കോളിളക്കം സൃഷ്ടിച്ച കേസിൽ ഡൽഹി പോലീസ് കൊണ്ടുപിടിച്ച് അന്വേഷിച്ചിട്ടും കുറ്റവാളികളുടെ പൊടിപോലും കിട്ടിയില്ല. കാറിനെക്കുറിച്ചും പ്രതികളെക്കുറിച്ചുമെല്ലാം സാക്ഷിമൊഴികൾ കിട്ടിയിട്ടും പ്രതികളെ കണ്ടെത്താനാകാത്തതു പോലീസിനു വലിയ നാണക്കേടുമായി. പ്രധാനമന്ത്രിവരെ നിർദേശം നൽകിയ കേസിലെ പ്രതികളെ പിടിക്കേണ്ടത് പോലീസ് സേനയുടെ അഭിമാനപ്രശ്നംകൂടിയായി മാറി. രണ്ടാഴ്ചകൾക്കു ശേഷം കേസിൽ രംഗയും ബില്ലയും പിടിയിലായി. അതു ഡൽഹി പോലീസിന്റെ അന്വേഷണ മികവുകൊണ്ടൊന്നുമല്ല, മറിച്ചു പ്രതികൾക്ക് പറ്റിയ ഒരു അബദ്ധംകൊണ്ടാണ്. 1978 സെപ്റ്റംബർ എട്ടിന് ആഗ്രയ്ക്കു സമീപം, യമുനാ നദിക്കു കുറുകെയുള്ള റെയിൽപാലത്തിലൂടെ പതുക്കെ പോവുകയായിരുന്ന കാൽകാ മെയിലിലേക്കു പ്രതികൾ ചാടിക്കയറിയതാണ് അവരെ കുടുക്കിയത്. എല്ലാം യാദൃശ്ചികമായി സംഭവിച്ചു. അവർ ചാടിക്കയറിയതു മിലിട്ടറി ഒൺലി റിസർവേഷൻ കമ്പാർട്ട്മെന്റിലേക്കായിരുന്നു. അപ്രതീക്ഷിതമായി കന്പാർട്ട്മെന്റിലേക്കു ചാടിക്കയറിവന്ന, ഗുണ്ടകളെപ്പോലെ തോന്നിക്കുന്ന രണ്ടുപേരെ കണ്ടപ്പോൾ പട്ടാളക്കാർ ചോദ്യംചെയ്തു. വാക്കുതർക്കമായി, വഴക്കായി, അടിപിടിയായി. അതിക്രമിച്ചെത്തിയവർ ക്രിമിനലുകളാണെന്നു പട്ടാളക്കാർക്കു ബോധ്യപ്പെട്ടു. തുടർന്ന് ഇരുവരെയും തടഞ്ഞുവച്ചു.…
Read MoreCategory: RD Special
ഇങ്ങനെയും ഒരു കൊലയാളി, മൃതദേഹം മൂന്നു വർഷം ഫ്രീസറിൽ; ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകഥ…
കൊലപാതകം നടത്തിയിട്ട് ഒളിവിൽ കഴിയുകയെന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോഴും തെളിയിക്കപ്പെടാതെ കിടക്കുന്ന നിരവധി കൊലപാതക്കേസുകളുണ്ട്. ഈ കേസുകളിലെ പ്രതികൾ ഒളിഞ്ഞും തെളിഞ്ഞും കഴിയുന്നുമുണ്ട്. എന്നാൽ ലണ്ടനിൽ ഇപ്പോൾ വിചാരണ നടക്കുന്ന കൊലപാതകക്കേസ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കൊലപാതകം നടത്തി മൂന്നു വർഷം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കൊലയാളി. രണ്ടു പേരെയാണ് കൊന്നത്. മൃതദേഹം സൂക്ഷിച്ചിരുന്നത് സ്വന്തം ഫ്ലാറ്റിലും! സാഹിദ് യൂനിസാണ് കഥയിലെ വില്ലൻ. മുപ്പത്തിനാലുകാരിയായ ഹെൻറിയറ്റ് സുക്സ് മൂന്നു കുട്ടികളുടെ അമ്മയായ മിഹ്രിക്കൻ മുസ്തഫ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. 2016 മേയിലാണ് ഇവരെ കാണാതായതായി പോലീസിൽ പരാതി ലഭിക്കുന്നത്. കേസ് കാര്യമായി അന്വേഷിച്ചെങ്കിലും പോലീസിന് യാതൊരു തെളിവും ലഭിച്ചില്ല. ഇങ്ങനെയിരിക്കെയാണ് 2019 ഏപ്രിലിൽ ഒരു ഇലക്ട്രീഷന്റെ വിളി പോലീസിനെത്തേടി എത്തുന്നത്. അയാൾ വൈദ്യൂതി ശരിയാക്കാൻ പോയ ഫ്ലാറ്റിൽ അസാധാരണമായ ദുർഗന്ധമെന്നായിരുന്നു നൽകിയ വിവരം. പോലീസ് ഫ്ലാറ്റിലെത്തി നടത്തിയ…
Read Moreസൂഫിയുടെയും സുജാതയുടെയും പ്രണയം ഒപ്പിയെടുത്ത കാമറക്കണ്ണുകളുടെ ഉടമ ! ഫോട്ടോഗ്രഫി ജീവിതത്തെപ്പറ്റി വിഷ്ണു എസ് രാജന്…
അജിത് ജി നായര്‍ ഈ കോവിഡ് കാലത്ത് മലയാള സിനിമയ്ക്ക് പുതിയ ഒരു ദിശാബോധം ഉണ്ടാക്കിയ ചിത്രമാണ് സൂഫിയും സുജാതയും. മലയാളത്തിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി നേടിയ ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും ഏവരെയും സൗന്ദര്യാത്മകതയുടെ ഒരു സ്വപ്നലോകത്തേക്കാണ് നയിക്കുന്നത്. സിനിമ റിലീസ് ആകുന്നതിനു മുമ്പ് ഇറങ്ങിയ പോസ്റ്ററുകള്‍ സൂഫിയുടെയും സുജാതയുടെയും പ്രണയം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതും അതിമനോഹരം എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്റ്റില്‍സ് തന്നെയായിരുന്നു. പിന്നീട് ആളുകളുടെ അന്വേഷണം സൂഫിയുടെയും സുജാതയുടെയും പ്രണയം നിറഞ്ഞൊഴുകുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ ആ കാമറക്കണ്ണുകളെ തേടിയായിരുന്നു. കൊല്ലം ഓയൂര്‍ സ്വദേശിയായ വിഷ്ണു എസ് രാജനാണ് ഈ മനോഹര ചിത്രങ്ങള്‍ക്കായി കാമറ ചലിപ്പിച്ചത്. സിനിമ പാരമ്പര്യമോ ഫോട്ടോഗ്രഫി അക്കാദമികളില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലമോ ഇല്ലാതെ സ്വപ്രയത്നത്തിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എത്തിയ കഥയാണ് എഞ്ചിനീയറായ വിഷ്ണുവിന്…
Read Moreകുരുക്കായത് കാവേരിയുടെ ഫോൺ! ഫോണുകൾ നിരീക്ഷിക്കുന്നതിനിടയിൽ കാവേരി എന്ന യുവതിയുടെ ഫോൺ സ്വിച്ച് ഓൺ ആയതു പോലീസ് കണ്ടെത്തി
ദുരൂഹത പെരുകിയതോടെ മൂത്രപ്പുരകളിൽ മരിച്ചുകിടന്ന യുവതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസ് താരതമ്യം ചെയ്തു വിലയിരുത്തി. മരിച്ചനിലയിൽ കണ്ടെത്തിയ 20 പേരും വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നത് ഇതിനു പിന്നിൽ പൊതുവായ ഒരു കാരണമുണ്ട് എന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിച്ചു. രണ്ടു പേരുടെ രക്തമാണ് സാന്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഈ പരിശോധനയിൽ വിഷാംശം സയനൈഡ് ആണെന്നു തെളിഞ്ഞു. സ യനൈഡ് സാധാരണയായി ആരും ആത്മഹത്യക്ക് ഉപയോഗിക്കാറില്ല എന്നതു പോലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങാൻ അന്വേഷകരെ പ്രേരിപ്പിച്ചു. അപ്പോഴും ഈ മരണങ്ങളുടെയെല്ലാം പിന്നിൽ ഒരു സീരിയൽ കില്ലർ ഒളിച്ചിരിപ്പുണ്ടെന്ന ധാരണ കർണാടക പോലീസിന് ഇല്ലായിരുന്നു. ഫോൺകോളുകളെ പിന്തുടർന്നുപോയെങ്കിലും ഒന്നിൽനിന്നു മറ്റൊന്നിലേക്കു നീണ്ടതല്ലാതെ അതിന്റെ യഥാർഥ ഉടമയെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. റെയ്ഡും തെരച്ചിലും ദൂരൂഹ സാഹചര്യത്തിൽ മരിച്ച ഈ സ്ത്രീകൾക്കു സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം. സെക്സ് റാക്കറ്റുകൾ…
Read Moreതട്ടിക്കൊണ്ടു പോയി(ല്ല)! പോലീസിനെ ഞെട്ടിച്ച് വർച്വൽ കിഡ്നാപ്പിംഗ്; ചൈനീസ് വിദ്യാര്‍ത്ഥികളെ തെരഞ്ഞു പിടിച്ച് നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…
“കിഡ്നാപ്പിംഗ്’ അഥവാ ‘തട്ടിക്കൊണ്ടുപോകൽ’ നമ്മൾ വാർത്തയിലും സിനിമയിലും കാണാറുണ്ട്. എന്നാൽ ‘വിർച്വൽ കിഡ്നാപ്പിംഗ്’ എന്ന് കേട്ടിട്ടുണ്ടോ? തട്ടിക്കൊണ്ടു പോകപ്പെട്ട ആൾക്ക് താൻ തട്ടിക്കൊണ്ടു പോകപ്പെട്ടിരിക്കുകയാണ് എന്ന് മനസിലാവുക പോലുമില്ല. ബന്ധുക്കളിൽ നിന്ന് ഗൂഢസംഘത്തിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെട്ട ശേഷം മാത്രമേ പലപ്പോഴും അവർക്ക് ഇങ്ങനെ ഒരു ഇടപാട് നടന്ന കാര്യം പോലും അറിയാനാകൂ. ഓസ്ട്രേലിയായിലെ ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിൽ മാത്രം ഈ വർഷം ഇതുവരെ എട്ടു കേസുകളിലായി ആകെ ഏകദേശം 17 കോടിയുടെ വിർച്വൽ കിഡ്നാപ്പിംഗ് തട്ടിപ്പ് നടന്നിട്ടുണ്ട്. അവിടെ താമസിച്ച് പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളെ തെരഞ്ഞു പിടിച്ചാണ് ഈ തട്ടിപ്പ് നടത്തപ്പെടുന്നത്. എംബസിയിൽനിന്ന് വിളി 21 വയസുള്ള ഒരു ചൈനീസ് പെൺകുട്ടിയെയും ബന്ധുക്കളെയും പറ്റിച്ചത് ഇങ്ങനെ: മാൻഡറിനിൽ വിളിച്ച ഒരാൾ അവൾക്ക് കൊറിയർ വന്നിട്ടുണ്ടെന്ന് പറഞ്ഞു. ഡെലിവെറിക്കുവേണ്ടി അവരുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ…
Read Moreപ്രധാനമന്ത്രി വരെ വിയർത്തു! പ്രതികൾക്കു തന്നെ പറ്റിയ ഒരു അബദ്ധമാണ് അവരെ കുടുക്കിയത്…
കുട്ടികളെ കാണാതായതോടെ നാടൊട്ടുക്കും അന്വേഷണം തുടങ്ങി. ക്യാപ്റ്റന്റെ മക്കളെയാണ് കാണാതായതെന്നതിനാൽ പോലീസും ഉണർന്നു. അങ്ങനെയിരിക്കെ കന്നുകാലികളെ മേയ്ക്കാൻ പോയ ധനിറാം എന്ന ഇടയൻ ഡൽഹിയിൽനിന്ന് കുറെയകലെ ഒരു ഗ്രാമത്തിൽ കണ്ടു രണ്ടു കുട്ടികൾ മരിച്ചുകിടക്കുന്നതു കണ്ടെത്തി. ധനിറാം ഈ വിവരം നൈറ്റ് പട്രോളിംഗിനു ഗ്രാമത്തിലെത്തിയ പോലീസുകാരെ അറിയിച്ചു. കുട്ടികളെ കാണാതായ കേസിൽ അന്വേഷണം നടക്കുന്ന വിവരം പോലീസുകാർക്ക് അറിയാമായിരുന്നു. അതിനാൽ ക്യാപ്റ്റനെയും ഭാര്യയെയും പോലീസ് സംഭവ സ്ഥലത്തേക്കു വിളിപ്പിച്ചു. മക്കളുടെ മൃതദേഹങ്ങൾ കണ്ട് ആ ദന്പതികൾ തകർന്നുപോയി. കൊല്ലപ്പെട്ടതു ഗീതയും സഞ്ജയുമാണെന്നു ക്യാപ്റ്റൻ മദൻ മോഹൻ ചോപ്രയും ഭാര്യയും സ്ഥിരീകരിച്ചു. പോലീസിനെതിരേ ചോപ്ര ഓഗസ്റ്റ് 29നാണ് ദില്ലി പോലീസ് സർജനായ ഡോ.ഭരത് സിംഗ് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടത്തുന്നത്. മൃതദേഹങ്ങൾ ജീർണിച്ച് അഴുകിത്തുടങ്ങിയിരുന്നു. ഗീതയ്ക്കു നേരെ ലൈംഗികമായ ആക്രമണം സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും കുറ്റവാളികൾ പിന്നീട് അങ്ങനെ മൊഴി നൽകിയിരുന്നു. മരണകാരണമായി…
Read Moreകണക്കുകൂട്ടൽ തെറ്റിച്ച അനിത! സീരിയൽ കില്ലർ മോഹനൻ കെണിയിലുമായി; സയനൈഡ് കെണിയിലെ ശലഭങ്ങൾ..
അനിതയിൽ തുടക്കം ദക്ഷിണ കർണാടകത്തിൽനിന്നു വിവാഹിതരല്ലാത്ത യുവതികളെ കാണാതാവുന്നത് അത്ര അസാധാരണ സംഭവം ഒന്നും അല്ലായിരുന്നു. എന്നാൽ, ഉന്നത സമുദായത്തിൽപ്പെട്ട ഒരു യുവതിയെ കാണാതായതോടെയാണ് കാര്യമായ അന്വേഷണം തുടങ്ങുന്നത്. ആ ഇരയെ വിലയിരുത്തുന്നതിൽ മോഹനനു പറ്റിയ പിഴവാണ് അയാളെ കുടുക്കിയതെന്നു പറയാം. സാധാരണ കാര്യമായി ആരും ചോദിക്കാനും പറയാനും വരില്ലെന്ന് ഉറപ്പുള്ള ഇരകളെയായിരുന്നു അയാൾ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ, അനിതയുടെ കാര്യത്തിൽ അയാൾക്കു പിഴച്ചു. 2009 ജൂൺ 16ന് കാണാതായ അനിത ഉന്നത സമുദായത്തിലെ ആളായിരുന്നു. യുവതിയെ കാണാതായ സംഭവം അറിഞ്ഞതോടെ സമുദായം ഇളകി. അവർ പോലീസ് സ്റ്റേഷൻ വളഞ്ഞു . മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവിനൊപ്പം യുവതി ഒളിച്ചോടിയെന്നും യുവതിയെ പോലീസ് കണ്ടെത്തിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ അടക്കം കത്തിക്കുമെന്നും അവർ ഭീഷണി മുഴക്കി. സംഭവം സാമുദായിക പ്രശ്നമായി വളർന്നതോടെ പോലീസ് ഊർജിതമായി രംഗത്തിറങ്ങി. ഫോൺ വിളികൾ അനിതയുമായി ബന്ധപ്പെട്ട…
Read Moreഡോക്ടർ കില്ലർ; ഇരകളിലേറെയും ടാക്സി, ടാങ്കർ ഡ്രൈവർമാർ; 125 വൃക്കകൾ വിറ്റു; മൃതദേഹങ്ങൾ മുതലകൾക്ക് ഭക്ഷണമാക്കി; 50 പേരെ കൊന്നതേ ഓർമ്മയുള്ളൂവെന്ന് ഡോക്ടർ
അമ്പതിലധികം കൊലപാതകക്കേസിന്റെ സൂത്രധാരനായ ആയുർവേദ ഡോക്ടർ പിടിയിൽ. പരോളിലിറങ്ങി മുങ്ങിയ ഇയാളെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ ദേവേന്ദർ ശർമ(62)യാണ് അറസ്റ്റിലായത്. ഇയാൾ നൂറിലധികം കൊലപാതകൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ ചോദ്യംചെയ്യലിൽ 50 കൊലക്കേസുകൾ മാത്രമാണ് തനിക്ക് ഓർമ്മയുള്ളതെന്നാണ് പ്രതി വെളിപ്പെടുത്തിയത്. കൃത്യമായ കണക്ക് ഓർമ്മ കിട്ടുന്നില്ലെന്നും പറഞ്ഞു. ബിഹാറിൽനിന്നാണ് ദേവേന്ദർ ശർമ ബി.എ.എം.എസ് ബിരുദം നേടുന്നത്. വ്യാജ ഗ്യാസ് ഏജൻസിയും കിഡ്നി കച്ചവടവും 1984-ൽ ജയ്പുരിൽ ക്ലിനിക്ക് ആരംഭിച്ചു. 1992-ൽ പാചകവാതക ഡീലർഷിപ്പിൽ 11 ലക്ഷം രൂപ മുടക്കിയെങ്കിലും പണം നഷ്ടമായി. ഇതോടെ പണം തിരിച്ചുപിടിക്കാൻ അലിഗഢിൽ വ്യാജ ഗ്യാസ് ഏജൻസി ആരംഭിച്ചു. ഈ കേസിൽ ഇയാൾ അറസ്റ്റിലായി. എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങി വ്യാജ ഗ്യാസ് ഏജൻസിക്ക് പുറമേ, അന്തർസംസ്ഥാന വൃക്ക വ്യാപാര റാക്കറ്റിലും ഇയാൾ പങ്കാളിയാവുകയായിരുന്നു. 125 കിഡ്നികൾ…
Read Moreലിഫ്റ്റ് ചോദിച്ചതു ദുരന്തത്തിലേക്ക്; സ്വതന്ത്ര ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രംഗ- ബില്ല കൊലക്കേസിന് പിന്നിലെ കഥയിങ്ങനെ…
തട്ടിക്കൊണ്ടുപോകലും കൊലപാതകവുമൊക്കെ നമ്മുടെ രാജ്യത്തു പുതിയ സംഭവങ്ങളല്ല. എന്നാൽ, രാജ്യത്തിന്റെയൊന്നാകെ ശ്രദ്ധ നേടിയ ചില സംഭവങ്ങൾ ഇന്നും പലരുടെയും മനസിൽനിന്നു മാഞ്ഞിട്ടില്ല. അത്തരമൊരു സംഭവമാണ് 1978ൽ അരങ്ങേറിയ ബില്ല കേസ്. സ്വതന്ത്ര ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൊലക്കേസ് ആണ് രംഗ- ബില്ല കൊലക്കേസ്. ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ ആയിരുന്ന മദൻ മോഹൻ ചോപ്രയുടെ മക്കളായിരുന്നു ഗീതയും സഞ്ജയും. ഗീതയ്ക്കു പതിനാറര വയസ്. ഡൽഹി ജീസസ് ആൻഡ് മേരി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി. സഞ്ജയിനു പതിനാലു വയസ്. ഡൽഹി മോഡേൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യർഥി. കൊടും കുറ്റവാളികൾ 1978 ഓഗസ്റ്റ് 26. മുംബൈയിലെ വലിയ ശല്യക്കാരായ ക്രിമിനലുകളായിരുന്നു കുൽജീത് സിംഗ് എന്ന രംഗയും ജസ്ബീർ സിംഗ് എന്ന ബില്ലയും. കൊള്ളയും കൊലയും നിത്യത്തൊഴിൽ ആക്കിയവർ. മോഷ്ടിച്ച ഫിയറ്റ് കാറിൽ…
Read Moreമോഹന്‍ കുമാറും 32 യുവതികളും! മാസങ്ങളുടെ ഇടവേളകളില്‍ കാണപ്പെട്ടത് നിരവധി യുവതികളുടെ മൃതദേഹം; എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളില്; പ്രഫ. മോഹന്‍കുമാറിന്റെ കെണി ഇങ്ങനെ…
ദക്ഷിണ കർണാടകയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ. നഗരത്തിലെ മൂത്രപ്പുരയിൽ ഒരു യുവതിയുടെ മൃതദേഹം കിടക്കുന്നു എന്നതായിരുന്നു സന്ദേശം. പോലീസ് ഇരച്ചെത്തി. നന്നായി വേഷം ധരിച്ച ഒരു യുവതി. ഒറ്റ നോട്ടത്തിൽ ശരീരത്തിൽ ഒരിടത്തും പരിക്കുകളില്ല. പിടിവലി നടന്നതിന്റെയോ ആരെങ്കിലും ആക്രമിച്ചതിന്റെയോ തെളിവുകൾ ഒന്നുമില്ല. അല്ലെങ്കിലും പട്ടാപ്പകൽ സ്ത്രീകളുടെ മൂത്രപ്പുരകളിൽ കടന്നുകയറി ആരെങ്കിലും ആക്രമണം നടത്താനുള്ള സാധ്യത തീരെയില്ല. പോലീസ് ആശയക്കുഴപ്പത്തിലായി. കാരണം ഇത് ആദ്യ സംഭവമല്ല. ഈ നഗരത്തിലും സമീപനഗരങ്ങളിലും മാസങ്ങളുടെ ഇടവേളകളിൽ ഇങ്ങനെ യുവതികളുടെ മൃതദേഹം കാണപ്പെട്ടു. അതും എല്ലാം സ്ത്രീകളുടെ മൂത്രപ്പുരകളിൽ. പരിക്കുകളില്ല, ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, ആരും കണ്ടവരില്ല.. ആദ്യമൊക്കെ സാധാരണ മരണമെന്ന നിലയിലാണ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് പലവട്ടം ഇത്തരം സംഭവങ്ങൾ അരങ്ങേറിയതോടെ പോലീസ് ഉണർന്നു. ഇതിലെവിടെയോ ഒരു ദുരൂഹത ഒളിഞ്ഞിരിപ്പില്ലേ എന്ന സംശയം ഉയർന്നു. അതോടെ…
Read More