിധായകനോടു നിർമാതാവ് കൽപിക്കുകയാണ്, നമ്മുടെ പടം മലയാളത്തിലും തമിഴിലും ഹിന്ദിയിലും നൂറുകോടി ക്ലബിൽ കയറണം. അതിനുള്ള സെറ്റപ്പാണു വേണ്ടത്. നൂറു കോടി കിട്ടണമെങ്കിൽ വൈഡ് റിലീസ് വേണം, തിയറ്ററുകാരുടെ സഹായം വേണം എന്നൊക്കെ സംവിധായകൻ പറഞ്ഞപ്പോൾ അതൊന്നും ഒരു വിഷയമേ അല്ലെന്നും പണം എത്രവേണമെങ്കിലും ഇറക്കാമെന്നും കാര്യങ്ങൾ പറഞ്ഞപോലെ നടക്കണമെന്നുമായിരുന്നു നിർമാതാവിന്റെ ആവശ്യം. നൂറുകോടി ക്ലബിലേക്ക് ഇടം പിടിക്കാൻ വേണ്ട കാര്യങ്ങൾ സെറ്റപ്പുചെയ്യാൻ മോളിവുഡിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പുതിയ അഭ്യൂഹം. ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുപോലെ ഹണ്ട്രഡ് ക്രോർ ക്ലബ് മാനേജ്മെന്റ് ടീം തന്നെ അണിയറയിലുണ്ടെന്നാണ് സിനിമാവൃത്തങ്ങൾ പറയുന്നത്. ക്ലബിൽ കയറണോ? വൈഡ് റിലീസ് മുതൽ തിയറ്ററുകളിലെ പ്രദർശനങ്ങൾ വരെ നിയന്ത്രിച്ച് ഇവർ നൂറുകോടി ക്ലബിൽ പടത്തെ കയറ്റിത്തരും. എന്നാൽ, അതിനുള്ള പല അഡ്ജസറ്റ്മെന്റുകളും ഉണ്ടെന്നാണ് അണിയറക്കഥ.…
Read Moreകളിക്കളം, പിന്നെ കൊലക്കളം! പാഞ്ഞെത്തിയ നാല് വെടിയുണ്ടകൾ ആ പ്രതിഭയെ ഇല്ലാതാക്കി; സയ്യിദ്മോഡിയുടെ ജീവിത വഴിത്താരയിലൂടെ….
1988 ജൂലൈ 28… ഈ ദിനം കായികപ്രേമികൾക്കു മറക്കാനാവില്ല. സയ്യിദ് മോഡി ഹസൻ കൊല ചെയ്യപ്പെട്ടത് അന്നാണ്. ഇന്ത്യൻ കായിക ചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്ന്. കായിക ഭൂപടത്തിൽ വലിയ ഉയരങ്ങളിൽ എത്തേണ്ട പ്രതിഭ. പക്ഷേ, ആ കറുത്ത ദിനത്തിൽ ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ടകൾ ആ ജീവൻ അപഹരിച്ചു കടന്നുപോയി. കൊല്ലപ്പെടുന്പോൾ സയ്യിദ് ഹസന്റെ പ്രായം 26 മാത്രം. ചെറിയ പ്രായത്തിനുള്ളിൽ ലോക ബാഡ്മിന്റൺ രംഗത്തു ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ബാഡ്മിന്റൺ സിംഗിൾസ് താരം. എട്ടു തവണ ദേശീയ ബാഡ്മിന്റൺ ചാന്പ്യൻ. 1982ൽ കോമൺവെൽത്ത് ഗെയിംസിൽ പുരുഷ സിംഗിൾസ് കിരീടം. ഒാസ്ട്രിയൻ ഇന്റർനാഷണൽ, യുഎസ്എസ്ആർ ഇന്റർ നാഷണൽ കിരീടം. പ്രകാശ് പദുക്കോണിനെപ്പോലെ ബാഡ്മിന്റൺ രംഗത്തെ അടുത്ത സൂപ്പർസ്റ്റാർ ആയി വിശേഷിപ്പിക്കപ്പെട്ടയാൾ. അങ്ങനെ വിസ്മയിപ്പിക്കുന്ന നേട്ടങ്ങളുമായി ബാഡ്മിന്റൺ രംഗത്തു നിറഞ്ഞുനിൽക്കവേയാണ് ആ സംഭവങ്ങളുടെ തുടക്കം. ആ പെൺകുട്ടി 1978ൽ ജൂണിയർ…
Read Moreപടം പൊട്ടുന്പോൾ ചിരിക്കുന്ന മുതലാളി! വെള്ളിത്തിരയിലെ സ്വര്ണക്ലാപ്പ്
ദുബായ് സീൻ ദുബായിയിലെ ഒരു ബാറിലാണ് ഈ സീൻ. നുരഞ്ഞു പൊങ്ങുന്ന മദ്യത്തിനു മുന്നിൽ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രൊഡ്യൂസർ. താൻ നിർമിച്ച സിനിമ സൂപ്പർ ഹിറ്റായതിന്റെ ആഘോഷമല്ല. നിർമിച്ച പടം നിർമാതാവിനു പോലും മുഴുവൻ കണ്ടിരിക്കാൻ സഹിക്കാത്ത സംഭവമായിരുന്നു. പ്രേക്ഷകർ ഇന്റർവെല്ലിനു മുന്പേതന്നെ തീയറ്ററിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ട സിനിമയുടെ നിർമാതാവാണ് കക്ഷി. പക്ഷേ, ആൾ ഹാപ്പിയാണ്. മലയാളത്തിലെ വന്പൻ സംവിധായകനായിരുന്നു ഈ നിർമാതാവിന്റെ ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നായകൻ. നിർമാതാവിനു പക്ഷേ, പടം പൊളിഞ്ഞുപോയതിന്റെ യാതൊരു വിഷമവുമില്ല. സാധാരണഗതിയിൽ തകർന്നു തരിപ്പണമാകേണ്ട ആ നിർമാതാവ് അടുത്ത പടം നിർമിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ പടം നിർമിച്ചു കൈപൊള്ളിയില്ലേ ഇനി വേണോ എന്നു ചോദിച്ച എതിർ കസേരയിലെ ബാർമേറ്റിനോടു നിർമാതാവ് പറഞ്ഞത് ഇങ്ങനെ – ആരു നിർമിച്ചു, ഞാനോ…എടോ എനിക്കൊരു ചില്ലി പൈസ…
Read Moreജീവനോടെ അവൾ ശവപ്പെട്ടിയിൽ! പ്രണയം കണ്ണുകെട്ടിയ യുവതി നടന്നു കയറിയത്…
ഷാഖറേ ഖലീലി ഒരിക്കലും ഇങ്ങനെ അവസാനിക്കേണ്ട ഒരു സ്ത്രീ ആയിരുന്നില്ല. എന്നിട്ടും അവരുടെ ഒടുക്കം അതി ദയനീയമായിപ്പോയി. ഉന്നതകുല ജാതയായി ജനിച്ച് ആർഭാടപൂർവം ജീവിച്ചവർ. ഏതു നശിച്ച നേരത്താണോ അവർക്ക് അക്ബർ മിർസ ഖലീലിയുമായുള്ള ദാന്പത്യ ബന്ധം അവസാനിപ്പിക്കാൻ തോന്നിയത്. അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇന്നും അവർ ആർഭാടപൂർവം നമുക്കിടയിൽ ജീവിച്ചേനെ. ആരാണ് ഷാഖറേ ഖലീലി? 1947 ഓഗസ്റ്റ് 27ന് മദ്രാസിൽ ജനിച്ചു. സിംഗപ്പൂരിലും മറ്റുമായി വിദ്യാഭ്യാസം. പേർഷ്യയിൽനിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം പ്രഭു കുടുംബത്തിലെ അംഗം. മൈസൂർ ദിവാൻ ആയിരുന്ന സർ മിർസ ഇസ്മയിലിന്റെ കൊച്ചുമകൾ. പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമായ ഗുലാം ഹുസൈൻ നമാസിയുടെയും സർ മിർസ ഇസ്മയിലിന്റെ മകൾ ഗൗഹർ താജ് ബീഗത്തിന്റെയും മകൾ. ആവശ്യത്തിനു പണവും പ്രതാപവും എല്ലാ സൗകര്യങ്ങളുമുള്ള കുടുംബത്തിലെ അംഗമായി വളർന്നു. അങ്ങനെ പ്രതാപത്തോടെ വളർന്ന ഷാഖറെയുടെ വിവാഹം പതിനെട്ടാം…
Read Moreശരിക്കും ഉദയനാണോ താരം! മലയാള സിനിമയിൽ പ്രൊഡ്യൂസർമാർക്ക് ഇത്രയും ക്ഷാമമോ ?
ഋഷി പ്രൊഡ്യൂസറെ കിട്ടിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയുമായി കയ്യിൽ നല്ല കഥകളും വച്ച് കാത്തിരിക്കുന്ന എത്രയോ ന്യൂ ജെൻ – ഓൾഡ് ജെൻ സിനിമക്കാർ ഇവിടെയുണ്ട്. മലയാള സിനിമയിൽ പ്രൊഡ്യൂസർമാർക്ക് ഇത്രയും ക്ഷാമമോ എന്നു പരിശോധിച്ചാൽ അതിലൊരു പൊരുത്തക്കേട് കാണാം. പ്രൊഡ്യൂസറെ കിട്ടാനില്ലെന്നു പലരും പരിതപിക്കുന്പോൾത്തന്നെ പണം മുടക്കാൻ തയാറായി നിരവധി പുത്തൻപണക്കാരടക്കം ഇൻഡ്സ്ട്രിയുടെ പടിവാതിൽക്കൽ കാത്തുകിടപ്പുണ്ട്. പ്രൊഡ്യൂസറാണ് താരം മലയാളത്തിലെ സൂപ്പർഹിറ്റായ ഒരു സിനിമയുടെ ലൊക്കേഷൻ. പ്രൊഡ്യൂസർ സെറ്റിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഇടം വലം നിൽക്കുന്ന രണ്ടു ശിങ്കിടികൾ സെറ്റിലുണ്ട്. കണ്ണിലെണ്ണയൊഴിച്ച് അവർ എല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നു. ഷൂട്ടു തുടങ്ങാൻ വൈകിയപ്പോൾ ശിങ്കിടികളിലൊരാൾ നിർമാതാവിനെ ഫോണിൽ വിളിച്ച് ഇവിടെ എല്ലാം പതുക്കെയാണ് മുന്നോട്ടു നീങ്ങുന്നതെന്നു വിവരം നൽകി. അടുത്ത നിമിഷം സംവിധായകനെ തേടി നിർമാതാവിന്റെ ഫോണ് കോളെത്തി. സംവിധായകൻ പിന്നെ കേട്ടത് സദ്ഗുണസന്പന്നനായ നിർമാതാവിന്റെ സംസ്കൃത…
Read Moreപത്രപ്രവർത്തകയായ ശിവാനിയുടെ കൊലപാതകം; ഒരു ഐപിഎസ് ഓഫീസർ പ്രതിയായ അപൂർവ കൊലക്കേസ്; ഡൽഹിയെ ഞെട്ടിച്ച ബ്രേക്കിംഗ് ന്യൂസിന് പിന്നിലെ കഥയിങ്ങനെ…
1999 ജനുവരി 23. ഡൽഹി അന്നുണർന്നത് ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതക വാർത്ത കേട്ടുകൊണ്ടാണ്. കൊല്ലപ്പെട്ടത് പ്രശസ്ത പത്രപ്രവർത്തക ശിവാനി ഭട്നഗർ. പ്രമുഖ ദേശീയ ദിനപ്പത്രത്തിലെ പത്രപ്രവർത്തകയായിരുന്ന അവരെ വാർത്തകളിലൂടെ ജനങ്ങൾക്ക് സുപരിചിതയായിരുന്നു. ദേശീയ ശ്രദ്ധ നേടിയ പല വാർത്തകളും ശിവാനിയുടെ പേന തുന്പിലൂടെ പുറംലേകം അറിഞ്ഞിട്ടുണ്ട്. ഡൽഹിയെ ഇളക്കിയ പല വാർത്തകളും അതിൽ ഉൾപ്പെടും. ആരെയും തന്റെ സുഹൃത്തായി മാറ്റാൻ ശിവാനിക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉന്നതരുമായി അടുത്ത ബന്ധമായിരുന്നു ശിവാനിക്ക്. അതുകൊണ്ടു തന്നെ അധികാരത്തിന്റെ ഇടനാഴിയിൽ എന്തു നടന്നാലും ശിവാനിക്ക് വേഗം അറിയാൻ സാധിക്കുമായിരുന്നു. അക്കാലത്തെ പല എക്സ്ക്ലൂസീവ് വാർത്തകൾക്കു പിന്നിലും ശിവാനിയുടെ സാന്നിധ്യമുണ്ടെന്ന് പലരും പറയുമായിരുന്നു. രവികാന്ത് ശർമയുമായുള്ള അടുപ്പം ഐപിഎസ് ഓഫീസർ രവികാന്ത് ശർമയുമായി അടുത്തതോടെയാണ് ശിവാനിയുടെ കഷ്ടകാലം തുടങ്ങിയതെന്ന് പറയാം. രവികാന്തിന്റെ സഹായത്തോടെ പല വാർത്തകളും ശിവാനി പുറംലോകത്തെത്തിച്ചു. ഇതോടെ…
Read Moreഈ കളി വേറെ ലെവൽ! ചുവടുറപ്പിച്ച് ഓൺലൈൻ ഗെയിമിംഗ് രംഗം; ജാഗ്രത വേണം
അലക്സ് ചാക്കോ ആളനക്കമില്ലാത്ത ഗാലറികൾ, കാടുപിടിച്ചുപോയ കളിക്കളങ്ങൾ… കോവിഡ് പിടിമുറക്കിയതോടെ, വന്പൻ സ്റ്റേഡിയങ്ങളുടെയും നാട്ടിൻപുറങ്ങളിലെ കളിമൈതാനങ്ങളുടെയുമെല്ലാം സ്ഥിതി ഇതാണ്. പക്ഷേ വൈറസിനെപ്പേടിച്ച് ആരും കളിവിനോദങ്ങൾ പൂർണമായി നിർത്തിയിട്ടൊന്നുമില്ല കേട്ടോ. കളി പുതിയ തട്ടകത്തിലാക്കിയെന്നു മാത്രം. വൈറസ് വ്യാപനത്തോടെ രാജ്യത്ത് കരുത്താർജിച്ച ഡിജിറ്റൽ ഗെയിമിംഗിലൂടെ… ഉർവശീ ശാപം… ഒട്ടുമിക്ക ബിസിനസ് രംഗങ്ങളും കോവിഡിനെ വന്പൻ പ്രതിസന്ധിയായി കണ്ടപ്പോൾ ഡിജിറ്റൽ ഗെയിമിംഗിന്റെ പിന്നണിക്കാർ അതിനെ കണ്ടത് വലിയ അവസരമായാണ്, ഉയരാനും വളരാനും പറ്റിയ നല്ല അവസരമായി. പിന്നെ ഒട്ടും വൈകിയില്ല, ഗെയിമിംഗ് കന്പനികൾ പ്രചാരണങ്ങളും പരസ്യങ്ങളുമാരംഭിച്ചു. ബോറടിമാറ്റാൻ വഴിതേടിനടന്ന പലർക്കും അങ്ങനെ ഡിജിറ്റൽ ഗെയിമിംഗ് വലിയ ആശ്വാസവും ആശ്രയവുമായി. ഒറ്റയാൻ കളികളിൽനിന്ന് സമൂഹമാധ്യമങ്ങളെ ബന്ധിപ്പിച്ചുള്ള ഗ്രൂപ്പ് പ്ലേയിംഗിനും കന്പനികൾ അവസരം തുറന്നതോടെ കളി വേറെ ലെവലുമായി. വളരുന്ന സാധ്യതകൾ വിവിധ വിശകലന ഏജൻസികളുടെ ജൂണ് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത്…
Read Moreനടന്റെ ഡേറ്റ് കിട്ടുമോ എന്നു സംശയിച്ചു നിൽക്കുന്ന സംവിധായകനോടു നടൻ ചോദിച്ചു… ഡേറ്റ് മാത്രം മതിയോ ? ഒരു മലയാളി പ്രവാസിയുടെ കഥയിങ്ങനെ….
നടന്റെ ഡേറ്റ് കിട്ടുമോ എന്നു സംശയിച്ചു നിൽക്കുന്ന സംവിധായകനോടു പ്രൊഡ്യൂസറെ വരെ തരാമെന്നു നടൻ വാഗ്ദാനം ചെയ്യുന്പോൾ സംവിധായകൻ എന്തു പറയാൻ! വീട്ടിൽ സ്വകാര്യ പ്രാക്ട്രീസ് നടത്തുന്ന ചില ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ഷനിലെ മരുന്നുകൾ ചില മെഡിക്കൽ ഷോപ്പുകളിൽ മാത്രം കിട്ടുന്നതു പോലെയോ അല്ലെങ്കിൽ ആ ഡോക്ടർമാരുടെ വീടിനോടു ചേർന്നുള്ള അവരുടെതന്നെ മെഡിക്കൽ ഷോപ്പ് ബിസിനസ് പോലെയോ ആണ് മലയാള സിനിമയുടെ മുന്നോട്ടു പോക്കെന്ന് ഫീൽഡിലെ ഒരു നിർമാതാവ് മനസു തുറന്നു. കറങ്ങുന്നതാണ് കറൻസിയെന്നു പറയാറില്ലേ, അതാണ് മലയാള സിനിമയുടെ സ്ഥിതി. ഇതിൽ മുടക്കുന്ന കറൻസി അങ്ങനെ കറങ്ങിക്കൊണ്ടിരിക്കും. സ്വർണക്കള്ളക്കടത്തു കേസിൽ തൃശൂർ സ്വദേശി ഫൈസൽ ഫരീദ് എൻഐഎയുടെ നിരീക്ഷണത്തിലായി അധികം വൈകാതെ തന്നെ ഫൈസലിന്റെ സിനിമാബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഇനിയും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ലെങ്കിലും മോളിവുഡെന്ന മലയാള സിനിമ ഇൻഡസ്ട്രിയും…
Read More