പത്താംമിനിറ്റിൽ വലകുലുക്കി എംബാപ്പെ: റയൽ മാഡ്രിഡിന് ജയം

മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ പ്രാഥമിക റൗണ്ട് മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ റയൽ മാഡ്രിഡിന് ജയം. ഇറ്റലിയെ ജെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അറ്റലാന്‍റയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും വിനിഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാം ആണ് റയലിനായി ഗോളുകൾ നേടിയത്. എംബാപ്പെ 10-ാം മിനിറ്റിലും വിനീഷ്യസ് 56-ാം മിനിറ്റിലും ബെല്ലിംഗ്ഹാം 59-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. ചാൽസ് ഡി കെറ്റെലേരെയും അഡിമോലാ ലുക്ക്മാണും ആണ് അറ്റ്ലാന്‍റയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ റയലിന് ഒൻപത് പോയിന്‍റായി.

Read More

ബെൻ കരൻ സിംബാബ്‌വേ ടീമിൽ

ഹരാരെ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ സാം, ടോം കരൻ സഹോദരന്മാരുടെ സഹോദരൻ ബെൻ കരൻ സിംബാബ്‌വേ ടീമിൽ.ഈ മാസം അഫ്ഗാനിസ്ഥാനെതിരേയുള്ള ഏകദിന പരന്പരയ്ക്കുള്ള ടീമിലേക്കാണ് ബെന്നിനെ വിളിച്ചത്. ഇവരുടെ പിതാവ് കെവിൻ കരൻ സിംബാബ്‌വേയുടെ മുൻ കളിക്കാനായിരുന്നു. സിംബാബ്‌വേയുള്ള ടെസ്റ്റ് ടീമിലേക്കും ബെന്നിന് വിളി ലഭിച്ചേക്കും. മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്ക് 17 നു തുടക്കമാകും. 2022വരെ നോർത്താംപ്ടൺഷയറിനായി കളിച്ചിരുന്ന ബെൻ പിന്നീട് സിംബാബ്‌വേയിലേക്കു മാറുകയായിരുന്നു.

Read More

ടീമുമായി സഹകരിക്കില്ല; കട്ടക്കലിപ്പിൽ മഞ്ഞപ്പട

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മോശം ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട. മാനേജ്‌മെന്‍റിന്‍റെ നിലപാടിലും സീസണില്‍ ടീമിന്‍റെ പ്രകടനത്തിലുമുള്ള നിരാശയിലുമാണ് ബ്ലാസ്റ്റേഴ്‌സിനെതിരേ പരസ്യപ്രതികരണവുമായി മഞ്ഞപ്പട രംഗത്തെത്തിയത്. ഇനി ടീമുമായി സഹകരിക്കില്ലെന്നും ടിക്കറ്റുകള്‍ വാങ്ങില്ലെന്നും മഞ്ഞപ്പട സംസ്ഥാന കോര്‍ കമ്മിറ്റി തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മഞ്ഞപ്പട തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അവസാന രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതോടെയാണ് ആരാധകരോഷം അണപൊട്ടിയത്. ടീമിന്‍റെ മോശം പ്രകടനത്തിനു കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മഞ്ഞപ്പട പറയുന്നു. “മഞ്ഞപ്പട എന്നാല്‍ ആരാധക കൂട്ടായ്മയാണ്, ഉപഭോക്താക്കളല്ല. ഞങ്ങളുടെ ആത്മാര്‍ഥത ബിസിനസ് ആക്കാമെന്നു കരുതരുത്. വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന ക്ലബ്ബിന്‍റെ ഭാവിയില്‍ ആശങ്കയുണ്ട്. എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ നിശബ്‌ദമായിരിക്കു’’മെന്നും മഞ്ഞപ്പട സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനി ഈ സീസണില്‍ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നതെന്ന് മഞ്ഞപ്പട ടീം അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ടിക്കറ്റ് വില്‍പനയില്‍നിന്നു…

Read More

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റ്; സിറാജിനു പിഴ; ഹെഡിനു താക്കീത്

ദുബായ്: അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഗ്രൗണ്ടിൽ വഴക്കിട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും എതിരേ ഐസിസി നടപടി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെരിറ്റ് പോയിന്‍റും ചുമത്തി. ഹെഡിന് താക്കീതും ഒരു ഡീമെരിറ്റ് പോയിന്‍റും ചുമത്തിയിട്ടുണ്ട്. മത്സരത്തിന്‍റെ ഒന്നാം ഇന്നിംഗ്സിൽ 140 റണ്‍സ് നേടിയ ഹെഡിനെ ക്ലീൻബൗൾഡാക്കിയ സിറാജ് ഓസ്ട്രേലിയൻ ഡ്രസിംഗ് റൂം കാണിച്ച് ആംഗ്യം കാണിച്ചു. ഇതിനു വാക്കുകൾകൊണ്ട് ഹെഡ് മറുപടിയും നല്കി. എന്നാൽ നന്നായി പന്തെറിഞ്ഞുവെന്നാണു താൻ പറഞ്ഞതെന്നാണ് ഹെഡിന്‍റെ വാദം. ഇത് കള്ളമാണെന്നാണ് സിറാജ് പറഞ്ഞത്. “നന്നായി പന്തെറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അതു നുണയാണ്. എന്‍റെ ആഘോഷത്തിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് എന്നെ അപമാനിച്ചത്. നിങ്ങൾക്ക് അത് ടിവിയിൽ കാണാൻ സാധിക്കും.”- സിറാജ് പറഞ്ഞു.

Read More

ചെസ്സിൽ പോര് മുറുകി; ലോക ചാമ്പ്യനെ അറിയാൻ ഇനി രണ്ട് ഗെയിംകൂടി

ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്നലെ നടന്ന പന്ത്രണ്ടാം ഗെയിമിൽ ലോക ചാന്പ്യൻ ഡിങ് ലിറൻ ഇന്ത്യയുടെ ചലഞ്ചർ ഗുകേഷിനെ കീഴടക്കി. പതിനൊന്നാം ഗെയിമിൽ വിജയിച്ചുകൊണ്ട് ഒരു പോയന്‍റിനു ലീഡ് ചെയ്തിരുന്ന ഗുകേഷിനെതിരേ നേടിയ ഈ വിജയം പോയിന്‍റ് നിലയിൽ ഗുകേഷിനോട് തുല്യത പാലിക്കാൻ ലിറന് സഹായകമായി. ഈ റൗണ്ടിൽ സമനിലയെങ്കിലും പാലിക്കാൻ ഗുകേഷിനായിരുന്നെങ്കിൽ കിരീടം നിലനിർത്താനായി ടൈബ്രേക്കിൽ പോരാടാൻ ശേഷിക്കുന്ന രണ്ടു ഗെയിമിൽ ഒന്നി ലെങ്കിലും ഡിങിന് വിജയിക്കേണ്ടിവരുമായിരുന്നു. ഡു ഓർ ഡൈ എന്ന രീതിയിൽ മത്സരത്തിനിറങ്ങിയ ലിറന് ചാന്പ്യന്‍റെ പവറോടുകൂടിത്തന്നെ തിരിച്ചടിക്കാൻ സാധിച്ചു. വെള്ള കരുക്കൾ നീക്കിയ ലിറൻ സി4 കളിച്ച് ഇംഗ്ലീഷ് ഓപ്പണിംഗാണ് സ്വീകരിച്ചത്. അഞ്ചാം നീക്കത്തിൽ തന്നെ വൈറ്റ് കിംഗ് സൈഡ് കാസിലിംഗ് നടത്തി. ഒൻപതാം നീക്കത്തിൽ ബ്ലാക്കും കാസിൽ ചെയ്തു. പിഴവുകളില്ലാത്ത നീക്കങ്ങളിലൂടെ സാവകാശം ചൈനീസ്താരം കരുക്കൾ…

Read More

ട്വന്‍റി-20 ക്രിക്കറ്റിൽ അഭിഷേകിനു റിക്കാർഡ്

ബറോഡ: ട്വന്‍റി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റിക്കാർഡിൽ അഭിഷേക് ശർമ. സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ക്രിക്കറ്റിൽ മേഘാലയയ്ക്കെതിരേ പഞ്ചാബിനുവേണ്ടി 28 പന്തിൽ അഭിഷേക് ശർമ സെഞ്ചുറി നേടി. 29 പന്തിൽ 106 റണ്‍സുമായി മത്സരത്തിൽ അഭിഷേക് പുറത്താകാതെനിന്നു. ഗുജറാത്തിന്‍റെ ഉർവി പട്ടേൽ കഴിഞ്ഞ മാസം അവസാനം 28 പന്തിൽ സെഞ്ചുറി നേടി കുറിച്ച റിക്കാർഡിന് ഒപ്പമാണ് അഭിഷേക് എത്തിയത്.

Read More

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് പുതിയ ജഴ്‌സി

കൊച്ചി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ അഡിഡാസ് ഡിസൈന്‍ ചെയ്ത ജഴ്‌സി പുറത്തിറക്കി. ബിസിസിഐ ഭാരവാഹികള്‍, വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുംബൈയിലെ ബിസിസിഐ ആസ്ഥാനത്തായിരുന്നു ചടങ്ങ്. 22ന് ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ ആദ്യമായി വനിതാ ക്രിക്കറ്റ് ടീം നീലനിറത്തില്‍ ത്രിവര്‍ണ ഓംബ്രെ സ്ലീവുകളോടുകൂടിയ പുതിയ ജഴ്‌സി ധരിക്കും. അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ പുരുഷ ടീമും അഡിഡാസ് ജഴ്‌സി ധരിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങള്‍ക്കും പുതിയ ജഴ്‌സി വാങ്ങാനാകും. യഥാര്‍ഥ ജഴ്‌സിക്ക് 5999 രൂപയും ആരാധകര്‍ക്കായുള്ള ജഴ്‌സിക്ക് 999 രൂപയുമാണ് വില. തെരഞ്ഞെടുത്ത അഡിഡാസ് സ്റ്റോറുകളിലും https://www.adidas.co.in/cricket വെബ്‌സൈറ്റിലും ലഭിക്കും.

Read More

ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല, പാക്കിസ്ഥാൻ ഇന്ത്യയിലേക്കും…

ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ വേദി സംബന്ധിച്ച ഇന്ത്യ x പാക്കിസ്ഥാൻ തർക്കത്തിനു അവസാനം. 2025ൽ പാക്കിസ്ഥാനിൽ നടക്കേണ്ട ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സങ്ങൾ നിഷ്പക്ഷ വേദിയിൽ ആയിരിക്കും. 2031വരെ ഇന്ത്യ ആതിഥേയക്വം വഹിക്കുന്ന ഐസിസി ടൂർണമെന്‍റുകൾക്കായി പാക്കിസ്ഥാനും ഇങ്ങോട്ട് എത്തില്ല. പകരം പാക്കിസ്ഥാന്‍റെ മത്സരങ്ങളും നിഷ്പക്ഷ വേദിയിലായിരിക്കും. 2025 വനിതാ ഏകദിന ലോകകപ്പ്, 2026 പുരുഷ ട്വന്‍റി-20 ലോകകപ്പ്, 2029 ചാന്പ്യൻസ് ട്രോഫി, 2031 ഏകദിന ലോകകപ്പ് എന്നിങ്ങനെ നാല് ഐസിസി ടൂർണമെന്‍റുകൾ 2031വരെയായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം നാളെ ദുബായിൽ നടക്കുമെന്നാണ് സൂചന.    

Read More

ലോക ചെസ് ചാന്പ്യൻഷിപ്പിൽ ഒന്പതാം റൗണ്ടും സമനില

ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിന്‍റെ മൂന്നാംഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും 4.5 പോയിന്‍റോടെ തുല്യനിലയിൽ തുടരുന്നു. ഇന്നലെ നടന്ന ഒന്പതാം റൗണ്ട് മത്സരവും സമനിലയിൽ അവസാനിപ്പിച്ചു. 2024 ലോക ചാന്പ്യൻഷിപ്പിൽ ശേഷിക്കുന്ന അഞ്ചു റൗണ്ടുകളിൽ ഡിങ് മൂന്നും ഗുകേഷ് രണ്ടും തവണ വെള്ളക്കരുക്കൾക്കൊണ്ടു കളിക്കും. വൈറ്റ് കരുക്കളുമായി ഒന്പതാം ഗെയിമിൽ മത്സരിക്കാനിറങ്ങിയ ഗുകേഷ് ഡി4 നീക്കി കറ്റാലൻ ഓപ്പണിംഗിൽ കളിയാരംഭിച്ചു. ഇതിനെതിരേ നിംസോ ഇന്ത്യൻ ഡിഫൻസാണ് ഡിങ് ലിറൻ സ്വീകരിച്ചത്. ഏഴാം നീക്കത്തിൽ രാജാവിനെ സുരക്ഷിത സ്ഥാനത്തേക്കു നീക്കിക്കൊണ്ട് ഇരുവരും കാസിൽ ചെയ്തു. പത്താം നീക്കത്തോടെ വൈറ്റ് സെന്‍ററിൽ ആധിപത്യം നേടാനും സി2, സി3 കോളങ്ങളിൽ ക്വീനും ബിഷപ്പുമെത്തി ബ്ലാക്കിന്‍റെ കിംഗ് സൈഡിലേക്ക് ആക്രമണത്തിനുമൊരുങ്ങുന്പോൾ ബ്ലാക്ക് ക്വീൻസൈഡ് മുന്നേറ്റങ്ങൾക്കായി തയാറെടുക്കുകയായിരുന്നു. നീക്കങ്ങൾക്കായുള്ള സമയവിനിയോഗത്തിൽ ഈ ഗെയിമിലും പ്രാരംഭനീക്കങ്ങൾക്കായി ഡിങ് ലിറൻ…

Read More

ജൂണിയർ പുരുഷ ഏഷ്യ കപ്പ് ഹോക്കി; ശ്രീജേഷിന്‍റെ ഇന്ത്യക്കു കിരീടം

മസ്കറ്റ്: മലയാളിയും ഇന്ത്യൻ ഹോക്കി മുൻ താരവുമായ പി.ആർ. ശ്രീജേഷിന്‍റെ ശിക്ഷണത്തിനു കീഴിൽ ജൂണിയർ ഇന്ത്യൻ ടീമിന് ആദ്യ ചാമ്പ്യൻ പട്ടം. ജൂണിയർ പുരുഷ ഏഷ്യ കപ്പ് ഹോക്കിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ 3-5നു കീഴടക്കി ഇന്ത്യ കപ്പുയർത്തി. ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്കു വേണ്ടി അരൈജിത് സിംഗ് ഹണ്ടൽ നാലു ഗോൾ നേടി. ജൂണിയർ ഏഷ്യ കപ്പ് ഇന്ത്യ അഞ്ചാം തവണയാണ് നേടുന്നത്.

Read More